മതവിഭാഗങ്ങൾക്കിടയിൽ വിദ്വേഷം വിതക്കുന്ന പ്രവണതകൾ അവസാനിപ്പിക്കാൻ പ്രധാന നരേന്ദ്രമോദി ഇടപെടണമെന്ന് ആവശ്യപ്പെട്ട് നടൻ നസ്റുദ്ദീൻ ഷാ. എൻ.ഡി ടീവിക്ക് നൽകിയ അഭിമുഖത്തിലാണ് മെയ് 26 ന്
ടൈംസ് നൗ ടെലിവിഷൻ ചാനലിലെ സംവാദത്തിനിടെയാണ് ഭാരതീയ ജനതാ പാർട്ടി വക്താവ് നൂപുർ ശർമ്മ പ്രവാചകൻ മുഹമ്മദ് നബിയെക്കുറിച്ച് നടത്തിയ അപകീർത്തികരമായ പരാമർശങ്ങൾക്കെതിരെ ഉയർന്ന വിമർശനങ്ങളെ സംബന്ധിച്ച് ഷാ പ്രതികരിച്ചത്.
ഇരുപതോളം രാജ്യങ്ങളും മുസ്ലിം ആധിപത്യമുള്ള രാജ്യങ്ങളിലെ സംഘടനകളും പരാമർശത്തെ അപലപിച്ചിരുന്നു. ഇന്ത്യൻ ഉൽപ്പന്നങ്ങൾ ബഹിഷ്‌കരിക്കാനുള്ള ആഹ്വനങ്ങളുമുണ്ടായി.
ട്വിറ്ററിൽ മോദി നിരവധി
വിദ്വേഷികളെ പിന്തുടരുന്നുണ്ടെന്നും അവരെ നിയന്ത്രിക്കാൻ നടപടി എടുക്കണമെന്നും ഷാ പറഞ്ഞു.
“അദ്ദേഹം എന്തെങ്കിലും ചെയ്യണം, വിദ്വേഷത്തിന്റെ വിഷം പടരുന്നത് തടയാൻ അദ്ദേഹം ഇടപെടേണ്ടതുണ്ട്.”
അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയത് “ഫ്രിഞ്ച് ഘടകങ്ങൾ” ആണെന്നും അത് കേന്ദ്ര സർക്കാരിന്റെ വീക്ഷണങ്ങളെ പ്രതിഫലിപ്പിക്കുന്നതല്ല എന്നുമുള്ള ഇന്ത്യയുടെ അവകാശവാദത്തെയും ഷാ ചോദ്യം ചെയ്തു. “അവർ [നുപുർ ശർമ്മ] ബി.ജെ.പിയുടെ ദേശീയ വക്താവാണ്” ഷാ ചൂണ്ടിക്കാട്ടി.
പശ്ചിമേഷ്യൻ രാജ്യങ്ങളിലെ അധികാരികൾ വിളിച്ചുവരുത്തിയതിന് ശേഷമാണ് ഖത്തറിലും കുവൈത്തിലും ഇന്ത്യൻ പ്രതിനിധികൾ പ്രസ്താവന നടത്തിയത്.
ഡിസംബർ 17നും ഡിസംബർ 19നും ഇടയിൽ ഹരിദ്വാറിൽ നടന്ന മതസമ്മേളനത്തിൽ നടത്തിയ പ്രകോപനപരമായ പരാമർശങ്ങളിൽ മോദി തന്റെ നിലപാട് വ്യക്തമാക്കണമെന്നും ഷാ പറഞ്ഞു. പരിപാടിയിൽ ഹിന്ദുത്വ നേതാക്കൾ മുസ്ലിംകൾക്കെതിരെ വംശഹത്യയ്ക്ക് ആഹ്വാനം ചെയ്തിരുന്നു.
“ഈ ആളുകൾക്ക് നല്ല ബുദ്ധി പറഞ്ഞു കൊടുക്കാൻ ഞാൻ പ്രധാനമന്ത്രിയോട് അഭ്യർത്ഥിക്കുന്നു, അദ്ദേഹം ധർമ സൻസദിൽ പറഞ്ഞത് അംഗീകരിക്കുന്നുണ്ടെങ്കിൽ അത് അദ്ദേഹം വ്യക്തമാക്കണം, ഇല്ലെങ്കിൽ തള്ളി പറയണം.” ഷാ ബുധനാഴ്ച്ച NDTVയോട് പറഞ്ഞു. “
ഔദ്യോഗിക പ്രതികരണം പോരാ, ശർമയുടെ പരാമർശത്തോടുള്ള മുസ്ലീം രാജ്യങ്ങളുടെ വിമർശനം “അനുയോജ്യമായ രാഷ്ട്രീയ തലത്തിൽ” കൈകാര്യം ചെയ്യണമായിരുന്നുവെന്ന് മുൻ ഉപരാഷ്ട്രപതി ഹമീദ് അൻസാരി പറഞ്ഞു. എംബസികളും ഔദ്യോഗിക വക്താക്കളും പ്രസ്താവനകൾ നൽകിയാൽ മാത്രം പോരെന്ന് മുൻ നയതന്ത്രജ്ഞൻ കൂടിയായ അൻസാരി പ്രതികരിച്ച.
“പ്രധാനമന്ത്രിക്ക് ഈ വിഷയം അവസാനിപ്പിക്കാമായിരുന്നു,
എന്നാൽ ഉചിതമായ സമയത്ത് അത് ചെയ്യണമെന്ന് ആർക്കും തോന്നിയില്ല” അദ്ദേഹം കൂട്ടിച്ചേർത്തു.