Skip to content Skip to sidebar Skip to footer

Top Facts

കാവിവൽക്കരിക്കപ്പെടുന്ന വിദേശനയ സ്ഥാപനങ്ങൾ!
പി. രമൺ 2014-ൽ നരേന്ദ്ര മോദി പ്രധാനമന്ത്രിയായതു മുതൽ രാജ്യത്തിന്റെ വിദേശ നയ രൂപീകരണത്തിലും സ്ഥാപനങ്ങളിലും "കാവിവൽക്കരണം" നടക്കുന്നതുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. സാധാരണയായി, രാജ്യത്തിൻ്റെ ആഭ്യന്തര രാഷ്ട്രീയത്തിൽ വിദേശകാര്യ മന്ത്രാലയം ഒരിക്കലും ഇടപെടാറില്ല. എന്നാൽ, 2017-ൽ വിദേശകാര്യ മന്ത്രാലയം ഭാരതീയ ജനതാ പാർട്ടിയുടെ പ്രത്യയശാസ്ത്രജ്ഞനായ ദീൻദയാൽ ഉപാധ്യായയെക്കുറിച്ചുള്ള ഒരു ഔദ്യോഗിക പ്രസിദ്ധീകരണം 'ഇന്റഗ്രൽ ഹ്യൂമനിസം' എന്ന പേരിൽ പുറത്തിറക്കുകയുണ്ടായി. അതിന്റെ ഉള്ളടക്കം വിചിത്രമായിരുന്നു. പ്രസിദ്ധീകരണത്തിൽ, 'ഇന്ത്യൻ ചിന്ത'യെ 'ഹിന്ദു ചിന്ത'യുമായി തുലനം ചെയ്യുകയും, "ഹിന്ദു സമൂഹം…
കസ്റ്റഡി മരണങ്ങൾ പെരുകുന്ന യു പി.
കഴിഞ്ഞ രണ്ട് വർഷത്തിനിടെ രാജ്യത്ത് ഏറ്റവും കൂടുതൽ കസ്റ്റഡി മരണങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത് ഉത്തർപ്രദേശിലാണെന്ന് കേന്ദ്രസർക്കാർ. ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗ് എംപി അബ്ദുസ്സമദ് സമദാനിയുടെ ചോദ്യത്തിന് മറുപടിയായി ജൂലൈ 26 നു കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായിയാണ് കണക്കുകൾ പാർലിമെന്റ് മുമ്പാകെ അവതരിപ്പിച്ചത്. ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ 2020 ഏപ്രിൽ 1 മുതൽ 2022 മാർച്ച് 31 വരെയുള്ള ഡാറ്റ പ്രകാരമാണിത്. 2020-21ൽ ഉത്തർപ്രദേശിൽ 451 കസ്റ്റഡി മരണങ്ങൾ രേഖപ്പെടുത്തിയപ്പോൾ 2021-22ൽ ഇത് 501…
വർധിക്കുന്ന സൈനിക ആത്മഹത്യ!
അശോക് കുമാർ കാർഗിൽ വിജയത്തിന്റെ 23-ാം വാർഷികം ആഘോഷിക്കുകയാണ് രാജ്യം. 1999 ജൂലൈ 26-ന് പാക്കിസ്ഥാനെതിരെ ഇന്ത്യ നേടിയ ചരിത്ര വിജയത്തിന്റെ ആഘോഷമാണ് 'കാർഗിൽ വിജയ് ദിവസ്' അഥവാ കാർഗിൽ വിജയ ദിനം. എന്നാൽ, കാർഗിൽ യുദ്ധത്തിൽ 500-ലധികം ഇന്ത്യൻ സൈനികർ, ഭൂരിഭാഗവും യുവാക്കൾ കൊല്ലപ്പെട്ടിരുന്നു എന്ന വേദനാജനകമായ ഓർമയോടൊപ്പം രാജ്യത്തിൻ്റെ മനസാക്ഷിയെ ഉണർത്തേണ്ട മറ്റൊരു വിഷയമാണ് സൈന്യത്തിലെ വർധിച്ചു വരുന്ന ആത്മഹത്യകൾ. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ കരസേനയിൽ 642, നാവികസേനയിൽ 29, വ്യോമസേനയിൽ…
അവർ ഗാന്ധിജിയെ വീണ്ടും കൊല്ലുകയാണ്!
ഔനിന്ധ്യോ ചക്രവർത്തി. കോൺഗ്രസിനും ബി.ജെ.പിക്കും ഒരുപോലെ ആവശ്യമുള്ളതാണ്, ദേശീയ പ്രസ്ഥാനത്തിന്റെ പ്രതീകങ്ങൾ. ബി.ജെ.പി വാഴ്ത്തുന്ന സ്വാതന്ത്ര്യ സമരകാലത്തെ അവരുടെ വീരന്മാർക്ക് അത്ര നല്ല പ്രതിഛായയല്ല ഉള്ളത്. അവർ പ്രധാന ഘട്ടങ്ങളിൽ പലപ്പോഴും കോളനി വിരുദ്ധ സമരത്തെ എതിർത്തു. ഇത് ദേശീയതയെ ഹിന്ദുത്വവുമായി സമീകരിക്കുന്ന ഇന്നത്തെ പൊതുബോധത്തിൽ വലിയ ദ്വാരം സൃഷ്ടിക്കുന്നു. കൊളോണിയൽ വിരുദ്ധ സമരത്തിൽ ഹിന്ദുത്വത്തിന് സ്വന്തമെന്ന് അവകാശപ്പെടാവുന്ന ഒരാൾ വിനായക് ദാമോദർ സവർക്കറാണ്. 1990-കളുടെ അവസാനം മുതൽ, ബി.ജെ.പി.യുടെ നേതൃത്വത്തിലുള്ള സർക്കാരുകൾ അയാളെ…
നിഗൂഢമാണ് ഈ അവകാശവാദങ്ങൾ.
ഇന്ത്യയുടെ പ്രതിരോധ കയറ്റുമതി 2021-22 സാമ്പത്തിക വർഷത്തിൽ 13,000 കോടിയായി ഉയർന്നുവെന്ന് പ്രതിരോധ മന്ത്രാലയം ഈയടുത്ത് അവകാശപ്പെടുകയുണ്ടായി. അതായത് കഴിഞ്ഞ വർഷത്തേക്കാൾ 55% വർധനവ്. കയറ്റുമതിയുടെ 70 ശതമാനവും സ്വകാര്യമേഖലയിൽ നിന്നാണെന്ന് ഈ നേട്ടം പ്രഖ്യാപിച്ചുകൊണ്ട് പ്രതിരോധ മന്ത്രാലയത്തിലെ ഒരു ഉദ്യോഗസ്ഥൻ വെളിപ്പെടുത്തിയിരുന്നു. എന്നാൽ, വിദേശത്ത് വിറ്റഴിച്ച വസ്തുക്കളുടെ വിശദാംശങ്ങൾ നൽകാൻ അദ്ദേഹം തയ്യാറായില്ല. അദ്ദേഹം നൽകിയിട്ടുള്ള വിവരങ്ങൾ അനുസരിച്ച്, രാജ്യത്തിൻ്റെ പ്രതിരോധ കയറ്റുമതിയിലെ യഥാർത്ഥ വളർച്ചയെക്കുറിച്ചോ, വരും വർഷങ്ങളിലെ സാധ്യതകളെക്കുറിച്ചോ കൃത്യമായ ഒരു നിഗമനത്തിൽ…
രൂപയുടെ മൂല്യമിടിഞ്ഞാൽ സാധാരണക്കാരന് എന്താണ്?
ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിയുകയാണ്. 80 എന്ന പ്രതീകാത്മക നിലവാരം കടന്നു കഴിഞ്ഞിരിക്കുന്നു. ഒന്നാമതായി, ഫെഡറൽ റിസർവും, ലോകമെമ്പാടുമുള്ള കേന്ദ്ര ബാങ്ക് ഗവർണർമാരും അഴിച്ചുവിട്ട, സാമ്പത്തിക ഞെരുക്കത്തെ പ്രതിനിധാനം ചെയ്യുന്ന ആഗോള മാക്രോ ഇക്കണോമിക് അന്തരീക്ഷം, വികസ്വര സമ്പദ്‌വ്യവസ്ഥകളിൽ നിന്ന് ഡോളറിന്റെ "സുരക്ഷിത സങ്കേത"ത്തിലേക്കുള്ള പണമൊഴുക്കിന് കാരണമായി. ക്രൂഡ് ഓയിൽ വില റെക്കോർഡ് വർധനവിലെത്തിയത് സാഹചര്യം കൂടുതൽ സങ്കീർണ്ണമാക്കുന്നു. ഇത് ഇന്ത്യയുടെ ഇറക്കുമതി വർധിപ്പിക്കുകയും അതേസമയം കയറ്റുമതിയുടെ സഞ്ചിത മൂല്യം കുറക്കുകയും അതുവഴി രാജ്യത്തിൻ്റെ വ്യാപാര…
ചില കേസുകൾ മാത്രം വേഗത്തിൽ പരിഗണിക്കുന്നതെങ്ങനെ?
സീ ടിവി ജേണലിസ്റ്റ് രോഹിത് രഞ്ജൻ ജൂലൈ 6ന് തനിക്കെതിരായ ഒന്നിലധികം എഫ്.ഐ.ആറുകൾ ചോദ്യം ചെയ്‌തുകൊണ്ട് സമർപ്പിച്ച ഹർജി 24 മണിക്കൂറിനകം പരിഗണിക്കാൻ സുപ്രീം കോടതി സമ്മതിക്കുകയുണ്ടായി. അതേസമയം സ്വതന്ത്ര മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പൻ അറസ്റ്റിലായി ആറ് മാസത്തിനു ശേഷമാണ്‌ അദ്ദേഹത്തിന്റെ ജാമ്യാപേക്ഷ കോടതി പരിഗണിച്ചത്. സുപ്രീം കോടതി എങ്ങനെയാണ് പ്രവർത്തിക്കുന്നത് എന്നതിനെക്കുറിച്ച സൂചന നൽകുന്നുണ്ട് ഈ രണ്ട് ഉദാഹരണങ്ങൾ. ചില സന്ദർഭങ്ങളിൽ, കോടതി ഒരു വിഷയം അടിയന്തിരമായി പരിഗണിച്ചേക്കാം. മറ്റുള്ളവയിൽ, ലിസ്റ്റ് ചെയ്യുന്നതിന് തന്നെ…
ശ്രീലങ്ക: പഠിക്കാൻ ഏറെയുണ്ട്.
ശ്രീലങ്കൻ പ്രസിഡന്റ് ഗോതബയ രാജപക്‌സെ രാജ്യം വിട്ട് പലായനം ചെയ്തുകൊണ്ടിരിക്കുകയാണ്. ജൂൺ 14നു അദ്ദേഹം മാലിദീപിൽ എത്തി. എന്നാൽ അദ്ദേഹത്തിനെതിരെ മാലിദ്വീപിൽ പ്രതിഷേധം ഉയർന്നതോടെ സിംഗപ്പൂരിലേക്ക് കടന്നു. അവിടെയും അധികനാൾ തങ്ങാൻ കഴിയാത്ത സാഹചര്യമാണ്. കൂടാതെ സിംഗപ്പൂർ അദ്ദേഹത്തിന് അഭയം നൽകാൻ സാധ്യതയില്ലെന്ന രീതിയിൽ റിപ്പോർട്ടുകളും വന്നിട്ടുണ്ട്. അഭയം നൽകണം എന്നാവശ്യപെട്ട് ഇന്ത്യയെ സമീപിച്ചതായും അഭ്യൂഹമുണ്ട്. എന്നാൽ കേന്ദ്രം ഇത് തള്ളിയിരിക്കുകയാണ്. രാജപക്‌സെ എന്ന ഭരണാധികാരിയെ അഭയാർത്തിയാക്കിയത് ശ്രീലങ്കയിൽ അടുത്ത കാലങ്ങളിലായി അരങ്ങേറിയ നാടകീയ സംഭവങ്ങളാണ്. 2022…
അട്ടിമറിക്കപ്പെടുന്ന കൊളീജിയം ശുപാർശകൾ
കർണാടകയുടെ അഴിമതി വിരുദ്ധ ബ്യൂറോ തലവൻ സീമന്ത് കുമാർ സിംഗ് ഉൾപ്പെട്ട അഴിമതിക്കേസ് പരിഗണിക്കുന്ന ഹൈക്കോടതി ജഡ്ജ് എച്ച്.പി സന്ദേശ്, തനിക്ക് സ്ഥലംമാറ്റ ഭീഷണിയുണ്ടെന്ന് ജൂലൈ 11ന്റെ ഉത്തരവിനിടെ പറയുകയുണ്ടായി. കേൾക്കുന്നവരിലെല്ലാം തന്നെ ഇത് ഞെട്ടലുണ്ടാക്കി. ഒരു ജഡ്ജി സ്ഥലംമാറ്റ ഭീഷണിയെക്കുറിച്ച് പരസ്യമായി സംസാരിക്കുക മാത്രമല്ല, യഥാർത്ഥത്തിൽ അത് ഒരു ഉത്തരവിൽ രേഖപ്പെടുത്തുകയും ചെയ്യുന്ന അപൂർവ സംഭവമാണിത്. ജഡ്ജിമാരുടെ നിയമനവും സ്ഥലമാറ്റവും ശുപാർശ ചെയ്യുന്ന മുതിർന്ന സുപ്രീം കോടതി ജഡ്ജിമാരുടെ സംഘമായ കൊളീജിയത്തിന്റെ സ്വാതന്ത്ര്യത്തെക്കുറിച്ച ചോദ്യങ്ങൾ ഇത്…
പഠനോപകരണങ്ങൾ മുതൽ ആശുപത്രി റൂമുകൾ വരെ. ജി.എസ്.ടി വർധനവ് ബാധിക്കുന്ന സേവനങ്ങൾ ഏതൊക്കെ?
ജൂലൈ 18 മുതൽ, പാലും തൈരും തുടങ്ങി 5,000 രൂപയ്ക്ക് മുകളിൽ വാടകയുള്ള ആശുപത്രി റൂമുകൾ ഉൾപ്പെടെയുള്ള നിരവധി സാധനങ്ങൾക്കും സേവനങ്ങൾക്കും നികുതി വർധിപ്പിച്ചിരിക്കുകയാണ് കേന്ദ്ര സർക്കാർ. അസംസ്‌കൃത വസ്തുക്കളുടെ നികുതി അന്തിമ ഉൽപ്പന്നത്തേക്കാൾ കൂടുതലായ ഇൻവെർട്ടഡ് ഡ്യൂട്ടി ഘടന നീക്കം ചെയ്ത് നിരക്കുകൾ യുക്തിസഹമാക്കാൻ കഴിഞ്ഞ മാസം ചരക്ക് സേവന നികുതി കൗൺസിൽ തീരുമാനിച്ചിരിക്കുന്നു. ജി.എസ്.ടി കൗൺസിൽ ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്ന ഉയർന്ന നികുതിനിരക്കിനെക്കുറിച്ച് പ്രതിപക്ഷ നേതാക്കൾ ആശങ്ക ഉന്നയിച്ചിരുന്നു. ഇത് രാജ്യത്തെ പൗരന്മാരുടെ മേൽ…
എന്തുകൊണ്ട് പരാജയപെടുന്നു?
വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നാശം വിതക്കുന്ന വെള്ളപ്പൊക്കത്തിനും രൂക്ഷമായ കാലാവസ്ഥാ വ്യതിയാനത്തിനും അവസരമൊരുക്കി കൊണ്ട് 2022 ലെ കാലവർഷം ഇന്ത്യയിലുടനീളം വ്യാപിക്കുന്ന സാഹചര്യത്തിൽ, ജീവൻ, വസ്തുവകകൾ, വിളകൾ, അടിസ്ഥാന സൗകര്യങ്ങൾ എന്നിവയുടെ നഷ്ടം തടയുന്നതിനുള്ള ഇന്ത്യയുടെ മുൻകരുതൽ സംവിധാനങ്ങൾ എന്തൊക്കെയാണെന്ന് പരിശോധിക്കാം. വെള്ളപ്പൊക്കവും ചുഴലികാറ്റും സംബന്ധിച്ച മുന്നറിയിപ്പുകൾ നൽകുവാനുള്ള ആധുനികവും പരിഷ്കൃതവുമായ സംവിധാനങ്ങൾ തങ്ങളുടെ പക്കൽ ഉണ്ടെന്നാണ് സർക്കാറിന്റെ വാദം. എന്നാൽ ആഘാതത്തെ അടിസ്ഥാനമാക്കിയുള്ള പ്രവചനങ്ങളുടെ അഭാവവും ജനങ്ങളിലേക്ക് വിവരങ്ങൾ പ്രചരിപ്പിക്കുന്നതിലെ അപര്യാപ്തതയും, മുന്നറിയിപ്പ് സംവിധാനങ്ങളുടെ ഫലപ്രാപ്തിയെക്കുറിച്ചുള്ള ശാസ്ത്രീയ…
അടുത്തത് ഗോവയിലെ സഫാ മസ്ജിദ്?
ഇന്ത്യയിലുടനീളം മുസ്ലിം ആരാധനാലയങ്ങൾക്കെതിരെ നടക്കുന്ന വിദ്വേഷ പ്രചാരണത്തിൻ്റെ പുതിയ എപ്പിസോഡ് ഗോവയിലാണ്. സെൻട്രൽ ഗോവയിലെ പോണ്ടയിൽ സ്ഥിതി ചെയ്യുന്ന പഴയ സഫാ മസ്ജിദ് പള്ളി ആയിരുന്നില്ല എന്നതാണ് വാദം. ഈ വാദം ഉന്നയിക്കുന്ന സ്വയം പ്രഖ്യാപിത വിദഗ്ദർ കണ്ടെത്തിയ കാരണം, സഫാ മസ്ജിദിൽ കാണുന്ന തരത്തിലുള്ള ജല ശേഖരണ ടാങ്കുകൾ സാധാരണ ഹിന്ദു ക്ഷേത്രങ്ങളിൽ മാത്രമാണ് കാണാറുള്ളത് എന്നതാണ്. 'മുസ്ലിം പള്ളികളുടെ ഉത്ഭവം അറബ് നാടുകളിൽ നിന്നാണ്, അവിടെ വെള്ളമില്ലായിരുന്നു, അതിനാൽ പള്ളികളിൽ ജല ശേഖരണ ടാങ്കുകൾ…
“ഇന്ത്യയിൽ അപ്രഖ്യാപിത അടിയന്തരാവസ്ഥ” കെ. ചന്ദ്രശേഖർ റാവു.
നരേന്ദ്ര മോദി സർക്കാർ ജനാധിപത്യത്തിൽ വിശ്വസിക്കുന്നില്ലെന്നും ഇന്ത്യയിൽ നിലവിലുള്ളത് അപ്രഖ്യാപിത അടിയന്തരാവസ്‌ഥയെന്നും തെലുങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവു. "ഇന്ദിര ഗാന്ധിക്ക് അടിയന്തരാവസ്‌ഥ പ്രഖ്യാപിക്കാനുള്ള ധൈര്യമുണ്ടായിരുന്നു. എന്നാൽ, ഇന്ന് ഇന്ത്യയിൽ നിലവിലുള്ളത് അപ്രഖ്യാപിത അടിയന്തരാവസ്ഥയാണ്." നരേന്ദ്ര മോദിയുടെ 2012ലെ ഒരു വീഡിയോ ഉയർത്തികാട്ടിയായിരുന്നു ചന്ദ്രശേഖർ റാവുവിൻ്റെ പ്രതികരണം. 2012 ൽ യു.പി.എ സർക്കാരിന്റെ ഭരണകാലത്ത് രൂപയുടെ മൂല്യം ഇടിഞ്ഞതിനെ ചോദ്യം ചെയ്യുന്ന മോദി പ്രധാനമന്ത്രി ആകുന്നതിന് മുമ്പും ശേഷവും എടുക്കുന്ന നിലപാടുകളിലെ വൈരുധ്യം ചൂണ്ടിക്കാണിക്കുകയാണ് റാവു.…
ഇളയരാജ ചെറിയ വിജയമല്ല.
എം. കല്യാണരാമൻ മധുരൈ രാജൻ എന്നാൽ ഒരു പത്രപ്രവർത്തകനെ സംബന്ധിച്ച് ആനന്ദമായിരുന്നു. ദളിത് ആക്ടിവിസ്റ്റായ രാജന്, റിപ്പോർട്ടർമാർക്ക് എന്താണ് വേണ്ടതെന്ന് അറിയാമായിരുന്നു, 1990കളിൽ തമിഴ്‌നാട്ടിൽ ജാതി സംഘർഷങ്ങൾ രൂക്ഷമായപ്പോൾ, പത്രപ്രവർത്തകർക്ക് വേണ്ടുന്ന വിവരങ്ങൾ അവരിലേക്ക് എത്തിക്കാനുള്ള കഴിവും ധൈര്യവും രാജന് ഉണ്ടായിരുന്നു. മൃദംഗം മുതൽ ഡ്രം വരെയുള്ള സംഗീത ഉപകരണങ്ങൾ നന്നാക്കുന്ന ഒരു കട ഉണ്ടായിരുന്നു രാജന്. മധുരയിലെ 'പരിയർ' കോളനിയിലായിരുന്നു രാജന്റെ വീട്. ഇത് 'പരിയർ' വിഭാഗത്തിലെ ഒരു ഭാഗം മാത്രമാണ്, രാജൻ വിശദീകരിച്ചു.…
ഓൺലൈൻ ഉള്ളടക്കങ്ങളെ സർക്കാർ എന്തിന് ഭയക്കുന്നു?
ഗൂഗിൾ ട്രാൻസ്പരൻസി റിപ്പോർട്ട് പരിശോധിക്കുന്നു: 2021 ൽ കണ്ടന്റ് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി ഗവൺമെൻ്റ് ഗൂഗ്ളിനെ സമീപിച്ചത് ഏകദേശം 4000 തവണ. 2020ൽ ഏകദേശം 2000 തവണ ഈ ആവശ്യം പറഞ്ഞ് ഗൂഗ്ളിനെ സമീപിപ്പിച്ചിട്ടുണ്ട്. 2014 നു ശേഷം ഇത്തരം അഭ്യർത്ഥനകളിൽ വലിയ വർധനവ്. ഗൂഗ്ൾ വെബ് സെർച്ച്, യു റ്റ്യൂബ്, ഗൂഗ്ൾ പ്ലേ തുടങ്ങിയവയിൽ നിന്ന് കണ്ടന്റുകൾ നീക്കം ചെയ്യാനാണ് സർക്കാർ ശ്രമിക്കുന്നത്. കണ്ടൻ്റ് ഒഴിവാക്കാനുള്ള ആവശ്യം ഏറ്റവും കൂടുതൽ ലഭിച്ചിട്ടുള്ളത്…
“നിങ്ങൾ ഞങ്ങളുടെ ഹൃദയങ്ങളിൽ ജീവിക്കുന്നു..”
വെർണൻ ഗോൻസൽവസ് പ്രിയപ്പെട്ട സ്റ്റാൻ, നിങ്ങൾ പോയി എന്ന് അവർ പറഞ്ഞ ദിവസം കഴിഞ്ഞിട്ട് ഒരു വർഷം കടന്നു പോയിരിക്കുന്നു. പക്ഷേ, നിങ്ങൾ പോയതായി തോന്നുന്നില്ല. നിങ്ങളെപ്പോലുള്ളവർക്ക് അങ്ങനെ പോകാൻ കഴിയില്ല, കുറഞ്ഞത് എന്നിൽ നിന്ന്. നിങ്ങളുടെ കൂടെ പ്രവർത്തിച്ചവരിൽ നിന്ന് നിങ്ങൾക്ക് എളുപ്പം പോകാൻ സാധിക്കില്ല. യഥാർത്ഥത്തിൽ നിങ്ങൾ പോവുകയല്ല ചെയ്‌തത്‌, നിങ്ങൾ വന്നിരിക്കുകയാണ്. കഴിഞ്ഞ ഒരു വർഷത്തിനിടയിൽ നിങ്ങളെ പരിചയപ്പെട്ട ലക്ഷക്കണക്കിന് ആളുകളിലേക്ക് നിങ്ങൾ വന്നെത്തിയിരിക്കുന്നു. ഇനിയും ദശലക്ഷക്കണക്കിന് ആളുകളിലേക്ക് നിങ്ങൾ വന്നുകൊണ്ടിരിക്കും.…
സാമൂഹ്യ ക്ഷേമ പദ്ധതികളുടെ ലഭ്യത 100% സാധ്യമാണോ?
ബി.ജെ.പി സർക്കാറിന് എട്ടു വർഷം തികയുന്ന വേളയിൽ, പ്രധാനമന്ത്രി നരേന്ദ്ര മോദി, സാമൂഹിക ക്ഷേമ പരിപാടികൾ 100% ജനങ്ങളിലേക്കെത്തിക്കാൻ ലക്ഷ്യമിടുന്നതായി മെയ് 28 ന് പ്രഖ്യാപിച്ചു. അതായത്, സർക്കാറിൻ്റെ വാഗ്ദത്ത പദ്ധതികൾ ആരെയും വിട്ടുപോകാതെ, ഉദ്ദേശിക്കുന്ന എല്ലാ ഗുണഭോക്താക്കളിലേക്കും എത്തിക്കും! പ്രധാനപ്പെട്ട ഒരു ലക്ഷ്യമാണിത്. എന്നാൽ ഇത് നേടിയെടുക്കാൻ രാജ്യത്തിന്റെ സാമൂഹിക സംരക്ഷണ വിതരണത്തിലെ രണ്ട് പ്രധാന വിടവുകൾ സർക്കാർ നികത്തേണ്ടതുണ്ട്: വിവരങ്ങൾ ലഭ്യമാക്കലും, ആധികാരികതയും. വിവരങ്ങളുടെ അഭാവം രണ്ട് തരത്തിലാണ് ഇത്തരം പദ്ധതികളെ തടസ്സപ്പെടുത്തുന്നത്; വിവിധ…
“ഇതിൽ ബ്രിട്ടനും ഉത്തരവാദിത്വമുണ്ട്”
ഇന്ത്യൻ മുസ്‌ലിംകൾ വംശഹത്യയുടെ വക്കിലാണെന്ന റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിൽ, ഇന്ത്യയിൽ വർധിച്ചുവരുന്ന ഇസ്‌ലാമോഫോബിയക്കെതിരെ പ്രവർത്തിക്കാൻ യു.കെ സർക്കാരിന് മേൽ സമ്മർദ്ദം മുറുകുന്നു. മുസ്ലീം വിരുദ്ധ നയങ്ങളിൽ നിന്ന് ഇന്ത്യയെ തടയാനുള്ള നടപടികൾ ശക്തിപ്പെടുത്തണമെന്ന് നിയമനിർമാതാക്കളും രാഷ്ട്രീയക്കാരും ആക്ടിവിസ്റ്റുകളും സംയുക്തമായി യു.കെ ഗവൺമെൻ്റിനോട് ആവശ്യപ്പെട്ടു. ഫോട്ടോ: മുഹമ്മദ് ഷെജിൻ ഫോട്ടോ: മുഹമ്മദ് ഷെജിൻ ഫോട്ടോ: മുഹമ്മദ് ഷെജിൻ സ്‌ട്രൈവ് യു.കെ, സൗത്ത് ഏഷ്യ സോളിഡാരിറ്റി ഗ്രൂപ്പ്, സ്കോട്ടിഷ് ഇന്ത്യൻസ് ഫോർ ജസ്റ്റിസ്, ഇന്ത്യൻ മുസ്‌ലിം ഫെഡറേഷൻ, ഇന്റർനാഷണൽ കൗൺസിൽ ഓഫ് ഇന്ത്യൻ മുസ്‌ലിംസ്, ഇന്റർനാഷണൽ…
മലബാർ: വിദ്യാഭ്യാസ വിവേചനത്തിന്റെ വർത്തമാനങ്ങൾ
തശ്‌രീഫ് കെ പി അസന്തുലിതമായ വികസനത്തിന്റെയും വിഭവ ലഭ്യതയുടെയും കാര്യത്തിൽ ചരിത്രപരമായ വിവേചനമനുഭവിക്കുന്ന മേഖലയാണ് മലബാർ ജില്ലകൾ. ഒട്ടേറെ നേട്ടങ്ങൾ അവകാശപ്പെടാനുണ്ടെന്ന് വാദിക്കുമ്പോഴും സർക്കാറിന്റെ വികസന വിതരണത്തിൽ മലബാർ നേരിടുന്ന വിവേചനം തുടരുകയാണ്. മാറി മാറി അധികാരത്തിൽ വന്ന ഇടത്, വലത് സർക്കാറുകൾ ഈ വിവേചന യാഥാർഥ്യത്തെ വേണ്ട വിധത്തിൽ പരിഗണിക്കുകയോ, പരിഹരിക്കുകയോ ചെയ്‌തിട്ടില്ല. മലബാർ ജില്ലകൾ നേരിടുന്ന നീതി നിഷേധത്തിൽ ഏറ്റവും പ്രധാനമാണ് വിദ്യാഭ്യാസ മേഖലയിൽ നിലനിൽക്കുന്ന വിവേചനങ്ങൾ. വിജയ ശതമാനത്തിലും ഉന്നത പഠന നിലവാരത്തിലും…
കമ്മ്യൂണിസ്റ്റുകൾ ഭരണഘടനയെ തള്ളിപ്പറയുന്നതെന്തുകൊണ്ട്?
. ബി ആർ അംബേദ്‌കർ ഭരണഘടനക്കെതിരെ നിന്ദകളുയരുന്നത് പ്രധാനമായും രണ്ടു കോണുകളിൽനിന്നാണ്-കമ്യൂണിസ്റ്റ്, സോഷ്യലിസ്റ്റ് പാർട്ടികളിൽനിന്ന്. എന്തുകൊണ്ടാണവർ നിന്ദിക്കുന്നത്? ഇതൊരു മോശം ഭരണഘടനയായതുകൊണ്ടാണോ? 'അല്ല' എന്നുപറയാൻ ഞാൻ ധൈര്യപ്പെടുന്നു. തൊഴിലാളിവർഗ സ്വേച്ഛാധിപത്യത്തിൽ അധിഷ്ഠിതമായ ഒരു ഭരണഘടനയാണ് കമ്യൂണിസ്റ്റ് പാർട്ടിക്ക് ആവശ്യം. പാർലമെന്ററി ജനാധിപത്യത്തിലധിഷ്ഠിതമാകയാലാണ് അവർ ഭരണഘടനയെ നിന്ദിക്കുന്നത്. സോഷ്യലിസ്റ്റുകൾക്ക് രണ്ടു കാര്യങ്ങളാണാവശ്യം. തങ്ങൾ അധികാരത്തിൽ വന്നാൽ, സ്വകാര്യസ്വത്തുക്കൾ മുഴുവൻ ദേശസാത്കരിക്കാനോ സാമൂഹികവത്കരിക്കാനോ ഉള്ള സ്വാതന്ത്ര്യം ഭരണഘടന നൽകണം എന്നതാണ് അവരുടെ ആദ്യ ആഗ്രഹം. രണ്ടാമത്തെ കാര്യം, ഭരണഘടനയിൽ പരാമർശിച്ചിരിക്കുന്ന…

Get notified on latest updates.

You can unsubscribe anytime.

Factsheets © 2024. All Rights Reserved.

2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ സമരക്കാർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. ബ്ലോഗിൽ പങ്കുവെച്ച കണക്കുകൾ അനുസരിച്ച്, 537 പേരാണ് ഇതുവരെ മരിച്ചിട്ടുള്ളത്.

2021 ജൂലൈ 22ന് ദൽഹി ജന്തർമന്ദറിൽ ഇരുനൂറ് പേർ സമരം ആരംഭിച്ചതോടെ, ജനദ്രോഹ നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. 21 ന് ബുധനാഴ്ച്ച ലഭിച്ച പൊലീസ് അനുമതിയോടെ ഇരുനൂറ് പേരടങ്ങുന്ന കര്‍ഷകരുടെ സംഘമാണ് ഇപ്പോൾ ജന്തര്‍ മന്തറില്‍ സമരം തുടരുന്നത്. യോഗേന്ദ്ര യാദവ്, ശിവകുമാര്‍ കക്കാജി, ഹനന്‍മല്ലേ തുടങ്ങിയ പ്രധാന കര്‍ഷക നേതാക്കളെല്ലാം ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് എത്തി ചേര്‍ന്നിരുന്നു. ദിവസവും 200 കർഷകരാണ് ജന്തർ മന്തറിലേക്ക് വരുന്നത്. ബാക്കിയുള്ളവർ അതിർത്തിയിൽ പ്രതിഷേധം തുടരുന്നുണ്ട്.  വിജയം വരെ തുടരുന്ന പോരാട്ടമാണിതെന്ന് കർഷക പ്രക്ഷോഭ നേതാക്കൾ പറയുന്നു.

ജനദ്രോഹകരമായ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ നടക്കുന്ന കര്‍ഷകസമരം ദല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് ഇരച്ചെത്തിയിട്ട് എട്ട് മാസത്തോളമായി. എന്നാൽ ഈ പ്രതിഷേധത്തിൽ എത്ര കർഷകർ മരിച്ചു എന്ന ചോദ്യത്തിന്, കണക്കുകൾ ലഭ്യമല്ല എന്ന മറുപടിയാണ്  കേന്ദ്ര സർക്കാർ നൽകിയത്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ഒരു ചോദ്യത്തിന് നൽകിയ മറുപടി ഇതിൻ്റെ ഉദാഹരണമാണ്. 'പ്രക്ഷോഭത്തിനിടെ നടന്ന കർഷക മരണത്തെക്കുറിച്ചുള്ള' റിപ്പോർട്ട്‌ ചില എം.പിമാർ ജൂലൈ ഇരുപതിന് മന്ത്രി തോമറിനോട് ചോദിക്കുകയുണ്ടായി. 'പ്രതിഷേധത്തിനിടെ കർഷകർ മരിച്ചതായി ഒരു രേഖയുമില്ല, അതുകൊണ്ട് തന്നെ അത്തരം കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ നിർദ്ദേശമില്ല- ഇതായിരുന്നു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്. ഗവൺമെൻ്റിൻ്റെ കൈയിൽ കണക്കുകളില്ലെങ്കിലും, എത്ര പേർക്ക് ഇതുവരെ ജീവൻ നഷ്ടപ്പെട്ടുവെന്ന് പഞ്ചാബിലെ ഓരോ കർഷകന്നും അവരുടെ കുടുംബങ്ങൾക്കും നന്നായി അറിയാം. 537 കർഷകരാണ് പ്രക്ഷോഭത്തിൽ ഇതുവരെ മരിച്ചതെന്നാണ് എസ്.കെ.എം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.

'കടുത്ത തണുപ്പ്, ചൂട്, മഴ, മറ്റ് അപകടങ്ങൾ എന്നിവ നേരിട്ടാണ് പാവം കർഷകർ മരിച്ചത്. എന്നാൽ, അതിന്റെ കണക്ക് പോലുമില്ലെന്ന് സർക്കാർ പറയുന്നുണ്ടങ്കിൽ എത്ര മനുഷ്യത്വമില്ലായ്മയാണ് അവർ കാണിക്കുന്നത്'! കർഷകർ ചോദിക്കുന്നു. ഇത് ശരിയാണ് എന്നതിൻ്റെ തെളിവുകളാണ് കഴിഞ്ഞ ദിവസം എസ്‌.കെ.എം പങ്കുവെച്ചത്.2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ അവർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. മരിച്ച കർഷകരുടെ ഫോട്ടോയും വിശദാംശങ്ങളും അടങ്ങികൊണ്ടാണ് ബ്ലോഗ് നിർമിച്ചിട്ടുള്ളത്.കർഷകരുടെ മരണത്തെക്കുറിച്ചുള്ള സമാനമായ അനുസ്മരണ പേജും ട്രോളി ടൈംസ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

ശ്രീ മുക്തർ സാഹിബ് ജില്ലയിലെ ഭട്ടി വാല ഗ്രാമത്തിലെ കുൽവന്ത് സിംഗ്, അതിർത്തിയിൽ കർഷകരുടെ പ്രതിഷേധത്തിൽ തന്റെ മൂത്ത മകൻ ബോഹർ സിങ്ങിന്റെ വിയോഗത്തെ കുറിച് പറഞ്ഞത് ഇങ്ങനെയാണ്; 'സർക്കാരിന് എല്ലാം അറിയാം. അവരുടെ അടുത്ത് എല്ലാ രേഖകളുമുണ്ടെങ്കിലും അവർ അത് പുറത്ത് വിടില്ല. കാരണം, കർഷകരുടെ ത്യാഗവും അവരുടെ ന്യായമായ പ്രതിഷേധവും അംഗീകരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അല്ലങ്കിൽ തയ്യാറാകുകയില്ല. ഒരു സെലിബ്രിറ്റി മരിക്കുകയോ, ഒരു വി.ഐ.പിയുടെ വീട്ടിൽ പ്രസവം നടക്കുകയോ ചെയ്താൽ, അതേ നേതാക്കൾ തന്നെയാണ് അവരുടെ സാന്നിധ്യം അവിടെ ഉറപ്പാക്കുന്നത്. പക്ഷേ, കർഷകരുടെ കാര്യം വരുമ്പോൾ അവർ ഞങ്ങളെ അവഗണിക്കുന്നു. അത്തരമൊരു ഹൃദയമില്ലാത്ത സർക്കാരിൽ ഞങ്ങൾക്ക് യാതൊരു പ്രതീക്ഷയുമില്ല'.

ഇതേ ജില്ലയിലെ മറ്റൊരു കർഷകനായ ബർകണ്ടി ഗ്രാമത്തിൽ നിന്നുള്ള ഗുർമിത് സിംഗിനും പറയാനുള്ളത് സമാന അനുഭവങ്ങളാണ്. അദ്ദേഹത്തിന്റെ ഏക മകൻ യാദ്വീന്ദർ സിംഗ് ജനുവരി 26ന് തിക്രി അതിർത്തിയിൽ നിന്ന് മടങ്ങിവരുന്ന സമയത്താണ് അപകടത്തിൽ മരിച്ചത്. പാർലമെന്റിൽ തോമറിന്റെ മറുപടിയിൽ പ്രകോപിതനായ ഗുർമിത് പറഞ്ഞത്,

'ഇത്തരമൊരു സർക്കാരിനെ പ്രതി ലജ്ജിക്കുന്നു' എന്നാണ്. എത്ര കർഷകർ മരിച്ചുവെന്ന് അവർക്ക് നന്നായി അറിയാം, പക്ഷേ, അവർ ഞങ്ങളെ മാനസികമായി ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നു. എന്റെ വാർധക്യത്തിൽ എനിക്ക് ഏക പിന്തുണയാകേണ്ട എന്റെ മകനെയാണ് എനിക്ക് നഷ്ടപ്പെട്ടത്. അതോടെ ഞാൻ ആകെ തകർന്നുപോയി. എന്റെ മകന്റെ ത്യാഗത്തിനുള്ള പരിഹാരം മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കുക എന്നതാണ്. കൃഷിക്കാർക്കുവേണ്ടിയാണ് എന്റെ മകൻ രക്തസാക്ഷിയായത്'.

ക്രൻതികരി കിസാൻ യൂണിയൻ പ്രസിഡന്റായ ഡോ. ദർശൻ പാൽ ദി വയറിനോട്‌ പറഞ്ഞത് ഇങ്ങനെയാണ്. 'എത്ര കർഷകർ പ്രക്ഷോഭത്തിൽ മരിച്ചു എന്ന് മോഡി സർക്കാറിന് അറിയില്ലങ്കിൽ, ഞങ്ങൾക്ക് സ്വന്തമായി കണക്കെടുക്കാൻ കഴിയും. വിവരങ്ങൾ ശേഖരിക്കാൻ സർക്കാരിന് ചില ഏജൻസികളെ നിയോഗിക്കാമായിരുന്നു, പക്ഷേ, അവർക്ക് വേണ്ടത് ആളുകളെ വഴിതെറ്റിക്കുയാണ്. ഓക്സിജന്റെ അഭാവം മൂലം മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് പാർലമെന്റിൽ പറഞ്ഞ ഒരു സർക്കാരിൽ നിന്ന് ഇതിനപ്പുറം എന്ത് പ്രതീക്ഷിക്കാം"! അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിൽ ഇതുവരെ എത്ര കർഷകർ മരിച്ചുവെന്ന് പോലും അറിയില്ലെങ്കിൽ ഇത് എങ്ങനെയുള്ള സർക്കാരാണെന്ന് മറ്റൊരു മുതിർന്ന എസ്‌.കെ.എം നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ ചോദിച്ചു. പ്രതിഷേധത്തിൽ രിച്ച എല്ലാ കർഷകരുടെയും  രേഖ ഞങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. അത് പുറത്തുവിടും. അടിസ്ഥാനപരമായി, സർക്കാർ പൊതുജനങ്ങൾക്ക് വേണ്ടിയല്ല നിലനിൽക്കുന്നത്. മറിച്ച് അംബാനി, അദാനി തുടങ്ങിയ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ്” അദ്ദേഹം പറഞ്ഞു.

"മോദി സർക്കാരിന്റെ ഉദ്ദേശ്യം ആദ്യ ദിവസം മുതൽ തന്നെ മോശമാണ്. പാർലമെന്റിൽ അത്തരമൊരു പ്രസ്താവന ഇറക്കിയതിലൂടെ, കൃഷിക്കാരോടുള്ള തന്റെ സർക്കാരിന്റെ കടുത്ത മനോഭാവം തോമർ തെളിയിച്ചിട്ടുണ്ട്”-  അദ്ദേഹം കൂട്ടിച്ചേർത്തു.