Skip to content Skip to sidebar Skip to footer

വഖഫ് ബോർഡ് ശമ്പളം നൽകുന്നവരെ പി.എസ്.എസി നിയമിക്കുന്നത് എന്തടിസ്ഥാനത്തിലാണ്!?

വഖഫ് ബോർഡിലെ ഉദ്യോഗസ്ഥരുടെ ശമ്പളം പൂർണ്ണമായും വഖഫ് സ്വത്തിൽ നിന്നാണ് നൽകുന്നത് എന്നിരിക്കെ, വഖഫ് ബോർഡിലെ നിയമനങ്ങൾ പി.എസ്.സിക്ക് വിടുന്നത് എന്തടിസ്ഥാനത്തിലാണ്? സർക്കാർ ഖജനാവിൽ നിന്ന് ശമ്പളം നൽകുന്ന എയ്ഡഡ് സ്കൂളുകളിലെ ആയിരക്കണക്കിന് തസ്തികകളിലേക്കുള്ള നിയമനം പി.എസ്.എസി വഴി നടത്താതിരിക്കുകയും, സർക്കാർ ശമ്പളം നൽകാത്ത വഖഫ് ബോർഡ് നിയമനങ്ങൾ, പി.എസ്.സിക്ക് വിടണം എന്ന തീരുമാനമെടുക്കുകയും ചെയ്ത വൈരുദ്ധ്യത്തിന് എന്ത് വിശേഷണമാണ് നൽകേണ്ടത്!?

കേരള സ്റ്റേറ്റ് വഖഫ് ബോർഡിൻ്റെ കീഴിലുള്ള നിയമനങ്ങൾ പി.എസ്.സിക്ക് വിടുന്നത് സംബന്ധിച്ച ബില്ല് കേരള ഗവൺമെൻ്റ് പാസ്സാക്കിയിരിക്കുകയാണ്. പ്രതിപക്ഷ പാർട്ടികളിൽ നിന്നും, മുസ്ലിം സംഘടനകളിൽ നിന്നുമുള്ള എതിർപ്പ് നിലനിൽക്കെയാണ് അസംബ്ലി ഈ ബില്ല് പാസാക്കിയത്. വഖഫ് റെഗുലേഷൻ ആക്ട് അനുസരിച്ചാണ് നിലവിൽ വഖഫ് ബോർഡ് നിയമനങ്ങൾ നടത്തി വരുന്നത്.ഈ നിയമനങ്ങളിൽ ക്രമക്കേടുണ്ട് എന്ന് വാദിച്ചുകൊണ്ടാണ് വഖഫ് ബോർഡ് നിയമനങ്ങളിലെ അഴിച്ചുപണിക്ക് സർക്കാർ ശ്രമിക്കുന്നത്. 2017 ഫെബ്രുവരിയിലായിരുന്നു ഗവൺമെൻ്റ് ആദ്യമായി ഈ തീരുമാനം അറിയിച്ചത്.എന്നാൽ അതിനു മുൻപ് തന്നെ ദേവസ്വം ബോർഡിന് കീഴിലുള്ള നിയമനങ്ങൾ പി.എസ്.സിക്ക് വിടും എന്ന് ഗവൺമെൻ്റ് പ്രഖ്യാപിച്ചിരുന്നു. പക്ഷേ, ചില ഹിന്ദു സംഘടനകളുടെ പ്രതിഷേധത്തിനു വഴങ്ങി സർക്കാർ ആ തീരുമാനം മാറ്റുകയും ദേവസ്വം നിയമനങ്ങൾക്കായി ഒരു റിക്രൂട്ട്മെന്റ് ബോർഡ് രൂപീകരിക്കുകയും ചെയ്തു. അതേ സമയം വഖഫ് നിയമനങ്ങൾ പി.എസ്.സിക്ക് വിടണം എന്ന തീരുമാനത്തിൽ ഉറച്ച് നിൽക്കുകയാണ് സർക്കാർ. എന്നാൽ, ആയിരത്തിലേറെ നിയമനങ്ങൾ നടക്കുന്ന ദേവസ്വം ബോർഡ് പോലെയല്ല, വളരെ കുറച്ചു മാത്രം നിയമനങ്ങളുള്ള വഖഫ് ബോർഡിന് വേണ്ടി അത്തരത്തിൽ ഒരു റിക്രൂട്ട്മെന്റ് ബോർഡ് രൂപീകരിക്കുക സാധ്യമല്ല എന്ന വിചിത്രമായ വാദമാണ് വകുപ്പ് മന്ത്രി ഇതിനു വിശദീകരണമായി മുന്നോട്ടുവെച്ചത്. ഈ നിലപാടിലെ അനീതിയും വിവേചനവും വളരെ വ്യക്തമാണ്‌.  

1960 ലാണ് കേരള സ്റ്റേറ്റ് വഖഫ് ബോർഡ് രൂപം കൊള്ളുന്നത്.1995ലെ വഖഫ് ആക്ടിൽ, ‘ഒരു ഇസ്ലാം മതവിശ്വാസി വിശ്വാസപ്രചോദിതനായി മതത്തിന്റെ മാർഗത്തിൽ വിട്ട് നൽകുന്ന ദാനധർമങ്ങൾ’ എന്നാണ് വഖഫിന് നൽകിയ നിർവചനം.വഖഫ് സ്വത്തിന്റെയും അതുപയോഗിച്ച് നടത്തുന്ന ഇസ്ലാമിക വിശ്വാസത്തിൽ അധിഷ്ടിധമായ പ്രവർത്തനങ്ങളുടെയും വഖഫ് ഭൂമിയുടെയും സ്ഥാപനങ്ങളുടെയും മേൽനോട്ടവും നടത്തിപ്പുമാണ്‌ കേരള സ്റ്റേറ്റ് വഖഫ് ബോർഡ് നിർവഹിക്കുന്നത്.അതുകൂടാതെ വഖഫ് ആക്ട് അനുസരിച്ചുള്ള നിയമങ്ങൾ പാലിക്കപെടുന്നു എന്നും വഖഫ് സ്വത്തും മറ്റും ശരിയായ രീതിയിൽ ഉപയോഗിക്കപ്പെടുന്നു എന്നും ഉറപ്പ്‌ വരുത്തുക, ക്രമക്കേടുകൾ സംഭവിക്കുമ്പോൾ ഇടപെടുക എന്നിവയാണ് ബോർഡിൻ്റെ മറ്റു പ്രധാന ഉത്തരവാദിത്തങ്ങൾ.   

വഖഫ് ബോർഡ് ഒരു statutory ബോഡിയാണ്.വഖഫ് ആക്ട് പ്രകാരം എല്ലാ തസ്തികയിലേക്കുള്ള നിയമനങ്ങളും കേരള സ്റ്റേറ്റ് വഖഫ് ബോർഡിൻ്റെ കീഴിലാണ് നടക്കേണ്ടത്.നിലവിൽ എംബ്ലോയ്‌മെൻ്റ് എക്സ്ചേഞ്ച് വഴിയാണ് ഈ നിയമനങ്ങൾ നടക്കുന്നത്.വഖഫ് ബോർഡിൽ ആകെയുള്ളത് 125 തസ്തികകളാണ്.ഇതിലെ ഓരോ തസ്തികയിലും 12 അപേക്ഷകർ വരെ ഉണ്ടാകാം.എഴുത്തു പരീക്ഷ, ഇന്റർവ്യൂ, സീനിയോറിറ്റി എന്നിവ പരിഗണിച്ചാണ് ഈ നിയമനങ്ങൾ നടക്കുന്നത്. കഴിഞ്ഞ നിയമനങ്ങൾ ഒന്നും തന്നെ വഖഫ് റെഗുലേഷൻ ആക്ടിന് വിരുദ്ധമായി നടന്നിട്ടില്ല എന്നാണ് പ്രതിപക്ഷം ചൂണ്ടിക്കാണിക്കുന്നത്. നിയമനങ്ങൾ പി.എസ്.സിക്ക് വിടുന്നത് വഖഫ് ആക്ടിന്റെ ലംഘനമാണ് എന്നും ചൂണ്ടികാണിക്കപ്പെടുന്നു. 

നിയമനങ്ങൾ പി.എസ്.സി വഴി ആകുന്നതോടെ വഖഫ് ബോർഡ് നിയമനത്തിൽ പാലിക്കേണ്ടുന്ന മതപരമായ മാനദണ്ഡങ്ങൾ പാലിക്കപ്പെടില്ല എന്നതാണ് ഈ നടപടി ഉയർത്തുന്ന വലിയൊരു വെല്ലുവിളി.മതനിരാസം സ്വീകരിച്ച മുസ്ലിം നാമധാരിയോ,  മറ്റൊരു മത വിശ്വാസിയോ പി.എസ്.സി വഴി എളുപ്പത്തിൽ വഖഫ് ബോർഡിൽ നിയമിക്കപെടാം. പി.എസ്.സിയുടെ നിയമനങ്ങളിൽ മതം ഒരു മാനദണ്ഡമല്ല.അതിനാൽ തന്നെ, സർക്കാർ ഈ വിഷയത്തിൽ നൽകുന്ന ഉറപ്പുകൾക്ക് കോടതിയിലെത്തുന്നത് വരെയേ ആയുസ്സുള്ളൂ എന്നത് അടിവരയിടേണ്ടതാണ്. വഖഫ് ബോർഡിലെ ഉദ്യോഗസ്ഥരുടെ ശമ്പളം പൂർണ്ണമായും വഖഫ് സ്വത്തിൽ നിന്നാണ് നൽകുന്നത്. എന്നിരിക്കെ,വഖഫ് ബോർഡിലെ നിയമനങ്ങൾ പി.എസ്.സിക്ക് വിടുന്നത് എന്തടിസ്ഥാനത്തിലാണ്? സർക്കാർ ഖജനാവിൽ നിന്ന് ശമ്പളം നൽകുന്ന എയ്ഡഡ് സ്കൂളുകളിലെ ആയിരക്കണക്കിന് തസ്തികകളിലേക്കുള്ള നിയമനം പി.എസ്.എസി വഴി നടത്താതിരിക്കുകയും,സർക്കാർ ശമ്പളം നൽകാത്ത വഖഫ് ബോർഡ് നിയമനങ്ങൾ,പി.എസ്.സിക്ക് വിടണം എന്ന് തീരുമാനമെടുക്കുകയും ചെയ്ത വൈരുദ്ധ്യത്തിന് എന്ത് വിശേഷണമാണ് നൽകേണ്ടത്!?

ഇന്ത്യയിൽ ആകെ മുപ്പത് സംസ്ഥാന വഖഫ് ബോർഡുകളാണ് ഉള്ളത്. ഇവയെല്ലാം വഖഫ് ആക്ട് പ്രകാരമാണ് നിയമനങ്ങൾ നടത്തി വരുന്നത്. എന്നിരിക്കെ,ഒരു പ്രത്യേക സാഹചര്യവും പറയാനില്ലാതെയാണ് നിയമങ്ങൾ പി.എസ്.സിക്ക് വിടണം എന്ന് കേരള സർക്കാർ വാശി പിടിക്കുന്നത്. ബി.ജെ.പിയുടെ നേത്യത്വത്തിലുള്ള കേന്ദ്ര ഗവൺമെൻ്റിനും സംസ്ഥാന ഗവൺമെൻ്റുകൾക്കും മുസ്ലിം വിരുദ്ധ ഇടപെടലുകൾക്ക് പുതിയ വാതിലുകൾ തുറന്നുകൊടുക്കുകയല്ലേ ഇതിലൂടെ ചെയ്യുന്നത്! ഈ തീരുമാനത്തിനു പിന്നിൽ എന്തെല്ലാം അജണ്ടകളുണ്ട് എന്നതും പരിശോധിക്കേണ്ടതാണ്. 

വഖഫ് ബോർഡും ദേവസ്വം ബോർഡും അതത് മതവിഭാഗങ്ങളുടെ വിശ്വാസ സംബന്ധമായ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കാൻ ഏൽപ്പിക്കപ്പെട്ട നോൺ കോൺസ്റ്റിറ്റ്യൂഷനൽ ബോഡികൾ ആണ്. അതുകൊണ്ട് തന്നെ കൃത്യമായ മത വിശ്വാസ മാനദണ്ഡങ്ങൾ ആധാരമാക്കിയല്ലാതെ നിയമനങ്ങൾ പാടുള്ളതല്ല. ദേവസ്വം ബോർഡിലെ നിയമനങ്ങൾ കൃത്യമായി റിക്രൂട്ട്മെന്റ് ബോഡി വഴി നടക്കുമ്പോൾ, വഖഫ് ബോർഡ് നിയമനങ്ങളിൽ വളരെ എളുപ്പത്തിൽ ഒരു അട്ടിമറി ഈ ഭേദഗതി മൂലം സംഭവിക്കാം.നിയമനങ്ങൾ പി.എസ്.സിക്ക് വിടുന്നതിലൂടെ മതപരമായ മാനദണ്ഡങ്ങൾ പാലിക്കപ്പെടാതെ പോകുകയും അതിലൂടെ വലിയ രീതിയിൽ അവകാശ ലംഘനങ്ങൾക്ക് വഴി തുറക്കുകയുമാണ് ചെയ്യുക. ഇക്കാര്യത്തിൽ സർക്കാർ നൽകുന്ന ഉറപ്പുകൾ വളരെ ബാലിശമായതും നിയമപരമായി നിലനിൽക്കാത്തതും ആണ്. സർക്കാർ സർവീസിലെ വിവിധ സംവരണങ്ങൾ അട്ടിമറിച്ചത് ഉൾപ്പെടെ മുസ്ലിം സമൂഹം നേരിടുന്ന തുടർച്ചയായ അവകാശ നിഷേധങ്ങൾക്കും വിവേചനങ്ങൾക്കും പുതിയൊരു അധ്യായം കൂടി തുറക്കുകയാണ് വഖഫ് ബോർഡ് നിയമനങ്ങൾ സംബന്ധിച്ച സർക്കാർ തീരുമാനം.

Leave a comment

Get notified on latest updates.

You can unsubscribe anytime.

Factsheets © 2024. All Rights Reserved.

2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ സമരക്കാർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. ബ്ലോഗിൽ പങ്കുവെച്ച കണക്കുകൾ അനുസരിച്ച്, 537 പേരാണ് ഇതുവരെ മരിച്ചിട്ടുള്ളത്.

2021 ജൂലൈ 22ന് ദൽഹി ജന്തർമന്ദറിൽ ഇരുനൂറ് പേർ സമരം ആരംഭിച്ചതോടെ, ജനദ്രോഹ നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. 21 ന് ബുധനാഴ്ച്ച ലഭിച്ച പൊലീസ് അനുമതിയോടെ ഇരുനൂറ് പേരടങ്ങുന്ന കര്‍ഷകരുടെ സംഘമാണ് ഇപ്പോൾ ജന്തര്‍ മന്തറില്‍ സമരം തുടരുന്നത്. യോഗേന്ദ്ര യാദവ്, ശിവകുമാര്‍ കക്കാജി, ഹനന്‍മല്ലേ തുടങ്ങിയ പ്രധാന കര്‍ഷക നേതാക്കളെല്ലാം ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് എത്തി ചേര്‍ന്നിരുന്നു. ദിവസവും 200 കർഷകരാണ് ജന്തർ മന്തറിലേക്ക് വരുന്നത്. ബാക്കിയുള്ളവർ അതിർത്തിയിൽ പ്രതിഷേധം തുടരുന്നുണ്ട്.  വിജയം വരെ തുടരുന്ന പോരാട്ടമാണിതെന്ന് കർഷക പ്രക്ഷോഭ നേതാക്കൾ പറയുന്നു.

ജനദ്രോഹകരമായ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ നടക്കുന്ന കര്‍ഷകസമരം ദല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് ഇരച്ചെത്തിയിട്ട് എട്ട് മാസത്തോളമായി. എന്നാൽ ഈ പ്രതിഷേധത്തിൽ എത്ര കർഷകർ മരിച്ചു എന്ന ചോദ്യത്തിന്, കണക്കുകൾ ലഭ്യമല്ല എന്ന മറുപടിയാണ്  കേന്ദ്ര സർക്കാർ നൽകിയത്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ഒരു ചോദ്യത്തിന് നൽകിയ മറുപടി ഇതിൻ്റെ ഉദാഹരണമാണ്. 'പ്രക്ഷോഭത്തിനിടെ നടന്ന കർഷക മരണത്തെക്കുറിച്ചുള്ള' റിപ്പോർട്ട്‌ ചില എം.പിമാർ ജൂലൈ ഇരുപതിന് മന്ത്രി തോമറിനോട് ചോദിക്കുകയുണ്ടായി. 'പ്രതിഷേധത്തിനിടെ കർഷകർ മരിച്ചതായി ഒരു രേഖയുമില്ല, അതുകൊണ്ട് തന്നെ അത്തരം കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ നിർദ്ദേശമില്ല- ഇതായിരുന്നു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്. ഗവൺമെൻ്റിൻ്റെ കൈയിൽ കണക്കുകളില്ലെങ്കിലും, എത്ര പേർക്ക് ഇതുവരെ ജീവൻ നഷ്ടപ്പെട്ടുവെന്ന് പഞ്ചാബിലെ ഓരോ കർഷകന്നും അവരുടെ കുടുംബങ്ങൾക്കും നന്നായി അറിയാം. 537 കർഷകരാണ് പ്രക്ഷോഭത്തിൽ ഇതുവരെ മരിച്ചതെന്നാണ് എസ്.കെ.എം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.

'കടുത്ത തണുപ്പ്, ചൂട്, മഴ, മറ്റ് അപകടങ്ങൾ എന്നിവ നേരിട്ടാണ് പാവം കർഷകർ മരിച്ചത്. എന്നാൽ, അതിന്റെ കണക്ക് പോലുമില്ലെന്ന് സർക്കാർ പറയുന്നുണ്ടങ്കിൽ എത്ര മനുഷ്യത്വമില്ലായ്മയാണ് അവർ കാണിക്കുന്നത്'! കർഷകർ ചോദിക്കുന്നു. ഇത് ശരിയാണ് എന്നതിൻ്റെ തെളിവുകളാണ് കഴിഞ്ഞ ദിവസം എസ്‌.കെ.എം പങ്കുവെച്ചത്.2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ അവർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. മരിച്ച കർഷകരുടെ ഫോട്ടോയും വിശദാംശങ്ങളും അടങ്ങികൊണ്ടാണ് ബ്ലോഗ് നിർമിച്ചിട്ടുള്ളത്.കർഷകരുടെ മരണത്തെക്കുറിച്ചുള്ള സമാനമായ അനുസ്മരണ പേജും ട്രോളി ടൈംസ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

ശ്രീ മുക്തർ സാഹിബ് ജില്ലയിലെ ഭട്ടി വാല ഗ്രാമത്തിലെ കുൽവന്ത് സിംഗ്, അതിർത്തിയിൽ കർഷകരുടെ പ്രതിഷേധത്തിൽ തന്റെ മൂത്ത മകൻ ബോഹർ സിങ്ങിന്റെ വിയോഗത്തെ കുറിച് പറഞ്ഞത് ഇങ്ങനെയാണ്; 'സർക്കാരിന് എല്ലാം അറിയാം. അവരുടെ അടുത്ത് എല്ലാ രേഖകളുമുണ്ടെങ്കിലും അവർ അത് പുറത്ത് വിടില്ല. കാരണം, കർഷകരുടെ ത്യാഗവും അവരുടെ ന്യായമായ പ്രതിഷേധവും അംഗീകരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അല്ലങ്കിൽ തയ്യാറാകുകയില്ല. ഒരു സെലിബ്രിറ്റി മരിക്കുകയോ, ഒരു വി.ഐ.പിയുടെ വീട്ടിൽ പ്രസവം നടക്കുകയോ ചെയ്താൽ, അതേ നേതാക്കൾ തന്നെയാണ് അവരുടെ സാന്നിധ്യം അവിടെ ഉറപ്പാക്കുന്നത്. പക്ഷേ, കർഷകരുടെ കാര്യം വരുമ്പോൾ അവർ ഞങ്ങളെ അവഗണിക്കുന്നു. അത്തരമൊരു ഹൃദയമില്ലാത്ത സർക്കാരിൽ ഞങ്ങൾക്ക് യാതൊരു പ്രതീക്ഷയുമില്ല'.

ഇതേ ജില്ലയിലെ മറ്റൊരു കർഷകനായ ബർകണ്ടി ഗ്രാമത്തിൽ നിന്നുള്ള ഗുർമിത് സിംഗിനും പറയാനുള്ളത് സമാന അനുഭവങ്ങളാണ്. അദ്ദേഹത്തിന്റെ ഏക മകൻ യാദ്വീന്ദർ സിംഗ് ജനുവരി 26ന് തിക്രി അതിർത്തിയിൽ നിന്ന് മടങ്ങിവരുന്ന സമയത്താണ് അപകടത്തിൽ മരിച്ചത്. പാർലമെന്റിൽ തോമറിന്റെ മറുപടിയിൽ പ്രകോപിതനായ ഗുർമിത് പറഞ്ഞത്,

'ഇത്തരമൊരു സർക്കാരിനെ പ്രതി ലജ്ജിക്കുന്നു' എന്നാണ്. എത്ര കർഷകർ മരിച്ചുവെന്ന് അവർക്ക് നന്നായി അറിയാം, പക്ഷേ, അവർ ഞങ്ങളെ മാനസികമായി ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നു. എന്റെ വാർധക്യത്തിൽ എനിക്ക് ഏക പിന്തുണയാകേണ്ട എന്റെ മകനെയാണ് എനിക്ക് നഷ്ടപ്പെട്ടത്. അതോടെ ഞാൻ ആകെ തകർന്നുപോയി. എന്റെ മകന്റെ ത്യാഗത്തിനുള്ള പരിഹാരം മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കുക എന്നതാണ്. കൃഷിക്കാർക്കുവേണ്ടിയാണ് എന്റെ മകൻ രക്തസാക്ഷിയായത്'.

ക്രൻതികരി കിസാൻ യൂണിയൻ പ്രസിഡന്റായ ഡോ. ദർശൻ പാൽ ദി വയറിനോട്‌ പറഞ്ഞത് ഇങ്ങനെയാണ്. 'എത്ര കർഷകർ പ്രക്ഷോഭത്തിൽ മരിച്ചു എന്ന് മോഡി സർക്കാറിന് അറിയില്ലങ്കിൽ, ഞങ്ങൾക്ക് സ്വന്തമായി കണക്കെടുക്കാൻ കഴിയും. വിവരങ്ങൾ ശേഖരിക്കാൻ സർക്കാരിന് ചില ഏജൻസികളെ നിയോഗിക്കാമായിരുന്നു, പക്ഷേ, അവർക്ക് വേണ്ടത് ആളുകളെ വഴിതെറ്റിക്കുയാണ്. ഓക്സിജന്റെ അഭാവം മൂലം മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് പാർലമെന്റിൽ പറഞ്ഞ ഒരു സർക്കാരിൽ നിന്ന് ഇതിനപ്പുറം എന്ത് പ്രതീക്ഷിക്കാം"! അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിൽ ഇതുവരെ എത്ര കർഷകർ മരിച്ചുവെന്ന് പോലും അറിയില്ലെങ്കിൽ ഇത് എങ്ങനെയുള്ള സർക്കാരാണെന്ന് മറ്റൊരു മുതിർന്ന എസ്‌.കെ.എം നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ ചോദിച്ചു. പ്രതിഷേധത്തിൽ രിച്ച എല്ലാ കർഷകരുടെയും  രേഖ ഞങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. അത് പുറത്തുവിടും. അടിസ്ഥാനപരമായി, സർക്കാർ പൊതുജനങ്ങൾക്ക് വേണ്ടിയല്ല നിലനിൽക്കുന്നത്. മറിച്ച് അംബാനി, അദാനി തുടങ്ങിയ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ്” അദ്ദേഹം പറഞ്ഞു.

"മോദി സർക്കാരിന്റെ ഉദ്ദേശ്യം ആദ്യ ദിവസം മുതൽ തന്നെ മോശമാണ്. പാർലമെന്റിൽ അത്തരമൊരു പ്രസ്താവന ഇറക്കിയതിലൂടെ, കൃഷിക്കാരോടുള്ള തന്റെ സർക്കാരിന്റെ കടുത്ത മനോഭാവം തോമർ തെളിയിച്ചിട്ടുണ്ട്”-  അദ്ദേഹം കൂട്ടിച്ചേർത്തു.