Skip to content Skip to sidebar Skip to footer

ഗാന്ധിവധം: ദുഃഖാചരണം നടത്തിയവർ മധുരം വിതരണം ചെയ്തത് എന്തുകൊണ്ട്?

ഗാന്ധിക്കെതിരായ വിദ്വേഷപ്രചരണം വഴി ആളുകൾ ഗോഡ്‌സെയെക്കുറിച്ച് പഠിക്കാൻ ശ്രമിക്കുമെന്നാണ് ഇവർ പ്രതീക്ഷിക്കുന്നത്. അതുതന്നെയാണ് അവരുടെ അജണ്ടയും.ഒരു വശത്ത് ഗോഡ്‌സെയെ ദേശസ്നേഹിയായി പ്രഖ്യാപിച്ചുക്കൊണ്ടിരിക്കുമ്പോൾ തന്നെ മറുവശത്ത് ഗാന്ധിയെ ദേശവിരുദ്ധനും ഹിന്ദു വിരുദ്ധനും മുസ്‌ലിം അനുകൂലിയുമായി അവതരിപ്പിക്കുകയാണ് ആർ.എസ്.എസ് ചെയ്യുന്നത്. ജനാധിപത്യ മൂല്യങ്ങൾ തച്ചുടയ്ക്കാനുള്ള ശ്രമങ്ങൾ തുടർന്നുകൊണ്ടേയിരിക്കുകയാണ്. ഈ ശ്രമങ്ങളെ തടയേണ്ട ബാധ്യത ഓരോ ജനാധിപത്യ വിശ്വാസിക്കുമുണ്ട്

ഇന്ത്യക്ക് വേണ്ടി മാഹാത്മാ ഗാന്ധി ചെയ്ത ത്യാഗങ്ങളെക്കുറിച്ച്, ഒക്ടോബർ രണ്ടിൻ്റെ ഗാന്ധിജയന്തി ദിനത്തിൽ നാം സംസാരിക്കുമ്പോൾ തന്നെ, ട്വിറ്ററിൽ നിറഞ്ഞുനിന്നത് ‘നാഥുറാം ഗോഡ്‌സെ അമർ രഹെ, നാഥുറാം ഗോഡ്‌സെ സിന്ദാബാദ്’ എന്നീ ട്വീറ്റുകളായിരുന്നു. അന്നത്തെ ഏറ്റവും വലിയ ട്വിറ്റർ പ്രചാരണമായിരുന്നു അത്.ഗാന്ധി ഘാതകനായ ഗോഡ്‌സെയെ പ്രശംസിച്ചുകൊണ്ട് നിറഞ്ഞ ഈ ഹാഷ്ടാഗ് എന്നെ ഞെട്ടിച്ചു കളഞ്ഞു.

2014ൽ മോദി അധികാരത്തിൽ വന്നതിന് ശേഷമാണ് ഗോഡ്‌സെ സ്തുതികൾ പരസ്യമാക്കാൻ പലരും തയ്യാറാകുന്നത്. അതിന് മുമ്പ് ഗോഡ്സെയെ ഉള്ളിൽ ആരാധിക്കുകയും, പുറത്ത് അത് മറച്ചുവെച്ച് പ്രവർത്തിക്കുകയും ചെയ്ത ഹിന്ദുത്വവാദികൾ, ഭരണം കൈപ്പിടിയിലായതോടെ തങ്ങളുടെ തനി സ്വരൂപം പുറത്തെടുക്കാൻ തുടങ്ങുകയായിരുന്നു. പല നാവുകൊണ്ട് സംസാരിക്കാൻ കഴിയുന്ന ഹിന്ദു മഹാസഭയും ആർ.എസ്.എസും വ്യക്തമായ രാഷ്ട്രീയ അജണ്ടയാണ് തന്ത്രപൂർവ്വം നടപ്പാക്കുന്നത്.

ഗാന്ധി വധത്തിന് ശേഷം അന്നത്തെ ആഭ്യന്തര മന്ത്രി സർദാർ വല്ലഭായ് പട്ടേൽ എഴുതിയ ഒരു കത്തിൽ ഇങ്ങനെ കാണാം; “ഞങ്ങളുടെ റിപ്പോർട്ട് അനുസരിച്ച് ഹിന്ദു മഹാസഭയും ആർ.എസ്.എസും നമ്മുടെ രാജ്യത്തെ വലിയൊരു വിപത്തിലേക്കാണ് കൊണ്ടുപോകുന്നത്”. എന്നാൽ, “നാഥുറാം ആർ.എസ്.എസ് വിട്ടുപോയിരിക്കുന്നു” എന്നാണ് ആർ.എസ്.എസ് നൽകിയ മറുപടി. അതിനുള്ള ന്യായീകരണവും അവർ കണ്ടത്തിയിരുന്നു. ഗാന്ധി വധത്തെ കുറിച്ച് അന്വേഷിക്കാൻ രൂപീകരിച്ച ജീവൻലാൽ കപൂർ കമീഷനും ഗോഡ്സെയുടെയും സവർക്കറുടെയും ബന്ധം സ്ഥിരീകരിച്ചിക്കുകയും സവർക്കറും സംഘവും നടത്തിയ ഗുഢാലോചനയുടെ ഫലമായിരുന്നു ഗാന്ധിവധം എന്ന് ഉറപ്പിക്കുകയും ചെയ്തിരുന്നു.

ഹിന്ദുത്വ ദേശീയതക്ക് ഒരേസമയം ഭിന്ന ഭാഷകളിൽ സംസാരിക്കാൻ കഴിയുമെന്ന് വല്ലഭായ് പട്ടേൽ കത്തിൽ പറയുന്നുണ്ട്. അതിൻ്റെ ഉദാഹരണവും അദ്ദേഹം ചൂണ്ടി കാണിക്കുന്നു. ഗാന്ധി കൊല്ലപ്പെട്ട സമയത്ത് ആർ.എസ്.എസ് പ്രവർത്തകർ മധുരം വിതരണം ചെയ്താണ് ആഘോഷിച്ചത്. അതേസമയം തന്നെ ആർ.എസ്.എസ് മേധാവി ഗോൾവാൾക്കർ പതിമൂന്ന് ദിവസത്തെ ദുഖാചരണം പ്രഖ്യാപിക്കുകയും ചെയ്തു. ഒരേ സമയം ദു:ഖം ആചരിക്കുകയും, മധുരപലഹാരങ്ങൾ വിതരണം ചെയ്യുകയും ചെയ്യുന്ന ഇവർക്ക് ഇരട്ടമുഖമാണന്നും കത്തിൽ പറയുന്നുണ്ട്.

അപ്രകാരം, ആർ.എസ്.എസിൻ്റേയും ബി.ജെ.പിയുടേയും മുതിർന്ന നേതാക്കൾ തികച്ചും ഔപചാരികമായി ഗാന്ധിജയന്തി ആഘോഷിക്കുകയും ഗോഡ്‌സെയുടെ ചെയ്തികൾ മറച്ചു വെക്കുകയും ചെയ്യുന്നു. എന്നാൽ, താഴെ തട്ടിലുള്ളവർ തങ്ങളുടെ യഥാർത്ഥ മുഖം തുറന്നു കാട്ടുകയും ഗോഡ്സെയെ ആരാധിക്കുകയും ചെയ്യുന്നു. ആർ.എസ്.എസ് തലവൻ രാജേന്ദ്ര സിംഗ്, ‘ഗോഡ്സെയുടെ ഉദ്ദേശ്യം നല്ലതായിരുന്നു’ എന്നാണ് കഴിഞ്ഞ ദിവസം പ്രസ്താവിച്ചത്. ഗോഡ്സേയുടെ ഹിംസാത്മക ചെയ്തികൾ മറച്ചു പിടിച്ച പല നേതാക്കളും ഇപ്പോൾ പരസ്യ പ്രസ്താവനകളുമായി രംഗത്തു വരാൻ തുടങ്ങിയിരിക്കുന്നു.

‘സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ ആദ്യ ഭീകരവാദി ഒരു ഹിന്ദുവായിരുന്നു, അദ്ദേഹത്തിൻ്റെ പേരാണ് നാഥുറാം ഗോഡ്സേ’ എന്ന് കമൽഹാസൻ 2019ൽ പറഞ്ഞപ്പോൾ എന്തൊരു പുകിലായിരുന്നു എന്ന് ഓർക്കണം. ഈയിടെയായി ഉത്തരേന്ത്യയിലെ വിവിധ സ്ഥലങ്ങളിൽ ഗോഡ്സെയുടെ ക്ഷേത്രങ്ങളും പ്രതിമകളും ഉയർന്നുകൊണ്ടിരിക്കുകയാണ്. ഗ്വാളിയോറിൽ ഒരു ലൈബ്രറിയും സ്ഥാപിക്കപ്പെട്ടിട്ടുണ്ട്. “നാഥുറാം ഗോഡ്സെ ഒരു ദേശീയവാദിയാണെന്ന്” മലേഗാവ് സ്ഫോടനക്കേസിലെ പ്രതി പ്രജ്ഞാ സിംഗ് ഠാക്കൂർ പ്രസ്താവിക്കുകയുണ്ടായി. ബി.ജെ.പിയുടെ അനിൽ സൗമിത്ര ‘പാകിസ്ഥാന്റെ പിതാവ്’ എന്നു വിളിച്ച് മഹാത്മാ ഗാന്ധിയെ അധിക്ഷേപിച്ചിരുന്നു.

ഗാന്ധിക്കെതിരായ വിദ്വേഷപ്രചരണം വഴി ആളുകൾ ഗോഡ്‌സെയെക്കുറിച്ച് പഠിക്കാൻ ശ്രമിക്കുമെന്നാണ് ഇവർ പ്രതീക്ഷിക്കുന്നത്. അതുതന്നെയാണ് അവരുടെ അജണ്ടയും.
ഒരു വശത്ത് ഗോഡ്‌സെയെ ദേശസ്നേഹിയായി പ്രഖ്യാപിച്ചുക്കൊണ്ടിരിക്കുമ്പോൾ തന്നെ മറുവശത്ത് ഗാന്ധിയെ ദേശവിരുദ്ധനും ഹിന്ദു വിരുദ്ധനും മുസ്‌ലിം അനുകൂലിയുമായി അവതരിപ്പിക്കുകയാണ് ആർ.എസ്.എസ് ചെയ്യുന്നത്. ജനാധിപത്യ മൂല്യങ്ങൾ തച്ചുടയ്ക്കാനുള്ള ശ്രമങ്ങൾ തുടർന്നുകൊണ്ടേയിരിക്കുകയാണ്. ഈ ശ്രമങ്ങളെ തടയേണ്ട ബാധ്യത ഓരോ ജനാധിപത്യ വിശ്വാസിക്കുമുണ്ട്

Leave a comment

Get notified on latest updates.

You can unsubscribe anytime.

Factsheets © 2024. All Rights Reserved.

2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ സമരക്കാർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. ബ്ലോഗിൽ പങ്കുവെച്ച കണക്കുകൾ അനുസരിച്ച്, 537 പേരാണ് ഇതുവരെ മരിച്ചിട്ടുള്ളത്.

2021 ജൂലൈ 22ന് ദൽഹി ജന്തർമന്ദറിൽ ഇരുനൂറ് പേർ സമരം ആരംഭിച്ചതോടെ, ജനദ്രോഹ നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. 21 ന് ബുധനാഴ്ച്ച ലഭിച്ച പൊലീസ് അനുമതിയോടെ ഇരുനൂറ് പേരടങ്ങുന്ന കര്‍ഷകരുടെ സംഘമാണ് ഇപ്പോൾ ജന്തര്‍ മന്തറില്‍ സമരം തുടരുന്നത്. യോഗേന്ദ്ര യാദവ്, ശിവകുമാര്‍ കക്കാജി, ഹനന്‍മല്ലേ തുടങ്ങിയ പ്രധാന കര്‍ഷക നേതാക്കളെല്ലാം ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് എത്തി ചേര്‍ന്നിരുന്നു. ദിവസവും 200 കർഷകരാണ് ജന്തർ മന്തറിലേക്ക് വരുന്നത്. ബാക്കിയുള്ളവർ അതിർത്തിയിൽ പ്രതിഷേധം തുടരുന്നുണ്ട്.  വിജയം വരെ തുടരുന്ന പോരാട്ടമാണിതെന്ന് കർഷക പ്രക്ഷോഭ നേതാക്കൾ പറയുന്നു.

ജനദ്രോഹകരമായ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ നടക്കുന്ന കര്‍ഷകസമരം ദല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് ഇരച്ചെത്തിയിട്ട് എട്ട് മാസത്തോളമായി. എന്നാൽ ഈ പ്രതിഷേധത്തിൽ എത്ര കർഷകർ മരിച്ചു എന്ന ചോദ്യത്തിന്, കണക്കുകൾ ലഭ്യമല്ല എന്ന മറുപടിയാണ്  കേന്ദ്ര സർക്കാർ നൽകിയത്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ഒരു ചോദ്യത്തിന് നൽകിയ മറുപടി ഇതിൻ്റെ ഉദാഹരണമാണ്. 'പ്രക്ഷോഭത്തിനിടെ നടന്ന കർഷക മരണത്തെക്കുറിച്ചുള്ള' റിപ്പോർട്ട്‌ ചില എം.പിമാർ ജൂലൈ ഇരുപതിന് മന്ത്രി തോമറിനോട് ചോദിക്കുകയുണ്ടായി. 'പ്രതിഷേധത്തിനിടെ കർഷകർ മരിച്ചതായി ഒരു രേഖയുമില്ല, അതുകൊണ്ട് തന്നെ അത്തരം കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ നിർദ്ദേശമില്ല- ഇതായിരുന്നു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്. ഗവൺമെൻ്റിൻ്റെ കൈയിൽ കണക്കുകളില്ലെങ്കിലും, എത്ര പേർക്ക് ഇതുവരെ ജീവൻ നഷ്ടപ്പെട്ടുവെന്ന് പഞ്ചാബിലെ ഓരോ കർഷകന്നും അവരുടെ കുടുംബങ്ങൾക്കും നന്നായി അറിയാം. 537 കർഷകരാണ് പ്രക്ഷോഭത്തിൽ ഇതുവരെ മരിച്ചതെന്നാണ് എസ്.കെ.എം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.

'കടുത്ത തണുപ്പ്, ചൂട്, മഴ, മറ്റ് അപകടങ്ങൾ എന്നിവ നേരിട്ടാണ് പാവം കർഷകർ മരിച്ചത്. എന്നാൽ, അതിന്റെ കണക്ക് പോലുമില്ലെന്ന് സർക്കാർ പറയുന്നുണ്ടങ്കിൽ എത്ര മനുഷ്യത്വമില്ലായ്മയാണ് അവർ കാണിക്കുന്നത്'! കർഷകർ ചോദിക്കുന്നു. ഇത് ശരിയാണ് എന്നതിൻ്റെ തെളിവുകളാണ് കഴിഞ്ഞ ദിവസം എസ്‌.കെ.എം പങ്കുവെച്ചത്.2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ അവർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. മരിച്ച കർഷകരുടെ ഫോട്ടോയും വിശദാംശങ്ങളും അടങ്ങികൊണ്ടാണ് ബ്ലോഗ് നിർമിച്ചിട്ടുള്ളത്.കർഷകരുടെ മരണത്തെക്കുറിച്ചുള്ള സമാനമായ അനുസ്മരണ പേജും ട്രോളി ടൈംസ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

ശ്രീ മുക്തർ സാഹിബ് ജില്ലയിലെ ഭട്ടി വാല ഗ്രാമത്തിലെ കുൽവന്ത് സിംഗ്, അതിർത്തിയിൽ കർഷകരുടെ പ്രതിഷേധത്തിൽ തന്റെ മൂത്ത മകൻ ബോഹർ സിങ്ങിന്റെ വിയോഗത്തെ കുറിച് പറഞ്ഞത് ഇങ്ങനെയാണ്; 'സർക്കാരിന് എല്ലാം അറിയാം. അവരുടെ അടുത്ത് എല്ലാ രേഖകളുമുണ്ടെങ്കിലും അവർ അത് പുറത്ത് വിടില്ല. കാരണം, കർഷകരുടെ ത്യാഗവും അവരുടെ ന്യായമായ പ്രതിഷേധവും അംഗീകരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അല്ലങ്കിൽ തയ്യാറാകുകയില്ല. ഒരു സെലിബ്രിറ്റി മരിക്കുകയോ, ഒരു വി.ഐ.പിയുടെ വീട്ടിൽ പ്രസവം നടക്കുകയോ ചെയ്താൽ, അതേ നേതാക്കൾ തന്നെയാണ് അവരുടെ സാന്നിധ്യം അവിടെ ഉറപ്പാക്കുന്നത്. പക്ഷേ, കർഷകരുടെ കാര്യം വരുമ്പോൾ അവർ ഞങ്ങളെ അവഗണിക്കുന്നു. അത്തരമൊരു ഹൃദയമില്ലാത്ത സർക്കാരിൽ ഞങ്ങൾക്ക് യാതൊരു പ്രതീക്ഷയുമില്ല'.

ഇതേ ജില്ലയിലെ മറ്റൊരു കർഷകനായ ബർകണ്ടി ഗ്രാമത്തിൽ നിന്നുള്ള ഗുർമിത് സിംഗിനും പറയാനുള്ളത് സമാന അനുഭവങ്ങളാണ്. അദ്ദേഹത്തിന്റെ ഏക മകൻ യാദ്വീന്ദർ സിംഗ് ജനുവരി 26ന് തിക്രി അതിർത്തിയിൽ നിന്ന് മടങ്ങിവരുന്ന സമയത്താണ് അപകടത്തിൽ മരിച്ചത്. പാർലമെന്റിൽ തോമറിന്റെ മറുപടിയിൽ പ്രകോപിതനായ ഗുർമിത് പറഞ്ഞത്,

'ഇത്തരമൊരു സർക്കാരിനെ പ്രതി ലജ്ജിക്കുന്നു' എന്നാണ്. എത്ര കർഷകർ മരിച്ചുവെന്ന് അവർക്ക് നന്നായി അറിയാം, പക്ഷേ, അവർ ഞങ്ങളെ മാനസികമായി ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നു. എന്റെ വാർധക്യത്തിൽ എനിക്ക് ഏക പിന്തുണയാകേണ്ട എന്റെ മകനെയാണ് എനിക്ക് നഷ്ടപ്പെട്ടത്. അതോടെ ഞാൻ ആകെ തകർന്നുപോയി. എന്റെ മകന്റെ ത്യാഗത്തിനുള്ള പരിഹാരം മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കുക എന്നതാണ്. കൃഷിക്കാർക്കുവേണ്ടിയാണ് എന്റെ മകൻ രക്തസാക്ഷിയായത്'.

ക്രൻതികരി കിസാൻ യൂണിയൻ പ്രസിഡന്റായ ഡോ. ദർശൻ പാൽ ദി വയറിനോട്‌ പറഞ്ഞത് ഇങ്ങനെയാണ്. 'എത്ര കർഷകർ പ്രക്ഷോഭത്തിൽ മരിച്ചു എന്ന് മോഡി സർക്കാറിന് അറിയില്ലങ്കിൽ, ഞങ്ങൾക്ക് സ്വന്തമായി കണക്കെടുക്കാൻ കഴിയും. വിവരങ്ങൾ ശേഖരിക്കാൻ സർക്കാരിന് ചില ഏജൻസികളെ നിയോഗിക്കാമായിരുന്നു, പക്ഷേ, അവർക്ക് വേണ്ടത് ആളുകളെ വഴിതെറ്റിക്കുയാണ്. ഓക്സിജന്റെ അഭാവം മൂലം മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് പാർലമെന്റിൽ പറഞ്ഞ ഒരു സർക്കാരിൽ നിന്ന് ഇതിനപ്പുറം എന്ത് പ്രതീക്ഷിക്കാം"! അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിൽ ഇതുവരെ എത്ര കർഷകർ മരിച്ചുവെന്ന് പോലും അറിയില്ലെങ്കിൽ ഇത് എങ്ങനെയുള്ള സർക്കാരാണെന്ന് മറ്റൊരു മുതിർന്ന എസ്‌.കെ.എം നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ ചോദിച്ചു. പ്രതിഷേധത്തിൽ രിച്ച എല്ലാ കർഷകരുടെയും  രേഖ ഞങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. അത് പുറത്തുവിടും. അടിസ്ഥാനപരമായി, സർക്കാർ പൊതുജനങ്ങൾക്ക് വേണ്ടിയല്ല നിലനിൽക്കുന്നത്. മറിച്ച് അംബാനി, അദാനി തുടങ്ങിയ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ്” അദ്ദേഹം പറഞ്ഞു.

"മോദി സർക്കാരിന്റെ ഉദ്ദേശ്യം ആദ്യ ദിവസം മുതൽ തന്നെ മോശമാണ്. പാർലമെന്റിൽ അത്തരമൊരു പ്രസ്താവന ഇറക്കിയതിലൂടെ, കൃഷിക്കാരോടുള്ള തന്റെ സർക്കാരിന്റെ കടുത്ത മനോഭാവം തോമർ തെളിയിച്ചിട്ടുണ്ട്”-  അദ്ദേഹം കൂട്ടിച്ചേർത്തു.