Skip to content Skip to sidebar Skip to footer

യു. എസ് മിലിറ്ററി പ്രിസൺ ഗ്വാണ്ടനാമോ ബേയിലെ തടവുകാർ

ഗ്വാണ്ടനാമോ ഡിറ്റൻഷൻ ക്യാംപിൽ ഇതുവരെ തടവിലാക്കപ്പെട്ടത് 780 പേർ. 2003ലാണ് ഏറ്റവും കൂടുതൽ തടവുകാർ ഗ്വാണ്ടനാമോയിൽ ഉണ്ടായിരുന്നത്, 700 പേർ.

2002നും 2021നും ഇടയിൽ 9 തടവുകാർ കസ്റ്റഡിയിൽ കൊല്ലപ്പെട്ടു. ഇതിൽ ഏഴ് മരണങ്ങൾ ആത്മഹത്യയായാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.

ഗ്വാണ്ടനാമോയിൽ തടവിലാക്കപ്പെട്ടവരുടെ
ദേശാടിസ്ഥാനത്തിലുള്ള കണക്കുകൾ

29% പേർ – അഫ്ഘാൻ പൗരന്മാർ

17% – സൗദി പൗരർ

15% – യെമൻ പൗരർ

9% – പാകിസ്താൻ പൗരർ

3% – അൾജീരിയ പൗരർ

27% – പേർ മറ്റു രാജ്യക്കാർ.

ഗ്വാണ്ടനാമോയില്‍ തടവിലാക്കപ്പെട്ട
780 പേരില്‍ 732 പേര്‍ക്കുമെതിരെ
കുറ്റം തെളിയിക്കപ്പെട്ടിട്ടില്ല.

ജോർജ് ബുഷിന്റെ ഭരണകാലത്ത് തന്നെ 532 തടവുകാരെ മോചിപ്പിച്ചു.

2004 മുതല്‍ 2009 വരെ, യുദ്ധകാല തടവുകാരനായി ഒരാളെ തടവില്‍ നിര്‍ത്താന്‍ കഴിയുമോ എന്ന് പരിശോധിക്കാന്‍ ട്രിബ്യൂണലുകള്‍ നടത്തി. ഇവരെ മോചിപ്പിക്കുന്നതിലെ നയപരമായ സാധ്യത പരിശോധിക്കാന്‍ അഡ്മിനിസ്ട്രേറ്റീവ് റിവ്യൂ ബോര്‍ഡ് മീറ്റിങ്ങുകള്‍ നടത്തി.

2009 മുതല്‍ 2010 വരെ

ആറ് ഏജന്‍സികള്‍ ചേര്‍ന്നുള്ള ടാസ്ക് ഫോഴ്സ് 240 തടവുകാരെ വിചാരണയ്ക്കായും സുരക്ഷാ ക്രമീകരണങ്ങളോടെയുള്ള ട്രാന്‍സ്ഫറിനായും മൂന്നാമതൊരു വിഭാഗത്തെ വിചാരണകൂടാതെയുളള തടവിനായും പട്ടികപ്പെടുത്തി.

2013 മുതല്‍ 2022 വരെ

2013 ഡിസംബറില്‍ 162 തടവുകാരാണ് ഉണ്ടായിരുന്നത്, ഇവര്‍‍ മുന്‍പ് തയ്യാറാക്കിയ മൂന്ന് വിഭാഗങ്ങളില്‍തന്നെ തുടര്‍ന്നു. 2010 ജനുവരിയില്‍ 84 പേര്‍ക്ക് മോചനത്തിന് അനുമതി ലഭിച്ചെങ്കിലും ഈ പ്രക്രിയ യുഎസ് കോണ്‍ഗ്രസില്‍നിന്നും എതിര്‍പ്പ് നേരിട്ടു.

2013 മുതല്‍ ഇന്ന് വരെ ആറ് ഏജന്‍സികള്‍ ചേര്‍ന്ന് ‘യുദ്ധ തടവുകാര്‍’ എന്ന നിലയില്‍ ഈ തടവുകാരെ പരിഗണിക്കേണ്ടതുണ്ടോ എന്ന് തീരുമാനിക്കാനുള്ള നടപടികളിലാണ്.

2009ൽ ഒബാമ ഭരണകാലത്ത് 242 തടവുകാരാണ് ഗ്വാണ്ടനാമോ ബേയിൽ ഉണ്ടായിരുന്നത്. ഒബാമയുടെ ഭരണകാലത്ത് 197 തടവുകാരെ വിട്ടയച്ചു.ഇതില്‍ 18 പേർ ചെെനയിൽനിന്നുള്ള ഉയ്ഗൂർ മുസ്ലിംകളായിരുന്നു. 2013ലാണ് ഇവരുടെ മോചനം പൂർണമായത്. സ്ലോവാക്യയിലേക്കാണ്
ഇവരെ മാറ്റിയത്.

2014ൽ അഞ്ച് താലിബാൻ തടവുകാരെ ഖത്തറിലേക്ക് വിട്ടയച്ചു. 2015, 2016 വർഷങ്ങളിൽ 20 യെമനി തടവുകാർക്ക് അയൽരാജ്യമായ ഒമാൻ അഭയം നൽകിയിരുന്നു. 2017 ജനുവരിയിൽ ബറാക് ഒബാമ അഡ്മിനിസ്ട്രേഷൻ 10 തടവുകാരെ മോചിപ്പിച്ചു, ഒമാൻ താൽക്കാലിക അഭയം നൽകി.

അള്‍ജീരിയന്‍ പൗരന്‍ സൂഫിയാന്‍ ബറോമിക്ക് മോചന അനുമതി ലഭിച്ചത് 2016ലാണ്, ആറുവര്‍ഷങ്ങള്‍ കഴിഞ്ഞ് 2022ലാണ് ജയില്‍മോചിതനാകുന്നത്. 2008ല്‍ സൂഫിയാന് എതിരെ ആരോപിക്കപ്പെട്ട എല്ലാ കുറ്റങ്ങളും പിന്‍വലിച്ചിരുന്നു.

ഒബാമക്ക് ശേഷം ഡൊണാള്‍ഡ് ട്രംപ് അധികാരമേറ്റ കാലയളവില്‍, ഗ്വാണ്ടനാമോയിലെ 40 തടവുകാരില്‍ അഞ്ചുപേര്‍ മോചന അനുമതി ലഭിച്ചവരായിരുന്നു, എന്നാല്‍ ട്രംപിന്റെ ഭരണനയം അവരെ മോചിപ്പിക്കേണ്ടതില്ല എന്നായിരുന്നു.

കുറ്റകൃത്യങ്ങൾ ചുമത്താതെ, വിചാരണ നടത്താതെ അനിശ്ചിത കാലത്തേക്കുള്ള തടവനുഭവിക്കുന്ന 26 പേരാണ് ഡൊണാൾഡ് ട്രംപ് ഭരണകാലത്ത് ഉണ്ടായിരുന്നത്.

ഒരാളെ മാത്രമാണ് ഈ കാലയളവില്‍ വിട്ടയച്ചത്. ജോ ബൈഡെൻ ഭരണകാലത്ത് കോടതി വിട്ടയച്ചത് മൂന്നുപേരെയാണ്.

2016ൽ ഗ്വാണ്ടനാമോയിൽനിന്നും മോചനം അനുവദിക്കപ്പെട്ടിട്ടും മൊറോക്കൻ പൗരനായ അബ്ദുൽ ലത്തീഫ് നാസർ 2021ലാണ് മോചിതനായത്.

ഫോട്ടോ : ‘ദി ന്യൂയോർക് ടൈംസ്’

2017ൽ ഗ്വാണ്ടനാമോയിൽ ഉണ്ടായിരുന്നത് 45 തടവുകാരാണ്, 2022 ജൂലെെയിൽ ലഭ്യമായ വിവരം തടവുകാരുടെ എണ്ണം 39 ആണെന്നാണ്.
2019ലെ കണക്കുകളനുസരിച്ച് പത്തുവർഷത്തിലധികമായി തടവിൽ കഴിയുന്ന 40 പേരാണ് ഉണ്ടായിരുന്നത്.

ഗ്വാണ്ടനാമോയിലെ ഏറ്റവും പ്രായമേറിയ തടവുകാരനായ പാകിസ്താനി പൗരൻ സെെഫുള്ള പറാച (70), അബ്ദുൾ റബ്ബാനി (54), ഉസ്മാൻ അബ്ദുൽ റഹീം ഉസ്മാൻ (40) എന്നിവർ 20 വർഷം ഒരു കുറ്റവും ചുമത്തപ്പെടാതെ ഗ്വാണ്ടനാമോയിൽ കഴിഞ്ഞു. 14 പേരെ വിട്ടയക്കാനുള്ള അനുമതി കിട്ടിയിട്ടുണ്ടെങ്കിലും പലരും വർഷങ്ങളായി തടവിൽ തുടരുകയാണ്.

2019ൽ ഹ്യുമൻ റെെറ്റ്സ് ഫസ്റ്റ് എന്ന സംഘടനയുടെ റിപ്പോർട്ടിൽ 32 പേരുടെമേൽ ചുമത്തിയിട്ടുള്ള കേസുകൾ നിയമവിരുദ്ധമാണ് എന്ന് ഫെഡറൽ കോടതി വിധിച്ചിട്ടുള്ളതായി സൂചിപ്പിക്കുന്നു.

2022 ഏപ്രിലിലെ യുഎസ് ഡിഫെൻസ് ഡിപാർട്മെന്റിന്റെ കണക്ക് ഗ്വാണ്ടനാമോ ബേയിൽ 37 തടവുകാരുണ്ട് എന്നാണ്. ട്രാൻസ്ഫറിന് യോഗ്യത ലഭിച്ചവർ 18 പേർ. പീരിയോഡിക് റിവ്യൂ ബോർഡിന്റെ നടപടികൾക്ക് അനുമതി ലഭിച്ചവർ 7 മിലിറ്ററി കമ്മീഷന്റെ നടപടികളിലൂടെ കടന്നുപോകുന്നവർ 10. മിലിറ്ററി നടപടികൾ പൂർത്തിയായി ശിക്ഷവിധിക്കപ്പെട്ടവർ 2.

Leave a comment

Get notified on latest updates.

You can unsubscribe anytime.

Factsheets © 2024. All Rights Reserved.

2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ സമരക്കാർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. ബ്ലോഗിൽ പങ്കുവെച്ച കണക്കുകൾ അനുസരിച്ച്, 537 പേരാണ് ഇതുവരെ മരിച്ചിട്ടുള്ളത്.

2021 ജൂലൈ 22ന് ദൽഹി ജന്തർമന്ദറിൽ ഇരുനൂറ് പേർ സമരം ആരംഭിച്ചതോടെ, ജനദ്രോഹ നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. 21 ന് ബുധനാഴ്ച്ച ലഭിച്ച പൊലീസ് അനുമതിയോടെ ഇരുനൂറ് പേരടങ്ങുന്ന കര്‍ഷകരുടെ സംഘമാണ് ഇപ്പോൾ ജന്തര്‍ മന്തറില്‍ സമരം തുടരുന്നത്. യോഗേന്ദ്ര യാദവ്, ശിവകുമാര്‍ കക്കാജി, ഹനന്‍മല്ലേ തുടങ്ങിയ പ്രധാന കര്‍ഷക നേതാക്കളെല്ലാം ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് എത്തി ചേര്‍ന്നിരുന്നു. ദിവസവും 200 കർഷകരാണ് ജന്തർ മന്തറിലേക്ക് വരുന്നത്. ബാക്കിയുള്ളവർ അതിർത്തിയിൽ പ്രതിഷേധം തുടരുന്നുണ്ട്.  വിജയം വരെ തുടരുന്ന പോരാട്ടമാണിതെന്ന് കർഷക പ്രക്ഷോഭ നേതാക്കൾ പറയുന്നു.

ജനദ്രോഹകരമായ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ നടക്കുന്ന കര്‍ഷകസമരം ദല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് ഇരച്ചെത്തിയിട്ട് എട്ട് മാസത്തോളമായി. എന്നാൽ ഈ പ്രതിഷേധത്തിൽ എത്ര കർഷകർ മരിച്ചു എന്ന ചോദ്യത്തിന്, കണക്കുകൾ ലഭ്യമല്ല എന്ന മറുപടിയാണ്  കേന്ദ്ര സർക്കാർ നൽകിയത്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ഒരു ചോദ്യത്തിന് നൽകിയ മറുപടി ഇതിൻ്റെ ഉദാഹരണമാണ്. 'പ്രക്ഷോഭത്തിനിടെ നടന്ന കർഷക മരണത്തെക്കുറിച്ചുള്ള' റിപ്പോർട്ട്‌ ചില എം.പിമാർ ജൂലൈ ഇരുപതിന് മന്ത്രി തോമറിനോട് ചോദിക്കുകയുണ്ടായി. 'പ്രതിഷേധത്തിനിടെ കർഷകർ മരിച്ചതായി ഒരു രേഖയുമില്ല, അതുകൊണ്ട് തന്നെ അത്തരം കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ നിർദ്ദേശമില്ല- ഇതായിരുന്നു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്. ഗവൺമെൻ്റിൻ്റെ കൈയിൽ കണക്കുകളില്ലെങ്കിലും, എത്ര പേർക്ക് ഇതുവരെ ജീവൻ നഷ്ടപ്പെട്ടുവെന്ന് പഞ്ചാബിലെ ഓരോ കർഷകന്നും അവരുടെ കുടുംബങ്ങൾക്കും നന്നായി അറിയാം. 537 കർഷകരാണ് പ്രക്ഷോഭത്തിൽ ഇതുവരെ മരിച്ചതെന്നാണ് എസ്.കെ.എം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.

'കടുത്ത തണുപ്പ്, ചൂട്, മഴ, മറ്റ് അപകടങ്ങൾ എന്നിവ നേരിട്ടാണ് പാവം കർഷകർ മരിച്ചത്. എന്നാൽ, അതിന്റെ കണക്ക് പോലുമില്ലെന്ന് സർക്കാർ പറയുന്നുണ്ടങ്കിൽ എത്ര മനുഷ്യത്വമില്ലായ്മയാണ് അവർ കാണിക്കുന്നത്'! കർഷകർ ചോദിക്കുന്നു. ഇത് ശരിയാണ് എന്നതിൻ്റെ തെളിവുകളാണ് കഴിഞ്ഞ ദിവസം എസ്‌.കെ.എം പങ്കുവെച്ചത്.2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ അവർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. മരിച്ച കർഷകരുടെ ഫോട്ടോയും വിശദാംശങ്ങളും അടങ്ങികൊണ്ടാണ് ബ്ലോഗ് നിർമിച്ചിട്ടുള്ളത്.കർഷകരുടെ മരണത്തെക്കുറിച്ചുള്ള സമാനമായ അനുസ്മരണ പേജും ട്രോളി ടൈംസ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

ശ്രീ മുക്തർ സാഹിബ് ജില്ലയിലെ ഭട്ടി വാല ഗ്രാമത്തിലെ കുൽവന്ത് സിംഗ്, അതിർത്തിയിൽ കർഷകരുടെ പ്രതിഷേധത്തിൽ തന്റെ മൂത്ത മകൻ ബോഹർ സിങ്ങിന്റെ വിയോഗത്തെ കുറിച് പറഞ്ഞത് ഇങ്ങനെയാണ്; 'സർക്കാരിന് എല്ലാം അറിയാം. അവരുടെ അടുത്ത് എല്ലാ രേഖകളുമുണ്ടെങ്കിലും അവർ അത് പുറത്ത് വിടില്ല. കാരണം, കർഷകരുടെ ത്യാഗവും അവരുടെ ന്യായമായ പ്രതിഷേധവും അംഗീകരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അല്ലങ്കിൽ തയ്യാറാകുകയില്ല. ഒരു സെലിബ്രിറ്റി മരിക്കുകയോ, ഒരു വി.ഐ.പിയുടെ വീട്ടിൽ പ്രസവം നടക്കുകയോ ചെയ്താൽ, അതേ നേതാക്കൾ തന്നെയാണ് അവരുടെ സാന്നിധ്യം അവിടെ ഉറപ്പാക്കുന്നത്. പക്ഷേ, കർഷകരുടെ കാര്യം വരുമ്പോൾ അവർ ഞങ്ങളെ അവഗണിക്കുന്നു. അത്തരമൊരു ഹൃദയമില്ലാത്ത സർക്കാരിൽ ഞങ്ങൾക്ക് യാതൊരു പ്രതീക്ഷയുമില്ല'.

ഇതേ ജില്ലയിലെ മറ്റൊരു കർഷകനായ ബർകണ്ടി ഗ്രാമത്തിൽ നിന്നുള്ള ഗുർമിത് സിംഗിനും പറയാനുള്ളത് സമാന അനുഭവങ്ങളാണ്. അദ്ദേഹത്തിന്റെ ഏക മകൻ യാദ്വീന്ദർ സിംഗ് ജനുവരി 26ന് തിക്രി അതിർത്തിയിൽ നിന്ന് മടങ്ങിവരുന്ന സമയത്താണ് അപകടത്തിൽ മരിച്ചത്. പാർലമെന്റിൽ തോമറിന്റെ മറുപടിയിൽ പ്രകോപിതനായ ഗുർമിത് പറഞ്ഞത്,

'ഇത്തരമൊരു സർക്കാരിനെ പ്രതി ലജ്ജിക്കുന്നു' എന്നാണ്. എത്ര കർഷകർ മരിച്ചുവെന്ന് അവർക്ക് നന്നായി അറിയാം, പക്ഷേ, അവർ ഞങ്ങളെ മാനസികമായി ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നു. എന്റെ വാർധക്യത്തിൽ എനിക്ക് ഏക പിന്തുണയാകേണ്ട എന്റെ മകനെയാണ് എനിക്ക് നഷ്ടപ്പെട്ടത്. അതോടെ ഞാൻ ആകെ തകർന്നുപോയി. എന്റെ മകന്റെ ത്യാഗത്തിനുള്ള പരിഹാരം മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കുക എന്നതാണ്. കൃഷിക്കാർക്കുവേണ്ടിയാണ് എന്റെ മകൻ രക്തസാക്ഷിയായത്'.

ക്രൻതികരി കിസാൻ യൂണിയൻ പ്രസിഡന്റായ ഡോ. ദർശൻ പാൽ ദി വയറിനോട്‌ പറഞ്ഞത് ഇങ്ങനെയാണ്. 'എത്ര കർഷകർ പ്രക്ഷോഭത്തിൽ മരിച്ചു എന്ന് മോഡി സർക്കാറിന് അറിയില്ലങ്കിൽ, ഞങ്ങൾക്ക് സ്വന്തമായി കണക്കെടുക്കാൻ കഴിയും. വിവരങ്ങൾ ശേഖരിക്കാൻ സർക്കാരിന് ചില ഏജൻസികളെ നിയോഗിക്കാമായിരുന്നു, പക്ഷേ, അവർക്ക് വേണ്ടത് ആളുകളെ വഴിതെറ്റിക്കുയാണ്. ഓക്സിജന്റെ അഭാവം മൂലം മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് പാർലമെന്റിൽ പറഞ്ഞ ഒരു സർക്കാരിൽ നിന്ന് ഇതിനപ്പുറം എന്ത് പ്രതീക്ഷിക്കാം"! അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിൽ ഇതുവരെ എത്ര കർഷകർ മരിച്ചുവെന്ന് പോലും അറിയില്ലെങ്കിൽ ഇത് എങ്ങനെയുള്ള സർക്കാരാണെന്ന് മറ്റൊരു മുതിർന്ന എസ്‌.കെ.എം നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ ചോദിച്ചു. പ്രതിഷേധത്തിൽ രിച്ച എല്ലാ കർഷകരുടെയും  രേഖ ഞങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. അത് പുറത്തുവിടും. അടിസ്ഥാനപരമായി, സർക്കാർ പൊതുജനങ്ങൾക്ക് വേണ്ടിയല്ല നിലനിൽക്കുന്നത്. മറിച്ച് അംബാനി, അദാനി തുടങ്ങിയ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ്” അദ്ദേഹം പറഞ്ഞു.

"മോദി സർക്കാരിന്റെ ഉദ്ദേശ്യം ആദ്യ ദിവസം മുതൽ തന്നെ മോശമാണ്. പാർലമെന്റിൽ അത്തരമൊരു പ്രസ്താവന ഇറക്കിയതിലൂടെ, കൃഷിക്കാരോടുള്ള തന്റെ സർക്കാരിന്റെ കടുത്ത മനോഭാവം തോമർ തെളിയിച്ചിട്ടുണ്ട്”-  അദ്ദേഹം കൂട്ടിച്ചേർത്തു.