Skip to content Skip to sidebar Skip to footer

നിയമങ്ങൾ കാറ്റിൽ പറത്തി ആരാധനാലയങ്ങൾ കയ്യേറുമ്പോൾ!

1991ലെ പ്ലേസസ് ഓഫ് വര്‍ഷിപ് നിയമം പൂര്‍ണമായി ലംഘിക്കുന്ന നടപടികളാണ് ഗ്യാന്‍ വാപി മസ്ജിദുമായി ബന്ധപ്പെട്ട് നടന്നു കൊണ്ടിരിക്കുന്നതെന്ന് അലഹബാദ് ഹൈക്കോടതി മുന്‍ ജഡ്ജി അമര്‍ ശരണ്‍ പറയുന്നു;

”പള്ളിയില്‍ നിന്ന് ചില ഹിന്ദു പുരാവസ്തുക്കള്‍ കണ്ടെത്തുക എന്നതാണ് സര്‍വേയിലൂടെ പരാതിക്കാരുടെ ലക്ഷ്യം. എന്നാല്‍, പ്രസ്തുത സ്ഥലം ഔറംഗസേബ് ഗ്യാന്‍ വാപി പള്ളി സ്ഥാപിക്കുന്നതിനായി നിയമവിരുദ്ധമായി കൈവശപ്പെടുത്തിയതാണെന്ന് പരാതിയില്‍ തന്നെ പറയുന്നു. മുസ്ലീം സമുദായത്തിലെ അംഗങ്ങളും പള്ളിയും 1947 ഓഗസ്റ്റ് 15 ന് സ്ഥലത്ത് ഉണ്ടായിരുന്നുവെന്ന് ഇത് സ്ഥിരീകരിക്കുന്നു, അതിനാല്‍ ഇവിടെ പ്ലേസസ് ഓഫ് വര്‍ഷിപ് ആക്ട് ബാധകമാകും’.

‘വര്‍ഷത്തില്‍ ഒരു ദിവസം പള്ളിയില്‍ ഹിന്ദുക്കള്‍ക്ക് അവരുടെ ദേവതകളെ ആരാധിക്കാന്‍ അനുവാദമുണ്ടെന്നും അത് ചെയ്യാന്‍ തുടര്‍ച്ചയായ അനുമതി വേണമെന്നും ചൂണ്ടിക്കാട്ടിയാണ് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്, ഇത് വ്യക്തമാക്കുന്നത് 1947 മുതല്‍ പള്ളി സമുഛയമോ, അതിന്റെ ഒരു ഭാഗമോ അവരുടെ അധീനതയിലായിരുന്നില്ല എന്നാണ്’- റിട്ടയേര്‍ഡ് ജസ്റ്റിസ് ശരണ്‍ പറയുന്നു.

‘1947 ഓഗസ്റ്റ് 15 ന് ശേഷം നിയമനടപടികള്‍ ഉപയോഗിച്ച് പള്ളിയെ ഒരു ഹിന്ദു ആരാധനാലയമാക്കി പരിവര്‍ത്തിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. അല്ലെങ്കില്‍ അവര്‍ക്ക് അനുവാദം വാങ്ങാതെയോ, ഒരു സ്യൂട്ട് ഫയല്‍ ചെയ്യാതെയോ അവരുടെ മതപരമായ പ്രവര്‍ത്തനങ്ങള്‍ നടത്താമായിരുന്നു’- ജസ്റ്റിസ് ശരണ്‍ കൂട്ടിച്ചേര്‍ത്തു.

‘പള്ളിയുടെ പടിഞ്ഞാറന്‍ മതിലിന് പുറത്തുള്ള ആ ഭാഗത്തിന് മസ്ജിദുമായി ബന്ധമില്ലെങ്കില്‍ പിന്നെ എന്തിനാണ് വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം ഹിന്ദു പ്രാര്‍ത്ഥനകള്‍ക്ക് പ്രവേശനം അനുവദിക്കുന്നത്?’ ജസ്റ്റിസ് ശരണ്‍ ചോദിക്കുന്നു.

പ്ലേസസ് ഓഫ് വര്‍ഷിപ് (പ്രത്യേക വ്യവസ്ഥകള്‍ നിയമം 1991) സെക്ഷന്‍ 3 പ്രകാരം, ഏതെങ്കിലും ഒരു ആരാധനാലയത്തെ 1947 ഓഗസ്റ്റ് 15-നുള്ള അതിന്റെ പദവിയില്‍ നിന്ന് പരിവര്‍ത്തനം ചെയ്യുകയോ, മാറ്റങ്ങള്‍ വരുത്താന്‍ ശ്രമിക്കുകയോ ചെയ്യുന്നത്
3 വര്‍ഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണ്.

എന്നാല്‍, പ്ലേസസ് ഓഫ് വാര്‍ഷിപ് ആക്ട് പ്രകാരം മാത്രമല്ല പരിവര്‍ത്തനം പ്രശ്‌നമാകുന്നത്. 1958-ലെ ‘ഏന്‍ഷ്യന്റ് മോന്യുമെന്റ്‌സ് ആൻ്റ് ആര്‍ക്കിയോളജികള്‍ സയിറ്റ്‌സ് ആന്‍ഡ് റിമൈന്‍സ് ആക്ട്’ അനുസരിച്ചു, ‘ഈ നിയമപ്രകാരം കേന്ദ്ര സര്‍ക്കാര്‍ പരിപാലിക്കുന്ന ഒരു സംരക്ഷിത സ്മാരകം (ആരാധനാലയം) അതിന്റെ സ്വഭാവത്തിന് വിരുദ്ധമായ ഒരു ആവശ്യങ്ങള്‍ക്കും ഉപയോഗികാന്‍ പാടുള്ളതല്ല.’
ജസ്റ്റിസ് ശരണിന്റെ അഭിപ്രായം അനുസരിച്ച്; ‘ഹിന്ദു പ്രാര്‍ത്ഥനകള്‍ക്ക് ഒരു പള്ളിയോ അതിന്റെ ഭാഗമോ ഉപയോഗിക്കുന്നത് അടിസ്ഥാന സ്വഭാവത്തെ പരിവര്‍ത്തനം ചെയ്യുന്നതിന് തുല്യമാണ്, അത് ഒരു ആരാധനാലയം ‘അതിന്റെ സ്വഭാവത്തിന് വിരുദ്ധമായ ഏതെങ്കിലും ആവശ്യങ്ങള്‍ക്ക്’ ഉപയോഗിക്കുന്നതിന് തുല്യമാണ്.

ഗ്യാന്‍വാപി പള്ളിക്കുള്ളില്‍ സര്‍വേയും വീഡിയോഗ്രാഫിയും അനുവദിക്കണമെന്ന വാരാണസി കോടതിയുടെ ഉത്തരവ് 1991ല്‍ സുപ്രീം കോടതി അംഗീകരിച്ച ‘പ്ലേസസ് ഓഫ് വര്‍ഷിപ് ആക്ട്’ ന്റെ നഗ്‌നമായ ലംഘനമാണെന്നാണെന്ന് ചൂണ്ടിക്കാണിച്ച് ഓള്‍ ഇന്ത്യ മജ്ലിസ്-ഇ-ഇത്തെഹാദുല്‍ മുസ്ലിമീന്‍ തലവനും നിയമജ്ഞനുമായ
അസദുദ്ദീന്‍ ഉവൈസിയും രംഗത്ത് വന്നിട്ടുണ്ട്.

“കോടതിയുടെ ഉത്തരവ് 1991 ലെ ആരാധനാലയ നിയമത്തിന്റെ നഗ്‌നമായ ലംഘനമാണ്. ഇത് ബാബറി മസ്ജിദ് തര്‍ക്കത്തില്‍ സുപ്രീം കോടതി പുറപ്പെടുവിച്ച വിധിക്ക് എതിരാണ്”

“പി.വി. നരസിംഹ റാവു സര്‍ക്കാര്‍ പാസാക്കിയ പ്ലേസസ് ഓഫ് വര്‍ഷിപ് ആക്റ്റ് രാമ ജന്മഭൂമിക്ക് മാത്രമാണ് ബാധകമല്ലാത്തത്. മറ്റെല്ലാ ആരാധനാലയങ്ങളും അതേ നിലയില്‍ തന്നെ നിലനിര്‍ത്തേണ്ടതുണ്ട്. ആരാധനാലയങ്ങളുടെ പരിവര്‍ത്തനം വലിയ സംഘര്‍ഷങ്ങളിലേക്ക് നയിക്കും.”, കോണ്‍ഗ്രസ് നേതാവ് പി. ചിദംബരവും ഇതേ അഭിപ്രായം പങ്കുവെക്കുന്നു,

എന്താണ് 1991ലെ ‘പ്ലേസസ് ഓഫ് വര്‍ഷിപ് ആക്ട്’?

‘പ്ലേസസ് ഓഫ് വര്‍ഷിപ് ആക്റ്റി’ൻ്റെ മൂന്നാം വകുപ്പ് ആരാധനാലയങ്ങളില്‍ പരിവര്‍ത്തനങ്ങള്‍ വരുത്തുന്നത് തടയുന്നു. അതായത് ഈ നിയമം അനുസരിച്ച് ഒരു വ്യക്തിയുടേയോ, ഏതെങ്കിലും മതവിഭാഗത്തിന്റെയോ ആരാധനാലയത്തെ മറ്റൊരു മതവിഭാഗത്തിന്റെ ആരാധനാലയമാക്കി ‘പരിവര്‍ത്തിപ്പിക്കാന്‍’ പാടുള്ളതല്ല.
‘പരിവര്‍ത്തനം’ എന്നത് ആക്ടിലെ സെക്ഷന്‍ 2(ബി) പ്രകാരം, ‘വ്യാകരണ വ്യതിയാനം ഉള്‍പ്പടെ, ഏത് സ്വഭാവത്തിലുള്ള മാറ്റവും ഉള്‍പ്പെടുന്നു.’

1947 ആഗസ്ത് 15-ന് നിലവിലുണ്ടായിരുന്ന ആരാധനാലയത്തിന്റെ മതപരമായ സ്വഭാവം അന്നത്തെ അതേ നിലയില്‍ തന്നെ തുടരണമെന്ന് നിയമത്തിന്റെ
4-ാം വകുപ്പ് പ്രഖ്യാപിക്കുന്നു. അതായത് 1947 ഓഗസ്റ്റ് 15 ന് ഒരു കെട്ടിടം പള്ളിയായിരുന്നെങ്കില്‍, ഭാവിയില്‍ അത് ഒരു ക്ഷേത്രമാക്കി മാറ്റാനോ, തിരിച്ചോ കഴിയില്ല. നിയമത്തിലെ സെക്ഷന്‍ 5 പ്രകാരം ബാബറി മസ്ജിദ് കേസില്‍ മാത്രമാണ് ഈ വ്യവസ്ഥകള്‍ പാലിക്കേണ്ടതില്ലാത്തത്.

Leave a comment

Get notified on latest updates.

You can unsubscribe anytime.

Factsheets © 2024. All Rights Reserved.

2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ സമരക്കാർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. ബ്ലോഗിൽ പങ്കുവെച്ച കണക്കുകൾ അനുസരിച്ച്, 537 പേരാണ് ഇതുവരെ മരിച്ചിട്ടുള്ളത്.

2021 ജൂലൈ 22ന് ദൽഹി ജന്തർമന്ദറിൽ ഇരുനൂറ് പേർ സമരം ആരംഭിച്ചതോടെ, ജനദ്രോഹ നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. 21 ന് ബുധനാഴ്ച്ച ലഭിച്ച പൊലീസ് അനുമതിയോടെ ഇരുനൂറ് പേരടങ്ങുന്ന കര്‍ഷകരുടെ സംഘമാണ് ഇപ്പോൾ ജന്തര്‍ മന്തറില്‍ സമരം തുടരുന്നത്. യോഗേന്ദ്ര യാദവ്, ശിവകുമാര്‍ കക്കാജി, ഹനന്‍മല്ലേ തുടങ്ങിയ പ്രധാന കര്‍ഷക നേതാക്കളെല്ലാം ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് എത്തി ചേര്‍ന്നിരുന്നു. ദിവസവും 200 കർഷകരാണ് ജന്തർ മന്തറിലേക്ക് വരുന്നത്. ബാക്കിയുള്ളവർ അതിർത്തിയിൽ പ്രതിഷേധം തുടരുന്നുണ്ട്.  വിജയം വരെ തുടരുന്ന പോരാട്ടമാണിതെന്ന് കർഷക പ്രക്ഷോഭ നേതാക്കൾ പറയുന്നു.

ജനദ്രോഹകരമായ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ നടക്കുന്ന കര്‍ഷകസമരം ദല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് ഇരച്ചെത്തിയിട്ട് എട്ട് മാസത്തോളമായി. എന്നാൽ ഈ പ്രതിഷേധത്തിൽ എത്ര കർഷകർ മരിച്ചു എന്ന ചോദ്യത്തിന്, കണക്കുകൾ ലഭ്യമല്ല എന്ന മറുപടിയാണ്  കേന്ദ്ര സർക്കാർ നൽകിയത്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ഒരു ചോദ്യത്തിന് നൽകിയ മറുപടി ഇതിൻ്റെ ഉദാഹരണമാണ്. 'പ്രക്ഷോഭത്തിനിടെ നടന്ന കർഷക മരണത്തെക്കുറിച്ചുള്ള' റിപ്പോർട്ട്‌ ചില എം.പിമാർ ജൂലൈ ഇരുപതിന് മന്ത്രി തോമറിനോട് ചോദിക്കുകയുണ്ടായി. 'പ്രതിഷേധത്തിനിടെ കർഷകർ മരിച്ചതായി ഒരു രേഖയുമില്ല, അതുകൊണ്ട് തന്നെ അത്തരം കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ നിർദ്ദേശമില്ല- ഇതായിരുന്നു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്. ഗവൺമെൻ്റിൻ്റെ കൈയിൽ കണക്കുകളില്ലെങ്കിലും, എത്ര പേർക്ക് ഇതുവരെ ജീവൻ നഷ്ടപ്പെട്ടുവെന്ന് പഞ്ചാബിലെ ഓരോ കർഷകന്നും അവരുടെ കുടുംബങ്ങൾക്കും നന്നായി അറിയാം. 537 കർഷകരാണ് പ്രക്ഷോഭത്തിൽ ഇതുവരെ മരിച്ചതെന്നാണ് എസ്.കെ.എം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.

'കടുത്ത തണുപ്പ്, ചൂട്, മഴ, മറ്റ് അപകടങ്ങൾ എന്നിവ നേരിട്ടാണ് പാവം കർഷകർ മരിച്ചത്. എന്നാൽ, അതിന്റെ കണക്ക് പോലുമില്ലെന്ന് സർക്കാർ പറയുന്നുണ്ടങ്കിൽ എത്ര മനുഷ്യത്വമില്ലായ്മയാണ് അവർ കാണിക്കുന്നത്'! കർഷകർ ചോദിക്കുന്നു. ഇത് ശരിയാണ് എന്നതിൻ്റെ തെളിവുകളാണ് കഴിഞ്ഞ ദിവസം എസ്‌.കെ.എം പങ്കുവെച്ചത്.2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ അവർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. മരിച്ച കർഷകരുടെ ഫോട്ടോയും വിശദാംശങ്ങളും അടങ്ങികൊണ്ടാണ് ബ്ലോഗ് നിർമിച്ചിട്ടുള്ളത്.കർഷകരുടെ മരണത്തെക്കുറിച്ചുള്ള സമാനമായ അനുസ്മരണ പേജും ട്രോളി ടൈംസ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

ശ്രീ മുക്തർ സാഹിബ് ജില്ലയിലെ ഭട്ടി വാല ഗ്രാമത്തിലെ കുൽവന്ത് സിംഗ്, അതിർത്തിയിൽ കർഷകരുടെ പ്രതിഷേധത്തിൽ തന്റെ മൂത്ത മകൻ ബോഹർ സിങ്ങിന്റെ വിയോഗത്തെ കുറിച് പറഞ്ഞത് ഇങ്ങനെയാണ്; 'സർക്കാരിന് എല്ലാം അറിയാം. അവരുടെ അടുത്ത് എല്ലാ രേഖകളുമുണ്ടെങ്കിലും അവർ അത് പുറത്ത് വിടില്ല. കാരണം, കർഷകരുടെ ത്യാഗവും അവരുടെ ന്യായമായ പ്രതിഷേധവും അംഗീകരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അല്ലങ്കിൽ തയ്യാറാകുകയില്ല. ഒരു സെലിബ്രിറ്റി മരിക്കുകയോ, ഒരു വി.ഐ.പിയുടെ വീട്ടിൽ പ്രസവം നടക്കുകയോ ചെയ്താൽ, അതേ നേതാക്കൾ തന്നെയാണ് അവരുടെ സാന്നിധ്യം അവിടെ ഉറപ്പാക്കുന്നത്. പക്ഷേ, കർഷകരുടെ കാര്യം വരുമ്പോൾ അവർ ഞങ്ങളെ അവഗണിക്കുന്നു. അത്തരമൊരു ഹൃദയമില്ലാത്ത സർക്കാരിൽ ഞങ്ങൾക്ക് യാതൊരു പ്രതീക്ഷയുമില്ല'.

ഇതേ ജില്ലയിലെ മറ്റൊരു കർഷകനായ ബർകണ്ടി ഗ്രാമത്തിൽ നിന്നുള്ള ഗുർമിത് സിംഗിനും പറയാനുള്ളത് സമാന അനുഭവങ്ങളാണ്. അദ്ദേഹത്തിന്റെ ഏക മകൻ യാദ്വീന്ദർ സിംഗ് ജനുവരി 26ന് തിക്രി അതിർത്തിയിൽ നിന്ന് മടങ്ങിവരുന്ന സമയത്താണ് അപകടത്തിൽ മരിച്ചത്. പാർലമെന്റിൽ തോമറിന്റെ മറുപടിയിൽ പ്രകോപിതനായ ഗുർമിത് പറഞ്ഞത്,

'ഇത്തരമൊരു സർക്കാരിനെ പ്രതി ലജ്ജിക്കുന്നു' എന്നാണ്. എത്ര കർഷകർ മരിച്ചുവെന്ന് അവർക്ക് നന്നായി അറിയാം, പക്ഷേ, അവർ ഞങ്ങളെ മാനസികമായി ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നു. എന്റെ വാർധക്യത്തിൽ എനിക്ക് ഏക പിന്തുണയാകേണ്ട എന്റെ മകനെയാണ് എനിക്ക് നഷ്ടപ്പെട്ടത്. അതോടെ ഞാൻ ആകെ തകർന്നുപോയി. എന്റെ മകന്റെ ത്യാഗത്തിനുള്ള പരിഹാരം മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കുക എന്നതാണ്. കൃഷിക്കാർക്കുവേണ്ടിയാണ് എന്റെ മകൻ രക്തസാക്ഷിയായത്'.

ക്രൻതികരി കിസാൻ യൂണിയൻ പ്രസിഡന്റായ ഡോ. ദർശൻ പാൽ ദി വയറിനോട്‌ പറഞ്ഞത് ഇങ്ങനെയാണ്. 'എത്ര കർഷകർ പ്രക്ഷോഭത്തിൽ മരിച്ചു എന്ന് മോഡി സർക്കാറിന് അറിയില്ലങ്കിൽ, ഞങ്ങൾക്ക് സ്വന്തമായി കണക്കെടുക്കാൻ കഴിയും. വിവരങ്ങൾ ശേഖരിക്കാൻ സർക്കാരിന് ചില ഏജൻസികളെ നിയോഗിക്കാമായിരുന്നു, പക്ഷേ, അവർക്ക് വേണ്ടത് ആളുകളെ വഴിതെറ്റിക്കുയാണ്. ഓക്സിജന്റെ അഭാവം മൂലം മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് പാർലമെന്റിൽ പറഞ്ഞ ഒരു സർക്കാരിൽ നിന്ന് ഇതിനപ്പുറം എന്ത് പ്രതീക്ഷിക്കാം"! അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിൽ ഇതുവരെ എത്ര കർഷകർ മരിച്ചുവെന്ന് പോലും അറിയില്ലെങ്കിൽ ഇത് എങ്ങനെയുള്ള സർക്കാരാണെന്ന് മറ്റൊരു മുതിർന്ന എസ്‌.കെ.എം നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ ചോദിച്ചു. പ്രതിഷേധത്തിൽ രിച്ച എല്ലാ കർഷകരുടെയും  രേഖ ഞങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. അത് പുറത്തുവിടും. അടിസ്ഥാനപരമായി, സർക്കാർ പൊതുജനങ്ങൾക്ക് വേണ്ടിയല്ല നിലനിൽക്കുന്നത്. മറിച്ച് അംബാനി, അദാനി തുടങ്ങിയ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ്” അദ്ദേഹം പറഞ്ഞു.

"മോദി സർക്കാരിന്റെ ഉദ്ദേശ്യം ആദ്യ ദിവസം മുതൽ തന്നെ മോശമാണ്. പാർലമെന്റിൽ അത്തരമൊരു പ്രസ്താവന ഇറക്കിയതിലൂടെ, കൃഷിക്കാരോടുള്ള തന്റെ സർക്കാരിന്റെ കടുത്ത മനോഭാവം തോമർ തെളിയിച്ചിട്ടുണ്ട്”-  അദ്ദേഹം കൂട്ടിച്ചേർത്തു.