Skip to content Skip to sidebar Skip to footer

ഒരേ നിയമം ഇരട്ട നീതി.

രാജ്യത്ത് ഏറ്റവും കൂടുതൽ ആളുകൾ കാണുന്ന ഇംഗ്ലീഷ് വാർത്താ ചാനലുകളിലൊന്നായ ടൈംസ് നൗവിലൂടെ ബി.ജെ.പി മുൻ ദേശീയ വക്താവ് നൂപുർ ശർമ്മ, മുഹമ്മദ് നബിക്കെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയത് മെയ് 26നായിരുന്നു.

അടുത്ത ദിവസം രാവിലെ, ആൾട്ട് ന്യൂസ് ജേണലിസ്റ്റ് മുഹമ്മദ് സുബൈർ തന്റെ ട്വിറ്റർ അക്കൗണ്ട് വഴി നുപൂർ ശർമ്മ പ്രവാചക നിന്ദ നടത്തുന്ന ക്ലിപ്പ് പുറത്തുവിട്ടു. “ഇന്ത്യയിലെ പ്രൈം ടൈം ചർച്ചകൾ മറ്റ് മതങ്ങളെക്കുറിച്ച് മോശമായി സംസാരിക്കാനും വിദ്വേഷം പ്രചരിക്കുന്നവരെ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ഒരു വേദിയായി മാറിയിരിക്കുന്നു” എന്ന് അടിക്കുറിപ്പും നൽകി.

ഇത് ദിവസങ്ങൾ നീണ്ടുനിന്ന പ്രതിഷേധങ്ങൾക്ക് കാരണമാവുകയും രാജ്യത്തിന്റെ നയതന്ത്ര വിഷയങ്ങളെ മോശമായി ബാധിക്കുകയും ചെയ്തു. പ്രതിഷേധത്തെ തുടർന്ന് കുറഞ്ഞത് രണ്ട് പേരെങ്കിലും മരിക്കുകയുണ്ടായി.

പത്തു ദിവസത്തോളം തുടർന്ന പ്രതിഷേധങ്ങൾക്കൊടുവിൽ ബി.ജെ.പി നുപൂർ ശർമ്മയെ പാർട്ടിയിൽ നിന്ന് പുറത്താക്കുകയും അവരുടെ പരാമർശങ്ങളെ തള്ളിപ്പറയുകയും ചെയ്തു.

സുബൈർ ഇപ്പോൾ ഡൽഹിയിലെ ദ്വാരക സൈബർ സെൽ ഡിവിഷൻ ജയിലിലാണ്. ശർമ്മയാകട്ടെ ഇതുവരെ പോലീസിന് മുന്നിൽ ഹാജരായിട്ടുമില്ല. ഇതിനിടത്തിലാണ്, ഉദയ്പൂരിൽ ഒരു തയ്യൽക്കാരൻ ക്രൂരമായി കൊല്ലപ്പെട്ടത്. സംഭവത്തിനെതിരെ അസന്ദിഗ്ധമായ വിമർശനങ്ങൾ ഉയരുന്നുണ്ട്. പാർട്ടീ ഭേദമെന്യേ കുറ്റക്കാർക്കെതിരെ “കർശനമായ നടപടി” ആവശ്യപ്പെടുകയും ചെയ്യുന്നു. ഇതുവരെ രണ്ടുപേരെ അറസ്റ്റ് ചെയ്തു.

ശർമ്മയ്ക്കും സുബൈറിനും എതിരായ കേസുകൾ

സോഷ്യൽ മീഡിയയിൽ ശർമ്മയുടെ അപകീർത്തികരമായ പരാമർശങ്ങൾ സുബൈർ ഫ്ലാഗ് ചെയ്തതിന് ശേഷം, മുംബൈ പോലീസ് ശർമക്കെതിരെ സെക്ഷൻ 295A (ഏതെങ്കിലും മതവികാരങ്ങളെ ദ്രോഹിക്കുന്നത്), 153A (മതം, വംശം, ജന്മസ്ഥലം, താമസസ്ഥലം, ഭാഷ എന്നിവയുടെ അടിസ്ഥാനത്തിൽ വിവിധ ഗ്രൂപ്പുകൾക്കിടയിൽ ശത്രുത വളർത്തൽ) പ്രകാരം എഫ്‌.ഐ.ആർ രജിസ്റ്റർ ചെയ്തു. കൂടാതെ ഇന്ത്യൻ പീനൽ കോഡിന്റെ (IPC) 505B യും (സംസ്ഥാനത്തിനെതിരെ അല്ലെങ്കിൽ പൊതു സമാധാനത്തിന് എതിരായ കുറ്റകൃത്യം ചെയ്യാൻ പ്രേരിപ്പിക്കുന്നു) ചേർത്തു.

മുസ്‌ലീം സംഘടനയായ റാസ അക്കാദമിയുടെ ജോയിന്റ് സെക്രട്ടറിയായ ഇർഫാൻ ഷെയ്ഖിന്റെ പരാതിയെത്തുടർന്ന് മെയ് 28നായിരുന്നു ശർമക്കെതിരെ കേസെടുത്തത്.

എന്നാൽ, ശർമ്മയ്‌ക്കെതിരെ രജിസ്റ്റർ ചെയ്ത ആദ്യ എഫ്‌.ഐ.ആർ ഇതായിരുന്നില്ല. മഹാരാഷ്ട്രയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഒരു കൂട്ടം കേസുകൾ കൂടാതെ, മേയ് മാസം ആദ്യം പശ്ചിമ ബംഗാളിലെ ഈസ്റ്റ് മിഡ്‌നാപൂരിലെ കോണ്ടായി പോലീസ് സ്റ്റേഷനിലും ശർമക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

എന്നാൽ, ജൂൺ 27 തിങ്കളാഴ്ച്ച സുബൈറിന്റെ അറസ്റ്റിന് കാരണമായ എഫ്‌.ഐ.ആർ വെറും എട്ട് ദിവസം മുമ്പ് രജിസ്റ്റർ ചെയ്യപ്പെട്ടതാണ്. ഇത് നാല് വർഷം മുമ്പ് പോസ്റ്റ് ചെയ്ത ഒരു ട്വീറ്റുമായി ബന്ധപ്പെട്ടതുമാണ്.

@balajikijaiin എന്ന അജ്ഞാതനായൊരു ഉപയോക്താവിന്റെ ട്വിറ്റർ പോസ്റ്റിന്റെ അടിസ്ഥാനത്തിലാണ് സുബൈറിനെതിരെ കേസ് വന്നത്. ഐ.പി.സി സെക്ഷൻ 153, 295 എ എന്നിവ പ്രകാരം കേസ് എടുത്ത, സുബൈറിന്റെ ട്വീറ്റ് മതങ്ങൾക്കിടയിൽ വിദ്വേഷം വളർത്തുകയും ധാനന്തരീക്ഷം തകർക്കുകയും ചെയ്യാനിടയുണ്ട് എന്നായിരുന്നു പോലീസ് ഭാഷ്യം.

ട്വറ്റിൽ പറഞ്ഞത് എന്ത്?

24 മാർച്ച് 2018നാണ് കേസിന് ആധാരമായ ട്വീറ്റ് സുബൈർ പോസ്റ്റ് ചെയ്‌തിട്ടുള്ളത്. 1983ൽ പുറത്തിറങ്ങിയ കോമഡി ചിത്രമായ കിസ്സി സേ നാ കെഹ്‌നയുടെ സ്‌ക്രീൻഷോട്ട് അറ്റാച്ച് ചെയ്‌ത ട്വീറ്റ്. ‘ഹണിമൂൺ ഹോട്ടലിൽ’ നിന്ന് ‘ഹനുമാൻ ഹോട്ടലിലേക്ക്’ മാറിയ ഒരു ഹോട്ടലിന്റെ സൈൻബോർഡാണ് ചിത്രത്തിൽ കാണിക്കുന്നത്.

“2014 ന് മുമ്പ്: ഹണിമൂൺ ഹോട്ടൽ. 2014ന് ശേഷം: ഹനുമാൻ ഹോട്ടൽ. # SanskaariHotel,” സുബൈർ ചിത്രത്തോടൊപ്പം എഴുതിയത് ഇങ്ങനെയായിരുന്നു.

ശർമ്മയും സുബൈറും.

കൊൽക്കത്തയിലും മുംബൈലുമായി രജിസ്റ്റർ ചെയ്ത കേസുകളിൽ പോലീസ് സമൻസ് അയച്ചിട്ടും ശർമ്മ അത് അവഗണിച്ചു നടക്കുകയാണ് ഉണ്ടായത്. അതിനെതിരെ ഒരു നടപടിയും ഉണ്ടായില്ല. എന്നാൽ, മറ്റൊരു കേസിന്റെ പേര് പറഞ്ഞ് ഡൽഹി പോലീസിന്റെ പ്രത്യേക സെൽ സുബൈറിനെ തിങ്കളാഴ്ച്ച തന്നെ
അന്വേഷണത്തിനായി വിളിച്ചു.

അറസ്റ്റ് ചെയ്യില്ല എന്ന ഉറപ്പോടെ ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ച ഒരു കേസിൽ ഡൽഹി പോലീസിന്റെ പ്രത്യേക സെൽ സുബൈറിനെ വിളിപ്പിച്ച വിവരവും, അവിടെ നിന്ന് തിരക്കിട്ട് അദ്ദേഹത്തെ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കുകയും ഒരു ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വാങ്ങിയ വിവരവും സുബൈറിന്റെ സഹപ്രവർത്തകൻ പ്രതീക് സിൻഹ സാമൂഹിക മാധ്യമങ്ങൾ വഴി പുറത്ത് വിട്ടിരുന്നു.

സുബൈറിനെതിരെ ചുമത്തിയ കേസുകൾ പ്രകാരം അറസ്റ്റ് ചെയ്യുമ്പോൾ നോട്ടീസ് നൽകണം. എന്നാൽ അത്തരത്തിലുള്ള നടപടികൾ ഒന്നും തന്നെ പോലീസ് പാലിച്ചില്ല എന്നും സിൻഹ പറഞ്ഞു.

മറ്റ് വിദ്വേഷ പ്രസംഗ കേസുകൾ!

2021 ഡിസംബർ 17 നും 19 നും ഇടയിൽ ഹരിദ്വാർ നഗരത്തിൽ സംഘടിപ്പിച്ച ത്രിദിന മഹാപഞ്ചായത്തിലെ സംസാരമാണ് സമീപകാലത്തെ വിദ്വേഷ പ്രസംഗങ്ങളിലെ ഏറ്റവും പ്രധാനപ്പെട്ടതും പ്രകടവുമായ സംഭവങ്ങളിലൊന്ന്.

ഹിന്ദുത്വ നേതാവ് യതി നരസിംഹാനന്ദ് സംഘടിപ്പിച്ച മഹാപഞ്ചായത്ത്, ന്യൂനപക്ഷങ്ങളെ കൊല്ലാനും അവരുടെ മത ഇടങ്ങൾ ആക്രമിക്കാനുമുള്ള ഒന്നിലധികം ആഹ്വാനങ്ങളെ തുടർന്ന് ദേശീയ വാർത്തകളിൽ ഇടം പിടിച്ചിരുന്നു.

പരിപാടി സോഷ്യൽ മീഡിയയിൽ തത്സമയം സംപ്രേക്ഷണം ചെയ്തു, കൂടാതെ ചില പ്രസംഗങ്ങളുടെ വീഡിയോകളും വൈറലാവുകയും ചെയ്തു.

പരിപാടി കഴിഞ്ഞ് നാല് ദിവസത്തിന് ശേഷം ഉത്തരാഖണ്ഡ് പോലീസ് സംസാരിച്ചവർക്കെതിരെ കേസെടുത്തെങ്കിലും ജനുവരി 13 വരെ ജിതേന്ദ്ര നാരായൺ സിംഗ് ത്യാഗിയെ അറസ്റ്റ് ചെയ്തില്ല. വിദ്വേഷ പ്രസംഗത്തിന്റെ പേരിൽ ഒന്നിലധികം കേസുകളുള്ള യതി നരസിംഹാനന്ദിനെ സംഭവത്തിന് ഒരു മാസത്തിന് ശേഷമാണ് അറസ്റ്റ് ചെയ്തത്. നിലവിൽ രണ്ട് പ്രതികളും ജാമ്യത്തിലാണ്.

ധരം സന്‌സദ് പരിപാടിയിലെ സംസാരങ്ങൾക്ക് ഏറെ കഴിഞ്ഞാണെങ്കിലും നടപടി ഉണ്ടായെങ്കിലും, ഭൂരിഭാഗം വിദ്വേഷ പ്രസംഗങ്ങൾക്കെതിരെ നിയമ നടപടികൾ ഉണ്ടാകുന്നില്ല എന്നത് ഇത്തരം സംസാരങ്ങളുടെ എണ്ണം വർധിപ്പിക്കുന്നു.

2020 ലെ നോർത്ത് ഈസ്റ്റ് ഡൽഹി കലാപത്തിന് തൊട്ട് മുൻപ്, പൗരത്വ ഭേദഗതി നിയമത്തെ പിന്തുണയ്ക്കുന്ന റാലിയുടെ ഒരു വീഡിയോ ബി ജെ പി നേതാവ് കപിൽ മിശ്ര ട്വിറ്ററിൽ പങ്കുവെച്ചിരുന്നി. അതിൽ മിശ്രയും മറ്റുള്ളവരും “ഗോലി മാരോ സാലോൻ കോ, ദേശ് കെ കദാരോൻ കൊ” എന്ന് ആക്രോശിക്കുന്നത് നമ്മൾ കണ്ടതാണ്.(ദേശവിരുദ്ധരെ വെടിവെക്കുക).”

ഡൽഹിയിലെ റിത്താലയിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയിൽ ബി.ജെ.പിയുടെ അനുരാഗ് ഠാക്കൂറും ഇതേ മുദ്രാവാക്യം മുഴക്കുന്നതും നമ്മൾ കേട്ടിരുന്നു. നേതാക്കൾക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടില്ല.

2021 ജൂണിൽ, കർണി സേന തലവൻ സൂരജ് പാൽ അമു ഒരു ജനക്കൂട്ടത്തെ അഭിസംബോധനം ചെയ്തുകൊണ്ട് സംസാരിക്കവെ “മുസ്ലിം സഹോദരന്മാരോ? എന്ത് സഹോദരന്മാർ? ഇവർ കശാപ്പുകാരാണ്… സെക്ഷൻ 144 നിലവിലുണ്ടെന്ന് അവർ പറയുന്നു, നിങ്ങൾ ആഗ്രഹിക്കുന്നതെന്തും ഉത്തരവിടൂ. ആരൊക്കെയാണ് കേസുകൾ നേരിടാൻ തയ്യാറുള്ളത്? കൈകൾ ഉയർത്തൂ… നമ്മൾ ഓരോരുത്തരും അവരുടെ വീസുകളിലേക്ക് ഇറച്ചു കയറും.” എന്ന് പറഞ്ഞിരുന്നു.

വിഷയത്തിൽ എഫ്‌.ഐ.ആർ ഒന്നും ഫയൽ ചെയ്തിട്ടില്ലെന്ന് മാത്രമല്ല, ദിവസങ്ങൾക്ക് ശേഷം അമുവിനെ ഹരിയാനയിലെ ബി.ജെ.പി വക്താവായി തിരഞ്ഞെടുക്കുകയും ചെയ്തു.

ആയിഷ ജെയിൻ എഴുതി ദി ക്വിന്റ് പ്രസിദ്ധീകരിച്ച ലേഖനം.

Leave a comment

Get notified on latest updates.

You can unsubscribe anytime.

Factsheets © 2024. All Rights Reserved.

2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ സമരക്കാർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. ബ്ലോഗിൽ പങ്കുവെച്ച കണക്കുകൾ അനുസരിച്ച്, 537 പേരാണ് ഇതുവരെ മരിച്ചിട്ടുള്ളത്.

2021 ജൂലൈ 22ന് ദൽഹി ജന്തർമന്ദറിൽ ഇരുനൂറ് പേർ സമരം ആരംഭിച്ചതോടെ, ജനദ്രോഹ നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. 21 ന് ബുധനാഴ്ച്ച ലഭിച്ച പൊലീസ് അനുമതിയോടെ ഇരുനൂറ് പേരടങ്ങുന്ന കര്‍ഷകരുടെ സംഘമാണ് ഇപ്പോൾ ജന്തര്‍ മന്തറില്‍ സമരം തുടരുന്നത്. യോഗേന്ദ്ര യാദവ്, ശിവകുമാര്‍ കക്കാജി, ഹനന്‍മല്ലേ തുടങ്ങിയ പ്രധാന കര്‍ഷക നേതാക്കളെല്ലാം ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് എത്തി ചേര്‍ന്നിരുന്നു. ദിവസവും 200 കർഷകരാണ് ജന്തർ മന്തറിലേക്ക് വരുന്നത്. ബാക്കിയുള്ളവർ അതിർത്തിയിൽ പ്രതിഷേധം തുടരുന്നുണ്ട്.  വിജയം വരെ തുടരുന്ന പോരാട്ടമാണിതെന്ന് കർഷക പ്രക്ഷോഭ നേതാക്കൾ പറയുന്നു.

ജനദ്രോഹകരമായ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ നടക്കുന്ന കര്‍ഷകസമരം ദല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് ഇരച്ചെത്തിയിട്ട് എട്ട് മാസത്തോളമായി. എന്നാൽ ഈ പ്രതിഷേധത്തിൽ എത്ര കർഷകർ മരിച്ചു എന്ന ചോദ്യത്തിന്, കണക്കുകൾ ലഭ്യമല്ല എന്ന മറുപടിയാണ്  കേന്ദ്ര സർക്കാർ നൽകിയത്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ഒരു ചോദ്യത്തിന് നൽകിയ മറുപടി ഇതിൻ്റെ ഉദാഹരണമാണ്. 'പ്രക്ഷോഭത്തിനിടെ നടന്ന കർഷക മരണത്തെക്കുറിച്ചുള്ള' റിപ്പോർട്ട്‌ ചില എം.പിമാർ ജൂലൈ ഇരുപതിന് മന്ത്രി തോമറിനോട് ചോദിക്കുകയുണ്ടായി. 'പ്രതിഷേധത്തിനിടെ കർഷകർ മരിച്ചതായി ഒരു രേഖയുമില്ല, അതുകൊണ്ട് തന്നെ അത്തരം കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ നിർദ്ദേശമില്ല- ഇതായിരുന്നു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്. ഗവൺമെൻ്റിൻ്റെ കൈയിൽ കണക്കുകളില്ലെങ്കിലും, എത്ര പേർക്ക് ഇതുവരെ ജീവൻ നഷ്ടപ്പെട്ടുവെന്ന് പഞ്ചാബിലെ ഓരോ കർഷകന്നും അവരുടെ കുടുംബങ്ങൾക്കും നന്നായി അറിയാം. 537 കർഷകരാണ് പ്രക്ഷോഭത്തിൽ ഇതുവരെ മരിച്ചതെന്നാണ് എസ്.കെ.എം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.

'കടുത്ത തണുപ്പ്, ചൂട്, മഴ, മറ്റ് അപകടങ്ങൾ എന്നിവ നേരിട്ടാണ് പാവം കർഷകർ മരിച്ചത്. എന്നാൽ, അതിന്റെ കണക്ക് പോലുമില്ലെന്ന് സർക്കാർ പറയുന്നുണ്ടങ്കിൽ എത്ര മനുഷ്യത്വമില്ലായ്മയാണ് അവർ കാണിക്കുന്നത്'! കർഷകർ ചോദിക്കുന്നു. ഇത് ശരിയാണ് എന്നതിൻ്റെ തെളിവുകളാണ് കഴിഞ്ഞ ദിവസം എസ്‌.കെ.എം പങ്കുവെച്ചത്.2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ അവർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. മരിച്ച കർഷകരുടെ ഫോട്ടോയും വിശദാംശങ്ങളും അടങ്ങികൊണ്ടാണ് ബ്ലോഗ് നിർമിച്ചിട്ടുള്ളത്.കർഷകരുടെ മരണത്തെക്കുറിച്ചുള്ള സമാനമായ അനുസ്മരണ പേജും ട്രോളി ടൈംസ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

ശ്രീ മുക്തർ സാഹിബ് ജില്ലയിലെ ഭട്ടി വാല ഗ്രാമത്തിലെ കുൽവന്ത് സിംഗ്, അതിർത്തിയിൽ കർഷകരുടെ പ്രതിഷേധത്തിൽ തന്റെ മൂത്ത മകൻ ബോഹർ സിങ്ങിന്റെ വിയോഗത്തെ കുറിച് പറഞ്ഞത് ഇങ്ങനെയാണ്; 'സർക്കാരിന് എല്ലാം അറിയാം. അവരുടെ അടുത്ത് എല്ലാ രേഖകളുമുണ്ടെങ്കിലും അവർ അത് പുറത്ത് വിടില്ല. കാരണം, കർഷകരുടെ ത്യാഗവും അവരുടെ ന്യായമായ പ്രതിഷേധവും അംഗീകരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അല്ലങ്കിൽ തയ്യാറാകുകയില്ല. ഒരു സെലിബ്രിറ്റി മരിക്കുകയോ, ഒരു വി.ഐ.പിയുടെ വീട്ടിൽ പ്രസവം നടക്കുകയോ ചെയ്താൽ, അതേ നേതാക്കൾ തന്നെയാണ് അവരുടെ സാന്നിധ്യം അവിടെ ഉറപ്പാക്കുന്നത്. പക്ഷേ, കർഷകരുടെ കാര്യം വരുമ്പോൾ അവർ ഞങ്ങളെ അവഗണിക്കുന്നു. അത്തരമൊരു ഹൃദയമില്ലാത്ത സർക്കാരിൽ ഞങ്ങൾക്ക് യാതൊരു പ്രതീക്ഷയുമില്ല'.

ഇതേ ജില്ലയിലെ മറ്റൊരു കർഷകനായ ബർകണ്ടി ഗ്രാമത്തിൽ നിന്നുള്ള ഗുർമിത് സിംഗിനും പറയാനുള്ളത് സമാന അനുഭവങ്ങളാണ്. അദ്ദേഹത്തിന്റെ ഏക മകൻ യാദ്വീന്ദർ സിംഗ് ജനുവരി 26ന് തിക്രി അതിർത്തിയിൽ നിന്ന് മടങ്ങിവരുന്ന സമയത്താണ് അപകടത്തിൽ മരിച്ചത്. പാർലമെന്റിൽ തോമറിന്റെ മറുപടിയിൽ പ്രകോപിതനായ ഗുർമിത് പറഞ്ഞത്,

'ഇത്തരമൊരു സർക്കാരിനെ പ്രതി ലജ്ജിക്കുന്നു' എന്നാണ്. എത്ര കർഷകർ മരിച്ചുവെന്ന് അവർക്ക് നന്നായി അറിയാം, പക്ഷേ, അവർ ഞങ്ങളെ മാനസികമായി ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നു. എന്റെ വാർധക്യത്തിൽ എനിക്ക് ഏക പിന്തുണയാകേണ്ട എന്റെ മകനെയാണ് എനിക്ക് നഷ്ടപ്പെട്ടത്. അതോടെ ഞാൻ ആകെ തകർന്നുപോയി. എന്റെ മകന്റെ ത്യാഗത്തിനുള്ള പരിഹാരം മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കുക എന്നതാണ്. കൃഷിക്കാർക്കുവേണ്ടിയാണ് എന്റെ മകൻ രക്തസാക്ഷിയായത്'.

ക്രൻതികരി കിസാൻ യൂണിയൻ പ്രസിഡന്റായ ഡോ. ദർശൻ പാൽ ദി വയറിനോട്‌ പറഞ്ഞത് ഇങ്ങനെയാണ്. 'എത്ര കർഷകർ പ്രക്ഷോഭത്തിൽ മരിച്ചു എന്ന് മോഡി സർക്കാറിന് അറിയില്ലങ്കിൽ, ഞങ്ങൾക്ക് സ്വന്തമായി കണക്കെടുക്കാൻ കഴിയും. വിവരങ്ങൾ ശേഖരിക്കാൻ സർക്കാരിന് ചില ഏജൻസികളെ നിയോഗിക്കാമായിരുന്നു, പക്ഷേ, അവർക്ക് വേണ്ടത് ആളുകളെ വഴിതെറ്റിക്കുയാണ്. ഓക്സിജന്റെ അഭാവം മൂലം മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് പാർലമെന്റിൽ പറഞ്ഞ ഒരു സർക്കാരിൽ നിന്ന് ഇതിനപ്പുറം എന്ത് പ്രതീക്ഷിക്കാം"! അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിൽ ഇതുവരെ എത്ര കർഷകർ മരിച്ചുവെന്ന് പോലും അറിയില്ലെങ്കിൽ ഇത് എങ്ങനെയുള്ള സർക്കാരാണെന്ന് മറ്റൊരു മുതിർന്ന എസ്‌.കെ.എം നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ ചോദിച്ചു. പ്രതിഷേധത്തിൽ രിച്ച എല്ലാ കർഷകരുടെയും  രേഖ ഞങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. അത് പുറത്തുവിടും. അടിസ്ഥാനപരമായി, സർക്കാർ പൊതുജനങ്ങൾക്ക് വേണ്ടിയല്ല നിലനിൽക്കുന്നത്. മറിച്ച് അംബാനി, അദാനി തുടങ്ങിയ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ്” അദ്ദേഹം പറഞ്ഞു.

"മോദി സർക്കാരിന്റെ ഉദ്ദേശ്യം ആദ്യ ദിവസം മുതൽ തന്നെ മോശമാണ്. പാർലമെന്റിൽ അത്തരമൊരു പ്രസ്താവന ഇറക്കിയതിലൂടെ, കൃഷിക്കാരോടുള്ള തന്റെ സർക്കാരിന്റെ കടുത്ത മനോഭാവം തോമർ തെളിയിച്ചിട്ടുണ്ട്”-  അദ്ദേഹം കൂട്ടിച്ചേർത്തു.