Skip to content Skip to sidebar Skip to footer

ട്വിറ്ററിനെ ഭയക്കുന്ന ഭരണകൂടം.

2021 ജൂലൈ – ഡിസംബർ കാലത്ത് മൈക്രോബ്ലോഗിംഗ് പ്ലാറ്റ്‌ഫോമായ ട്വിറ്ററിനോട് ഏറ്റവും കൂടുതൽ പോസ്റ്റുകൾ നീക്കം ചെയ്യണമെന്ന ആവശ്യം നിയമപരമായി ഉന്നയിച്ചതിൽ ഇന്ത്യ ഒന്നാമത്. മാധ്യമ പ്രവർത്തകരുടെയും മാധ്യമ സ്ഥാപനങ്ങളുടെയും വെരിഫൈഡ് അക്കൗണ്ടുകളിലെ കണ്ടന്റുകൾ നീക്കംചെയ്യാനുള്ള നിയമപരമായ അഭ്യർത്ഥനകൾ സമർപ്പിച്ചതിൻ്റെ കണക്കാണിത്.

ആകെ ട്വിറ്റർ അക്കൗണ്ടുകളിലെ വിവരങ്ങൾ തേടുന്നതിൽ ഒന്നാമത് അമേരിക്കയാണ്. തൊട്ടു പിന്നിൽ തന്നെ ഇന്ത്യയുണ്ട്. കണ്ടന്റ് നീക്കം ചെയ്യാനായി ട്വിറ്ററിലേക്ക് വരുന്ന ആകെ അപേക്ഷകളുടെ 19 ശതമാനവും ഇന്ത്യയിൽ നിന്നാണെന്ന് ട്വിറ്ററിന്റെ ഏറ്റവും പുതിയ ട്രാൻസ്പരൻസി റിപ്പോർട്ടിൽ പറയുന്നു.

2021 ജൂലൈ-ഡിസംബർ കാലയളവിൽ ഏറ്റവും കൂടുതൽ തവണ കണ്ടന്റുകൾ നീക്കം ചെയ്യാൻ ആവശ്യപെട്ട രാജ്യങ്ങളുടെ പട്ടികയെടുത്താലും ഇന്ത്യ ആദ്യ അഞ്ചിലുണ്ട്.

ലോകമെമ്പാടുമുള്ള 349 വെരിഫൈഡ് ജേണലിസ്റ്റുകളുടെയും വാർത്താ ഔട്ട്‌ലെറ്റുകളുടെയും അക്കൗണ്ടുകളും അതിലെ കണ്ടന്റുകളും നീക്കം ചെയ്യുന്നതിനുള്ള നിയമപരമായ 326 അഭ്യർത്ഥനകൾ തങ്ങൾക്ക് ലഭിച്ചിരുന്നുവെന്ന് ട്വിറ്റർ റിപോർട്ടിൽ പറയുന്നു.

മുൻ കാലയളവിനെ അപേക്ഷിച്ച് (ജനുവരി-ജൂൺ 2021) കണ്ടന്റ് നീക്കം ചെയ്യാനുള്ള എണ്ണത്തിൽ 103% വർധനവാണ് ഉണ്ടായത്.

കണ്ടന്റ് നീക്കം ചെയ്യാനായി ഇന്ത്യ (114), തുർക്കി (78), റഷ്യ (55), പാകിസ്ഥാൻ (48) എന്നിവർ സമർപ്പിച്ച നിയമപരമായ ആവശ്യങ്ങളാണ് ഈ വർധനവിന് കാരണം.

2021 ജനുവരി-ജൂൺ മാസങ്ങളിലും ഇന്ത്യ ഈ പട്ടികയിൽ ഒന്നാമതെത്തിയിരുന്നു. ആ സമയപരിധിയിൽ, പ്ലാറ്റ്‌ഫോമിന് ആഗോളതലത്തിൽ ആകെ ലഭിച്ച 231അഭ്യർത്ഥനകളിൽ 89 എണ്ണവും ഇന്ത്യയിൽ നിന്നായിരുന്നു.

സർക്കാർ സ്ഥാപനങ്ങളിൽ നിന്ന് നേരിട്ടും വ്യക്തികളെ പ്രതിനിധീകരിക്കുന്ന അഭിഭാഷകരിൽ നിന്നും കണ്ടന്റുകൾ നീക്കം ചെയ്യുന്നതിനുള്ള കോടതി ഉത്തരവുകളേയും മറ്റ് ഔപചാരികമായ ആവശ്യങ്ങളേയുമാണ് ‘നിയമപരമായ അഭ്യർത്ഥനകൾ’ എന്നതുകൊണ്ട് ട്വിറ്റർ ഉദ്ദേശിക്കുന്നത്.

ജൂലൈ – ഡിസംബർ കാലയളവിൽ യാതൊരു വിശദാംശങ്ങളും നൽകാതെ വെരിഫൈഡ് ജേണലിസ്റ്റുകളിൽ നിന്നും വാർത്താ ഔട്ട്ലെറ്റുകളിൽ നിന്നുമുള്ള 17 ട്വീറ്റുകളാണ് ഇന്ത്യ തടഞ്ഞുവെച്ചത്. ഇത് ജനുവരി – ജൂൺ കാലയളവിൽ 11 ആയിരുന്നു.

പ്രായപൂർത്തിയാകാത്തവരുടെ സ്വകാര്യതയുടെ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട കണ്ടന്റുകൾ നീക്കം ചെയ്യണമെന്ന് ഇന്ത്യയിലെ ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷനിൽ നിന്ന് നിയമപരമായ അഭ്യർത്ഥ ലഭിച്ചതായും ട്വിറ്റർ അറിയിച്ചു.

ട്വിറ്റർ ആരുടെയും പേര് പറഞ്ഞിട്ടില്ലെങ്കിലും, ബലാത്സംഗത്തിനിരയായ പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിയുടെ മാതാപിതാക്കളുടെ ചിത്രം പങ്കുവെച്ച കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ കഴിഞ്ഞ വർഷം ഓഗസ്റ്റിലെ ട്വീറ്റിനെക്കുറിച്ചായിരുന്നു പരാമർശം.

“ഒരു ഉന്നത രാഷ്ട്രീയ വ്യക്തിത്വം പ്രസിദ്ധീകരിച്ച ട്വീറ്റ് ഇന്ത്യൻ നിയമം അനുസരിച്ച് ഇന്ത്യയിൽ തടഞ്ഞുവച്ചു” റിപോർട്ടിൽ പറയുന്നു.

അമേരിക്കക്ക് ശേഷം ഉപയോക്താക്കളുടെ വിവരങ്ങൾക്കായി ഏറ്റവും കൂടുതൽ നിയമ അഭ്യർത്ഥനകൾ നൽകിയതും ഇന്ത്യയാണ്.

“റിപ്പോർട്ടിംഗ് കാലയളവിൽ യുണൈറ്റഡ് സ്റ്റേറ്റ്സ് ഏറ്റവും കൂടുതൽ സർക്കാർ വിവര അഭ്യർത്ഥനകൾ സമർപ്പിച്ചു. എല്ലാതരം അക്കൗണ്ടുകളും പരിഗണിക്കുമ്പോൾ അവയുടെ 20 ശതമാനവും വെരിഫൈഡ് അക്കൗണ്ടുകളുടെ 39 ശതമാനവും.

ആഗോള വിവര അഭ്യർത്ഥനകളുടെ 19 ശതമാനവും, വെരിഫൈഡ് ആഗോള അക്കൗണ്ടുകളുടെ 27 ശതമാനവും അടങ്ങുന്ന ഏറ്റവും ഉയർന്ന രണ്ടാമത്തെ അഭ്യർത്ഥനകൾ ഇന്ത്യയിൽ നിന്നാണ് ഉണ്ടായത്.

ജപ്പാൻ, ഫ്രാൻസ്, ജർമ്മനി എന്നിവയാണ് എണ്ണം അനുസരിച്ച് ആദ്യ അഞ്ചിലെ മറ്റ് മൂന്ന് രാജ്യങ്ങൾ. ആഗോളതലത്തിൽ 11,460 അപേക്ഷകളാണ് ട്വിറ്ററിന് ലഭിച്ചത്.

2021 ജൂലൈ – ഡിസംബർ കാലയളവിൽ ആകെ ലഭിച്ചിട്ടുള്ള 47472 അഭ്യർത്ഥനകളുടെ 8 ശതമാനം ഇന്ത്യയിൽ നിന്നാണ്. 23 കോടതി ഉത്തരവ് ഉൾപ്പടെ 3992 എണ്ണം. നിയമപരമായ ആവശ്യങ്ങളുടെ വിശദാംശങ്ങൾ നൽകിക്കൊണ്ട് ട്വിറ്റർ റിപ്പോർട്ടിൽ പറഞ്ഞു.

ഇക്കാലയളവിൽ ഇന്ത്യയിൽ 88 അക്കൗണ്ടുകളും 303 ട്വീറ്റുകളും ട്വിറ്റർ തടഞ്ഞുവച്ചു.

ട്വിറ്റർ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, ‘സർക്കാർ വിവര അഭ്യർത്ഥനകളിൽ’ സർക്കാർ ഏജൻസികളും മറ്റും നൽകുന്ന അക്കൗണ്ട് വിവരങ്ങൾക്കായുള്ള അടിയന്തര ആവശ്യങ്ങളും, പതിവ് നിയമപരമായ ആവശ്യങ്ങളും ഉൾപ്പെടുന്നു.

‘റുട്ടീൻ അഭ്യർത്ഥനകൾ’ (അടിയന്തര ആവശ്യങ്ങൾ അല്ലാത്തവ) ഗവൺമെന്റ് അല്ലെങ്കിൽ നിയമ നിർവ്വഹണ അധികാരികൾ (ഉദാ. സബ്‌പോണകൾ, കോടതി ഉത്തരവുകൾ, തിരയൽ വാറന്റുകൾ) പുറപ്പെടുവിക്കുന്ന നിയമപരമായ ആവശ്യങ്ങളാണ് അക്കൗണ്ട് വിവരങ്ങൾ മാറ്റാൻ ട്വിറ്ററിനെ നിർബന്ധിക്കുന്നത്.

ഒരു വ്യക്തിക്ക് മരണമോ ഗുരുതരമായ ശാരീരിക പരിക്കോ എൽകാവുന്ന സാഹചര്യം ഉണ്ടെങ്കിൽ, അതിന് ആധാരമായ വിവരത്തെ പിന്തുണയ്ക്കുന്നതിന് മതിയായ തെളിവുകളും ഉണ്ടെങ്കിൽ, ‘അടിയന്തര അഭ്യർത്ഥന’യ്ക്ക് മറുപടിയായി അക്കൗണ്ട് വിവരങ്ങൾ നിയമ നിർവ്വഹണ ഏജൻസികൾക്ക് നൽകുമെന്ന് ട്വിറ്റർ പറഞ്ഞു. കൂടാതെ അപകടത്തിൽപെട്ട ആളുടെ ജീവൻ രക്ഷിക്കാൻ ഉപകരിക്കുന്ന വിവരങ്ങളും കൈമാറാൻ ട്വിറ്റർ ഗൈഡ്ലൈൻസ് അനുവാദം നല്ലുന്നുണ്ട്.

“നിയമപരമായ ആഗോള ആവശ്യങ്ങളുടെ 97 ശതമാനവും ഉത്ഭവിച്ചത് അഞ്ച് രാജ്യങ്ങളിൽ നിന്നാണ് (കുറയുന്ന ക്രമത്തിൽ): ജപ്പാൻ, റഷ്യ, ദക്ഷിണ കൊറിയ, തുർക്കി, ഇന്ത്യ. ഈ അഞ്ച് രാജ്യങ്ങളും കഴിഞ്ഞ കാലങ്ങളിൽ നിയമപരമായ ആവശ്യങ്ങൾക്കായി ട്വിറ്ററിന് ഏറ്റവും കൂടുതൽ അപേക്ഷ നൽകിയ രാജ്യങ്ങളായി തുടരുന്നു.

Leave a comment

Get notified on latest updates.

You can unsubscribe anytime.

Factsheets © 2024. All Rights Reserved.

2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ സമരക്കാർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. ബ്ലോഗിൽ പങ്കുവെച്ച കണക്കുകൾ അനുസരിച്ച്, 537 പേരാണ് ഇതുവരെ മരിച്ചിട്ടുള്ളത്.

2021 ജൂലൈ 22ന് ദൽഹി ജന്തർമന്ദറിൽ ഇരുനൂറ് പേർ സമരം ആരംഭിച്ചതോടെ, ജനദ്രോഹ നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. 21 ന് ബുധനാഴ്ച്ച ലഭിച്ച പൊലീസ് അനുമതിയോടെ ഇരുനൂറ് പേരടങ്ങുന്ന കര്‍ഷകരുടെ സംഘമാണ് ഇപ്പോൾ ജന്തര്‍ മന്തറില്‍ സമരം തുടരുന്നത്. യോഗേന്ദ്ര യാദവ്, ശിവകുമാര്‍ കക്കാജി, ഹനന്‍മല്ലേ തുടങ്ങിയ പ്രധാന കര്‍ഷക നേതാക്കളെല്ലാം ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് എത്തി ചേര്‍ന്നിരുന്നു. ദിവസവും 200 കർഷകരാണ് ജന്തർ മന്തറിലേക്ക് വരുന്നത്. ബാക്കിയുള്ളവർ അതിർത്തിയിൽ പ്രതിഷേധം തുടരുന്നുണ്ട്.  വിജയം വരെ തുടരുന്ന പോരാട്ടമാണിതെന്ന് കർഷക പ്രക്ഷോഭ നേതാക്കൾ പറയുന്നു.

ജനദ്രോഹകരമായ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ നടക്കുന്ന കര്‍ഷകസമരം ദല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് ഇരച്ചെത്തിയിട്ട് എട്ട് മാസത്തോളമായി. എന്നാൽ ഈ പ്രതിഷേധത്തിൽ എത്ര കർഷകർ മരിച്ചു എന്ന ചോദ്യത്തിന്, കണക്കുകൾ ലഭ്യമല്ല എന്ന മറുപടിയാണ്  കേന്ദ്ര സർക്കാർ നൽകിയത്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ഒരു ചോദ്യത്തിന് നൽകിയ മറുപടി ഇതിൻ്റെ ഉദാഹരണമാണ്. 'പ്രക്ഷോഭത്തിനിടെ നടന്ന കർഷക മരണത്തെക്കുറിച്ചുള്ള' റിപ്പോർട്ട്‌ ചില എം.പിമാർ ജൂലൈ ഇരുപതിന് മന്ത്രി തോമറിനോട് ചോദിക്കുകയുണ്ടായി. 'പ്രതിഷേധത്തിനിടെ കർഷകർ മരിച്ചതായി ഒരു രേഖയുമില്ല, അതുകൊണ്ട് തന്നെ അത്തരം കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ നിർദ്ദേശമില്ല- ഇതായിരുന്നു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്. ഗവൺമെൻ്റിൻ്റെ കൈയിൽ കണക്കുകളില്ലെങ്കിലും, എത്ര പേർക്ക് ഇതുവരെ ജീവൻ നഷ്ടപ്പെട്ടുവെന്ന് പഞ്ചാബിലെ ഓരോ കർഷകന്നും അവരുടെ കുടുംബങ്ങൾക്കും നന്നായി അറിയാം. 537 കർഷകരാണ് പ്രക്ഷോഭത്തിൽ ഇതുവരെ മരിച്ചതെന്നാണ് എസ്.കെ.എം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.

'കടുത്ത തണുപ്പ്, ചൂട്, മഴ, മറ്റ് അപകടങ്ങൾ എന്നിവ നേരിട്ടാണ് പാവം കർഷകർ മരിച്ചത്. എന്നാൽ, അതിന്റെ കണക്ക് പോലുമില്ലെന്ന് സർക്കാർ പറയുന്നുണ്ടങ്കിൽ എത്ര മനുഷ്യത്വമില്ലായ്മയാണ് അവർ കാണിക്കുന്നത്'! കർഷകർ ചോദിക്കുന്നു. ഇത് ശരിയാണ് എന്നതിൻ്റെ തെളിവുകളാണ് കഴിഞ്ഞ ദിവസം എസ്‌.കെ.എം പങ്കുവെച്ചത്.2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ അവർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. മരിച്ച കർഷകരുടെ ഫോട്ടോയും വിശദാംശങ്ങളും അടങ്ങികൊണ്ടാണ് ബ്ലോഗ് നിർമിച്ചിട്ടുള്ളത്.കർഷകരുടെ മരണത്തെക്കുറിച്ചുള്ള സമാനമായ അനുസ്മരണ പേജും ട്രോളി ടൈംസ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

ശ്രീ മുക്തർ സാഹിബ് ജില്ലയിലെ ഭട്ടി വാല ഗ്രാമത്തിലെ കുൽവന്ത് സിംഗ്, അതിർത്തിയിൽ കർഷകരുടെ പ്രതിഷേധത്തിൽ തന്റെ മൂത്ത മകൻ ബോഹർ സിങ്ങിന്റെ വിയോഗത്തെ കുറിച് പറഞ്ഞത് ഇങ്ങനെയാണ്; 'സർക്കാരിന് എല്ലാം അറിയാം. അവരുടെ അടുത്ത് എല്ലാ രേഖകളുമുണ്ടെങ്കിലും അവർ അത് പുറത്ത് വിടില്ല. കാരണം, കർഷകരുടെ ത്യാഗവും അവരുടെ ന്യായമായ പ്രതിഷേധവും അംഗീകരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അല്ലങ്കിൽ തയ്യാറാകുകയില്ല. ഒരു സെലിബ്രിറ്റി മരിക്കുകയോ, ഒരു വി.ഐ.പിയുടെ വീട്ടിൽ പ്രസവം നടക്കുകയോ ചെയ്താൽ, അതേ നേതാക്കൾ തന്നെയാണ് അവരുടെ സാന്നിധ്യം അവിടെ ഉറപ്പാക്കുന്നത്. പക്ഷേ, കർഷകരുടെ കാര്യം വരുമ്പോൾ അവർ ഞങ്ങളെ അവഗണിക്കുന്നു. അത്തരമൊരു ഹൃദയമില്ലാത്ത സർക്കാരിൽ ഞങ്ങൾക്ക് യാതൊരു പ്രതീക്ഷയുമില്ല'.

ഇതേ ജില്ലയിലെ മറ്റൊരു കർഷകനായ ബർകണ്ടി ഗ്രാമത്തിൽ നിന്നുള്ള ഗുർമിത് സിംഗിനും പറയാനുള്ളത് സമാന അനുഭവങ്ങളാണ്. അദ്ദേഹത്തിന്റെ ഏക മകൻ യാദ്വീന്ദർ സിംഗ് ജനുവരി 26ന് തിക്രി അതിർത്തിയിൽ നിന്ന് മടങ്ങിവരുന്ന സമയത്താണ് അപകടത്തിൽ മരിച്ചത്. പാർലമെന്റിൽ തോമറിന്റെ മറുപടിയിൽ പ്രകോപിതനായ ഗുർമിത് പറഞ്ഞത്,

'ഇത്തരമൊരു സർക്കാരിനെ പ്രതി ലജ്ജിക്കുന്നു' എന്നാണ്. എത്ര കർഷകർ മരിച്ചുവെന്ന് അവർക്ക് നന്നായി അറിയാം, പക്ഷേ, അവർ ഞങ്ങളെ മാനസികമായി ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നു. എന്റെ വാർധക്യത്തിൽ എനിക്ക് ഏക പിന്തുണയാകേണ്ട എന്റെ മകനെയാണ് എനിക്ക് നഷ്ടപ്പെട്ടത്. അതോടെ ഞാൻ ആകെ തകർന്നുപോയി. എന്റെ മകന്റെ ത്യാഗത്തിനുള്ള പരിഹാരം മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കുക എന്നതാണ്. കൃഷിക്കാർക്കുവേണ്ടിയാണ് എന്റെ മകൻ രക്തസാക്ഷിയായത്'.

ക്രൻതികരി കിസാൻ യൂണിയൻ പ്രസിഡന്റായ ഡോ. ദർശൻ പാൽ ദി വയറിനോട്‌ പറഞ്ഞത് ഇങ്ങനെയാണ്. 'എത്ര കർഷകർ പ്രക്ഷോഭത്തിൽ മരിച്ചു എന്ന് മോഡി സർക്കാറിന് അറിയില്ലങ്കിൽ, ഞങ്ങൾക്ക് സ്വന്തമായി കണക്കെടുക്കാൻ കഴിയും. വിവരങ്ങൾ ശേഖരിക്കാൻ സർക്കാരിന് ചില ഏജൻസികളെ നിയോഗിക്കാമായിരുന്നു, പക്ഷേ, അവർക്ക് വേണ്ടത് ആളുകളെ വഴിതെറ്റിക്കുയാണ്. ഓക്സിജന്റെ അഭാവം മൂലം മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് പാർലമെന്റിൽ പറഞ്ഞ ഒരു സർക്കാരിൽ നിന്ന് ഇതിനപ്പുറം എന്ത് പ്രതീക്ഷിക്കാം"! അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിൽ ഇതുവരെ എത്ര കർഷകർ മരിച്ചുവെന്ന് പോലും അറിയില്ലെങ്കിൽ ഇത് എങ്ങനെയുള്ള സർക്കാരാണെന്ന് മറ്റൊരു മുതിർന്ന എസ്‌.കെ.എം നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ ചോദിച്ചു. പ്രതിഷേധത്തിൽ രിച്ച എല്ലാ കർഷകരുടെയും  രേഖ ഞങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. അത് പുറത്തുവിടും. അടിസ്ഥാനപരമായി, സർക്കാർ പൊതുജനങ്ങൾക്ക് വേണ്ടിയല്ല നിലനിൽക്കുന്നത്. മറിച്ച് അംബാനി, അദാനി തുടങ്ങിയ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ്” അദ്ദേഹം പറഞ്ഞു.

"മോദി സർക്കാരിന്റെ ഉദ്ദേശ്യം ആദ്യ ദിവസം മുതൽ തന്നെ മോശമാണ്. പാർലമെന്റിൽ അത്തരമൊരു പ്രസ്താവന ഇറക്കിയതിലൂടെ, കൃഷിക്കാരോടുള്ള തന്റെ സർക്കാരിന്റെ കടുത്ത മനോഭാവം തോമർ തെളിയിച്ചിട്ടുണ്ട്”-  അദ്ദേഹം കൂട്ടിച്ചേർത്തു.