Skip to content Skip to sidebar Skip to footer

ഇന്ത്യൻ മാധ്യമങ്ങൾ തടവിലാണ്.

പി. സായ്നാഥ്

2020 മാർച്ച് 24ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ലോക്ക്ഡൗൺ പ്രഭാഷണം, 1.4 ബില്യൺ വരുന്ന ജനങ്ങൾക്ക് തയ്യാറെടുക്കാൻ വെറും നാല് മണിക്കൂറാണ് നൽകിയത്. ലക്ഷക്കണക്കിന് ആളുകളുടെ ജീവിത മർഗം ഇത് ഇല്ലാതാക്കി. പ്രഭാഷണത്തിൽ അത്യാവശ്യ സേവനങ്ങളുടെ ലിസ്റ്റിൽ മാധ്യമ പ്രവർത്തനവും ഉൾപ്പെട്ടിരുന്നു.

കുറച്ച് മാസങ്ങൾക്കകം കോർപറേറ്റ് ഉടമസ്ഥതയിലോ, അവരുടെ നിയന്ത്രണത്തിലോ ഉള്ള പ്രധാന മാധ്യമ സ്ഥാപനങ്ങൾ ഒക്കെ മൂവായിരത്തോളം ആളുകളെ ജോലിയിൽ നിന്ന് പിരിച്ച് വിട്ടു. ഇത് തന്നെയും നിർബന്ധിത രാജിയിലൂടെയും വിരമിക്കലിലൂടെയുമാണ് നടപ്പിലാക്കിയത്. മാധ്യമ പ്രവർത്തനം അടിസ്ഥാന സേവനങ്ങളിൽ ഉൾപ്പെടുത്തിയത് പക്ഷെ ഒരാളുടെ പോലും ജോലിയെയോ, ജീവിതത്തെ തന്നെയും സംരക്ഷിക്കാൻ കാരണമായില്ല. കോവിഡ് 19 കാരണം ഇരുപത് മാസം കൊണ്ട് എഴുന്നൂറോളം മാധ്യമ പ്രവർത്തകരാണ് മരണപ്പെട്ടത്. എന്നാൽ, ഈ കണക്കുകൾ പുറം ലോകമറിഞ്ഞില്ല. പ്രത്യേകിച്ച് പിരിച്ചുവിടലുകളുടെ കണക്കുകൾ.

ഈ വിഷയം പഠിക്കാൻ പ്രസ് കൗണ്സിൽ ഓഫ് ഇന്ത്യ ചുമതലപ്പെടുത്തിയ കമ്മിറ്റിയിൽ ഞാനും അംഗമായിരുന്നു. വിവരങ്ങൾ അറിയാൻ മാനേജ്മെന്റുകൾക്ക് ഞങ്ങൾ അയച്ച കത്തുകളോട് ദേഷ്യത്തോടെയാണ് മാധ്യമ സ്ഥാപനങ്ങൾ പ്രതികരിച്ചത്. രാജ്യത്തെ വലിയ മാധ്യമ സ്ഥാപനങ്ങളിൽ ഒരു കൂട്ടർ ഇതിനോട് പ്രതികരിച്ചത്; ‘പ്രസ് കൗൺസിലിന് ഇതിൽ ഇടപെടാൻ യാതൊരു അവകാശവുമില്ല, ആളുകളെ എടുക്കുന്നതും പിരിച്ച് വിടലും പത്ര സ്വാതന്ത്ര്യത്തിന്റെ വിഷയമേ അല്ല’ എന്നാണ്. ഗവർമെന്റ് ഇതിൽ മൗനം പാലിക്കുകയാണ് ചെയ്തത്.

നഗരങ്ങളിൽ നിന്ന് ഗ്രാമങ്ങളിലേക്ക് ഉണ്ടായ വലിയ തോതിലുള്ള പലായനം സംപ്രേഷണം ചെയ്യുന്നതിൽ മാധ്യമങ്ങൾക്ക് വലിയ വീഴ്ച സംഭവിച്ചു. മാധ്യമ പ്രവർത്തകർക്കെതിരായ അക്രമങ്ങളെ കുറിച്ചും അവരുടെ അറസ്റ്റിനെ കുറിച്ചും ജാമ്യ നിഷേധത്തെ കുറിച്ചും ഒന്ന് , രണ്ട് വാക്കുകൾ എഴുതുക എന്നതിൽ കവിഞ്ഞ് യാതൊരു പ്രാധാന്യവും മാധ്യമ സ്ഥാപനങ്ങൾ നൽകിയില്ല. രാജ്യത്തെ ജനാധിപത്യത്തെ ഇല്ലാതാക്കാനുള്ള ശ്രമങ്ങളോട് മുഖ്യധാരാ മാധ്യമങ്ങൾ കണ്ണടച്ചു. അത് കേവലം ഭീരുത്വം കൊണ്ട് മാത്രമായിരുന്നില്ല. സ്വാധീനങ്ങളിലൂടെയും നിർബന്ധത്തിലൂടെയും മാധ്യമ സ്ഥാപനങ്ങളെ തങ്ങളുടെ ‘സഹകരണ സംഘങ്ങളായി’ സർക്കാർ മാറ്റിയതുകൊണ്ടാണ് .

തീർച്ചയായും, ഇങ്ങനെ അല്ലാത്ത ദൈനിക് ഭാസ്‌കർ ഗ്രൂപ്പ് പോലെയുള്ളവർ ഇൻകം ടാക്‌സ് റെയ്ഡ് അടക്കം ഉണ്ടായിട്ടും ധൈര്യത്തോടെ തന്നെ നിലനിന്നു. പ്രധാനമായും ചെറിയ സ്ഥാപനങ്ങളും കോർപ്പറേറ്റ് സ്വഭാവം ഇല്ലാത്തവരുമാണ് പ്രതിരോധ നിരയിൽ ഉണ്ടായിരുന്നത്. എന്നാൽ, അവർ റെയ്ഡിലൂടെയും അറസ്റ്റിലൂടെയും ഒക്കെ ഒരുപാട് കഷ്ടത അനുഭവിക്കുകയും ചെയ്തു. പലരുടെയും ഫണ്ടിങ്ങുകൾ നിന്നുപോയി. തങ്ങളുടെ സ്റ്റാഫുകൾക്ക് ശമ്പളം കൊടുക്കുന്നതിൽ പോലും ഇത് പ്രതിസന്ധി ഉണ്ടാക്കി.

മാധ്യമ പ്രവർത്തകരെ സാമ്പത്തിക ക്രമകേടുകൾക്കും മറ്റും അറസ്റ്റ് ചെയ്യുന്നത് സർക്കാരിന്റെ ഇഷ്ട വിനോദമായി മാറി. അവരിലുള്ള വിശ്വാസ്യത തന്നെ ഇത് നഷ്ടപ്പെടുത്തി.

നരേന്ദ്ര ദബോൽകർ, ഗോവിന്ദ് പൻസാരെ,ഗൗരി ലങ്കേഷ്‌, എം.എം കൽബുർഗി തുടങ്ങിയ ഏറ്റവും പ്രധാനപ്പെട്ട ബുദ്ധിജീവികൾ ഈ കാലഘട്ടത്തിൽ കൊല്ലപ്പെട്ടു. ഇവരൊക്കെയും മതമൗലികവാദത്തെ നിശിതമായി എതിർത്തവരായിരുന്നു.

അതേസമയം ഉന്നത മാധ്യമ സ്ഥാപന ഉടമകൾ കൂടുതൽ സമ്പന്നരായി മാറിക്കൊണ്ടിരുന്നു. ശതകോടിശ്വരന്മാരുടെ കണക്കിൽ മൂന്നാം സ്ഥാനത്തുള്ള ഇന്ത്യ ഹ്യൂമൻ ഡെവലപ്‌മെന്റിൽ 131ആം സ്ഥാനത്താണ്. കോടിക്കണക്കിന് രൂപയുടെ കരാറുകൾ ഇവർക്കായി നൽകുമ്പോൾ, തിരിച്ച് ഭരിക്കുന്ന പാർട്ടിയുടെ താൽപര്യങ്ങൾക്ക് വേണ്ടി അവർ പ്രവർത്തിക്കുന്നു.

പത്ര സ്വാതന്ത്ര്യത്തെ കുറിച്ചുള്ള പട്ടികകളിൽ തങ്ങളുടെ സ്ഥാനം മോശമായത് ഭരണകൂടത്തിന് പ്രശ്നമേ ആകുന്നില്ല. വാർത്തകൾ പിൻവലിപ്പിക്കാൻ നിരന്തരമായി ഇടപെടുന്നതും, കശ്മീരിലെ പോലെ ഇടക്കിടെ ഇന്റർനെറ്റ് സൗകര്യങ്ങൾ ഇല്ലാതാക്കലും സ്ഥിരം ഏർപ്പാടായി മാറിയിരിക്കുന്നു.

2020 മേയ് മാസം കേന്ദ്ര ക്യാബിനറ്റ് സെക്രെട്ടറിയുടെ കീഴിൽ ഒരു ‘ഇൻഡക്സ് മോണിറ്ററിങ് സെൽ’ രൂപീകരിക്കുകയുണ്ടായി. ഐ.എം.സിയിൽ ഞാനും അംഗമായിരുന്നു. 2020 ഡിസംബറിൽ ഒരു സബ് ഗ്രൂപ്പ്‌ തയ്യാറാക്കിയ ഡ്രാഫ്റ്റിൽ, കമ്മിറ്റിയിൽ നടന്ന ചർച്ചകളൊന്നും ഉൾക്കൊള്ളിച്ചിരുന്നില്ല. മാത്രവുമല്ല കൗതുകകരമായ പല അവകാശവാദങ്ങളും ആ ഡ്രാഫ്റ്റ് ഉന്നയിച്ചിരുന്നു.

മലയാളി മാധ്യമ പ്രവർത്തകനായ സിദ്ധീഖ് കാപ്പൻ, അന്തമാൻ സ്വദേശി സുബൈർ അഹമ്മദ് അടക്കമുള്ള നൂറിലേറെ മാധ്യമ പ്രവർത്തകരുടെ അറസ്റ്റും അവർക്കെതിരെയുള്ള കേസുകളും, മറ്റു വിഷയങ്ങളും ചൂണ്ടിക്കാട്ടി ഞാനൊരു വിയോജിപ്പ് കുറിപ്പ് എഴുതിയിരുന്നു.

കുറിപ്പിനെ തുടർന്ന് ആ സബ് കമ്മിറ്റി അപ്രത്യക്ഷമായി. വിവരാവകാശ അന്വേഷണങ്ങലിലൂടെ കണ്ടെത്താൻ ശ്രമിച്ചുവെങ്കിലും പരാജയപ്പെട്ടു. എന്റെ സുഹൃത്തുക്കൾ എന്നെ “നന്ദിയില്ലാത്തവനായി” കാണാൻ തുടങ്ങി. അവർ പറയുന്നത്, “റിപ്പോർട്ട് അല്ലെ ഇല്ലാതായിട്ടുള്ളു അത് ചെയ്തവർ ചുരുങ്ങിയത് ജീവിച്ചിരിപ്പുണ്ടല്ലോ” എന്നാണ്.

75ലെ ഇന്ത്യൻ മാധ്യമങ്ങൾ:

എന്റെ 4 ദശാബ്തകാലത്തെ മാധ്യമ പ്രവർത്തനത്തിൽ 3 ദശാബ്ദകാലം ഞാൻ വാദിച്ചുകൊണ്ടിരുന്നത് മാധ്യമപ്രവർത്തകർ രാഷ്ട്രീയമായി സ്വതന്ത്രർ ആണെങ്കിലും ലാഭത്താൽ തടവിലാക്കപ്പെട്ടു എന്നാണ്. എന്നാൽ ഇന്ന് രാഷ്ട്രീയമായും ലാഭം നോക്കിയും മാധ്യമപ്രവർത്തകർ തടവിലായി കഴിഞ്ഞിരിക്കുകയാണ്.

പി. സായ്നാഥ് എഴുതി ‘ദി കാരവൻ’ പ്രസിദ്ധീകരിച്ച ലേഘനം

Leave a comment

Get notified on latest updates.

You can unsubscribe anytime.

Factsheets © 2024. All Rights Reserved.

2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ സമരക്കാർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. ബ്ലോഗിൽ പങ്കുവെച്ച കണക്കുകൾ അനുസരിച്ച്, 537 പേരാണ് ഇതുവരെ മരിച്ചിട്ടുള്ളത്.

2021 ജൂലൈ 22ന് ദൽഹി ജന്തർമന്ദറിൽ ഇരുനൂറ് പേർ സമരം ആരംഭിച്ചതോടെ, ജനദ്രോഹ നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. 21 ന് ബുധനാഴ്ച്ച ലഭിച്ച പൊലീസ് അനുമതിയോടെ ഇരുനൂറ് പേരടങ്ങുന്ന കര്‍ഷകരുടെ സംഘമാണ് ഇപ്പോൾ ജന്തര്‍ മന്തറില്‍ സമരം തുടരുന്നത്. യോഗേന്ദ്ര യാദവ്, ശിവകുമാര്‍ കക്കാജി, ഹനന്‍മല്ലേ തുടങ്ങിയ പ്രധാന കര്‍ഷക നേതാക്കളെല്ലാം ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് എത്തി ചേര്‍ന്നിരുന്നു. ദിവസവും 200 കർഷകരാണ് ജന്തർ മന്തറിലേക്ക് വരുന്നത്. ബാക്കിയുള്ളവർ അതിർത്തിയിൽ പ്രതിഷേധം തുടരുന്നുണ്ട്.  വിജയം വരെ തുടരുന്ന പോരാട്ടമാണിതെന്ന് കർഷക പ്രക്ഷോഭ നേതാക്കൾ പറയുന്നു.

ജനദ്രോഹകരമായ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ നടക്കുന്ന കര്‍ഷകസമരം ദല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് ഇരച്ചെത്തിയിട്ട് എട്ട് മാസത്തോളമായി. എന്നാൽ ഈ പ്രതിഷേധത്തിൽ എത്ര കർഷകർ മരിച്ചു എന്ന ചോദ്യത്തിന്, കണക്കുകൾ ലഭ്യമല്ല എന്ന മറുപടിയാണ്  കേന്ദ്ര സർക്കാർ നൽകിയത്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ഒരു ചോദ്യത്തിന് നൽകിയ മറുപടി ഇതിൻ്റെ ഉദാഹരണമാണ്. 'പ്രക്ഷോഭത്തിനിടെ നടന്ന കർഷക മരണത്തെക്കുറിച്ചുള്ള' റിപ്പോർട്ട്‌ ചില എം.പിമാർ ജൂലൈ ഇരുപതിന് മന്ത്രി തോമറിനോട് ചോദിക്കുകയുണ്ടായി. 'പ്രതിഷേധത്തിനിടെ കർഷകർ മരിച്ചതായി ഒരു രേഖയുമില്ല, അതുകൊണ്ട് തന്നെ അത്തരം കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ നിർദ്ദേശമില്ല- ഇതായിരുന്നു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്. ഗവൺമെൻ്റിൻ്റെ കൈയിൽ കണക്കുകളില്ലെങ്കിലും, എത്ര പേർക്ക് ഇതുവരെ ജീവൻ നഷ്ടപ്പെട്ടുവെന്ന് പഞ്ചാബിലെ ഓരോ കർഷകന്നും അവരുടെ കുടുംബങ്ങൾക്കും നന്നായി അറിയാം. 537 കർഷകരാണ് പ്രക്ഷോഭത്തിൽ ഇതുവരെ മരിച്ചതെന്നാണ് എസ്.കെ.എം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.

'കടുത്ത തണുപ്പ്, ചൂട്, മഴ, മറ്റ് അപകടങ്ങൾ എന്നിവ നേരിട്ടാണ് പാവം കർഷകർ മരിച്ചത്. എന്നാൽ, അതിന്റെ കണക്ക് പോലുമില്ലെന്ന് സർക്കാർ പറയുന്നുണ്ടങ്കിൽ എത്ര മനുഷ്യത്വമില്ലായ്മയാണ് അവർ കാണിക്കുന്നത്'! കർഷകർ ചോദിക്കുന്നു. ഇത് ശരിയാണ് എന്നതിൻ്റെ തെളിവുകളാണ് കഴിഞ്ഞ ദിവസം എസ്‌.കെ.എം പങ്കുവെച്ചത്.2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ അവർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. മരിച്ച കർഷകരുടെ ഫോട്ടോയും വിശദാംശങ്ങളും അടങ്ങികൊണ്ടാണ് ബ്ലോഗ് നിർമിച്ചിട്ടുള്ളത്.കർഷകരുടെ മരണത്തെക്കുറിച്ചുള്ള സമാനമായ അനുസ്മരണ പേജും ട്രോളി ടൈംസ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

ശ്രീ മുക്തർ സാഹിബ് ജില്ലയിലെ ഭട്ടി വാല ഗ്രാമത്തിലെ കുൽവന്ത് സിംഗ്, അതിർത്തിയിൽ കർഷകരുടെ പ്രതിഷേധത്തിൽ തന്റെ മൂത്ത മകൻ ബോഹർ സിങ്ങിന്റെ വിയോഗത്തെ കുറിച് പറഞ്ഞത് ഇങ്ങനെയാണ്; 'സർക്കാരിന് എല്ലാം അറിയാം. അവരുടെ അടുത്ത് എല്ലാ രേഖകളുമുണ്ടെങ്കിലും അവർ അത് പുറത്ത് വിടില്ല. കാരണം, കർഷകരുടെ ത്യാഗവും അവരുടെ ന്യായമായ പ്രതിഷേധവും അംഗീകരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അല്ലങ്കിൽ തയ്യാറാകുകയില്ല. ഒരു സെലിബ്രിറ്റി മരിക്കുകയോ, ഒരു വി.ഐ.പിയുടെ വീട്ടിൽ പ്രസവം നടക്കുകയോ ചെയ്താൽ, അതേ നേതാക്കൾ തന്നെയാണ് അവരുടെ സാന്നിധ്യം അവിടെ ഉറപ്പാക്കുന്നത്. പക്ഷേ, കർഷകരുടെ കാര്യം വരുമ്പോൾ അവർ ഞങ്ങളെ അവഗണിക്കുന്നു. അത്തരമൊരു ഹൃദയമില്ലാത്ത സർക്കാരിൽ ഞങ്ങൾക്ക് യാതൊരു പ്രതീക്ഷയുമില്ല'.

ഇതേ ജില്ലയിലെ മറ്റൊരു കർഷകനായ ബർകണ്ടി ഗ്രാമത്തിൽ നിന്നുള്ള ഗുർമിത് സിംഗിനും പറയാനുള്ളത് സമാന അനുഭവങ്ങളാണ്. അദ്ദേഹത്തിന്റെ ഏക മകൻ യാദ്വീന്ദർ സിംഗ് ജനുവരി 26ന് തിക്രി അതിർത്തിയിൽ നിന്ന് മടങ്ങിവരുന്ന സമയത്താണ് അപകടത്തിൽ മരിച്ചത്. പാർലമെന്റിൽ തോമറിന്റെ മറുപടിയിൽ പ്രകോപിതനായ ഗുർമിത് പറഞ്ഞത്,

'ഇത്തരമൊരു സർക്കാരിനെ പ്രതി ലജ്ജിക്കുന്നു' എന്നാണ്. എത്ര കർഷകർ മരിച്ചുവെന്ന് അവർക്ക് നന്നായി അറിയാം, പക്ഷേ, അവർ ഞങ്ങളെ മാനസികമായി ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നു. എന്റെ വാർധക്യത്തിൽ എനിക്ക് ഏക പിന്തുണയാകേണ്ട എന്റെ മകനെയാണ് എനിക്ക് നഷ്ടപ്പെട്ടത്. അതോടെ ഞാൻ ആകെ തകർന്നുപോയി. എന്റെ മകന്റെ ത്യാഗത്തിനുള്ള പരിഹാരം മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കുക എന്നതാണ്. കൃഷിക്കാർക്കുവേണ്ടിയാണ് എന്റെ മകൻ രക്തസാക്ഷിയായത്'.

ക്രൻതികരി കിസാൻ യൂണിയൻ പ്രസിഡന്റായ ഡോ. ദർശൻ പാൽ ദി വയറിനോട്‌ പറഞ്ഞത് ഇങ്ങനെയാണ്. 'എത്ര കർഷകർ പ്രക്ഷോഭത്തിൽ മരിച്ചു എന്ന് മോഡി സർക്കാറിന് അറിയില്ലങ്കിൽ, ഞങ്ങൾക്ക് സ്വന്തമായി കണക്കെടുക്കാൻ കഴിയും. വിവരങ്ങൾ ശേഖരിക്കാൻ സർക്കാരിന് ചില ഏജൻസികളെ നിയോഗിക്കാമായിരുന്നു, പക്ഷേ, അവർക്ക് വേണ്ടത് ആളുകളെ വഴിതെറ്റിക്കുയാണ്. ഓക്സിജന്റെ അഭാവം മൂലം മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് പാർലമെന്റിൽ പറഞ്ഞ ഒരു സർക്കാരിൽ നിന്ന് ഇതിനപ്പുറം എന്ത് പ്രതീക്ഷിക്കാം"! അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിൽ ഇതുവരെ എത്ര കർഷകർ മരിച്ചുവെന്ന് പോലും അറിയില്ലെങ്കിൽ ഇത് എങ്ങനെയുള്ള സർക്കാരാണെന്ന് മറ്റൊരു മുതിർന്ന എസ്‌.കെ.എം നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ ചോദിച്ചു. പ്രതിഷേധത്തിൽ രിച്ച എല്ലാ കർഷകരുടെയും  രേഖ ഞങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. അത് പുറത്തുവിടും. അടിസ്ഥാനപരമായി, സർക്കാർ പൊതുജനങ്ങൾക്ക് വേണ്ടിയല്ല നിലനിൽക്കുന്നത്. മറിച്ച് അംബാനി, അദാനി തുടങ്ങിയ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ്” അദ്ദേഹം പറഞ്ഞു.

"മോദി സർക്കാരിന്റെ ഉദ്ദേശ്യം ആദ്യ ദിവസം മുതൽ തന്നെ മോശമാണ്. പാർലമെന്റിൽ അത്തരമൊരു പ്രസ്താവന ഇറക്കിയതിലൂടെ, കൃഷിക്കാരോടുള്ള തന്റെ സർക്കാരിന്റെ കടുത്ത മനോഭാവം തോമർ തെളിയിച്ചിട്ടുണ്ട്”-  അദ്ദേഹം കൂട്ടിച്ചേർത്തു.