ഇന്ത്യന്‍ മാധ്യമങ്ങളിലെ, 218ല്‍ 191 നേതൃസ്ഥാനങ്ങളിലും ജനറല്‍ വിഭാഗങ്ങളില്‍നിന്നുള്ളവരാണ് എന്ന് ഓക്സ്ഫാം ഇന്ത്യയുടെ റിപോര്‍ട്ട്. ‘WHO TELLS OUR STORIES MATTERS Representation of Marginalized Caste Groups in Indian Media’ എന്ന റിപോര്‍ട്ട്, മുഖ്യധാരാ മാധ്യമ സ്ഥാപനങ്ങളിൽ ഒന്നിലും എസ്.സി, എസ്.ടി വിഭാഗങ്ങളിലുള്ളവര്‍ നേതൃസ്ഥാനത്തില്ല എന്ന് വെളിപ്പെടുത്തുന്നു. ഇംഗ്ലീഷ് – ഹിന്ദി പത്രങ്ങൾ, ഇംഗ്ലീഷ് – ഹിന്ദി വാര്‍ത്താ ചാനല്‍ എന്നിവയില്‍ എഡിറ്റോറിയല്‍ സ്ഥാനങ്ങളില്‍ ആദിവാസി വിഭാഗങ്ങളില്‍ നിന്നും ആരുമില്ല.
നാല് വര്‍ഷം മുമ്പ് ഓക്‌സ്ഫാം ഇന്ത്യന്‍ മാധ്യമങ്ങളിലെ ലേഖകരുടെ ജാതിയെ കുറിച്ച് പഠനം നടത്തിയിരുന്നു.
2019ല്‍ മാധ്യമസ്ഥാപനങ്ങളില്‍ ജനറല്‍ വിഭാഗത്തില്‍നിന്നുള്ളവര്‍ 88% ആയിരുന്നു, 2022ല്‍ ഇത് 86% ആയി.
പ്രിന്റ്, ടിവി മാധ്യമങ്ങളില്‍
ഇംഗ്ലീഷ്, ഹിന്ദി പത്രങ്ങളില്‍ 60%ല്‍ അധികം ബൈലൈന്‍ ലേഖനങ്ങളും ജനറല്‍ വിഭാഗത്തിലുള്ളവരുടേതാണ്.
എസ്.സി, എസ്.ടി വിഭാഗങ്ങളില്‍നിന്നുള്ളവര്‍ ചെയ്ത ബൈ ലൈന്‍ ലേഖനങ്ങള്‍ 5%ലും കുറവാണ്. ഒ.ബി.സി വിഭാഗത്തില്‍നിന്നുള്ള 10% പേരുടെ ബൈലൈന്‍ ലേഖനങ്ങളാണ് ഉള്ളത്.
ജാതീയമായ പ്രശ്‌നങ്ങള്‍, ആദിവാസിവിഭാഗങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍, എന്നിവ റിപോര്‍ട്ട് ചെയ്ത 50%ല്‍ കൂടുതല്‍ മാധ്യമപ്രവര്‍ത്തകരും ജനറല്‍ വിഭാഗക്കാരാണ് എന്നും റിപ്പോർട് കാണിക്കുന്നു. ജാതി,ഗോത്ര വിഭാഗങ്ങളെ കുറിച്ച് റിപോര്‍ട്ട് ചെയ്യുന്ന, അതത് വിഭാഗങ്ങളില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തകര്‍ ഒരു പത്രത്തിലുമില്ല.
മാഗസിനുകളില്‍ 60%ല്‍ കൂടുതല്‍ റിപോര്‍ട്ടുകളും ജനറല്‍ കാറ്റഗറിയിലുള്ളവര്‍ ചെയ്തതാണ്. എസ്.സി, എസ്.ടി വിഭാഗങ്ങളിലുള്ളവര്‍ ചെയ്ത റിപോര്‍ട്ടുകള്‍ 5% മാത്രമാണ്.
മാഗസിനുകളിലെ നേതൃപദവികളില്‍ എസ്.സി, എസ്.ടി വിഭാഗത്തില്‍നിന്നുള്ളവരില്ല. ഒ.ബി.സി വിഭാഗത്തില്‍നിന്നുള്ളവര്‍ എഡിറ്റോറിയല്‍ പദവിയിലുള്ള കുറച്ചു മാഗസിനുകള്‍ മാത്രമാണുള്ളത്. എസ്.സി, എസ്.ടി വിഭാഗങ്ങളില്‍നിന്നുള്ള 14% പേരാണ് ജാതിയെക്കുറിച്ചും ആദിവാസി വിഭാഗങ്ങളുടെ പ്രശ്‌നങ്ങളും റിപോര്‍ട്ട് ചെയ്യുന്നത്. എസ്.ടി വിഭാഗത്തില്‍നിന്ന് 3.6% മാത്രമാണ് മാഗസിനുകളില്‍ മാധ്യമപ്രവര്‍ത്തകരുള്ളത്.
ഇലക്ട്രോണിക് മീഡിയ/ ടെലിവിഷനില്‍ ഇംഗ്ലീഷില്‍ 54%, ഹിന്ദിയില്‍ 67% എന്നിങ്ങനെ പ്രൈംടൈം ഷോ നടത്തുന്ന അവതാരകരും ജനറല്‍ വിഭാഗത്തില്‍പെട്ടവരാണ്. ചര്‍ച്ചകള്‍ നടത്തുന്ന അവതാരകരില്‍ ഒരാള്‍ പോലും എസ്.സി, എസ്.ടി വിഭാഗങ്ങള്ളവർ ഇല്ല.
ചാനലുകളില്‍ നടക്കുന്ന ചര്‍ച്ചകളില്‍ പങ്കെടുക്കുന്നവരില്‍ 60%ല്‍ കൂടുതലും ജനറല്‍ കാറ്റഗറിയില്‍നിന്നാണ്. ചര്‍ച്ചകളില്‍ പങ്കെടുക്കുന്ന എസ്.സി, എസ്.ടി വിഭാഗങ്ങളില്‍നിന്നുള്ളവര്‍ 5%ല്‍ കുറവാണ്.
ഡിജിറ്റല്‍ മീഡിയയില്‍
വിവിധ മുഖ്യധാരാ ഡിജിറ്റല്‍ മാധ്യമങ്ങളില്‍ എഴുതുന്നവരില്‍ 55%ല്‍ അധികവും ജനറല്‍ വിഭാഗത്തില്‍നിന്നുള്ളവരാണ്. എസ്.സി, എസ്.ടി വിഭാഗങ്ങളില്‍നിന്നുള്ളവര്‍ 5%ലും കുറവാണ്.
ബദല്‍ മാധ്യമങ്ങളായ മൂക്‌നായക്, ഈസ്റ്റ് മോജോ എന്നീ മാധ്യമസ്ഥാപനങ്ങളില്‍ സ്ഥിതി വ്യത്യസ്തമാണ്. ദലിത് ദസ്തക്, ഖബര്‍ ലഹരിയ, ദ ശൂദ്ര എന്നിവയാണ് സമാനമായ മറ്റുസ്ഥാപനങ്ങള്‍.
2019, 2022 വര്‍ഷങ്ങളില്‍, വിവിധ മാധ്യമമേഖലകളിലെ എഡിറ്റര്‍, പ്രൊപ്രൈറ്റര്‍ വിഭാഗത്തിലെ ജാതി പ്രാതിനിധ്യം ഇങ്ങനെയാണ്.
ഇന്ത്യന്‍ ന്യൂസ് റൂമുകളിലെ ജാതി പ്രാതിനിധ്യം
മാധ്യമ വിഭാഗം (2019) | എസ് സി % | എസ് ടി% | ഓബിസി % | ജനറല്‍% | UA% (മതന്യൂനപക്ഷങ്ങള്‍) | പറയാന്‍ കഴിയില്ല % (ബുദ്ധിസ്റ്റ്, ജെയ്ന്‍, സിഖ് വിഭാഗങ്ങള്‍) |
ഇംഗ്ലീഷ് പത്രം | 0 | 0 | 0 | 91.7 | 0 | 8.3 |
ഹിന്ദി പത്രം | 0 | 0 | 0 | 87.5 | 0 | 12.5 |
ഇംഗ്ലീഷ് വാര്‍ത്താ ചാനല്‍ | 0 | 0 | 0 | 89.3 | 10.7 | 0 |
ഹിന്ദി വാര്‍ത്താ ചാനല്‍ | 0 | 0 | 0 | 100 | 0 | 0 |
മാഗസിന്‍ | 0 | 0 | 13.6 | 72.7 | 0 | 13.6 |
ഡിജിറ്റല്‍ മീഡിയ | 0 | 0 | 5.3 | 84.2 | 0 | 10.5 |
മൊത്തം | 0 | 0 | 4.06 | 86.18 | 2.44 | 7.32 |
മാധ്യമ വിഭാഗം (2022) | എസ് സി% | എസ് ടി% | ഓബിസി% | ജനറല്‍% | UA% (മതന്യൂനപക്ഷങ്ങള്‍) | പറയാന്‍ കഴിയില്ല% (ബുദ്ധിസ്റ്റ്, ജെയ്ന്‍, സിഖ് വിഭാഗങ്ങള്‍) |
ഇംഗ്ലീഷ് പത്രം | 0 | 0 | 2.94 | 94.12 | 0 | 2.94 |
ഹിന്ദി പത്രം | 3.23 | 0 | 6.45 | 83.87 | 0 | 6.45 |
ഇംഗ്ലീഷ് വാര്‍ത്താ ചാനല്‍ | 1.64 | 0 | 3.28 | 88.52 | 3.28 | 3.28 |
ഹിന്ദി വാര്‍ത്താ ചാനല്‍ | 1.61 | 0 | 1.61 | 91.94 | 1.61 | 3.23 |
മാഗസിന്‍ | 3.57 | 0 | 3.57 | 89.29 | 3.57 | 0 |
ഡിജിറ്റല്‍ മീഡിയ | 11.11 | 2.78 | 5.56 | 77.78 | 2.78 | 0 |
മൊത്തം | 3.17 | 0.4 | 3.57 | 88.1 | 1.98 | 2.78 |
2019ല്‍ ഇംഗ്ലീഷ് പത്രങ്ങളില്‍ ജനറല്‍ കാറ്റഗറിയിലെ മാധ്യമപ്രവര്‍ത്തകര്‍ 91% ആയിരുന്നു. മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം നടത്തിയ സര്‍വേയില്‍ ഇത് 94% ആയി. ഓ.ബി.സി പ്രാതിനിധ്യം ഈ കാലയളവില്‍ പൂജ്യത്തില്‍നിന്നും 3% ആയതായി കാണാം. ഹിന്ദി പത്രങ്ങളില്‍ ജനറല്‍ വിഭാഗത്തിന്റെ പ്രാതിനിധ്യം 5% കുറഞ്ഞിട്ടുണ്ടെങ്കിലും വിവിധ വിഭാഗങ്ങള്‍ തുല്യപ്രാതിനിധ്യം നേടുന്ന സാഹചര്യത്തിലേക്ക് എത്തിയിട്ടില്ല. ഹിന്ദി വാര്‍ത്താ ചാനലുകളില്‍ 2019ല്‍ 100% ജനറല്‍ വിഭാഗത്തില്‍പെട്ടവര്‍ ആയിരുന്നു, 2022ല്‍ ഇത് 91.94% ആയി.
വാര്‍ത്താ പ്രസിദ്ധീകരണങ്ങളെ സര്‍വെ പഠനവിധേയമാക്കിയത് ബൈലൈന്‍ കൗണ്ട് രീതി ഉപയോഗിച്ചാണ്. ചോദ്യാവലിയും ഉപയോഗിച്ചു. ഔദ്യോഗിക വിവരങ്ങള്‍ ലഭ്യമല്ലാത്തതിന്‍റെ വെല്ലുവിളി നേരിട്ടുവെന്ന് ഓക്സ്ഫാം ടീം പറയുന്നു.
2019ലെ ഇന്ത്യന്‍ റീഡര്‍ഷിപ് സര്‍വേയുടെ അടിസ്ഥാനത്തില്‍ 7 ഇംഗ്ലീഷ് ദിനപത്രങ്ങളും 7 ഹിന്ദി ദിനപത്രങ്ങളും പഠനവിധേയമാക്കി. ഇംഗ്ലീഷ് പത്രങ്ങള്‍- ദി ടൈംസ് ഓഫ് ഇന്ത്യ, ഹിന്ദുസ്ഥാന്‍ ടൈംസ്, ദ ഹിന്ദു, ദ ടെലെഗ്രാഫ്. ഹിന്ദി പത്രങ്ങള്‍- ദൈനിക് ജാഗരണ്‍, ദൈനിക് ഭാസ്‌കര്‍, ഹിന്ദുസ്ഥാന്‍, അമര്‍ ഉജാല, രാജസ്ഥാന്‍ പത്രിക ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിലെ 12 മാഗസിനുകളാണ് പഠനത്തിനായി തെരഞ്ഞെടുത്തത്. രാഷ്ട്രീയം, ബിസിനസ്, കള്‍ച്ചര്‍, സ്പോര്‍ട്സ് എന്നീ വിഷയങ്ങള്‍ കെെകാര്യം ചെയ്യുന്ന മാഗസിനുകളില്‍ ഇന്ത്യ റ്റുഡേ (ഇംഗ്ലീഷ്, ഹിന്ദി), ദ സ്പോര്‍ട്സ് സ്റ്റാര്‍, ഗൃഹ്ശോഭ, ജാഗ്രണ്‍ സഖി, സരിത എന്നിവയാണ് റീഡേഴ്സ് സര്‍വേയില്‍ മുന്നില്‍ നില്‍ക്കുന്നത്.
12 മാസത്തെ കാലയളവില്‍, ഹിന്ദി, ഇംഗ്ലീഷ് പത്രങ്ങളില്‍നിന്നും മുന്‍പേജുകള്‍, ഒപ്പീനിയന്‍ പേജ്, എക്കോണമി, സ്പോര്‍ട്സ് പേജ്, എന്നിവയിലെ 14,000, 4,000 ബെെലെെന്‍ ലേഖനങ്ങള്‍ പഠനവിധേയമാക്കി. മാഗസിനുകളില്‍ പ്രസിദ്ധീകരിച്ച 2,000 കവര്‍സ്റ്റോറികളും പഠനവിധേയമാക്കി.
എഡിറ്റര്‍ ഇന്‍ ചീഫ്, മാനേജിങ് എഡിറ്റര്‍, എക്സിക്യൂട്ടീവ് എഡിറ്റര്‍, ബ്യൂറോ ചീഫ്, റസിഡന്‍റ് എഡിറ്റര്‍, ഡയറക്റ്റര്‍, പ്രൊഡ്യൂസര്‍ എന്നിവയില്‍ ഒന്നിലധികം പദവികള്‍ വഹിക്കുന്നവരെ ഒന്നായി മാത്രമായാണ് എണ്ണിയിട്ടുള്ളത്.
എഡിറ്റര്‍മാരുടെയും പ്രൊപ്രൈറ്റര്‍മാരുടെയും ജാതി പ്രാതിനിധ്യം (2021-22)
മാധ്യമവിഭാഗം | എസ് സി | എസ് ടി | ഓബിസി | ജനറല്‍ | ലഭ്യമല്ല (മതന്യൂനപക്ഷങ്ങള്‍) | പറയാന്‍ കഴിയില്ല (ബുദ്ധിസ്റ്റ്, ജെയ്ന്‍, സിഖ് വിഭാഗങ്ങള്‍) |
ഇംഗ്ലീഷ് പത്രം | 0 | 0 | 2.94 | 94.12 | 0 | 2.94 |
ഹിന്ദി പത്രം | 3.23 | 0 | 6.45 | 83.87 | 0 | 6.45 |
ഇംഗ്ലീഷ് വാര്‍ത്താ ചാനല്‍ | 1.64 | 0 | 3.28 | 88.87 | 3.28 | 3.28 |
ഹിന്ദി വാര്‍ത്താ ചാനല്‍ | 1.64 | 0 | 1.64 | 91.94 | 1.64 | 3.23 |
മാഗസിന്‍ | 3.57 | 0 | 3.57 | 89.29 | 0 | 3.57 |
ഡിജിറ്റല്‍ മീഡിയ | 11.11 | 2.78 | 5.56 | 77.78 | 2.78 | 0 |
ആകെ | 3.17 | 0.4 | 3.57 | 88.1 | 1.98 | 2.78 |
ടി.വി ഡിബേറ്റ് ഉള്ളടക്കത്തിന്റെ സ്വഭാവം
ഹിന്ദി മീഡിയ ജാതീയമായ പ്രശ്‌നങ്ങള്‍, ആദിവാസിവിഭാഗങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ എന്നിവ ചര്‍ച്ച ചെയ്ത ഹിന്ദി ടെലിവിഷന്‍ സംവാദങ്ങള്‍ ഈ വിഷയത്തില്‍ ഏറ്റവും കൂടുതല്‍ സംവാദങ്ങള്‍ നടത്തിയത് എന്‍ഡിടിവി യാണ്, 3.6%. ന്യൂസ് 18, റിപബ്ലിക് ഭാരത് എന്നീ ചാനലുകളില്‍ ഒറ്റ സംവാദം പോലും ഈ വിഷയത്തില്‍ ഇതുവരെ നടന്നിട്ടില്ല.
എബിപി ന്യൂസ് 2.4%
ആജ് തക് 1.8%
സന്‍സദ് ടിവി 1.3%
സീ ന്യൂസ് 1.3%
ഇന്ത്യ ടിവി 0.8%
ഹിന്ദി ന്യൂസ് ചാനലുകളില്‍ നടന്ന പ്രൈം ടൈം ഡിബേറ്റുകളില്‍ 1.6% മാത്രമാണ് ജാതി പ്രശ്‌നങ്ങളെ കുറിച്ചും ആദിവാസികള്‍ നേരിടുന്ന പ്രശ്‌നങ്ങളെ കുറിച്ചും ചര്‍ച്ച ചെയ്തത്.
മതസ്വത്വം, വര്‍ഗീയ രാഷ്ട്രീയം എന്നീ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്ന പ്രൈം ടൈം ഡിബേറ്റുകള്‍
മതത്തെക്കുറിച്ചും സാമുദായിക രാഷ്ട്രീയത്തെക്കുറിച്ചും ഏറ്റവും കൂടുതല്‍ പ്രൈം ടൈം ഡിബേറ്റുകള്‍ നടത്തിയിട്ടുള്ളത് ന്യൂസ് 18 ആണ്, 24%.
ഇന്ത്യ ടിവി 18.9%
എബിപി ന്യൂസ് 11.4%
സീ ന്യൂസ് 11.3%
റിപബ്ലിക് ഭാരത് 5.9%
എന്‍ഡിടിവി 5.8%
ആജ് തക് 4.9%
ആകെ 9.4%
ഇംഗ്ലീഷ് വാര്‍ത്താ ചാനലുകളിലെ ഡിബേറ്റുകള്‍
ജാതി പ്രശ്‌നങ്ങള്‍, ആദിവാസി ജനത നേരിടുന്ന പ്രശ്‌നങ്ങള്‍ എന്നിവയെക്കുറിച്ച് ഏറ്റവും കൂടുതല്‍ പ്രൈം ടൈം ഡിബേറ്റുകള്‍ നടത്തിയത് ഇന്ത്യ റ്റുഡേ ആണ്, 2.6%.
ന്യൂസ് 18- 0.5%
മിറര്‍ നൗ – 0.0%
എന്‍.ഡി.ടി.വി – 0.5%
റിപബ്ലിക് ടിവി- 0.0%
സന്‍സദ് ടിവി- 0.0%
ടൈംസ് നൗ- 1.2%
ആകെ – 0.5%
മത സ്വത്വത്തെക്കുറിച്ചും വര്‍ഗീയ രാഷ്ട്രീയത്തെക്കുറിച്ചും നടത്തിയ പ്രൈം ടൈം ചര്‍ച്ചകള്‍
ന്യൂസ് 18- 8.0
ഇന്ത്യ റ്റുഡേ-13.0
മിറര്‍ നൗ- 3.0
എന്‍ഡിടിവി-2.8
റിപബ്ലിക് ടിവി-1.1
സന്‍സദ് ടിവി- 0.0
ടൈംസ് നൗ- 14.0
ആകെ 4.8