Skip to content Skip to sidebar Skip to footer

സുനിൽ കനുഗോലു: കോൺഗ്രസ് വിജയത്തിന്റെ സൂത്രധാരൻ

ബി.ജെ.പിയെ പരാജയപ്പെടുത്തി, കർണാടകയിൽ കോൺഗ്രസ് അധികാരത്തിൽ വരുമെന്ന് കോൺഗ്രസ് പ്രവർത്തകർ തന്നെ പ്രതീക്ഷിച്ചിരുന്നില്ലാത്ത ഇടത്താണ് സുനിൽ കനഗോലു എന്ന രാഷ്ട്രീയ തന്ത്രജ്ഞന്റെ വൈദഗ്ധ്യം വ്യക്തമാകുന്നത്. മുൻകാല തെരഞ്ഞെടുപ്പിൽ നിന്ന് വ്യത്യസ്തമായി ബി.ജെ പിയുടെ വർഗീയ പ്രചാരണത്തെ മറികടക്കുന്ന പുതിയ പ്രചാരണ തന്ത്രങ്ങൾ ഒന്നും തന്നെ കോൺഗ്രസിന് ഉണ്ടായിരുന്നില്ല. മാത്രമല്ല, സാധാരണഗതിയിൽ ബി.ജെ.പി പ്രയോഗിക്കാറുള്ള വർഗീയ പ്രചാരണങ്ങൾ മുൻ തെരഞ്ഞെടുപ്പുകളിൽ അവർക്ക് ഗുണം ചെയ്തതും ബി.ജെ.പിയുടെ ആത്മവിശ്വാസം വർധിപ്പിച്ചിരുന്നു.

അവിടെയാണ് ബി.ജെ.പിയെ മറികടക്കാൻ എന്തുതരം തന്ത്രമാണ് ഉപയോഗിക്കേണ്ടത് എന്നിടത്ത് സുനിൽ കനഗോലു എന്ന സൂത്രധാരന്റെ വിജയിക്കുന്നത്.

ആരാണ് സുനിൽ കനഗോലു?

2014 ലോക്സഭാ തെരഞ്ഞെടുപ്പിനെ തുടർന്ന് ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട പേരുകളിൽ ഒന്നായിരുന്നു പ്രശാന്ത് കിഷോറിന്റേത്. പ്രശാന്ത് കിഷോർ എന്ന പേരിലൂടെയാണ് തെരെഞ്ഞെടുപ്പ് വിജയങ്ങളിലെ പ്രൊഫഷണൽ രീതിശാസ്ത്രത്തെ കുറിച്ച് നമ്മൾ കേട്ടു തുടങ്ങുന്നതും. ബി.ജെ.പിക്ക് വലിയ സാധ്യത ഇല്ലാതിരുന്ന തെരഞ്ഞെടുപ്പിൽ നരേന്ദ്രമോദിയെ അധികാരത്തിൽ എത്തിച്ചതിൽ പ്രധാന പങ്കുവഹിച്ച ആളായിരുന്നു പ്രശാന്ത് കിഷോർ. ഇന്ന് അതേ പ്രൊഫഷണൽ തന്ത്രങ്ങളുമായി കർണാടകയിൽ കോൺഗ്രസ് അധികാരം നേടിയപ്പോൾ അതിന്റെ പിന്നിൽ പ്രവർത്തിച്ചത് അന്ന് പ്രശാന്ത് കിഷോറിന്റെ വലംകൈ ആയിരുന്ന സുനിൽ കനഗോലു ആണ്.

2012 മുതലാണ് തെരെഞ്ഞെടുപ്പ് തന്ത്രജ്ഞനായി രംഗത്ത് വരുന്നത്. പ്രശാന്ത് കിഷോറിന്റെ കൂടെ ബി.ജെ.പിയെ വിജയിപ്പിച്ച തെരഞ്ഞെടുപ്പുകളിൽ കനഗോലുവും ഭാഗമായിരുന്നു.

പ്രശാന്ത് കിഷോറുമായി പിരിഞ്ഞ ശേഷം ‘മൈൻഡ് ഷെയർ’ എന്ന കമ്പനി ആരംഭിച്ചു. 2016ൽ തമിഴ്നാട്ടിൽ എം.കെ സ്റ്റാലിന് വേണ്ടിയാണ് ആദ്യമായി പ്രവർത്തിച്ചത്. 2018ൽ ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, കർണാടക തുടങ്ങിയ തെരഞ്ഞെടുപ്പുകളിൽ അമിത് ഷായുടെ ആവശ്യത്തെ തുടർന്ന് ആസൂത്രണ ചുമതല ഏറ്റെടുത്തു. 2019 ൽ വീണ്ടും തമിഴ്നാട്ടിൽ ലോക്‌സഭ തെരഞ്ഞെടുപ്പിൽ ഡി.എം.കെ.ക്ക് വേണ്ടി രംഗത്ത് വന്നു. 2021ൽ ഡി.എം.കെ പ്രശാന്ത് കിഷോറിനെ പകരം കൊണ്ടു വന്നതിനെ തുടർന്ന് ഡി.എം.കെയുമായി പിരിഞ്ഞ സുനിൽ ആ തെരെഞ്ഞെടുപ്പിൽ അഖിലേന്ത്യ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകത്തിന് വേണ്ടി പ്രവർത്തിച്ചെങ്കിലും പരാജയപ്പെട്ടു. തുടർന്നാണ് രാഹുൽ ഗാന്ധിയും സോണിയ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയെ തുടർന്ന് കർണാടക തെരെഞ്ഞെടുപ്പ് ചുമതല മൈൻഡ് ഷെയറിനെ ഏൽപ്പിക്കുന്നത്.

കോൺഗ്രസിന്റെ ‘മിഷൻ 2024’ എന്ന ബൃഹത്ത് പദ്ധതിയുടെയും പ്രധാന ആസൂത്രകൻ സുനിൽ തന്നെയായിരുന്നു.

ഓരോ സംസ്ഥാനത്തെയും മണ്ഡലത്തിലെയും മണ്ണറിഞ്ഞു തന്ത്രങ്ങൾ മെനയുക എന്നത് തിരഞ്ഞെടുപ്പുകളിൽ വളരെ പ്രധാനമാണ്. ശക്തമായ ഭരണവിരുദ്ധ വികാരവും അഴിമതി ആരോപണവും ഉണ്ടായിരുന്ന ഒരു തെരെഞ്ഞെടുപ്പായിരുന്നു ഇക്കഴിഞ്ഞത്. ഭാരത് ജോഡോ യാത്ര കർണാടകയിലൂടെ സഞ്ചരിച്ച സമയത്തും കോൺഗ്രസ് ശ്രമിച്ചത് അഴിമതിയെ തുറന്ന് കാണിക്കാനും അതിനെതിരെ ജനങ്ങളെ ബോധവൽക്കരിക്കാനുമായിരുന്നു.

ബി.ജെ.പിയുടെ തന്ത്രങ്ങൾ പ്രധാനമായും പാർട്ടിയുടെ ദേശീയ ആശയങ്ങളെ ഉയർത്തി കാണിച്ചും സ്ഥിരം വർഗീയ പ്രചാരണങ്ങളിലൂടെയുമായിരുന്നെങ്കിൽ കോൺഗ്രസ് കൂടുതൽ പ്രാദേശികമായി ശ്രദ്ധ കേന്ദ്രികരിക്കാനാണ് ശ്രമിച്ചത്. ബി.ജെ.പി കേന്ദ്രനേതാകൾ പലരും ദിവസങ്ങളോളം കർണാടകയിൽ ചില വഴിച്ചും രാഹുൽ ഗാന്ധിയെ നിരന്തരം വിമർശിച്ചും പ്രചാരണം നടത്തിയപ്പോൾ കോൺഗ്രസ് അവരുടെ ദേശീയ നേതാക്കൾക്കെതിരെ പ്രതികരിക്കാനോ ഒരു പരിധിക്ക് അപ്പുറം രാഹുൽ ഗാന്ധി എന്ന ഇമേജിനെ ഉപയോഗപ്പെടുത്താനോ ശ്രമിച്ചില്ല. ബി.ജെ.പി മുഖ്യമന്ത്രിക്കെതിരെയും സംസ്ഥാനത്തെ പാർട്ടി പോളിസിക്കും എതിരെയായിരുന്നു കോൺഗ്രസ് പ്രചാരണങ്ങൾ മുഴുവൻ. ഇത്തരമൊരു തന്ത്രം നടപ്പിലാക്കിയതിൽ പ്രധാനി കനഗോലു തന്നെയായിരുന്നു.

പ്രശാന്ത് കിഷോറിൽ നിന്ന് വ്യത്യസ്തമായി സ്വന്തം കമ്പനിയിലെ ആളുകളെ ഉപയോഗിക്കുന്നതിനെക്കാൾ അതാത് പാർട്ടിയിലെ തന്നെ മികച്ച നേതാക്കളെ ഒരു ടീമായി രൂപപ്പെടുത്തിയുള്ള പ്രവർത്തന ശൈലിയാണ് സുനിൽ അവലംബിച്ചത്. പി. ചിദംബരം, മുകൾ വാസ്നിക്, ജയറാം രമേഷ്, കെസി വേണുഗോപാൽ, അജയ് മാക്കൻ, പ്രിയങ്ക ഗാന്ധി, രണദീപ് സിംഗ് സുർജെവാല തുടങ്ങിയ ഏറ്റവും മുതിർന്ന കോൺഗ്രസ് നേതാക്കളെ വെച്ച് ഒരു ടീം തയ്യാറാക്കി.

ഭരണകൂടത്തിനെതിരെയുള്ള അഴിമതി വിരുദ്ധ പ്രചാരണങ്ങൾ വിജയിപ്പിക്കുന്നതോടപ്പം തന്നെ കോൺഗ്രസിനെ വിജയിപ്പിക്കാനുള്ള തന്ത്രങ്ങൾ കൂടി നടപ്പിലാക്കേണ്ടതുനായിരുന്നു. പ്രധാനമായും ഭാരത് ജോഡോ യാത്രയുടെ ആസൂത്രണം മുതൽ തന്നെ കനഗോലു കോൺഗ്രസിന്റെ കൂടെ കർണാടകയുടെ മണ്ണറിഞ്ഞു കൂടെയുണ്ട്.

ഓരോ മണ്ഡലത്തിലും ഇറങ്ങി ചെന്ന് അവിടങ്ങളിലെ ജനങ്ങളുടെ വികാരങ്ങളും ആവശ്യങ്ങളും മനസിലാക്കി പ്രസ്തുത മണ്ഡലത്തിന് അനുയോജ്യമായ ഏറ്റവും മികച്ച സ്ഥാനാർഥിയെ നിർണയിക്കുക എന്നതായിരുന്നു മറ്റൊരു ചുമതല. പ്രാദേശികമായ പ്രചാരണത്തെ ഏകോപിപ്പിക്കുന്നതോടപ്പം ദേശീയ നേതാക്കളുടെ സാന്നിധ്യം മണ്ഡലങ്ങളിൽ കൊണ്ടുവരാനും കോൺഗ്രസിന് സാധിച്ചു. ഇത് അവിടങ്ങളിലെ ജനങ്ങളുടെ പ്രശ്നങ്ങൾ കേൾക്കാനും മനസിലാക്കാനും പാർട്ടിയെ സഹായിക്കുകയും പാർട്ടി നേതാക്കൾ തങ്ങളുടെ കൂടെയാണ് എന്ന ബോധ്യം ജനങ്ങളിൽ എത്തിക്കാനും സഹായിച്ചു.

ബി.ജെ.പി നിരന്തരമായി വർഗീയത പറയാൻ ശ്രമിച്ചപ്പോൾ വിലക്കയറ്റവും ബസവരാജ് ബൊമ്മയുടേത് അടക്കമുള്ള അഴിമതിയും ചൂണ്ടിക്കാട്ടി പ്രചാരണങ്ങൾ കൂടുതൽ പ്രാദേശികമായി നിലനിർത്താൻ കോൺഗ്രസിന് സാധിച്ചു

ഓരോ മണ്ഡലത്തിലെയും വോട്ട് ശതമാനത്തെ മുൻനിർത്തി ബൂത്ത് തല പ്രവർത്തനങ്ങൾ പാർട്ടിയുടെ സംഘടന ഘടനയെ ഉപയോഗപ്പെടുത്തി മെച്ചപ്പെടുത്താനും കോൺഗ്രസിന് സാധിച്ചു. ഫലത്തിൽ ചിതറി കിടന്നിരുന്ന, സംഘടനാപരമായി തന്നെ ആത്മവിശ്വാസം ഇല്ലാതിരുന്ന, പ്രചാരണ തന്ത്രങ്ങളിൽ ഒരു പദ്ധതിയും ഇല്ലാതിരുന്ന ഒരു പാർട്ടി ഘടനയിലേക്ക് അവയൊക്കെയും മറികടക്കുന്ന, അവയുടെ ഗുണങ്ങളെ ഉപയോഗപ്പെടുത്താൻ കഴിയുന്ന ഒരു പ്രൊഫഷണൽ രീതിശാസ്ത്രം ചേർന്നതോടെ കർണാടകയിൽ കോൺഗ്രസ് വിജയം കൈവരിക്കുകയായിരുന്നു. ഈ ആസൂത്രണത്തിന്റെ സൂത്രധാരനായിരുന്നു സുനിൽ കനഗോലു.

Leave a comment

Get notified on latest updates.

You can unsubscribe anytime.

Factsheets © 2024. All Rights Reserved.

2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ സമരക്കാർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. ബ്ലോഗിൽ പങ്കുവെച്ച കണക്കുകൾ അനുസരിച്ച്, 537 പേരാണ് ഇതുവരെ മരിച്ചിട്ടുള്ളത്.

2021 ജൂലൈ 22ന് ദൽഹി ജന്തർമന്ദറിൽ ഇരുനൂറ് പേർ സമരം ആരംഭിച്ചതോടെ, ജനദ്രോഹ നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. 21 ന് ബുധനാഴ്ച്ച ലഭിച്ച പൊലീസ് അനുമതിയോടെ ഇരുനൂറ് പേരടങ്ങുന്ന കര്‍ഷകരുടെ സംഘമാണ് ഇപ്പോൾ ജന്തര്‍ മന്തറില്‍ സമരം തുടരുന്നത്. യോഗേന്ദ്ര യാദവ്, ശിവകുമാര്‍ കക്കാജി, ഹനന്‍മല്ലേ തുടങ്ങിയ പ്രധാന കര്‍ഷക നേതാക്കളെല്ലാം ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് എത്തി ചേര്‍ന്നിരുന്നു. ദിവസവും 200 കർഷകരാണ് ജന്തർ മന്തറിലേക്ക് വരുന്നത്. ബാക്കിയുള്ളവർ അതിർത്തിയിൽ പ്രതിഷേധം തുടരുന്നുണ്ട്.  വിജയം വരെ തുടരുന്ന പോരാട്ടമാണിതെന്ന് കർഷക പ്രക്ഷോഭ നേതാക്കൾ പറയുന്നു.

ജനദ്രോഹകരമായ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ നടക്കുന്ന കര്‍ഷകസമരം ദല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് ഇരച്ചെത്തിയിട്ട് എട്ട് മാസത്തോളമായി. എന്നാൽ ഈ പ്രതിഷേധത്തിൽ എത്ര കർഷകർ മരിച്ചു എന്ന ചോദ്യത്തിന്, കണക്കുകൾ ലഭ്യമല്ല എന്ന മറുപടിയാണ്  കേന്ദ്ര സർക്കാർ നൽകിയത്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ഒരു ചോദ്യത്തിന് നൽകിയ മറുപടി ഇതിൻ്റെ ഉദാഹരണമാണ്. 'പ്രക്ഷോഭത്തിനിടെ നടന്ന കർഷക മരണത്തെക്കുറിച്ചുള്ള' റിപ്പോർട്ട്‌ ചില എം.പിമാർ ജൂലൈ ഇരുപതിന് മന്ത്രി തോമറിനോട് ചോദിക്കുകയുണ്ടായി. 'പ്രതിഷേധത്തിനിടെ കർഷകർ മരിച്ചതായി ഒരു രേഖയുമില്ല, അതുകൊണ്ട് തന്നെ അത്തരം കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ നിർദ്ദേശമില്ല- ഇതായിരുന്നു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്. ഗവൺമെൻ്റിൻ്റെ കൈയിൽ കണക്കുകളില്ലെങ്കിലും, എത്ര പേർക്ക് ഇതുവരെ ജീവൻ നഷ്ടപ്പെട്ടുവെന്ന് പഞ്ചാബിലെ ഓരോ കർഷകന്നും അവരുടെ കുടുംബങ്ങൾക്കും നന്നായി അറിയാം. 537 കർഷകരാണ് പ്രക്ഷോഭത്തിൽ ഇതുവരെ മരിച്ചതെന്നാണ് എസ്.കെ.എം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.

'കടുത്ത തണുപ്പ്, ചൂട്, മഴ, മറ്റ് അപകടങ്ങൾ എന്നിവ നേരിട്ടാണ് പാവം കർഷകർ മരിച്ചത്. എന്നാൽ, അതിന്റെ കണക്ക് പോലുമില്ലെന്ന് സർക്കാർ പറയുന്നുണ്ടങ്കിൽ എത്ര മനുഷ്യത്വമില്ലായ്മയാണ് അവർ കാണിക്കുന്നത്'! കർഷകർ ചോദിക്കുന്നു. ഇത് ശരിയാണ് എന്നതിൻ്റെ തെളിവുകളാണ് കഴിഞ്ഞ ദിവസം എസ്‌.കെ.എം പങ്കുവെച്ചത്.2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ അവർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. മരിച്ച കർഷകരുടെ ഫോട്ടോയും വിശദാംശങ്ങളും അടങ്ങികൊണ്ടാണ് ബ്ലോഗ് നിർമിച്ചിട്ടുള്ളത്.കർഷകരുടെ മരണത്തെക്കുറിച്ചുള്ള സമാനമായ അനുസ്മരണ പേജും ട്രോളി ടൈംസ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

ശ്രീ മുക്തർ സാഹിബ് ജില്ലയിലെ ഭട്ടി വാല ഗ്രാമത്തിലെ കുൽവന്ത് സിംഗ്, അതിർത്തിയിൽ കർഷകരുടെ പ്രതിഷേധത്തിൽ തന്റെ മൂത്ത മകൻ ബോഹർ സിങ്ങിന്റെ വിയോഗത്തെ കുറിച് പറഞ്ഞത് ഇങ്ങനെയാണ്; 'സർക്കാരിന് എല്ലാം അറിയാം. അവരുടെ അടുത്ത് എല്ലാ രേഖകളുമുണ്ടെങ്കിലും അവർ അത് പുറത്ത് വിടില്ല. കാരണം, കർഷകരുടെ ത്യാഗവും അവരുടെ ന്യായമായ പ്രതിഷേധവും അംഗീകരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അല്ലങ്കിൽ തയ്യാറാകുകയില്ല. ഒരു സെലിബ്രിറ്റി മരിക്കുകയോ, ഒരു വി.ഐ.പിയുടെ വീട്ടിൽ പ്രസവം നടക്കുകയോ ചെയ്താൽ, അതേ നേതാക്കൾ തന്നെയാണ് അവരുടെ സാന്നിധ്യം അവിടെ ഉറപ്പാക്കുന്നത്. പക്ഷേ, കർഷകരുടെ കാര്യം വരുമ്പോൾ അവർ ഞങ്ങളെ അവഗണിക്കുന്നു. അത്തരമൊരു ഹൃദയമില്ലാത്ത സർക്കാരിൽ ഞങ്ങൾക്ക് യാതൊരു പ്രതീക്ഷയുമില്ല'.

ഇതേ ജില്ലയിലെ മറ്റൊരു കർഷകനായ ബർകണ്ടി ഗ്രാമത്തിൽ നിന്നുള്ള ഗുർമിത് സിംഗിനും പറയാനുള്ളത് സമാന അനുഭവങ്ങളാണ്. അദ്ദേഹത്തിന്റെ ഏക മകൻ യാദ്വീന്ദർ സിംഗ് ജനുവരി 26ന് തിക്രി അതിർത്തിയിൽ നിന്ന് മടങ്ങിവരുന്ന സമയത്താണ് അപകടത്തിൽ മരിച്ചത്. പാർലമെന്റിൽ തോമറിന്റെ മറുപടിയിൽ പ്രകോപിതനായ ഗുർമിത് പറഞ്ഞത്,

'ഇത്തരമൊരു സർക്കാരിനെ പ്രതി ലജ്ജിക്കുന്നു' എന്നാണ്. എത്ര കർഷകർ മരിച്ചുവെന്ന് അവർക്ക് നന്നായി അറിയാം, പക്ഷേ, അവർ ഞങ്ങളെ മാനസികമായി ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നു. എന്റെ വാർധക്യത്തിൽ എനിക്ക് ഏക പിന്തുണയാകേണ്ട എന്റെ മകനെയാണ് എനിക്ക് നഷ്ടപ്പെട്ടത്. അതോടെ ഞാൻ ആകെ തകർന്നുപോയി. എന്റെ മകന്റെ ത്യാഗത്തിനുള്ള പരിഹാരം മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കുക എന്നതാണ്. കൃഷിക്കാർക്കുവേണ്ടിയാണ് എന്റെ മകൻ രക്തസാക്ഷിയായത്'.

ക്രൻതികരി കിസാൻ യൂണിയൻ പ്രസിഡന്റായ ഡോ. ദർശൻ പാൽ ദി വയറിനോട്‌ പറഞ്ഞത് ഇങ്ങനെയാണ്. 'എത്ര കർഷകർ പ്രക്ഷോഭത്തിൽ മരിച്ചു എന്ന് മോഡി സർക്കാറിന് അറിയില്ലങ്കിൽ, ഞങ്ങൾക്ക് സ്വന്തമായി കണക്കെടുക്കാൻ കഴിയും. വിവരങ്ങൾ ശേഖരിക്കാൻ സർക്കാരിന് ചില ഏജൻസികളെ നിയോഗിക്കാമായിരുന്നു, പക്ഷേ, അവർക്ക് വേണ്ടത് ആളുകളെ വഴിതെറ്റിക്കുയാണ്. ഓക്സിജന്റെ അഭാവം മൂലം മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് പാർലമെന്റിൽ പറഞ്ഞ ഒരു സർക്കാരിൽ നിന്ന് ഇതിനപ്പുറം എന്ത് പ്രതീക്ഷിക്കാം"! അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിൽ ഇതുവരെ എത്ര കർഷകർ മരിച്ചുവെന്ന് പോലും അറിയില്ലെങ്കിൽ ഇത് എങ്ങനെയുള്ള സർക്കാരാണെന്ന് മറ്റൊരു മുതിർന്ന എസ്‌.കെ.എം നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ ചോദിച്ചു. പ്രതിഷേധത്തിൽ രിച്ച എല്ലാ കർഷകരുടെയും  രേഖ ഞങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. അത് പുറത്തുവിടും. അടിസ്ഥാനപരമായി, സർക്കാർ പൊതുജനങ്ങൾക്ക് വേണ്ടിയല്ല നിലനിൽക്കുന്നത്. മറിച്ച് അംബാനി, അദാനി തുടങ്ങിയ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ്” അദ്ദേഹം പറഞ്ഞു.

"മോദി സർക്കാരിന്റെ ഉദ്ദേശ്യം ആദ്യ ദിവസം മുതൽ തന്നെ മോശമാണ്. പാർലമെന്റിൽ അത്തരമൊരു പ്രസ്താവന ഇറക്കിയതിലൂടെ, കൃഷിക്കാരോടുള്ള തന്റെ സർക്കാരിന്റെ കടുത്ത മനോഭാവം തോമർ തെളിയിച്ചിട്ടുണ്ട്”-  അദ്ദേഹം കൂട്ടിച്ചേർത്തു.