Skip to content Skip to sidebar Skip to footer

ആർ.എസ്.എസിന്റെ ‘സങ്കല്‍പ’ങ്ങളും ഇന്ത്യയുടെ രാഷ്ട്രീയ ഭാവിയും

പ്രത്യക്ഷത്തില്‍‍‍ രാഷ്ട്രീയ ബന്ധങ്ങളൊന്നുമില്ലാത്ത സ്വതന്ത്ര സ്ഥാപനമാണെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും സങ്കല്‍പ് ഫൗണ്ടേഷന്റെ ചടങ്ങുകളിലെ പ്രധാന അതിഥികളും പ്രാസംഗികരുമെല്ലാം അമിത് ഷാ അടക്കം ഉന്നതരായ ബി.ജെ.പി-ആര്‍.എസ്.എസ് നേതാക്കന്മാരാണ്. ആര്‍.എസ്.എസിന്റെ മുതിര്‍ന്ന നേതാക്കളിലൊരാളായ കൃഷ്‌ണ ഗോപാലാണ് സങ്കൽപ് ഫൗണ്ടേഷന്റെ ഔദ്യോഗിക ഉപദേഷ്‌ടാക്കളിലൊരാള്‍.

ഇന്ത്യയുടെ ഭരണതലങ്ങളിലേക്കുള്ള സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരെ തെരഞ്ഞെടുക്കുന്ന യു.പി.എസ്.സി പരീക്ഷയില്‍ മുസ്‌ലിം സമുദായത്തില്‍ നിന്നുള്ള ചെറുപ്പക്കാരുടെ നുഴഞ്ഞുകയറ്റമുണ്ടെന്ന് വലതുപക്ഷ അനുകൂല വാര്‍ത്ത ചാനലായിരുന്ന സുദര്‍ശന്‍ ടി.വി ഈയടുത്ത് നടത്തിയ വ്യാപകമായ പ്രചരണം ഏറെ വിവാദമായിരുന്നു. എന്നാല്‍ കൃത്യമായ കണക്കുകള്‍ പുറത്ത് വന്നതോടെ ഈ വാദത്തിന് പിന്നിലെ അജണ്ടകള്‍ പൊതുസമൂഹത്തിന് വ്യക്തമാവുകയുണ്ടായി. അതുകൂടാതെ ഈ വര്‍ഷം യു.പി.എസ്.സി പരീക്ഷയെഴുതി പാസായ 759 പേരില്‍ 466 പേരും ആര്‍.എസ്.എസ് പിന്തുണയുള്ള സിവില്‍ സര്‍വീസ് പരിശീലന സ്ഥാപനമായ സങ്കല്‍പ് ഫൗണ്ടേഷനില്‍ നിന്നും പരിശീലനം നേടിയവരാണ് എന്നത് സ്ഥാപനം തന്നെ അവകാശപ്പെടുന്നുണ്ട്. 1986ല്‍ സ്ഥാപിക്കപ്പെട്ട “ലാഭേച്ഛയില്ലാത്ത”, “പത്രമാധ്യമങ്ങളില്‍ നിന്നും അകലം പാലിക്കുന്ന” ഈ സ്ഥാപനം, 2017, 2016, 2015 വര്‍ഷങ്ങളില്‍ സിവില്‍ സര്‍വീസ് യോഗ്യത നേടിയവരുടെ എണ്ണം 1099, 1078, 1236 ആയിരിക്കെ യഥാക്രമം 689, 648, 670 പേരെ പരിശീലിപ്പിച്ച് വിജയിപ്പിച്ചിട്ടുണ്ട്. 

പ്രത്യക്ഷത്തില്‍‍‍ രാഷ്ട്രീയ ബന്ധങ്ങളൊന്നുമില്ലാത്ത സ്വതന്ത്ര സ്ഥാപനമാണെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും സങ്കല്‍പ് ഫൗണ്ടേഷന്റെ ചടങ്ങുകളിലെ പ്രധാന അതിഥികളും പ്രാസംഗികരുമെല്ലാം അമിത് ഷാ അടക്കം ഉന്നതരായ ബി.ജെ.പി-ആര്‍.എസ്.എസ് നേതാക്കന്മാരാണ്. ആര്‍.എസ്.എസിന്റെ മുതിര്‍ന്ന നേതാക്കളിലൊരാളായ കൃഷ്‌ണ ഗോപാലാണ് സങ്കൽപ് ഫൗണ്ടേഷന്റെ ഔദ്യോഗിക ഉപദേഷ്‌ടാക്കളിലൊരാള്‍. ഇതില്‍ നിന്നെല്ലാം സ്ഥാപനത്തിന്റെ രാഷ്ട്രീയ ബന്ധങ്ങളെ കുറിച്ചുള്ള വ്യക്തമായ സൂചനകള്‍ നമുക്ക് ലഭിക്കുന്നുണ്ട്. ഇടത്-ലിബറല്‍ ചിന്താഗതിയുള്ള ജെ.എന്‍.യു പോലെയുള്ള സ്ഥാപനങ്ങളില്‍ നിന്നുള്ള വ്യക്തികള്‍ ബ്യൂറോക്രസിയില്‍ വര്‍ധിക്കുന്നുണ്ട് എന്ന ആശങ്കയുടെ അടിസ്ഥാനത്തിലാണ് ദേശീയവാദികളായ പൗരന്മാരുടെ എണ്ണം വര്‍ധിപ്പിക്കുക എന്ന ഉദ്ദേശത്തോടെയാണ് സങ്കല്‍പ് ആരംഭിക്കുന്നത് എന്നാണ് പേര് വെളിപ്പെടുത്താത്ത ഒരു ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ ഒരു ഓണ്‍ലൈന്‍ മാധ്യമത്തോട് പറഞ്ഞത്.

ദേശീയ താത്പര്യമെന്ന മറവില്‍ ഒളിച്ചു കടത്തുന്ന ഇത്തരം അജണ്ടകളിലൂടെ സംഘ്പരിവാറിന്റെ ഭാവനയിലെ സാംസ്‌കാരിക താത്പര്യങ്ങളെ രാജ്യത്തെ ഉന്നതരായ ഉദ്യോഗസ്ഥരിലൂടെ പ്രാവര്‍ത്തികമാക്കുക എന്ന ശ്രമകരമായ ദൗത്യം ഈ സ്ഥാപനത്തിന്റെ പ്രവര്‍ത്തനത്തിലൂടെ ഏറെ എളുപ്പമാവുന്നുണ്ട്.

ബി.ജെ.പിയുടെ ഇപ്പോഴത്തെ ദേശീയ വക്താക്കളിലൊരാളായ നളിന്‍ കോഹ്ലിയുടെ പിതാവും മുന്‍ മിസോറാം ഗവര്‍ണറുമായ എ.ആര്‍ കോഹ്ലിയും മറ്റു സംഘ് ബുദ്ധിജീവികളുമടങ്ങിയ സംഘത്തിന്റെ ആലോചനകളുടെ ഫലമായിട്ടാണ് സങ്കല്‍പ് എന്ന ആശയം നിലവില്‍ വരുന്നത്. “ഏറെ അധ്വാനിച്ച് ബി.ജെ.പി കുറച്ച് സീറ്റുകള്‍ നേടിയെടുത്താലും ബ്യൂറോക്രസിയെ മാറ്റാന്‍ കഴിഞ്ഞില്ലെങ്കില്‍ ഒരു കാര്യവുമുണ്ടാവുകയില്ല” എന്ന ചിന്തയാണ് ഇതിന്റെ രൂപീകരണത്തിലേക്ക് നയിച്ചതെന്ന് കോഹ്ലി പറയുന്നുണ്ട്.

എന്നിരുന്നാലും ഇത്ര വലിയ വിജയ ശതമാനകണക്കുകളുമായി ഇന്ന് രാജ്യത്തെ ഒരു പ്രധാനപ്പെട്ട സിവില്‍ സര്‍വീസ് പരിശീലന സ്ഥാപനമായി സങ്കല്‍പ് മാറിയിരിക്കുകയാണ്. വിദ്യാർഥികൾക്ക് “യഥാര്‍ഥ വിദ്യാഭ്യാസം” പകര്‍ന്നുകൊടുക്കാനാണ് സങ്കല്‍പ് ശ്രമിക്കുന്നത് എന്ന് ഈ പ്രവര്‍ത്തകന്‍ കൂട്ടിച്ചേര്‍ക്കുന്നുണ്ട്. സാധാരണ സിലബസ് കൂടാതെ തന്നെ ഏകസിവില്‍ കോഡിന്റെ ഗുണങ്ങളും, കശ്‍മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 പിന്‍വലിച്ചതുകൊണ്ടുള്ള നല്ല മാറ്റങ്ങളുമെല്ലാം ഈ “യഥാര്‍ഥ വിദ്യാഭ്യാസ” ത്തില്‍ ഉള്‍പ്പെടും.

ദേശീയ താത്പര്യമെന്ന മറവില്‍ ഒളിച്ചു കടത്തുന്ന ഇത്തരം അജണ്ടകളിലൂടെ സംഘ്പരിവാറിന്റെ ഭാവനയിലെ സാംസ്‌കാരിക താത്പര്യങ്ങളെ രാജ്യത്തെ ഉന്നതരായ ഉദ്യോഗസ്ഥരിലൂടെ പ്രാവര്‍ത്തികമാക്കുക എന്ന ശ്രമകരമായ ദൗത്യം ഈ സ്ഥാപനത്തിന്റെ പ്രവര്‍ത്തനത്തിലൂടെ ഏറെ എളുപ്പമാവുന്നുണ്ട്. വര്‍ഷങ്ങള്‍ കഴിയുംതോറും വിജയ ശതമാനം വര്‍ധിക്കുന്നതിലൂടെ ബ്യൂറോക്രസിയില്‍ എത്തിപ്പെടുന്ന ഭൂരിഭാഗം ഉദ്യോഗസ്ഥരും പ്രത്യക്ഷത്തില്‍ ആര്‍.എസ്.എസിന്റെ ആശയങ്ങളെ അനുകൂലിക്കുന്നവരാവില്ലെങ്കില്‍ കൂടിയും അവര്‍ക്ക് പരിശീലന ഘട്ടത്തില്‍ പകര്‍ന്നു നല്‍കുന്ന മുകളിൽ സൂചിപ്പിച്ചത് പോലെയുള്ള സാംസ്‌കാരിക, ദേശീയ വിദ്യാഭ്യാസത്തിലൂടെ ‍ഇന്ത്യയുടെ ദേശീയ-സാംസ്‌കാരിക വൈവിധ്യങ്ങളെയും മതേതര തത്വങ്ങളെയും പതിയെ ഇല്ലാതാക്കിക്കൊണ്ട് സംഘ്പരിവാര്‍ വിഭാവനം ചെയ്യുന്ന രീതിയില്‍ രാജ്യത്തെ മാറ്റിയെടുക്കാവുനുള്ള ശ്രമങ്ങളാണ് ഇത്തരത്തിലുള്ള സ്ഥാപനങ്ങളിലൂടെ നടത്തിക്കൊണ്ടിരിക്കുന്നത്.

Leave a comment

Get notified on latest updates.

You can unsubscribe anytime.

Factsheets © 2024. All Rights Reserved.

2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ സമരക്കാർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. ബ്ലോഗിൽ പങ്കുവെച്ച കണക്കുകൾ അനുസരിച്ച്, 537 പേരാണ് ഇതുവരെ മരിച്ചിട്ടുള്ളത്.

2021 ജൂലൈ 22ന് ദൽഹി ജന്തർമന്ദറിൽ ഇരുനൂറ് പേർ സമരം ആരംഭിച്ചതോടെ, ജനദ്രോഹ നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. 21 ന് ബുധനാഴ്ച്ച ലഭിച്ച പൊലീസ് അനുമതിയോടെ ഇരുനൂറ് പേരടങ്ങുന്ന കര്‍ഷകരുടെ സംഘമാണ് ഇപ്പോൾ ജന്തര്‍ മന്തറില്‍ സമരം തുടരുന്നത്. യോഗേന്ദ്ര യാദവ്, ശിവകുമാര്‍ കക്കാജി, ഹനന്‍മല്ലേ തുടങ്ങിയ പ്രധാന കര്‍ഷക നേതാക്കളെല്ലാം ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് എത്തി ചേര്‍ന്നിരുന്നു. ദിവസവും 200 കർഷകരാണ് ജന്തർ മന്തറിലേക്ക് വരുന്നത്. ബാക്കിയുള്ളവർ അതിർത്തിയിൽ പ്രതിഷേധം തുടരുന്നുണ്ട്.  വിജയം വരെ തുടരുന്ന പോരാട്ടമാണിതെന്ന് കർഷക പ്രക്ഷോഭ നേതാക്കൾ പറയുന്നു.

ജനദ്രോഹകരമായ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ നടക്കുന്ന കര്‍ഷകസമരം ദല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് ഇരച്ചെത്തിയിട്ട് എട്ട് മാസത്തോളമായി. എന്നാൽ ഈ പ്രതിഷേധത്തിൽ എത്ര കർഷകർ മരിച്ചു എന്ന ചോദ്യത്തിന്, കണക്കുകൾ ലഭ്യമല്ല എന്ന മറുപടിയാണ്  കേന്ദ്ര സർക്കാർ നൽകിയത്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ഒരു ചോദ്യത്തിന് നൽകിയ മറുപടി ഇതിൻ്റെ ഉദാഹരണമാണ്. 'പ്രക്ഷോഭത്തിനിടെ നടന്ന കർഷക മരണത്തെക്കുറിച്ചുള്ള' റിപ്പോർട്ട്‌ ചില എം.പിമാർ ജൂലൈ ഇരുപതിന് മന്ത്രി തോമറിനോട് ചോദിക്കുകയുണ്ടായി. 'പ്രതിഷേധത്തിനിടെ കർഷകർ മരിച്ചതായി ഒരു രേഖയുമില്ല, അതുകൊണ്ട് തന്നെ അത്തരം കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ നിർദ്ദേശമില്ല- ഇതായിരുന്നു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്. ഗവൺമെൻ്റിൻ്റെ കൈയിൽ കണക്കുകളില്ലെങ്കിലും, എത്ര പേർക്ക് ഇതുവരെ ജീവൻ നഷ്ടപ്പെട്ടുവെന്ന് പഞ്ചാബിലെ ഓരോ കർഷകന്നും അവരുടെ കുടുംബങ്ങൾക്കും നന്നായി അറിയാം. 537 കർഷകരാണ് പ്രക്ഷോഭത്തിൽ ഇതുവരെ മരിച്ചതെന്നാണ് എസ്.കെ.എം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.

'കടുത്ത തണുപ്പ്, ചൂട്, മഴ, മറ്റ് അപകടങ്ങൾ എന്നിവ നേരിട്ടാണ് പാവം കർഷകർ മരിച്ചത്. എന്നാൽ, അതിന്റെ കണക്ക് പോലുമില്ലെന്ന് സർക്കാർ പറയുന്നുണ്ടങ്കിൽ എത്ര മനുഷ്യത്വമില്ലായ്മയാണ് അവർ കാണിക്കുന്നത്'! കർഷകർ ചോദിക്കുന്നു. ഇത് ശരിയാണ് എന്നതിൻ്റെ തെളിവുകളാണ് കഴിഞ്ഞ ദിവസം എസ്‌.കെ.എം പങ്കുവെച്ചത്.2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ അവർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. മരിച്ച കർഷകരുടെ ഫോട്ടോയും വിശദാംശങ്ങളും അടങ്ങികൊണ്ടാണ് ബ്ലോഗ് നിർമിച്ചിട്ടുള്ളത്.കർഷകരുടെ മരണത്തെക്കുറിച്ചുള്ള സമാനമായ അനുസ്മരണ പേജും ട്രോളി ടൈംസ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

ശ്രീ മുക്തർ സാഹിബ് ജില്ലയിലെ ഭട്ടി വാല ഗ്രാമത്തിലെ കുൽവന്ത് സിംഗ്, അതിർത്തിയിൽ കർഷകരുടെ പ്രതിഷേധത്തിൽ തന്റെ മൂത്ത മകൻ ബോഹർ സിങ്ങിന്റെ വിയോഗത്തെ കുറിച് പറഞ്ഞത് ഇങ്ങനെയാണ്; 'സർക്കാരിന് എല്ലാം അറിയാം. അവരുടെ അടുത്ത് എല്ലാ രേഖകളുമുണ്ടെങ്കിലും അവർ അത് പുറത്ത് വിടില്ല. കാരണം, കർഷകരുടെ ത്യാഗവും അവരുടെ ന്യായമായ പ്രതിഷേധവും അംഗീകരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അല്ലങ്കിൽ തയ്യാറാകുകയില്ല. ഒരു സെലിബ്രിറ്റി മരിക്കുകയോ, ഒരു വി.ഐ.പിയുടെ വീട്ടിൽ പ്രസവം നടക്കുകയോ ചെയ്താൽ, അതേ നേതാക്കൾ തന്നെയാണ് അവരുടെ സാന്നിധ്യം അവിടെ ഉറപ്പാക്കുന്നത്. പക്ഷേ, കർഷകരുടെ കാര്യം വരുമ്പോൾ അവർ ഞങ്ങളെ അവഗണിക്കുന്നു. അത്തരമൊരു ഹൃദയമില്ലാത്ത സർക്കാരിൽ ഞങ്ങൾക്ക് യാതൊരു പ്രതീക്ഷയുമില്ല'.

ഇതേ ജില്ലയിലെ മറ്റൊരു കർഷകനായ ബർകണ്ടി ഗ്രാമത്തിൽ നിന്നുള്ള ഗുർമിത് സിംഗിനും പറയാനുള്ളത് സമാന അനുഭവങ്ങളാണ്. അദ്ദേഹത്തിന്റെ ഏക മകൻ യാദ്വീന്ദർ സിംഗ് ജനുവരി 26ന് തിക്രി അതിർത്തിയിൽ നിന്ന് മടങ്ങിവരുന്ന സമയത്താണ് അപകടത്തിൽ മരിച്ചത്. പാർലമെന്റിൽ തോമറിന്റെ മറുപടിയിൽ പ്രകോപിതനായ ഗുർമിത് പറഞ്ഞത്,

'ഇത്തരമൊരു സർക്കാരിനെ പ്രതി ലജ്ജിക്കുന്നു' എന്നാണ്. എത്ര കർഷകർ മരിച്ചുവെന്ന് അവർക്ക് നന്നായി അറിയാം, പക്ഷേ, അവർ ഞങ്ങളെ മാനസികമായി ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നു. എന്റെ വാർധക്യത്തിൽ എനിക്ക് ഏക പിന്തുണയാകേണ്ട എന്റെ മകനെയാണ് എനിക്ക് നഷ്ടപ്പെട്ടത്. അതോടെ ഞാൻ ആകെ തകർന്നുപോയി. എന്റെ മകന്റെ ത്യാഗത്തിനുള്ള പരിഹാരം മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കുക എന്നതാണ്. കൃഷിക്കാർക്കുവേണ്ടിയാണ് എന്റെ മകൻ രക്തസാക്ഷിയായത്'.

ക്രൻതികരി കിസാൻ യൂണിയൻ പ്രസിഡന്റായ ഡോ. ദർശൻ പാൽ ദി വയറിനോട്‌ പറഞ്ഞത് ഇങ്ങനെയാണ്. 'എത്ര കർഷകർ പ്രക്ഷോഭത്തിൽ മരിച്ചു എന്ന് മോഡി സർക്കാറിന് അറിയില്ലങ്കിൽ, ഞങ്ങൾക്ക് സ്വന്തമായി കണക്കെടുക്കാൻ കഴിയും. വിവരങ്ങൾ ശേഖരിക്കാൻ സർക്കാരിന് ചില ഏജൻസികളെ നിയോഗിക്കാമായിരുന്നു, പക്ഷേ, അവർക്ക് വേണ്ടത് ആളുകളെ വഴിതെറ്റിക്കുയാണ്. ഓക്സിജന്റെ അഭാവം മൂലം മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് പാർലമെന്റിൽ പറഞ്ഞ ഒരു സർക്കാരിൽ നിന്ന് ഇതിനപ്പുറം എന്ത് പ്രതീക്ഷിക്കാം"! അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിൽ ഇതുവരെ എത്ര കർഷകർ മരിച്ചുവെന്ന് പോലും അറിയില്ലെങ്കിൽ ഇത് എങ്ങനെയുള്ള സർക്കാരാണെന്ന് മറ്റൊരു മുതിർന്ന എസ്‌.കെ.എം നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ ചോദിച്ചു. പ്രതിഷേധത്തിൽ രിച്ച എല്ലാ കർഷകരുടെയും  രേഖ ഞങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. അത് പുറത്തുവിടും. അടിസ്ഥാനപരമായി, സർക്കാർ പൊതുജനങ്ങൾക്ക് വേണ്ടിയല്ല നിലനിൽക്കുന്നത്. മറിച്ച് അംബാനി, അദാനി തുടങ്ങിയ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ്” അദ്ദേഹം പറഞ്ഞു.

"മോദി സർക്കാരിന്റെ ഉദ്ദേശ്യം ആദ്യ ദിവസം മുതൽ തന്നെ മോശമാണ്. പാർലമെന്റിൽ അത്തരമൊരു പ്രസ്താവന ഇറക്കിയതിലൂടെ, കൃഷിക്കാരോടുള്ള തന്റെ സർക്കാരിന്റെ കടുത്ത മനോഭാവം തോമർ തെളിയിച്ചിട്ടുണ്ട്”-  അദ്ദേഹം കൂട്ടിച്ചേർത്തു.