കാലങ്ങളായി മുസ്ലിംകളോടും ക്രിസ്ത്യാനികളോടുമൊപ്പം ജീവിക്കുകയും അവരുടെ ആചാരങ്ങളെ വിലമതിക്കാൻ ശീലിക്കുകയും ചെയ്തവരാണ് ഹിന്ദുസമൂഹം. എന്നാൽ ഈ സമീപകാലത്താണ് അവരുടെ മതപരമായ ആചാരങ്ങൾ അനുഷ്ഠിക്കാൻ അനുവദിക്കില്ല എന്ന ചിന്ത ചില ഹിന്ദുത്വ തീവ്രവാദികൾ പുറപ്പെടുവിക്കാൻ തുടങ്ങിയത്. മുസ്ലിംകൾ കൂട്ടമായി നമസ്കരിക്കുന്നത് അവർക്ക് ഭീഷണിയായിട്ടാണ് അവർ കാണുന്നത്. ഏതൊരു മുസ്ലീം സമ്മേളനവും അപകടകരമായേക്കാവുന്ന ഒന്നായിട്ടാണ് അവർ വീക്ഷിക്കുന്നത്. ഒരു മുസ്ലീം വ്യക്തി നല്ലവനാകാം,എന്നാൽ ഒരു ഗ്രൂപ്പിനെ വിശ്വസിക്കാൻ പാടില്ല എന്നതാണ് ഇപ്പോൾ അവർ പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്നത്. ഈ പ്രചരണം ആർ.എസ്.എസിന്റെയും ബി.ജെ.പിയുടെയും രാഷ്ട്രീയത്തിന് ഏറെ പ്രയോജനകരമാണ്
പഞ്ചാബിലെ ഗുഡ്ഗാവ് പ്രദേശത്ത് നടക്കുന്ന ചില പൂജകളുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയുണ്ടായി. കാവി വസ്ത്രം ധരിച്ച നിരവധി പേർ ഒരു പൊതുസ്ഥലത്ത് ഒരുമിച്ച് ചേർന്ന് പൂജ ചെയ്യുന്നതിൻ്റെ വീഡിയോയും പുറത്തു വന്നിട്ടുണ്ട്. ലൗഡ് സ്പീക്കറിലൂടെ ‘റാം സിയ റാം’ എന്ന് മുഴങ്ങുന്നതും കേൾക്കാം.
കഴിഞ്ഞ വർഷം ഡൽഹിയിൽ മുസ്‌ലിംകൾക്കെതിരെ വിദ്വേഷം വളർത്തുകയും അക്രമം അഴിച്ചുവിടുകയും ചെയ്യാൻ നേതൃത്വം നൽകിയ ബി.ജെ.പി നേതാവാണ് ഈ പൂജാപരിപാടിയുടെ മുഖ്യാതിഥി. ഗോവർധൻ എന്ന മല ഉയർത്തി കൃഷ്ണൻ തന്റെ ജനങ്ങളെ പേമാരിയിൽ നിന്ന് സംരക്ഷിക്കുകയും മഴയുടെ ദൈവമായ ഇന്ദ്രനെ താഴ്ത്തുകയും ചെയ്തുവെന്ന് പറയപ്പെടുന്ന ഐതിഹ്യത്തിന്റ ചുവടുപിടിച്ചാണ് ഈ പൂജ സംഘടിപ്പിച്ചിരിക്കുന്നത്.
ബീഹാറിലും കിഴക്കൻ ഉത്തർപ്രദേശിന്റെ ചില ഭാഗങ്ങളിലും ഇതിനെ ഗോദാൻ പൂജ എന്നാണ് വിളിക്കുന്നത്. കൃഷ്ണനെ ആരാധിക്കുന്നതിനായാണ് ഈ പൂജ നടത്താറുള്ളത്. എന്നാൽ, ഗുഡ്ഗാവിൽ എന്താണ് ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നത്? ഇത് ശരിക്കും ഗോവർധൻ പൂജയാണോ അതോ മറ്റെന്തെങ്കിലുമാണോ? കൃഷ്ണനെ ഓർക്കാനും ആരാധിക്കാനും ഉള്ള ഈ ദിവസത്തിൽ രാമന്റെ പേര് ഉച്ചത്തിൽ വിളിക്കുന്നത് എന്തുകൊണ്ടാണ്? ഉത്തരമില്ലാത്ത ചോദ്യമാണിത്.
വീഡിയോയിൽ കാണുന്ന പ്രദേശം സാധാരണ മുസ്‌ലിം സമൂഹം ജുമുഅ നമസ്ക്കരിക്കാൻ ഉപയോഗിക്കുന്നതാണ്. അവിടെയാണ് അവർ ഗോവർധൻ പൂജ എന്ന് പറഞ്ഞ് രാമന്റ് പേര് ഉറക്കെ ഉച്ചരിക്കുന്നത്. പൂജയേക്കാൾ അവർ പ്രാധാന്യം നൽകുന്നത് പരസ്പരം വിദ്വേഷം വളർത്താനാണ്. അതുകൊണ്ടാണല്ലോ കഴിഞ്ഞ വെള്ളിയാഴ്ച വരെ, മുസ്‌ലിംകൾ അവരുടെ ജുമഅ നമസ്‌കരിക്കാൻ ഒത്തുകൂടുന്ന ഈ സ്ഥലത്ത് ദീപാവലി കഴിഞ്ഞ പിറ്റേന്ന് തന്നെ, പൂജയുടെ പേര് പറഞ്ഞു അവരെ അവിടെ നിന്ന് പുറത്താക്കിയത്.
വെള്ളിയാഴ്ചകളിൽ ഒന്നോ, രണ്ടോ മണിക്കൂർ മുസ്‌ലിംകൾ അവരുടെ ജുമുഅ നമസ്‌കാരത്തിനായി ഈ സ്ഥലം ഉപയോഗിക്കാറുണ്ട്. അവരുടെ മതപരമായ ബാധ്യതയാണ് ഇത്. ഈ ദിവസം ഉച്ചകഴിഞ്ഞ് അവർ കൂട്ടായ പ്രാർത്ഥന നടത്തുന്നു. മുസ്‌ലിംകളല്ലാത്ത നമ്മളിൽ പലരും നമ്മുടെ കുട്ടിക്കാലം മുതൽ ഈ കൂട്ടായ പ്രാർത്ഥനയ്ക്കായി മുസ്‌ലിംകൾ ഒത്തുകൂടുന്നത് കാണാറുണ്ട്. പള്ളികളിലോ, സമാധാനപരമായി പ്രാർത്ഥന നടത്താൻ കഴിയുന്ന തുറസ്സായ സ്ഥലങ്ങളിലോ ആണ് അവർ നമസ്ക്കാരം നിർവഹിക്കാറുള്ളത്. ചില സ്ഥലങ്ങളിൽ, എല്ലാവരെയും പള്ളിയിൽ ഉൾക്കൊള്ളാൻ കഴിയുന്നില്ലെങ്കിൽ, അവർ പള്ളികൾക്ക് സമീപമുള്ള റോഡുകളിലേക്കും നീങ്ങാറുണ്ട്. ഞങ്ങളിൽ പലർക്കും ഈ വെള്ളിയാഴ്ചയിലെ കാഴ്ച്ച ശീലമാണ്.
വിദ്വേഷ പ്രചാരകർ ഇവിടെ ചെയ്യുന്നത് ദൈവാരാധനയല്ല. മറിച്ച് മറ്റുള്ളവരെ ഭയപ്പെടുത്താൻ തങ്ങളുടെ ദൈവങ്ങളെ ആയുധമാക്കുകയാണ്. മറ്റുള്ളവരുടെ മുന്നിൽ ആധിപത്യം സ്ഥാപിക്കാനും കീഴ്പ്പെടുത്താനുമാണ് അവർ ഈ പൂജയിലൂടെ ചെയ്യാൻ ശ്രമിക്കുന്നത്.
കാലങ്ങളായി മുസ്ലിംകളോടും ക്രിസ്ത്യാനികളോടുമൊപ്പം ജീവിക്കുകയും അവരുടെ ആചാരങ്ങളെ വിലമതിക്കാൻ ശീലിക്കുകയും ചെയ്തവരാണ് ഹിന്ദുസമൂഹം. എന്നാൽ ഈ സമീപകാലത്താണ് അവരുടെ മതപരമായ ആചാരങ്ങൾ അനുഷ്ഠിക്കാൻ അനുവദിക്കില്ല എന്ന ചിന്ത ചില ഹിന്ദുത്വ തീവ്രവാദികൾ പുറപ്പെടുവിക്കാൻ തുടങ്ങിയത്. മുസ്ലിംകൾ കൂട്ടമായി നമസ്കരിക്കുന്നത് അവർക്ക് ഭീഷണിയായിട്ടാണ് അവർ കാണുന്നത്. ഏതൊരു മുസ്ലീം സമ്മേളനവും അപകടകരമായേക്കാവുന്ന ഒന്നായിട്ടാണ് അവർ വീക്ഷിക്കുന്നത്. ഒരു മുസ്ലീം വ്യക്തി നല്ലവനാകാം, എന്നാൽ ഒരു ഗ്രൂപ്പിനെ വിശ്വസിക്കാൻ പാടില്ല എന്നതാണ് ഇപ്പോൾ അവർ പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്നത്. ഈ പ്രചരണം ആർ.എസ്.എസിന്റെയും ബി.ജെ.പിയുടെയും രാഷ്ട്രീയത്തിന് ഏറെ പ്രയോജനകരമാണ്.
ഗുഡ്ഗാവിൽ സംഭവിച്ചത് ഉദാഹരണം മാത്രമാണ്. ഇവിടെ മാത്രമല്ല ഇങ്ങനെ സംഭവിച്ചത്. മറ്റ് 15 സ്ഥലങ്ങളിൽ നിന്നും മുസ്‌ലിം സമൂഹത്തെ ഇവർ വിലക്കിയിട്ടുണ്ട്. അവിടെയും ഗോവർധൻ പൂജ നടക്കുന്നുണ്ടോ എന്ന ചോദ്യത്തിന്, ഇല്ല എന്നാണ് മറുപടി. ഗുഡ്ഗാവിൽ ധാരാളം ക്ഷേത്രങ്ങളുണ്ടെങ്കിലും 10 മസ്ജിദുകൾ മാത്രമേയുള്ളൂ. ഏകദേശം അഞ്ച് ലക്ഷത്തോളം മുസ്ലിംകളാണ് അവിടെയുള്ളത്. ഒരു ലക്ഷത്തോളം പേർ വെള്ളിയാഴ്ചകളിൽ ഇവിടെ നമസ്കരിക്കാൻ എത്താറുണ്ട്.
പ്രശ്ങ്ങളുടെ തുടക്കം
2018 വരെ ഈ പ്രദേശത്ത് ഒരു അസൗകര്യവും ഉണ്ടായിട്ടില്ലായിരുന്നു. മുസ്‌ലിംകൾ അവരുടെ പ്രാർത്ഥനകൾ എല്ലാം വെള്ളിയാഴ്ചയും സമാധാനത്തോടെ നടത്തുമായിരുന്നു. എന്നാൽ, അവിടെ ശുദ്ധീകരിക്കുമെന്ന് ആവശ്യപ്പെട്ട് ഒരു സംഘം രംഗത്ത് വന്നു.ചില ഹിന്ദു പുരോഹിതന്മാരും അവരുടെ അനുയായികളും ഗുരുഗ്രാമിലെ (മുമ്പ് ഗുഡ്ഗാവ്) ബാറിൽ മുസ്ലീങ്ങൾക്കെതിരെ യുദ്ധം പ്രഖ്യാപിക്കാൻ യോഗം ചേരുകയും, നരസിംഹാനന്ദ് സരസ്വതി എന്ന ഹിന്ദുത്വ പ്രവർത്തകൻ പത്ര മാധ്യമങ്ങളെ വിളിച്ച് ചേർത്ത്, “ഞങ്ങൾ ഗുഡ്ഗാവ് ഭൂമിയിൽ ഒരു വിപ്ലവം ആരംഭിക്കാൻ പോവുകയാണന്നും ഗുരുഗ്രാമിൽ നടക്കുന്ന പൊതു നമസ്കാരത്തിൽ പ്രതിഷേധിച്ച് ഹരിയാന മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നിൽ സ്വയം തീ കൊളുത്തുമെന്നും ഹിന്ദുക്കളുടെ ശത്രുക്കളെ നശിപ്പിക്കാൻ താൻ നഗരത്തിൽ ഒരു മഹാ പ്രക്ഷോപം സംഘടിപ്പിക്കാൻ പോകുകയാണെന്നും” പ്രഖ്യാപിക്കുകയുണ്ടായി.
അതിനു ശേഷം വിവിധ സ്ഥലങ്ങളിൽ യുവാക്കളുടെ സംഘങ്ങൾ ജുമാ നമസ്കാരം തടസ്സപ്പെടുത്താൻ തുടങ്ങി. പോലീസ് അവരെ ചെറുക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു. എന്നാലും ആക്രമണങ്ങൾ തുടർന്നു. മുസ്ലീങ്ങൾ തുറസ്സായ സ്ഥലങ്ങളിലല്ല, പള്ളികളിലാണ് നമസ്‌കരിക്കേണ്ടതെന്ന് ഹരിയാന മുഖ്യമന്ത്രി പറഞ്ഞു.
മുസ്ലീങ്ങളെ തടഞ്ഞില്ലെങ്കിൽ ആ തുറസ്സായ സ്ഥലങ്ങളിൽ അവർ പള്ളികൾ പണിയുമെന്ന് ഒരു പ്രചരണം ആരംഭിച്ചു. 2-3 ആഴ്‌ചയ്‌ക്കുള്ളിൽ തന്നെ, പതിറ്റാണ്ടുകളായി ഒരാളെയും ശല്യപ്പെടുത്താത്ത നിർവഹിച്ച കൂട്ടായ നമസ്‌കാരം വിവാദമായി മാറി. ഈ പൊതു സ്ഥലങ്ങൾക്ക് മറ്റൊരു അവകാശിയും ഉയർന്നുവന്നു. എല്ലായിടത്തും സംരക്ഷണം ഉറപ്പാക്കാൻ കഴിയില്ലെന്ന് ഭരണകൂടം പറഞ്ഞു. അങ്ങനെ നമസ്ക്കാര സ്ഥലങ്ങളുടെ എണ്ണം 37 ആയി കുറഞ്ഞു. പിന്നീട് ഇതിനെക്കുറിച്ച് ഒരുപാട് ചർച്ചകൾ നടന്നു. തുറസ്സായ സ്ഥലങ്ങളിൽ നമസ്‌കരിക്കുന്നത് മുസ്‌ലിംകളുടെ മൗലികാവകാശമല്ലെന്ന് ആളുകൾ വാദിക്കാൻ തുടങ്ങി. എന്നാൽ ഹിന്ദുത്വ ഗ്രൂപ്പുകളുടെ രാഷ്ട്രീയ മോഹങ്ങൾ അവയെയും വിവാദമാക്കി മാറ്റുകയായിരുന്നു.
പിന്നീട് ഭരണകൂടം മുസ്‌ലിംകളോട് തങ്ങൾ നേരിടുന്ന അതിലോലമായ സാഹചര്യത്തെ മനസിലാക്കാനും, സ്ഥലങ്ങൾ ഉപേക്ഷിക്കാൻ അവരെ പ്രേരിപ്പിക്കുകയാണ് ഉണ്ടായത്. അവർ സമ്മതിച്ചില്ലെങ്കിൽ എല്ലാ സ്ഥലങ്ങളിൽ നിന്നുമുള്ള അനുമതി പിൻവലിക്കുമെന്ന് ഭീഷണിപ്പെടുത്തുത്തുകയും ചെയ്തു. നമസ്‌കാരം സമാധാനത്തേക്കാൾ വിലപ്പെട്ടതല്ല എന്നാണ് അവർ പറഞ്ഞത്.
ഈ വിജയത്തിൽ ഹിന്ദുത്വ സംഘടനകൾ ആഹ്ലാദത്തിലാണ്. വെള്ളിയാഴ്ചകളിൽ ഡ്രംസ് മുഴക്കി കൂട്ടപ്രാർത്ഥന നടത്തുമെന്ന് അവർ പ്രഖ്യാപിച്ചിരുന്നു. ദൈവാനുഗ്രഹത്താൽ ഈ വർഷം നവംബർ മാസത്തിലെ ആദ്യ വെള്ളിയാഴ്ച ഗോവർധൻ പൂജ നടന്നു. ഇനി മുതൽ, ഗുഡ്ഗാവിലെ ഹിന്ദുക്കൾ ഒരു പുതിയ മതപരമായ ആചാരം ഉണ്ടാക്കും; വെള്ളിയാഴ്ച്ച ഉച്ചതിരിഞ്ഞ് പൂജ. എന്നാൽ സംഘാടകരുടെ അധരങ്ങളിൽ ദൈവത്തിന്റെ നാമം ഉണ്ടാകില്ല; പകരം, മുസ്‌ലിംകൾക്കെതിരായ അധിക്ഷേപങ്ങൾ മാത്രമായിരിക്കും. ഇത്തരത്തിലുള്ള സംഭവങ്ങൾ ഇതാദ്യമായല്ല. 2017 മുതൽ ഏകദേശം 70 സ്ഥലങ്ങളിൽ നിന്ന് മുസ്ലീങ്ങളെ പല പേരും പറഞ്ഞു വിലക്കിയിട്ടുണ്ട്.
നമ്മുടെ പോലീസ് ഓഫീസർമാരും സിവിൽ അഡ്മിനിസ്‌ട്രേറ്റർമാരും അക്രമാസക്തരായ ആൾക്കൂട്ടങ്ങളുടെ ആവശ്യങ്ങൾക്ക് വഴങ്ങുകയാണ് ചെയ്യുന്നത്. ഈ ദിവസങ്ങളിൽ, നിങ്ങൾ എത്രത്തോളം മുസ്ലീങ്ങളെ അധിക്ഷേപിക്കുന്നുവോ അത്രത്തോളം നിങ്ങൾ ഹിന്ദുത്വ വൃത്തങ്ങളിൽ ഉയരും എന്നാണ് ഇത്തവണത്തെ ഗോവർധൻ പൂജയിലൂടെ അവർ പറയുന്നത്.