ഗ്വാണ്ടനാമോ ഡിറ്റൻഷൻ ക്യാംപിൽ ഇതുവരെ തടവിലാക്കപ്പെട്ടത് 780 പേർ. 2003ലാണ് ഏറ്റവും കൂടുതൽ തടവുകാർ ഗ്വാണ്ടനാമോയിൽ ഉണ്ടായിരുന്നത്, 700 പേർ.
2002നും 2021നും ഇടയിൽ 9 തടവുകാർ കസ്റ്റഡിയിൽ കൊല്ലപ്പെട്ടു. ഇതിൽ ഏഴ് മരണങ്ങൾ ആത്മഹത്യയായാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.
ഗ്വാണ്ടനാമോയിൽ തടവിലാക്കപ്പെട്ടവരുടെ
ദേശാടിസ്ഥാനത്തിലുള്ള കണക്കുകൾ
29% പേർ – അഫ്ഘാൻ പൗരന്മാർ
17% – സൗദി പൗരർ
15% – യെമൻ പൗരർ
9% – പാകിസ്താൻ പൗരർ
3% – അൾജീരിയ പൗരർ
27% – പേർ മറ്റു രാജ്യക്കാർ.
ഗ്വാണ്ടനാമോയില്‍ തടവിലാക്കപ്പെട്ട
780 പേരില്‍ 732 പേര്‍ക്കുമെതിരെ
കുറ്റം തെളിയിക്കപ്പെട്ടിട്ടില്ല.
ജോർജ് ബുഷിന്റെ ഭരണകാലത്ത് തന്നെ 532 തടവുകാരെ മോചിപ്പിച്ചു.
2004 മുതല്‍ 2009 വരെ, യുദ്ധകാല തടവുകാരനായി ഒരാളെ തടവില്‍ നിര്‍ത്താന്‍ കഴിയുമോ എന്ന് പരിശോധിക്കാന്‍ ട്രിബ്യൂണലുകള്‍ നടത്തി. ഇവരെ മോചിപ്പിക്കുന്നതിലെ നയപരമായ സാധ്യത പരിശോധിക്കാന്‍ അഡ്മിനിസ്ട്രേറ്റീവ് റിവ്യൂ ബോര്‍ഡ് മീറ്റിങ്ങുകള്‍ നടത്തി.
2009 മുതല്‍ 2010 വരെ
ആറ് ഏജന്‍സികള്‍ ചേര്‍ന്നുള്ള ടാസ്ക് ഫോഴ്സ് 240 തടവുകാരെ വിചാരണയ്ക്കായും സുരക്ഷാ ക്രമീകരണങ്ങളോടെയുള്ള ട്രാന്‍സ്ഫറിനായും മൂന്നാമതൊരു വിഭാഗത്തെ വിചാരണകൂടാതെയുളള തടവിനായും പട്ടികപ്പെടുത്തി.
2013 മുതല്‍ 2022 വരെ
2013 ഡിസംബറില്‍ 162 തടവുകാരാണ് ഉണ്ടായിരുന്നത്, ഇവര്‍ മുന്‍പ് തയ്യാറാക്കിയ മൂന്ന് വിഭാഗങ്ങളില്‍തന്നെ തുടര്‍ന്നു. 2010 ജനുവരിയില്‍ 84 പേര്‍ക്ക് മോചനത്തിന് അനുമതി ലഭിച്ചെങ്കിലും ഈ പ്രക്രിയ യുഎസ് കോണ്‍ഗ്രസില്‍നിന്നും എതിര്‍പ്പ് നേരിട്ടു.
2013 മുതല്‍ ഇന്ന് വരെ ആറ് ഏജന്‍സികള്‍ ചേര്‍ന്ന് ‘യുദ്ധ തടവുകാര്‍’ എന്ന നിലയില്‍ ഈ തടവുകാരെ പരിഗണിക്കേണ്ടതുണ്ടോ എന്ന് തീരുമാനിക്കാനുള്ള നടപടികളിലാണ്.
2009ൽ ഒബാമ ഭരണകാലത്ത് 242 തടവുകാരാണ് ഗ്വാണ്ടനാമോ ബേയിൽ ഉണ്ടായിരുന്നത്. ഒബാമയുടെ ഭരണകാലത്ത് 197 തടവുകാരെ വിട്ടയച്ചു.ഇതില്‍ 18 പേർ ചെെനയിൽനിന്നുള്ള ഉയ്ഗൂർ മുസ്ലിംകളായിരുന്നു. 2013ലാണ് ഇവരുടെ മോചനം പൂർണമായത്. സ്ലോവാക്യയിലേക്കാണ്
ഇവരെ മാറ്റിയത്.
2014ൽ അഞ്ച് താലിബാൻ തടവുകാരെ ഖത്തറിലേക്ക് വിട്ടയച്ചു. 2015, 2016 വർഷങ്ങളിൽ 20 യെമനി തടവുകാർക്ക് അയൽരാജ്യമായ ഒമാൻ അഭയം നൽകിയിരുന്നു. 2017 ജനുവരിയിൽ ബറാക് ഒബാമ അഡ്മിനിസ്ട്രേഷൻ 10 തടവുകാരെ മോചിപ്പിച്ചു, ഒമാൻ താൽക്കാലിക അഭയം നൽകി.
അള്‍ജീരിയന്‍ പൗരന്‍ സൂഫിയാന്‍ ബറോമിക്ക് മോചന അനുമതി ലഭിച്ചത് 2016ലാണ്, ആറുവര്‍ഷങ്ങള്‍ കഴിഞ്ഞ് 2022ലാണ് ജയില്‍മോചിതനാകുന്നത്. 2008ല്‍ സൂഫിയാന് എതിരെ ആരോപിക്കപ്പെട്ട എല്ലാ കുറ്റങ്ങളും പിന്‍വലിച്ചിരുന്നു.
ഒബാമക്ക് ശേഷം ഡൊണാള്‍ഡ് ട്രംപ് അധികാരമേറ്റ കാലയളവില്‍, ഗ്വാണ്ടനാമോയിലെ 40 തടവുകാരില്‍ അഞ്ചുപേര്‍ മോചന അനുമതി ലഭിച്ചവരായിരുന്നു, എന്നാല്‍ ട്രംപിന്റെ ഭരണനയം അവരെ മോചിപ്പിക്കേണ്ടതില്ല എന്നായിരുന്നു.
കുറ്റകൃത്യങ്ങൾ ചുമത്താതെ, വിചാരണ നടത്താതെ അനിശ്ചിത കാലത്തേക്കുള്ള തടവനുഭവിക്കുന്ന 26 പേരാണ് ഡൊണാൾഡ് ട്രംപ് ഭരണകാലത്ത് ഉണ്ടായിരുന്നത്.
ഒരാളെ മാത്രമാണ് ഈ കാലയളവില്‍ വിട്ടയച്ചത്. ജോ ബൈഡെൻ ഭരണകാലത്ത് കോടതി വിട്ടയച്ചത് മൂന്നുപേരെയാണ്.
2016ൽ ഗ്വാണ്ടനാമോയിൽനിന്നും മോചനം അനുവദിക്കപ്പെട്ടിട്ടും മൊറോക്കൻ പൗരനായ അബ്ദുൽ ലത്തീഫ് നാസർ 2021ലാണ് മോചിതനായത്.
2017ൽ ഗ്വാണ്ടനാമോയിൽ ഉണ്ടായിരുന്നത് 45 തടവുകാരാണ്, 2022 ജൂലെെയിൽ ലഭ്യമായ വിവരം തടവുകാരുടെ എണ്ണം 39 ആണെന്നാണ്.
2019ലെ കണക്കുകളനുസരിച്ച് പത്തുവർഷത്തിലധികമായി തടവിൽ കഴിയുന്ന 40 പേരാണ് ഉണ്ടായിരുന്നത്.
ഗ്വാണ്ടനാമോയിലെ ഏറ്റവും പ്രായമേറിയ തടവുകാരനായ പാകിസ്താനി പൗരൻ സെെഫുള്ള പറാച (70), അബ്ദുൾ റബ്ബാനി (54), ഉസ്മാൻ അബ്ദുൽ റഹീം ഉസ്മാൻ (40) എന്നിവർ 20 വർഷം ഒരു കുറ്റവും ചുമത്തപ്പെടാതെ ഗ്വാണ്ടനാമോയിൽ കഴിഞ്ഞു. 14 പേരെ വിട്ടയക്കാനുള്ള അനുമതി കിട്ടിയിട്ടുണ്ടെങ്കിലും പലരും വർഷങ്ങളായി തടവിൽ തുടരുകയാണ്.
2019ൽ ഹ്യുമൻ റെെറ്റ്സ് ഫസ്റ്റ് എന്ന സംഘടനയുടെ റിപ്പോർട്ടിൽ 32 പേരുടെമേൽ ചുമത്തിയിട്ടുള്ള കേസുകൾ നിയമവിരുദ്ധമാണ് എന്ന് ഫെഡറൽ കോടതി വിധിച്ചിട്ടുള്ളതായി സൂചിപ്പിക്കുന്നു.
2022 ഏപ്രിലിലെ യുഎസ് ഡിഫെൻസ് ഡിപാർട്മെന്റിന്റെ കണക്ക് ഗ്വാണ്ടനാമോ ബേയിൽ 37 തടവുകാരുണ്ട് എന്നാണ്. ട്രാൻസ്ഫറിന് യോഗ്യത ലഭിച്ചവർ 18 പേർ. പീരിയോഡിക് റിവ്യൂ ബോർഡിന്റെ നടപടികൾക്ക് അനുമതി ലഭിച്ചവർ 7 മിലിറ്ററി കമ്മീഷന്റെ നടപടികളിലൂടെ കടന്നുപോകുന്നവർ 10. മിലിറ്ററി നടപടികൾ പൂർത്തിയായി ശിക്ഷവിധിക്കപ്പെട്ടവർ 2.