Skip to content Skip to sidebar Skip to footer

അവർ വിവേചനം നേരിടുന്നുണ്ട്, പാർലമെന്ററി സമിതി റിപ്പോർട്ട്.

ഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങളിലെ ഡോക്ടർമാരും വിദ്യാർത്ഥികളും വിവേചനം നേരിടുന്നതായി പാർലമെന്ററി സമിതി റിപ്പോർട്ട്. വിവേചനം തടയുന്നതിന്, പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങളിൽ നിന്നുള്ള ഡോക്ടർമാരെ നിയമിക്കുക, വിദ്യാർത്ഥികളുടെ പേര് നോക്കാതെ അവരെ വിലയിരുത്തുക തുടങ്ങി നിരവധി ശുപാർശകൾ സമിതി മുന്നോട്ടുവെച്ചിരിക്കുന്നു.

എയിംസ് കേന്ദ്രീകരിച്ച് സമൂഹങ്ങളുടെ സാമൂഹിക-സാമ്പത്തിക വികസനത്തിൽ സ്വയംഭരണ സ്ഥാപനങ്ങളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും പങ്ക് വിശകലനം ചെയ്യുന്നതിനിടെയാണ് പട്ടികജാതി-പട്ടികവർഗ ക്ഷേമം സംബന്ധിച്ച പാർലമെന്ററി പാനൽ ഈ പ്രസ്താവനകൾ നടത്തിയത്.

‘എസ്‌.സി/എസ്‌.ടി ഡോക്ടർമാരെ നിയമിക്കുക’

ഇൻസ്റ്റിറ്റ്യൂട്ടിൽ 1,111 തസ്തികകളിൽ അസിസ്റ്റന്റ് പ്രൊഫസർമാരുടെ 275 തസ്തികകളും പ്രൊഫസർമാരുടെ 92 തസ്തികകളും ഒഴിഞ്ഞു കിടക്കുന്നുണ്ട്. യോഗ്യതയും കഴിവും പരിചയവുമുണ്ടായിട്ടും പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങളിലെ ഡോക്ടർമാർ ഈ തസ്തികകളിലേക്ക് നിയമിക്കപ്പെടുന്നില്ലെന്ന് സമിതി റിപ്പോർട്ടിൽ പറയുന്നു.

അടുത്ത മൂന്ന് മാസത്തിനകം ഒഴിവുള്ള തസ്തികകൾ നികത്താനാണ് സമിതി ശുപാർശ ചെയ്തിട്ടുള്ളത്. “എസ്‌.സി/എസ്‌.ടിക്ക് സംവരണം ചെയ്തിട്ടുള്ള ഒരു അധ്യയനവിഭാഗ സീറ്റും ഒരു കാരണവശാലും ആറ് മാസത്തിൽ കൂടുതൽ ഒഴിഞ്ഞുകിടക്കാൻ പാടില്ല” സമിതി കൂട്ടിച്ചേർത്തു.

അനുയോജ്യനായ സ്ഥാനാർത്ഥിയെ കണ്ടെത്താനായില്ല എന്ന സർക്കാരിന്റെ പതിവ് മറുപടി അംഗീകരിക്കാൻ താൽപ്പര്യമില്ലെന്ന് സമിതി കേന്ദ്ര ആരോഗ്യ മന്ത്രാലയത്തോട് വ്യക്തമാക്കി. പക്ഷപാതപരമായ വിലയിരുത്തൽ കാരണം തസ്തികകൾക്ക് അർഹരായ സംവരണ സമുദായങ്ങളിലെ അംഗങ്ങളെ അയോഗ്യരായി പ്രഖ്യാപിക്കുകയായിരുന്നുവെന്ന് സമിതി ചൂണ്ടികാണിച്ചു.

പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങളിൽ നിന്നുള്ള വിദഗ്ദരെ ഉൾപ്പെടുത്തി സെലക്ഷൻ കമ്മിറ്റി രൂപീകരിക്കാൻ പാർലിമെന്ററി പാനൽ ശുപാർശ ചെയ്തു. “വാസ്തവത്തിൽ, ഈ അന്യായമായ വിലയിരുത്തലുകൾ പരിഹരിക്കുന്നതിന് എല്ലാ വിദ്യാർത്ഥികളെയും ഒരു സാങ്കൽപ്പിക കോഡ് നമ്പർ മാത്രം ഉപയോഗിച്ച് പരീക്ഷയിൽ ഹാജരാകാൻ അനുവദിക്കുകയാണ് വേണ്ടത്” സമിതി പറഞ്ഞു.

‘പക്ഷപാതപരമായ ഗ്രേഡിംഗ് സംവിധാനം’

പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങളിലെ വിദ്യാർത്ഥികളെ പക്ഷപാതപരമായി വിലയിരുത്തൽ നടത്തിയെന്ന് സമിതി ആരോപിച്ചു.

“ഈ വിദ്യാർത്ഥികൾ തിയറി പരീക്ഷകളിൽ സ്ഥിരമായി മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നുവെങ്കിലും പ്രായോഗിക പരീക്ഷകളിൽ പരാജയപ്പെട്ടതായി കാണുന്നു” സമിതി റിപ്പോർട്ടിൽ പറയുന്നു. “ഇത് എസ്.സി / എസ്.ടി വിദ്യാർത്ഥികളോടുള്ള പക്ഷപാതപരമായ സമീപനം വ്യക്തമാക്കുന്നു. ഇത്തരം പക്ഷപാതപരമായ സമ്പ്രദായങ്ങൾ അവസാനിപ്പിക്കുമെന്ന ഉറച്ച തീരുമാനത്തോടെ അനുയോജ്യമായ ഒരു പരീക്ഷാ നിരീക്ഷണ സംവിധാനം വികസിപ്പിച്ചെടുക്കേണ്ടതുണ്ട്” സമിതി കൂട്ടിച്ചേർത്തു.

പക്ഷപാതപരമായ സമീപനം സംബന്ധിച്ച അത്തരം കേസുകൾ പരീക്ഷാ മേധാവി സൂക്ഷ്മമായി പരിശോധിക്കുകയും ആരോഗ്യ സേവന ഡയറക്ടർ ജനറലിന് റിപ്പോർട്ട് സമർപ്പിക്കുകയും വേണം.

രാജ്യത്തുടനീളമുള്ള എല്ലാ എയിംസുകളിലെയും എം.ബി.ബി.എസ്, മറ്റ് ബിരുദ- ബിരുദാനന്തര കോഴ്‌സുകളിലെയും ഈ സമുദായങ്ങളിൽ നിന്നുള്ള പ്രവേശന നിരക്ക് പരിശോധിക്കുമ്പോൾ അത് പട്ടികജാതിക്കാർക്ക് 15%, പട്ടികവർഗക്കാർക്ക് 7.5% എന്ന ഏറ്റവും കുറഞ്ഞ നിരക്കിലും താഴെയാണെന്നും പാർലിമെന്ററി സമിതി ചൂണ്ടികാണിച്ചു.

‘എയിംസ് ജനറൽ ബോഡിയിൽ എസ്‌.സി/എസ്.ടി പ്രാതിനിധ്യമില്ല’

എയിംസ് ജനറൽ ബോഡിയിൽ പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങളിൽ നിന്ന് സ്ഥാനാർത്ഥികളില്ലെന്ന് പാർലിമെന്ററി സമിതി ചൂണ്ടിക്കാണിച്ചു. ഇത് “തീരുമാനം എടുക്കുന്ന പ്രക്രിയയുടെയും നയപരമായ കാര്യങ്ങളുടെയും ഭാഗമാകാനും, സേവന കാര്യങ്ങളിൽ അവരുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കാനുമുള്ള എസ്‌.സി/എസ്‌.ടികളുടെ നിയമപരമായ അവകാശങ്ങളെ റദ്ദ് ചെയ്യുന്നു” പാനൽ കൂട്ടിച്ചേർത്തു.

പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങളിലെ അധ്യാപകർ, ജീവനക്കാർ, വിദ്യാർത്ഥികൾ എന്നിവരുടെ പരാതികൾ ആരോഗ്യ മന്ത്രാലയവും എയിംസും എത്രയും പെട്ടെന്ന് പരിഹരിക്കണമെന്ന് സമിതി ശുപാർശ ചെയ്തു.

Leave a comment

Get notified on latest updates.

You can unsubscribe anytime.

Factsheets © 2024. All Rights Reserved.

2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ സമരക്കാർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. ബ്ലോഗിൽ പങ്കുവെച്ച കണക്കുകൾ അനുസരിച്ച്, 537 പേരാണ് ഇതുവരെ മരിച്ചിട്ടുള്ളത്.

2021 ജൂലൈ 22ന് ദൽഹി ജന്തർമന്ദറിൽ ഇരുനൂറ് പേർ സമരം ആരംഭിച്ചതോടെ, ജനദ്രോഹ നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. 21 ന് ബുധനാഴ്ച്ച ലഭിച്ച പൊലീസ് അനുമതിയോടെ ഇരുനൂറ് പേരടങ്ങുന്ന കര്‍ഷകരുടെ സംഘമാണ് ഇപ്പോൾ ജന്തര്‍ മന്തറില്‍ സമരം തുടരുന്നത്. യോഗേന്ദ്ര യാദവ്, ശിവകുമാര്‍ കക്കാജി, ഹനന്‍മല്ലേ തുടങ്ങിയ പ്രധാന കര്‍ഷക നേതാക്കളെല്ലാം ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് എത്തി ചേര്‍ന്നിരുന്നു. ദിവസവും 200 കർഷകരാണ് ജന്തർ മന്തറിലേക്ക് വരുന്നത്. ബാക്കിയുള്ളവർ അതിർത്തിയിൽ പ്രതിഷേധം തുടരുന്നുണ്ട്.  വിജയം വരെ തുടരുന്ന പോരാട്ടമാണിതെന്ന് കർഷക പ്രക്ഷോഭ നേതാക്കൾ പറയുന്നു.

ജനദ്രോഹകരമായ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ നടക്കുന്ന കര്‍ഷകസമരം ദല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് ഇരച്ചെത്തിയിട്ട് എട്ട് മാസത്തോളമായി. എന്നാൽ ഈ പ്രതിഷേധത്തിൽ എത്ര കർഷകർ മരിച്ചു എന്ന ചോദ്യത്തിന്, കണക്കുകൾ ലഭ്യമല്ല എന്ന മറുപടിയാണ്  കേന്ദ്ര സർക്കാർ നൽകിയത്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ഒരു ചോദ്യത്തിന് നൽകിയ മറുപടി ഇതിൻ്റെ ഉദാഹരണമാണ്. 'പ്രക്ഷോഭത്തിനിടെ നടന്ന കർഷക മരണത്തെക്കുറിച്ചുള്ള' റിപ്പോർട്ട്‌ ചില എം.പിമാർ ജൂലൈ ഇരുപതിന് മന്ത്രി തോമറിനോട് ചോദിക്കുകയുണ്ടായി. 'പ്രതിഷേധത്തിനിടെ കർഷകർ മരിച്ചതായി ഒരു രേഖയുമില്ല, അതുകൊണ്ട് തന്നെ അത്തരം കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ നിർദ്ദേശമില്ല- ഇതായിരുന്നു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്. ഗവൺമെൻ്റിൻ്റെ കൈയിൽ കണക്കുകളില്ലെങ്കിലും, എത്ര പേർക്ക് ഇതുവരെ ജീവൻ നഷ്ടപ്പെട്ടുവെന്ന് പഞ്ചാബിലെ ഓരോ കർഷകന്നും അവരുടെ കുടുംബങ്ങൾക്കും നന്നായി അറിയാം. 537 കർഷകരാണ് പ്രക്ഷോഭത്തിൽ ഇതുവരെ മരിച്ചതെന്നാണ് എസ്.കെ.എം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.

'കടുത്ത തണുപ്പ്, ചൂട്, മഴ, മറ്റ് അപകടങ്ങൾ എന്നിവ നേരിട്ടാണ് പാവം കർഷകർ മരിച്ചത്. എന്നാൽ, അതിന്റെ കണക്ക് പോലുമില്ലെന്ന് സർക്കാർ പറയുന്നുണ്ടങ്കിൽ എത്ര മനുഷ്യത്വമില്ലായ്മയാണ് അവർ കാണിക്കുന്നത്'! കർഷകർ ചോദിക്കുന്നു. ഇത് ശരിയാണ് എന്നതിൻ്റെ തെളിവുകളാണ് കഴിഞ്ഞ ദിവസം എസ്‌.കെ.എം പങ്കുവെച്ചത്.2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ അവർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. മരിച്ച കർഷകരുടെ ഫോട്ടോയും വിശദാംശങ്ങളും അടങ്ങികൊണ്ടാണ് ബ്ലോഗ് നിർമിച്ചിട്ടുള്ളത്.കർഷകരുടെ മരണത്തെക്കുറിച്ചുള്ള സമാനമായ അനുസ്മരണ പേജും ട്രോളി ടൈംസ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

ശ്രീ മുക്തർ സാഹിബ് ജില്ലയിലെ ഭട്ടി വാല ഗ്രാമത്തിലെ കുൽവന്ത് സിംഗ്, അതിർത്തിയിൽ കർഷകരുടെ പ്രതിഷേധത്തിൽ തന്റെ മൂത്ത മകൻ ബോഹർ സിങ്ങിന്റെ വിയോഗത്തെ കുറിച് പറഞ്ഞത് ഇങ്ങനെയാണ്; 'സർക്കാരിന് എല്ലാം അറിയാം. അവരുടെ അടുത്ത് എല്ലാ രേഖകളുമുണ്ടെങ്കിലും അവർ അത് പുറത്ത് വിടില്ല. കാരണം, കർഷകരുടെ ത്യാഗവും അവരുടെ ന്യായമായ പ്രതിഷേധവും അംഗീകരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അല്ലങ്കിൽ തയ്യാറാകുകയില്ല. ഒരു സെലിബ്രിറ്റി മരിക്കുകയോ, ഒരു വി.ഐ.പിയുടെ വീട്ടിൽ പ്രസവം നടക്കുകയോ ചെയ്താൽ, അതേ നേതാക്കൾ തന്നെയാണ് അവരുടെ സാന്നിധ്യം അവിടെ ഉറപ്പാക്കുന്നത്. പക്ഷേ, കർഷകരുടെ കാര്യം വരുമ്പോൾ അവർ ഞങ്ങളെ അവഗണിക്കുന്നു. അത്തരമൊരു ഹൃദയമില്ലാത്ത സർക്കാരിൽ ഞങ്ങൾക്ക് യാതൊരു പ്രതീക്ഷയുമില്ല'.

ഇതേ ജില്ലയിലെ മറ്റൊരു കർഷകനായ ബർകണ്ടി ഗ്രാമത്തിൽ നിന്നുള്ള ഗുർമിത് സിംഗിനും പറയാനുള്ളത് സമാന അനുഭവങ്ങളാണ്. അദ്ദേഹത്തിന്റെ ഏക മകൻ യാദ്വീന്ദർ സിംഗ് ജനുവരി 26ന് തിക്രി അതിർത്തിയിൽ നിന്ന് മടങ്ങിവരുന്ന സമയത്താണ് അപകടത്തിൽ മരിച്ചത്. പാർലമെന്റിൽ തോമറിന്റെ മറുപടിയിൽ പ്രകോപിതനായ ഗുർമിത് പറഞ്ഞത്,

'ഇത്തരമൊരു സർക്കാരിനെ പ്രതി ലജ്ജിക്കുന്നു' എന്നാണ്. എത്ര കർഷകർ മരിച്ചുവെന്ന് അവർക്ക് നന്നായി അറിയാം, പക്ഷേ, അവർ ഞങ്ങളെ മാനസികമായി ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നു. എന്റെ വാർധക്യത്തിൽ എനിക്ക് ഏക പിന്തുണയാകേണ്ട എന്റെ മകനെയാണ് എനിക്ക് നഷ്ടപ്പെട്ടത്. അതോടെ ഞാൻ ആകെ തകർന്നുപോയി. എന്റെ മകന്റെ ത്യാഗത്തിനുള്ള പരിഹാരം മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കുക എന്നതാണ്. കൃഷിക്കാർക്കുവേണ്ടിയാണ് എന്റെ മകൻ രക്തസാക്ഷിയായത്'.

ക്രൻതികരി കിസാൻ യൂണിയൻ പ്രസിഡന്റായ ഡോ. ദർശൻ പാൽ ദി വയറിനോട്‌ പറഞ്ഞത് ഇങ്ങനെയാണ്. 'എത്ര കർഷകർ പ്രക്ഷോഭത്തിൽ മരിച്ചു എന്ന് മോഡി സർക്കാറിന് അറിയില്ലങ്കിൽ, ഞങ്ങൾക്ക് സ്വന്തമായി കണക്കെടുക്കാൻ കഴിയും. വിവരങ്ങൾ ശേഖരിക്കാൻ സർക്കാരിന് ചില ഏജൻസികളെ നിയോഗിക്കാമായിരുന്നു, പക്ഷേ, അവർക്ക് വേണ്ടത് ആളുകളെ വഴിതെറ്റിക്കുയാണ്. ഓക്സിജന്റെ അഭാവം മൂലം മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് പാർലമെന്റിൽ പറഞ്ഞ ഒരു സർക്കാരിൽ നിന്ന് ഇതിനപ്പുറം എന്ത് പ്രതീക്ഷിക്കാം"! അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിൽ ഇതുവരെ എത്ര കർഷകർ മരിച്ചുവെന്ന് പോലും അറിയില്ലെങ്കിൽ ഇത് എങ്ങനെയുള്ള സർക്കാരാണെന്ന് മറ്റൊരു മുതിർന്ന എസ്‌.കെ.എം നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ ചോദിച്ചു. പ്രതിഷേധത്തിൽ രിച്ച എല്ലാ കർഷകരുടെയും  രേഖ ഞങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. അത് പുറത്തുവിടും. അടിസ്ഥാനപരമായി, സർക്കാർ പൊതുജനങ്ങൾക്ക് വേണ്ടിയല്ല നിലനിൽക്കുന്നത്. മറിച്ച് അംബാനി, അദാനി തുടങ്ങിയ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ്” അദ്ദേഹം പറഞ്ഞു.

"മോദി സർക്കാരിന്റെ ഉദ്ദേശ്യം ആദ്യ ദിവസം മുതൽ തന്നെ മോശമാണ്. പാർലമെന്റിൽ അത്തരമൊരു പ്രസ്താവന ഇറക്കിയതിലൂടെ, കൃഷിക്കാരോടുള്ള തന്റെ സർക്കാരിന്റെ കടുത്ത മനോഭാവം തോമർ തെളിയിച്ചിട്ടുണ്ട്”-  അദ്ദേഹം കൂട്ടിച്ചേർത്തു.