Skip to content Skip to sidebar Skip to footer

അവർ നുണക്ക് ചെരുപ്പ് അണിയിപ്പിക്കാൻ തിടുക്കം കൂട്ടുകയാണ്

2023 ഫെബ്രുവരി 14ന്, പ്രസാര്‍ ഭാരതി – ഹിന്ദുസ്ഥാന്‍ സമാചാറുമായി കരാർ ഒപ്പുവെച്ചതോടെ, ദൂരദര്‍ശനിലും ഓള്‍ ഇന്ത്യ റേഡിയോയിലും വരുന്ന വാർത്തകളുടെ സ്രോതസ് ഹിന്ദുസ്ഥാന്‍ സമാചാര്‍ എന്ന വാര്‍ത്താ ഏജൻസി മാത്രമായി മാറിയിരിക്കുകയാണ്. രാജ്യത്ത് ഏറ്റവും കൂടുതല്‍ പ്രചാരമുള്ള വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐയുടെ സബ്‌സ്‌ക്രിപ്ഷന്‍ രണ്ട് വര്‍ഷം മുമ്പ് തന്നെ പ്രസാര്‍ ഭാരതി അവസാനിപ്പിച്ചിരുന്നു.
2017 മുതല്‍ തന്നെ ഹിന്ദുസ്ഥാന്‍ സമാചാറിന്റെ വാര്‍ത്താ ഫീഡ് പ്രസാര്‍ ഭാരതി പരീക്ഷണാടിസ്ഥാനത്തിൽ ഉപയോഗിച്ച് പോരുന്നുമുണ്ട്.

രണ്ട് വർഷത്തേക്ക് 7.70 കോടി രൂപയാണ് കരാർ തുക. 12 പ്രാദേശിക ഭാഷകളിലായി പ്രതിദിനം 10 ദേശീയ വാർത്തകളും, 40 പ്രാദേശിക വാർത്തകളും നൽകാനാണ് കരാര്‍.

രാജ്യത്തെ വലിയൊരു വിഭാഗം ജനങ്ങളെ സ്വാധീനിക്കാൻ കഴിയുന്ന ഒരു കരാർ ലഭിച്ച ഹിന്ദുസ്ഥാൻ സമാചാർ ആരാണ്? പ്രസാർ ഭാരതി പി.ടി.ഐ യുമായുള്ള ബന്ധം നിർത്തിയത് എന്തിന്? ഫാക്റ്റ്ഷീറ്റ്സ് പരിശോധിക്കുന്നു.

ഹിന്ദുസ്ഥാൻ സമാചാർ

വാര്‍ത്തകളെ ദേശീയതാ മൂല്യങ്ങളോടുകൂടി അവതരിപ്പിക്കുക എന്ന പ്രഖ്യാപിത ലക്ഷ്യത്തോടെ വ്യത്യസ്ത ഭാഷകളിലായി ആര്‍.എസ്.എസ് പ്രചാരകനും വിശ്വഹിന്ദു പരിഷദിന്റെ സഹസ്ഥാപകനുമായ ശിവറാം ശങ്കര്‍ ആപ്‌തെയാണ് 1948 ൽ ഹിന്ദുസ്ഥാന്‍ സമാചാര്‍ സ്ഥാപിച്ചത്.

1956ല്‍ സഹകരണ സൊസൈറ്റിയായി രജിസ്റ്റര്‍ ചെയ്ത ഹിന്ദുസ്ഥാൻ സമാചാറിനെ അടിയന്തരാവസ്ഥയെ തുടര്‍ന്ന് 1975 ൽ ഇന്ദിരാഗാന്ധി സർക്കാർ പി.ടി.ഐ, യു.എന്‍.ഐ, സമാചാര്‍ ഭാരതി എന്നീ വാര്‍ത്താ ഏജന്‍സികളുമായി ലയിപ്പിച്ച് സമാച്ചാർ എന്ന ഒറ്റ ഏജൻസിയാക്കി. 1977ൽ അധികാരത്തിലെത്തിയ ജനതാപാര്‍ട്ടി ഗവണ്മെന്റ് ഈ ലയനം റദ്ദ് ചെയ്തെങ്കിലും ഭരണം തിരിച്ചുപിടിച്ച ഇന്ദിര ഗാന്ധി ഏജൻസിക്കെതിരെ നീക്കം തുടർന്നു. സർക്കാരിൻ്റെ ഭാഗത്തുനിന്നുള്ള കരുനീക്കങ്ങൾക്ക് പുറമെ സാമ്പത്തിക പ്രതിസന്ധി കൂടെ ആയപ്പോൾ ഹിന്ദുസ്ഥാൻ സമാചാറിന് അടച്ചുപൂട്ടുകയല്ലാതെ വേറെ വഴിയൊന്നും ഉണ്ടായിരുന്നില്ല. 1986 ൽ ഏജൻസി പ്രവർത്തനം നിർത്തലാക്കി.

പക്ഷേ, 1999ൽ ആര്‍.എസ്.എസ് നേതാവ് ശ്രീകാന്ത് ജോഷിയുടെ നേതൃത്വത്തിൽ സര്‍ക്കാര്‍ നടപടികൾക്കെതിരെ ഹിന്ദുസ്ഥാന്‍ സമാചാര്‍ ഡല്‍ഹി ഹൈകോടതിയെ സമീപിച്ച് ഹിന്ദുസ്ഥാന്‍ സമാചാറിനെ തിരികെകൊണ്ടുവരാനുള്ള ശ്രമങ്ങള്‍ നടത്തി. ആ ശ്രമങ്ങൾ വിജയം കണ്ടു. 2002ല്‍ എ.ബി വാജ്‌പേയി സർക്കാരിൻ്റെ കാലത്ത് ഹിന്ദുസ്ഥാൻ സമാചാർ പ്രവര്‍ത്തനം പുനരാരംഭിച്ചു.
2022ല്‍ ഹിന്ദുസ്ഥാന്‍ സമാചാറിന്റെ വരുമാനം 10,000 കോടി കടന്നതായി വെബ്‌സൈറ്റിൽ തന്നെ പറയുന്നു. 2022 വരെ ഏജൻസിയുടെ തലപ്പത്തുണ്ടായിരുന്നത് ബീഹാറിൽ നിന്നുള്ള ബി.ജെ.പി എം.പി രവീന്ദ്ര കിഷോർ സിൻഹയായിരുന്നു.

22 ന്യൂസ് ബ്യൂറോകളും 600 ലേഖകരുമാണ് ഇന്ന് ഹിന്ദുസ്ഥാന്‍ സമാചാറിനുള്ളത്. ‘ജന്‍സത്ത’യില്‍ മാധ്യമ പ്രവർത്തനം നടത്തിയിരുന്ന രാം ബഹദൂര്‍ റായ് ആണ് സിൻഹക്ക് ശേഷം എഡിറ്ററായത്. സംഘ്പരിവാർ വാരികയായ ‘പാഞ്ചജന്യ’യിൽ നിന്നെത്തിയ ജിതേന്ദ്ര തിവാരിയാണ് നിലവിലെ എഡിറ്റര്‍. 200ലധികം പത്രങ്ങൾ ഇപ്പോൾ ഹിന്ദുസ്ഥാന്‍ സമാചാറിന്റെ വരിക്കാരാണ്. ഹിന്ദി, മറാത്തി, ഒഡിയ, അസമീസ്, ബംഗാളി, പഞ്ചാബി, നേപാളി, ഉര്‍ദു, കന്നഡ, തെലുഗു, ഗുജറാത്തി എന്നീ ഭാഷകളിൽ ഹിന്ദുസ്ഥാന്‍ സമാചാറിൻ്റെ വെബ്സെെറ്റ് പ്രവർത്തിക്കുന്നുമുണ്ട്.

പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യയും പ്രസാർ ഭാരതിയും

1947ൽ സ്ഥാപിതമായ പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യയിൽ നിലവിൽ 600 മാധ്യമപ്രവര്‍ത്തകരും 800ഓളം സ്ട്രിങ്ങര്‍മാരുമാണുള്ളത്. ദിനംപ്രതി ആയിരത്തോളം വാര്‍ത്തകളാണ് പി.ടി.ഐ അതിന്റെ വരിക്കാരായ മാധ്യമങ്ങള്‍ക്കു നല്‍കുന്നത്. ദി ഹിന്ദു, ദി ടെെംസ് ഓഫ് ഇന്ത്യ, ദി ഇന്ത്യൻ എക്സ്പ്രസ്, ഹിന്ദുസ്ഥാൻ ടെെംസ്, ദി സ്റ്റേറ്റ്സ്മാൻ, ദി ട്രിബ്യൂൺ, ന്യൂസ് 18, ​എൻ.ഡി.ടി.വി, ​ഇന്ത്യ ടുഡേ, ഓൾ ഇന്ത്യ റേഡിയോ ഉൾപ്പടെയുള്ള രാജ്യത്തെ മുൻനിര മാധ്യമ സ്ഥാപനങ്ങളെല്ലാം പി.ടി.ഐയുടെ വരിക്കാരാണ്.

എന്നാൽ, പി.ടി.ഐ ഈടാക്കുന്ന സബ്‌സ്‌ക്രിപ്ഷന്‍ ചാര്‍ജ് കൂടുതലാണെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു 2017ല്‍ പ്രസാർ ഭാരതിയുടെ പി.ടി.ഐ സബ്സ്ക്രിപ്ഷൻ കേന്ദ്രസര്‍ക്കാര്‍ നിർത്തലാക്കിയത്. പി.ടി.ഐക്ക് 6.85 കോടി രൂപയാണ് സര്‍ക്കാര്‍ നൽകിയിരുന്ന ചാര്‍ജ്.

പി.ടി.ഐ നൽകുന്നത് പക്ഷവാദപരമായ വാര്‍ത്തകളാണെന്നും സര്‍ക്കാരിനെ പോസിറ്റിവ് ആയി അവതരിപ്പിക്കുന്ന വാര്‍ത്ത ഏജന്‍സിയെയാണ് തങ്ങൾക്ക് ആവശ്യമെന്നും സര്‍ക്കാര്‍ വൃത്തങ്ങളും അന്നു പറഞ്ഞു.

2016ൽ, പി.ടി.ഐയുടെ ചീഫ് എഡിറ്റർ സ്ഥാനത്ത് നിന്ന് എം.കെ റസ്ദാൻ വിരമിച്ചതോടെ ആ പദവിയിലേക്ക് കേന്ദ്ര സര്‍ക്കാര്‍ ചില പേരുകൾ നിർദേശിച്ചു. പി.ടി.ഐ ബോര്‍ഡ്, സര്‍ക്കാരിന്റെ നാമനിര്‍ദേശം തള്ളുകയും അസോസിയേറ്റഡ് പ്രസ് ജേണലിസ്റ്റായിരുന്ന വിജയ് ജോഷിയെ എഡിറ്റോറിയല്‍ ഹെഡായ നിയമിക്കുകയും ചെയ്തു.

അതോടെ പി.ടി.ഐയുടെ ന്യൂഡല്‍ഹി ഓഫീസിൽ തന്നെ പ്രവർത്തിച്ചിരുന്ന പ്രസാര്‍ ഭാരതി ഓഫീസ് വാടക തുക കൂടുതലാണെന്ന കാരണം പറഞ്ഞ് കെട്ടിടത്തിൽ നിന്ന് ഒഴിഞ്ഞു. മുന്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിങ് മിനിസ്റ്ററും കോണ്‍ഗ്രസ് വക്താവുമായ മനീഷ് തിവാരി, പ്രസാർ ഭാരതിയിലെ നയപരമായ മാറ്റങ്ങളെ കുറിച്ചും ഹിന്ദുസ്ഥാൻ സമാചാറിന് കരാർ നൽകുന്നതിനെ കുറിച്ചും 2017ല്‍ ട്വീറ്റ് ചെയ്തിരുന്നു. അതേ സമയം, 2017ല്‍ പ്രസാര്‍ ഭാരതി സി.ഇ.ഒ ശശി ശേഖര്‍ ഹിന്ദുസ്ഥാന്‍ സമാചാറുമായി കരാര്‍ ഉണ്ടാക്കിയിട്ടില്ല എന്നും ട്വീറ്റ് ചെയ്തു.

2014 മുതൽ തന്നെ, മാറി വന്ന സർക്കാരിന് പി.ടി.ഐയുടെ സ്വതന്ത്ര വാര്‍ത്താ റിപോര്‍ട്ടിങ്ങില്‍ വിയോജിപ്പുകളുണ്ടായിരുന്നെങ്കിലും പ്രശ്‌നം കടുത്തത് 2020ലായിരുന്നു. കിഴക്കന്‍ ലഡാക്കില്‍ ഇന്ത്യയും ചൈനയും തമ്മിലുള്ള സൈനിക സംഘര്‍ഷങ്ങളെ കുറിച്ച് ചെയ്ത റിപോര്‍ട്ടിങ് ദേശീയ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമാണെന്നും ഇന്ത്യയുടെ അഖണ്ഡതയെ അട്ടിമറിക്കുന്ന രീതിയിലുള്ളതാണെന്നും ചൂണ്ടിക്കാട്ടി പ്രസാര്‍ ഭാരതി ഉദ്യോഗസ്ഥന്‍ സമീര്‍ കുമാര്‍ പി.ടി.ഐയുടെ ചീഫ് മാര്‍കറ്റിങ് ഓഫീസര്‍ക്ക് കത്തെഴുതി. പൊതുതാല്‍പര്യത്തെ മുറിപ്പെടുത്തുന്ന രീതിയിലുള്ള തെറ്റായ റിപോര്‍ട്ടിങ് പി.ടി.ഐയുടെ ഭാഗത്തുനിന്നും മുമ്പും ഉണ്ടായിട്ടുണ്ടെന്നും കത്തില്‍ പറഞ്ഞു. ഇന്ത്യയിലെ ചൈനീസ് അംബാസഡറുടെയും ചൈനയിലെ ഇന്ത്യന്‍ അംബാസഡറുടെയും അഭിമുഖങ്ങളാണ് സര്‍ക്കാരിനെ പ്രധാനമായും അസ്വസ്ഥമാക്കിയത്.

പ്രസാർ ഭാരതി പി.ടി.ഐയെ ഒഴിവാക്കുമ്പോൾ ഉയരുന്നത് ദൂരദർശൻ, ഓൾ ഇന്ത്യ റേഡിയോ എന്നീ മാധ്യമസംവിധാനങ്ങൾ ഭരണ പാർട്ടിയുടെ പ്രത്യയശാസ്ത്രത്തിലേക്ക് പൂർണമായും കെെമാറ്റം ചെയ്യപ്പെടുകയാണോ എന്ന ചോദ്യമാണ്.

Leave a comment

Get notified on latest updates.

You can unsubscribe anytime.

Factsheets © 2024. All Rights Reserved.

2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ സമരക്കാർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. ബ്ലോഗിൽ പങ്കുവെച്ച കണക്കുകൾ അനുസരിച്ച്, 537 പേരാണ് ഇതുവരെ മരിച്ചിട്ടുള്ളത്.

2021 ജൂലൈ 22ന് ദൽഹി ജന്തർമന്ദറിൽ ഇരുനൂറ് പേർ സമരം ആരംഭിച്ചതോടെ, ജനദ്രോഹ നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. 21 ന് ബുധനാഴ്ച്ച ലഭിച്ച പൊലീസ് അനുമതിയോടെ ഇരുനൂറ് പേരടങ്ങുന്ന കര്‍ഷകരുടെ സംഘമാണ് ഇപ്പോൾ ജന്തര്‍ മന്തറില്‍ സമരം തുടരുന്നത്. യോഗേന്ദ്ര യാദവ്, ശിവകുമാര്‍ കക്കാജി, ഹനന്‍മല്ലേ തുടങ്ങിയ പ്രധാന കര്‍ഷക നേതാക്കളെല്ലാം ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് എത്തി ചേര്‍ന്നിരുന്നു. ദിവസവും 200 കർഷകരാണ് ജന്തർ മന്തറിലേക്ക് വരുന്നത്. ബാക്കിയുള്ളവർ അതിർത്തിയിൽ പ്രതിഷേധം തുടരുന്നുണ്ട്.  വിജയം വരെ തുടരുന്ന പോരാട്ടമാണിതെന്ന് കർഷക പ്രക്ഷോഭ നേതാക്കൾ പറയുന്നു.

ജനദ്രോഹകരമായ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ നടക്കുന്ന കര്‍ഷകസമരം ദല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് ഇരച്ചെത്തിയിട്ട് എട്ട് മാസത്തോളമായി. എന്നാൽ ഈ പ്രതിഷേധത്തിൽ എത്ര കർഷകർ മരിച്ചു എന്ന ചോദ്യത്തിന്, കണക്കുകൾ ലഭ്യമല്ല എന്ന മറുപടിയാണ്  കേന്ദ്ര സർക്കാർ നൽകിയത്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ഒരു ചോദ്യത്തിന് നൽകിയ മറുപടി ഇതിൻ്റെ ഉദാഹരണമാണ്. 'പ്രക്ഷോഭത്തിനിടെ നടന്ന കർഷക മരണത്തെക്കുറിച്ചുള്ള' റിപ്പോർട്ട്‌ ചില എം.പിമാർ ജൂലൈ ഇരുപതിന് മന്ത്രി തോമറിനോട് ചോദിക്കുകയുണ്ടായി. 'പ്രതിഷേധത്തിനിടെ കർഷകർ മരിച്ചതായി ഒരു രേഖയുമില്ല, അതുകൊണ്ട് തന്നെ അത്തരം കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ നിർദ്ദേശമില്ല- ഇതായിരുന്നു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്. ഗവൺമെൻ്റിൻ്റെ കൈയിൽ കണക്കുകളില്ലെങ്കിലും, എത്ര പേർക്ക് ഇതുവരെ ജീവൻ നഷ്ടപ്പെട്ടുവെന്ന് പഞ്ചാബിലെ ഓരോ കർഷകന്നും അവരുടെ കുടുംബങ്ങൾക്കും നന്നായി അറിയാം. 537 കർഷകരാണ് പ്രക്ഷോഭത്തിൽ ഇതുവരെ മരിച്ചതെന്നാണ് എസ്.കെ.എം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.

'കടുത്ത തണുപ്പ്, ചൂട്, മഴ, മറ്റ് അപകടങ്ങൾ എന്നിവ നേരിട്ടാണ് പാവം കർഷകർ മരിച്ചത്. എന്നാൽ, അതിന്റെ കണക്ക് പോലുമില്ലെന്ന് സർക്കാർ പറയുന്നുണ്ടങ്കിൽ എത്ര മനുഷ്യത്വമില്ലായ്മയാണ് അവർ കാണിക്കുന്നത്'! കർഷകർ ചോദിക്കുന്നു. ഇത് ശരിയാണ് എന്നതിൻ്റെ തെളിവുകളാണ് കഴിഞ്ഞ ദിവസം എസ്‌.കെ.എം പങ്കുവെച്ചത്.2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ അവർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. മരിച്ച കർഷകരുടെ ഫോട്ടോയും വിശദാംശങ്ങളും അടങ്ങികൊണ്ടാണ് ബ്ലോഗ് നിർമിച്ചിട്ടുള്ളത്.കർഷകരുടെ മരണത്തെക്കുറിച്ചുള്ള സമാനമായ അനുസ്മരണ പേജും ട്രോളി ടൈംസ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

ശ്രീ മുക്തർ സാഹിബ് ജില്ലയിലെ ഭട്ടി വാല ഗ്രാമത്തിലെ കുൽവന്ത് സിംഗ്, അതിർത്തിയിൽ കർഷകരുടെ പ്രതിഷേധത്തിൽ തന്റെ മൂത്ത മകൻ ബോഹർ സിങ്ങിന്റെ വിയോഗത്തെ കുറിച് പറഞ്ഞത് ഇങ്ങനെയാണ്; 'സർക്കാരിന് എല്ലാം അറിയാം. അവരുടെ അടുത്ത് എല്ലാ രേഖകളുമുണ്ടെങ്കിലും അവർ അത് പുറത്ത് വിടില്ല. കാരണം, കർഷകരുടെ ത്യാഗവും അവരുടെ ന്യായമായ പ്രതിഷേധവും അംഗീകരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അല്ലങ്കിൽ തയ്യാറാകുകയില്ല. ഒരു സെലിബ്രിറ്റി മരിക്കുകയോ, ഒരു വി.ഐ.പിയുടെ വീട്ടിൽ പ്രസവം നടക്കുകയോ ചെയ്താൽ, അതേ നേതാക്കൾ തന്നെയാണ് അവരുടെ സാന്നിധ്യം അവിടെ ഉറപ്പാക്കുന്നത്. പക്ഷേ, കർഷകരുടെ കാര്യം വരുമ്പോൾ അവർ ഞങ്ങളെ അവഗണിക്കുന്നു. അത്തരമൊരു ഹൃദയമില്ലാത്ത സർക്കാരിൽ ഞങ്ങൾക്ക് യാതൊരു പ്രതീക്ഷയുമില്ല'.

ഇതേ ജില്ലയിലെ മറ്റൊരു കർഷകനായ ബർകണ്ടി ഗ്രാമത്തിൽ നിന്നുള്ള ഗുർമിത് സിംഗിനും പറയാനുള്ളത് സമാന അനുഭവങ്ങളാണ്. അദ്ദേഹത്തിന്റെ ഏക മകൻ യാദ്വീന്ദർ സിംഗ് ജനുവരി 26ന് തിക്രി അതിർത്തിയിൽ നിന്ന് മടങ്ങിവരുന്ന സമയത്താണ് അപകടത്തിൽ മരിച്ചത്. പാർലമെന്റിൽ തോമറിന്റെ മറുപടിയിൽ പ്രകോപിതനായ ഗുർമിത് പറഞ്ഞത്,

'ഇത്തരമൊരു സർക്കാരിനെ പ്രതി ലജ്ജിക്കുന്നു' എന്നാണ്. എത്ര കർഷകർ മരിച്ചുവെന്ന് അവർക്ക് നന്നായി അറിയാം, പക്ഷേ, അവർ ഞങ്ങളെ മാനസികമായി ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നു. എന്റെ വാർധക്യത്തിൽ എനിക്ക് ഏക പിന്തുണയാകേണ്ട എന്റെ മകനെയാണ് എനിക്ക് നഷ്ടപ്പെട്ടത്. അതോടെ ഞാൻ ആകെ തകർന്നുപോയി. എന്റെ മകന്റെ ത്യാഗത്തിനുള്ള പരിഹാരം മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കുക എന്നതാണ്. കൃഷിക്കാർക്കുവേണ്ടിയാണ് എന്റെ മകൻ രക്തസാക്ഷിയായത്'.

ക്രൻതികരി കിസാൻ യൂണിയൻ പ്രസിഡന്റായ ഡോ. ദർശൻ പാൽ ദി വയറിനോട്‌ പറഞ്ഞത് ഇങ്ങനെയാണ്. 'എത്ര കർഷകർ പ്രക്ഷോഭത്തിൽ മരിച്ചു എന്ന് മോഡി സർക്കാറിന് അറിയില്ലങ്കിൽ, ഞങ്ങൾക്ക് സ്വന്തമായി കണക്കെടുക്കാൻ കഴിയും. വിവരങ്ങൾ ശേഖരിക്കാൻ സർക്കാരിന് ചില ഏജൻസികളെ നിയോഗിക്കാമായിരുന്നു, പക്ഷേ, അവർക്ക് വേണ്ടത് ആളുകളെ വഴിതെറ്റിക്കുയാണ്. ഓക്സിജന്റെ അഭാവം മൂലം മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് പാർലമെന്റിൽ പറഞ്ഞ ഒരു സർക്കാരിൽ നിന്ന് ഇതിനപ്പുറം എന്ത് പ്രതീക്ഷിക്കാം"! അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിൽ ഇതുവരെ എത്ര കർഷകർ മരിച്ചുവെന്ന് പോലും അറിയില്ലെങ്കിൽ ഇത് എങ്ങനെയുള്ള സർക്കാരാണെന്ന് മറ്റൊരു മുതിർന്ന എസ്‌.കെ.എം നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ ചോദിച്ചു. പ്രതിഷേധത്തിൽ രിച്ച എല്ലാ കർഷകരുടെയും  രേഖ ഞങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. അത് പുറത്തുവിടും. അടിസ്ഥാനപരമായി, സർക്കാർ പൊതുജനങ്ങൾക്ക് വേണ്ടിയല്ല നിലനിൽക്കുന്നത്. മറിച്ച് അംബാനി, അദാനി തുടങ്ങിയ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ്” അദ്ദേഹം പറഞ്ഞു.

"മോദി സർക്കാരിന്റെ ഉദ്ദേശ്യം ആദ്യ ദിവസം മുതൽ തന്നെ മോശമാണ്. പാർലമെന്റിൽ അത്തരമൊരു പ്രസ്താവന ഇറക്കിയതിലൂടെ, കൃഷിക്കാരോടുള്ള തന്റെ സർക്കാരിന്റെ കടുത്ത മനോഭാവം തോമർ തെളിയിച്ചിട്ടുണ്ട്”-  അദ്ദേഹം കൂട്ടിച്ചേർത്തു.