കഴിഞ്ഞ 70 വര്‍ഷങ്ങള്‍ക്കിടെ നമ്മളറിയാതെ അമ്പലങ്ങളാക്കി മാറ്റിയ മുസ്ലിം പള്ളികള്‍ ഏതെല്ലാം എന്ന് പരിശോധിക്കുന്നു.
ബാബരി മസ്ജിദിനു ശേഷം ഗ്യാൻ വാപി, മഥുര ഷാഹി ഈദ് ഗാഹ്, ബാബ ബുദാൻ ദർഗ തുടങ്ങിയ മുസ്ലിം ആരാധനാലയങ്ങൾ കേന്ദ്രീകരിച്ചു നടക്കുന്ന ആരോപണങ്ങളും, നിയമം ഉപയോഗിച്ച് മസ്ജിദുകൾക്ക് മേൽ അവകാശവാദം ഉന്നയിക്കാനുള്ള ശ്രമങ്ങളും നടന്നുകൊണ്ടിരിക്കെ കഴിഞ്ഞ 70 വർഷങ്ങൾക്കിടെ ഒരു നിയമത്തിന്റെയും പിൻബലമില്ലാതെ അമ്പലങ്ങളായി മാറിയ മുസ്ലിം പള്ളികളെ കുറിച്ചു ഫാക്ട് ഷീറ്റ്സിന്റെ കണ്ടെത്തലുകൾ:
- ഫാറൂഖ് നഗര്‍ ജമാ മസ്ജിദ്, ഹരിയാന.
ഗുരുഗ്രാം ജില്ലയിലെ ഫറൂഖ്നഗർ പട്ടണം 1732-ൽ മുഗൾ ഗവർണർ ഫൗജ്ദർ ഖാൻ സ്ഥാപിച്ചതാണ്. നഗരം സ്ഥാപിച്ചതിന് തൊട്ടുപിന്നാലെ, ഫൗജ്ദർ ഖാനെ ഫറൂഖ്നഗറിലെ നവാബായി പ്രഖ്യാപിക്കുകയും നഗരത്തിന്റെ അതിർത്തിക്കുള്ളിൽ ഗംഭീരമായ ചില നിർമിതികളുടെ പണികൾ ആരംഭിക്കുകയും ചെയ്‌തു. ഈ നിർമിതികളിൽ ഒന്നാണ് ജുമാ മസ്ജിദ്. എല്ലാ മുസ്ലീം നിവാസികളും ഒത്തുകൂടുകയും അവരുടെ വെള്ളിയാഴ്ച പ്രാർത്ഥനകൾ നടത്തുകയും ചെയ്തിരുന്ന നഗരത്തിലെ പ്രധാന പള്ളിയാണിത്. സ്വാതന്ത്രാനന്തരം പാകിസ്ഥാനില്‍ നിന്നുണ്ടായ അഭയാര്‍ത്ഥി പ്രവാഹത്തെ തുടർന്നാണ് ഇത് അമ്പലമാക്കി മാറ്റിയത് എന്ന് ചരിത്രകാരനായ റാണ സഫവി പറയുന്നു.
2. ഖില്‍ജി ജുമാ മസ്ജിദ് ദൗളത്താബാദ്, മഹാരാഷ്ട്ര.
പതിനാലാം നൂറ്റാണ്ടില്‍ അലാവുദ്ധീന്‍ ഖില്‍ജിയുടെ മകന്‍ ഖുതുബുദ്ധീന്‍ മുബാറക് ഖില്‍ജി പണികഴിപ്പിച്ചത്. ഖില്‍ജി സാമ്രാജ്യത്തിലെ ഏറ്റവും വലിയ പള്ളിയായി ഇതിനെ കണക്കാക്കിയിരുന്നു. പിന്നീട് എപ്പോഴോ പള്ളിയുടെ മിഹ്‌റാബില്‍ പ്രതിഷ്ഠ സ്ഥാപിക്കുകയും ഭാരത് മാതാ മന്ദിര്‍ എന്ന് പേരിട്ട് ആരാധനാ കര്‍മങ്ങള്‍ തുടങ്ങുകയും ചെയ്തു.
3 .ജമാ മസ്ജിദ് സോനിപത്, ഹരിയാന.
പത്തൊന്‍പതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ നിര്‍മിക്കപ്പെട്ടത്. ദുര്‍ഗ മന്ദിര്‍ എന്ന് പേരിട്ട് ഹിന്ദു ആരാധനാകര്‍മങ്ങള്‍ നടത്തിവരുന്നു. പ്രദേശവാസികള്‍ ഇപ്പോഴും പള്ളിയെ ബടി മസ്ജിദ് (വലിയ പള്ളി) എന്നാണ് വിളിക്കുന്നത്. മസ്ജിദിന്റെ പുറംഭാഗത്ത് വലിയ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. പ്രധാന അടയാളങ്ങളിലൊന്നായ രണ്ട് ഉയർന്ന മിനാരങ്ങൾ ഇന്നും അതുപോലെ നിലനിൽക്കുന്നു. എന്നാൽ, മസ്ജിദിന്റെ ഉൾവശം നിരവധി പരിഷ്കാരങ്ങൾക്ക് വിധേയമായിട്ടുണ്ട്. മസ്ജിദിലെ പ്രധാന മിനാരത്തിന്റെ സങ്കീർണ്ണമായ രൂപകൽപ്പന ഏറെ പ്രശസ്തമാണ്.
4. ദനാ ശിര്‍ മസ്ജിദ് ഹിസര്‍, ഹരിയാന.
വിശുദ്ധ വ്യക്തികളുടെ ശവകുടീരത്തില്‍ പള്ളികള്‍ നിര്‍മിക്കല്‍ വളരെ സാധാരണമായിരുന്നു. അത്തരത്തില്‍ ദനാ ശിര്‍ ബഹ്ലുല്‍ ഷാ യുടെ ശവകുടീരത്തോട് ചേര്‍ന്ന് നിര്‍മിക്കപ്പെട്ടതാണ് ദനാ ശിര്‍ മസ്ജിദ്. സ്വാതന്ത്ര്യാനന്തരം പള്ളി അമ്പലമാക്കി മാറ്റുകയായിരുന്നു. ഇന്നും പള്ളിയുടെ രൂപവും മിനാരങ്ങളും അവിടെ കാണാം.