Skip to content Skip to sidebar Skip to footer

മാധ്യമങ്ങളിലെ ജാതി നാം ചർച്ച ചെയ്യേണ്ട കണക്കുകൾ

ഇന്ത്യന്‍ മാധ്യമങ്ങളിലെ, 218ല്‍ 191 നേതൃസ്ഥാനങ്ങളിലും ജനറല്‍ വിഭാഗങ്ങളില്‍നിന്നുള്ളവരാണ് എന്ന് ഓക്സ്ഫാം ഇന്ത്യയുടെ റിപോര്‍ട്ട്. ‘WHO TELLS OUR STORIES MATTERS Representation of Marginalized Caste Groups in Indian Media’ എന്ന റിപോര്‍ട്ട്, മുഖ്യധാരാ മാധ്യമ സ്ഥാപനങ്ങളിൽ ഒന്നിലും എസ്.സി, എസ്.ടി വിഭാഗങ്ങളിലുള്ളവര്‍ നേതൃസ്ഥാനത്തില്ല എന്ന് വെളിപ്പെടുത്തുന്നു. ഇംഗ്ലീഷ് – ഹിന്ദി പത്രങ്ങൾ, ഇംഗ്ലീഷ് – ഹിന്ദി വാര്‍ത്താ ചാനല്‍ എന്നിവയില്‍ എഡിറ്റോറിയല്‍ സ്ഥാനങ്ങളില്‍ ആദിവാസി വിഭാഗങ്ങളില്‍ നിന്നും ആരുമില്ല.

നാല് വര്‍ഷം മുമ്പ് ഓക്‌സ്ഫാം ഇന്ത്യന്‍ മാധ്യമങ്ങളിലെ ലേഖകരുടെ ജാതിയെ കുറിച്ച് പഠനം നടത്തിയിരുന്നു.
2019ല്‍ മാധ്യമസ്ഥാപനങ്ങളില്‍ ജനറല്‍ വിഭാഗത്തില്‍നിന്നുള്ളവര്‍ 88% ആയിരുന്നു, 2022ല്‍ ഇത് 86% ആയി.

പ്രിന്റ്, ടിവി മാധ്യമങ്ങളില്‍

ഇംഗ്ലീഷ്, ഹിന്ദി പത്രങ്ങളില്‍ 60%ല്‍ അധികം ബൈലൈന്‍ ലേഖനങ്ങളും ജനറല്‍ വിഭാഗത്തിലുള്ളവരുടേതാണ്.
എസ്.സി, എസ്.ടി വിഭാഗങ്ങളില്‍നിന്നുള്ളവര്‍ ചെയ്ത ബൈ ലൈന്‍ ലേഖനങ്ങള്‍ 5%ലും കുറവാണ്. ഒ.ബി.സി വിഭാഗത്തില്‍നിന്നുള്ള 10% പേരുടെ ബൈലൈന്‍ ലേഖനങ്ങളാണ് ഉള്ളത്.

ജാതീയമായ പ്രശ്‌നങ്ങള്‍, ആദിവാസിവിഭാഗങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍, എന്നിവ റിപോര്‍ട്ട് ചെയ്ത 50%ല്‍ കൂടുതല്‍ മാധ്യമപ്രവര്‍ത്തകരും ജനറല്‍ വിഭാഗക്കാരാണ് എന്നും റിപ്പോർട് കാണിക്കുന്നു. ജാതി,ഗോത്ര വിഭാഗങ്ങളെ കുറിച്ച് റിപോര്‍ട്ട് ചെയ്യുന്ന, അതത് വിഭാഗങ്ങളില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തകര്‍ ഒരു പത്രത്തിലുമില്ല.

മാഗസിനുകളില്‍ 60%ല്‍ കൂടുതല്‍ റിപോര്‍ട്ടുകളും ജനറല്‍ കാറ്റഗറിയിലുള്ളവര്‍ ചെയ്തതാണ്. എസ്.സി, എസ്.ടി വിഭാഗങ്ങളിലുള്ളവര്‍ ചെയ്ത റിപോര്‍ട്ടുകള്‍ 5% മാത്രമാണ്.

മാഗസിനുകളിലെ നേതൃപദവികളില്‍ എസ്.സി, എസ്.ടി വിഭാഗത്തില്‍നിന്നുള്ളവരില്ല. ഒ.ബി.സി വിഭാഗത്തില്‍നിന്നുള്ളവര്‍ എഡിറ്റോറിയല്‍ പദവിയിലുള്ള കുറച്ചു മാഗസിനുകള്‍ മാത്രമാണുള്ളത്. എസ്.സി, എസ്.ടി വിഭാഗങ്ങളില്‍നിന്നുള്ള 14% പേരാണ് ജാതിയെക്കുറിച്ചും ആദിവാസി വിഭാഗങ്ങളുടെ പ്രശ്‌നങ്ങളും റിപോര്‍ട്ട് ചെയ്യുന്നത്. എസ്.ടി വിഭാഗത്തില്‍നിന്ന് 3.6% മാത്രമാണ് മാഗസിനുകളില്‍ മാധ്യമപ്രവര്‍ത്തകരുള്ളത്.

ഇലക്ട്രോണിക് മീഡിയ/ ടെലിവിഷനില്‍ ഇംഗ്ലീഷില്‍ 54%, ഹിന്ദിയില്‍ 67% എന്നിങ്ങനെ പ്രൈംടൈം ഷോ നടത്തുന്ന അവതാരകരും ജനറല്‍ വിഭാഗത്തില്‍പെട്ടവരാണ്. ചര്‍ച്ചകള്‍ നടത്തുന്ന അവതാരകരില്‍ ഒരാള്‍ പോലും എസ്.സി, എസ്.ടി വിഭാഗങ്ങള്ളവർ ഇല്ല.

ചാനലുകളില്‍ നടക്കുന്ന ചര്‍ച്ചകളില്‍ പങ്കെടുക്കുന്നവരില്‍ 60%ല്‍ കൂടുതലും ജനറല്‍ കാറ്റഗറിയില്‍നിന്നാണ്. ചര്‍ച്ചകളില്‍ പങ്കെടുക്കുന്ന എസ്.സി, എസ്.ടി വിഭാഗങ്ങളില്‍നിന്നുള്ളവര്‍ 5%ല്‍ കുറവാണ്.

ഡിജിറ്റല്‍ മീഡിയയില്‍

വിവിധ മുഖ്യധാരാ ഡിജിറ്റല്‍ മാധ്യമങ്ങളില്‍ എഴുതുന്നവരില്‍ 55%ല്‍ അധികവും ജനറല്‍ വിഭാഗത്തില്‍നിന്നുള്ളവരാണ്. എസ്.സി, എസ്.ടി വിഭാഗങ്ങളില്‍നിന്നുള്ളവര്‍ 5%ലും കുറവാണ്.
ബദല്‍ മാധ്യമങ്ങളായ മൂക്‌നായക്, ഈസ്റ്റ് മോജോ എന്നീ മാധ്യമസ്ഥാപനങ്ങളില്‍ സ്ഥിതി വ്യത്യസ്തമാണ്. ദലിത് ദസ്തക്, ഖബര്‍ ലഹരിയ, ദ ശൂദ്ര എന്നിവയാണ് സമാനമായ മറ്റുസ്ഥാപനങ്ങള്‍.

2019, 2022 വര്‍ഷങ്ങളില്‍, വിവിധ മാധ്യമമേഖലകളിലെ എഡിറ്റര്‍, പ്രൊപ്രൈറ്റര്‍ വിഭാഗത്തിലെ ജാതി പ്രാതിനിധ്യം ഇങ്ങനെയാണ്.

ഇന്ത്യന്‍ ന്യൂസ് റൂമുകളിലെ ജാതി പ്രാതിനിധ്യം

മാധ്യമ വിഭാഗം (2019)എസ് സി %എസ് ടി%ഓബിസി %ജനറല്‍%UA% (മതന്യൂനപക്ഷങ്ങള്‍)പറയാന്‍ കഴിയില്ല % (ബുദ്ധിസ്റ്റ്, ജെയ്ന്‍, സിഖ് വിഭാഗങ്ങള്‍)
ഇംഗ്ലീഷ് പത്രം    0   0   0   91.7   0   8.3
ഹിന്ദി പത്രം    0   0   0    87.5   0   12.5
ഇംഗ്ലീഷ് വാര്‍ത്താ ചാനല്‍    0   0    0    89.3   10.7    0
ഹിന്ദി വാര്‍ത്താ ചാനല്‍    0   0    0   100    0    0
മാഗസിന്‍    0   013.6   72.7    0  13.6
ഡിജിറ്റല്‍ മീഡിയ    0   0   5.3   84.2    0  10.5
മൊത്തം    0   0   4.06  86.18  2.44  7.32
മാധ്യമ വിഭാഗം (2022)എസ് സി%എസ് ടി%ഓബിസി%ജനറല്‍%UA% (മതന്യൂനപക്ഷങ്ങള്‍)പറയാന്‍ കഴിയില്ല% (ബുദ്ധിസ്റ്റ്, ജെയ്ന്‍, സിഖ് വിഭാഗങ്ങള്‍)
ഇംഗ്ലീഷ് പത്രം   0      0    2.94     94.12      0    2.94  
ഹിന്ദി പത്രം   3.23      0     6.45     83.87      0     6.45  
ഇംഗ്ലീഷ് വാര്‍ത്താ ചാനല്‍   1.64      0     3.28     88.52      3.28     3.28  
ഹിന്ദി വാര്‍ത്താ ചാനല്‍   1.61      0     1.61     91.94      1.61      3.23
മാഗസിന്‍   3.57      0     3.57      89.29      3.57       0
ഡിജിറ്റല്‍ മീഡിയ   11.11     2.78     5.56      77.78      2.78       0
മൊത്തം   3.17      0.4     3.57      88.1     1.98     2.78

2019ല്‍ ഇംഗ്ലീഷ് പത്രങ്ങളില്‍ ജനറല്‍ കാറ്റഗറിയിലെ മാധ്യമപ്രവര്‍ത്തകര്‍ 91% ആയിരുന്നു. മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം നടത്തിയ സര്‍വേയില്‍ ഇത് 94% ആയി. ഓ.ബി.സി പ്രാതിനിധ്യം ഈ കാലയളവില്‍ പൂജ്യത്തില്‍നിന്നും 3% ആയതായി കാണാം. ഹിന്ദി പത്രങ്ങളില്‍ ജനറല്‍ വിഭാഗത്തിന്റെ പ്രാതിനിധ്യം 5% കുറഞ്ഞിട്ടുണ്ടെങ്കിലും വിവിധ വിഭാഗങ്ങള്‍ തുല്യപ്രാതിനിധ്യം നേടുന്ന സാഹചര്യത്തിലേക്ക് എത്തിയിട്ടില്ല. ഹിന്ദി വാര്‍ത്താ ചാനലുകളില്‍ 2019ല്‍ 100% ജനറല്‍ വിഭാഗത്തില്‍പെട്ടവര്‍ ആയിരുന്നു, 2022ല്‍ ഇത് 91.94% ആയി.

വാര്‍ത്താ പ്രസിദ്ധീകരണങ്ങളെ സര്‍വെ പഠനവിധേയമാക്കിയത് ബൈലൈന്‍ കൗണ്ട് രീതി ഉപയോഗിച്ചാണ്. ചോദ്യാവലിയും ഉപയോഗിച്ചു. ഔദ്യോഗിക വിവരങ്ങള്‍ ലഭ്യമല്ലാത്തതിന്‍റെ വെല്ലുവിളി നേരിട്ടുവെന്ന് ഓക്സ്ഫാം ടീം പറയുന്നു.

2019ലെ ഇന്ത്യന്‍ റീഡര്‍ഷിപ് സര്‍വേയുടെ അടിസ്ഥാനത്തില്‍ 7 ഇംഗ്ലീഷ് ദിനപത്രങ്ങളും 7 ഹിന്ദി ദിനപത്രങ്ങളും പഠനവിധേയമാക്കി. ഇംഗ്ലീഷ് പത്രങ്ങള്‍- ദി ടൈംസ് ഓഫ് ഇന്ത്യ, ഹിന്ദുസ്ഥാന്‍ ടൈംസ്, ദ ഹിന്ദു, ദ ടെലെഗ്രാഫ്. ഹിന്ദി പത്രങ്ങള്‍- ദൈനിക് ജാഗരണ്‍, ദൈനിക് ഭാസ്‌കര്‍, ഹിന്ദുസ്ഥാന്‍, അമര്‍ ഉജാല, രാജസ്ഥാന്‍ പത്രിക ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിലെ 12 മാഗസിനുകളാണ് പഠനത്തിനായി തെരഞ്ഞെടുത്തത്. രാഷ്ട്രീയം, ബിസിനസ്, കള്‍ച്ചര്‍, സ്പോര്‍ട്സ് എന്നീ വിഷയങ്ങള്‍ കെെകാര്യം ചെയ്യുന്ന മാഗസിനുകളില്‍ ഇന്ത്യ റ്റുഡേ (ഇംഗ്ലീഷ്, ഹിന്ദി), ദ സ്പോര്‍ട്സ് സ്റ്റാര്‍, ഗൃഹ്ശോഭ, ജാഗ്രണ്‍ സഖി, സരിത എന്നിവയാണ് റീഡേഴ്സ് സര്‍വേയില്‍ മുന്നില്‍ നില്‍ക്കുന്നത്.

12 മാസത്തെ കാലയളവില്‍, ഹിന്ദി, ഇംഗ്ലീഷ് പത്രങ്ങളില്‍നിന്നും മുന്‍പേജുകള്‍, ഒപ്പീനിയന്‍ പേജ്, എക്കോണമി, സ്പോര്‍ട്സ് പേജ്, എന്നിവയിലെ 14,000, 4,000 ബെെലെെന്‍ ലേഖനങ്ങള്‍ പഠനവിധേയമാക്കി. മാഗസിനുകളില്‍ പ്രസിദ്ധീകരിച്ച 2,000 കവര്‍സ്റ്റോറികളും പഠനവിധേയമാക്കി.

എഡിറ്റര്‍ ഇന്‍ ചീഫ്, മാനേജിങ് എഡിറ്റര്‍, എക്സിക്യൂട്ടീവ് എഡിറ്റര്‍, ബ്യൂറോ ചീഫ്, റസിഡന്‍റ് എഡിറ്റര്‍, ഡയറക്റ്റര്‍, പ്രൊഡ്യൂസര്‍ എന്നിവയില്‍ ഒന്നിലധികം പദവികള്‍ വഹിക്കുന്നവരെ ഒന്നായി മാത്രമായാണ് എണ്ണിയിട്ടുള്ളത്.

എഡിറ്റര്‍മാരുടെയും പ്രൊപ്രൈറ്റര്‍മാരുടെയും ജാതി പ്രാതിനിധ്യം (2021-22)

      മാധ്യമവിഭാഗം      എസ് സി      എസ് ടി      ഓബിസി      ജനറല്‍      ലഭ്യമല്ല (മതന്യൂനപക്ഷങ്ങള്‍)പറയാന്‍ കഴിയില്ല (ബുദ്ധിസ്റ്റ്, ജെയ്ന്‍, സിഖ് വിഭാഗങ്ങള്‍)
ഇംഗ്ലീഷ് പത്രം       0      0    2.94     94.12      0    2.94
ഹിന്ദി പത്രം      3.23      0    6.45     83.87      0    6.45
ഇംഗ്ലീഷ് വാര്‍ത്താ ചാനല്‍      1.64      0    3.28     88.87     3.28    3.28
ഹിന്ദി വാര്‍ത്താ ചാനല്‍      1.64      0    1.64       91.94     1.64    3.23
മാഗസിന്‍       3.57      0     3.57      89.29      0    3.57
ഡിജിറ്റല്‍ മീഡിയ      11.11     2.78     5.56      77.78     2.78     0
ആകെ       3.17      0.4     3.57       88.1     1.98     2.78

ടി.വി ഡിബേറ്റ് ഉള്ളടക്കത്തിന്റെ സ്വഭാവം

ഹിന്ദി മീഡിയ ജാതീയമായ പ്രശ്‌നങ്ങള്‍, ആദിവാസിവിഭാഗങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ എന്നിവ ചര്‍ച്ച ചെയ്ത ഹിന്ദി ടെലിവിഷന്‍ സംവാദങ്ങള്‍ ഈ വിഷയത്തില്‍ ഏറ്റവും കൂടുതല്‍ സംവാദങ്ങള്‍ നടത്തിയത് എന്‍ഡിടിവി യാണ്, 3.6%. ന്യൂസ് 18, റിപബ്ലിക് ഭാരത് എന്നീ ചാനലുകളില്‍ ഒറ്റ സംവാദം പോലും ഈ വിഷയത്തില്‍ ഇതുവരെ നടന്നിട്ടില്ല.

എബിപി ന്യൂസ് 2.4%
ആജ് തക് 1.8%
സന്‍സദ് ടിവി 1.3%
സീ ന്യൂസ് 1.3%
ഇന്ത്യ ടിവി 0.8%

ഹിന്ദി ന്യൂസ് ചാനലുകളില്‍ നടന്ന പ്രൈം ടൈം ഡിബേറ്റുകളില്‍ 1.6% മാത്രമാണ് ജാതി പ്രശ്‌നങ്ങളെ കുറിച്ചും ആദിവാസികള്‍ നേരിടുന്ന പ്രശ്‌നങ്ങളെ കുറിച്ചും ചര്‍ച്ച ചെയ്തത്.

മതസ്വത്വം, വര്‍ഗീയ രാഷ്ട്രീയം എന്നീ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്ന പ്രൈം ടൈം ഡിബേറ്റുകള്‍
മതത്തെക്കുറിച്ചും സാമുദായിക രാഷ്ട്രീയത്തെക്കുറിച്ചും ഏറ്റവും കൂടുതല്‍ പ്രൈം ടൈം ഡിബേറ്റുകള്‍ നടത്തിയിട്ടുള്ളത് ന്യൂസ് 18 ആണ്, 24%.
ഇന്ത്യ ടിവി 18.9%
എബിപി ന്യൂസ് 11.4%
സീ ന്യൂസ് 11.3%
റിപബ്ലിക് ഭാരത് 5.9%
എന്‍ഡിടിവി 5.8%
ആജ് തക് 4.9%
ആകെ 9.4%

ഇംഗ്ലീഷ് വാര്‍ത്താ ചാനലുകളിലെ ഡിബേറ്റുകള്‍

ജാതി പ്രശ്‌നങ്ങള്‍, ആദിവാസി ജനത നേരിടുന്ന പ്രശ്‌നങ്ങള്‍ എന്നിവയെക്കുറിച്ച് ഏറ്റവും കൂടുതല്‍ പ്രൈം ടൈം ഡിബേറ്റുകള്‍ നടത്തിയത് ഇന്ത്യ റ്റുഡേ ആണ്, 2.6%.
ന്യൂസ് 18- 0.5%
മിറര്‍ നൗ – 0.0%
എന്‍.ഡി.ടി.വി – 0.5%
റിപബ്ലിക് ടിവി- 0.0%
സന്‍സദ് ടിവി- 0.0%
ടൈംസ് നൗ- 1.2%
ആകെ – 0.5%

മത സ്വത്വത്തെക്കുറിച്ചും വര്‍ഗീയ രാഷ്ട്രീയത്തെക്കുറിച്ചും നടത്തിയ പ്രൈം ടൈം ചര്‍ച്ചകള്‍

ന്യൂസ് 18- 8.0
ഇന്ത്യ റ്റുഡേ-13.0
മിറര്‍ നൗ- 3.0
എന്‍ഡിടിവി-2.8
റിപബ്ലിക് ടിവി-1.1
സന്‍സദ് ടിവി- 0.0
ടൈംസ് നൗ- 14.0
ആകെ 4.8

Leave a comment

Get notified on latest updates.

You can unsubscribe anytime.

Factsheets © 2024. All Rights Reserved.

2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ സമരക്കാർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. ബ്ലോഗിൽ പങ്കുവെച്ച കണക്കുകൾ അനുസരിച്ച്, 537 പേരാണ് ഇതുവരെ മരിച്ചിട്ടുള്ളത്.

2021 ജൂലൈ 22ന് ദൽഹി ജന്തർമന്ദറിൽ ഇരുനൂറ് പേർ സമരം ആരംഭിച്ചതോടെ, ജനദ്രോഹ നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. 21 ന് ബുധനാഴ്ച്ച ലഭിച്ച പൊലീസ് അനുമതിയോടെ ഇരുനൂറ് പേരടങ്ങുന്ന കര്‍ഷകരുടെ സംഘമാണ് ഇപ്പോൾ ജന്തര്‍ മന്തറില്‍ സമരം തുടരുന്നത്. യോഗേന്ദ്ര യാദവ്, ശിവകുമാര്‍ കക്കാജി, ഹനന്‍മല്ലേ തുടങ്ങിയ പ്രധാന കര്‍ഷക നേതാക്കളെല്ലാം ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് എത്തി ചേര്‍ന്നിരുന്നു. ദിവസവും 200 കർഷകരാണ് ജന്തർ മന്തറിലേക്ക് വരുന്നത്. ബാക്കിയുള്ളവർ അതിർത്തിയിൽ പ്രതിഷേധം തുടരുന്നുണ്ട്.  വിജയം വരെ തുടരുന്ന പോരാട്ടമാണിതെന്ന് കർഷക പ്രക്ഷോഭ നേതാക്കൾ പറയുന്നു.

ജനദ്രോഹകരമായ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ നടക്കുന്ന കര്‍ഷകസമരം ദല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് ഇരച്ചെത്തിയിട്ട് എട്ട് മാസത്തോളമായി. എന്നാൽ ഈ പ്രതിഷേധത്തിൽ എത്ര കർഷകർ മരിച്ചു എന്ന ചോദ്യത്തിന്, കണക്കുകൾ ലഭ്യമല്ല എന്ന മറുപടിയാണ്  കേന്ദ്ര സർക്കാർ നൽകിയത്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ഒരു ചോദ്യത്തിന് നൽകിയ മറുപടി ഇതിൻ്റെ ഉദാഹരണമാണ്. 'പ്രക്ഷോഭത്തിനിടെ നടന്ന കർഷക മരണത്തെക്കുറിച്ചുള്ള' റിപ്പോർട്ട്‌ ചില എം.പിമാർ ജൂലൈ ഇരുപതിന് മന്ത്രി തോമറിനോട് ചോദിക്കുകയുണ്ടായി. 'പ്രതിഷേധത്തിനിടെ കർഷകർ മരിച്ചതായി ഒരു രേഖയുമില്ല, അതുകൊണ്ട് തന്നെ അത്തരം കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ നിർദ്ദേശമില്ല- ഇതായിരുന്നു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്. ഗവൺമെൻ്റിൻ്റെ കൈയിൽ കണക്കുകളില്ലെങ്കിലും, എത്ര പേർക്ക് ഇതുവരെ ജീവൻ നഷ്ടപ്പെട്ടുവെന്ന് പഞ്ചാബിലെ ഓരോ കർഷകന്നും അവരുടെ കുടുംബങ്ങൾക്കും നന്നായി അറിയാം. 537 കർഷകരാണ് പ്രക്ഷോഭത്തിൽ ഇതുവരെ മരിച്ചതെന്നാണ് എസ്.കെ.എം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.

'കടുത്ത തണുപ്പ്, ചൂട്, മഴ, മറ്റ് അപകടങ്ങൾ എന്നിവ നേരിട്ടാണ് പാവം കർഷകർ മരിച്ചത്. എന്നാൽ, അതിന്റെ കണക്ക് പോലുമില്ലെന്ന് സർക്കാർ പറയുന്നുണ്ടങ്കിൽ എത്ര മനുഷ്യത്വമില്ലായ്മയാണ് അവർ കാണിക്കുന്നത്'! കർഷകർ ചോദിക്കുന്നു. ഇത് ശരിയാണ് എന്നതിൻ്റെ തെളിവുകളാണ് കഴിഞ്ഞ ദിവസം എസ്‌.കെ.എം പങ്കുവെച്ചത്.2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ അവർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. മരിച്ച കർഷകരുടെ ഫോട്ടോയും വിശദാംശങ്ങളും അടങ്ങികൊണ്ടാണ് ബ്ലോഗ് നിർമിച്ചിട്ടുള്ളത്.കർഷകരുടെ മരണത്തെക്കുറിച്ചുള്ള സമാനമായ അനുസ്മരണ പേജും ട്രോളി ടൈംസ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

ശ്രീ മുക്തർ സാഹിബ് ജില്ലയിലെ ഭട്ടി വാല ഗ്രാമത്തിലെ കുൽവന്ത് സിംഗ്, അതിർത്തിയിൽ കർഷകരുടെ പ്രതിഷേധത്തിൽ തന്റെ മൂത്ത മകൻ ബോഹർ സിങ്ങിന്റെ വിയോഗത്തെ കുറിച് പറഞ്ഞത് ഇങ്ങനെയാണ്; 'സർക്കാരിന് എല്ലാം അറിയാം. അവരുടെ അടുത്ത് എല്ലാ രേഖകളുമുണ്ടെങ്കിലും അവർ അത് പുറത്ത് വിടില്ല. കാരണം, കർഷകരുടെ ത്യാഗവും അവരുടെ ന്യായമായ പ്രതിഷേധവും അംഗീകരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അല്ലങ്കിൽ തയ്യാറാകുകയില്ല. ഒരു സെലിബ്രിറ്റി മരിക്കുകയോ, ഒരു വി.ഐ.പിയുടെ വീട്ടിൽ പ്രസവം നടക്കുകയോ ചെയ്താൽ, അതേ നേതാക്കൾ തന്നെയാണ് അവരുടെ സാന്നിധ്യം അവിടെ ഉറപ്പാക്കുന്നത്. പക്ഷേ, കർഷകരുടെ കാര്യം വരുമ്പോൾ അവർ ഞങ്ങളെ അവഗണിക്കുന്നു. അത്തരമൊരു ഹൃദയമില്ലാത്ത സർക്കാരിൽ ഞങ്ങൾക്ക് യാതൊരു പ്രതീക്ഷയുമില്ല'.

ഇതേ ജില്ലയിലെ മറ്റൊരു കർഷകനായ ബർകണ്ടി ഗ്രാമത്തിൽ നിന്നുള്ള ഗുർമിത് സിംഗിനും പറയാനുള്ളത് സമാന അനുഭവങ്ങളാണ്. അദ്ദേഹത്തിന്റെ ഏക മകൻ യാദ്വീന്ദർ സിംഗ് ജനുവരി 26ന് തിക്രി അതിർത്തിയിൽ നിന്ന് മടങ്ങിവരുന്ന സമയത്താണ് അപകടത്തിൽ മരിച്ചത്. പാർലമെന്റിൽ തോമറിന്റെ മറുപടിയിൽ പ്രകോപിതനായ ഗുർമിത് പറഞ്ഞത്,

'ഇത്തരമൊരു സർക്കാരിനെ പ്രതി ലജ്ജിക്കുന്നു' എന്നാണ്. എത്ര കർഷകർ മരിച്ചുവെന്ന് അവർക്ക് നന്നായി അറിയാം, പക്ഷേ, അവർ ഞങ്ങളെ മാനസികമായി ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നു. എന്റെ വാർധക്യത്തിൽ എനിക്ക് ഏക പിന്തുണയാകേണ്ട എന്റെ മകനെയാണ് എനിക്ക് നഷ്ടപ്പെട്ടത്. അതോടെ ഞാൻ ആകെ തകർന്നുപോയി. എന്റെ മകന്റെ ത്യാഗത്തിനുള്ള പരിഹാരം മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കുക എന്നതാണ്. കൃഷിക്കാർക്കുവേണ്ടിയാണ് എന്റെ മകൻ രക്തസാക്ഷിയായത്'.

ക്രൻതികരി കിസാൻ യൂണിയൻ പ്രസിഡന്റായ ഡോ. ദർശൻ പാൽ ദി വയറിനോട്‌ പറഞ്ഞത് ഇങ്ങനെയാണ്. 'എത്ര കർഷകർ പ്രക്ഷോഭത്തിൽ മരിച്ചു എന്ന് മോഡി സർക്കാറിന് അറിയില്ലങ്കിൽ, ഞങ്ങൾക്ക് സ്വന്തമായി കണക്കെടുക്കാൻ കഴിയും. വിവരങ്ങൾ ശേഖരിക്കാൻ സർക്കാരിന് ചില ഏജൻസികളെ നിയോഗിക്കാമായിരുന്നു, പക്ഷേ, അവർക്ക് വേണ്ടത് ആളുകളെ വഴിതെറ്റിക്കുയാണ്. ഓക്സിജന്റെ അഭാവം മൂലം മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് പാർലമെന്റിൽ പറഞ്ഞ ഒരു സർക്കാരിൽ നിന്ന് ഇതിനപ്പുറം എന്ത് പ്രതീക്ഷിക്കാം"! അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിൽ ഇതുവരെ എത്ര കർഷകർ മരിച്ചുവെന്ന് പോലും അറിയില്ലെങ്കിൽ ഇത് എങ്ങനെയുള്ള സർക്കാരാണെന്ന് മറ്റൊരു മുതിർന്ന എസ്‌.കെ.എം നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ ചോദിച്ചു. പ്രതിഷേധത്തിൽ രിച്ച എല്ലാ കർഷകരുടെയും  രേഖ ഞങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. അത് പുറത്തുവിടും. അടിസ്ഥാനപരമായി, സർക്കാർ പൊതുജനങ്ങൾക്ക് വേണ്ടിയല്ല നിലനിൽക്കുന്നത്. മറിച്ച് അംബാനി, അദാനി തുടങ്ങിയ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ്” അദ്ദേഹം പറഞ്ഞു.

"മോദി സർക്കാരിന്റെ ഉദ്ദേശ്യം ആദ്യ ദിവസം മുതൽ തന്നെ മോശമാണ്. പാർലമെന്റിൽ അത്തരമൊരു പ്രസ്താവന ഇറക്കിയതിലൂടെ, കൃഷിക്കാരോടുള്ള തന്റെ സർക്കാരിന്റെ കടുത്ത മനോഭാവം തോമർ തെളിയിച്ചിട്ടുണ്ട്”-  അദ്ദേഹം കൂട്ടിച്ചേർത്തു.