Skip to content Skip to sidebar Skip to footer

Qatar FIFA World Cup

ഫ്രാൻസിന്റെ വിജയം ആഘോഷിക്കുന്ന റഫറി: പ്രചരിക്കുന്ന വീഡിയോ വ്യാജം
വേൾഡ് കപ് പ്രീ ക്വാർട്ടറിൽ ഇംഗ്ലണ്ടും ഫ്രാൻസും തമ്മിൽ നടന്ന മത്സരത്തിൽ മാച്ച് റഫറി ഫ്രാൻസിന്റെ വിജയം ആഘോഷിക്കുന്ന ഒരു വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. വസ്തുത പരിശോധിക്കുന്നു കളിയിൽ ഗോൾ അടിച്ചതിനെ തുടർന്ന് റഫറി കൈ ഉയർത്തി ആഘോഷിക്കുന്ന രംഗങ്ങളാണ് വീഡിയോയിൽ ഉള്ളത്. ഫ്രാൻസും ഇംഗ്ലണ്ടും തമ്മിലുള്ള മത്സരത്തിൽ ഇംഗ്ലണ്ടിനെതിരെ ഫ്രാൻസ് ഗോൾ അടിച്ചതിനെ തുടർന്നാണ് റഫറി ആഹ്ലാദം പ്രകടിപ്പിച്ചത് എന്നാണ് ആരോപണം വസ്തുത പ്രചരിക്കുന്ന വീഡിയോ ഫ്രാൻസ് ഇംഗ്ലണ്ട് തമ്മിലുള്ള ലോകകപ്പ് മത്സരമല്ല. ഇഗ്ലീഷ്…
Cristiano Ronaldo and national teem coach
ലോകകപ്പിനിടെ ക്രിസ്റ്റിയാനോ ദേശീയ ടീം വിടുമെന്ന വാർത്ത തെറ്റ്
ലോകകപ്പിൽ സ്വിറ്റ്സർലാന്റിനെതിരെ നടന്ന പ്രീ കോർട്ടർ മത്സരത്തിൽ, ആദ്യ പതിനൊന്നിൽ ഉൾപെടുത്താത്തതിനെ തുടർന്ന് പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റിയാനോ റൊണാൾഡോ ദേശീയ ടീം വിടുന്നതായ വാർത്തകൾ വ്യാപകമായി പ്രചരിച്ചിരുന്നു. ഗ്രൂപ് ഘട്ടത്തിലെ കൊറിയക്കെതിരായ അവസാന മത്സരത്തിൽ, കളിക്കിടെ പിൻവലിച്ചതും താരത്തെ ചൊടിപ്പിച്ചിരിന്നു എന്ന വാർത്തകൾ ഉണ്ട്. തുടർന്ന് പോർച്ചുഗൽ ദേശീയ ടീം പരിശീലകൻ ഫെർണാണ്ടോ സാന്റോസുമായി തർക്കമുണ്ടായെന്നും, ക്രിസ്റ്റിയാനോ ദേശീയ ടീം വിടുമെന്ന് ഭീഷണിപ്പെടുത്തിയതായും ഈ വ്യാഴാഴ്ച മുതൽ വാർത്തകൾ പുറത്തുവന്നിരുന്നു. എന്നാൽ, വാർത്ത നിഷേധിച്ച് കൊണ്ട്…
ലോകകപ്പ് കിറ്റിലെ നരേന്ദ്രമോദി: പ്രചരിക്കുന്നത് വ്യാജ ചിത്രം
2022 ലോകകപ്പ് കാണാനായി ഖത്തറിലേക്ക് വരുന്ന കാണികൾക്ക് നൽകിയ കിറ്റിൽ, ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം ഉള്ളതായി പ്രചരിപ്പിക്കപ്പെട്ടിരുന്നു. മൈനോറിറ്റി മോക്ഷ മുംബൈ പ്രസിഡന്റ് വസീം ആർ ഖാനായിരുന്നു മോദിയുടെ ചിത്രമുള്ള ലോകകപ്പ് കിറ്റ് 'മേരാ പി.എം, മേരാ അഭിമാൻ' എന്ന തലക്കെട്ടോടെ ട്വിറ്ററിൽ പങ്കുവച്ചത്. വസ്തുത ഫിഫ ലോകകപ്പിൽ പങ്കെടുക്കുന്ന ആർക്കും തന്നെ അവരുടെ രാജ്യങ്ങളുടെ പ്രധാനമന്ത്രിയുടേതോ മറ്റോ ചിത്രങ്ങൾ ഉൾപ്പെടുന്ന കിറ്റ് നൽകുന്നില്ല. വസീം ഖാൻ ട്വീറ്റ് ചെയ്ത ചിത്രത്തിലെ ബാഗ് ലോകകപ്പ് ഉദ്ഘാടന…
അർജന്റീനയെ തോൽപിച്ച സൗദി ഫുട്‌ബോൾ ടീം അംഗങ്ങൾക്ക് റോൾസ് റോയ്സ് സമ്മാനം: പ്രചരിക്കുന്നത് വ്യാജ വാർത്ത.
ലോകകപ്പ് ഗ്രൂപ്പ് മത്സരത്തിൽ അർജന്റീനക്കെതിരെ അട്ടിമറി വിജയം കരസ്ഥമാക്കിയതിനെ തുടർന്ന് സൗദി അറേബ്യാ ഫുട്ബോൾ ടീമിലെ എല്ലാവർക്കും സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ അത്യാഢംബര വാഹനമായ റോൾസ് റോയ്സ് നൽകുമെന്ന വാർത്ത ഏറെ പ്രചരിക്കപ്പെട്ടിരുന്നു. പല പ്രമുഖ പത്രങ്ങളും ചാനലുകളും പ്രസ്തുത വാർത്ത റിപ്പോർട്ട് ചെയ്യുകയും ചെയ്തിരുന്നു. ഇന്ത്യയിൽ നിന്ന് ഹിന്ദുസ്ഥാൻ ടൈംസ്, എൻ ഡി ടിവി, ടൈംസ് നൗ തുടങ്ങിയ ദേശീയ മാധ്യമങ്ങളും ഏഷ്യാനെറ്റ് ന്യൂസ്, മാതൃഭൂമി, അടക്കമുള്ള മലയാള…
ഖത്തർ ലോകകപ്പ്: വംശീയത പടർത്തുന്ന പാശ്ചാത്യ മാധ്യമങ്ങൾ.
ലോകകപ്പിന് മുന്നോടിയായി ഖത്തറിലെ മനുഷ്യാവകാശ സാഹചര്യങ്ങളെക്കുറിച്ചുള്ള വിമർശനങ്ങൾ ചർച്ച ചെയ്യപ്പെട്ടപ്പോൾ ഗൾഫ് രാജ്യങ്ങളിലെ കുടിയേറ്റ തൊഴിലാളികളുടെ മരണങ്ങളെ കുറിച്ച് പരാമർശിക്കുന്ന രണ്ട് കണക്കുകൾക്ക് ഏറെ പ്രചാരം ലഭിച്ചിരുന്നു. അതിൽ ഒന്ന് ഗാർഡിയൻ റിപ്പോർട്ട് ചെയ്ത 6,500 മരണങ്ങൾ എന്ന കണക്കും, മറ്റൊന്ന് ആംനസ്റ്റി ഇന്റർനാഷണലിന് ഖത്തറിന്റെ ഒഫീഷ്യൽ സ്റ്റാറ്റിസ്റ്റിക്സിൽ നിന്ന് ലഭിച്ച 15,000 എന്ന കണക്കുമായിരുന്നു. ഈ കണക്കുകളുടെ കൃത്യതയും, അതിന്റെ സത്യാവസ്ഥയും അടിസ്ഥാനമാക്കിയുള്ള സമഗ്രമായ ഒരു വസ്തുതാ പരിശോധനയാണ് ഇത്. ഖത്തറിൽ എന്താണ് സംഭവിക്കുന്നത്…
‘ഖത്തർ ലോകകപ്പ് കാണാൻ വരുന്നവർക്ക് മദ്യവും സംഗീതവും നിഷിദ്ധം’; ആ വാർത്ത തെറ്റാണ്
'Qatar welcomes you', 'Reflect your respect to the religion and culture of qatari people by avoiding these behaviors' എന്ന് തുടങ്ങുന്ന ഒരു പോസ്റ്ററിൽ, 'മദ്യപാനത്തിന് പുറമേ സ്വവർഗ ലൈംഗികത, മറ്റുള്ളവരുടെ സമ്മതം ഇല്ലാതെ ഫോട്ടോ എടുക്കൽ, ആരാധനാലയങ്ങളോട് അനാദരവ് കാണിക്കൽ, ഉച്ചത്തിൽ പാട്ട് വെക്കൽ ശബ്ദം ഉണ്ടാക്കൽ' എന്നിങ്ങനെയുള്ള ഏതാനും വിലക്കുകളെ കുറിച്ച് പറയുന്ന ഒരു പോസ്റ്റർ ലോകകപ്പ് കാണാൻ വരുന്നവർക്കുള്ള ഔദ്യോഗിക നിർദേശം എന്ന നിലക്ക് പ്രചരിക്കപ്പെട്ടിരുന്നു. ഇത്…

Get notified on latest updates.

You can unsubscribe anytime.

Factsheets © 2024. All Rights Reserved.

2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ സമരക്കാർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. ബ്ലോഗിൽ പങ്കുവെച്ച കണക്കുകൾ അനുസരിച്ച്, 537 പേരാണ് ഇതുവരെ മരിച്ചിട്ടുള്ളത്.

2021 ജൂലൈ 22ന് ദൽഹി ജന്തർമന്ദറിൽ ഇരുനൂറ് പേർ സമരം ആരംഭിച്ചതോടെ, ജനദ്രോഹ നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. 21 ന് ബുധനാഴ്ച്ച ലഭിച്ച പൊലീസ് അനുമതിയോടെ ഇരുനൂറ് പേരടങ്ങുന്ന കര്‍ഷകരുടെ സംഘമാണ് ഇപ്പോൾ ജന്തര്‍ മന്തറില്‍ സമരം തുടരുന്നത്. യോഗേന്ദ്ര യാദവ്, ശിവകുമാര്‍ കക്കാജി, ഹനന്‍മല്ലേ തുടങ്ങിയ പ്രധാന കര്‍ഷക നേതാക്കളെല്ലാം ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് എത്തി ചേര്‍ന്നിരുന്നു. ദിവസവും 200 കർഷകരാണ് ജന്തർ മന്തറിലേക്ക് വരുന്നത്. ബാക്കിയുള്ളവർ അതിർത്തിയിൽ പ്രതിഷേധം തുടരുന്നുണ്ട്.  വിജയം വരെ തുടരുന്ന പോരാട്ടമാണിതെന്ന് കർഷക പ്രക്ഷോഭ നേതാക്കൾ പറയുന്നു.

ജനദ്രോഹകരമായ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ നടക്കുന്ന കര്‍ഷകസമരം ദല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് ഇരച്ചെത്തിയിട്ട് എട്ട് മാസത്തോളമായി. എന്നാൽ ഈ പ്രതിഷേധത്തിൽ എത്ര കർഷകർ മരിച്ചു എന്ന ചോദ്യത്തിന്, കണക്കുകൾ ലഭ്യമല്ല എന്ന മറുപടിയാണ്  കേന്ദ്ര സർക്കാർ നൽകിയത്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ഒരു ചോദ്യത്തിന് നൽകിയ മറുപടി ഇതിൻ്റെ ഉദാഹരണമാണ്. 'പ്രക്ഷോഭത്തിനിടെ നടന്ന കർഷക മരണത്തെക്കുറിച്ചുള്ള' റിപ്പോർട്ട്‌ ചില എം.പിമാർ ജൂലൈ ഇരുപതിന് മന്ത്രി തോമറിനോട് ചോദിക്കുകയുണ്ടായി. 'പ്രതിഷേധത്തിനിടെ കർഷകർ മരിച്ചതായി ഒരു രേഖയുമില്ല, അതുകൊണ്ട് തന്നെ അത്തരം കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ നിർദ്ദേശമില്ല- ഇതായിരുന്നു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്. ഗവൺമെൻ്റിൻ്റെ കൈയിൽ കണക്കുകളില്ലെങ്കിലും, എത്ര പേർക്ക് ഇതുവരെ ജീവൻ നഷ്ടപ്പെട്ടുവെന്ന് പഞ്ചാബിലെ ഓരോ കർഷകന്നും അവരുടെ കുടുംബങ്ങൾക്കും നന്നായി അറിയാം. 537 കർഷകരാണ് പ്രക്ഷോഭത്തിൽ ഇതുവരെ മരിച്ചതെന്നാണ് എസ്.കെ.എം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.

'കടുത്ത തണുപ്പ്, ചൂട്, മഴ, മറ്റ് അപകടങ്ങൾ എന്നിവ നേരിട്ടാണ് പാവം കർഷകർ മരിച്ചത്. എന്നാൽ, അതിന്റെ കണക്ക് പോലുമില്ലെന്ന് സർക്കാർ പറയുന്നുണ്ടങ്കിൽ എത്ര മനുഷ്യത്വമില്ലായ്മയാണ് അവർ കാണിക്കുന്നത്'! കർഷകർ ചോദിക്കുന്നു. ഇത് ശരിയാണ് എന്നതിൻ്റെ തെളിവുകളാണ് കഴിഞ്ഞ ദിവസം എസ്‌.കെ.എം പങ്കുവെച്ചത്.2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ അവർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. മരിച്ച കർഷകരുടെ ഫോട്ടോയും വിശദാംശങ്ങളും അടങ്ങികൊണ്ടാണ് ബ്ലോഗ് നിർമിച്ചിട്ടുള്ളത്.കർഷകരുടെ മരണത്തെക്കുറിച്ചുള്ള സമാനമായ അനുസ്മരണ പേജും ട്രോളി ടൈംസ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

ശ്രീ മുക്തർ സാഹിബ് ജില്ലയിലെ ഭട്ടി വാല ഗ്രാമത്തിലെ കുൽവന്ത് സിംഗ്, അതിർത്തിയിൽ കർഷകരുടെ പ്രതിഷേധത്തിൽ തന്റെ മൂത്ത മകൻ ബോഹർ സിങ്ങിന്റെ വിയോഗത്തെ കുറിച് പറഞ്ഞത് ഇങ്ങനെയാണ്; 'സർക്കാരിന് എല്ലാം അറിയാം. അവരുടെ അടുത്ത് എല്ലാ രേഖകളുമുണ്ടെങ്കിലും അവർ അത് പുറത്ത് വിടില്ല. കാരണം, കർഷകരുടെ ത്യാഗവും അവരുടെ ന്യായമായ പ്രതിഷേധവും അംഗീകരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അല്ലങ്കിൽ തയ്യാറാകുകയില്ല. ഒരു സെലിബ്രിറ്റി മരിക്കുകയോ, ഒരു വി.ഐ.പിയുടെ വീട്ടിൽ പ്രസവം നടക്കുകയോ ചെയ്താൽ, അതേ നേതാക്കൾ തന്നെയാണ് അവരുടെ സാന്നിധ്യം അവിടെ ഉറപ്പാക്കുന്നത്. പക്ഷേ, കർഷകരുടെ കാര്യം വരുമ്പോൾ അവർ ഞങ്ങളെ അവഗണിക്കുന്നു. അത്തരമൊരു ഹൃദയമില്ലാത്ത സർക്കാരിൽ ഞങ്ങൾക്ക് യാതൊരു പ്രതീക്ഷയുമില്ല'.

ഇതേ ജില്ലയിലെ മറ്റൊരു കർഷകനായ ബർകണ്ടി ഗ്രാമത്തിൽ നിന്നുള്ള ഗുർമിത് സിംഗിനും പറയാനുള്ളത് സമാന അനുഭവങ്ങളാണ്. അദ്ദേഹത്തിന്റെ ഏക മകൻ യാദ്വീന്ദർ സിംഗ് ജനുവരി 26ന് തിക്രി അതിർത്തിയിൽ നിന്ന് മടങ്ങിവരുന്ന സമയത്താണ് അപകടത്തിൽ മരിച്ചത്. പാർലമെന്റിൽ തോമറിന്റെ മറുപടിയിൽ പ്രകോപിതനായ ഗുർമിത് പറഞ്ഞത്,

'ഇത്തരമൊരു സർക്കാരിനെ പ്രതി ലജ്ജിക്കുന്നു' എന്നാണ്. എത്ര കർഷകർ മരിച്ചുവെന്ന് അവർക്ക് നന്നായി അറിയാം, പക്ഷേ, അവർ ഞങ്ങളെ മാനസികമായി ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നു. എന്റെ വാർധക്യത്തിൽ എനിക്ക് ഏക പിന്തുണയാകേണ്ട എന്റെ മകനെയാണ് എനിക്ക് നഷ്ടപ്പെട്ടത്. അതോടെ ഞാൻ ആകെ തകർന്നുപോയി. എന്റെ മകന്റെ ത്യാഗത്തിനുള്ള പരിഹാരം മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കുക എന്നതാണ്. കൃഷിക്കാർക്കുവേണ്ടിയാണ് എന്റെ മകൻ രക്തസാക്ഷിയായത്'.

ക്രൻതികരി കിസാൻ യൂണിയൻ പ്രസിഡന്റായ ഡോ. ദർശൻ പാൽ ദി വയറിനോട്‌ പറഞ്ഞത് ഇങ്ങനെയാണ്. 'എത്ര കർഷകർ പ്രക്ഷോഭത്തിൽ മരിച്ചു എന്ന് മോഡി സർക്കാറിന് അറിയില്ലങ്കിൽ, ഞങ്ങൾക്ക് സ്വന്തമായി കണക്കെടുക്കാൻ കഴിയും. വിവരങ്ങൾ ശേഖരിക്കാൻ സർക്കാരിന് ചില ഏജൻസികളെ നിയോഗിക്കാമായിരുന്നു, പക്ഷേ, അവർക്ക് വേണ്ടത് ആളുകളെ വഴിതെറ്റിക്കുയാണ്. ഓക്സിജന്റെ അഭാവം മൂലം മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് പാർലമെന്റിൽ പറഞ്ഞ ഒരു സർക്കാരിൽ നിന്ന് ഇതിനപ്പുറം എന്ത് പ്രതീക്ഷിക്കാം"! അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിൽ ഇതുവരെ എത്ര കർഷകർ മരിച്ചുവെന്ന് പോലും അറിയില്ലെങ്കിൽ ഇത് എങ്ങനെയുള്ള സർക്കാരാണെന്ന് മറ്റൊരു മുതിർന്ന എസ്‌.കെ.എം നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ ചോദിച്ചു. പ്രതിഷേധത്തിൽ രിച്ച എല്ലാ കർഷകരുടെയും  രേഖ ഞങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. അത് പുറത്തുവിടും. അടിസ്ഥാനപരമായി, സർക്കാർ പൊതുജനങ്ങൾക്ക് വേണ്ടിയല്ല നിലനിൽക്കുന്നത്. മറിച്ച് അംബാനി, അദാനി തുടങ്ങിയ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ്” അദ്ദേഹം പറഞ്ഞു.

"മോദി സർക്കാരിന്റെ ഉദ്ദേശ്യം ആദ്യ ദിവസം മുതൽ തന്നെ മോശമാണ്. പാർലമെന്റിൽ അത്തരമൊരു പ്രസ്താവന ഇറക്കിയതിലൂടെ, കൃഷിക്കാരോടുള്ള തന്റെ സർക്കാരിന്റെ കടുത്ത മനോഭാവം തോമർ തെളിയിച്ചിട്ടുണ്ട്”-  അദ്ദേഹം കൂട്ടിച്ചേർത്തു.