Skip to content Skip to sidebar Skip to footer

ബി.ജെ.പിയിലെ യഥാർത്ഥ ഫ്രിൻജ്!

നൂപുർ ശർമ്മയുടെ രാഷ്ട്രീയ ജീവിതം ഒരു പൊട്ടിത്തെറിയോടെ താൽക്കാലികമായി അവസാനിച്ചിരിക്കുന്നു. ടൈംസ് നൗ ചാനൽ ചർച്ചയിൽ മുഹമ്മദ് നബിക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയതിന് ഭാരതീയ ജനതാ പാർട്ടിയുടെ ദേശീയ വക്താവായ നുപൂറിനെ സസ്പെൻഡ് ചെയ്തിരുന്നു. അവരുടെ സഹപ്രവർത്തകൻ നവീൻ ജിൻഡാലിനെയും സമാനമായ വിദ്വേഷപ്രചാരണത്തിന്റെ പേരിൽ പുറത്താക്കുകയുണ്ടായി. നൂപുരിന്റെ പരാമർശങ്ങൾക്കെതിരെ അറബ് ലോകത്തുണ്ടായ രോഷമാണ്
ബി.ജെ.പിയെ ഇത്തരമൊരു തീരുമാനം എടുക്കാൻ പ്രേരിപ്പിച്ചത്. വളരെ തന്ത്രപരമായി നരേന്ദ്ര മോദി സർക്കാർ സ്വന്തം പാർട്ടി വക്താവിന്റെ പരാമർശങ്ങളെ “ഫ്രഞ്ജ് ” എന്ന് പറഞ്ഞു തള്ളിക്കളഞ്ഞു. നല്ലത് തന്നെ!

എന്നാൽ നൂപുറും നവീനും ‘ഫ്രിൻജ്’ ആണോ? ദേശീയവക്താക്കൾ എന്ന നിലയിൽ, പാർട്ടിയുടെ നയങ്ങൾ പൊതുജനങ്ങളിലേക്ക് എത്തിക്കാനാണ് അവരെ ചുമതലപ്പെടുത്തിയിട്ടുള്ളത്. 2015ലെ ഡൽഹി തിരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി അധ്യക്ഷൻ അരവിന്ദ് കെജ്രിവാളിനെതിരെ മത്സരിച്ചിട്ടുണ്ട് നൂപുർ. ഡൽഹിയിൽ പാർടിയുടെ മാധ്യമ മേധാവിയാണ് നവീൻ.

ബി.ജെ.പി.യുടെ അണികളിൽ വിദ്വേഷവിഷം വമിപ്പിക്കാനുള്ള നൂപുറിന്റെയും നവീനിന്റെയും കഴിവ് പ്രസിദ്ധമാണ്. മാത്രമല്ല പാർട്ടിയിലെ പല ഉന്നത നേതാക്കളും പാർലമെന്റേറിയന്മാരും മുസ്‌ലിം വിരുദ്ധത പ്രചരിപ്പിക്കുന്നതിൽ കഴിവ് തെളിയിച്ചവരാണ്. “ബി.ജെ.പി + വിദ്വേഷ പ്രസംഗം” എന്ന് ഗൂഗിളിൽ തിരഞ്ഞാൽ മനസ്സിലാകും വിദ്വേഷവും വെറുപ്പും എത്രത്തോളം ബി.ജെ.പി യുടെ രാഷ്ട്രീയ വ്യവഹാരത്തിന്റെ നട്ടെല്ലായി മാറിയിട്ടുണ്ടെന്ന്. ചില ഉദാഹരണങ്ങൾ താഴെ കൊടുക്കുന്നു.

ഏറ്റവും മുകളിൽ നിന്ന് തന്നെ തുടങ്ങാം. 2019ൽ പ്രധാനമന്ത്രി മോദി, ഗവൺമെൻ്റ് കൊണ്ടുവരുന്ന പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവരെ പറ്റി, ജാർഖണ്ഡിലെ ഒരു റാലിയിൽ പറഞ്ഞതിങ്ങനെ; “തീ പടർത്തുന്നവരെ അവരുടെ വസ്ത്രം കൊണ്ട് തിരിച്ചറിയാം”. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മുസ്ലിംകളുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടന്നിരുന്നത്. അതുകൊണ്ട് ആ പരാമർശം ആരെയാണ് ഉന്നം വെക്കുന്നതെന്ന് വ്യക്തമാണ്.

2019-ൽ, തന്നെ അമിത് ഷാ ബംഗ്ലാദേശിൽ നിന്നുള്ള മുസ്ലീം കുടിയേറ്റക്കാരെ “ചിതൽ” എന്ന് വിളിക്കുകയും തന്റെ പാർട്ടി അധികാരത്തിൽ വന്നാൽ അവരെ ബംഗാൾ ഉൾക്കടലിലേക്ക് എറിയുമെന്ന് പ്രതിജ്ഞയെടുക്കുകയും ചെയ്തു. അധികം താമസിയാതെ അദ്ദേഹം ആഭ്യന്തര മന്ത്രിയായി.

ഇനി വിദ്വേഷ പ്രചാരണങ്ങൾക്ക് പേര് കേട്ട യോഗി ആദിത്യനാഥിലേക്ക് വരാം. 2017ൽ ഉത്തർപ്രദേശിന്റെ മുഖ്യമന്ത്രിയായി ചുമതലയേൽക്കുന്നതിന് മുമ്പ്, ദരിദ്രർക്കുള്ള റേഷൻ മുസ്ലിംകൾ തട്ടിയെടുക്കുന്നു എന്ന് അദ്ദേഹം ആരോപിക്കുകയുണ്ടായി.

ഈ ലിസ്റ്റിൽ നിന്ന് ഒഴിവാക്കാനാകാത്ത മറ്റൊരു പേരാണ് അനുരാഗ് താക്കൂർ. ഹിമാചൽ പ്രദേശിൽ നിന്നുള്ള ഈ ബി.ജെ.പി നേതാവ് പൗരത്വ നിയമ പ്രതിഷേധത്തിനിടെ കലാപത്തിന് പ്രേരിപ്പിച്ചവരിൽ പ്രധാനിയാണ്. ഡൽഹിയിൽ നടന്ന ഒരു റാലിയിൽ അനുരാഗ്, “രാജ്യദ്രോഹികളെ” കൊലപ്പെടുത്താൻ ആഹ്വാനം ചെയ്യുകയുണ്ടായി. “ദേശ് കേ ഗദ്ദാരോം കോ, ഗോലി മാരോ സാലോൻ കോ”. (രാജ്യദ്രോഹികളെ വെടിവയ്ക്കുക) അദ്ദേഹം ആക്രോശിച്ചു. അത്തരം “ഫ്രിഞ്ച്” പെരുമാറ്റത്തിന്റെ അനന്തരഫലമായി കേന്ദ്ര കായിക, യുവജനകാര്യ മന്ത്രിയായി അദ്ദേഹം നിയമിക്കപ്പെട്ടു.

ഡൽഹിയിലെ പർവേഷ് വർമയെപ്പോലുള്ള ബി.ജെ.പി പാർലമെന്റംഗങ്ങൾ ഇതൊരു സൂചനയായി സ്വീകരിച്ചു. 2020ലെ ഡൽഹി തിരഞ്ഞെടുപ്പിന് ഏതാനും ദിവസങ്ങൾക്ക് മുമ്പ്, ഏത് പാർട്ടിയെ പിന്തുണയ്ക്കണമെന്ന് നഗരത്തിലെ വോട്ടർമാർ നന്നായി ചിന്തിക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഡൽഹിയിലെ പൗരത്വ പ്രതിഷേധത്തിന്റെ കേന്ദ്രങ്ങളിലൊന്നായ ഷഹീൻ ബാഗ് സൂചിപ്പിച്ചുകൊണ്ട് അയാൾ പറഞ്ഞു; “ലക്ഷക്കണക്കിന് ആളുകൾ അവിടെ ഒത്തുകൂടുന്നു, ഡൽഹിയിലെ ജനങ്ങൾ ആലോചിച്ച് തീരുമാനമെടുക്കണം. അവർ നിങ്ങളുടെ വീടുകളിൽ കയറി നിങ്ങളുടെ സഹോദരിമാരെയും പെൺമക്കളെയും ബലാത്സംഗം ചെയ്യും, കൊല്ലും. ഇന്ന് സമയമുണ്ട്, നാളെ നിങ്ങളെ രക്ഷിക്കാൻ മോദിജിയും അമിത് ഷായും വരില്ല.”

2014 ലെ പൊതു തിരഞ്ഞെടുപ്പിന് മുമ്പ്, ഫത്തേപൂർ എം.പി നിരഞ്ജൻ ജ്യോതി ഡൽഹിയിൽ നടന്ന ഒരു പൊതു റാലിയിൽ, “രാമന്റെ മക്കളോ, അതോ തെണ്ടികളോ” ആരാണ് വേണ്ടതെന്ന് തിരഞ്ഞെടുക്കാൻ വോട്ടർമാരോട് ആവശ്യപ്പെട്ടിരുന്നു. അവർ 2019 ൽ ഫത്തേപൂരിൽ നിന്ന് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.

നിരഞ്ജൻ ജ്യോതി.

ഉന്നാവോയിൽ നിന്നുള്ള എം.പി സാക്ഷി മഹാരാജ്, ബാലിശമായ പരാമർശങ്ങൾക്ക് കുപ്രസിദ്ധമാണ്. ഇന്ത്യയിലുടനീളം 17 വിദ്യാഭ്യാസ സ്ഥാപനങ്ങളും 50 ആശ്രമങ്ങളുമുള്ള ‘സാക്ഷി മഹാരാജ് ഗ്രൂപ്പി’ന്റെ ഡയറക്ടറാണ് അദ്ദേഹം. 2014ൽ മുസ്ലീം മദ്രസകൾ “ഭീകര വിദ്യാഭ്യാസം” നൽകുന്നുണ്ടെന്നും ആൺകുട്ടികൾക്ക് “ലൗ ജിഹാദിന്” പാരിതോഷികം വാഗ്ദാനം ചെയ്യുന്നതായും അവർ ആരോപിച്ചു. എന്നാൽ അത്തരം ആരോപണത്തിനു ഏതെങ്കിലും രീതിയിൽ തെളിവ് വെളിപ്പെടുത്തിയതുമില്ല.

“നാല് ഭാര്യമാരും 40 കുട്ടികളും എന്ന ആശയം ഇന്ത്യയിൽ നടക്കില്ല, എന്നിരുന്നാലും ഹിന്ദു മതത്തെ സംരക്ഷിക്കാൻ ഓരോ ഹിന്ദു സ്ത്രീയും കുറഞ്ഞത് നാല് കുട്ടികളെയെങ്കിലും ജനിപ്പിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു” 2015-ൽ സാക്ഷി പറഞ്ഞു.

ഭോപ്പാലിൽ നിന്നുള്ള ബി.ജെ.പിയുടെ എം.പി പ്രഗ്യാ താക്കൂർ വിദ്വേഷ പ്രചാരങ്ങൾക്ക് മുൻപിലാണ്.
2019-ൽ, മാലേഗാവ് ബോംബ് സ്‌ഫോടനക്കേസിലെ പ്രതിയായ പ്രഗ്യാ, 1992-ൽ ബാബറി മസ്ജിദ് തകർത്തതിലെ തന്റെ പങ്കിൽ അഭിമാനിക്കുന്നുവെന്ന് പ്രഖ്യാപിച്ചു. “ബാബരി തകർത്തതിൽ ഞാൻ എന്തിന് ഖേദിക്കണം? ഞാൻ അതിൽ അഭിമാനിക്കുന്നു. ചിലർ ശ്രീരാമന്റെ ക്ഷേത്രത്തിൽ പ്രവേശിക്കാൻ ശ്രമിച്ചു. ഞങ്ങൾക്ക് അവരെ നീക്കം ചെയ്യേണ്ടിവന്നു. അതിൽ ഞാൻ അഭിമാനിക്കുന്നു”അവൾ പറഞ്ഞു.

പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും കായിക മന്ത്രിയും വിവിധ എം.പിമാരും ബി.ജെ.പിയുടെ കാതൽ മാത്രമല്ല, അവരാണ് ബി.ജെ.പി എന്ന പാർട്ടി. ബി.ജെ.പി ഗവൺമെന്റ് ഓക്‌സ്‌ഫോർഡ് ഇംഗ്ലീഷ് നിഘണ്ടു രഹസ്യമായി ഭേദഗതി ചെയ്തിട്ടില്ലെങ്കിൽ, പാർട്ടിയുടെ ‘ഫ്രിഞ്ച്’ എന്നതിന്റെ നിർവചനം അവരെത്തന്നെ ചൂണ്ടികാണിക്കുന്നു. അതിനാൽ മറ്റൊരു ടൈംസ് നൗ ചർച്ചയിൽ അഭിനന്ദൻ സെഖ്രി ഒരു ബി.ജെ.പി വക്താവിനോട് പറഞ്ഞത് ഓർമിപ്പിക്കുന്നു; “എല്ലാ പാർട്ടികളിലും ഒരു ‘ഫ്രിൻജ്’ വിഭാഗമുണ്ട്, എന്നാൽ നിങ്ങളുടെ പാർട്ടി തന്നെയാണ് ‘ഫ്രിൻജ്”.

Leave a comment

Get notified on latest updates.

You can unsubscribe anytime.

Factsheets © 2024. All Rights Reserved.

2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ സമരക്കാർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. ബ്ലോഗിൽ പങ്കുവെച്ച കണക്കുകൾ അനുസരിച്ച്, 537 പേരാണ് ഇതുവരെ മരിച്ചിട്ടുള്ളത്.

2021 ജൂലൈ 22ന് ദൽഹി ജന്തർമന്ദറിൽ ഇരുനൂറ് പേർ സമരം ആരംഭിച്ചതോടെ, ജനദ്രോഹ നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. 21 ന് ബുധനാഴ്ച്ച ലഭിച്ച പൊലീസ് അനുമതിയോടെ ഇരുനൂറ് പേരടങ്ങുന്ന കര്‍ഷകരുടെ സംഘമാണ് ഇപ്പോൾ ജന്തര്‍ മന്തറില്‍ സമരം തുടരുന്നത്. യോഗേന്ദ്ര യാദവ്, ശിവകുമാര്‍ കക്കാജി, ഹനന്‍മല്ലേ തുടങ്ങിയ പ്രധാന കര്‍ഷക നേതാക്കളെല്ലാം ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് എത്തി ചേര്‍ന്നിരുന്നു. ദിവസവും 200 കർഷകരാണ് ജന്തർ മന്തറിലേക്ക് വരുന്നത്. ബാക്കിയുള്ളവർ അതിർത്തിയിൽ പ്രതിഷേധം തുടരുന്നുണ്ട്.  വിജയം വരെ തുടരുന്ന പോരാട്ടമാണിതെന്ന് കർഷക പ്രക്ഷോഭ നേതാക്കൾ പറയുന്നു.

ജനദ്രോഹകരമായ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ നടക്കുന്ന കര്‍ഷകസമരം ദല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് ഇരച്ചെത്തിയിട്ട് എട്ട് മാസത്തോളമായി. എന്നാൽ ഈ പ്രതിഷേധത്തിൽ എത്ര കർഷകർ മരിച്ചു എന്ന ചോദ്യത്തിന്, കണക്കുകൾ ലഭ്യമല്ല എന്ന മറുപടിയാണ്  കേന്ദ്ര സർക്കാർ നൽകിയത്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ഒരു ചോദ്യത്തിന് നൽകിയ മറുപടി ഇതിൻ്റെ ഉദാഹരണമാണ്. 'പ്രക്ഷോഭത്തിനിടെ നടന്ന കർഷക മരണത്തെക്കുറിച്ചുള്ള' റിപ്പോർട്ട്‌ ചില എം.പിമാർ ജൂലൈ ഇരുപതിന് മന്ത്രി തോമറിനോട് ചോദിക്കുകയുണ്ടായി. 'പ്രതിഷേധത്തിനിടെ കർഷകർ മരിച്ചതായി ഒരു രേഖയുമില്ല, അതുകൊണ്ട് തന്നെ അത്തരം കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ നിർദ്ദേശമില്ല- ഇതായിരുന്നു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്. ഗവൺമെൻ്റിൻ്റെ കൈയിൽ കണക്കുകളില്ലെങ്കിലും, എത്ര പേർക്ക് ഇതുവരെ ജീവൻ നഷ്ടപ്പെട്ടുവെന്ന് പഞ്ചാബിലെ ഓരോ കർഷകന്നും അവരുടെ കുടുംബങ്ങൾക്കും നന്നായി അറിയാം. 537 കർഷകരാണ് പ്രക്ഷോഭത്തിൽ ഇതുവരെ മരിച്ചതെന്നാണ് എസ്.കെ.എം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.

'കടുത്ത തണുപ്പ്, ചൂട്, മഴ, മറ്റ് അപകടങ്ങൾ എന്നിവ നേരിട്ടാണ് പാവം കർഷകർ മരിച്ചത്. എന്നാൽ, അതിന്റെ കണക്ക് പോലുമില്ലെന്ന് സർക്കാർ പറയുന്നുണ്ടങ്കിൽ എത്ര മനുഷ്യത്വമില്ലായ്മയാണ് അവർ കാണിക്കുന്നത്'! കർഷകർ ചോദിക്കുന്നു. ഇത് ശരിയാണ് എന്നതിൻ്റെ തെളിവുകളാണ് കഴിഞ്ഞ ദിവസം എസ്‌.കെ.എം പങ്കുവെച്ചത്.2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ അവർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. മരിച്ച കർഷകരുടെ ഫോട്ടോയും വിശദാംശങ്ങളും അടങ്ങികൊണ്ടാണ് ബ്ലോഗ് നിർമിച്ചിട്ടുള്ളത്.കർഷകരുടെ മരണത്തെക്കുറിച്ചുള്ള സമാനമായ അനുസ്മരണ പേജും ട്രോളി ടൈംസ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

ശ്രീ മുക്തർ സാഹിബ് ജില്ലയിലെ ഭട്ടി വാല ഗ്രാമത്തിലെ കുൽവന്ത് സിംഗ്, അതിർത്തിയിൽ കർഷകരുടെ പ്രതിഷേധത്തിൽ തന്റെ മൂത്ത മകൻ ബോഹർ സിങ്ങിന്റെ വിയോഗത്തെ കുറിച് പറഞ്ഞത് ഇങ്ങനെയാണ്; 'സർക്കാരിന് എല്ലാം അറിയാം. അവരുടെ അടുത്ത് എല്ലാ രേഖകളുമുണ്ടെങ്കിലും അവർ അത് പുറത്ത് വിടില്ല. കാരണം, കർഷകരുടെ ത്യാഗവും അവരുടെ ന്യായമായ പ്രതിഷേധവും അംഗീകരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അല്ലങ്കിൽ തയ്യാറാകുകയില്ല. ഒരു സെലിബ്രിറ്റി മരിക്കുകയോ, ഒരു വി.ഐ.പിയുടെ വീട്ടിൽ പ്രസവം നടക്കുകയോ ചെയ്താൽ, അതേ നേതാക്കൾ തന്നെയാണ് അവരുടെ സാന്നിധ്യം അവിടെ ഉറപ്പാക്കുന്നത്. പക്ഷേ, കർഷകരുടെ കാര്യം വരുമ്പോൾ അവർ ഞങ്ങളെ അവഗണിക്കുന്നു. അത്തരമൊരു ഹൃദയമില്ലാത്ത സർക്കാരിൽ ഞങ്ങൾക്ക് യാതൊരു പ്രതീക്ഷയുമില്ല'.

ഇതേ ജില്ലയിലെ മറ്റൊരു കർഷകനായ ബർകണ്ടി ഗ്രാമത്തിൽ നിന്നുള്ള ഗുർമിത് സിംഗിനും പറയാനുള്ളത് സമാന അനുഭവങ്ങളാണ്. അദ്ദേഹത്തിന്റെ ഏക മകൻ യാദ്വീന്ദർ സിംഗ് ജനുവരി 26ന് തിക്രി അതിർത്തിയിൽ നിന്ന് മടങ്ങിവരുന്ന സമയത്താണ് അപകടത്തിൽ മരിച്ചത്. പാർലമെന്റിൽ തോമറിന്റെ മറുപടിയിൽ പ്രകോപിതനായ ഗുർമിത് പറഞ്ഞത്,

'ഇത്തരമൊരു സർക്കാരിനെ പ്രതി ലജ്ജിക്കുന്നു' എന്നാണ്. എത്ര കർഷകർ മരിച്ചുവെന്ന് അവർക്ക് നന്നായി അറിയാം, പക്ഷേ, അവർ ഞങ്ങളെ മാനസികമായി ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നു. എന്റെ വാർധക്യത്തിൽ എനിക്ക് ഏക പിന്തുണയാകേണ്ട എന്റെ മകനെയാണ് എനിക്ക് നഷ്ടപ്പെട്ടത്. അതോടെ ഞാൻ ആകെ തകർന്നുപോയി. എന്റെ മകന്റെ ത്യാഗത്തിനുള്ള പരിഹാരം മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കുക എന്നതാണ്. കൃഷിക്കാർക്കുവേണ്ടിയാണ് എന്റെ മകൻ രക്തസാക്ഷിയായത്'.

ക്രൻതികരി കിസാൻ യൂണിയൻ പ്രസിഡന്റായ ഡോ. ദർശൻ പാൽ ദി വയറിനോട്‌ പറഞ്ഞത് ഇങ്ങനെയാണ്. 'എത്ര കർഷകർ പ്രക്ഷോഭത്തിൽ മരിച്ചു എന്ന് മോഡി സർക്കാറിന് അറിയില്ലങ്കിൽ, ഞങ്ങൾക്ക് സ്വന്തമായി കണക്കെടുക്കാൻ കഴിയും. വിവരങ്ങൾ ശേഖരിക്കാൻ സർക്കാരിന് ചില ഏജൻസികളെ നിയോഗിക്കാമായിരുന്നു, പക്ഷേ, അവർക്ക് വേണ്ടത് ആളുകളെ വഴിതെറ്റിക്കുയാണ്. ഓക്സിജന്റെ അഭാവം മൂലം മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് പാർലമെന്റിൽ പറഞ്ഞ ഒരു സർക്കാരിൽ നിന്ന് ഇതിനപ്പുറം എന്ത് പ്രതീക്ഷിക്കാം"! അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിൽ ഇതുവരെ എത്ര കർഷകർ മരിച്ചുവെന്ന് പോലും അറിയില്ലെങ്കിൽ ഇത് എങ്ങനെയുള്ള സർക്കാരാണെന്ന് മറ്റൊരു മുതിർന്ന എസ്‌.കെ.എം നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ ചോദിച്ചു. പ്രതിഷേധത്തിൽ രിച്ച എല്ലാ കർഷകരുടെയും  രേഖ ഞങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. അത് പുറത്തുവിടും. അടിസ്ഥാനപരമായി, സർക്കാർ പൊതുജനങ്ങൾക്ക് വേണ്ടിയല്ല നിലനിൽക്കുന്നത്. മറിച്ച് അംബാനി, അദാനി തുടങ്ങിയ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ്” അദ്ദേഹം പറഞ്ഞു.

"മോദി സർക്കാരിന്റെ ഉദ്ദേശ്യം ആദ്യ ദിവസം മുതൽ തന്നെ മോശമാണ്. പാർലമെന്റിൽ അത്തരമൊരു പ്രസ്താവന ഇറക്കിയതിലൂടെ, കൃഷിക്കാരോടുള്ള തന്റെ സർക്കാരിന്റെ കടുത്ത മനോഭാവം തോമർ തെളിയിച്ചിട്ടുണ്ട്”-  അദ്ദേഹം കൂട്ടിച്ചേർത്തു.