പ്രത്യക്ഷത്തില്‍ രാഷ്ട്രീയ ബന്ധങ്ങളൊന്നുമില്ലാത്ത സ്വതന്ത്ര സ്ഥാപനമാണെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും സങ്കല്‍പ് ഫൗണ്ടേഷന്റെ ചടങ്ങുകളിലെ പ്രധാന അതിഥികളും പ്രാസംഗികരുമെല്ലാം അമിത് ഷാ അടക്കം ഉന്നതരായ ബി.ജെ.പി-ആര്‍.എസ്.എസ് നേതാക്കന്മാരാണ്. ആര്‍.എസ്.എസിന്റെ മുതിര്‍ന്ന നേതാക്കളിലൊരാളായ കൃഷ്‌ണ ഗോപാലാണ് സങ്കൽപ് ഫൗണ്ടേഷന്റെ ഔദ്യോഗിക ഉപദേഷ്‌ടാക്കളിലൊരാള്‍.
ഇന്ത്യയുടെ ഭരണതലങ്ങളിലേക്കുള്ള സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരെ തെരഞ്ഞെടുക്കുന്ന യു.പി.എസ്.സി പരീക്ഷയില്‍ മുസ്‌ലിം സമുദായത്തില്‍ നിന്നുള്ള ചെറുപ്പക്കാരുടെ നുഴഞ്ഞുകയറ്റമുണ്ടെന്ന് വലതുപക്ഷ അനുകൂല വാര്‍ത്ത ചാനലായിരുന്ന സുദര്‍ശന്‍ ടി.വി ഈയടുത്ത് നടത്തിയ വ്യാപകമായ പ്രചരണം ഏറെ വിവാദമായിരുന്നു. എന്നാല്‍ കൃത്യമായ കണക്കുകള്‍ പുറത്ത് വന്നതോടെ ഈ വാദത്തിന് പിന്നിലെ അജണ്ടകള്‍ പൊതുസമൂഹത്തിന് വ്യക്തമാവുകയുണ്ടായി. അതുകൂടാതെ ഈ വര്‍ഷം യു.പി.എസ്.സി പരീക്ഷയെഴുതി പാസായ 759 പേരില്‍ 466 പേരും ആര്‍.എസ്.എസ് പിന്തുണയുള്ള സിവില്‍ സര്‍വീസ് പരിശീലന സ്ഥാപനമായ സങ്കല്‍പ് ഫൗണ്ടേഷനില്‍ നിന്നും പരിശീലനം നേടിയവരാണ് എന്നത് സ്ഥാപനം തന്നെ അവകാശപ്പെടുന്നുണ്ട്. 1986ല്‍ സ്ഥാപിക്കപ്പെട്ട “ലാഭേച്ഛയില്ലാത്ത”, “പത്രമാധ്യമങ്ങളില്‍ നിന്നും അകലം പാലിക്കുന്ന” ഈ സ്ഥാപനം, 2017, 2016, 2015 വര്‍ഷങ്ങളില്‍ സിവില്‍ സര്‍വീസ് യോഗ്യത നേടിയവരുടെ എണ്ണം 1099, 1078, 1236 ആയിരിക്കെ യഥാക്രമം 689, 648, 670 പേരെ പരിശീലിപ്പിച്ച് വിജയിപ്പിച്ചിട്ടുണ്ട്.
പ്രത്യക്ഷത്തില്‍ രാഷ്ട്രീയ ബന്ധങ്ങളൊന്നുമില്ലാത്ത സ്വതന്ത്ര സ്ഥാപനമാണെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും സങ്കല്‍പ് ഫൗണ്ടേഷന്റെ ചടങ്ങുകളിലെ പ്രധാന അതിഥികളും പ്രാസംഗികരുമെല്ലാം അമിത് ഷാ അടക്കം ഉന്നതരായ ബി.ജെ.പി-ആര്‍.എസ്.എസ് നേതാക്കന്മാരാണ്. ആര്‍.എസ്.എസിന്റെ മുതിര്‍ന്ന നേതാക്കളിലൊരാളായ കൃഷ്‌ണ ഗോപാലാണ് സങ്കൽപ് ഫൗണ്ടേഷന്റെ ഔദ്യോഗിക ഉപദേഷ്‌ടാക്കളിലൊരാള്‍. ഇതില്‍ നിന്നെല്ലാം സ്ഥാപനത്തിന്റെ രാഷ്ട്രീയ ബന്ധങ്ങളെ കുറിച്ചുള്ള വ്യക്തമായ സൂചനകള്‍ നമുക്ക് ലഭിക്കുന്നുണ്ട്. ഇടത്-ലിബറല്‍ ചിന്താഗതിയുള്ള ജെ.എന്‍.യു പോലെയുള്ള സ്ഥാപനങ്ങളില്‍ നിന്നുള്ള വ്യക്തികള്‍ ബ്യൂറോക്രസിയില്‍ വര്‍ധിക്കുന്നുണ്ട് എന്ന ആശങ്കയുടെ അടിസ്ഥാനത്തിലാണ് ദേശീയവാദികളായ പൗരന്മാരുടെ എണ്ണം വര്‍ധിപ്പിക്കുക എന്ന ഉദ്ദേശത്തോടെയാണ് സങ്കല്‍പ് ആരംഭിക്കുന്നത് എന്നാണ് പേര് വെളിപ്പെടുത്താത്ത ഒരു ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ ഒരു ഓണ്‍ലൈന്‍ മാധ്യമത്തോട് പറഞ്ഞത്.
ദേശീയ താത്പര്യമെന്ന മറവില്‍ ഒളിച്ചു കടത്തുന്ന ഇത്തരം അജണ്ടകളിലൂടെ സംഘ്പരിവാറിന്റെ ഭാവനയിലെ സാംസ്‌കാരിക താത്പര്യങ്ങളെ രാജ്യത്തെ ഉന്നതരായ ഉദ്യോഗസ്ഥരിലൂടെ പ്രാവര്‍ത്തികമാക്കുക എന്ന ശ്രമകരമായ ദൗത്യം ഈ സ്ഥാപനത്തിന്റെ പ്രവര്‍ത്തനത്തിലൂടെ ഏറെ എളുപ്പമാവുന്നുണ്ട്.
ബി.ജെ.പിയുടെ ഇപ്പോഴത്തെ ദേശീയ വക്താക്കളിലൊരാളായ നളിന്‍ കോഹ്ലിയുടെ പിതാവും മുന്‍ മിസോറാം ഗവര്‍ണറുമായ എ.ആര്‍ കോഹ്ലിയും മറ്റു സംഘ് ബുദ്ധിജീവികളുമടങ്ങിയ സംഘത്തിന്റെ ആലോചനകളുടെ ഫലമായിട്ടാണ് സങ്കല്‍പ് എന്ന ആശയം നിലവില്‍ വരുന്നത്. “ഏറെ അധ്വാനിച്ച് ബി.ജെ.പി കുറച്ച് സീറ്റുകള്‍ നേടിയെടുത്താലും ബ്യൂറോക്രസിയെ മാറ്റാന്‍ കഴിഞ്ഞില്ലെങ്കില്‍ ഒരു കാര്യവുമുണ്ടാവുകയില്ല” എന്ന ചിന്തയാണ് ഇതിന്റെ രൂപീകരണത്തിലേക്ക് നയിച്ചതെന്ന് കോഹ്ലി പറയുന്നുണ്ട്.
എന്നിരുന്നാലും ഇത്ര വലിയ വിജയ ശതമാനകണക്കുകളുമായി ഇന്ന് രാജ്യത്തെ ഒരു പ്രധാനപ്പെട്ട സിവില്‍ സര്‍വീസ് പരിശീലന സ്ഥാപനമായി സങ്കല്‍പ് മാറിയിരിക്കുകയാണ്. വിദ്യാർഥികൾക്ക് “യഥാര്‍ഥ വിദ്യാഭ്യാസം” പകര്‍ന്നുകൊടുക്കാനാണ് സങ്കല്‍പ് ശ്രമിക്കുന്നത് എന്ന് ഈ പ്രവര്‍ത്തകന്‍ കൂട്ടിച്ചേര്‍ക്കുന്നുണ്ട്. സാധാരണ സിലബസ് കൂടാതെ തന്നെ ഏകസിവില്‍ കോഡിന്റെ ഗുണങ്ങളും, കശ്‍മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 പിന്‍വലിച്ചതുകൊണ്ടുള്ള നല്ല മാറ്റങ്ങളുമെല്ലാം ഈ “യഥാര്‍ഥ വിദ്യാഭ്യാസ” ത്തില്‍ ഉള്‍പ്പെടും.
ദേശീയ താത്പര്യമെന്ന മറവില്‍ ഒളിച്ചു കടത്തുന്ന ഇത്തരം അജണ്ടകളിലൂടെ സംഘ്പരിവാറിന്റെ ഭാവനയിലെ സാംസ്‌കാരിക താത്പര്യങ്ങളെ രാജ്യത്തെ ഉന്നതരായ ഉദ്യോഗസ്ഥരിലൂടെ പ്രാവര്‍ത്തികമാക്കുക എന്ന ശ്രമകരമായ ദൗത്യം ഈ സ്ഥാപനത്തിന്റെ പ്രവര്‍ത്തനത്തിലൂടെ ഏറെ എളുപ്പമാവുന്നുണ്ട്. വര്‍ഷങ്ങള്‍ കഴിയുംതോറും വിജയ ശതമാനം വര്‍ധിക്കുന്നതിലൂടെ ബ്യൂറോക്രസിയില്‍ എത്തിപ്പെടുന്ന ഭൂരിഭാഗം ഉദ്യോഗസ്ഥരും പ്രത്യക്ഷത്തില്‍ ആര്‍.എസ്.എസിന്റെ ആശയങ്ങളെ അനുകൂലിക്കുന്നവരാവില്ലെങ്കില്‍ കൂടിയും അവര്‍ക്ക് പരിശീലന ഘട്ടത്തില്‍ പകര്‍ന്നു നല്‍കുന്ന മുകളിൽ സൂചിപ്പിച്ചത് പോലെയുള്ള സാംസ്‌കാരിക, ദേശീയ വിദ്യാഭ്യാസത്തിലൂടെ ഇന്ത്യയുടെ ദേശീയ-സാംസ്‌കാരിക വൈവിധ്യങ്ങളെയും മതേതര തത്വങ്ങളെയും പതിയെ ഇല്ലാതാക്കിക്കൊണ്ട് സംഘ്പരിവാര്‍ വിഭാവനം ചെയ്യുന്ന രീതിയില്‍ രാജ്യത്തെ മാറ്റിയെടുക്കാവുനുള്ള ശ്രമങ്ങളാണ് ഇത്തരത്തിലുള്ള സ്ഥാപനങ്ങളിലൂടെ നടത്തിക്കൊണ്ടിരിക്കുന്നത്.