തിഷേധിച്ചവർക്ക് നേരെ റെജിനാൾഡ് ഡയറിന്റെ നേതൃത്വത്തിലുള്ള ബ്രിട്ടീഷ് സൈന്യം വെടിയുതിർക്കുകയും ആയിരത്തോളം പേർ കൊല്ലപ്പെടുകയും ചെയ്തു. ജീവൻ നഷ്ടപ്പെട്ടവരുടെ ഓർമക്കായാണ് അമൃതസറിൽ ഇങ്ങനെയൊരു സ്മാരകം നിർമിച്ചത്. അതിന്റ ചില ഭാഗങ്ങളാണ് ഇപ്പോൾ നവീകരിച്ചിരിക്കുന്നത്.
നവീകരിച്ച ജാലിയൻവാലാബാഗ് സമുച്ചയം പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ശനിയാഴ്ച്ചയാണ് ഉൽഘാടനം ചെയ്തത്. അതിനുശേഷം നവീകരണത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയും ചെയ്തിരുന്നു. എന്നാൽ ഈ നവീകരണ പ്രവർത്തനത്തിനെതിരെ നിരവധി ആളുകളാണ് രംഗത്ത് വന്നിരിക്കുന്നത്. ഭീകരമായ ജാലിയൻ വാലാബാഗ് ആക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ സ്മാരകത്തെയും അതിന്റ ചരിത്രത്തെയും സർക്കാർ ഗൗരവമായി കാണാതെ, അതിന് മോടികൂട്ടി ആഘോഷിക്കുയാണെന്നാണ് സമൂഹമാധ്യമങ്ങളിൽ വിമർശനമുയർന്നത്.
1919 ഏപ്രിൽ 13ന്, ജാലിയൻവാലാബാഗിൽ സമാധാനപരമായി പ്രതിഷേധിച്ചവർക്ക് നേരെ റെജിനാൾഡ് ഡയറിന്റെ നേതൃത്വത്തിലുള്ള ബ്രിട്ടീഷ് സൈന്യം വെടിയുതിർക്കുകയും ആയിരത്തോളം പേർ കൊല്ലപ്പെടുകയും ചെയ്തു. ജീവൻ നഷ്ടപ്പെട്ടവരുടെ ഓർമക്കായാണ് അമൃതസറിൽ ഇങ്ങനെയൊരു സ്മാരകം നിർമിച്ചത്. അതിന്റ ചില ഭാഗങ്ങളാണ് ഇപ്പോൾ നവീകരിച്ചിരിക്കുന്നത്.
“ഇത് സ്മാരകങ്ങളുടെ കോർപ്പറേറ്റ് വൽക്കരണത്തിന് ഉദാഹരണമാണ്. പൈതൃകങ്ങൾ മോടികൂട്ടി നവീകരിക്കുമ്പോൾ അതിന്റ മൂല്യം നഷ്ടപ്പെടുകയാണ് ചെയ്യുന്നത്. ഈ സ്മാരകങ്ങൾ പ്രതിനിധാനം ചെയ്യുന്ന കാലഘട്ടത്തിന്റെ രൂപങ്ങൾക്ക് മാറ്റം വരുത്താതെ അവരെ പരിപാലിക്കുകയാണ് വേണ്ടത്”ചരിത്രകാരൻ എസ്. ഇർഫാൻ ഹബീബ് ട്വീറ്റ് ചെയ്തു. https://platform.twitter.com/embed/Tweet.html?dnt=false&embedId=twitter-widget-0&features=eyJ0ZndfZXhwZXJpbWVudHNfY29va2llX2V4cGlyYXRpb24iOnsiYnVja2V0IjoxMjA5NjAwLCJ2ZXJzaW9uIjpudWxsfSwidGZ3X2hvcml6b25fdHdlZXRfZW1iZWRfOTU1NSI6eyJidWNrZXQiOiJodGUiLCJ2ZXJzaW9uIjpudWxsfSwidGZ3X3NwYWNlX2NhcmQiOnsiYnVja2V0Ijoib2ZmIiwidmVyc2lvbiI6bnVsbH19&frame=false&hideCard=false&hideThread=true&id=1432336647593467914&lang=en&origin=https%3A%2F%2Ffactsheets.in%2Fjallianwalabagh-revamp-insult-to-martyrs&sessionId=4ce7f34c37b275661cd72e41ffbe26c7fec6e853&theme=light&widgetsVersion=f001879%3A1634581029404&width=550px
ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റി മുൻ പ്രൊഫസർ ചമൻലാൽ ഇതിനെ “ചരിത്രത്തിന്റെ വക്രീകരണം” എന്നാണ് വിശേഷിപ്പിച്ചത്. “ജാലിയൻവാലാബാഗ് സന്ദർശിക്കുന്ന ആളുകൾ വേദനയോടും അവരുടെ ത്യാഗങ്ങൾ ഓർത്തുമാണ് തിരിച്ചുപോകേണ്ടത്. പകരം, മനോഹരമായ ഒരു പൂന്തോട്ടമുണ്ടാക്കി, ആസ്വദിക്കാനുള്ള ഇടമാക്കി അതിനെ മാറ്റാനാണ് അവർ ശ്രമിച്ചത്” അദ്ദേഹം പറഞ്ഞു.
ലണ്ടനിലെ ചരിത്ര പ്രൊഫസറും “അമൃത്സർ 1919 ഒരു സാമ്രാജ്യത്തിന്റെ ഭീതിയും ഒരു കൂട്ടക്കോലയും” എന്ന പുസ്തകത്തിന്റ രചയിതാവുമായ കിം എ. വാഗ്നർ ട്വീറ്റ് ചെയ്തത്; “ചരിത്ര സംഭവത്തിന്റെ അവസാന സൂചനകളും മായ്ക്കപ്പെട്ടിരിക്കുന്നു” എന്നാണ്.https://platform.twitter.com/embed/Tweet.html?dnt=false&embedId=twitter-widget-1&features=eyJ0ZndfZXhwZXJpbWVudHNfY29va2llX2V4cGlyYXRpb24iOnsiYnVja2V0IjoxMjA5NjAwLCJ2ZXJzaW9uIjpudWxsfSwidGZ3X2hvcml6b25fdHdlZXRfZW1iZWRfOTU1NSI6eyJidWNrZXQiOiJodGUiLCJ2ZXJzaW9uIjpudWxsfSwidGZ3X3NwYWNlX2NhcmQiOnsiYnVja2V0Ijoib2ZmIiwidmVyc2lvbiI6bnVsbH19&frame=false&hideCard=false&hideThread=true&id=1432059603785695233&lang=en&origin=https%3A%2F%2Ffactsheets.in%2Fjallianwalabagh-revamp-insult-to-martyrs&sessionId=4ce7f34c37b275661cd72e41ffbe26c7fec6e853&theme=light&widgetsVersion=f001879%3A1634581029404&width=550px
പ്രതിപക്ഷ നേതാക്കളായ രാഹുൽ ഗാന്ധിയും സീതാറാം യെച്ചൂരിയും രക്തസാക്ഷികളെ അപമാനിക്കുന്ന നടപടിയാണിതെന്ന് വിമർശിച്ചു.
“ഐതിഹാസികമായ സ്വാതന്ത്ര്യസമരത്തിൽ നിന്ന് വിട്ടുനിൽക്കുന്നവർക്ക് മാത്രമേ ഈ സ്മാരകത്തെ ഇങ്ങനെ അപകീർത്തിപ്പെടുത്താനാകൂ” യെച്ചൂരി പറഞ്ഞു.