Skip to content Skip to sidebar Skip to footer

judiciary

വർധിക്കുന്ന ജാതി അതിക്രമങ്ങളും കുറഞ്ഞ ശിക്ഷാ നിരക്കും, എൻ.സി ആർ.ബി റിപ്പോർട്ട് പരിശോധിക്കുന്നു
ഇന്ത്യയില്‍ പട്ടികജാതി വിഭാഗത്തിലുള്ളവർക്കെതിരെ അരങ്ങേറുന്ന കുറ്റകൃത്യങ്ങൾ കൂടുകയും ശിക്ഷാ നിരക്ക് കുറഞ്ഞുവരികയും ചെയ്യുന്നതായി കണക്കുകൾ.  2021ൽ റിപ്പോർട്ട് ചെയ്യപ്പെട്ട അതിക്രമങ്ങൾ ഏകീകരിച്ച് നാഷണൽ ക്രൈം റെകോർഡ്‌സ് ബ്യൂറോ പുറത്തുവിട്ട 'ക്രൈം ഇൻ ഇന്ത്യ റിപ്പോർട്ട്', 2011 മുതൽ 2020 വരെ റിപ്പോർട്ട് ചെയ്യപ്പെട്ട അതിക്രമ കേസുകളുടെ കണക്കുകൾ എന്നിവ സൂചിപ്പിക്കുന്നത് കുറ്റാരോപിതർ ശിക്ഷിക്കപ്പെടുന്നതിന്റെ നിരക്ക് വളരെ കുറവാണെന്നാണ്.  2021ന്‍റെ തുടക്കത്തില്‍ വിചാരണ മുടങ്ങിക്കിടന്നിരുന്ന 2,64,698 കേസുകളില്‍ 10,223 കേസുകളില്‍ മാത്രമാണ് കോടതിയില്‍ തീര്‍പ്പുണ്ടായത്. രജിസ്റ്റര്‍…
മതം മാറിയ വസീം റിസ്‌വി ഈ കേസ് കൊടുത്തത് എന്തിനാണ്?
മത ചിഹ്നങ്ങളും പേരുകളും ഉപയോഗിക്കുന്ന രാഷ്ട്രീയ പാർട്ടികളെ നിരോധിക്കാൻ സുപ്രീംകോടതിയിൽ പൊതുതാൽപര്യ ഹർജി. മതചിഹ്നങ്ങളും പേരും ഉപയോഗിക്കുന്നു എന്നതാണ് നിരോധിക്കാനുള്ള കാരണമായി ഉന്നയിക്കുന്നത്. വസീം റിസ്‌വിയാണ് ഹർജി നൽകിയിരിക്കുന്നത്. ഇത്തരം വിവാദപരമായ ഹർജികളിലൂടെയും മറ്റും മുമ്പും മാധ്യമ ശ്രദ്ധയിൽ വന്നിരുന്നു വസീം റിസ്‌വി. ജിതേന്ദ്ര സിംഗ് ത്യാഗി (സയ്യിദ് വസീം റിസ്‌വി) മുൻ ഉത്തർപ്രദേശ് ഷിയാ വഖ്ഫ് ബോർഡ് ചെയർമാനും അംഗവുമായ വസീം റിസ്‌വി 2021ൽ മതം മാറി ജിതേന്ദ്ര സിംഗ് ത്യാഗി എന്ന പേര്…
സഞ്ജീവ് ഭട്ട്, നീതിക്ക് വേണ്ടിയുള്ള നാല് വർഷത്തെ പോരാട്ടം!
സഞ്ജീവ് ഭട്ട് വിചാരണ തടവുകാരനായി ജയിലിൽ കഴിയാൻ തുടങ്ങിയിട്ട് ഇന്നേക്ക് നാലു വർഷം തികയുമ്പോൾ അദ്ദേഹത്തിന്റെ ഭാര്യ ശ്വേത ഭട്ട് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിന്റെ പൂർണ്ണ രൂപം. ഞാൻ ശ്വേത സഞ്ജീവ് ഭട്ട്, എന്നേക്കുമായി നിശ്ശബ്ദനാക്കാൻ സർക്കാർ സഞ്ജീവിനെ അറസ്റ്റ് ചെയ്തത് 2018 സെപ്തംബർ അഞ്ചിനായിരുന്നു. അന്നുമുതൽ സഞ്ജീവിന്റെ നിശ്ചയദാർഢ്യത്തെ തകർക്കാനും തള്ളിക്കളയാനും നിശ്ശബ്ദനാക്കാനുമുള്ള എല്ലാ ശ്രമങ്ങളും നടക്കുന്നുണ്ട്. കെട്ടിച്ചമച്ച കേസുകൾ ഉപയോഗിച്ച് സഞ്ജീവിനെ അന്യായമായി തടവിലാക്കിയിട്ട ഇന്നേക്ക് നാലുവർഷങ്ങൾ തികയുന്നു. കുറ്റകൃത്യങ്ങൾ വ്യാജമായി ആരോപിച്ച്,…
തീർപ്പാക്കാത്ത കേസുകളും, ചീഫ് ജസ്റ്റിസിൻ്റെ പ്രഭാഷണങ്ങളും.
നിയമവാഴ്ച്ചയേയും ഭരണഘടന സംരക്ഷണത്തെയും കുറിച്ച മുപ്പതോളം പ്രഭാഷണങ്ങളാണ് ഓഗസ്റ്റ് 26ന് വിരമിച്ച സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എൻ.വി രമണ നടത്തിയത്. എന്നാൽ, ദേശീയ പ്രധാന്യമുള്ള കേസുകളും ഭരണഘടനാ ബഞ്ച് പരിഗണിക്കേണ്ട അമ്പതോളം കേസുകളും വിധികൽപ്പിക്കാതെ അനന്തമായി നീണ്ടുപോവുകയാണ്. പുതുതായി ചുമതലയേറ്റ ചീഫ് ജസ്റ്റിസ് യു.യു ലളിത് അത്തരം ദേശീയ പ്രധാന്യമുള്ള കേസുകളിലെ ഹർജികൾ കാലഹരണപ്പെട്ടു എന്നു പറഞ്ഞ് തീർപ്പാക്കിയിരുന്നു. നിലവിൽ കെട്ടിക്കിടക്കുന്ന മറ്റ് ഹർജികൾക്ക് എന്ത് സംഭവിക്കുമെന്നുള്ള ആശങ്കയും ഇത് സൃഷ്ടിക്കുന്നുണ്ട്. എൻ.വി രമണ ചീഫ്…
ബാബാബുഡന്‍ ദര്‍ഗ: വിജയം കാണുന്നത് ആരുടെ തന്ത്രം?
ശിവസുന്ദർ ഒന്നിലധികം വിശ്വാസങ്ങളെ ഉള്‍ക്കൊള്ളുന്ന ചരിത്രപ്രധാനമായ ആരാധനാലയമാണ് കര്‍ണാടകയിലെ ചിക്മംഗളൂർ ജില്ലയില്‍ മലമുകളില്‍ നിലകൊള്ളുന്ന 'ഗുരു ദത്താത്രേയ സ്വാമി ബാബാബുഡന്‍ ദര്‍ഗ'. ദര്‍ഗയുടെ മത, ഭരണ കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍, ഹിന്ദുക്കളും മുസ്ലിംകളും ഉള്‍പ്പെടെ സര്‍ക്കാര്‍ തെരഞ്ഞെടുക്കുന്ന അംഗങ്ങളെ ഉള്‍പ്പെടുത്തി ഒരു ഭരണസമിതിയെ നിയമിക്കാന്‍ കര്‍ണാടകയിലെ ബി.ജെ.പി ഗവണ്മെന്റ് ഉത്തരവിട്ടിരിക്കുകയാണ്. അപകട സാധ്യമായ ഈ ഉത്തരവ് പ്രതീക്ഷിച്ചതുതന്നെയായിരുന്നു. ദത്ത ജയന്തി, ദത്ത മാല എന്നിവയും മറ്റ് ഹൈന്ദവ ആഘോഷങ്ങളും ദര്‍ഗയില്‍ നടത്താന്‍ ഈ ഉത്തരവ് അനുവദിക്കുന്നുണ്ട്. വര്‍ഷംതോറുമുള്ള…
ബിൽക്കീസ്, എന്റെ പേരാവുക!
ഹേമംഗ് അശ്വിൻ കുമാർ നിന്റെ പേരിലുള്ളത് എന്താണ് ബിൽക്കീസ്? എന്റെ കവിതയെ അത് തുളയ്ക്കുന്നു, കൊട്ടിയടയ്ക്കപ്പെട്ട കാതുകളിൽനിന്ന് ചോരയൊലിക്കുന്നു. നിന്റെ പേരിലുള്ളത് എന്താണ് ബിൽക്കീസ്? അഴിഞ്ഞാടുന്ന നാവുകളെ അത് തളർത്തുന്നു, സംഭാഷണത്തിനിടയ്ക്കുവെച്ച് അത് മരവിക്കുന്നു. നിന്റെ കണ്ണുകളിലെ വിഷാദത്തിന്റെ ഉഗ്രസൂര്യന്മാർ, നിന്റെ വേദനയിൽനിന്ന് ഞാൻ ആവാഹിക്കുന്ന എല്ലാ പ്രതിബിംബങ്ങളേയും ഇരുട്ടിലാഴ്ത്തുന്നു. തീർത്ഥാടനത്തിന്റെ അനന്തമായ തിളയ്ക്കുന്ന മരുഭൂമി ഓർമ്മകളുടെ ചുഴി നിറഞ്ഞ കടലുകൾ, എല്ലാം ആ തളർന്ന നോട്ടത്തിൽ നശിച്ചേപോകുന്നു. ഞാൻ ഉയർത്തിപ്പിടിച്ച എല്ലാ മൂല്യങ്ങളേയും അത്…
ഇന്ത്യൻ ജയിലുകളിൽ എത്ര പേർ മരിക്കുന്നു!?
സർക്കാർ കണക്കുകൾ അനുസരിച്ച് ജയിലിൽ വെച്ച് മരണപ്പെടുന്നവരുടെ എണ്ണം വർധിക്കുകയാണ്. 2019ൽ 1764 ആളുകളാണ് മരണപ്പെട്ടതെങ്കിൽ 2020ലേക്ക് എത്തുമ്പോൾ അത് 1887 ആയി. ഇവയിൽ വലിയൊരു ശതമാനവും സ്വാഭാവിക മരണങ്ങളെന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. 2019ൽ 1538 മരണങ്ങളും, 2020 ൽ 1642 മരണങ്ങളും ജയിലുകളിൽ സംഭവിച്ചു. സംസ്ഥാനങ്ങൾ തയാറാക്കിയ കണക്കനുസരിച്ച് സ്വാഭാവികം എന്ന് രേഖപെടുത്തിയതിൽ, 1542 ആളുകൾ രോഗം ബാധിച്ചും 100 ആളുകൾ വാർധക്യം മൂലവുമാണ് മരണപ്പെട്ടിട്ടുള്ളത്. രോഗബാധിതരിൽ 480 ആളുകൾ ഹൃദയ സംബന്ധമായ രോഗങ്ങൾ കാരണവും 224…
സുപ്രീംകോടതി പോലും പറയുന്നു, ജാമ്യ നടപടികൾക്ക് പുതിയ നിയമം വേണം.
രാജ്യത്തെ ജയിലുകളുടെ ദുരവസ്ഥയും വർധിക്കുന്ന വിചാരണാ തടവുകാരുടെ എണ്ണവും ചൂണ്ടിക്കാണിച്ച സുപ്രീം കോടതി ജാമ്യ നടപടികൾ കാര്യക്ഷമമാക്കാൻ പ്രത്യേക നിയമം നിലവിൽ കൊണ്ടുവരണമെന്ന് 2022 ജൂലായ് 11-ന് കേന്ദ്ര സർക്കാരിനോട് ശുപാർശ ചെയ്യുകയുണ്ടായി. “ജാമ്യം അനുവദിക്കൽ കാര്യക്ഷമമാക്കുന്നതിന് ജാമ്യ നിയമത്തിന്റെ സ്വഭാവത്തിൽ പ്രത്യേക നിയമം കൊണ്ടുവരുന്നത് കേന്ദ്രത്തിനു പരിഗണിക്കാവുന്നതാണ്”- ജസ്റ്റിസുമാരായ സഞ്ജയ് കിഷൻ കൗൾ, എം.എം സുന്ദരേഷ് എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. ജയിലുകളിലെ ദാരുണമായ സാഹചര്യത്തിൽ വിചാരണത്തടവുകാർ തിങ്ങി പാർക്കേണ്ടി വരുന്നതും, രാജ്യത്ത് വർധിച്ചുകൊണ്ടിരിക്കുന്ന ആശ്രദ്ധമായ…
4.6 കോടി കേസുകൾ കെട്ടിക്കിടക്കുന്നു.
2022 ഓഗസ്റ്റ് രണ്ടു വരെയുള്ള കണക്കനുസരിച്ച്‌ 71,411 കേസുകൾ തീർപ്പുകൽപ്പിക്കാതെ സുപ്രീം കോടതിയിൽ കെട്ടികിടക്കുന്നുവെന്ന് ഓഗസ്റ്റ് 4ന് കേന്ദ്ര നിയമ-നീതി മന്ത്രി കിരൺ റിജിജു രാജ്യസഭയെ അറിയിക്കുകയുണ്ടായി. അതിൽ 56,365 സിവിൽ കേസുകളും 15,076 ക്രിമിനൽ കേസുകളുമാണുള്ളത്. 10,491-ലധികം കേസുകൾ ഒരു ദശാബ്ദത്തിലേറെയായി പരമോന്നത കോടതിയിൽ കെട്ടി കിടക്കുകയാണെന്നും മന്ത്രി അറിയിച്ചു. 18,134 കേസുകൾ അഞ്ച് വർഷത്തിലേറെയായി തീർപ്പ് കൽപ്പിക്കാതെ കിടക്കുന്നുണ്ട്. സുപ്രിം കോടതി നൽകിയ വിവരമനുസരിച്ചാണ് മന്ത്രി കണക്കുകൾ അവതരിപ്പിച്ചത്. 2022 ജൂലൈ 29…
ചില കേസുകൾ മാത്രം വേഗത്തിൽ പരിഗണിക്കുന്നതെങ്ങനെ?
സീ ടിവി ജേണലിസ്റ്റ് രോഹിത് രഞ്ജൻ ജൂലൈ 6ന് തനിക്കെതിരായ ഒന്നിലധികം എഫ്.ഐ.ആറുകൾ ചോദ്യം ചെയ്‌തുകൊണ്ട് സമർപ്പിച്ച ഹർജി 24 മണിക്കൂറിനകം പരിഗണിക്കാൻ സുപ്രീം കോടതി സമ്മതിക്കുകയുണ്ടായി. അതേസമയം സ്വതന്ത്ര മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പൻ അറസ്റ്റിലായി ആറ് മാസത്തിനു ശേഷമാണ്‌ അദ്ദേഹത്തിന്റെ ജാമ്യാപേക്ഷ കോടതി പരിഗണിച്ചത്. സുപ്രീം കോടതി എങ്ങനെയാണ് പ്രവർത്തിക്കുന്നത് എന്നതിനെക്കുറിച്ച സൂചന നൽകുന്നുണ്ട് ഈ രണ്ട് ഉദാഹരണങ്ങൾ. ചില സന്ദർഭങ്ങളിൽ, കോടതി ഒരു വിഷയം അടിയന്തിരമായി പരിഗണിച്ചേക്കാം. മറ്റുള്ളവയിൽ, ലിസ്റ്റ് ചെയ്യുന്നതിന് തന്നെ…
അട്ടിമറിക്കപ്പെടുന്ന കൊളീജിയം ശുപാർശകൾ
കർണാടകയുടെ അഴിമതി വിരുദ്ധ ബ്യൂറോ തലവൻ സീമന്ത് കുമാർ സിംഗ് ഉൾപ്പെട്ട അഴിമതിക്കേസ് പരിഗണിക്കുന്ന ഹൈക്കോടതി ജഡ്ജ് എച്ച്.പി സന്ദേശ്, തനിക്ക് സ്ഥലംമാറ്റ ഭീഷണിയുണ്ടെന്ന് ജൂലൈ 11ന്റെ ഉത്തരവിനിടെ പറയുകയുണ്ടായി. കേൾക്കുന്നവരിലെല്ലാം തന്നെ ഇത് ഞെട്ടലുണ്ടാക്കി. ഒരു ജഡ്ജി സ്ഥലംമാറ്റ ഭീഷണിയെക്കുറിച്ച് പരസ്യമായി സംസാരിക്കുക മാത്രമല്ല, യഥാർത്ഥത്തിൽ അത് ഒരു ഉത്തരവിൽ രേഖപ്പെടുത്തുകയും ചെയ്യുന്ന അപൂർവ സംഭവമാണിത്. ജഡ്ജിമാരുടെ നിയമനവും സ്ഥലമാറ്റവും ശുപാർശ ചെയ്യുന്ന മുതിർന്ന സുപ്രീം കോടതി ജഡ്ജിമാരുടെ സംഘമായ കൊളീജിയത്തിന്റെ സ്വാതന്ത്ര്യത്തെക്കുറിച്ച ചോദ്യങ്ങൾ ഇത്…
“ഇന്ത്യയിൽ അപ്രഖ്യാപിത അടിയന്തരാവസ്ഥ” കെ. ചന്ദ്രശേഖർ റാവു.
നരേന്ദ്ര മോദി സർക്കാർ ജനാധിപത്യത്തിൽ വിശ്വസിക്കുന്നില്ലെന്നും ഇന്ത്യയിൽ നിലവിലുള്ളത് അപ്രഖ്യാപിത അടിയന്തരാവസ്‌ഥയെന്നും തെലുങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവു. "ഇന്ദിര ഗാന്ധിക്ക് അടിയന്തരാവസ്‌ഥ പ്രഖ്യാപിക്കാനുള്ള ധൈര്യമുണ്ടായിരുന്നു. എന്നാൽ, ഇന്ന് ഇന്ത്യയിൽ നിലവിലുള്ളത് അപ്രഖ്യാപിത അടിയന്തരാവസ്ഥയാണ്." നരേന്ദ്ര മോദിയുടെ 2012ലെ ഒരു വീഡിയോ ഉയർത്തികാട്ടിയായിരുന്നു ചന്ദ്രശേഖർ റാവുവിൻ്റെ പ്രതികരണം. 2012 ൽ യു.പി.എ സർക്കാരിന്റെ ഭരണകാലത്ത് രൂപയുടെ മൂല്യം ഇടിഞ്ഞതിനെ ചോദ്യം ചെയ്യുന്ന മോദി പ്രധാനമന്ത്രി ആകുന്നതിന് മുമ്പും ശേഷവും എടുക്കുന്ന നിലപാടുകളിലെ വൈരുധ്യം ചൂണ്ടിക്കാണിക്കുകയാണ് റാവു.…
“നിങ്ങൾ ഞങ്ങളുടെ ഹൃദയങ്ങളിൽ ജീവിക്കുന്നു..”
വെർണൻ ഗോൻസൽവസ് പ്രിയപ്പെട്ട സ്റ്റാൻ, നിങ്ങൾ പോയി എന്ന് അവർ പറഞ്ഞ ദിവസം കഴിഞ്ഞിട്ട് ഒരു വർഷം കടന്നു പോയിരിക്കുന്നു. പക്ഷേ, നിങ്ങൾ പോയതായി തോന്നുന്നില്ല. നിങ്ങളെപ്പോലുള്ളവർക്ക് അങ്ങനെ പോകാൻ കഴിയില്ല, കുറഞ്ഞത് എന്നിൽ നിന്ന്. നിങ്ങളുടെ കൂടെ പ്രവർത്തിച്ചവരിൽ നിന്ന് നിങ്ങൾക്ക് എളുപ്പം പോകാൻ സാധിക്കില്ല. യഥാർത്ഥത്തിൽ നിങ്ങൾ പോവുകയല്ല ചെയ്‌തത്‌, നിങ്ങൾ വന്നിരിക്കുകയാണ്. കഴിഞ്ഞ ഒരു വർഷത്തിനിടയിൽ നിങ്ങളെ പരിചയപ്പെട്ട ലക്ഷക്കണക്കിന് ആളുകളിലേക്ക് നിങ്ങൾ വന്നെത്തിയിരിക്കുന്നു. ഇനിയും ദശലക്ഷക്കണക്കിന് ആളുകളിലേക്ക് നിങ്ങൾ വന്നുകൊണ്ടിരിക്കും.…
വീട് പൊളിക്കുന്നത് കോടതികൾ തടയാത്തത് എന്തുകൊണ്ട്?
'ബുൾഡോസർ നശീകരണത്തിനെതിരെ' കോടതികൾ ഇടപെടാത്തതിൽ യു.പി, എം.പി, ഗുജറാത്ത് എന്നിവിടങ്ങളിലെ നിയമവിദഗ്ധരും ആക്ടിവിസ്റ്റുകളും നിരാശരാണ്. കഴിഞ്ഞ ഞായറാഴ്ച്ച ഉച്ചയോടുകൂടിയാണ് ഉത്തർപ്രദേശിലെ പ്രയാഗരാജിൽ, രാഷ്ട്രീയ പ്രവർത്തകൻ ജാവേദ് അഹമ്മദിന്റെ വസതി അനധികൃത നിർമിതിയാണെന്ന് മുദ്രകുത്തി സിവിൽ അധികൃതർ തകർത്തത്. മുഹമ്മദ് നബിയെ കുറിച്ച് അപകീർത്തീപരമായ പരാമർശങ്ങൾ നടത്തിയതിനെ തുടർന്ന് ഭാരതീയ ജനതാ പാർട്ടി വക്താക്കൾക്കെതിരെ പ്രയാഗ്‌രാജ് ഉൾപ്പെടെ രാജ്യത്തെ നിരവധി നഗരങ്ങളിൽ വെള്ളിയാഴ്ചയോടുകൂടി പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടിരുന്നു. അക്രമാസക്തമായ പ്രതിഷേധം നടത്താൻ ഗൂഢാലോചന നടത്തിയെന്നാരോപിച്ച് ജാവേദിനെ പോലീസ് അറസ്റ്റ് ചെയ്തതിന്…
ബാബരി മുതൽ ഗ്യാൻ വാപി വരെ: സംഘപരിവാർ അജണ്ടകളെ സഹായിക്കുന്ന കോടതികൾ
1986-ൽ ഉത്തർപ്രദേശിലെ ഒരു ജില്ലാകോടതിയുടെ ഉത്തരവാണ് അഞ്ചുവർഷത്തിന് ശേഷം ഹിന്ദുത്വ പ്രവർത്തകരെ അയോധ്യയിലെ ബാബരിമസ്ജിദ് തകർക്കുന്നതിലേക്ക് നയിച്ചതെന്നാണ് അലഹബാദ് ഹൈക്കോടതിയിലെ ജസ്റ്റിസ് എസ്. യു ഖാൻ 2010-ൽ അയോധ്യാ തർക്കവിഷയത്തിലുള്ള വിധിയിൽ നിരീക്ഷിച്ചത്. 1986-ലെ ഉത്തരവ് ബാബരി മസ്ജിദിന്റെ പൂട്ടുകൾ തുറക്കുന്നതിലേക്ക് നയിച്ചെന്നും, ഇത് ദേശീയതലത്തിൽ തർക്കം രൂപപ്പെടുത്തിയെന്നും ഖാൻ തന്റെ വിധിന്യായത്തിൽ കുറിക്കുന്നു. അതിനുമുമ്പ് അയോധ്യക്കും ഫൈസാബാദിനും അപ്പുറത്തേക്ക് ഈ തർക്കത്തെക്കുറിച്ച് ആരും അറിഞ്ഞിരുന്നില്ല. അയോധ്യയിലെ ബാബരി മസ്ജിദ്, വാരണാസിയിലെ ഗ്യാൻവാപി പള്ളി, മഥുരയിലെ ഷാഹി…
30 വർഷങ്ങൾക്ക് ശേഷം പേരറിവാളൻ മോചിതനാകുന്നു.
മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധീ വധക്കേസിലെ പ്രതികളിലൊരാളായ എ.ജി പേരറിവാളനെ വിട്ടയക്കാൻ സുപ്രീം കോടതി ബുധനാഴ്ച വിധി പ്രഖ്യാപിച്ചു. 30 വർഷങ്ങത്തെ ജയിൽവാസത്തിനു ശേഷമാണ് പേരറിവാളൻ പുറത്തിറങ്ങുന്നത്. "പ്രസക്തമായ പരിഗണനകളുടെ അടിസ്ഥാനത്തിലാണ് സംസ്ഥാന മന്ത്രിസഭ തീരുമാനമെടുത്തിട്ടുള്ളത്. ആർട്ടിക്കിൾ 142 അനുസരിച്ച്, കുറ്റവാളിയെ വിട്ടയക്കുന്നത് ഉചിതമാണ്” വിധിയിൽ ജഡ്ജിമാർ പറഞ്ഞു. നളിനി ശ്രീഹരൻ, ശ്രീലങ്കൻ പൗരനായ ഭർത്താവ് മുരുകൻ എന്നിവരുൾപ്പെടെ മറ്റ് ആറ് പ്രതികളുടെ മോചനത്തിനും ഈ വിധി വഴിയൊരുക്കിയേക്കാം. 1991-ൽ അറസ്റ്റിലാകുമ്പോൾ പേരറിവാളന് 19 വയസ്സായിരുന്നു. എൽ.ടി.ടി.ഇക്ക്…
ഗ്യാൻ വാപി പള്ളിയിൽ നമസ്കാരം തുടരാം.
ഗ്യാൻ വാപി പള്ളിയിൽ നമസ്കരിക്കുന്നതിനു തടസ്സമുണ്ടാകരുതെന്ന് സുപ്രീം കോടതി വ്യക്തമാക്കി. മുസ്‌ലിംകൾക്ക് നമസ്‌കാരത്തിനായി പള്ളിയിൽ വരുന്നതിൽ നിന്ന് തടസ്സമാകാതെ, "ശിവലിംഗം" കണ്ടെത്തിയ ഗ്യാൻവാപി പള്ളിയിലെ പ്രദേശം സംരക്ഷിക്കപ്പെട്ടിട്ടുണ്ടെന്ന് ഉറപ്പാക്കണമെന്ന് വാരണാസി ജില്ലാ മജിസ്‌ട്രേറ്റിനോട് സുപീം കോടതി. ഗ്യാൻവാപി പള്ളിയിൽ എവിടെ നിന്നാണ് ശിവലിംഗം കണ്ടെത്തിയത് എന്ന് വാരാണസി ഭരണകൂടത്തോട് സുപ്രീം കോടതി ചോദിച്ചു. "ശിവലിംഗം കൃത്യമായി എവിടെയാണ് കണ്ടെത്തിയത്?" ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അന്വേഷിച്ചു. മസ്ജിദ് സമുച്ചയത്തിൽ സർവേ നിർത്തിവെക്കാൻ വാരാണസി അധികൃതർക്ക് നിർദേശം നൽകണമെന്നാവശ്യപ്പെട്ട്…
ഗ്യാൻ വാപി മസ്ജിദ് : നിലവറ അടച്ച് സീൽ വയ്ക്കാൻ ഉത്തരവിട്ട് കോടതി.
വാരാണസിയിലെ ഗ്യാൻ വാപി മസ്ജിദ് നിലവറ അടച്ച് സീൽ വെക്കാൻ ജില്ലാ സിവിൽ കോടതിയുടെ ഉത്തരവ്. സർവ്വേ നടത്തിയ അന്വേഷണ കമ്മീഷ്ണർമാർ നിലവറയിൽ ശിവ ലിംഗം കണ്ടെത്തിയതായി അറിയിച്ച പശ്ചാത്തലതിലാണിത്. നിലവറക്ക് CRPF സുരക്ഷ ഒരുക്കാനും, മസ്ജിദിന്റെ ഈ ഭാഗത് ഇരുപതിൽ കൂടുതൽ പേരെ നമസ്കരിക്കാൻ അനുവദിക്കരുതെന്നും കോടതി ഉത്തരവിൽ പറയുന്നു. നാളെ റിപ്പോർട്ട് പരിഗണിച്ച ശേഷം കോടതി തുടർനടപടി തീരുമാനിക്കും. ഗ്യാൻ വാപി പള്ളിയിലെ അഞ്ജുമാൻ ഇൻതെജാമിയ മസ്ജിദ് മാനേജ്‌മെന്റ് കമ്മിറ്റി സർവേ നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട്…
എൻഡോസൾഫാൻ നഷ്ടപരിഹാരം: കേരളസർക്കാരിനെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി
എൻഡോസൾഫാൻ ഇരകൾക്ക് നഷ്ടപരിഹാരം നൽകുന്നതിലുള്ള കാലതാമസം ചോദ്യംചെയ്ത് സുപ്രീം കോടതി. നഷ്ടപരിഹാരം നൽകുന്നതിൽ സംസ്ഥാന സർക്കാരിന്റെ അനാസ്ഥ ചൂണ്ടിക്കാണിച്ച് എൻഡോസൾഫാൻ ഇരകൾ നൽകിയ കോടതിയലക്ഷ്യ ഹർജി വെള്ളിയാഴ്ച പരിഗണിക്കവയെയാണ് കോടതിയുടെ ഇടപെടൽ. ഇരയായവർക്കു നൽകാൻ തീരുമാനിച്ച 5 ലക്ഷം രൂപ ഉടനെ നൽകാനും ആവശ്യമായ വൈദ്യസഹായം എത്തിക്കാനും അതിനായി എല്ലാ മാസവും റീവ്യൂ മീറ്റിംഗ് ചേരാനും ചീഫ് സെക്രട്ടറിയോട് കോടതി ആവശ്യപ്പെട്ടു. ആകെയുള്ള 3074 ഇരകളിൽ കോടതിയിൽ ഹർജി സമർപ്പിച്ച 8 പേർക്ക് മാത്രമാണ്, ഹർജി നൽകിയതിനെ…
കർണാടക; രാജ്യദ്രോഹ നിയമത്തിന്റെ കളിമുറ്റം
"പ്രതീക്ഷയുടെ തിരിനാളം" എന്നാണ് രാജ്യദ്രോഹ നിയമം മരവിപ്പിച്ചുകൊണ്ടുള്ള സുപ്രീം കോടതി ഉത്തരവിനെ കുറിച്ച് കർണാടക സ്റ്റേറ്റ് റിസർച്ച് സ്‌കോളേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് മാരിദേവയ്യ എസ് പറഞ്ഞത്. 2020-ൽ മൈസൂരിൽ നടന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരായ റാലിയിൽ "ഫ്രീ കശ്മീർ" എന്ന പ്ലക്കാർഡ് പിടിച്ചതിനായിരുന്നു 2020-ൽ അദ്ദേഹത്തിനെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തിയത്. അദ്ദേഹത്തെ പ്രതിനിധീകരിക്കേണ്ടതില്ലെന്ന് മൈസൂർ ബാർ അസോസിയേഷൻ തീരുമാനിച്ചു. ഒരു അഭിഭാഷകനെ കണ്ടെത്താൻ പോലും അദ്ദേഹത്തിന് കഴിഞ്ഞില്ല. വളരെ കാലം മുൻപ് തന്നെ നിയമ പുസ്തകത്തിൽ നിന്ന്…

Get notified on latest updates.

You can unsubscribe anytime.

Factsheets © 2024. All Rights Reserved.

2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ സമരക്കാർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. ബ്ലോഗിൽ പങ്കുവെച്ച കണക്കുകൾ അനുസരിച്ച്, 537 പേരാണ് ഇതുവരെ മരിച്ചിട്ടുള്ളത്.

2021 ജൂലൈ 22ന് ദൽഹി ജന്തർമന്ദറിൽ ഇരുനൂറ് പേർ സമരം ആരംഭിച്ചതോടെ, ജനദ്രോഹ നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. 21 ന് ബുധനാഴ്ച്ച ലഭിച്ച പൊലീസ് അനുമതിയോടെ ഇരുനൂറ് പേരടങ്ങുന്ന കര്‍ഷകരുടെ സംഘമാണ് ഇപ്പോൾ ജന്തര്‍ മന്തറില്‍ സമരം തുടരുന്നത്. യോഗേന്ദ്ര യാദവ്, ശിവകുമാര്‍ കക്കാജി, ഹനന്‍മല്ലേ തുടങ്ങിയ പ്രധാന കര്‍ഷക നേതാക്കളെല്ലാം ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് എത്തി ചേര്‍ന്നിരുന്നു. ദിവസവും 200 കർഷകരാണ് ജന്തർ മന്തറിലേക്ക് വരുന്നത്. ബാക്കിയുള്ളവർ അതിർത്തിയിൽ പ്രതിഷേധം തുടരുന്നുണ്ട്.  വിജയം വരെ തുടരുന്ന പോരാട്ടമാണിതെന്ന് കർഷക പ്രക്ഷോഭ നേതാക്കൾ പറയുന്നു.

ജനദ്രോഹകരമായ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ നടക്കുന്ന കര്‍ഷകസമരം ദല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് ഇരച്ചെത്തിയിട്ട് എട്ട് മാസത്തോളമായി. എന്നാൽ ഈ പ്രതിഷേധത്തിൽ എത്ര കർഷകർ മരിച്ചു എന്ന ചോദ്യത്തിന്, കണക്കുകൾ ലഭ്യമല്ല എന്ന മറുപടിയാണ്  കേന്ദ്ര സർക്കാർ നൽകിയത്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ഒരു ചോദ്യത്തിന് നൽകിയ മറുപടി ഇതിൻ്റെ ഉദാഹരണമാണ്. 'പ്രക്ഷോഭത്തിനിടെ നടന്ന കർഷക മരണത്തെക്കുറിച്ചുള്ള' റിപ്പോർട്ട്‌ ചില എം.പിമാർ ജൂലൈ ഇരുപതിന് മന്ത്രി തോമറിനോട് ചോദിക്കുകയുണ്ടായി. 'പ്രതിഷേധത്തിനിടെ കർഷകർ മരിച്ചതായി ഒരു രേഖയുമില്ല, അതുകൊണ്ട് തന്നെ അത്തരം കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ നിർദ്ദേശമില്ല- ഇതായിരുന്നു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്. ഗവൺമെൻ്റിൻ്റെ കൈയിൽ കണക്കുകളില്ലെങ്കിലും, എത്ര പേർക്ക് ഇതുവരെ ജീവൻ നഷ്ടപ്പെട്ടുവെന്ന് പഞ്ചാബിലെ ഓരോ കർഷകന്നും അവരുടെ കുടുംബങ്ങൾക്കും നന്നായി അറിയാം. 537 കർഷകരാണ് പ്രക്ഷോഭത്തിൽ ഇതുവരെ മരിച്ചതെന്നാണ് എസ്.കെ.എം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.

'കടുത്ത തണുപ്പ്, ചൂട്, മഴ, മറ്റ് അപകടങ്ങൾ എന്നിവ നേരിട്ടാണ് പാവം കർഷകർ മരിച്ചത്. എന്നാൽ, അതിന്റെ കണക്ക് പോലുമില്ലെന്ന് സർക്കാർ പറയുന്നുണ്ടങ്കിൽ എത്ര മനുഷ്യത്വമില്ലായ്മയാണ് അവർ കാണിക്കുന്നത്'! കർഷകർ ചോദിക്കുന്നു. ഇത് ശരിയാണ് എന്നതിൻ്റെ തെളിവുകളാണ് കഴിഞ്ഞ ദിവസം എസ്‌.കെ.എം പങ്കുവെച്ചത്.2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ അവർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. മരിച്ച കർഷകരുടെ ഫോട്ടോയും വിശദാംശങ്ങളും അടങ്ങികൊണ്ടാണ് ബ്ലോഗ് നിർമിച്ചിട്ടുള്ളത്.കർഷകരുടെ മരണത്തെക്കുറിച്ചുള്ള സമാനമായ അനുസ്മരണ പേജും ട്രോളി ടൈംസ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

ശ്രീ മുക്തർ സാഹിബ് ജില്ലയിലെ ഭട്ടി വാല ഗ്രാമത്തിലെ കുൽവന്ത് സിംഗ്, അതിർത്തിയിൽ കർഷകരുടെ പ്രതിഷേധത്തിൽ തന്റെ മൂത്ത മകൻ ബോഹർ സിങ്ങിന്റെ വിയോഗത്തെ കുറിച് പറഞ്ഞത് ഇങ്ങനെയാണ്; 'സർക്കാരിന് എല്ലാം അറിയാം. അവരുടെ അടുത്ത് എല്ലാ രേഖകളുമുണ്ടെങ്കിലും അവർ അത് പുറത്ത് വിടില്ല. കാരണം, കർഷകരുടെ ത്യാഗവും അവരുടെ ന്യായമായ പ്രതിഷേധവും അംഗീകരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അല്ലങ്കിൽ തയ്യാറാകുകയില്ല. ഒരു സെലിബ്രിറ്റി മരിക്കുകയോ, ഒരു വി.ഐ.പിയുടെ വീട്ടിൽ പ്രസവം നടക്കുകയോ ചെയ്താൽ, അതേ നേതാക്കൾ തന്നെയാണ് അവരുടെ സാന്നിധ്യം അവിടെ ഉറപ്പാക്കുന്നത്. പക്ഷേ, കർഷകരുടെ കാര്യം വരുമ്പോൾ അവർ ഞങ്ങളെ അവഗണിക്കുന്നു. അത്തരമൊരു ഹൃദയമില്ലാത്ത സർക്കാരിൽ ഞങ്ങൾക്ക് യാതൊരു പ്രതീക്ഷയുമില്ല'.

ഇതേ ജില്ലയിലെ മറ്റൊരു കർഷകനായ ബർകണ്ടി ഗ്രാമത്തിൽ നിന്നുള്ള ഗുർമിത് സിംഗിനും പറയാനുള്ളത് സമാന അനുഭവങ്ങളാണ്. അദ്ദേഹത്തിന്റെ ഏക മകൻ യാദ്വീന്ദർ സിംഗ് ജനുവരി 26ന് തിക്രി അതിർത്തിയിൽ നിന്ന് മടങ്ങിവരുന്ന സമയത്താണ് അപകടത്തിൽ മരിച്ചത്. പാർലമെന്റിൽ തോമറിന്റെ മറുപടിയിൽ പ്രകോപിതനായ ഗുർമിത് പറഞ്ഞത്,

'ഇത്തരമൊരു സർക്കാരിനെ പ്രതി ലജ്ജിക്കുന്നു' എന്നാണ്. എത്ര കർഷകർ മരിച്ചുവെന്ന് അവർക്ക് നന്നായി അറിയാം, പക്ഷേ, അവർ ഞങ്ങളെ മാനസികമായി ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നു. എന്റെ വാർധക്യത്തിൽ എനിക്ക് ഏക പിന്തുണയാകേണ്ട എന്റെ മകനെയാണ് എനിക്ക് നഷ്ടപ്പെട്ടത്. അതോടെ ഞാൻ ആകെ തകർന്നുപോയി. എന്റെ മകന്റെ ത്യാഗത്തിനുള്ള പരിഹാരം മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കുക എന്നതാണ്. കൃഷിക്കാർക്കുവേണ്ടിയാണ് എന്റെ മകൻ രക്തസാക്ഷിയായത്'.

ക്രൻതികരി കിസാൻ യൂണിയൻ പ്രസിഡന്റായ ഡോ. ദർശൻ പാൽ ദി വയറിനോട്‌ പറഞ്ഞത് ഇങ്ങനെയാണ്. 'എത്ര കർഷകർ പ്രക്ഷോഭത്തിൽ മരിച്ചു എന്ന് മോഡി സർക്കാറിന് അറിയില്ലങ്കിൽ, ഞങ്ങൾക്ക് സ്വന്തമായി കണക്കെടുക്കാൻ കഴിയും. വിവരങ്ങൾ ശേഖരിക്കാൻ സർക്കാരിന് ചില ഏജൻസികളെ നിയോഗിക്കാമായിരുന്നു, പക്ഷേ, അവർക്ക് വേണ്ടത് ആളുകളെ വഴിതെറ്റിക്കുയാണ്. ഓക്സിജന്റെ അഭാവം മൂലം മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് പാർലമെന്റിൽ പറഞ്ഞ ഒരു സർക്കാരിൽ നിന്ന് ഇതിനപ്പുറം എന്ത് പ്രതീക്ഷിക്കാം"! അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിൽ ഇതുവരെ എത്ര കർഷകർ മരിച്ചുവെന്ന് പോലും അറിയില്ലെങ്കിൽ ഇത് എങ്ങനെയുള്ള സർക്കാരാണെന്ന് മറ്റൊരു മുതിർന്ന എസ്‌.കെ.എം നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ ചോദിച്ചു. പ്രതിഷേധത്തിൽ രിച്ച എല്ലാ കർഷകരുടെയും  രേഖ ഞങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. അത് പുറത്തുവിടും. അടിസ്ഥാനപരമായി, സർക്കാർ പൊതുജനങ്ങൾക്ക് വേണ്ടിയല്ല നിലനിൽക്കുന്നത്. മറിച്ച് അംബാനി, അദാനി തുടങ്ങിയ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ്” അദ്ദേഹം പറഞ്ഞു.

"മോദി സർക്കാരിന്റെ ഉദ്ദേശ്യം ആദ്യ ദിവസം മുതൽ തന്നെ മോശമാണ്. പാർലമെന്റിൽ അത്തരമൊരു പ്രസ്താവന ഇറക്കിയതിലൂടെ, കൃഷിക്കാരോടുള്ള തന്റെ സർക്കാരിന്റെ കടുത്ത മനോഭാവം തോമർ തെളിയിച്ചിട്ടുണ്ട്”-  അദ്ദേഹം കൂട്ടിച്ചേർത്തു.