Skip to content Skip to sidebar Skip to footer

ഹൈദരാബാദ് യൂണിവേഴ്‌സിറ്റിയിലെ വിവേചനത്തിന്റെ കഥ.

പ്രജ്വാൾ

2019 ജൂലൈയിലാണ് ഹിസ്റ്ററിയിൽ മാസ്റ്റേഴ്സ് ചെയ്യാൻ ഞാൻ ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്‌സിറ്റിയിലേക്ക് പോകുന്നത്. രോഹിത് വെമുല മൂവ്മെന്റിലൂടെയാണ് ഈ യൂണിവേഴ്‌സിറ്റിയെ കുറിച്ച് ഞാൻ കൂടുതൽ അറിഞ്ഞത്.

അഡ്മിഷൻ നടപടികൾ പൂർത്തിയാക്കി കുറച്ച് കഴിഞ്ഞപ്പോൾ തന്നെ ഹോസ്റ്റൽ സംവിധാനം താൽകാലികമായി നിർത്തിവെച്ചിരിക്കുകയാണെന്ന അറിയിപ്പ് ലഭിച്ചു. ഒഴിവുള്ള ഹോസ്റ്റലുകൾ ഔദ്യോഗികമായി ലഭ്യമായിരിക്കെയാണ് ഇങ്ങനെയൊരു അറിയിപ്പ് വന്നത്. എന്നെ സംബന്ധിച്ച് ഇവിടെ പഠിക്കാൻ ഹോസ്റ്റൽ സൗകര്യം അനിവാര്യമായിരുന്നു.

പാര്‍ശ്വവത്ക്കരിക്കപെട്ട വിഭാഗങ്ങളുടെ വിഭ്യാഭ്യാസ ഉന്നമനത്തിന് ഹോസ്റ്റലുകൾ നിർണായകമായ പങ്കാണ് വഹിക്കുന്നത്. അടിച്ചമർത്തപ്പെട്ട വിഭാഗങ്ങളുടെ ഉയർച്ചക്കായി 1924ൽ ബാബ സഹേബ് അംബേദ്കർ ‘ബഹിഷ്‌കൃത് ഹിതകരിണി സഭ’ സ്ഥാപിച്ചു. ഇത്തരം ഹോസ്റ്റലുകൾ ഉണ്ടാകുക എന്നതായിരുന്നു സഭയുടെ പ്രധാന ഉദ്ദേശ്യം. 2016ൽ രോഹിത് വെമുലയെയും മറ്റ് നാല് പേരെയും വി സി അപ്പ റാഉ സാമൂഹികമായി ബഹിഷ്കരിക്കുന്നത് ഹോസ്റ്റൽ സൗകര്യം നിർത്തലാക്കികൊണ്ടാണ്.

എന്നെ സംബന്ധിച്ച് ഹോസ്റ്റലിന് വേണ്ടി ദിവസവും വാർഡനെ പോയി കാണുന്നത് ദിനചര്യയുടെ ഭാഗമായി മാറി. വാർഡൻ ഓഫീസിന്റെ നിസ്സംഗത എന്നെ തളർത്തി. മാസങ്ങളായി തുടർന്ന അപമാനത്തിന് ഒടുവിൽ സഹായത്തിനായി എ.എസ്.എയെ (ആബേദ്കർ സ്റ്റുഡന്റ്‌സ് യൂണിയൻ) ബന്ധപ്പെടാൻ ഞാൻ തീരുമാനിച്ച രാത്രിയിൽ എനിക്ക് റൂം അനുവദിച്ചു.

ജാതിവിരുദ്ധ സംഘടനയിൽ പ്രവർത്തിക്കുന്നതിന്റെ അവജ്ഞ എനിക്ക് അറിയാമായിരുന്നു. ലിബറൽ ആഖ്യാനങ്ങളിലൂടെ എ.എസ്.എ എന്നത് പുരുഷാധിപത്യപരമായ ഒരു കൂട്ടമാണെന്ന് ഞാൻ വിശ്വസിച്ചു. അവരിൽ നിന്ന് വിട്ടനിൽക്കാൻ തീരുമാനിച്ചു. എ.എസ്.എയിൽ നിന്ന് വിട്ടുനിൽക്കുന്നതിലൂടെ വിവേചനപരമായ അനുഭവങ്ങൾ നേരിടേണ്ടി വരില്ല എന്ന് ഞാൻ കരുതി. അപ്പോഴും ഫാക്കൽറ്റി അംഗങ്ങളുടെയും വിദ്യാർത്ഥി സുഹൃത്തുക്കളുടെയും ജാതീയമായ ഇടപെടലുകൾ തുടർന്നു. ഞങ്ങളുടെ ഉത്തരങ്ങളെ ഒബ്ജെക്റ്റീവ് എന്നും നോൺ അക്കാദമിക്ക് എന്നും മുദ്രകുത്തി. ഞങ്ങളുടെ ചോദ്യങ്ങളെ പരിഹാസ്യമായ മൗനം കൊണ്ടോ ‘നിങ്ങൾക്ക് ഇനിയും മനസിലായിട്ടില്ല കൂടുതൽ വായിക്കണം’ എന്ന് പറഞ്ഞും അവഗണിച്ചു.

സ്വാതന്ത്രം നേടി 75 വർഷങ്ങൾ കഴിഞ്ഞിട്ടും കലാലയങ്ങളിൽ പോലുമുള്ള വിവേചനത്തെ ഇല്ലാതാക്കാൻ സാധിച്ചിട്ടില്ല. വിദ്യാഭ്യാസാവകാശം നേടിയെടുക്കുന്നതിലൂടെ ഉന്നത വിദ്യാഭ്യാസ സാധ്യതകൾ ഞങ്ങളുടെ മുന്നിൽ തുറക്കപ്പെടുകയാണ്. എന്നാൽ, കലാലയങ്ങളിലേക്കുള്ള കേവല ശാരീരിക പ്രവേശനം ഉന്നത വിദ്യാഭ്യാസ രംഗത്തെ വിവേചനത്തിൽ നിന്നുമുള്ള മോചനം ഉറപ്പാക്കുന്നുണ്ടോ?

ഈ വിദ്യാഭ്യാസം ഞങ്ങളിലെ പ്രാപ്തി വര്ധിപ്പിക്കുന്നതിനോ,ഞങ്ങളെ ഒരു സ്വതന്ത്ര മനുഷ്യരായി മറ്റുന്നതിനോ സഹായിക്കുന്നുണ്ടോ? ഞാൻ ജോയിൻ ചെയ്യുന്നതിന്റെ കുറച്ച് മാസം മുന്നേ വെളിവടയുടെ അഞ്ച് ദളിത് സ്കോളേഴ്സിനുള്ള അനുമതി നിഷേധിക്കുകയും അവ അർധരാത്രി ഇല്ലാതാക്കുകയും ചെയ്തു. രാജ്യത്തെ വിവിധ ഗ്രാമങ്ങളിലുള്ള വെളിവാടകൾ ദളിതരുടെ ചേരിവൽക്കരണത്തെ അടയാളപ്പെടുത്തുമ്പോൾ ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്‌സിറ്റിയിൽ അവരേ ഇല്ലാതാക്കുന്നതിലൂടെ യൂണിവേഴ്‌സിറ്റി അധികൃതർ എന്താണ് ലക്ഷ്യം വെക്കുന്നത്?

പോരാട്ടത്തിന്റെ ചരിത്രത്തെ ഇല്ലാതാക്കാനുള്ള ശ്രമനമാണത്. കാരണം ചില ഓർമകൾ പോലും വിവേചന സമ്പ്രദായങ്ങളെ വെല്ലുവിളിച്ച് കൊണ്ടിരിക്കും. ജാതി ഹിന്ദുക്കളുടെ കുത്തകയായി തുടരുന്ന ഇത്തരം സർവകലാശാല ഇടങ്ങൾ വിവേചന സമ്പ്രദായത്തെ എപ്പോഴും നിലനിർത്താൻ ശ്രമിക്കും.

ഇത്തരം സാഹചര്യങ്ങളിൽ മറ്റ് യുവ അംബേദ്കറേറ്റ് പ്രസ്ഥാനങ്ങൾ പോലെ എ.എസ്.എയും കൗണ്ടർ സംസ്കാരങ്ങൾ രൂപപ്പെടുത്തുകയും പാർശ്വവത്കരിക്കപ്പെട്ടവരെ അവരുടെ കഴിവുകൾ കെട്ടിപടുക്കുന്നതിലേക്ക് നയിക്കുകയും ചെയ്യുന്നു. പൊതുസമൂഹത്തെ അഭിസംബോധന ചെയ്യുന്നതിലൂടെ ക്ലാസ്സ്മുറികളിൽ നഷ്ടപ്പെട്ട ആത്മവിശ്വാസം വീണ്ടെടുക്കപ്പെടുന്നു.

യൂണിയൻ തെരഞ്ഞെടുപ്പുകളിലുള്ള പങ്കാളിത്തം, ഒഴിഞ്ഞു കിടക്കുന്ന സംവരണ സീറ്റുകൾ നിറക്കുന്നതിൽ സമ്മർദ്ദം ചെലുത്തുക, പാര്‍ശവത്ക്കരിക്കപെട്ട വിദ്യാർഥികളുടെ ഇന്റർവ്യൂകളിൽ ഉണ്ടാക്കുന്ന ക്രമക്കേട് പരിശോധിക്കുക, സ്കോളർഷിപ്പ് വിതരണം തുടങ്ങിയവയൊക്കെ അംബേദ്കർ വിദ്യാർത്ഥി സംഘടനകൾ തലമുറകളായി അദൃശ്യമായി ചെയ്ത പ്രവർത്തനങ്ങളുടെ ഫലമാണ്. ഇത്തരം സംഘങ്ങൾ സർവകലാശാല പാഠപുസ്തകങ്ങളും മറ്റും ഉന്നയിക്കുന്നതിനെക്കാൾ സാമൂഹിക നീതിയെ കൊണ്ടുനടക്കുന്നവരാണ്.

ഓരോ ഇടങ്ങളും അധികാര ശ്രേണിപരമാണ്. എ.എസ്.എക്ക് പോലും അതിൽ മാറ്റമില്ല. അധികൃതരുമായുള്ള കൂടിയാലോചനകളും തീരുമാനം എടുക്കുന്നതിലും സംഘടന മൂലധനത്തിലുള്ള അക്സസ്സ് ഒക്കെ തന്നെ ശ്രേണിബദ്ധമാണ്.

രോഹിത് വെമുല പറഞ്ഞത് പോലെ “ഒരു മനുഷ്യന്റെ മൂല്യം അവന്റെ തൽക്ഷണമുള്ള ഐഡന്റിറ്റിയിലേക്കും അടുത്തുള്ള സാധ്യതയിലേക്കും ചുരുക്കി….നക്ഷത്രധൂളിയായി നിർമിച്ച ഒരു ആത്മാവായി ഒരിക്കലും മനുഷ്യനെ കണ്ടില്ല”.

സംഘടനാ ഇടങ്ങൾ വ്യക്തിപരമായ അഭിപ്രായങ്ങൾ രൂപപ്പെടുത്തുന്നതിലും ലോകവീക്ഷണം ഉണ്ടാക്കുന്നതിലും സഹായിക്കും. എന്നാൽ സ്വതന്ത്രമായ സ്വത്വത്തിൽ നിന്ന് വിശാല ആത്മാവുള്ള മനുഷ്യനെ പലപ്പോഴും അവക്ക് കാണാൻ കഴിയില്ല. ബാബസഹേബിന്റെ വിമോചന ലോകവീക്ഷണത്തോടും ദൃഢമായ സ്വയംബോധത്തോടുമുള്ള എ.എസ്.എയുടെ പ്രതിബദ്ധതയാണ് വിവേചനത്തിനെതിരായ പോരാട്ടത്തിൽ പരിവർത്തനാത്മകമായ ഭാവി ഞാൻ കാണുന്നത്.

പ്രമുഖ അംബേദ്കറേറ്റ് കവി വാമൻ കർദക്കിൻ്റെ ഈ രണ്ട്‌ വരി കവിത ഇവിടെ പ്രസക്തമാണെന്ന് കരുതുന്നു.

“സമത്വത്തിന്റെ കാറ്റ് വീശുന്നിടത്ത് ചൂഷണത്തിന് അഭയമില്ല

പുതിയ മനുഷ്യനെ തേടിയുള്ള സാര്‍ത്ഥവാഹകസംഘം പുറപ്പെട്ടു കഴിഞ്ഞു

മനുഷ്യർക്കായി പോരാടുന്ന പുതിയ മനുഷ്യനെ സൃഷ്ടിക്കാൻ

ഞങ്ങളുടെ ഐക്യശബ്ദം ഇപ്പോൾ ആകാശത്തോളം എത്തിയിരിക്കുന്നു”

Leave a comment

Get notified on latest updates.

You can unsubscribe anytime.

Factsheets © 2024. All Rights Reserved.

2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ സമരക്കാർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. ബ്ലോഗിൽ പങ്കുവെച്ച കണക്കുകൾ അനുസരിച്ച്, 537 പേരാണ് ഇതുവരെ മരിച്ചിട്ടുള്ളത്.

2021 ജൂലൈ 22ന് ദൽഹി ജന്തർമന്ദറിൽ ഇരുനൂറ് പേർ സമരം ആരംഭിച്ചതോടെ, ജനദ്രോഹ നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. 21 ന് ബുധനാഴ്ച്ച ലഭിച്ച പൊലീസ് അനുമതിയോടെ ഇരുനൂറ് പേരടങ്ങുന്ന കര്‍ഷകരുടെ സംഘമാണ് ഇപ്പോൾ ജന്തര്‍ മന്തറില്‍ സമരം തുടരുന്നത്. യോഗേന്ദ്ര യാദവ്, ശിവകുമാര്‍ കക്കാജി, ഹനന്‍മല്ലേ തുടങ്ങിയ പ്രധാന കര്‍ഷക നേതാക്കളെല്ലാം ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് എത്തി ചേര്‍ന്നിരുന്നു. ദിവസവും 200 കർഷകരാണ് ജന്തർ മന്തറിലേക്ക് വരുന്നത്. ബാക്കിയുള്ളവർ അതിർത്തിയിൽ പ്രതിഷേധം തുടരുന്നുണ്ട്.  വിജയം വരെ തുടരുന്ന പോരാട്ടമാണിതെന്ന് കർഷക പ്രക്ഷോഭ നേതാക്കൾ പറയുന്നു.

ജനദ്രോഹകരമായ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ നടക്കുന്ന കര്‍ഷകസമരം ദല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് ഇരച്ചെത്തിയിട്ട് എട്ട് മാസത്തോളമായി. എന്നാൽ ഈ പ്രതിഷേധത്തിൽ എത്ര കർഷകർ മരിച്ചു എന്ന ചോദ്യത്തിന്, കണക്കുകൾ ലഭ്യമല്ല എന്ന മറുപടിയാണ്  കേന്ദ്ര സർക്കാർ നൽകിയത്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ഒരു ചോദ്യത്തിന് നൽകിയ മറുപടി ഇതിൻ്റെ ഉദാഹരണമാണ്. 'പ്രക്ഷോഭത്തിനിടെ നടന്ന കർഷക മരണത്തെക്കുറിച്ചുള്ള' റിപ്പോർട്ട്‌ ചില എം.പിമാർ ജൂലൈ ഇരുപതിന് മന്ത്രി തോമറിനോട് ചോദിക്കുകയുണ്ടായി. 'പ്രതിഷേധത്തിനിടെ കർഷകർ മരിച്ചതായി ഒരു രേഖയുമില്ല, അതുകൊണ്ട് തന്നെ അത്തരം കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ നിർദ്ദേശമില്ല- ഇതായിരുന്നു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്. ഗവൺമെൻ്റിൻ്റെ കൈയിൽ കണക്കുകളില്ലെങ്കിലും, എത്ര പേർക്ക് ഇതുവരെ ജീവൻ നഷ്ടപ്പെട്ടുവെന്ന് പഞ്ചാബിലെ ഓരോ കർഷകന്നും അവരുടെ കുടുംബങ്ങൾക്കും നന്നായി അറിയാം. 537 കർഷകരാണ് പ്രക്ഷോഭത്തിൽ ഇതുവരെ മരിച്ചതെന്നാണ് എസ്.കെ.എം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.

'കടുത്ത തണുപ്പ്, ചൂട്, മഴ, മറ്റ് അപകടങ്ങൾ എന്നിവ നേരിട്ടാണ് പാവം കർഷകർ മരിച്ചത്. എന്നാൽ, അതിന്റെ കണക്ക് പോലുമില്ലെന്ന് സർക്കാർ പറയുന്നുണ്ടങ്കിൽ എത്ര മനുഷ്യത്വമില്ലായ്മയാണ് അവർ കാണിക്കുന്നത്'! കർഷകർ ചോദിക്കുന്നു. ഇത് ശരിയാണ് എന്നതിൻ്റെ തെളിവുകളാണ് കഴിഞ്ഞ ദിവസം എസ്‌.കെ.എം പങ്കുവെച്ചത്.2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ അവർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. മരിച്ച കർഷകരുടെ ഫോട്ടോയും വിശദാംശങ്ങളും അടങ്ങികൊണ്ടാണ് ബ്ലോഗ് നിർമിച്ചിട്ടുള്ളത്.കർഷകരുടെ മരണത്തെക്കുറിച്ചുള്ള സമാനമായ അനുസ്മരണ പേജും ട്രോളി ടൈംസ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

ശ്രീ മുക്തർ സാഹിബ് ജില്ലയിലെ ഭട്ടി വാല ഗ്രാമത്തിലെ കുൽവന്ത് സിംഗ്, അതിർത്തിയിൽ കർഷകരുടെ പ്രതിഷേധത്തിൽ തന്റെ മൂത്ത മകൻ ബോഹർ സിങ്ങിന്റെ വിയോഗത്തെ കുറിച് പറഞ്ഞത് ഇങ്ങനെയാണ്; 'സർക്കാരിന് എല്ലാം അറിയാം. അവരുടെ അടുത്ത് എല്ലാ രേഖകളുമുണ്ടെങ്കിലും അവർ അത് പുറത്ത് വിടില്ല. കാരണം, കർഷകരുടെ ത്യാഗവും അവരുടെ ന്യായമായ പ്രതിഷേധവും അംഗീകരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അല്ലങ്കിൽ തയ്യാറാകുകയില്ല. ഒരു സെലിബ്രിറ്റി മരിക്കുകയോ, ഒരു വി.ഐ.പിയുടെ വീട്ടിൽ പ്രസവം നടക്കുകയോ ചെയ്താൽ, അതേ നേതാക്കൾ തന്നെയാണ് അവരുടെ സാന്നിധ്യം അവിടെ ഉറപ്പാക്കുന്നത്. പക്ഷേ, കർഷകരുടെ കാര്യം വരുമ്പോൾ അവർ ഞങ്ങളെ അവഗണിക്കുന്നു. അത്തരമൊരു ഹൃദയമില്ലാത്ത സർക്കാരിൽ ഞങ്ങൾക്ക് യാതൊരു പ്രതീക്ഷയുമില്ല'.

ഇതേ ജില്ലയിലെ മറ്റൊരു കർഷകനായ ബർകണ്ടി ഗ്രാമത്തിൽ നിന്നുള്ള ഗുർമിത് സിംഗിനും പറയാനുള്ളത് സമാന അനുഭവങ്ങളാണ്. അദ്ദേഹത്തിന്റെ ഏക മകൻ യാദ്വീന്ദർ സിംഗ് ജനുവരി 26ന് തിക്രി അതിർത്തിയിൽ നിന്ന് മടങ്ങിവരുന്ന സമയത്താണ് അപകടത്തിൽ മരിച്ചത്. പാർലമെന്റിൽ തോമറിന്റെ മറുപടിയിൽ പ്രകോപിതനായ ഗുർമിത് പറഞ്ഞത്,

'ഇത്തരമൊരു സർക്കാരിനെ പ്രതി ലജ്ജിക്കുന്നു' എന്നാണ്. എത്ര കർഷകർ മരിച്ചുവെന്ന് അവർക്ക് നന്നായി അറിയാം, പക്ഷേ, അവർ ഞങ്ങളെ മാനസികമായി ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നു. എന്റെ വാർധക്യത്തിൽ എനിക്ക് ഏക പിന്തുണയാകേണ്ട എന്റെ മകനെയാണ് എനിക്ക് നഷ്ടപ്പെട്ടത്. അതോടെ ഞാൻ ആകെ തകർന്നുപോയി. എന്റെ മകന്റെ ത്യാഗത്തിനുള്ള പരിഹാരം മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കുക എന്നതാണ്. കൃഷിക്കാർക്കുവേണ്ടിയാണ് എന്റെ മകൻ രക്തസാക്ഷിയായത്'.

ക്രൻതികരി കിസാൻ യൂണിയൻ പ്രസിഡന്റായ ഡോ. ദർശൻ പാൽ ദി വയറിനോട്‌ പറഞ്ഞത് ഇങ്ങനെയാണ്. 'എത്ര കർഷകർ പ്രക്ഷോഭത്തിൽ മരിച്ചു എന്ന് മോഡി സർക്കാറിന് അറിയില്ലങ്കിൽ, ഞങ്ങൾക്ക് സ്വന്തമായി കണക്കെടുക്കാൻ കഴിയും. വിവരങ്ങൾ ശേഖരിക്കാൻ സർക്കാരിന് ചില ഏജൻസികളെ നിയോഗിക്കാമായിരുന്നു, പക്ഷേ, അവർക്ക് വേണ്ടത് ആളുകളെ വഴിതെറ്റിക്കുയാണ്. ഓക്സിജന്റെ അഭാവം മൂലം മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് പാർലമെന്റിൽ പറഞ്ഞ ഒരു സർക്കാരിൽ നിന്ന് ഇതിനപ്പുറം എന്ത് പ്രതീക്ഷിക്കാം"! അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിൽ ഇതുവരെ എത്ര കർഷകർ മരിച്ചുവെന്ന് പോലും അറിയില്ലെങ്കിൽ ഇത് എങ്ങനെയുള്ള സർക്കാരാണെന്ന് മറ്റൊരു മുതിർന്ന എസ്‌.കെ.എം നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ ചോദിച്ചു. പ്രതിഷേധത്തിൽ രിച്ച എല്ലാ കർഷകരുടെയും  രേഖ ഞങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. അത് പുറത്തുവിടും. അടിസ്ഥാനപരമായി, സർക്കാർ പൊതുജനങ്ങൾക്ക് വേണ്ടിയല്ല നിലനിൽക്കുന്നത്. മറിച്ച് അംബാനി, അദാനി തുടങ്ങിയ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ്” അദ്ദേഹം പറഞ്ഞു.

"മോദി സർക്കാരിന്റെ ഉദ്ദേശ്യം ആദ്യ ദിവസം മുതൽ തന്നെ മോശമാണ്. പാർലമെന്റിൽ അത്തരമൊരു പ്രസ്താവന ഇറക്കിയതിലൂടെ, കൃഷിക്കാരോടുള്ള തന്റെ സർക്കാരിന്റെ കടുത്ത മനോഭാവം തോമർ തെളിയിച്ചിട്ടുണ്ട്”-  അദ്ദേഹം കൂട്ടിച്ചേർത്തു.