Skip to content Skip to sidebar Skip to footer

BJP

വിമർശനം രാജ്യദ്രോഹമോ?
രാജ്യദ്രോഹം; കോടതി വിധികൾ പുനരാലോചനക്ക് വഴി തുറക്കുമോ? എന്ന പ്രഭാഷ് കെ. ദുട്ടയുടെ ലേഖനത്തിൻ്റെ മൂന്നാം ഭാഗം. ഒരു വ്യക്തി സർക്കാരിനെ വിമർശിക്കുന്നത് രാജ്യദ്രോഹമായി കണക്കാക്കുന്ന സാഹചര്യങ്ങളുണ്ടോ? സുപ്രീം കോടതി അഭിഭാഷകൻ അതുൽ കുമാർ പറയുന്നു; “സർക്കാരിനെതിരെ പ്രവർത്തിക്കുന്നതിന് വേണ്ടി ആളുകളെ പ്രചോദിപ്പിക്കുന്ന വാക്കോ പ്രവർത്തനമോ നിയമത്തിന്റെ കണ്ണിൽ രാജ്യദ്രോഹമാണ്"! "കലാപങ്ങൾ ഇല്ലാത്തപ്പോൾ രാജ്യദ്രോഹ നിയമം നടപ്പാക്കരുത് എന്ന് കോടതികൾ പറഞ്ഞിരിക്കുന്നു. എന്നാൽ പല വാക്കുകളും എപ്പോൾ വേണമെങ്കിലും കലാപത്തിലേക്ക് നയിച്ചേക്കാം" എന്ന് പ്രീതി ലഖേര പറയുന്നു. "കലാപങ്ങളെ ഭയപ്പെടുമ്പോഴാണോ…
അസമിലെ കുടിയൊഴിപ്പിക്കൽ മതത്തിൻ്റെ പേരിലെ കോർപ്പറേറ്റ് കൊള്ളയോ!?
"ബി.ജെ.പിയുടെ കോർപ്പറേറ്റ് അജണ്ടകൾ വിജയിപ്പിക്കുന്നതിന് വേണ്ടി ജനങ്ങളെ വർഗീയമായി ഭിന്നിപ്പിക്കുകയും സംഘർഷങ്ങൾ സൃഷടിക്കുകയും ചെയ്യുന്നതിൻ്റെ ഉദാഹരണമാണ് അസമിലെ ഈ കുടിയൊഴിപ്പിക്കൽ. ഒരു ക്ഷേത്രത്തിൻ്റെ പേരിലെ വൈകാരികത ചേർത്തു വെച്ചാൽ, സംസ്ഥാനത്തെ ഭൂരിപക്ഷത്തിൻ്റെ പിന്തുണ എളുപ്പമാകും. മുസ്ലിംകളെ കുടിയൊഴിപ്പിച്ച്, ചാർചപോരി മേഖലയിലെ കൃഷിഭൂമി കോർപ്പറേറ്റുകൾക്ക് കൈമാറുകയാണ് യഥാർത്ഥ ലക്ഷ്യം. കോർപ്പറേറ്റ് കൊള്ളയ്ക്കാണ് ഇത് സൗകര്യമൊരുക്കുന്നത്" പുരാതന ക്ഷേത്രത്തിൻ്റെ പേരു പറഞ്ഞാണ് നാൽപ്പത്തിയൊമ്പത് മുസ്ലിം കുടുംബങ്ങളെ തങ്ങളുടെ കിടപ്പാടങ്ങളിൽ നിന്ന് അധികാരികൾ കുടിയിറക്കിയത്. എന്നാൽ, ആ ക്ഷേത്രം അത്ര പുരാതനമല്ല എന്നാണ്…
കോടതി വിധികളുടെ രാഷ്ട്രീയ പ്രാധാന്യം
ജനാധിപത്യത്തിൻ്റെ ചരിത്രത്തിൽ സവിശേഷം രേഖപ്പെടുത്തേണ്ട കോടതി വിധികൾക്കാണ് നമ്മുടെ രാജ്യം സമീപകാലത്ത് സാക്ഷ്യം വഹിക്കുന്നത്. ഇന്ത്യൻ ജുഢീഷ്വറിയുടെ യശസ്സുയർത്തിയ വിധികൾ എന്നും ഇവയെ വിശേഷിപ്പിക്കാം. ജനാധിപത്യത്തിൻ്റെ നെടുംതൂണുകളിൽ ഒന്നായ കോടതികൾ, പരിമിതമായ അർത്ഥത്തിലാണെങ്കിലും ജനാധിപത്യത്തിന് കാവലാകുന്ന വിധികൾ പുറപ്പെടുവിക്കുന്നത് സമകാലിക ഇന്ത്യയിൽ  രാഷ്ട്രീയ പ്രാധാന്യമുള്ളതു തന്നെയാണ്. ഭരണനിർവഹണ മേഖലകളിൽ പലതും കാവിവൽകരണത്തിന്റ പിടിയിൽ അമർന്ന് തീരുകയാണന്ന യാഥാർഥ്യം നമ്മെ അസ്വസ്ഥരാക്കുമ്പോഴാണ്, ജനാധിപത്യത്തെക്കുറിച്ച പ്രതീക്ഷകൾ സജീവമാക്കുന്ന വിധികൾ വരുന്നത്. ഇവയാണ് ആ കോടതി വിധികൾ! 1. മാധ്യമങ്ങളുടെ എത്ര കടുത്ത വിമർശനവും…
രാജ്യദ്രോഹ നിയമത്തിൻ്റെ ചരിത്രവഴികൾ
ഇന്ത്യൻ പീനൽ കോഡിലെ സെക്ഷൻ 124 A രാജ്യദ്രോഹ നിയമം എന്ന് വിളിക്കപ്പെടുന്നു. “രാജ്യദ്രോഹം” എന്ന പദം ഐ.പി.സി സെഷനിൽ പരാമർശിച്ചിട്ടില്ല. എഴുതിയതോ, പറഞ്ഞതോ ആയ വാക്കുകള്‍, ചിഹ്നങ്ങള്‍, ദൃശ്യവല്‍ക്കരണം എന്നിവയോ, മറ്റെന്തെങ്കിലുമോ ഉപയോഗിച്ച്, ഇന്ത്യയില്‍ നിയമപരമായി സ്ഥാപിതമായ സര്‍ക്കാരിനെതിരെ വെറുപ്പും വിദ്വേഷവും സ്‌നേഹമില്ലായ്മയും നീരസവും ഉണ്ടാക്കുകയോ ഉണ്ടാക്കാന്‍ ശ്രമിക്കുകയോ പ്രകോപിപ്പിക്കുകയോ ചെയ്യുന്ന ആരും മൂന്ന് വർഷം വരെ തടവ് ശിക്ഷ അനുഭവിക്കുകയും പിഴ അടക്കേണ്ടി വരികയും ചെയ്യും.  രാജ്യദ്രോഹം; കോടതി വിധികൾ പുനരാലോചനക്ക് വഴി തുറക്കുമോ?…
ലക്ഷദ്വീപ് വിഷയം ദേശീയ പട്ടികവർഗ കമ്മീഷന് കൈമാറുക
ലക്ഷദ്വീപിലെ നയപരമായ മാറ്റങ്ങൾക്ക് ദേശീയ പട്ടികവർഗ കമ്മീഷനുമായി (എൻ‌സി‌എസ്ടി) മുൻ‌കൂട്ടി കൂടിയാലോചിക്കുക എന്ന തലകെട്ടില്‍ മുന്‍ ഗവർമെന്റ് ഓഫ് ഇന്ത്യ സെക്രട്ടറി ശ്രീ ഇ എ എസ് ശര്‍മ്മ എഴുതിയ കത്തിന്റെ വിവര്‍ത്തനം To,  ശ്രീ. രാം നാഥ്‌ കോവിന്ദ് ഇന്ത്യൻ രാഷ്ട്രപതി. ബഹുമാനപ്പെട്ട രാഷ്ട്രപതി,  ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ, ലക്ഷദ്വീപ് ഡെവലപ്മെൻറ് അതോറിറ്റി റെഗുലേഷൻ (എൽ‌.ഡി‌.ആർ) പോലുള്ള ദൂരവ്യാപകമായ നിരവധി നിയമങ്ങൾ ആവിഷ്കരിച്ചതായി ഞാൻ മനസ്സിലാക്കുന്നു. ലക്ഷദ്വീപ് സാമൂഹ്യ വിരുദ്ധ പ്രവർത്തന നിരോധന നിയമം, ലക്ഷദ്വീപ് കന്നുകാലി നിരോധന നിയമം,…
ലക്ഷദ്വീപില്‍ സംഭവിക്കുന്നതെന്ത്?
കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ സാധാരണയായി ഐ.എ.എസ് ഉദ്യോഗസ്ഥരെ മാത്രം അഡ്‌മിനിസ്ട്രേറ്ററാക്കുന്ന രീതി  പാലിക്കാതെയാണ് കേന്ദ്രം 2016ല്‍ പട്ടേലിനെ ദാദ്ര&നാഗര്‍ഹവേലിയിലെയും ഇപ്പോള്‍ ലക്ഷദ്വീപിലെയും അഡ്‌മിനിസ്ട്രേറ്റര്‍ നിയമനം നടത്തിയിരിക്കുന്നത്. 2020 ഡിസംബര്‍ 5ന് ലക്ഷദ്വീപ് അഡ്‌മിനിസ്ട്രേറ്റര്‍ ആയി ചുമതലയേറ്റ പ്രഫുല്‍ പട്ടേലിന്റെ നിയമനം ലക്ഷദ്വീപില്‍ നിലനില്‍ക്കുന്ന സംസ്‌കാരത്തെ അട്ടിമറിക്കാനുള്ള രാഷ്ട്രീയ നിയമനമാണെന്ന ആക്ഷേപം ശക്തമാണ്. ഇതിന് മുമ്പ് ദാദ്ര&നാഗര്‍ഹവേലിയിലെ അഡ്‌മിനിസ്ട്രേറ്ററായിരുന്ന പട്ടേല്‍ പ്രധാനമന്ത്രിയുടെ അടുത്ത അനുയായിയും ഗുജറാത്തിലെ മുന്‍ ആഭ്യന്തര മന്ത്രിയുമായിരുന്നു. ഈ വര്‍ഷം ഫെബ്രുവരി 22ന് മുംബൈയില്‍ വെച്ച്…
പ്രധാനമന്ത്രിയുടെ പ്രസംഗങ്ങൾ; കോവിഡിൻ്റെ യാഥാർഥ്യങ്ങൾ
കോവിഡ് പ്രതിരോധത്തില്‍ ഇന്ത്യ മറ്റു രാജ്യങ്ങളെക്കാള്‍ മുന്നിലെന്നായിരുന്നു പ്രധാനമന്ത്രി രാജ്യത്തോട് നിരന്തരം വ്യക്തമാക്കിയിരുന്നത്. രാജ്യത്ത് കോവിഡ് വ്യാപനം അനുദിനം ആപത്കരമായി കുതിച്ചുയരുകയും ചികിത്സാസംവിധാനങ്ങള്‍ അപര്യാപ്‌തത മൂലം മരണങ്ങള്‍ സംഭവിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനങ്ങളുടെ യാഥാര്‍ഥ്യമെന്താണ്? കോവിഡിന്റെ രണ്ടാം വരവില്‍ ഓക്‌സിജന്‍ പോലും കിട്ടാതെ നിരവധി മരണങ്ങളാണ് ഇന്ത്യയില്‍ നടക്കുന്നത്. ഓക്‌സിജന്‍ ദൗര്‍ലഭ്യം സംബന്ധിച്ച മുന്നറിയിപ്പ് മോദി സര്‍ക്കാര്‍ അവഗണിച്ചു. ഒരു വര്‍ഷത്തിലേറെ സമയമുണ്ടായിട്ടും ആരോഗ്യരംഗത്ത് അടിസ്ഥാന സൗകര്യങ്ങളൊരുക്കുന്നതില്‍ ഭരണകൂടം പൂര്‍ണമായും പരാജയപ്പെട്ടെന്ന് വ്യാപകമായി…
ഇന്ത്യയിൽ കൂറ്റൻ കോവിഡ് ആശുപത്രി നിർമിച്ചെന്ന് ആർ.എസ്.എസ് അവകാശവാദം: ചിത്രം ഖത്തർ ലോകകപ്പ് സ്റ്റേഡിയത്തിന്റേത്
മധ്യപ്രദേശിലെ ഇന്‍ഡോറില്‍ 45 ഏക്കറില്‍ 6000 ബെഡുകളുള്ള കോവിഡ് കെയര്‍ സെന്റര്‍ ആര്‍.എസ്.എസ് നിര്‍മിച്ചുവെന്നും ഇതില്‍ നാല് ഓക്‌സിജന്‍ പ്ലാന്റ് ഉണ്ടെന്നുമാണ് ആര്‍.എസ്.എസ് അനുകൂലികള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാജപ്രചരണം നടത്തുന്നത്. ഖത്തറിലെ ലോകകപ്പ് സ്റ്റേഡിയങ്ങളില്‍ ഒന്നായ അല്‍ ബയ്ത്ത് സ്റ്റേഡിയത്തിന്റെ ചിത്രം പങ്കുവെച്ചാണ് മധ്യപ്രദേശിലെ ഇന്‍ഡോറില്‍ കൂറ്റന്‍ കോവിഡ് ആശുപത്രി  നിര്‍മിച്ചുവെന്ന പ്രചരണം നടത്തുന്നത്. ഈ അവകാശവാദത്തിനെതിരെ 'ആര്‍.എസ്.എസ് നുണകളുടെ നേതാവാണ്; ഖത്തര്‍ സ്റ്റേഡിയത്തെ ആര്‍.എസ്.എസ് നിര്‍മിച്ച കോവിഡ് ആശുപത്രിയാക്കിയിരിക്കുന്നു എന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ദിഗ് വിജയ്…
സംഘപരിവാറിനെ പ്രതിരോധിച്ച ലാലു പ്രസാദ് യാദവ്
കാലിത്തീറ്റ കുംഭകോണ അഴിമതിക്കേസില്‍ പ്രതിചേർത്ത് ലാലുവിനെ 14 വര്‍ഷത്തേക്ക് ജയിലിലടക്കപ്പെട്ടത് എല്‍.കെ അദ്വാനിയെ അറസ്റ്റ് ചെയ്യാന്‍ ധൈര്യം കാണിച്ച രാഷ്ട്രീയ നേതാവ് ആയതുകൊണ്ടാണെന്ന നിരീക്ഷണമുണ്ട്. 2017 ഡിസംബര്‍ പതിനേഴിനായിരുന്നു ലാലുവിനെ ബിര്‍സാ മുണ്ടാ ജയിലിലടയ്ക്കുന്നത്. ഇപ്പോഴത്തെ ലാലുവിന്റെ തിരിച്ചുവരവ് സമകാലിക ഇന്ത്യന്‍ രാഷ്ട്രീയ സാഹചര്യത്തില്‍ രാജ്യത്തിന്റെ മതേതര രാഷ്ട്രീയ വിശ്വാസികള്‍ക്ക് ഏറെ ആത്മവിശ്വാസം നല്‍കുന്നതാണെന്നാണ് പൊതുവായ നിരീക്ഷണം. സ്വാതന്ത്ര്യത്തിന് ശേഷമുള്ള ഇന്ത്യയുടെ രാഷ്‌ട്രീയ ചരിത്രത്തിലെ ഏറ്റവും കറകളഞ്ഞ മതേതര-സോഷ്യലിസ്റ്റ് രാഷ്ട്രീയമുഖങ്ങളിലൊന്നാണ് ലാലു പ്രസാദ് യാദവിന്റേത്. കലാപങ്ങളും മുസ്‌ലിം…
പൗരത്വ പ്രക്ഷോഭവും ബി.ജെ.പിയുടെ സാമ്പത്തിക കാമ്പയിനുകളും
വലിയ രീതിയിലുള്ള സാമ്പത്തിക സ്രോതസ്സുകളെ ഉപയോഗിച്ച് സമരക്കാരെയും പൊതുജനങ്ങളെയും തെറ്റിദ്ധരിപ്പിക്കാനാരംഭിച്ച ഈ വ്യാജപ്രചരണ കാമ്പയിന്‍ മറുവശത്ത് നടന്ന ജനാധിപത്യപരമായ സമരങ്ങള്‍ക്കും സാമൂഹ്യ മാധ്യമങ്ങളിലൂടെയുള്ള സമരാനുകൂല കാമ്പയിനുകള്‍ക്കും മുന്നില്‍ പരാജയപ്പെടുകയാണുണ്ടായത്. ഒരു ജനാധിപത്യപരമായ സമരത്തെ പരാജയപ്പെടുത്താന്‍ ഭരണകൂടങ്ങള്‍ക്കും മറ്റു സമരവിരുദ്ധ ശക്തികള്‍ക്കും എങ്ങനെയാണ് സാമൂഹ്യ മാധ്യമങ്ങളെ ഉപയോഗിക്കാന്‍ സാധിക്കുന്നത് എന്നതിന്റെ തെളിവ് കൂടിയാണ് ഈ കാമ്പയിന്‍. 2019 ഡിസംബര്‍ 11നാണ് കേന്ദ്രസർക്കാർ പൗരത്വ ഭേദഗതി ആക്റ്റ് പാസാക്കുന്നത്. സാമൂഹ്യ മാധ്യമങ്ങളായിരുന്നു സമരത്തിന്റെ പ്രധാനപ്പെട്ട പ്രവർത്തന/പ്രചരണ കേന്ദ്രങ്ങളിലൊന്ന്. ഇതേ സാമൂഹ്യ…
എന്തുകൊണ്ട് സഞ്ജീവ് ഭട്ട് വേട്ടയാടപ്പെടുന്നു?
2002ൽ ഗുജറാത്തിൽ നടന്ന മുസ്‌ലിംവിരുദ്ധ കലാപത്തെകുറിച്ച് സുപ്രധാനമായ വെളിപ്പെടുത്തലുകളുമായി രംഗത്ത് വന്ന ഗുജറാത്ത് മുൻ ഐ.പി.എസ് ഓഫീസറാണ് സഞ്‍ജീവ് ഭട്ട്. 2019 ജൂൺ 20നാണ് സഞ്ജീവ് ഭട്ടിന് 1990ലെ കസ്റ്റഡി മരണ കേസിൽ ജീവപര്യന്തം ശിക്ഷ വിധിച്ചത്. 2011ൽ ഭട്ടിനെ സർവീസിൽ നിന്ന് സസ്പെന്റ് ചെയ്യുകയും ബി.ജെ.പി അധികാരത്തിൽ വന്ന ശേഷം 2015ൽ ഡിപ്പാർട്ട്മെന്റിൽ നിന്ന് പുറത്താക്കുകയും ചെയ്‌തു. 2002ൽ ഗുജറാത്തിൽ നടന്ന മുസ്‌ലിംവിരുദ്ധ കലാപത്തെകുറിച്ച് സുപ്രധാനമായ വെളിപ്പെടുത്തലുകളുമായി രംഗത്ത് വന്ന ഗുജറാത്ത് മുൻ ഐ.പി.എസ് ഓഫീസറാണ്…
ഇലക്റ്ററല്‍ ബോണ്ടുകളും ബി.ജെ.പിയുടെ താല്‍പ്പര്യങ്ങളും
എന്താണ് ഇലക്റ്ററൽ ബോണ്ട്? എങ്ങനെയാണ് ഇലക്റ്ററൽ ബോണ്ടുകളുടെ ഉപയോഗം? ഇലക്റ്ററൽ ബോണ്ടും രാഷ്ട്രീയ-സാമ്പത്തിക ക്രമക്കേടുകളുടെ സാധ്യതകളും എന്തെല്ലാം? ഇലക്റ്ററൽ ബോണ്ടുമായി ബന്ധപ്പെട്ട വിവാദങ്ങള്‍-പുതിയ നിയമത്തിലൂടെ എടുത്ത് കളഞ്ഞ നിയന്ത്രണങ്ങള്‍ എന്തെല്ലാം? സുപ്രീംകോടതിയുടെയും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെയും റിസര്‍വ് ബാങ്കിന്റെയും നിലപാടുകളും വിമര്‍ശനങ്ങളും എന്തെല്ലാം? എന്താണ് ഇലക്റ്ററൽ ബോണ്ട്? ഇന്ത്യയിലെ ഏതൊരു കമ്പനിക്കോ വ്യക്തിക്കോ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ തെരഞ്ഞെടുക്കപ്പെട്ട ബ്രാഞ്ചുകളില്‍ നിന്നും പണം കൊടുത്ത് വാങ്ങിക്കാൻ സാധിക്കുന്ന പ്രോമിസറി നോട്ടുകളാണ് ഇലക്റ്ററൽ ബോണ്ടുകള്‍. വ്യക്തിക്കോ കോര്‍പ്പറേറ്റിനോ…
ആർ.എസ്‌.എസും സ്‌കൂൾ പഠന സമ്പ്രദായവും
2019ലെ കണക്കുകള്‍ പ്രകാരം, കേരളത്തില്‍ മാത്രം 375 സ്ഥാപനങ്ങളിലായി 73,730 വിദ്യാര്‍ഥികള്‍ ഇത്തരത്തിലുള്ള പ്രഖ്യാപിത ലക്ഷ്യങ്ങളോടെയുള്ള സ്ഥാപനങ്ങളില്‍ പഠിക്കുന്നുണ്ട്. ഇന്ത്യയിലുടനീളം 12,828 സ്ഥാപനങ്ങളിലായി 34,65,631 വിദ്യാര്‍ഥികളാണ് നിലവില്‍ ഔപചാരിക വിദ്യാഭ്യാസം നേടാനായി വിദ്യാഭാരതിയില്‍ പഠിക്കുന്നത്. ഒരു രാഷ്ട്രത്തിലെ ജനങ്ങള്‍ക്കിടയില്‍ സംസ്‌കാരികവും രാഷ്ട്രീയവുമായ ആധിപത്യം നേടുന്നതിലും അവരെ സ്വാധീനിക്കുന്നതിലും സ്‌കൂൾ വിദ്യാഭ്യാസത്തിനുള്ള പങ്ക് ഏറെ നേരത്തെ തിരിച്ചറിഞ്ഞ സംഘമാണ് ആര്‍.എസ്.എസ്. അവരുടെ വിദ്യാഭ്യാസസ്ഥാപനമായ 'വിദ്യാ ഭാരതി' ഇന്ന് ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ സ്വകാര്യ സ്‌കൂൾ ശൃംഖലകളിലൊന്നാണ്. 1952ല്‍…
രഥയാത്രയും ബാബരി മസ്ജിദ് ധ്വംസനവും
ബാബരി മസ്‌ജിദ്‌ നിലനിന്നിരുന്ന സ്ഥലത്ത് രാമക്ഷേത്ര നിര്‍മ്മാണം നടത്തണമെന്ന ആവശ്യവുമായി അന്നത്തെ ബി.ജെ.പി ദേശീയ പ്രസിഡന്റായിരുന്ന എല്‍.കെ അദ്വാനിയുടെ നേതൃത്വത്തില്‍ 1990 സെപ്റ്റംബര്‍ 15ന് തുടങ്ങി ഒക്ടോബര്‍ അവസാനം വരെ നീണ്ടുനിന്ന രാഷ്ട്രീയ യാത്രയായിരുന്നു രഥയാത്ര. വിശ്വഹിന്ദു പരിഷത്തും മറ്റു ഹിന്ദുത്വ സംഘടനകളുമുയര്‍ത്തിയ ക്ഷേത്രനിര്‍മ്മാണ ആവശ്യത്തിന് പിന്തുണയറിയിച്ചുകൊണ്ട് തുടങ്ങിയ യാത്ര കേവല രാഷ്ട്രീയ യാത്ര എന്നതിലുപരിയായി, മതപരമായ മുദ്രാവാക്യങ്ങളും ചിഹ്നങ്ങളും ആവശ്യങ്ങളുമെല്ലാം ഉയര്‍ത്തിയിരുന്നു.‍ ഗുജറാത്തിലെ സോംനാഥില്‍ നിന്നും ആയിരക്കണക്കിന് കര്‍സേവകരുടെ അകമ്പടിയോടെയായിരുന്നു രഥയാത്രയുടെ ആരംഭം. ഗുജറാത്ത്, മഹാരാഷ്ട്ര,…
ആർ.എസ്.എസിന്റെ ‘സങ്കല്‍പ’ങ്ങളും ഇന്ത്യയുടെ രാഷ്ട്രീയ ഭാവിയും
പ്രത്യക്ഷത്തില്‍‍‍ രാഷ്ട്രീയ ബന്ധങ്ങളൊന്നുമില്ലാത്ത സ്വതന്ത്ര സ്ഥാപനമാണെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും സങ്കല്‍പ് ഫൗണ്ടേഷന്റെ ചടങ്ങുകളിലെ പ്രധാന അതിഥികളും പ്രാസംഗികരുമെല്ലാം അമിത് ഷാ അടക്കം ഉന്നതരായ ബി.ജെ.പി-ആര്‍.എസ്.എസ് നേതാക്കന്മാരാണ്. ആര്‍.എസ്.എസിന്റെ മുതിര്‍ന്ന നേതാക്കളിലൊരാളായ കൃഷ്‌ണ ഗോപാലാണ് സങ്കൽപ് ഫൗണ്ടേഷന്റെ ഔദ്യോഗിക ഉപദേഷ്‌ടാക്കളിലൊരാള്‍. ഇന്ത്യയുടെ ഭരണതലങ്ങളിലേക്കുള്ള സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരെ തെരഞ്ഞെടുക്കുന്ന യു.പി.എസ്.സി പരീക്ഷയില്‍ മുസ്‌ലിം സമുദായത്തില്‍ നിന്നുള്ള ചെറുപ്പക്കാരുടെ നുഴഞ്ഞുകയറ്റമുണ്ടെന്ന് വലതുപക്ഷ അനുകൂല വാര്‍ത്ത ചാനലായിരുന്ന സുദര്‍ശന്‍ ടി.വി ഈയടുത്ത് നടത്തിയ വ്യാപകമായ പ്രചരണം ഏറെ വിവാദമായിരുന്നു. എന്നാല്‍ കൃത്യമായ കണക്കുകള്‍…
മദ്രസകൾ അടച്ചുപൂട്ടുന്നു; പൊതുപണം മതപഠനത്തിന് നൽകാനാവില്ലെന്ന് അസം സർക്കാർ
മതേതര രാജ്യത്ത് പൊതുപണം മതവിദ്യാഭ്യാസത്തിനായി ചെലവഴിക്കാനാവില്ലെന്ന വാദമുയർത്തി എയ്‌ഡഡ് മദ്രസകൾ അടച്ചുപൂട്ടാനൊരുങ്ങി അസമിലെ ബി.ജെ.പി സർക്കാർ. 1967 മുതൽ സർക്കാർ എയ്‌ഡഡ് മദ്രസകൾ പൊതുവിദ്യാഭ്യാസത്തിൻ്റെ ഭാഗമാണ്. ജനസംഖ്യയിൽ 34.22 ശതമാനമുള്ള മുസ്‌ലിംകൾക്ക് തീരുമാനം തിരിച്ചടിയാവും. എൻ.ആർ.സിയുടെ അരക്ഷിതാവസ്ഥയിൽ ജീവിക്കുന്ന ന്യൂനപക്ഷങ്ങൾ കൂടുതൽ പാർശ്വവത്കരിക്കപ്പെടുമെന്നും ആശങ്ക. മതേതര രാജ്യത്ത് പൊതുപണം മതവിദ്യാഭ്യാസത്തിനായി ചെലവഴിക്കാനാവില്ലെന്ന വാദമുയർത്തി എയ്‌ഡഡ് മദ്രസകൾ അടച്ചുപൂട്ടാനൊരുങ്ങി അസമിലെ ബി.ജെ.പി സർക്കാർ. ഇതുസംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് അടുത്ത മാസം പുറപ്പെടുവിക്കും. മതം, അറബി പോലുള്ള വിഷയങ്ങളും ഭാഷകളും…
ബാബരി മസ്‌ജിദ് വിധി: പ്രതികരണങ്ങളും കണ്ടെത്തലുകളും
ബാബരി മസ്‌ജിദ്‌ തകർത്ത കേസിൽ സി.ബി.ഐ പ്രത്യേക കോടതി അദ്വാനിയടക്കമുള്ളവരെ കുറ്റവിമുക്തരാക്കിയപ്പോൾ ബാബരി ധ്വംസനത്തിൽ ബി.ജെ.പി, ആർ.‌എസ്.‌എസ്, വി.എച്ച്.പി നേതാക്കളുടെ, ഗൂഢാലോചനയും പങ്കും കൃത്യമായി കണ്ടെത്തുകയായിരുന്നു ജസ്റ്റിസ് ലിബർഹാൻ കമ്മീഷൻ റിപ്പോർട്ടിൽ. "ഇനിയും നമ്മൾ ഞെട്ടലിലാണെങ്കില്‍, നമ്മൾ ഇതാണ്'' എന്ന തലക്കെട്ടിൽ പേജിന്റെ മധ്യത്തിൽ‌ ഒരു കഴുതയുടെ കാരിക്കേച്ചറുമായാണ് ഇന്നത്തെ ഇംഗ്ലീഷ് ദിനപത്രം ദി ടെലഗ്രാഫ് പുറത്തിറക്കിയത്. ബാബരി മസ്‌ജിദ്‌: ആരും കുറ്റക്കാരല്ല എന്നായിരുന്നു ഇന്ത്യൻ എക്‌സ്പ്രസിൻ്റെ പ്രധാന ഹെഡിങ്. സുപ്രീംകോടതിയുടെ മുൻ വിധികളെയും നീതിന്യായത്തെയും പരിഹസിക്കുന്ന,…
മുഗൾ മ്യൂസിയത്തിന് ശിവജിയുടെ നാമധേയം: പൊതുഇടങ്ങളുടെ കാവിവത്കരണങ്ങളുടെ തുടർച്ചകൾ
നഗരങ്ങളും തെരുവുകളും വിമാനത്താവളങ്ങളും പുനർനാമകരണം നടത്തി ഇന്ത്യയുടെ വൈവിധ്യമാർന്ന ചരിത്രവും സ്വത്വവും മായ്ക്കാൻ സംഘപരിവാർ നടത്തുന്ന ശ്രമങ്ങളുടെ തുടർച്ചയാണ് ഉത്തര്‍പ്രദേശിലെ ചരിത്ര പ്രാധാന്യമുള്ള ആഗ്ര നഗരത്തിലെ നിർമാണം നടന്നുകൊണ്ടിരിക്കുന്ന മുഗള്‍ മ്യൂസിയത്തിന് ശിവജിയുടെ പേര് നല്‍കുമെന്ന യോഗിയുടെ പ്രഖ്യാപനം. 2015ല്‍ അഖിലേഷ് യാദവ് സര്‍ക്കാറാണ് മ്യൂസിയം പദ്ധതിക്ക് അംഗീകാരം നല്‍കിയത്. താജ്മഹലിന് സമീപം ആറ് ഏക്കറിലാണ് പദ്ധതി ഒരുങ്ങുന്നത്. മുഗള്‍ സംസ്‌കാരം, കല, പെയിന്റിങ്ങുകള്‍, പാചകം, പുരാവസ്തുക്കള്‍, വസ്ത്രങ്ങള്‍, മുഗള്‍ രാജഭരണ കാലഘട്ടത്തിലെ ആയുധങ്ങളും വെടിക്കോപ്പുകളും തുടങ്ങിയവ…
ശിക്ഷാനിയമങ്ങൾ മാറ്റിയെഴുതുന്നു; സമിതിയുടെ മാനദണ്ഡങ്ങൾ സുതാര്യമോ?
ഇന്ത്യൻ ശിക്ഷാ നിയമം, ക്രിമിനൽ നിയമ നടപടിക്രമം, എവിഡൻസ് ആക്റ്റ് എന്നിവയിൽ ഭേദഗതികൾ കൊണ്ടുവരാൻ കേന്ദ്രസർക്കാർ നീക്കം. ഇന്ത്യൻ ശിക്ഷാ നിയമം, ക്രിമിനൽ നിയമ നടപടിക്രമം, എവിഡൻസ് ആക്ട് എന്നിവ മാറ്റിയെഴുതാൻ കേന്ദ്രസർക്കാര നിയോഗിച്ച സമിതിയുടെ വിശ്വാസ്യതയും സമിതിയുടെ രൂപീകരണത്തിന്റെ മാനദണ്ഡങ്ങളും ചോദ്യം ചെയ്യപ്പെടുന്നു. സമിതിയിൽ ഉയർന്ന റാങ്കിലെ റിട്ടയേർഡ് ജഡ്ജുമാരോ നിയമവിദഗ്ദ്ധരോ ഇല്ല. നിയോഗിക്കപ്പെട്ട സമിതിയുടെ വിശ്വാസ്യതയും, സമിതിയുടെ രൂപീകരണത്തിന്റെ മാനദണ്ഡങ്ങളും ചോദ്യം ചെയ്യപ്പെടുന്നു. സ്ത്രീ, ദലിത്, ന്യൂനപക്ഷ വിഭാഗങ്ങളിൽ നിന്ന് പ്രതിനിധികൾ ഇല്ല. നിയമ…
റെയില്‍വേ സ്വകാര്യവത്കരണം: നഷ്‌ടം സംവരണ സമൂഹങ്ങൾക്ക്
റെയിൽവേ സ്വകാര്യവത്കരിക്കാനുള്ള നീക്കം ശക്തമാക്കി കേന്ദ്ര സർക്കാർ. സ്വകാര്യവത്കരണം സംവരണ വിഭാഗങ്ങൾക്ക് വലിയ തോതിൽ അവസര നഷ്ടമുണ്ടാക്കും. അനിയന്ത്രിതമായ ചാർജ് വർദ്ധനവിനും പൗരന്മാരുടെ ആനുകൂല്യങ്ങൾ റദ്ദാക്കുവാനും കാരണമാവും. 2019 മാര്‍ച്ച് വരെ 303911 ഒഴിവുകള്‍. നിയമന നടപടികൾ വൈകിപ്പിക്കുന്നു. പുതിയ വിജ്ഞാപന പ്രകാരം എസ്.സി-എസ്.ടി, ഒ.ബി.സി, സാമ്പത്തിക പിന്നാക്ക വിഭാഗങ്ങള്‍ക്ക് യഥാക്രമം 15000, 7500, 27000, 10000 തസ്‌തികകളിൽ അര്‍ഹതയുണ്ട്. റെയില്‍വേയിലെ ഗ്രൂപ്പ് എ, ബി ക്ലാസ് ജോലിക്കാരില്‍ ഒ.ബി.സി പ്രാതിനിധ്യം 8.05% മാത്രം. സ്വകാര്യവത്കരണം പിന്നാക്ക…

Get notified on latest updates.

You can unsubscribe anytime.

Factsheets © 2024. All Rights Reserved.

2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ സമരക്കാർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. ബ്ലോഗിൽ പങ്കുവെച്ച കണക്കുകൾ അനുസരിച്ച്, 537 പേരാണ് ഇതുവരെ മരിച്ചിട്ടുള്ളത്.

2021 ജൂലൈ 22ന് ദൽഹി ജന്തർമന്ദറിൽ ഇരുനൂറ് പേർ സമരം ആരംഭിച്ചതോടെ, ജനദ്രോഹ നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. 21 ന് ബുധനാഴ്ച്ച ലഭിച്ച പൊലീസ് അനുമതിയോടെ ഇരുനൂറ് പേരടങ്ങുന്ന കര്‍ഷകരുടെ സംഘമാണ് ഇപ്പോൾ ജന്തര്‍ മന്തറില്‍ സമരം തുടരുന്നത്. യോഗേന്ദ്ര യാദവ്, ശിവകുമാര്‍ കക്കാജി, ഹനന്‍മല്ലേ തുടങ്ങിയ പ്രധാന കര്‍ഷക നേതാക്കളെല്ലാം ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് എത്തി ചേര്‍ന്നിരുന്നു. ദിവസവും 200 കർഷകരാണ് ജന്തർ മന്തറിലേക്ക് വരുന്നത്. ബാക്കിയുള്ളവർ അതിർത്തിയിൽ പ്രതിഷേധം തുടരുന്നുണ്ട്.  വിജയം വരെ തുടരുന്ന പോരാട്ടമാണിതെന്ന് കർഷക പ്രക്ഷോഭ നേതാക്കൾ പറയുന്നു.

ജനദ്രോഹകരമായ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ നടക്കുന്ന കര്‍ഷകസമരം ദല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് ഇരച്ചെത്തിയിട്ട് എട്ട് മാസത്തോളമായി. എന്നാൽ ഈ പ്രതിഷേധത്തിൽ എത്ര കർഷകർ മരിച്ചു എന്ന ചോദ്യത്തിന്, കണക്കുകൾ ലഭ്യമല്ല എന്ന മറുപടിയാണ്  കേന്ദ്ര സർക്കാർ നൽകിയത്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ഒരു ചോദ്യത്തിന് നൽകിയ മറുപടി ഇതിൻ്റെ ഉദാഹരണമാണ്. 'പ്രക്ഷോഭത്തിനിടെ നടന്ന കർഷക മരണത്തെക്കുറിച്ചുള്ള' റിപ്പോർട്ട്‌ ചില എം.പിമാർ ജൂലൈ ഇരുപതിന് മന്ത്രി തോമറിനോട് ചോദിക്കുകയുണ്ടായി. 'പ്രതിഷേധത്തിനിടെ കർഷകർ മരിച്ചതായി ഒരു രേഖയുമില്ല, അതുകൊണ്ട് തന്നെ അത്തരം കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ നിർദ്ദേശമില്ല- ഇതായിരുന്നു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്. ഗവൺമെൻ്റിൻ്റെ കൈയിൽ കണക്കുകളില്ലെങ്കിലും, എത്ര പേർക്ക് ഇതുവരെ ജീവൻ നഷ്ടപ്പെട്ടുവെന്ന് പഞ്ചാബിലെ ഓരോ കർഷകന്നും അവരുടെ കുടുംബങ്ങൾക്കും നന്നായി അറിയാം. 537 കർഷകരാണ് പ്രക്ഷോഭത്തിൽ ഇതുവരെ മരിച്ചതെന്നാണ് എസ്.കെ.എം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.

'കടുത്ത തണുപ്പ്, ചൂട്, മഴ, മറ്റ് അപകടങ്ങൾ എന്നിവ നേരിട്ടാണ് പാവം കർഷകർ മരിച്ചത്. എന്നാൽ, അതിന്റെ കണക്ക് പോലുമില്ലെന്ന് സർക്കാർ പറയുന്നുണ്ടങ്കിൽ എത്ര മനുഷ്യത്വമില്ലായ്മയാണ് അവർ കാണിക്കുന്നത്'! കർഷകർ ചോദിക്കുന്നു. ഇത് ശരിയാണ് എന്നതിൻ്റെ തെളിവുകളാണ് കഴിഞ്ഞ ദിവസം എസ്‌.കെ.എം പങ്കുവെച്ചത്.2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ അവർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. മരിച്ച കർഷകരുടെ ഫോട്ടോയും വിശദാംശങ്ങളും അടങ്ങികൊണ്ടാണ് ബ്ലോഗ് നിർമിച്ചിട്ടുള്ളത്.കർഷകരുടെ മരണത്തെക്കുറിച്ചുള്ള സമാനമായ അനുസ്മരണ പേജും ട്രോളി ടൈംസ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

ശ്രീ മുക്തർ സാഹിബ് ജില്ലയിലെ ഭട്ടി വാല ഗ്രാമത്തിലെ കുൽവന്ത് സിംഗ്, അതിർത്തിയിൽ കർഷകരുടെ പ്രതിഷേധത്തിൽ തന്റെ മൂത്ത മകൻ ബോഹർ സിങ്ങിന്റെ വിയോഗത്തെ കുറിച് പറഞ്ഞത് ഇങ്ങനെയാണ്; 'സർക്കാരിന് എല്ലാം അറിയാം. അവരുടെ അടുത്ത് എല്ലാ രേഖകളുമുണ്ടെങ്കിലും അവർ അത് പുറത്ത് വിടില്ല. കാരണം, കർഷകരുടെ ത്യാഗവും അവരുടെ ന്യായമായ പ്രതിഷേധവും അംഗീകരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അല്ലങ്കിൽ തയ്യാറാകുകയില്ല. ഒരു സെലിബ്രിറ്റി മരിക്കുകയോ, ഒരു വി.ഐ.പിയുടെ വീട്ടിൽ പ്രസവം നടക്കുകയോ ചെയ്താൽ, അതേ നേതാക്കൾ തന്നെയാണ് അവരുടെ സാന്നിധ്യം അവിടെ ഉറപ്പാക്കുന്നത്. പക്ഷേ, കർഷകരുടെ കാര്യം വരുമ്പോൾ അവർ ഞങ്ങളെ അവഗണിക്കുന്നു. അത്തരമൊരു ഹൃദയമില്ലാത്ത സർക്കാരിൽ ഞങ്ങൾക്ക് യാതൊരു പ്രതീക്ഷയുമില്ല'.

ഇതേ ജില്ലയിലെ മറ്റൊരു കർഷകനായ ബർകണ്ടി ഗ്രാമത്തിൽ നിന്നുള്ള ഗുർമിത് സിംഗിനും പറയാനുള്ളത് സമാന അനുഭവങ്ങളാണ്. അദ്ദേഹത്തിന്റെ ഏക മകൻ യാദ്വീന്ദർ സിംഗ് ജനുവരി 26ന് തിക്രി അതിർത്തിയിൽ നിന്ന് മടങ്ങിവരുന്ന സമയത്താണ് അപകടത്തിൽ മരിച്ചത്. പാർലമെന്റിൽ തോമറിന്റെ മറുപടിയിൽ പ്രകോപിതനായ ഗുർമിത് പറഞ്ഞത്,

'ഇത്തരമൊരു സർക്കാരിനെ പ്രതി ലജ്ജിക്കുന്നു' എന്നാണ്. എത്ര കർഷകർ മരിച്ചുവെന്ന് അവർക്ക് നന്നായി അറിയാം, പക്ഷേ, അവർ ഞങ്ങളെ മാനസികമായി ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നു. എന്റെ വാർധക്യത്തിൽ എനിക്ക് ഏക പിന്തുണയാകേണ്ട എന്റെ മകനെയാണ് എനിക്ക് നഷ്ടപ്പെട്ടത്. അതോടെ ഞാൻ ആകെ തകർന്നുപോയി. എന്റെ മകന്റെ ത്യാഗത്തിനുള്ള പരിഹാരം മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കുക എന്നതാണ്. കൃഷിക്കാർക്കുവേണ്ടിയാണ് എന്റെ മകൻ രക്തസാക്ഷിയായത്'.

ക്രൻതികരി കിസാൻ യൂണിയൻ പ്രസിഡന്റായ ഡോ. ദർശൻ പാൽ ദി വയറിനോട്‌ പറഞ്ഞത് ഇങ്ങനെയാണ്. 'എത്ര കർഷകർ പ്രക്ഷോഭത്തിൽ മരിച്ചു എന്ന് മോഡി സർക്കാറിന് അറിയില്ലങ്കിൽ, ഞങ്ങൾക്ക് സ്വന്തമായി കണക്കെടുക്കാൻ കഴിയും. വിവരങ്ങൾ ശേഖരിക്കാൻ സർക്കാരിന് ചില ഏജൻസികളെ നിയോഗിക്കാമായിരുന്നു, പക്ഷേ, അവർക്ക് വേണ്ടത് ആളുകളെ വഴിതെറ്റിക്കുയാണ്. ഓക്സിജന്റെ അഭാവം മൂലം മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് പാർലമെന്റിൽ പറഞ്ഞ ഒരു സർക്കാരിൽ നിന്ന് ഇതിനപ്പുറം എന്ത് പ്രതീക്ഷിക്കാം"! അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിൽ ഇതുവരെ എത്ര കർഷകർ മരിച്ചുവെന്ന് പോലും അറിയില്ലെങ്കിൽ ഇത് എങ്ങനെയുള്ള സർക്കാരാണെന്ന് മറ്റൊരു മുതിർന്ന എസ്‌.കെ.എം നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ ചോദിച്ചു. പ്രതിഷേധത്തിൽ രിച്ച എല്ലാ കർഷകരുടെയും  രേഖ ഞങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. അത് പുറത്തുവിടും. അടിസ്ഥാനപരമായി, സർക്കാർ പൊതുജനങ്ങൾക്ക് വേണ്ടിയല്ല നിലനിൽക്കുന്നത്. മറിച്ച് അംബാനി, അദാനി തുടങ്ങിയ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ്” അദ്ദേഹം പറഞ്ഞു.

"മോദി സർക്കാരിന്റെ ഉദ്ദേശ്യം ആദ്യ ദിവസം മുതൽ തന്നെ മോശമാണ്. പാർലമെന്റിൽ അത്തരമൊരു പ്രസ്താവന ഇറക്കിയതിലൂടെ, കൃഷിക്കാരോടുള്ള തന്റെ സർക്കാരിന്റെ കടുത്ത മനോഭാവം തോമർ തെളിയിച്ചിട്ടുണ്ട്”-  അദ്ദേഹം കൂട്ടിച്ചേർത്തു.