Skip to content Skip to sidebar Skip to footer

വിചാരണാ തടവുകാരെ സമുദായം തിരിച്ചു നോക്കിയാൽ!

ഇന്ത്യയിൽ, ഹിന്ദു സമുദായം ഭൂരിപക്ഷമായിട്ടുള്ള മിക്കവാറും എല്ലാ സംസ്ഥാനങ്ങളിലെയും ജയിലിലെ തടവുകാരിൽ ഭൂരിപക്ഷവും മുസ്‌ലിം സമുദായത്തിൽ പെട്ടവരാണ്. ഹിന്ദു സഹോദരങ്ങൾ ഭൂരിപക്ഷമുള്ള മിക്ക സംസ്ഥാനങ്ങളിലും തടവുകാരിൽ മുസ്‌ലിംകൾ കൂടുതലാണെങ്കിൽ മുസ്‌ലിം ഭൂരിപക്ഷ സംസ്ഥാനമായ ജമ്മു കാശ്മീരിൽ വിചാരണാ തടവുകാരായി കഴിയുന്ന ഹിന്ദുക്കളുടെ ശതമാനം അവരുടെ ജനസംഖ്യാ അനുപാതത്തേക്കാൾ കൂടുതലാണ് എന്നത് മറ്റൊരു വസ്തുതയാണ്. ദേശീയ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ (എൻ.സി.ആർ.ബി) റിപ്പോർട്ട് വിശകലനം ചെയ്യുന്നു

ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലെയും ജയിലുകളിൽ വിചാരണ തടവുകാരായി കഴിയുന്നവരിൽ ഭൂരിഭാഗവും മതന്യൂനപക്ഷങ്ങളാണെന്ന് ദേശീയ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ (എൻ.സി.ആർ.ബി) റിപ്പോർട്ട്. രണ്ടാം യു.പി.എ ഗവൺമെൻ്റിൻ്റെ കാലത്ത് 19 മുതൽ 21 ശതമാനം വരെ മുസ്ലിം തടവുകാർ വിവിധ സംസ്ഥാനങ്ങളിലെ ജയിലുകളിൽ ഉണ്ടായിരുന്നു. രണ്ടാം എൻ.ഡി.എ ഗവൺമെൻ്റിൻ്റെ ഭരണ (2014 – 2019) കാലത്ത് 19-21 ശതമാനവും മുസ്ലിംകളാണ് ജയിലുകളിൽ തടവിലാക്കപ്പെട്ടത്.

ഇന്ത്യയിൽ,ഹിന്ദു സമുദായം ഭൂരിപക്ഷമായിട്ടുള്ള മിക്കവാറും എല്ലാ സംസ്ഥാനങ്ങളിലെയും ജയിലിലെ തടവുകാരിൽ ഭൂരിപക്ഷവും മുസ്‌ലിം സമുദായത്തിൽ പെട്ടവരാണ്. 2011ലെ സെൻസസ് പ്രകാരം അസമിലെ ജനസംഖ്യയുടെ 34 ശതമാനവും മുസ്‌ലിംകളാണ്. എന്നാൽ, സംസ്ഥാനത്തെ വിവിധ ജയിലുകളിൽ, 43 മുതൽ 47.5 ശതമാനത്തോളം മുസ്‌ലിംകളാണ് വിചാരണത്തടവുകാരായി കഴിയുന്നത്.

ഗുജറാത്തിലെ കണക്കുകൾ പരിശോധിച്ചാൽ ജനസംഖ്യയുടെ പത്ത് ശതമാനം മാത്രമാണ് മുസ്‌ലിം ജനസംഖ്യ. എന്നാൽ, അവിടെ 2017 ൽ വിചാരണ തടവുകാരായി ജയിലിൽ കഴിയുന്നവരിൽ 25 മുതൽ 27 ശതമാനം വരെ മുസ്ലിം സമുദായത്തിൽ പെട്ടവരായിരുന്നു. 2013ൽ ഇത് 24 ശതമാനമായിരുന്നു. 

കർണാടകയിൽ 13 ശതമാനം മാത്രമാണ് മുസ്‌ലിം ജനസംഖ്യ. എന്നാൽ, 2018 മുതൽ അവിടത്തെ ജയിലുകളിൽ വിചാരണാ തടവുകാരായി കഴിയുന്നവരിൽ 19 മുതൽ 22 ശതമാനം വരെ മുസ്‌ലിംകളാണ്. 2013-2017 ൽ ഇത് 13 മുതൽ 14 ശതമാനം വരെ ആയിരുന്നു. 

കേരളത്തിൽ 26.5 ശതമാനത്തോളമാണ് മുസ്‌ലിം ജനസംഖ്യ. വിചാരണ തടവുകാരുടെ വിഭാഗത്തിൽ 28 മുതൽ 30 ശതമാനം മുസ്‌ലിംകളാണ് ജയിലറകളിൽ കഴിയുന്നത്. 

മധ്യപ്രദേശിൽ മുസ്‌ലിം ജനസംഖ്യ 6.5 ശതമാനമാണ്. എന്നാൽ 2017 മുതൽ അവിടെ വിചാരണത്തടവുകാരായി ജയിലിൽ കിടക്കുന്നവരിൽ 12 മുതൽ 15 വരെ ശതമാനം മുസ്‌ലിംകളാണ്. മഹാരാഷ്ട്രയിലെ ജനസംഖ്യയിൽ 11.5 ശതമാനവും മുസ്‌ലിംകളാണ്. എന്നാൽ, 2012ൽ വിചാരണത്തടവുകാരിൽ 36.5 ശതമാനത്തോളം മുസ്‌ലിംകളാണ്. 

രാജസ്ഥാനിലെ ജനസംഖ്യയിൽ ഒമ്പത് ശതമാനത്തോളം മുസ്‌ലിംകളുണ്ട്. എന്നാൽ വിചാരണ തടവുകാരിൽ 18 മുതൽ 23 ശതമാനത്തോളം മുസ്ലിംകളിൽ പെട്ടവരാണ്. തമിഴ്‌നാട്ടിൽ മുസ്‌ലിം ജനസംഖ്യ വെറും 6 ശതമാനമാണ്. എന്നാൽ 2017 മുതൽ വിചാരണ തടവുകാരായി ജയിലുകളിൽ കഴിയുന്നവരിൽ 11 ശതമാനത്തോളം മുസ്ലിംകളാണ്. ഉത്തർപ്രദേശിൽ ജനസംഖ്യയുടെ 19 ശതമാത്തോളം മുസ്‌ലിംകളാണ്. അവിടെ 2012 മുതൽ വിചാരണത്തടവുകാരായി കഴിയുന്നവരിൽ 26 മുതൽ 29 ശതമാനം വരെ മുസ്‌ലിംകളാകുമ്പോൾ പശ്ചിമ ബംഗാളിൽ 2017 മുതൽ ഇത്തരത്തിൽ വിചാരണത്തടവുകാരായി കഴിയുന്നവരിൽ 36 ശതമാനത്തിലധികവും മുസ്‌ലിംകളാണ്.

വിചാരണത്തടവുകാരുടെ എണ്ണത്തിൽ മുസ്ലിംകളുടെ എണ്ണം കുറവായ ഒരേയൊരു സംസ്ഥാനം ബിഹാറാണ്. ഇവിടെ മുസ്‌ലിംകൾ ജനസംഖ്യയുടെ 17 ശതമാനമായിരിക്കുമ്പോഴും തടവുകാരിൽ 15 ശതമാനം മാത്രമാണ് മുസ്‌ലിംകൾ.

ഹിന്ദു സഹോദരങ്ങൾ ഭൂരിപക്ഷമുള്ള മിക്ക സംസ്ഥാനങ്ങളിലും തടവുകാരിൽ മുസ്‌ലിംകൾ കൂടുതലാണെങ്കിൽ മുസ്‌ലിം ഭൂരിപക്ഷ സംസ്ഥാനമായ ജമ്മു കാശ്മീരിൽ വിചാരണാ തടവുകാരായി കഴിയുന്ന ഹിന്ദുക്കളുടെ ശതമാനം അവരുടെ ജനസംഖ്യാ അനുപാതത്തേക്കാൾ കൂടുതലാണ് എന്നത് മറ്റൊരു വസ്തുതയാണ്. ജനസംഖ്യയുടെ 28.5 ശതമാനമാണ് ഇവിടത്തെ ഹിന്ദുക്കൾ. എന്നാൽ 2014നും 2019നും ഇടയിൽ വിചാരണ തടവുകാരിൽ 34 മുതൽ 39.5 ശതമാനം വരെ ഹിന്ദുമത വിഭാഗക്കാരാണ് ഉണ്ടായിരുന്നത്. 

ഇവയിൽ നിന്നെല്ലാം നമുക്ക് മനസിലാകുന്നത് മിക്കവാറും എല്ലാ സംസ്ഥാനങ്ങളിലെയും ജയിലുകളിൽ ന്യൂനപക്ഷങ്ങളുടെ എണ്ണം കൂടുകയും ഭൂരിപക്ഷങ്ങളുടെ പ്രാതിനിധ്യം കുറയുകയുമാണ് ചെയ്യുന്നത് എന്നാണ്. ഈ പ്രവണത പോലീസിന്റെ വർഗീയവൽക്കരണത്തിന്റെ വ്യക്തമായ സൂചനയാണ്. ന്യൂനപക്ഷ സമുദായങ്ങളിലെ പോലീസുകാരെ നിയമിച്ച് സ്ഥാനക്കയറ്റം നൽകിയാൽ മാത്രമേ ഈ പ്രശ്‌നം പരിഹരിക്കാനാകൂ. ഇന്ത്യയിൽ ജമ്മു കാശ്മീരിൽ ഒഴികെ മറ്റെല്ലാ സംസ്ഥാനങ്ങളിലും ഐ.പി.എസ് ഓഫീസർമാരിൽ മുസ്‌ലിം പ്രാതിനിധ്യം വളരെ കുറവാണ്.

Source: 
1. https://indianexpress.com/article/opinion/columns/ncrb-data-on-religious-minorities-in-jail-7664868/
2. https://blog.forumias.com/across-india-minorities-are-overrepresented-in-jails/

Leave a comment

Get notified on latest updates.

You can unsubscribe anytime.

Factsheets © 2024. All Rights Reserved.

2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ സമരക്കാർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. ബ്ലോഗിൽ പങ്കുവെച്ച കണക്കുകൾ അനുസരിച്ച്, 537 പേരാണ് ഇതുവരെ മരിച്ചിട്ടുള്ളത്.

2021 ജൂലൈ 22ന് ദൽഹി ജന്തർമന്ദറിൽ ഇരുനൂറ് പേർ സമരം ആരംഭിച്ചതോടെ, ജനദ്രോഹ നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. 21 ന് ബുധനാഴ്ച്ച ലഭിച്ച പൊലീസ് അനുമതിയോടെ ഇരുനൂറ് പേരടങ്ങുന്ന കര്‍ഷകരുടെ സംഘമാണ് ഇപ്പോൾ ജന്തര്‍ മന്തറില്‍ സമരം തുടരുന്നത്. യോഗേന്ദ്ര യാദവ്, ശിവകുമാര്‍ കക്കാജി, ഹനന്‍മല്ലേ തുടങ്ങിയ പ്രധാന കര്‍ഷക നേതാക്കളെല്ലാം ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് എത്തി ചേര്‍ന്നിരുന്നു. ദിവസവും 200 കർഷകരാണ് ജന്തർ മന്തറിലേക്ക് വരുന്നത്. ബാക്കിയുള്ളവർ അതിർത്തിയിൽ പ്രതിഷേധം തുടരുന്നുണ്ട്.  വിജയം വരെ തുടരുന്ന പോരാട്ടമാണിതെന്ന് കർഷക പ്രക്ഷോഭ നേതാക്കൾ പറയുന്നു.

ജനദ്രോഹകരമായ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ നടക്കുന്ന കര്‍ഷകസമരം ദല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് ഇരച്ചെത്തിയിട്ട് എട്ട് മാസത്തോളമായി. എന്നാൽ ഈ പ്രതിഷേധത്തിൽ എത്ര കർഷകർ മരിച്ചു എന്ന ചോദ്യത്തിന്, കണക്കുകൾ ലഭ്യമല്ല എന്ന മറുപടിയാണ്  കേന്ദ്ര സർക്കാർ നൽകിയത്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ഒരു ചോദ്യത്തിന് നൽകിയ മറുപടി ഇതിൻ്റെ ഉദാഹരണമാണ്. 'പ്രക്ഷോഭത്തിനിടെ നടന്ന കർഷക മരണത്തെക്കുറിച്ചുള്ള' റിപ്പോർട്ട്‌ ചില എം.പിമാർ ജൂലൈ ഇരുപതിന് മന്ത്രി തോമറിനോട് ചോദിക്കുകയുണ്ടായി. 'പ്രതിഷേധത്തിനിടെ കർഷകർ മരിച്ചതായി ഒരു രേഖയുമില്ല, അതുകൊണ്ട് തന്നെ അത്തരം കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ നിർദ്ദേശമില്ല- ഇതായിരുന്നു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്. ഗവൺമെൻ്റിൻ്റെ കൈയിൽ കണക്കുകളില്ലെങ്കിലും, എത്ര പേർക്ക് ഇതുവരെ ജീവൻ നഷ്ടപ്പെട്ടുവെന്ന് പഞ്ചാബിലെ ഓരോ കർഷകന്നും അവരുടെ കുടുംബങ്ങൾക്കും നന്നായി അറിയാം. 537 കർഷകരാണ് പ്രക്ഷോഭത്തിൽ ഇതുവരെ മരിച്ചതെന്നാണ് എസ്.കെ.എം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.

'കടുത്ത തണുപ്പ്, ചൂട്, മഴ, മറ്റ് അപകടങ്ങൾ എന്നിവ നേരിട്ടാണ് പാവം കർഷകർ മരിച്ചത്. എന്നാൽ, അതിന്റെ കണക്ക് പോലുമില്ലെന്ന് സർക്കാർ പറയുന്നുണ്ടങ്കിൽ എത്ര മനുഷ്യത്വമില്ലായ്മയാണ് അവർ കാണിക്കുന്നത്'! കർഷകർ ചോദിക്കുന്നു. ഇത് ശരിയാണ് എന്നതിൻ്റെ തെളിവുകളാണ് കഴിഞ്ഞ ദിവസം എസ്‌.കെ.എം പങ്കുവെച്ചത്.2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ അവർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. മരിച്ച കർഷകരുടെ ഫോട്ടോയും വിശദാംശങ്ങളും അടങ്ങികൊണ്ടാണ് ബ്ലോഗ് നിർമിച്ചിട്ടുള്ളത്.കർഷകരുടെ മരണത്തെക്കുറിച്ചുള്ള സമാനമായ അനുസ്മരണ പേജും ട്രോളി ടൈംസ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

ശ്രീ മുക്തർ സാഹിബ് ജില്ലയിലെ ഭട്ടി വാല ഗ്രാമത്തിലെ കുൽവന്ത് സിംഗ്, അതിർത്തിയിൽ കർഷകരുടെ പ്രതിഷേധത്തിൽ തന്റെ മൂത്ത മകൻ ബോഹർ സിങ്ങിന്റെ വിയോഗത്തെ കുറിച് പറഞ്ഞത് ഇങ്ങനെയാണ്; 'സർക്കാരിന് എല്ലാം അറിയാം. അവരുടെ അടുത്ത് എല്ലാ രേഖകളുമുണ്ടെങ്കിലും അവർ അത് പുറത്ത് വിടില്ല. കാരണം, കർഷകരുടെ ത്യാഗവും അവരുടെ ന്യായമായ പ്രതിഷേധവും അംഗീകരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അല്ലങ്കിൽ തയ്യാറാകുകയില്ല. ഒരു സെലിബ്രിറ്റി മരിക്കുകയോ, ഒരു വി.ഐ.പിയുടെ വീട്ടിൽ പ്രസവം നടക്കുകയോ ചെയ്താൽ, അതേ നേതാക്കൾ തന്നെയാണ് അവരുടെ സാന്നിധ്യം അവിടെ ഉറപ്പാക്കുന്നത്. പക്ഷേ, കർഷകരുടെ കാര്യം വരുമ്പോൾ അവർ ഞങ്ങളെ അവഗണിക്കുന്നു. അത്തരമൊരു ഹൃദയമില്ലാത്ത സർക്കാരിൽ ഞങ്ങൾക്ക് യാതൊരു പ്രതീക്ഷയുമില്ല'.

ഇതേ ജില്ലയിലെ മറ്റൊരു കർഷകനായ ബർകണ്ടി ഗ്രാമത്തിൽ നിന്നുള്ള ഗുർമിത് സിംഗിനും പറയാനുള്ളത് സമാന അനുഭവങ്ങളാണ്. അദ്ദേഹത്തിന്റെ ഏക മകൻ യാദ്വീന്ദർ സിംഗ് ജനുവരി 26ന് തിക്രി അതിർത്തിയിൽ നിന്ന് മടങ്ങിവരുന്ന സമയത്താണ് അപകടത്തിൽ മരിച്ചത്. പാർലമെന്റിൽ തോമറിന്റെ മറുപടിയിൽ പ്രകോപിതനായ ഗുർമിത് പറഞ്ഞത്,

'ഇത്തരമൊരു സർക്കാരിനെ പ്രതി ലജ്ജിക്കുന്നു' എന്നാണ്. എത്ര കർഷകർ മരിച്ചുവെന്ന് അവർക്ക് നന്നായി അറിയാം, പക്ഷേ, അവർ ഞങ്ങളെ മാനസികമായി ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നു. എന്റെ വാർധക്യത്തിൽ എനിക്ക് ഏക പിന്തുണയാകേണ്ട എന്റെ മകനെയാണ് എനിക്ക് നഷ്ടപ്പെട്ടത്. അതോടെ ഞാൻ ആകെ തകർന്നുപോയി. എന്റെ മകന്റെ ത്യാഗത്തിനുള്ള പരിഹാരം മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കുക എന്നതാണ്. കൃഷിക്കാർക്കുവേണ്ടിയാണ് എന്റെ മകൻ രക്തസാക്ഷിയായത്'.

ക്രൻതികരി കിസാൻ യൂണിയൻ പ്രസിഡന്റായ ഡോ. ദർശൻ പാൽ ദി വയറിനോട്‌ പറഞ്ഞത് ഇങ്ങനെയാണ്. 'എത്ര കർഷകർ പ്രക്ഷോഭത്തിൽ മരിച്ചു എന്ന് മോഡി സർക്കാറിന് അറിയില്ലങ്കിൽ, ഞങ്ങൾക്ക് സ്വന്തമായി കണക്കെടുക്കാൻ കഴിയും. വിവരങ്ങൾ ശേഖരിക്കാൻ സർക്കാരിന് ചില ഏജൻസികളെ നിയോഗിക്കാമായിരുന്നു, പക്ഷേ, അവർക്ക് വേണ്ടത് ആളുകളെ വഴിതെറ്റിക്കുയാണ്. ഓക്സിജന്റെ അഭാവം മൂലം മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് പാർലമെന്റിൽ പറഞ്ഞ ഒരു സർക്കാരിൽ നിന്ന് ഇതിനപ്പുറം എന്ത് പ്രതീക്ഷിക്കാം"! അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിൽ ഇതുവരെ എത്ര കർഷകർ മരിച്ചുവെന്ന് പോലും അറിയില്ലെങ്കിൽ ഇത് എങ്ങനെയുള്ള സർക്കാരാണെന്ന് മറ്റൊരു മുതിർന്ന എസ്‌.കെ.എം നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ ചോദിച്ചു. പ്രതിഷേധത്തിൽ രിച്ച എല്ലാ കർഷകരുടെയും  രേഖ ഞങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. അത് പുറത്തുവിടും. അടിസ്ഥാനപരമായി, സർക്കാർ പൊതുജനങ്ങൾക്ക് വേണ്ടിയല്ല നിലനിൽക്കുന്നത്. മറിച്ച് അംബാനി, അദാനി തുടങ്ങിയ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ്” അദ്ദേഹം പറഞ്ഞു.

"മോദി സർക്കാരിന്റെ ഉദ്ദേശ്യം ആദ്യ ദിവസം മുതൽ തന്നെ മോശമാണ്. പാർലമെന്റിൽ അത്തരമൊരു പ്രസ്താവന ഇറക്കിയതിലൂടെ, കൃഷിക്കാരോടുള്ള തന്റെ സർക്കാരിന്റെ കടുത്ത മനോഭാവം തോമർ തെളിയിച്ചിട്ടുണ്ട്”-  അദ്ദേഹം കൂട്ടിച്ചേർത്തു.