Skip to content Skip to sidebar Skip to footer

സംഘ്പരിവാർ ഇന്ത്യയിലെ മുസ്ലിം സ്ത്രീയുടെ ജീവിതം ഇങ്ങിനെയൊക്കെയാണ്!

ബിജെപി മഹിളാ മോർച്ച നേതാവായ സുനിത സിംഗ് ഒരു സോഷ്യൽ മീഡിയ പോസ്റ്റിൽ മുസ്‌ലിം സ്ത്രീകളെ കുറിച്ച് പറഞ്ഞത് ഇങ്ങനെയായിരുന്നു; “ഹിന്ദു സഹോദരങ്ങൾ പത്തു പേരടങ്ങുന്ന ഒരു സംഘം ഉണ്ടാക്കി മുസ്‌ലിം അമ്മമാരെയും സഹോദരിമാരെയും തെരുവുകളിൽ പരസ്യമായി ബലാത്സംഗം ചെയ്യുകയും  മറ്റുള്ളവർക്ക് കാണാനായി അവരെ ചന്തയുടെ മധ്യത്തിൽ തൂക്കിയിടുകയും ചെയ്യണം. ഇന്ത്യയെ സംരക്ഷിക്കാൻ ഇതേ മാർഗമുള്ളൂ”. 

സംഘപരിവാറിൻ്റെ സുളളി ഡീൽ ദുഷ്പ്രചാരണത്തിന് ഇരയായ നൂർ മഹ്‌വിഷ്, ഈ വംശീയ അധിക്ഷേപത്തിൻ്റെ പശ്ചാത്തലത്തിൽ, ഇന്ത്യയിലെ മുസ്ലിം സ്ത്രീ ജീവിതത്തെക്കുറിച്ച് എഴുതിയ ശ്രദ്ധേയമായ ലേഖനത്തിൻ്റെ രണ്ടാം ഭാഗം

1983 ൽ അസമിൽ നടന്ന നെല്ലി കൂട്ടക്കൊല. ഏകദേശം ആറ് മണിക്കൂറിനുള്ളിൽ രണ്ടായിരത്തോളം മുസ്ലിംകളെയാണ് ഒരു സംഘം ആളുകൾ കൊന്നത്. 1984 ൽ ഡൽഹി നടന്ന അക്രമങ്ങൾ, 1987 ലെ മീററ്റ്-ഹാഷിംപുര പ്രശ്നം, 1989 ൽ ഭഗൽപൂർ, 1992-93 ൽ ബോംബെ എന്നീ അക്രമങ്ങളിലെല്ലാം ഇരകളായത് മുസ്‌ലിം സ്ത്രീകളായിരുന്നു. മുസ്ലീം സമൂഹത്തിനും മറ്റ് ന്യൂനപക്ഷങ്ങൾക്കുമെതിരായ അത്തരം ഓരോ വംശഹത്യാ കൊലകളിലും മുസ്ലീം സ്ത്രീകളാണ് ഏറ്റവും കൂടുതൽ ക്രൂരത നേരിട്ടത്.

2018 ൽ കതവ ബലാത്സംഗ കേസിൽ ജമ്മുവിലെ നാടോടികളായ ബഖർവാൾ സമുദായത്തിലെ, എട്ടുവയസ്സുള്ള ഒരു മുസ്ലീം പെൺകുട്ടിയെ ക്ഷേത്രപരിസരത്ത് വെച്ച് ഒരു സംഘം ബലാത്സംഗം ചെയ്തു. പ്രതികൾക്ക് ശിക്ഷ നൽകാൻ ആവശ്യപ്പെടുന്നതിനു പകരം അവരെ അനുകൂലിക്കുന്നതിനു വേണ്ടിയായിരുന്നു വ്യാപകമായ പ്രതിഷേധങ്ങൾ നടന്നത്. കാരണം ബലാത്സംഗം ചെയ്തത് ബ്രാഹ്മണരുടെ ഉയർന്ന ജാതിയിൽ പെട്ടവരാണ്. 

എല്ലാ ദിവസവും നിരവധി ഇസ്ലാമോഫോബിക് സംഭവങ്ങൾ ഇവിടെ നടക്കുന്നുണ്ട്. ‘സുള്ളി ഡീൽസിലെ’ എന്റെ ചിത്രം ഞാൻ ആദ്യം കണ്ടപ്പോൾ, സംസാരിക്കാൻ എനിക്ക് വാക്കുകൾ നഷ്ടപ്പെട്ടു പോയി. നീതിക്കുവേണ്ടിയുള്ള എന്റെ പ്രതീക്ഷകൾ വളരെ കുറവായതിനാൽ എനിക്ക് മുന്നോട്ട് വരാനും പോലീസ് സ്റ്റേഷനിൽ പരാതി കൊടുക്കാനും മൂന്ന് ദിവസമെടുത്തു. 

മുസ്ലീം സ്ത്രീകളെ ലേലത്തിന് വെച്ചതിനെക്കുറിച്ച പ്രശ്നം തുടർച്ചയായി ഉയർത്തിക്കാട്ടാൻ ഒരു മുഖ്യധാരാ മാധ്യമം പോലും തയ്യാറാകുന്നില്ല എന്നത് മറ്റൊരു വസ്തുതയാണ്. കാരണം ഇത് കൂടുതൽ ആശങ്കപ്പെടേണ്ട വിഷയമല്ല എന്നാണ് അവരുടെ നിലപാട്. ഇത് ആശങ്കയുണ്ടാക്കുന്ന വിഷയമാണ്. ഈ പ്രശ്നം നടന്നിട്ട് ഒരു മാസമായി, പക്ഷേ ഒരു അറസ്റ്റ് പോലും നടന്നിട്ടില്ല. ഒരു ദേശീയ പത്രത്തിലോ മാധ്യമത്തിലോ ഒരു പ്രചാരണവുമില്ല. ഒരു മാസമാണ് എന്റെ പരാതി ഒരു എഫ്.ഐ.ആറായി മാറാൻ  എടുത്തത്. “ഒരു എഫ്‌.ഐ.ആർ രജിസ്റ്റർ ചെയ്യാൻ അത്തരമൊരു സമയം എടുക്കുന്നുണ്ടങ്കിൽ, നീതി ലഭിക്കാൻ ഒരാൾക്ക് എത്രമാത്രം ബുദ്ധിമുട്ടേണ്ടി വരുമെന്ന് ഊഹിക്കാവാനാകുന്നതെ ഉള്ളു. ഈ അനുഭവത്തിന്റെ ആഴത്തിലുള്ള ആഘാതം ഓരോ ദിവസവും എന്നോടൊപ്പമുണ്ട്. ഇത് പൂർണ്ണമായും വാക്കുകളിൽ ആവിഷ്കരിക്കാ കഴിയില്ല. ഞാൻ ഒരു മുസ്ലീം സ്ത്രീയായതുകൊണ്ട് മാത്രമാണ് ഈ വിദ്വേഷവും അപമാനവുമെന്ന് എനിക്കറിയാം. ഒരു ഫാഷിസ്റ്റ് ഭരണകൂടത്തിനെതിരായ എന്റെ  പോരാട്ടത്തിന് ഞാൻ നൽകേണ്ട വിലയാണോ ഇത്?

ഇന്ന് ഇന്ത്യയിൽ, “ജയ് ശ്രീ റാം” എന്നത് ഒരു മത മുദ്രാവാക്യമല്ല. രാമന്റെ പേരിൽ മുസ്ലിംളെ കൊല്ലാൻ പ്രേരിപ്പിക്കുന്നതിനുള്ള രാഷ്ട്രീയ മുദ്രാവാക്യമായി അത് മാറിയിരിക്കുകയാണ്. പശുവിന്റെയും രാമന്റെയും പേരിൽ നൂറുകണക്കിന് മുസ്ലീങ്ങൾ കൊല്ലപ്പെട്ടു. മുസ്ലീം സമൂഹത്തിനെതിരായ വംശീയ കുറ്റകൃത്യങ്ങൾ അനുദിനം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഇതിനുമുമ്പും പല രീതിയിൽ മുസ്‌ലിം സഹോദരിമാർക്ക് നേരെ പ്രചാരണം ഉണ്ടായിട്ടുണ്ട്.

ബിജെപി മഹിളാ മോർച്ച നേതാവായ സുനിത സിംഗ് ഒരു സോഷ്യൽ മീഡിയ പോസ്റ്റിൽ മുസ്‌ലിം സ്ത്രീകളെ കുറിച്ച് പറഞ്ഞത് ഇങ്ങനെയായിരുന്നു; “ഹിന്ദു സഹോദരങ്ങൾ പത്തു പേരടങ്ങുന്ന ഒരു സംഘം ഉണ്ടാക്കി മുസ്‌ലിം അമ്മമാരെയും സഹോദരിമാരെയും തെരുവുകളിൽ പരസ്യമായി ബലാത്സംഗം ചെയ്യുകയും മറ്റുള്ളവർക്ക് കാണാനായി അവരെ ചന്തയുടെ മധ്യത്തിൽ തൂക്കിയിടുകയും ചെയ്യണം. ഇന്ത്യയെ സംരക്ഷിക്കാൻ ഇതേ മാർഗമുള്ളൂ”. 

അവസാനമായി, എന്റെ സന്ദേശം എല്ലാവരിലേക്കും എത്തിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. എനിക്കും മുസ്ലീം സമുദായത്തിനുമെതിരെയുള്ള ഇത്തരം അപമാനകരമായ ചെയ്തികളുടെ പരമ്പര ഒരുപക്ഷേ നിങ്ങൾ മറന്നേക്കാം. പക്ഷെ, ഇത് നേരിട്ടവർ, അവരുടെ ജീവിതകാലം മുഴുവൻ അതവരെ വേട്ടയാടിക്കൊണ്ടിരിക്കും. നിയമപരമായ മാർഗങ്ങളിലൂടെ നീതി ലഭിക്കാൻ ഞാൻ പോരാടും. എനിക്കത് അവസാനിപ്പിക്കാൻ കഴിയില്ല. എന്റെ സ്വത്വത്തെക്കുറിച്ചും എന്റെ ചിന്തകളെക്കുറിച്ചും ഞാൻ ലജ്ജിക്കുന്നില്ല. ഇസ്ലാമോഫോബിയക്കും ഫാസിസത്തിനും എതിരെ പോരാടാനുള്ള എന്റെ ആത്മാവിശ്വാസത്തെ നിങ്ങൾക്ക് തകർക്കാനാവില്ല. ഇത് ചെയ്ത വ്യക്തിയും ഈ അപമാനകരമായ ചിത്രങ്ങളെ പ്രശംസിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്ന ആളുകളുടെ സംഘവും സ്വന്തം സ്വത്വത്തിലാണ് ലജ്ജിക്കേണ്ടത്.

ഒന്നാം ഭാഗം ഇവിടെ വായിക്കാം

Leave a comment

Get notified on latest updates.

You can unsubscribe anytime.

Factsheets © 2024. All Rights Reserved.

2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ സമരക്കാർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. ബ്ലോഗിൽ പങ്കുവെച്ച കണക്കുകൾ അനുസരിച്ച്, 537 പേരാണ് ഇതുവരെ മരിച്ചിട്ടുള്ളത്.

2021 ജൂലൈ 22ന് ദൽഹി ജന്തർമന്ദറിൽ ഇരുനൂറ് പേർ സമരം ആരംഭിച്ചതോടെ, ജനദ്രോഹ നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. 21 ന് ബുധനാഴ്ച്ച ലഭിച്ച പൊലീസ് അനുമതിയോടെ ഇരുനൂറ് പേരടങ്ങുന്ന കര്‍ഷകരുടെ സംഘമാണ് ഇപ്പോൾ ജന്തര്‍ മന്തറില്‍ സമരം തുടരുന്നത്. യോഗേന്ദ്ര യാദവ്, ശിവകുമാര്‍ കക്കാജി, ഹനന്‍മല്ലേ തുടങ്ങിയ പ്രധാന കര്‍ഷക നേതാക്കളെല്ലാം ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് എത്തി ചേര്‍ന്നിരുന്നു. ദിവസവും 200 കർഷകരാണ് ജന്തർ മന്തറിലേക്ക് വരുന്നത്. ബാക്കിയുള്ളവർ അതിർത്തിയിൽ പ്രതിഷേധം തുടരുന്നുണ്ട്.  വിജയം വരെ തുടരുന്ന പോരാട്ടമാണിതെന്ന് കർഷക പ്രക്ഷോഭ നേതാക്കൾ പറയുന്നു.

ജനദ്രോഹകരമായ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ നടക്കുന്ന കര്‍ഷകസമരം ദല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് ഇരച്ചെത്തിയിട്ട് എട്ട് മാസത്തോളമായി. എന്നാൽ ഈ പ്രതിഷേധത്തിൽ എത്ര കർഷകർ മരിച്ചു എന്ന ചോദ്യത്തിന്, കണക്കുകൾ ലഭ്യമല്ല എന്ന മറുപടിയാണ്  കേന്ദ്ര സർക്കാർ നൽകിയത്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ഒരു ചോദ്യത്തിന് നൽകിയ മറുപടി ഇതിൻ്റെ ഉദാഹരണമാണ്. 'പ്രക്ഷോഭത്തിനിടെ നടന്ന കർഷക മരണത്തെക്കുറിച്ചുള്ള' റിപ്പോർട്ട്‌ ചില എം.പിമാർ ജൂലൈ ഇരുപതിന് മന്ത്രി തോമറിനോട് ചോദിക്കുകയുണ്ടായി. 'പ്രതിഷേധത്തിനിടെ കർഷകർ മരിച്ചതായി ഒരു രേഖയുമില്ല, അതുകൊണ്ട് തന്നെ അത്തരം കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ നിർദ്ദേശമില്ല- ഇതായിരുന്നു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്. ഗവൺമെൻ്റിൻ്റെ കൈയിൽ കണക്കുകളില്ലെങ്കിലും, എത്ര പേർക്ക് ഇതുവരെ ജീവൻ നഷ്ടപ്പെട്ടുവെന്ന് പഞ്ചാബിലെ ഓരോ കർഷകന്നും അവരുടെ കുടുംബങ്ങൾക്കും നന്നായി അറിയാം. 537 കർഷകരാണ് പ്രക്ഷോഭത്തിൽ ഇതുവരെ മരിച്ചതെന്നാണ് എസ്.കെ.എം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.

'കടുത്ത തണുപ്പ്, ചൂട്, മഴ, മറ്റ് അപകടങ്ങൾ എന്നിവ നേരിട്ടാണ് പാവം കർഷകർ മരിച്ചത്. എന്നാൽ, അതിന്റെ കണക്ക് പോലുമില്ലെന്ന് സർക്കാർ പറയുന്നുണ്ടങ്കിൽ എത്ര മനുഷ്യത്വമില്ലായ്മയാണ് അവർ കാണിക്കുന്നത്'! കർഷകർ ചോദിക്കുന്നു. ഇത് ശരിയാണ് എന്നതിൻ്റെ തെളിവുകളാണ് കഴിഞ്ഞ ദിവസം എസ്‌.കെ.എം പങ്കുവെച്ചത്.2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ അവർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. മരിച്ച കർഷകരുടെ ഫോട്ടോയും വിശദാംശങ്ങളും അടങ്ങികൊണ്ടാണ് ബ്ലോഗ് നിർമിച്ചിട്ടുള്ളത്.കർഷകരുടെ മരണത്തെക്കുറിച്ചുള്ള സമാനമായ അനുസ്മരണ പേജും ട്രോളി ടൈംസ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

ശ്രീ മുക്തർ സാഹിബ് ജില്ലയിലെ ഭട്ടി വാല ഗ്രാമത്തിലെ കുൽവന്ത് സിംഗ്, അതിർത്തിയിൽ കർഷകരുടെ പ്രതിഷേധത്തിൽ തന്റെ മൂത്ത മകൻ ബോഹർ സിങ്ങിന്റെ വിയോഗത്തെ കുറിച് പറഞ്ഞത് ഇങ്ങനെയാണ്; 'സർക്കാരിന് എല്ലാം അറിയാം. അവരുടെ അടുത്ത് എല്ലാ രേഖകളുമുണ്ടെങ്കിലും അവർ അത് പുറത്ത് വിടില്ല. കാരണം, കർഷകരുടെ ത്യാഗവും അവരുടെ ന്യായമായ പ്രതിഷേധവും അംഗീകരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അല്ലങ്കിൽ തയ്യാറാകുകയില്ല. ഒരു സെലിബ്രിറ്റി മരിക്കുകയോ, ഒരു വി.ഐ.പിയുടെ വീട്ടിൽ പ്രസവം നടക്കുകയോ ചെയ്താൽ, അതേ നേതാക്കൾ തന്നെയാണ് അവരുടെ സാന്നിധ്യം അവിടെ ഉറപ്പാക്കുന്നത്. പക്ഷേ, കർഷകരുടെ കാര്യം വരുമ്പോൾ അവർ ഞങ്ങളെ അവഗണിക്കുന്നു. അത്തരമൊരു ഹൃദയമില്ലാത്ത സർക്കാരിൽ ഞങ്ങൾക്ക് യാതൊരു പ്രതീക്ഷയുമില്ല'.

ഇതേ ജില്ലയിലെ മറ്റൊരു കർഷകനായ ബർകണ്ടി ഗ്രാമത്തിൽ നിന്നുള്ള ഗുർമിത് സിംഗിനും പറയാനുള്ളത് സമാന അനുഭവങ്ങളാണ്. അദ്ദേഹത്തിന്റെ ഏക മകൻ യാദ്വീന്ദർ സിംഗ് ജനുവരി 26ന് തിക്രി അതിർത്തിയിൽ നിന്ന് മടങ്ങിവരുന്ന സമയത്താണ് അപകടത്തിൽ മരിച്ചത്. പാർലമെന്റിൽ തോമറിന്റെ മറുപടിയിൽ പ്രകോപിതനായ ഗുർമിത് പറഞ്ഞത്,

'ഇത്തരമൊരു സർക്കാരിനെ പ്രതി ലജ്ജിക്കുന്നു' എന്നാണ്. എത്ര കർഷകർ മരിച്ചുവെന്ന് അവർക്ക് നന്നായി അറിയാം, പക്ഷേ, അവർ ഞങ്ങളെ മാനസികമായി ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നു. എന്റെ വാർധക്യത്തിൽ എനിക്ക് ഏക പിന്തുണയാകേണ്ട എന്റെ മകനെയാണ് എനിക്ക് നഷ്ടപ്പെട്ടത്. അതോടെ ഞാൻ ആകെ തകർന്നുപോയി. എന്റെ മകന്റെ ത്യാഗത്തിനുള്ള പരിഹാരം മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കുക എന്നതാണ്. കൃഷിക്കാർക്കുവേണ്ടിയാണ് എന്റെ മകൻ രക്തസാക്ഷിയായത്'.

ക്രൻതികരി കിസാൻ യൂണിയൻ പ്രസിഡന്റായ ഡോ. ദർശൻ പാൽ ദി വയറിനോട്‌ പറഞ്ഞത് ഇങ്ങനെയാണ്. 'എത്ര കർഷകർ പ്രക്ഷോഭത്തിൽ മരിച്ചു എന്ന് മോഡി സർക്കാറിന് അറിയില്ലങ്കിൽ, ഞങ്ങൾക്ക് സ്വന്തമായി കണക്കെടുക്കാൻ കഴിയും. വിവരങ്ങൾ ശേഖരിക്കാൻ സർക്കാരിന് ചില ഏജൻസികളെ നിയോഗിക്കാമായിരുന്നു, പക്ഷേ, അവർക്ക് വേണ്ടത് ആളുകളെ വഴിതെറ്റിക്കുയാണ്. ഓക്സിജന്റെ അഭാവം മൂലം മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് പാർലമെന്റിൽ പറഞ്ഞ ഒരു സർക്കാരിൽ നിന്ന് ഇതിനപ്പുറം എന്ത് പ്രതീക്ഷിക്കാം"! അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിൽ ഇതുവരെ എത്ര കർഷകർ മരിച്ചുവെന്ന് പോലും അറിയില്ലെങ്കിൽ ഇത് എങ്ങനെയുള്ള സർക്കാരാണെന്ന് മറ്റൊരു മുതിർന്ന എസ്‌.കെ.എം നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ ചോദിച്ചു. പ്രതിഷേധത്തിൽ രിച്ച എല്ലാ കർഷകരുടെയും  രേഖ ഞങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. അത് പുറത്തുവിടും. അടിസ്ഥാനപരമായി, സർക്കാർ പൊതുജനങ്ങൾക്ക് വേണ്ടിയല്ല നിലനിൽക്കുന്നത്. മറിച്ച് അംബാനി, അദാനി തുടങ്ങിയ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ്” അദ്ദേഹം പറഞ്ഞു.

"മോദി സർക്കാരിന്റെ ഉദ്ദേശ്യം ആദ്യ ദിവസം മുതൽ തന്നെ മോശമാണ്. പാർലമെന്റിൽ അത്തരമൊരു പ്രസ്താവന ഇറക്കിയതിലൂടെ, കൃഷിക്കാരോടുള്ള തന്റെ സർക്കാരിന്റെ കടുത്ത മനോഭാവം തോമർ തെളിയിച്ചിട്ടുണ്ട്”-  അദ്ദേഹം കൂട്ടിച്ചേർത്തു.