Skip to content Skip to sidebar Skip to footer

BJP

പെഗാസസ്: ഇന്ത്യൻ ഇന്റലിജൻസ് ബ്യൂറോ എൻ.എസ്.ഒ ഗ്രൂപ്പുമായി ഇടപാട് നടത്തിയതിന് രേഖകൾ.
രാജ്യത്തെ പ്രധാന ആഭ്യന്തര രഹസ്യാന്വേഷണ ഏജൻസിയായ ഇന്ത്യൻ ഇന്റലിജൻസ് ബ്യൂറോ, ഇസ്രായേലി സ്പൈവെയർ സ്ഥാപനമായ എൻ.എസ്.ഒ ഗ്രൂപ്പിൽ നിന്ന് പെഗാസസ് സോഫ്‌റ്റ്‌വെയർ വിന്യസിക്കാൻ ഉപയോഗിക്കുന്ന ഹാർഡ്‌വെയർ വാങ്ങിയതായി ഇറക്കുമതി രേഖകൾ. 2017 ൽ, ഇസ്രായേലുമായുള്ള ഒരു പ്രധാന ആയുധ ഇടപാടിന്റെ ഭാഗമായി ഇന്ത്യൻ സർക്കാർ പെഗാസസ് സ്പൈവെയർ വാങ്ങിയതായി ന്യൂയോർക്ക് ടൈംസ് 2022 ജനുവരിയിൽ റിപ്പോർട്ട് ചെയ്തിരുന്നു. ഈ റിപ്പോർട്ടിനെ സാധൂകരിക്കുന്നതാണ് പെഗാസസ് സോഫ്റ്റ്‌വെയർ വിന്യസിക്കാൻ മറ്റു പലയിടങ്ങളിലും ഉപയോഗിച്ചിട്ടുള്ള ഉപകരണങ്ങളുടെ വിവരണവുമായി…
കെജ്രിവാൾ പങ്കുവെച്ച വീഡിയോ വ്യാജമാണ്.
ഗുജറാത്തിന്റെ സ്പന്ദനം അറിയാൻ ഈ വീഡിയോ കാണൂ" എന്ന തലകെട്ടിൽ ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി ദേശീയ കൺവീനറുമായ അരവിന്ദ് കെജ്‌രിവാൾ ഒരു വീഡിയോ പങ്കുവെക്കുകയുണ്ടായി. വരാനിരിക്കുന്ന ഗുജറാത്ത് തെരഞ്ഞെടുപ്പിൽ കോൺഗ്രസ് കാര്യമായി പണി എടുക്കുന്നില്ല എന്നും ആംആദ്മി പാർട്ടിയും ബി.ജെ.പിയും തമ്മിലാണ് യഥാർത്ഥ മത്സരം എന്നും പറയുന്ന എ.ബി.പി ന്യൂസിന്റെ റിപ്പോർട്ടായിരുന്നു അത്. കെജ്‌രിവാളിന് പുറമേ ആംആദ്മി പാർട്ടി വനിത വിഭാഗം സെക്രട്ടറി സരോജ് വവലിയയും ആംആദ്മി പാർട്ടിയെ പിന്തുണക്കുന്ന പലരും പ്രസ്തുത…
ഇന്ത്യ പോലൊരു രാജ്യത്ത് ഹിന്ദി എന്ന ഒറ്റ ഭാഷ എങ്ങനെ സാധ്യമാകും.
2011 സെൻസസ് പ്രകാരം രാജ്യത്തെ ജനസംഖ്യ - 1,21,08,54,977 വിവിധ ഭാഷകൾ സംസാരിക്കുന്നവരുടെടെ ആകെ കണക്ക്: 1,17,11,03,853 2011ലെ സെൻസസ് പ്രകാരം ഇന്ത്യയിൽ ഭരണഘടന അംഗീകരിച്ച 22 ഔദ്യോഗിക ഭാഷകൾ സംസാരിക്കുന്ന ആളുകളുടെ കണക്കുകൾ: അസമീസ് - 1.31 % ബംഗാളി - 8.30 % ബോറോ - 0.13% ഡോഗ്രി - 0.22% ഗുജറാത്തി - 4.74% കന്നഡ - 3.73% കാശ്മീരി - 0.58% കൊങ്കണി - 0.19% മൈഥിലി - 1.16%…
മതംമാറ്റം, ലൗ ജിഹാദ്: കാസ പ്രസിഡൻ്റിൻ്റെ ആരോപണം വസ്‌തുത എന്താണ്?
മതം മാറ്റത്തെ സംബന്ധിച്ചും 'ലൗ ജിഹാദി'നെ കുറിച്ചും ക്രിസ്ത്യൻ അലയൻസ് ഫോർ സോഷ്യൽ ആക്ഷൻ (കാസ) പ്രസിഡന്റ് കെവിൻ പീറ്റർ ഈയിടെ ഒരു ആരോപണം ഉന്നയിക്കുകയുണ്ടായി. എന്താണ് ഈ ആരോപണത്തിൻ്റെ വസ്തുത? ലൗ ജിഹാദ് ഇല്ല എന്ന കോടതി പ്രസ്താവന നിലനിൽക്കെയാണ് ഇത്തരമൊരു ആരോപണം ഉന്നയിക്കപ്പെടുന്നത്. PFI Is Guilty of Internationalising the Hijab Row എന്ന തലകെട്ടിൽ ഓർഗനൈസർ പ്രസിദ്ധികരിച്ച ലേഖനത്തിലാണ് കെവിൻ പീറ്ററിന്റെ പ്രസ്താവന ഉള്ളത് പ്രധാനമായും രണ്ട് ആരോപണങ്ങളാണ് അദ്ദേഹം ഉന്നയിക്കുന്നത്.…
പെട്രോൾ വിലയും ഓയിൽ ബോണ്ടും തമ്മിലെന്ത്?
2022 സെപ്റ്റംബറിൽ 'ബിഹൈൻഡ് വുഡ്‌സ് ഐസ് ' എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സിനിമാ താരവും മുൻ രാജ്യ സഭാംഗവുമായ സുരേഷ് ഗോപി, പെട്രോൾ വില വർധനവിനെതിരെയുള്ള വിമർശനങ്ങൾ സംബന്ധിച്ച് ചില പരാമർശങ്ങൾ നടത്തിയിരുന്നു. യു.പി.എ സർക്കാരിന്റെ കാലത്തെ ഓയിൽ ബോണ്ട് ബാധ്യത വീട്ടാനാണ് ബി.ജെ.പി സർക്കാർ പെട്രോൾ വില വർധിപ്പിക്കുന്നതെന്ന് അദ്ദേഹം വിശദീകരിച്ചു. എന്നാൽ ബി.ജെ.പി നേതാക്കൾ അവർത്തിച്ചുന്നയിക്കുന്ന ഈ അവകാശ വാദം തെറ്റാണെന്നാണ് കണക്കുകൾ കാണിക്കുന്നത്. സുരേഷ് ഗോപിയുടെ പരാമർശം: "2004 മുതൽ…
നാം അറിയുന്നുണ്ടോ ഈ വിലക്കയറ്റത്തിൻ്റെ കാരണങ്ങൾ?
2022 ഓഗസ്റ്റിൽ, Consumer Price Index (CPI) ഭക്ഷ്യവിലപ്പെരുപ്പ നിരക്ക് ഏകദേശം 7.6% ആയിരുന്നു. ഇതിൽ 60 ശതമാനവും ധാന്യങ്ങൾ, പച്ചക്കറികൾ, പാൽ, പാൽ ഉൽപന്നങ്ങൾ എന്നിവയുടെ കുത്തനെയുള്ള പണപ്പെരുപ്പം മൂലമാണ് സംഭവിച്ചത്. 2021 ഓഗസ്റ്റിലെ കണക്കുകൾ പരിശോധിക്കുമ്പോൾ, ഭക്ഷ്യ വിലക്കയറ്റത്തിന്റെ പ്രധാന പ്രേരകങ്ങൾ ഭക്ഷ്യ എണ്ണകൾ (വാർഷിക പണപ്പെരുപ്പ നിരക്ക് ശരാശരി 33%), മാംസം (ശരാശരി പണപ്പെരുപ്പ നിരക്ക് 18%), മത്സ്യം, പാൽ, പയർവർഗ്ഗങ്ങൾ (ശരാശരി പണപ്പെരുപ്പ നിരക്ക് 8-9%) എന്നിവയാണെന്ന് കാണാം. പാലും പാലുൽപ്പന്നങ്ങളും…
ഇന്ത്യൻ വ്യവസായികൾ ഇവിടെ നിക്ഷേപിക്കാൻ മടിക്കുന്നത് എന്തുകൊണ്ട്?
ഇന്ത്യൻ വ്യവസായികൾ രാജ്യത്ത് നിക്ഷേപിക്കാൻ തയ്യാറാവുന്നില്ലെന്ന് കേന്ദ്ര മന്ത്രി നിർമല സീതാരാമൻ സെപ്റ്റംബർ 13ന് ചൂണ്ടിക്കാണിക്കുകയുണ്ടായി. കഴിഞ്ഞ മൂന്ന് വർഷമായി, വൻതോതിലുള്ള നികുതിയിളവ് മുതൽ, ഉൽപ്പാദന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് കമ്പനികൾക്ക് സാമ്പത്തിക ആനുകൂല്യങ്ങൾ ലഭ്യമാക്കുന്ന പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെന്റീവ് സ്കീമുകൾ വരെ, നിക്ഷേപങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി ഗവൺമെന്റ് സ്വീകരിച്ച നടപടികൾ മന്ത്രി വിശദീകരിച്ചു. സർക്കാരിന്റെ ഭാഗത്തു നിന്നും ഇത്തരത്തിലുള്ള സഹായങ്ങൾ ഉണ്ടെന്നിരിക്കെ എന്തുകൊണ്ടാണ് ഇന്ത്യൻ വ്യവസായികൾ ഇവിടെ നിക്ഷേപിക്കാൻ മടിക്കുന്നത്? "Are you Hanuman? What are…
കെ. സുരേന്ദ്രന്റെ അവകാശവാദങ്ങൾ തെറ്റാണ്.
അവകാശ വാദം 1 : "കൊച്ചി മെട്രോ ബി.ജെ.പി അധികാരത്തിലേറുന്നത് വരെ മുടങ്ങി കിടന്നു. മോദി വന്നു, ആദ്യ എക്സ്റ്റൻഷൻ കഴിഞ്ഞു. ഇപ്പോൾ രണ്ടാമത്തേതിന് പണം കൊടുത്തു." വസ്‌തുത: മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്ങിന്റെ നേതൃത്വത്തിലുള്ള രണ്ടാം യു.പി.എ സർക്കാരിന്റെ കാലത്താണ് ( 2009 മെയ് മുതൽ 2014 മെയ് വരെ ) കൊച്ചി മെട്രോ പദ്ധതിക്ക് അംഗീകാരം ലഭിച്ചത്. കൊച്ചി മെട്രോ പദ്ധതിയുടെ 27 കിലോമീറ്റർ ലൈൻ-1ന്റെ, 13 കിലോമീറ്റർ ആലുവ-പാലാരിവട്ടം ഭാഗത്തിന് 2012…
അദാനി ഇത്ര വളർന്നതെങ്ങനെ?
അമേരിക്കൻ വാർത്ത മാധ്യമം 'ബ്ലൂംബെർഗ്'ന്റെ റിപ്പോർട്ട് പ്രകാരം 2022 സെപ്റ്റംബർ 19 ന് ഗൗതം അദാനി ലോകത്തിലെ ഏറ്റവും ധനികരായ വ്യക്തികളിൽ രണ്ടാമതെത്തിയിരുന്നു. പുതുതായി ഏറ്റെടുത്ത അംബുജയും എ.സി.സിയും ഉൾപ്പെടെ അദാനി ഗ്രൂപ്പിന്റെ വിപണി മൂലധനം സെപ്റ്റംബർ 16 വരെയുള്ള കണക്കനുസരിച്ചു 22.25 ലക്ഷം കോടി രൂപയാണ്. എക്കണോമിക് ടൈംസ് പുറത്തുവിട്ട കണക്കനുസരിച്ച് ടാറ്റ ഗ്രൂപ്പിന്റെ മൊത്തം വിപണി മൂല്യം 20.81 ലക്ഷം കോടി രൂപയാണ്. നിക്ഷേപകര്‍ക്ക് വന്‍നേട്ടമുണ്ടാക്കിക്കൊടുത്ത ഓഹരികളുടെ ഗണത്തില്‍ മുന്നിലാണ് അദാനി ഗ്രൂപ്പ്.…
രാഷ്ട്രീയ പാർട്ടികളുടെ ഭൂ കുടിശ്ശിക ഗണ്യമായി കുറക്കാനുള്ള നിർദേശത്തിന് കേന്ദ്ര മന്ത്രാലയത്തിന്റെ അനുമതി.
രാഷ്ട്രീയ പാർട്ടികൾക്ക് അനുവദിച്ച ഭൂമിയുടെ കുടിശ്ശിക കുറക്കാൻ കേന്ദ്ര മന്ത്രാലയം അനുമതി നൽകുന്നതോടെ ബി.ജെ.പിക്ക് മാത്രം ഏകദേശം 73.22 കോടി രൂപയാണ് ലാഭം. എന്നുമാത്രമല്ല ഗവർമെന്റ് കോൺഗ്രസിന് 27 ലക്ഷം രൂപ തിരികെ നൽകുകയും വേണം. 2000 മുതൽ 2017 വരെ 14 രാഷ്ട്രീയ പാർട്ടികൾക്ക്, ദൽഹിയിലെ അതത് പാർട്ടികൾക്ക് അനുവദിച്ച ഭൂമിക്കാണ് ഇത് ബാധകമാവുക. പാർലമെന്റിലെ അംഗബലത്തിന്റെ അടിസ്ഥാനത്തിലാണ് രാഷ്ട്രീയ പാർട്ടികൾക്ക് ഡൽഹിയിൽ ഭൂമി അനുവദിക്കുക. ഇരു സഭകളിലും (ലോക്സഭയും രാജ്യസഭയും)101 മുതൽ 200 അംഗങ്ങളുള്ള…
“കേരളത്തിൽ ഗണേശ വിഗ്രഹങ്ങൾ തകർക്കുന്ന സ്ത്രീയുടെ വീഡിയോ” വ്യാജം. വസ്തുത പരിശോധിക്കുന്നു.
ബുർഖ ധരിച്ച സ്ത്രീ, ഒരു കടയിലെ ഗണേശ വിഗ്രഹങ്ങൾ തകർക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. സംഭവം നടന്നത് കേരളത്തിലാണെന്ന് അവകാശപ്പെട്ടുകൊണ്ട് നിരവധി പേരാണ് വീഡിയോ ഷെയർ ചെയ്തിട്ടുള്ളത്. “കേരളത്തിൽ നിന്നുള്ള ഈ വീഡിയോ കാണാനും, വ്യാപകമായ രീതിയിൽ ഫോർവേഡ് ചെയ്യാനും ഞാൻ ഹിന്ദുക്കളോട് അഭ്യർത്ഥിക്കുന്നു… നിങ്ങളുടെ നിശബ്ദതക്ക് വലിയ വില നൽകേണ്ടിവരും, കാരണം ആറ് മാസത്തിന് ശേഷം ഇത് ഫോർവേഡ് ചെയ്തത് കൊണ്ട് പ്രയോജനമില്ല. അതിനാൽ നിങ്ങളുടെ വിരലുകൾ ചലിപ്പിക്കുക" - വീഡിയോ ഷെയർ…
ഗുജറാത്ത് വിചാരണാ കോടതികൾ ഈ വർഷം ഓഗസ്റ്റ് വരെ വധശിക്ഷ വിധിച്ചത് 50 കേസുകളിൽ.
2008 അഹമ്മദാബാദ് ബോംബ് സ്ഫോടന കേസിലെ 38 കുറ്റാരോപിതരെയും വധശിക്ഷയ്ക്ക് വിധിച്ചതാണ് ഈ വർഷത്തെ കേസുകൾ കുത്തനെ ഉയരാൻ കാരണം. പോക്സോ നിയമപ്രകാരം കുറ്റം ചുമത്തിയ, കുട്ടികൾക്ക് നേരെയുള്ള ലൈംഗിക അതിക്രമ കേസുകൾ, കൊലപാതക കേസുകൾ എന്നിവയാണ് വധശിക്ഷ വിധിച്ച മറ്റു കേസുകൾ. രണ്ട് ദുരഭിമാന കൊല കേസുകളും വധശിക്ഷ വിധിച്ചവയിൽ പെടും. ഈ വർഷം ഗുജറാത്തിലെ കോടതികൾ വധശിക്ഷ വിധിച്ച കേസുകളുടെ എണ്ണം, കഴിഞ്ഞ 15 വർഷമായി സംസ്ഥാനത്ത് വധശിക്ഷ വിധിക്കപ്പെട്ട ആകെ കേസുകളുടെ എണ്ണത്തെക്കാൾ…
‘സ്ത്രീയെ നിലത്ത് വലിച്ചിഴച്ച് മൗലവി’, പ്രാങ്ക് വീഡിയോ ഷെയർ ചെയ്ത് വിദ്വേഷ പ്രചരണം. വസ്തുത പരിശോധിക്കുന്നു.
ബോധരഹിതയായി കാണപ്പെടുന്ന ഒരു സ്ത്രീയെ, തൊപ്പിയും കുർത്ത-പൈജാമയും ധരിച്ച ഒരാൾ നിലത്തു കൂടെ വലിച്ചിഴക്കുന്നതായി കാണിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി ഷെയർ ചെയ്യപ്പെട്ടിരുന്നു. മുസ്ലിം ആരാധനാലയത്തിൽ പ്രാർത്ഥനക്ക് പോകുന്ന സ്ത്രീകൾക്ക് സംഭവിക്കുന്നത് ഇതാണ് എന്ന രീതിയിലാണ് വീഡിയോ ഷെയർ ചെയ്യപ്പെട്ടത്. വീഡിയോയിൽ ഉള്ളത് ഒരു ഹിന്ദു സ്ത്രീയാണെന്ന് അവകാശപ്പെട്ടുകൊണ്ട്, മുസ്ലിംകൾക്കെതിരെ വിദ്വേഷ പ്രചരണം നടത്തുന്ന തലക്കെട്ടുകൾ ഉപയോഗിച്ചാണ് വലതുപക്ഷ ട്വിറ്റർ ഹാൻഡിലുകൾ ഈ വീഡിയോ പ്രചരിപ്പിച്ചത്. 11:52 മിനിറ്റ് ദൈർഘ്യമുള്ള ഈ പ്രാങ്ക് വീഡിയോ, 'സാങ്കല്പികമാണ്'…
കോവിഡ് കാലത്ത് ഇന്ത്യയിൽ കോടീശ്വരൻമാർ കൂടി!
ഓക്‌സ്ഫാം ഇന്ത്യയുടെ 'ഇന്ത്യ ഇനീക്വാലിറ്റി റിപ്പോര്‍ട്ട്' പരിശോധിക്കുന്നു. ഇന്ത്യയുടെ നികുതി സംവിധാനം, സാമൂഹിക മേഖലയിലെ നിക്ഷേപത്തിനും ചെലവിനും പരിഗണന നല്‍കാതിരിക്കല്‍, പൊതു സംവിധാനങ്ങളുടെ സ്വകാര്യ വല്‍ക്കരണം എന്നീ മൂന്ന് ഘടകങ്ങളാണ് ഈ അസമത്വങ്ങള്‍ക്ക് കാരണമായി ഓക്‌സ്ഫാം ഇനീക്വാലിറ്റി റിപ്പോര്‍ട്ട് നിരീക്ഷിക്കുന്നത്. കോവിഡ് മഹാമാരിയുടെ ദുരന്തമനുഭവിച്ച 2021ല്‍ ഇന്ത്യയിലെ ശതകോടീശ്വരന്മാരുടെ എണ്ണം 102ല്‍ (2020) നിന്നും 142 ആയി ഉയര്‍ന്നു. ദേശീയ സമ്പത്തില്‍ ഇന്ത്യന്‍ ജനസംഖ്യയുടെ അമ്പത് ശതമാനത്തിന്റെയും പങ്ക് 6% ആയ കാലയളവുകൂടിയാണ് ഇത്. ഫോര്‍ബ്‌സ് പട്ടികയിലുള്‍പ്പെട്ട…
ഇന്ത്യയിൽ തൊഴിലില്ലായ്‌മ ക്രമാതീതമായി പെരുകുന്നു.
സെന്റർ ഫോർ മോണിറ്ററിംഗ് ഇന്ത്യൻ ഇക്കണോമി (സി.എം.ഐ.ഇ) പുറത്തുവിട്ട കണക്കുകൾ പ്രകാരം 2022 ഓഗസ്റ്റിൽ തൊഴിലില്ലായ്മ നിരക്കിൽ കടുത്ത വർധനവ്. 8.3 ശതമാനമായിരുന്നു ഓഗസ്റ്റിൽ തൊഴിലില്ലായ്മ നിരക്ക്. കഴിഞ്ഞ 12 മാസങ്ങളിലെ ഏറ്റവും ഉയർന്ന നിരക്കാണിത്. ജൂലൈയിൽ തൊഴിലില്ലായ്മാ നിരക്ക് 6.8% ആയിരുന്നു. സി.എം.ഐ.ഇയുടെ കണക്കനുസരിച്ച്, തൊഴിലെടുക്കുന്നവരുടെ എണ്ണം ജൂലൈയിൽ 399.38 ദശലക്ഷത്തിൽ നിന്ന് ഓഗസ്റ്റിൽ 397.78 ദശലക്ഷമായി കുറഞ്ഞു, ഗ്രാമീണ ഇന്ത്യയിൽ മാത്രം 1.3 ദശലക്ഷത്തോളം പേർക്ക് തൊഴിൽ നഷ്ടമായി. ഇന്ത്യയിലെ തൊഴിലില്ലായ്മാ നിരക്ക് 2022…
‘നുണപ്രചാരണം നടത്തുന്ന മാധ്യമങ്ങൾ ശുദ്ധ വിഷമാണ്’ – ജയിലിൽ നിന്ന് ഉമർ ഖാലിദ് എഴുതുന്നു.
പ്രമുഖ എഴുത്തുകാരൻ രോഹിത് കുമാറിന്റെ തുറന്ന കത്തിന് മറുപടിയായി യു.എ.പി.എ ചുമത്തപ്പെട്ട് രണ്ട് വർഷമായി ജയിലിൽ കഴിയുന്ന വിദ്യാർത്ഥി നേതാവ് ഉമർ ഖാലിദ് എഴുതിയ കത്ത്. പ്രിയപെട്ട രോഹിത്, ജന്മദിന, സ്വാതന്ത്ര്യദിന ആശംസകൾക്ക് നന്ദി, എനിക്ക് കത്തെഴുതിയതിനും. നിങ്ങൾക്ക് സുഖമാണെന്ന് വിശ്വസിക്കുന്നു. ഈ അടഞ്ഞ ചുറ്റുപാടിനുള്ളിലാണെങ്കിലും നിങ്ങളുടെ തുറന്ന കത്ത് വായിക്കാൻ കഴിഞ്ഞതിൽ എനിക്ക് സന്തോഷമുണ്ട്. ഞാൻ നിങ്ങൾക്ക് മറുപടി എഴുതാൻ ഇരിക്കവേ, ഇന്ന് രാത്രി ജയിൽമോചിതരാകാൻ പോകുന്നവരുടെ പേരുകൾ ഉച്ചഭാഷിണിയിൽ വിളിച്ചുപറയുന്നത് എനിക്ക് കേൾക്കാം. സൂര്യാസ്തമയത്തിന്…
മതം മാറിയ വസീം റിസ്‌വി ഈ കേസ് കൊടുത്തത് എന്തിനാണ്?
മത ചിഹ്നങ്ങളും പേരുകളും ഉപയോഗിക്കുന്ന രാഷ്ട്രീയ പാർട്ടികളെ നിരോധിക്കാൻ സുപ്രീംകോടതിയിൽ പൊതുതാൽപര്യ ഹർജി. മതചിഹ്നങ്ങളും പേരും ഉപയോഗിക്കുന്നു എന്നതാണ് നിരോധിക്കാനുള്ള കാരണമായി ഉന്നയിക്കുന്നത്. വസീം റിസ്‌വിയാണ് ഹർജി നൽകിയിരിക്കുന്നത്. ഇത്തരം വിവാദപരമായ ഹർജികളിലൂടെയും മറ്റും മുമ്പും മാധ്യമ ശ്രദ്ധയിൽ വന്നിരുന്നു വസീം റിസ്‌വി. ജിതേന്ദ്ര സിംഗ് ത്യാഗി (സയ്യിദ് വസീം റിസ്‌വി) മുൻ ഉത്തർപ്രദേശ് ഷിയാ വഖ്ഫ് ബോർഡ് ചെയർമാനും അംഗവുമായ വസീം റിസ്‌വി 2021ൽ മതം മാറി ജിതേന്ദ്ര സിംഗ് ത്യാഗി എന്ന പേര്…
ധ്രുവീകരണത്തിന് പിന്നിലെ ഗൂഢാലോചന വെളിവാകുമ്പോൾ
2000ത്തിന് ശേഷം രാജ്യത്ത് നിരവധി ബോംബ് സ്‌ഫോടനങ്ങൾ നടത്തിയത് രാഷ്ട്രീയ സ്വയം സേവക് സംഘും അതിന്റെ അനുബന്ധ സംഘടനയായ വിശ്വഹിന്ദു പരിഷത്തും ആണെന്ന് ആർ.എസ്.എസിന്റെ ഒരു മുൻ അംഗം സത്യവാങ്ങ്മൂലം സമർപ്പിക്കുകയുണ്ടായി. 1990 മുതൽ ആർ.എസ്.എസുമായി തനിക്ക് ബന്ധമുണ്ടെന്ന് അവകാശപ്പെടുന്ന യശ്വന്ത് ഷിൻഡെ ഓഗസ്റ്റ് 29-ന് നാന്ദേഡ് സെഷൻസ് കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലാണ് ഈ ആരോപണങ്ങൾ ഉന്നയിച്ചത്. നന്ദേഡ് ബോംബ് സ്‌ഫോടനക്കേസിൽ തന്നെ സാക്ഷിയാക്കണമെന്ന് ഷിൻഡെ കോടതിയോട് ആവശ്യപ്പെട്ടിരുന്നു. 2006-ൽ മഹാരാഷ്ട്രയിലെ നന്ദേഡ് ജില്ലയിൽ ബോംബ് പൊട്ടിത്തെറിച്ച്…
സഞ്ജീവ് ഭട്ട്, നീതിക്ക് വേണ്ടിയുള്ള നാല് വർഷത്തെ പോരാട്ടം!
സഞ്ജീവ് ഭട്ട് വിചാരണ തടവുകാരനായി ജയിലിൽ കഴിയാൻ തുടങ്ങിയിട്ട് ഇന്നേക്ക് നാലു വർഷം തികയുമ്പോൾ അദ്ദേഹത്തിന്റെ ഭാര്യ ശ്വേത ഭട്ട് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിന്റെ പൂർണ്ണ രൂപം. ഞാൻ ശ്വേത സഞ്ജീവ് ഭട്ട്, എന്നേക്കുമായി നിശ്ശബ്ദനാക്കാൻ സർക്കാർ സഞ്ജീവിനെ അറസ്റ്റ് ചെയ്തത് 2018 സെപ്തംബർ അഞ്ചിനായിരുന്നു. അന്നുമുതൽ സഞ്ജീവിന്റെ നിശ്ചയദാർഢ്യത്തെ തകർക്കാനും തള്ളിക്കളയാനും നിശ്ശബ്ദനാക്കാനുമുള്ള എല്ലാ ശ്രമങ്ങളും നടക്കുന്നുണ്ട്. കെട്ടിച്ചമച്ച കേസുകൾ ഉപയോഗിച്ച് സഞ്ജീവിനെ അന്യായമായി തടവിലാക്കിയിട്ട ഇന്നേക്ക് നാലുവർഷങ്ങൾ തികയുന്നു. കുറ്റകൃത്യങ്ങൾ വ്യാജമായി ആരോപിച്ച്,…
കേരള സർക്കാരിന് കൂടുതൽ മുതൽ മുടക്കുള്ള പദ്ധതിയിൽ അവകാശവാദവുമായി കേന്ദ്രം.
"ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള എൻ.ഡി.എ സർക്കാർ കേരളത്തിലെ ജനങ്ങളുടെ ആവശ്യങ്ങളും പ്രതീക്ഷകളും അതിനനുസരിച്ച് സംവേദനക്ഷമമായ പ്രവർത്തനങ്ങളുമാണ് മുന്നോട്ട് വെക്കുന്നത്‌. ദരിദ്ര കുടുംബങ്ങൾക്ക് സുരക്ഷിതമായ വീടുകൾ നൽകുന്നതിനുള്ള പദ്ധതികൾ നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണ്. പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം കേരളത്തിൽ രണ്ട് ലക്ഷത്തോളം വീടുകൾ നിർമിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ച് കഴിഞ്ഞു. ഏതാണ്ട് ഒരു ലക്ഷത്തോളം വീടുകൾ പൂർത്തികരിച്ചിരിക്കുന്നു എന്ന് പറയാൻ എനിക്ക് സന്തോഷമുണ്ട്". സെപ്റ്റംബർ ഒന്നാം തീയതി കൊച്ചിയിൽ നടന്ന പൊതുസമ്മേളനത്തിലാണ് പ്രധാനമന്ത്രി ഈ പ്രസ്താവന നടത്തിയത്. വീട് നിർമ്മാണം സംബന്ധിച്ച്…

Get notified on latest updates.

You can unsubscribe anytime.

Factsheets © 2024. All Rights Reserved.

2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ സമരക്കാർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. ബ്ലോഗിൽ പങ്കുവെച്ച കണക്കുകൾ അനുസരിച്ച്, 537 പേരാണ് ഇതുവരെ മരിച്ചിട്ടുള്ളത്.

2021 ജൂലൈ 22ന് ദൽഹി ജന്തർമന്ദറിൽ ഇരുനൂറ് പേർ സമരം ആരംഭിച്ചതോടെ, ജനദ്രോഹ നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. 21 ന് ബുധനാഴ്ച്ച ലഭിച്ച പൊലീസ് അനുമതിയോടെ ഇരുനൂറ് പേരടങ്ങുന്ന കര്‍ഷകരുടെ സംഘമാണ് ഇപ്പോൾ ജന്തര്‍ മന്തറില്‍ സമരം തുടരുന്നത്. യോഗേന്ദ്ര യാദവ്, ശിവകുമാര്‍ കക്കാജി, ഹനന്‍മല്ലേ തുടങ്ങിയ പ്രധാന കര്‍ഷക നേതാക്കളെല്ലാം ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് എത്തി ചേര്‍ന്നിരുന്നു. ദിവസവും 200 കർഷകരാണ് ജന്തർ മന്തറിലേക്ക് വരുന്നത്. ബാക്കിയുള്ളവർ അതിർത്തിയിൽ പ്രതിഷേധം തുടരുന്നുണ്ട്.  വിജയം വരെ തുടരുന്ന പോരാട്ടമാണിതെന്ന് കർഷക പ്രക്ഷോഭ നേതാക്കൾ പറയുന്നു.

ജനദ്രോഹകരമായ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ നടക്കുന്ന കര്‍ഷകസമരം ദല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് ഇരച്ചെത്തിയിട്ട് എട്ട് മാസത്തോളമായി. എന്നാൽ ഈ പ്രതിഷേധത്തിൽ എത്ര കർഷകർ മരിച്ചു എന്ന ചോദ്യത്തിന്, കണക്കുകൾ ലഭ്യമല്ല എന്ന മറുപടിയാണ്  കേന്ദ്ര സർക്കാർ നൽകിയത്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ഒരു ചോദ്യത്തിന് നൽകിയ മറുപടി ഇതിൻ്റെ ഉദാഹരണമാണ്. 'പ്രക്ഷോഭത്തിനിടെ നടന്ന കർഷക മരണത്തെക്കുറിച്ചുള്ള' റിപ്പോർട്ട്‌ ചില എം.പിമാർ ജൂലൈ ഇരുപതിന് മന്ത്രി തോമറിനോട് ചോദിക്കുകയുണ്ടായി. 'പ്രതിഷേധത്തിനിടെ കർഷകർ മരിച്ചതായി ഒരു രേഖയുമില്ല, അതുകൊണ്ട് തന്നെ അത്തരം കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ നിർദ്ദേശമില്ല- ഇതായിരുന്നു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്. ഗവൺമെൻ്റിൻ്റെ കൈയിൽ കണക്കുകളില്ലെങ്കിലും, എത്ര പേർക്ക് ഇതുവരെ ജീവൻ നഷ്ടപ്പെട്ടുവെന്ന് പഞ്ചാബിലെ ഓരോ കർഷകന്നും അവരുടെ കുടുംബങ്ങൾക്കും നന്നായി അറിയാം. 537 കർഷകരാണ് പ്രക്ഷോഭത്തിൽ ഇതുവരെ മരിച്ചതെന്നാണ് എസ്.കെ.എം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.

'കടുത്ത തണുപ്പ്, ചൂട്, മഴ, മറ്റ് അപകടങ്ങൾ എന്നിവ നേരിട്ടാണ് പാവം കർഷകർ മരിച്ചത്. എന്നാൽ, അതിന്റെ കണക്ക് പോലുമില്ലെന്ന് സർക്കാർ പറയുന്നുണ്ടങ്കിൽ എത്ര മനുഷ്യത്വമില്ലായ്മയാണ് അവർ കാണിക്കുന്നത്'! കർഷകർ ചോദിക്കുന്നു. ഇത് ശരിയാണ് എന്നതിൻ്റെ തെളിവുകളാണ് കഴിഞ്ഞ ദിവസം എസ്‌.കെ.എം പങ്കുവെച്ചത്.2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ അവർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. മരിച്ച കർഷകരുടെ ഫോട്ടോയും വിശദാംശങ്ങളും അടങ്ങികൊണ്ടാണ് ബ്ലോഗ് നിർമിച്ചിട്ടുള്ളത്.കർഷകരുടെ മരണത്തെക്കുറിച്ചുള്ള സമാനമായ അനുസ്മരണ പേജും ട്രോളി ടൈംസ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

ശ്രീ മുക്തർ സാഹിബ് ജില്ലയിലെ ഭട്ടി വാല ഗ്രാമത്തിലെ കുൽവന്ത് സിംഗ്, അതിർത്തിയിൽ കർഷകരുടെ പ്രതിഷേധത്തിൽ തന്റെ മൂത്ത മകൻ ബോഹർ സിങ്ങിന്റെ വിയോഗത്തെ കുറിച് പറഞ്ഞത് ഇങ്ങനെയാണ്; 'സർക്കാരിന് എല്ലാം അറിയാം. അവരുടെ അടുത്ത് എല്ലാ രേഖകളുമുണ്ടെങ്കിലും അവർ അത് പുറത്ത് വിടില്ല. കാരണം, കർഷകരുടെ ത്യാഗവും അവരുടെ ന്യായമായ പ്രതിഷേധവും അംഗീകരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അല്ലങ്കിൽ തയ്യാറാകുകയില്ല. ഒരു സെലിബ്രിറ്റി മരിക്കുകയോ, ഒരു വി.ഐ.പിയുടെ വീട്ടിൽ പ്രസവം നടക്കുകയോ ചെയ്താൽ, അതേ നേതാക്കൾ തന്നെയാണ് അവരുടെ സാന്നിധ്യം അവിടെ ഉറപ്പാക്കുന്നത്. പക്ഷേ, കർഷകരുടെ കാര്യം വരുമ്പോൾ അവർ ഞങ്ങളെ അവഗണിക്കുന്നു. അത്തരമൊരു ഹൃദയമില്ലാത്ത സർക്കാരിൽ ഞങ്ങൾക്ക് യാതൊരു പ്രതീക്ഷയുമില്ല'.

ഇതേ ജില്ലയിലെ മറ്റൊരു കർഷകനായ ബർകണ്ടി ഗ്രാമത്തിൽ നിന്നുള്ള ഗുർമിത് സിംഗിനും പറയാനുള്ളത് സമാന അനുഭവങ്ങളാണ്. അദ്ദേഹത്തിന്റെ ഏക മകൻ യാദ്വീന്ദർ സിംഗ് ജനുവരി 26ന് തിക്രി അതിർത്തിയിൽ നിന്ന് മടങ്ങിവരുന്ന സമയത്താണ് അപകടത്തിൽ മരിച്ചത്. പാർലമെന്റിൽ തോമറിന്റെ മറുപടിയിൽ പ്രകോപിതനായ ഗുർമിത് പറഞ്ഞത്,

'ഇത്തരമൊരു സർക്കാരിനെ പ്രതി ലജ്ജിക്കുന്നു' എന്നാണ്. എത്ര കർഷകർ മരിച്ചുവെന്ന് അവർക്ക് നന്നായി അറിയാം, പക്ഷേ, അവർ ഞങ്ങളെ മാനസികമായി ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നു. എന്റെ വാർധക്യത്തിൽ എനിക്ക് ഏക പിന്തുണയാകേണ്ട എന്റെ മകനെയാണ് എനിക്ക് നഷ്ടപ്പെട്ടത്. അതോടെ ഞാൻ ആകെ തകർന്നുപോയി. എന്റെ മകന്റെ ത്യാഗത്തിനുള്ള പരിഹാരം മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കുക എന്നതാണ്. കൃഷിക്കാർക്കുവേണ്ടിയാണ് എന്റെ മകൻ രക്തസാക്ഷിയായത്'.

ക്രൻതികരി കിസാൻ യൂണിയൻ പ്രസിഡന്റായ ഡോ. ദർശൻ പാൽ ദി വയറിനോട്‌ പറഞ്ഞത് ഇങ്ങനെയാണ്. 'എത്ര കർഷകർ പ്രക്ഷോഭത്തിൽ മരിച്ചു എന്ന് മോഡി സർക്കാറിന് അറിയില്ലങ്കിൽ, ഞങ്ങൾക്ക് സ്വന്തമായി കണക്കെടുക്കാൻ കഴിയും. വിവരങ്ങൾ ശേഖരിക്കാൻ സർക്കാരിന് ചില ഏജൻസികളെ നിയോഗിക്കാമായിരുന്നു, പക്ഷേ, അവർക്ക് വേണ്ടത് ആളുകളെ വഴിതെറ്റിക്കുയാണ്. ഓക്സിജന്റെ അഭാവം മൂലം മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് പാർലമെന്റിൽ പറഞ്ഞ ഒരു സർക്കാരിൽ നിന്ന് ഇതിനപ്പുറം എന്ത് പ്രതീക്ഷിക്കാം"! അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിൽ ഇതുവരെ എത്ര കർഷകർ മരിച്ചുവെന്ന് പോലും അറിയില്ലെങ്കിൽ ഇത് എങ്ങനെയുള്ള സർക്കാരാണെന്ന് മറ്റൊരു മുതിർന്ന എസ്‌.കെ.എം നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ ചോദിച്ചു. പ്രതിഷേധത്തിൽ രിച്ച എല്ലാ കർഷകരുടെയും  രേഖ ഞങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. അത് പുറത്തുവിടും. അടിസ്ഥാനപരമായി, സർക്കാർ പൊതുജനങ്ങൾക്ക് വേണ്ടിയല്ല നിലനിൽക്കുന്നത്. മറിച്ച് അംബാനി, അദാനി തുടങ്ങിയ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ്” അദ്ദേഹം പറഞ്ഞു.

"മോദി സർക്കാരിന്റെ ഉദ്ദേശ്യം ആദ്യ ദിവസം മുതൽ തന്നെ മോശമാണ്. പാർലമെന്റിൽ അത്തരമൊരു പ്രസ്താവന ഇറക്കിയതിലൂടെ, കൃഷിക്കാരോടുള്ള തന്റെ സർക്കാരിന്റെ കടുത്ത മനോഭാവം തോമർ തെളിയിച്ചിട്ടുണ്ട്”-  അദ്ദേഹം കൂട്ടിച്ചേർത്തു.