Skip to content Skip to sidebar Skip to footer

അസമിൽ തുടരുന്ന മുസ്‌ലീം വേട്ട

അസമിൽ ‘ശൈശവ വിവാഹം ഇല്ലാതാക്കാൻ’ എന്ന പേരിൽ ബി.ജെ.പി സർക്കാർ നടത്തിയ കൂട്ട അറസ്റ്റിൽ മൂവായിരത്തിലേറെ മുസ്‌ലീം ചെറുപ്പക്കാരായിരുന്നു തടവിലാക്കപ്പെട്ടത്. ഇതേ തുടർന്ന് അറസ്റ്റ് ഭയന്ന് ആശുപത്രിയിൽ പോകാൻ മടിച്ച് 16 കാരിയായ മുസ്‌ലീം യുവതി പ്രസവാനന്തരം രക്തം വാർന്ന് മരിച്ച വാർത്തയും വന്നിരുന്നു. ആശാ പ്രവർത്തകരും ഗ്രാമപഞ്ചായത്ത് തലവന്മാരും രഹസ്യമായി നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അസമിൽ കേസുകൾ രജിസ്റ്റർ ചെയ്യപ്പെട്ടത്. ഇതിനാൽ ഗർഭകാലത്ത് ലഭിച്ചിരുന്ന ആരോഗ്യ പരിരക്ഷയും സൗകര്യവും വരെ വേണ്ടെന്ന് വെക്കാൻ അസമിലെ സ്ത്രീകൾ നിർബന്ധിതരായി.

2006ലെ ശൈശവ വിവാഹ നിരോധന നിയമത്തിന്റെ 16-ാം വകുപ്പ് പ്രകാരം, 2023 ജനുവരിയിൽ ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാരെ സർക്കാർ ശൈശവ വിവാഹ നിരോധന ഓഫീസർമാരായി നിയമിച്ചു. അസമിലെ ധുബ്രി, ബാർപേട്ട എന്നീ ജില്ലകളിൽ നിന്ന് ശേഖരിച്ച, ഏകദേശം ഇരുപതിനായിരം പെൺകുട്ടികളുടെ ആരോഗ്യത്തെക്കുറിച്ചുള്ള സൂചകങ്ങളടങ്ങുന്ന വ്യക്തിഗത വിവരങ്ങൾ ഉൾപ്പെടുന്ന രേഖകൾ, ‘അസോസിയേഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് സിവിൽ റൈറ്റ്സ് (APCR) പുറത്തുകൊണ്ടുവന്നു.

ദേശീയ കുടുംബാരോഗ്യ സർവേയ്‌ക്കോ (NFHS), സർക്കാർ ക്ഷേമ പദ്ധതികൾക്കോ ​​വേണ്ടി ശേഖരിച്ചതായിരുന്നു ഈ വിവരങ്ങൾ. NFHS റിപ്പോർട്ട് അനുസരിച്ച്, അസമിലെ 32% സ്ത്രീകളും പ്രായപൂർത്തിയാകുന്നതിന് മുമ്പ് വിവാഹിതരാകുന്നുണ്ട്. ഇത് ദേശീയ ശരാശരിയായ 23 ശതമാനത്തേക്കാൾ കൂടുതലാണ്. ഈ റിപ്പോർട്ടിനെ തുടർന്നാണ് 2023 ജനുവരി 23 ന് ശൈശവ വിവാഹങ്ങൾ തടയാൻ അസം സർക്കാർ തീരുമാനമെടുക്കുന്നത്.

ഫെബ്രുവരി 3 ന് ആരംഭിച്ച അറസ്റ്റ് നടപടിയിൽ 4,200 കേസുകളാണ് ആകെ രജിസ്റ്റർ ചെയ്യപ്പെട്ടത്. പ്രതികളാക്കപ്പെട്ട 6707 പേരിൽ ഭൂരിഭാഗവും ബംഗാളി മുസ്‌ലീംകളും ആദിവാസികളും ഉൾപ്പെടെ സംസ്ഥാനത്തെ പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങളിൽ നിന്നുള്ളവരായിരുന്നു. അറസ്റ്റിലായ മൂവായിരത്തിലധികം പേരിൽ 93 സ്ത്രീകളും ഉൾപ്പെടുന്നു. പ്രധാനമായും രണ്ട് വകുപ്പുകൾ ചുമത്തിയാണ് കേസുകൾ രജിസ്റ്റർ ചെയ്‌തിട്ടുള്ളത്‌. – ബാല വിവാഹ നിരോധന നിയമം (2006), കുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങൾ തടയുന്ന നിയമം (പോക്സോ).

14 വയസ്സിന് താഴെയുള്ള പെൺകുട്ടികളെ വിവാഹം ചെയ്യുന്ന പുരുഷന്മാർക്കെതിരെ പോക്സോ ചുമത്തിയും, 14 നും 18 നും ഇടയിൽ പ്രായമുള്ള പെൺകുട്ടികളെ വിവാഹം ചെയ്യുന്നവർക്കെതിരെ ബാല വിവാഹ നിരോധന നിയമം (2006) ചുമത്തിയുമാണ് കേസെടുത്തിട്ടുള്ളത്. എന്നാൽ, ഈ അറസ്റ്റുകൾ സുപ്രീം കോടതി മാർഗനിർദേശങ്ങളുടെ വ്യക്തമായ ലംഘനവും, ജനാധിപത്യവിരുദ്ധവും നീതിരഹിതവുമാണെന്ന് APCR പുറത്തുവിട്ട റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.

അസമിലെ വിവിധ ജില്ലകളിൽ നിന്ന് ശേഖരിച്ച സാക്ഷിമൊഴികളുടെ അടിസ്ഥാനത്തിൽ, 2023 ഫെബ്രുവരി 19 ന് എ.പി.സി.ആർ പ്രസിദ്ധീകരിച്ച വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രധാന കണ്ടെത്തലുകൾ പരിശോധിക്കുന്നു:

1 . ദുബ്രി, ബാർപേട്ട, മൊസുലി തുടങ്ങിയ ജില്ലകളിലെ പ്രദേശവാസികൾ പറഞ്ഞതനുസരിച്ച്, ഡി കെ ബസു വേഴ്സസ് സ്റ്റേറ്റ് ഓഫ് വെസ്റ്റ് ബംഗാൾ (1997), എ.ഐ.ആർ.എസ്.സി 610, അർണേഷ് കുമാർ വേഴ്സസ് സ്റ്റേറ്റ് ഓഫ് ബിഹാർ (2014) എന്നിവയിലെ സുപ്രീം കോടതി മാർഗനിർദ്ദേശങ്ങളുടെ വ്യക്തമായ ലംഘനമാണ് അസം പോലീസ് നടത്തിയ അറസ്റ്റും നടപടിക്രമങ്ങളും.

കൂടാതെ, അറസ്റ്റിനിടെ വിവാഹം, മെഡിക്കൽ, ഐഡന്റിഫിക്കേഷൻ എന്നിവയുമായി ബന്ധപ്പെട്ട എല്ലാ രേഖകളും പോലീസ് പിടിച്ചെടുക്കുകയും, വെള്ള പേപ്പറിൽ ഒപ്പിടാൻ നിർബന്ധിക്കുകയും ചെയ്തു. വ്യക്തികൾക്കെതിരെ ഏകപക്ഷീയവും നിയമവിരുദ്ധവുമായ അറസ്റ്റ് തടയുന്നതിനായി സുപ്രീം കോടതി വ്യക്തമായ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ടായിരുന്നു. അറസ്റ്റിനുള്ള കാരണം പോലീസ് ഉദ്യോഗസ്ഥന് വ്യക്തമായി അറിഞ്ഞിരിക്കണമെന്നും അറസ്റ്റ് ചെയ്യപ്പെടുന്ന വ്യക്തിയെ ഇത് ബോധ്യപ്പെടുത്തണമെന്നും ഡി.കെ ബസു വേഴ്സസ് സ്റ്റേറ്റ് ഓഫ് വെസ്റ്റ് ബംഗാൾ (1997) കേസിൽ കോടതി പറഞ്ഞിരുന്നു. കുറ്റാരോപിതനെ അവന്റെ/അവളുടെ നിയമപരമായ പ്രാതിനിധ്യവകാശത്തെ കുറിച്ച് അറിയിക്കാനും ഇത് പോലീസിനെ ബാധ്യസ്ഥമാക്കുന്നു.

2 . ശൈശവ വിവാഹത്തിനെതിരായ സർക്കാർ നടപടി പ്രധാനമായും ബാധിക്കുന്നത് ഗർഭിണികളായ സ്ത്രീകളെയാണ്. തങ്ങളുടെ ഭർത്താക്കന്മാരെയും ബന്ധുക്കളെയും അറസ്റ്റ് ചെയ്യുമെന്ന ആശങ്ക അവരെ നിരന്തരം അലട്ടുന്നു. കൂടാതെ ആശാ പ്രവർത്തകർ ജില്ല തിരിച്ചുള്ള ഗർഭിണികളുടെ വിവരങ്ങൾ പൊലീസിന് ചോർത്തി കൊടുത്തു എന്നതിനാൽ പ്രസവ തീയതി അടുത്തെത്തിയിട്ടും ആശാ പ്രവർത്തകരെ സമീപിക്കാൻ സ്ത്രീകൾ മടിക്കുകയാണ്. കുടുംബത്തിലെ ഏക ആശ്രയമായ പുരുഷൻ ജയിലിൽ കഴിയുന്ന സ്ത്രീകൾക്ക്, അവരുടെ കുട്ടികളെ പരിപാലിക്കുന്നതും ഗർഭസ്ഥ ശിശുക്കൾക്ക് പോഷകാഹാരം നൽകുന്നതും ഒരു പ്രധാന ആശങ്കയായി മാറിയിരിക്കുന്നു.

ശൈശവ വിവാഹം രാജ്യത്തെ പിന്നോട്ട് വലിക്കുന്ന, പെൺകുട്ടികളുടെ ജീവിതത്തെ സാരമായി ബാധിക്കുന്ന, പ്രധാനപ്പെട്ട ഒരു പ്രശ്നമാണ്. ഇന്ത്യയിലെ വിവിധ മത വിഭാഗങ്ങൾക്കിടയിൽ ഇത് നിലനിൽക്കുന്നുമുണ്ട്. എന്നാൽ പെൺകുട്ടികളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുകയും, വിദ്യാഭ്യാസം, ആരോഗ്യം എന്നിവ ഉറപ്പുവരുത്തുകയും ചെയ്യുന്നതിലൂടെയും ശരിയായ ബോധവത്കരണത്തിലൂടെയും പ്രതിരോധിക്കേണ്ട ഒരു സാമൂഹ്യ വിപത്തിനെ, രാജ്യത്തെ മുസ്‌ലീംകളെ വേട്ടയാടാനുള്ള ഉപകരണമാക്കുകയാണ് ബി ജെ പി സർക്കാർ. മുസ്‌ലീംകൾക്കെതിരെ അസമിൽ നടക്കുന്ന, കുടിയൊഴിപ്പിക്കലുകളുടെയും, വിദ്വേഷ അക്രമണങ്ങളുടെയും തുടർച്ചയായി മാത്രമേ ഈ അറസ്റ്റുകളെ കാണാൻ സാധിക്കൂ.

Leave a comment

Get notified on latest updates.

You can unsubscribe anytime.

Factsheets © 2024. All Rights Reserved.

2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ സമരക്കാർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. ബ്ലോഗിൽ പങ്കുവെച്ച കണക്കുകൾ അനുസരിച്ച്, 537 പേരാണ് ഇതുവരെ മരിച്ചിട്ടുള്ളത്.

2021 ജൂലൈ 22ന് ദൽഹി ജന്തർമന്ദറിൽ ഇരുനൂറ് പേർ സമരം ആരംഭിച്ചതോടെ, ജനദ്രോഹ നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. 21 ന് ബുധനാഴ്ച്ച ലഭിച്ച പൊലീസ് അനുമതിയോടെ ഇരുനൂറ് പേരടങ്ങുന്ന കര്‍ഷകരുടെ സംഘമാണ് ഇപ്പോൾ ജന്തര്‍ മന്തറില്‍ സമരം തുടരുന്നത്. യോഗേന്ദ്ര യാദവ്, ശിവകുമാര്‍ കക്കാജി, ഹനന്‍മല്ലേ തുടങ്ങിയ പ്രധാന കര്‍ഷക നേതാക്കളെല്ലാം ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് എത്തി ചേര്‍ന്നിരുന്നു. ദിവസവും 200 കർഷകരാണ് ജന്തർ മന്തറിലേക്ക് വരുന്നത്. ബാക്കിയുള്ളവർ അതിർത്തിയിൽ പ്രതിഷേധം തുടരുന്നുണ്ട്.  വിജയം വരെ തുടരുന്ന പോരാട്ടമാണിതെന്ന് കർഷക പ്രക്ഷോഭ നേതാക്കൾ പറയുന്നു.

ജനദ്രോഹകരമായ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ നടക്കുന്ന കര്‍ഷകസമരം ദല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് ഇരച്ചെത്തിയിട്ട് എട്ട് മാസത്തോളമായി. എന്നാൽ ഈ പ്രതിഷേധത്തിൽ എത്ര കർഷകർ മരിച്ചു എന്ന ചോദ്യത്തിന്, കണക്കുകൾ ലഭ്യമല്ല എന്ന മറുപടിയാണ്  കേന്ദ്ര സർക്കാർ നൽകിയത്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ഒരു ചോദ്യത്തിന് നൽകിയ മറുപടി ഇതിൻ്റെ ഉദാഹരണമാണ്. 'പ്രക്ഷോഭത്തിനിടെ നടന്ന കർഷക മരണത്തെക്കുറിച്ചുള്ള' റിപ്പോർട്ട്‌ ചില എം.പിമാർ ജൂലൈ ഇരുപതിന് മന്ത്രി തോമറിനോട് ചോദിക്കുകയുണ്ടായി. 'പ്രതിഷേധത്തിനിടെ കർഷകർ മരിച്ചതായി ഒരു രേഖയുമില്ല, അതുകൊണ്ട് തന്നെ അത്തരം കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ നിർദ്ദേശമില്ല- ഇതായിരുന്നു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്. ഗവൺമെൻ്റിൻ്റെ കൈയിൽ കണക്കുകളില്ലെങ്കിലും, എത്ര പേർക്ക് ഇതുവരെ ജീവൻ നഷ്ടപ്പെട്ടുവെന്ന് പഞ്ചാബിലെ ഓരോ കർഷകന്നും അവരുടെ കുടുംബങ്ങൾക്കും നന്നായി അറിയാം. 537 കർഷകരാണ് പ്രക്ഷോഭത്തിൽ ഇതുവരെ മരിച്ചതെന്നാണ് എസ്.കെ.എം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.

'കടുത്ത തണുപ്പ്, ചൂട്, മഴ, മറ്റ് അപകടങ്ങൾ എന്നിവ നേരിട്ടാണ് പാവം കർഷകർ മരിച്ചത്. എന്നാൽ, അതിന്റെ കണക്ക് പോലുമില്ലെന്ന് സർക്കാർ പറയുന്നുണ്ടങ്കിൽ എത്ര മനുഷ്യത്വമില്ലായ്മയാണ് അവർ കാണിക്കുന്നത്'! കർഷകർ ചോദിക്കുന്നു. ഇത് ശരിയാണ് എന്നതിൻ്റെ തെളിവുകളാണ് കഴിഞ്ഞ ദിവസം എസ്‌.കെ.എം പങ്കുവെച്ചത്.2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ അവർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. മരിച്ച കർഷകരുടെ ഫോട്ടോയും വിശദാംശങ്ങളും അടങ്ങികൊണ്ടാണ് ബ്ലോഗ് നിർമിച്ചിട്ടുള്ളത്.കർഷകരുടെ മരണത്തെക്കുറിച്ചുള്ള സമാനമായ അനുസ്മരണ പേജും ട്രോളി ടൈംസ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

ശ്രീ മുക്തർ സാഹിബ് ജില്ലയിലെ ഭട്ടി വാല ഗ്രാമത്തിലെ കുൽവന്ത് സിംഗ്, അതിർത്തിയിൽ കർഷകരുടെ പ്രതിഷേധത്തിൽ തന്റെ മൂത്ത മകൻ ബോഹർ സിങ്ങിന്റെ വിയോഗത്തെ കുറിച് പറഞ്ഞത് ഇങ്ങനെയാണ്; 'സർക്കാരിന് എല്ലാം അറിയാം. അവരുടെ അടുത്ത് എല്ലാ രേഖകളുമുണ്ടെങ്കിലും അവർ അത് പുറത്ത് വിടില്ല. കാരണം, കർഷകരുടെ ത്യാഗവും അവരുടെ ന്യായമായ പ്രതിഷേധവും അംഗീകരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അല്ലങ്കിൽ തയ്യാറാകുകയില്ല. ഒരു സെലിബ്രിറ്റി മരിക്കുകയോ, ഒരു വി.ഐ.പിയുടെ വീട്ടിൽ പ്രസവം നടക്കുകയോ ചെയ്താൽ, അതേ നേതാക്കൾ തന്നെയാണ് അവരുടെ സാന്നിധ്യം അവിടെ ഉറപ്പാക്കുന്നത്. പക്ഷേ, കർഷകരുടെ കാര്യം വരുമ്പോൾ അവർ ഞങ്ങളെ അവഗണിക്കുന്നു. അത്തരമൊരു ഹൃദയമില്ലാത്ത സർക്കാരിൽ ഞങ്ങൾക്ക് യാതൊരു പ്രതീക്ഷയുമില്ല'.

ഇതേ ജില്ലയിലെ മറ്റൊരു കർഷകനായ ബർകണ്ടി ഗ്രാമത്തിൽ നിന്നുള്ള ഗുർമിത് സിംഗിനും പറയാനുള്ളത് സമാന അനുഭവങ്ങളാണ്. അദ്ദേഹത്തിന്റെ ഏക മകൻ യാദ്വീന്ദർ സിംഗ് ജനുവരി 26ന് തിക്രി അതിർത്തിയിൽ നിന്ന് മടങ്ങിവരുന്ന സമയത്താണ് അപകടത്തിൽ മരിച്ചത്. പാർലമെന്റിൽ തോമറിന്റെ മറുപടിയിൽ പ്രകോപിതനായ ഗുർമിത് പറഞ്ഞത്,

'ഇത്തരമൊരു സർക്കാരിനെ പ്രതി ലജ്ജിക്കുന്നു' എന്നാണ്. എത്ര കർഷകർ മരിച്ചുവെന്ന് അവർക്ക് നന്നായി അറിയാം, പക്ഷേ, അവർ ഞങ്ങളെ മാനസികമായി ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നു. എന്റെ വാർധക്യത്തിൽ എനിക്ക് ഏക പിന്തുണയാകേണ്ട എന്റെ മകനെയാണ് എനിക്ക് നഷ്ടപ്പെട്ടത്. അതോടെ ഞാൻ ആകെ തകർന്നുപോയി. എന്റെ മകന്റെ ത്യാഗത്തിനുള്ള പരിഹാരം മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കുക എന്നതാണ്. കൃഷിക്കാർക്കുവേണ്ടിയാണ് എന്റെ മകൻ രക്തസാക്ഷിയായത്'.

ക്രൻതികരി കിസാൻ യൂണിയൻ പ്രസിഡന്റായ ഡോ. ദർശൻ പാൽ ദി വയറിനോട്‌ പറഞ്ഞത് ഇങ്ങനെയാണ്. 'എത്ര കർഷകർ പ്രക്ഷോഭത്തിൽ മരിച്ചു എന്ന് മോഡി സർക്കാറിന് അറിയില്ലങ്കിൽ, ഞങ്ങൾക്ക് സ്വന്തമായി കണക്കെടുക്കാൻ കഴിയും. വിവരങ്ങൾ ശേഖരിക്കാൻ സർക്കാരിന് ചില ഏജൻസികളെ നിയോഗിക്കാമായിരുന്നു, പക്ഷേ, അവർക്ക് വേണ്ടത് ആളുകളെ വഴിതെറ്റിക്കുയാണ്. ഓക്സിജന്റെ അഭാവം മൂലം മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് പാർലമെന്റിൽ പറഞ്ഞ ഒരു സർക്കാരിൽ നിന്ന് ഇതിനപ്പുറം എന്ത് പ്രതീക്ഷിക്കാം"! അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിൽ ഇതുവരെ എത്ര കർഷകർ മരിച്ചുവെന്ന് പോലും അറിയില്ലെങ്കിൽ ഇത് എങ്ങനെയുള്ള സർക്കാരാണെന്ന് മറ്റൊരു മുതിർന്ന എസ്‌.കെ.എം നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ ചോദിച്ചു. പ്രതിഷേധത്തിൽ രിച്ച എല്ലാ കർഷകരുടെയും  രേഖ ഞങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. അത് പുറത്തുവിടും. അടിസ്ഥാനപരമായി, സർക്കാർ പൊതുജനങ്ങൾക്ക് വേണ്ടിയല്ല നിലനിൽക്കുന്നത്. മറിച്ച് അംബാനി, അദാനി തുടങ്ങിയ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ്” അദ്ദേഹം പറഞ്ഞു.

"മോദി സർക്കാരിന്റെ ഉദ്ദേശ്യം ആദ്യ ദിവസം മുതൽ തന്നെ മോശമാണ്. പാർലമെന്റിൽ അത്തരമൊരു പ്രസ്താവന ഇറക്കിയതിലൂടെ, കൃഷിക്കാരോടുള്ള തന്റെ സർക്കാരിന്റെ കടുത്ത മനോഭാവം തോമർ തെളിയിച്ചിട്ടുണ്ട്”-  അദ്ദേഹം കൂട്ടിച്ചേർത്തു.