Skip to content Skip to sidebar Skip to footer

RSS

190 ദിനങ്ങൾ, 400 ആക്രമണങ്ങൾ: ക്രൂശിക്കപ്പെടുന്ന ക്രിസ്ത്യൻ ജനത
രാജ്യത്ത് ക്രിസ്ത്യൻ വിഭാഗങ്ങൾക്ക് നേരെ മുമ്പെങ്ങുമില്ലാത്ത വിധത്തിൽ ആക്രമണങ്ങളും അവകാശ നിഷേധങ്ങളും രൂക്ഷമായികൊണ്ടിരിക്കുന്നുവെന്ന് യുണൈറ്റഡ് ക്രിസ്ത്യൻ ഫോറം പുറത്തുവിട്ട കണക്കുകൾ. ഓരോ വർഷവും ഇന്ത്യയിൽ ക്രിസ്ത്യൻ സമൂഹത്തിനെതിരെയുള്ള ആക്രമണങ്ങൾ വർധിച്ചു വരുന്നു എന്നാണ് കണക്കുകൾ കാണിക്കുന്നത്. 2023 ന്റെ ആദ്യ പകുതി പിന്നിടുമ്പോൾ 400 ഓളം ആക്രമണങ്ങളാണ് ക്രിസ്ത്യാനികൾക്കെതിരെ നടന്നിട്ടുള്ളത്. ഓരോ ദിവസവും ശരാശരി 2 ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. 2022 ൻ്റെ ആദ്യ പകുതിയിൽ 274 ആക്രമണങ്ങളായിരുന്നു ക്രിസ്ത്യാനികൾക്കെതിരെ റിപ്പോർട്ട്…
‘അബ്ദുൽ’: മുസ്ലിം വിരുദ്ധ വ്യാജ പ്രചാരണങ്ങളുടെ പ്രതീകാത്മക ഇര
ഉത്തരേന്ത്യയിൽ മുസ്‌ലിംകൾക്കെതിരെ നടക്കുന്ന സംഘടിത പ്രചാരണങ്ങളിൽ 'അബ്ദുൽ' എന്ന പേര് ഇന്നൊരു പ്രതീകമാണ്. ലൗ ജിഹാദ് അടക്കമുള്ള കാരണങ്ങൾ കാണിച്ച് മുസ്ലിങ്ങൾക്ക് നേരെ ഉയരുന്ന വിവിധ കേസുകളിൽ പ്രതിചേർക്കപ്പെടുന്ന മുസ്‌ലിം യുവാക്കളെ പ്രതീകാത്മകമായി വിശേഷിപ്പിക്കുന്ന പേരാണ് അബ്ദുൽ. സാമൂഹിക മാധ്യമങ്ങളിലെ ഹിന്ദുത്വ വലതുപക്ഷ പ്രതിനിധികളാണ് പൊതുവിൽ ഈ വാക്ക് ഉപയോഗിക്കാറുള്ളത്. വസ്തുത വിരുദ്ധമായ വാർത്ത പ്രചരിപ്പിക്കുന്ന ഘട്ടങ്ങളിൽ വ്യക്തികളെ നേരിട്ട് പരമാർശിക്കുന്നതിന് പകരം ഇത്തരം പ്രതീകാത്മക പേരുകൾ ഉപയോഗിക്കുന്നതിലൂടെ പ്രസ്തുത പ്രശ്‌നത്തിന്റെ നിയമനടപടികളിൽ നിന്ന് രക്ഷപെടാം എന്നതോടപ്പം…
വിദ്വേഷ രാഷ്ട്രീയത്തിൽ വീണുപോകുന്ന സിനിമയും പ്രേക്ഷകനും
ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ വളർച്ചയെ സഹായിക്കുന്ന തരത്തിൽ വലതുപക്ഷ രാഷ്ട്രീയ മൂല്യങ്ങളും, തീവ്ര ദേശീയതയും പ്രചരിപ്പിക്കാൻ ഇന്ന് ഏറ്റവും കൂടുതൽ ഉപയോഗിക്കപ്പെടുന്ന മാധ്യമമാണ് സിനിമ. കഴിഞ്ഞ കുറച്ച് വർഷങ്ങളായി സിനിമയെ തങ്ങളുടെ രാഷ്ട്രീയ ഉപകരണമാക്കി തീർക്കാൻ സംഘപരിവാറിന് കഴിഞ്ഞിട്ടുമുണ്ട്. 2021 -2023 കാലയളവിൽ മാത്രം ആദിപുരുഷ്, കാശ്മീർ ഫയൽസ്, കേരള സ്റ്റോറി, സാമ്രാട്ട് പൃഥ്വിരാജ്, രാം സേതു, കോഡ് നെയിം: തിരംഗ, ബ്രഹ്മാസ്ത്ര ഭാഗം ഒന്ന്: ശിവ തുടങ്ങി പ്രത്യക്ഷമായി സംഘപരിവാർ രാഷ്ട്രീയം പറയുന്ന 20 ഓളം ചിത്രങ്ങൾ…
ഭീകരാക്രമണങ്ങളിൽ തുടരുന്ന ദുരൂഹതകൾ
2004 ൽ യു.പി.എ സർക്കാർ അധികാരത്തിലേറിയതിന് ശേഷം 2014 ൽ ബി.ജെ.പി അധികാരത്തിൽ വരുന്നത് വരെയുള്ള കാലയളവിൽ 50 ഓളം ഭീകരാക്രമണങ്ങളാണ് ഇന്ത്യയിൽ സംഭവിച്ചത്. ഈ ആക്രമണങ്ങളിൽ കൂടുതലും പ്രതിചേർക്കപ്പെട്ടിട്ടുള്ളത് മുസ്ലിംകളാണ്. ഇത് മാധ്യമങ്ങളിലൂടെയും മറ്റും ആഘോഷിക്കപ്പടുകയും, ഇന്ത്യയിൽ മുസ്ലിംകൾക്കെതിരെയുള്ള ഭീതി സൃഷ്ടിച്ചെടുക്കാൻ സഹായിക്കുകയും ചെയ്‌തിട്ടുണ്ട്. എന്നാൽ, ഇത്തരം ആക്രമണങ്ങളിൽ പ്രതികളാക്കപ്പെട്ട്, വർഷങ്ങളോളം വിചാരണ തടവുകാരായി ജയിൽ വാസം അനുഭവിക്കേണ്ടി വന്ന നിരവധി മുസ്ലിംകളെ തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി പിന്നീട് കോടതികൾ വെറുതെ വിട്ടിട്ടുണ്ട്. ഇത്തരത്തിൽ അറസ്റ്റ് ചെയ്യപ്പെട്ട…
ബൈക്കിൽ കൊണ്ടുപോവുന്ന ഹിന്ദു സ്ത്രീയുടെ മൃതശരീരം: വസ്തുത പരിശോധിക്കുന്നു
വ്യാജ വാർത്ത പ്രചരിപ്പിക്കപ്പെടുന്ന രീതികളിൽ ഒന്നാണ്, ഒരിടത്ത് നടന്ന സംഭവത്തെ അതിന്റെ ഉള്ളടക്കവും യാഥാർഥ്യവും മാറ്റി തെറ്റായ രീതിയിൽ വേറൊരു സന്ദർഭത്തിൽ അവതരിപ്പിക്കുക എന്നത്. രണ്ട് പ്രദേശങ്ങളിൽ ആയത് കൊണ്ട് തന്നെ വാർത്തയുടെ സത്യാവസ്ഥ അറിയുന്ന ആളുകൾ കുറവായിരിക്കും. ഫാക്റ്റ്ഷീറ്റ്സ് പ്രസിദ്ധികരിച്ച വസ്തുത പരിശോധന റിപോർട്ടിൽ നല്ലൊരു ശതമാനവും ഇത്തരത്തിൽ ഉള്ളവയാണ്. സമാനമായ രീതിയിലുള്ള ഒരു പ്രചാരണം ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ നടക്കുന്നുണ്ട്. ബൈക്കിന്റെ പുറകിൽ ഒരു സ്ത്രീയുടെ മൃതശരീരം കൊണ്ടുപോവുന്ന മുസ്ലിം യുവാവ് എന്ന നിലക്കുള്ള…
മണിപ്പുർ സംഘർഷം ഒരു മാസം തികയുമ്പോൾ
മണിപ്പുരിലെ സംഘർഷാവസ്ഥ ഒരു മാസം പിന്നിടുമ്പോൾ ഏകദേശം 100 ആളുകൾ കൊല്ലപ്പെടുകയും 310 ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ടെന്നാണ് ഔദ്യോഗിക കണക്കുകൾ പറയുന്നത്. ആയിരക്കണക്കിന് ആളുകൾക്ക് ആക്രമണം ഭയന്ന് പലായനം ചെയ്യേണ്ടി വന്നിട്ടുണ്ട്. 272 ക്യാമ്പുകളിലായി 37,450 പേരാണ് നിലവിൽ അഭയം തേടിയിട്ടുള്ളത്. സംഘർഷവുമായി ബന്ധപ്പെട്ട്, 3,734 കേസുകളാണ് മണിപ്പൂർ പോലീസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്, ഇതിൽ 65 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. എന്താണ് മണിപ്പൂരിൽ സംഭവിക്കുന്നത്? മണിപ്പൂരിലെ ഭൂരിപക്ഷ സമുദായമായ 'മെയ്തെ'കളും ആദിവാസി വിഭാഗങ്ങളായ കുക്കി, നാഗ വിഭാഗക്കാരുമാണ്…
ചെങ്കോൽ പ്രതിനിധീകരിക്കുന്ന പുതിയ ഇന്ത്യ
പുതിയ പാർലിമെന്റ് കെട്ടിടത്തിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് ഏറെ ചർച്ച ചെയ്യപ്പെട്ട വിഷയങ്ങളിൽ ഒന്നാണ് അധികാര കൈമാറ്റത്തിന്റെ പ്രതീകമായി പാർലമെന്റിൽ സ്ഥാപിക്കപ്പെട്ട ചെങ്കോൽ. 1947ൽ പ്രഥമ പ്രധാനമന്തി ജവാഹർലാൽ നെഹ്‌റുവിന് ബ്രിട്ടീഷ് വൈസ്രോയ് മൌണ്ട് ബാറ്റൺ ചെങ്കോൽ കൈമാറിയിരുന്നതായും, ഇത് അധികാര കൈമാറ്റത്തിന്റെ പ്രതീകമാണെന്നുമാണ് ബി.ജെ.പിയുടെ വാദം. തമിഴ്‌നാട്ടിൽ, ചോള രാജവംശത്തിന്റെ കാലത്ത്, ഒരു രാജാവിൽ നിന്ന് മറ്റൊരു രാജാവിലേക്ക് അധികാരം കൈമാറുന്നതിനെ അടയാളപ്പെടുത്തിയിരുന്നതുപോലെ, ബ്രിട്ടീഷുകാരിൽ നിന്ന് ഇന്ത്യൻ ഭരണകൂടത്തിലേക്കുള്ള അധികാര കൈമാറ്റത്തെയാണ് 'സെങ്കോൽ' പ്രതീകപ്പെടുത്തുന്നതെന്ന് ആഭ്യന്തര മന്ത്രി…
കേരളത്തിൽ ആർ.എസ്.എസ് പ്രവർത്തക ജിഹാദികളാൽ കൊല്ലപ്പെട്ടോ? വസ്തുത പരിശോധിക്കുന്നു
ഒരു സ്ത്രീയെ കാറിൽ നിന്ന് വലിച്ച് പുറത്തേക്ക് കൊണ്ടു വന്ന് വെടിവെച്ച് കൊല്ലുന്ന വീഡിയോ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ആർ.എസ്.എസ് പ്രവർത്തകയെ ജിഹാദികൾ ചേർന്ന് നടുറോഡിൽ വെച്ച് കൊലപ്പെടുത്തുന്നു എന്ന പേരിലാണ് വീഡിയോ പ്രചരിക്കുന്നത്. “RSS supporter woman shot dead by Jihadis” എന്ന തലക്കെട്ടോടെ ട്വിറ്ററിൽ വിവിധ അക്കൗണ്ടിൽ നിന്നായി ഈ വീഡിയോ ഷെയർ ചെയ്തതായി കാണാം. "കേരളത്തിൽ ആർ.എസ്.എസ് അനുഭാവിയായ ഒരു സ്ത്രീയെ മുസ്ലീങ്ങൾ വെടിവച്ചു കൊല്ലുന്നു. വെടിവെച്ച ശേഷം…
ഗോഡ്‌സെ മുതൽ പരശുറാം വാഗ്മോറെ വരെ: തെളിയുന്നത് അർ.എസ്.എസിൻ്റെ രാജ്യദ്രോഹ മുഖം
പാക്കിസ്ഥാൻ ഏജന്റിന് രാജ്യത്തിൻ്റെ പ്രതിരോധ രഹസ്യങ്ങൾ ചോർത്തി നൽകിയതിന് മഹാരാഷ്ട്ര പോലീസിന്റെ തീവ്രവാദ പ്രതിരോധ സേന (എ.ടി.എസ്) അറസ്റ്റ് ചെയ്ത പ്രദീപ് എം കുരുൾക്കർ എന്ന ഡി.ആർ.ഡി.ഓ ഉദ്യോഗസ്ഥൻ, ആർ.എസ്.എസ് സജീവ പ്രവർത്തകനാണെന്ന വാർത്ത പുറത്തു വന്നത് മെയ് പത്തിനായിരുന്നു. താൻ വിശ്വസിക്കുന്നത് ആർ.എസ്.എസ് ആശയങ്ങളാണെന്നും, തന്റെ മുത്തശ്ശന്റെ കാലം തൊട്ടേ തങ്ങൾ ആർ.എസ്.എസ് പ്രവർത്തകരാണെന്നും കുരുൾക്കർ ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ വിശദീകരിക്കുന്നുണ്ട്. ആർ.എസ്.എസ് ആശയങ്ങൾ എങ്ങനെ രാജ്യദ്രോഹപരമായി പ്രവർത്തിക്കുന്നു എന്നതിൻ്റെ തെളിവാണ് ഇവിടെ…
ഗാന്ധി വധം: ചരിത്രം മായ്ക്കപ്പെടുമ്പോൾ
റാം പുനിയാനി "ഗാന്ധിജിയുടെ ഹിന്ദു-മുസ്‌ലിം ഐക്യത്തിന് വേണ്ടിയുള്ള പരിശ്രമങ്ങൾ ഹിന്ദുത്വ വാദികളെ പ്രകോപിപ്പിച്ചു. അവർ അദ്ദേഹത്തെ വധിക്കാൻ നിരവധി ശ്രമങ്ങൾ നടത്തി. ഗാന്ധിജിയുടെ മരണം രാജ്യത്തെ വർഗീയ സാഹചര്യത്തെ കാര്യമായി ബാധിച്ചു. വർഗീയ വിദ്വേഷം പരത്തുന്ന ആർ.എസ്.എസ് പോലുള്ള സംഘടനകൾ കുറച്ചുകാലത്തേക്ക് നിരോധിക്കപ്പെട്ടു." 2023 ഏപ്രിലിൽ പാഠ്യപദ്ധതി നവീകരിക്കുന്നതിന്റെ ഭാഗമായി എൻ.സി.ആർ.ടി പാഠപുസ്തകങ്ങളിൽ നിന്ന് നീക്കം ചെയ്ത ഗാന്ധി വധത്തെ സംബന്ധിച്ച അദ്ധ്യായമാണിത്. ഇത് കൂടാതെ ഗാന്ധിയെ വധിച്ച നാഥുറാം ഗോഡ്‌സെയെ സംബന്ധിച്ച "ഹിന്ദു തീവ്രവാദി, ബ്രാഹ്മണൻ"…
സംഘ്പരിവാർ നിർമിക്കുന്ന രാഷ്ട്രീയ ഭാവന
ലോകസഭാ തെരഞ്ഞെടുപ്പ് വിജയം മാത്രമാണ് 2014 ൽ ബി.ജെ.പിക്ക് അധികാരം നേടി കൊടുത്തത് എന്ന് ഇന്ത്യൻ രാഷ്ട്രീയത്തെ കുറിച്ച് സാമാന്യ ധാരണയുള്ള ആരും വിശ്വസിക്കില്ല. ഏതൊരു രാഷ്ട്രീയ പാർട്ടിയെയും തെരഞ്ഞെടുപ്പുകളിൽ വിജയിപ്പിക്കുന്നതിന് ചെറുതും വലുതുമായ അസൂത്രണങ്ങളും ഹൃസ്വ - ദീർഘ കാല പദ്ധതികളും അതിന്റെ പിന്നിൽ പ്രവർത്തിച്ചിട്ടുണ്ടാവും. ആ പദ്ധതികൾ നടപ്പിലാക്കുന്നതിലെ വിജയമാണ് ഒരു പാർട്ടിക്കും അവർ പിൻപറ്റുന്ന ആശയങ്ങൾക്കും രാജ്യത്ത് സ്വീകാര്യത ഉണ്ടാക്കി കൊടുക്കുന്നത്. നിലവിൽ ജനങ്ങൾ അംഗീകരിച്ച, തെരെഞ്ഞെടുപ്പിലൂടെ അധികാരത്തിലേറിയ ഒരു പാർട്ടിയെ സംബന്ധിച്ച്…
“അമൃത് കാൽ” ഗാന്ധിയുടെ ചരിത്രത്തെ വെറുക്കുന്നതെന്തിന്?
ഹർഷ് വർധൻ, സന്ദീപ് പാണ്ഡെ മോദി ഭരണകാലത്തെ ഏറ്റവും പ്രധാനപ്പെട്ട പ്രത്യയശാസ്ത്ര പദ്ധതികളിലൊന്നാണ് ഇന്ത്യൻ ചരിത്രത്തെ കാവിവൽക്കരിക്കുക എന്നത്. മഹാരാഷ്‌ട്രയിലെ പ്രസിദ്ധനായ ഹിന്ദു രാഷ്ട്ര സൈദ്ധാന്തികൻ ഭിഡെ ഗുരുജി ഒരിക്കൽ, "മുസ്‌ലിം അധിനിവേശങ്ങളും, ബ്രിട്ടീഷ് ഭരണവും, ആധുനിക ഇന്ത്യയുടെ പിതാവായി ഗാന്ധിജിയുടെ ഉയർച്ചയും മഹത്തായ ഹൈന്ദവ സംസ്‌കാരത്തിനെതിരായ മൂന്ന് വലിയ ചരിത്രപരമായ ആക്രമണങ്ങളായിരുന്നു" എന്ന് പറഞ്ഞിരുന്നു. കഴിഞ്ഞ എട്ട് നൂറ്റാണ്ടുകൾക്കിടയിൽ നടന്ന, "ഹൈന്ദവ സംസ്കാരത്തിന്മേലുള്ള ആക്രമണങ്ങൾ" എന്ന് വിളിക്കപ്പെടുന്ന ഈ സംഭവങ്ങൾ ചരിത്രരേഖകളിൽ നിന്ന് മായ്ച്ചുകളയാനായി ഹിന്ദുത്വ…
കോൺഗ്രസിൻ്റെ വിജയത്തിന് പിന്നാലെ ധ്രുവീകരണ ശ്രമം: വസ്തുത പരിശോധിക്കുന്നു
കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ മികച്ച ഭൂരിപക്ഷത്തോടെ ബി.ജെ.പി സർക്കാരിനെ പരാജയപ്പെടുത്തി കോൺഗ്രസ് അധികാരത്തിൽ വന്നത് കഴിഞ്ഞ ദിവസമാണ്. തെരഞ്ഞെടുപ്പിൽ കോൺഗ്രസ് വിജയത്തിന് തൊട്ട് പിന്നാലെ നടന്ന ആഘോഷങ്ങളിൽ 'പാകിസ്താൻ പതാക' ഉയർത്തുന്നു എന്ന പേരിൽ സോഷ്യൽ മീഡിയയിൽ ഒരു വീഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കർണാടകയിലെ ഉത്തര കന്നഡ ജില്ലയിലെ ഭട്കലിലാണ് പ്രചാരണത്തിനാസ്പദമായ സംഭവം നടന്നത്. ബി.ജെ.പിക്ക് പകരം കോൺഗ്രസ് അധികാരത്തിൽ വരുന്നതോടെ ചില വിനാശകരമായ മാറ്റങ്ങൾ സംസ്ഥാനത്ത് ഉണ്ടാവുന്നു എന്ന കുറിപ്പോടെയാണ് പലരും വീഡിയോ പ്രചരിപ്പിക്കുന്നത്.…
മുഗൾ ചക്രവർത്തിമാരെ കുറിച്ച് പറയാതെ എങ്ങനെ ഇന്ത്യയുടെ ചരിത്രം പഠിപ്പിക്കും?
രണ്ട് നൂറ്റാണ്ട് കാലം ഇന്ത്യ ഭരിച്ച മുഗൾ സാമ്രാജ്യത്തിന്റെ ചരിത്രം വക്രീകരിക്കാനും മറച്ചു വെക്കാനുമുള്ള ശ്രമങ്ങളിലാണ് കേന്ദ്ര സർക്കാർ. പുതിയ തലമുറക്കുള്ള ചരിത്ര പാഠങ്ങളിൽ മുഗൾ സാമ്രാജ്യത്തെ സംബന്ധിച്ച വിവരങ്ങൾ വേണ്ട എന്നതാണ് നാഷണൽ കൗൺസിൽ ഓഫ് എജ്യുക്കേഷണൽ റിസർച്ച് ആൻഡ് ട്രെയിനിംഗ് (എൻ.സി.ഇ.ആർ.ടി)ന്റെ തീരുമാനം. മധ്യകാലഘട്ടത്തിലെ രണ്ട് പ്രധാന സാമ്രാജ്യങ്ങളായിരുന്നു മുഗൾ സാമ്രാജ്യവും, വിജയനഗര സാമ്രാജ്യവും. വിജയനഗര സാമ്രാജ്യത്തെക്കുറിച്ചുള്ള അധ്യായം നിലനിർത്തിക്കൊണ്ടാണ് മുഗളന്മാരെക്കുറിച്ചുള്ള അധ്യായം എൻ.സി.ഇ.ആർ.ടി പാഠപുസ്തകങ്ങളിൽ നിന്ന് നീക്കം ചെയ്‌തത്. മുഗൾ ചക്രവർത്തിമാരുടെ സംഭാവനകൾ…
ആഘോഷിക്കപ്പെടുന്ന യു പി യിലെ കൊലപാതകങ്ങൾ
ഉമേഷ് പാൽ കൊലപാതക കേസിലെ മുഖ്യപ്രതി, മുൻ ലോക് സഭാംഗം ആതിഖ് അഹമ്മദിന്റെ മകൻ അസദ് അഹമ്മദ്, അസദിന്റെ കൂട്ടാളി ഗുലാം എന്നിവരെ 2023 ഏപ്രിൽ 13 നു, യു പി പൊലീസിലെ 'സ്പെഷ്യൽ ടാസ്ക് ഫോഴ്‌സ്' ഏറ്റുമുട്ടലിൽ കൊലപ്പെടുത്തി. കഴിഞ്ഞ രണ്ട് മാസങ്ങളിലായി, ഈ കേസുമായി ബന്ധപ്പെട്ട് മറ്റു രണ്ട് പേരെ പോലീസ് വെടി വെച്ച് കൊലപ്പെടുത്തിയിരുന്നു. മാർച്ച് 6 ന് പോലീസ് കൊലപ്പെടുത്തിയ, ഉമേഷ് പാലിനെ വെടിവെച്ചുകൊന്നുവെന്ന് ആരോപിക്കപ്പെടുന്ന, വിജയ് കുമാർ ചൗധരിയെ മുസ്‌ലിം…
ആരാണ് ടിപ്പു സുൽത്താനെ കൊലപ്പെടുത്തിയത്?
കർണാടകയിലെ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, ടിപ്പു സുൽത്താനാണ് ബി ജെ പി യുടെ പ്രധാന രാഷ്ട്രീയ ആയുധം. 1799 മെയ് 4-ന്, നാലാം ആംഗ്ലോ-മൈസൂർ യുദ്ധകാലത്ത്, വൊക്കലിഗ ഗോത്രത്തിൽ പെട്ട ഉറി ഗൗഡ, നഞ്ചെ ഗൗഡ എന്നീ യുവാക്കളാണ് ടിപ്പു സുൽത്താനെ കൊലപ്പെടുത്തിയതെന്ന് 2022 മുതൽ തന്നെ ബിജെപിയും, സംഘ്‌ പരിവാർ അനുഭാവമുള്ള മാധ്യമങ്ങളും വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. സാമുദായിക സൗഹാർദ്ദത്താൽ അടയാളപ്പെടുത്തപ്പെട്ട കർണാടകയുടെ ചരിത്രത്തെ വക്രീകരിക്കുകയും, സംസ്ഥാനത്തെ പ്രബലരായ വൊക്കലിഗ സമുദായത്തിൽപ്പെട്ട രണ്ട് യോദ്ധാക്കളെ ടിപ്പു സുൽത്താന്റെ…
ഫ്രീഡംഹൗസിൻ്റെ തുടർച്ചയായ മൂന്നാം പതിപ്പും പറയുന്നു ‘ഇന്ത്യ സ്വതന്ത്രമല്ല’.
വാഷിങ്ടണിലെ ജനാധിപത്യാനുകൂല തിങ്ക്ടാങ്കും വാച്ച്‌ഡോഗുമായ ഫ്രീഡംഹൗസിന്റെ റിപോർട്ടിൽ തുടർച്ചയായ മൂന്നാം തവണയും ഇന്ത്യ 'ഭാ​ഗികമായി മാത്രം സ്വാതന്ത്ര്യമനുഭവിക്കുന്ന രാജ്യം'. രാഷ്ട്രീയ അവകാശങ്ങൾ, പൗര സ്വാതന്ത്ര്യങ്ങൾ എന്നിവയുടെ കാര്യത്തിൽ ഇന്ത്യ 195ാം സ്ഥാനത്താണ്. സ്വതന്ത്ര രാജ്യങ്ങൾ, ഭാഗികമായി മാത്രം സ്വതന്ത്രമായ രാജ്യങ്ങൾ, സ്വതന്ത്രമല്ലാത്ത രാജ്യങ്ങൾ എന്നിങ്ങനെ മൂന്നായിട്ടാണ് ഫ്രീഡംഹൗസ് തങ്ങളുടെ പഠനത്തിന്റെ ഭാ​ഗമാക്കിയ രാജ്യങ്ങളെ തരംതിരിച്ചിരിക്കുന്നത്. 2021ൽ ആകെ പരിഗണിച്ച 100 രാജ്യങ്ങളിൽ 66 ആയിരുന്ന ഇന്ത്യയുടെ റാങ്ക്, 2022ലും മാറ്റമില്ലാതെ തുടരുകയാണ്. ഇന്ത്യയിൽ നിലനിൽക്കുന്ന രാഷ്ട്രീയ സാഹചര്യങ്ങൾ…
വാട്സ്ആപ്പ് സ്റ്റാറ്റസ് പങ്കുവെച്ചതിന് നാട് കടത്തപ്പെടുന്ന കാലത്ത് അറിഞ്ഞിരിക്കേണ്ട ചില സത്യങ്ങൾ.
2023 മാർച്ചിൽ, മുഗൾ ഭരണാധികാരിയായ ഔറംഗസേബിനെ പ്രശംസിച്ചുകൊണ്ടുള്ള വാട്സ്ആപ്പ് സ്റ്റാറ്റസ് പങ്കുവെച്ചതിന്, മഹാരാഷ്ട്രയിലെ കോൽഹാപൂർ ജില്ലയിലെ, രണ്ട് മുസ്ലിം കുടുംബങ്ങൾ നാട് കടത്തപ്പെട്ടു. സ്റ്റാറ്റസ് ഇട്ടവർക്കെതിരെ നിലവിൽ രണ്ട് കേസുകൾ രജിസ്റ്റർ ചെയ്‌തിട്ടുണ്ട്. 19 കാരനായ മുഹമ്മദ് മൊമീൻ, 23 കാരനായ ഫൈസാൻ സൗദാഗർ എന്നിവർക്കെതിരെയാണ് 'ഹിന്ദു മതവികാരം വ്രണപ്പെടുത്തൽ' ഉൾപ്പടെയുള്ള കുറ്റങ്ങൾ ചുമത്തി പോലീസ് കേസെടുത്തിട്ടുള്ളത്. "നിങ്ങൾക്ക് ഒരു പേര് മാറ്റാൻ കഴിയും, പക്ഷേ ചരിത്രം മാറ്റാൻ കഴിയില്ല. ഈ നഗരത്തിന്റെ രാജാവ് ആരായിരുന്നു എന്നതിന്…
സിദ്ധിഖ് കാപ്പൻ സംസാരിക്കുന്നു.
2020 ഒക്ടോബറിൽ, യു.പിയിലെ ഹത്രസിൽ നടന്ന ദളിത് പെൺകുട്ടിയുടെ ബലാത്സംഗ കൊലപാതകം റിപ്പോർട്ട് ചെയ്യാൻ പോകവേയാണ് മാധ്യമപ്രവർത്തകനായ സിദ്ധിഖ് കാപ്പനെ യു.പി പോലീസ് അറസ്റ്റ് ചെയ്യുന്നത്. തുടർന്ന് 28 മാസത്തോളം നീണ്ടുനിന്ന നിയപോരാട്ടങ്ങൾക്കൊടുവിൽ, 2023 ഫെബ്രുവരിയിൽ കാപ്പന് ജാമ്യം ലഭിച്ചു. തനിക്കെതിരെ നടന്ന വ്യാജ പ്രചാരണങ്ങളെ കുറിച്ചും ഇന്ത്യയിലെ മാധ്യമപ്രവർത്തനം നേരിടുന്ന വെല്ലുവിളികളെ കുറിച്ചും സിദ്ധിഖ് കാപ്പൻ ഫാക്റ്റ് ഷീറ്റ്സിനോട് സംസാരിക്കുന്നു. അഭിമുഖം കാണാം.
വിജയ് ചൗധരിയെ വെടിവെച്ച് കൊന്നതിന് ശേഷം ഉസ്മാൻ ചൗധരിയാക്കിയത് എന്തിനായിരിക്കും?
2005ലെ ബഹുജൻ സമാജ് പാർട്ടിയുടെ മുൻ നിയമസഭാംഗത്തിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട പ്രധാന സാക്ഷി ഉമേഷ് പാലിനെ വെടിവെച്ചുകൊന്നുവെന്ന് ആരോപിക്കപ്പെടുന്ന വിജയ് കുമാർ ചൗധരി എന്നയാളെ മാർച്ച് 6 ന് യു പി പോലീസ് ഏറ്റുമുട്ടലിൽ കൊലപ്പെടുത്തിയിരുന്നു. എന്നാൽ ഏറ്റുമുട്ടലുമായി ബന്ധപ്പെട്ട് പുറത്തുവിട്ട വാർത്തകളിലും പ്രതികരണങ്ങളിലും, കൊല്ലപ്പെട്ട ചൗധരിയെ വലിയൊരു വിഭാഗം മാധ്യമങ്ങളും, നിരവധി ബി.ജെ.പി നേതാക്കളും 'ഉസ്‌മാൻ' എന്ന വ്യാജ പേരിലാണ് വിശേഷിപ്പിച്ചിരിക്കുന്നത്. ചൗധരി ഇസ്ലാം മതം സ്വീകരിച്ച്, പേര് ഉസ്മാൻ എന്നാക്കിയിരിക്കാൻ സാധ്യതയുണ്ടെന്നാണ് ഇത്…

Get notified on latest updates.

You can unsubscribe anytime.

Factsheets © 2024. All Rights Reserved.

2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ സമരക്കാർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. ബ്ലോഗിൽ പങ്കുവെച്ച കണക്കുകൾ അനുസരിച്ച്, 537 പേരാണ് ഇതുവരെ മരിച്ചിട്ടുള്ളത്.

2021 ജൂലൈ 22ന് ദൽഹി ജന്തർമന്ദറിൽ ഇരുനൂറ് പേർ സമരം ആരംഭിച്ചതോടെ, ജനദ്രോഹ നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. 21 ന് ബുധനാഴ്ച്ച ലഭിച്ച പൊലീസ് അനുമതിയോടെ ഇരുനൂറ് പേരടങ്ങുന്ന കര്‍ഷകരുടെ സംഘമാണ് ഇപ്പോൾ ജന്തര്‍ മന്തറില്‍ സമരം തുടരുന്നത്. യോഗേന്ദ്ര യാദവ്, ശിവകുമാര്‍ കക്കാജി, ഹനന്‍മല്ലേ തുടങ്ങിയ പ്രധാന കര്‍ഷക നേതാക്കളെല്ലാം ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് എത്തി ചേര്‍ന്നിരുന്നു. ദിവസവും 200 കർഷകരാണ് ജന്തർ മന്തറിലേക്ക് വരുന്നത്. ബാക്കിയുള്ളവർ അതിർത്തിയിൽ പ്രതിഷേധം തുടരുന്നുണ്ട്.  വിജയം വരെ തുടരുന്ന പോരാട്ടമാണിതെന്ന് കർഷക പ്രക്ഷോഭ നേതാക്കൾ പറയുന്നു.

ജനദ്രോഹകരമായ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ നടക്കുന്ന കര്‍ഷകസമരം ദല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് ഇരച്ചെത്തിയിട്ട് എട്ട് മാസത്തോളമായി. എന്നാൽ ഈ പ്രതിഷേധത്തിൽ എത്ര കർഷകർ മരിച്ചു എന്ന ചോദ്യത്തിന്, കണക്കുകൾ ലഭ്യമല്ല എന്ന മറുപടിയാണ്  കേന്ദ്ര സർക്കാർ നൽകിയത്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ഒരു ചോദ്യത്തിന് നൽകിയ മറുപടി ഇതിൻ്റെ ഉദാഹരണമാണ്. 'പ്രക്ഷോഭത്തിനിടെ നടന്ന കർഷക മരണത്തെക്കുറിച്ചുള്ള' റിപ്പോർട്ട്‌ ചില എം.പിമാർ ജൂലൈ ഇരുപതിന് മന്ത്രി തോമറിനോട് ചോദിക്കുകയുണ്ടായി. 'പ്രതിഷേധത്തിനിടെ കർഷകർ മരിച്ചതായി ഒരു രേഖയുമില്ല, അതുകൊണ്ട് തന്നെ അത്തരം കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ നിർദ്ദേശമില്ല- ഇതായിരുന്നു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്. ഗവൺമെൻ്റിൻ്റെ കൈയിൽ കണക്കുകളില്ലെങ്കിലും, എത്ര പേർക്ക് ഇതുവരെ ജീവൻ നഷ്ടപ്പെട്ടുവെന്ന് പഞ്ചാബിലെ ഓരോ കർഷകന്നും അവരുടെ കുടുംബങ്ങൾക്കും നന്നായി അറിയാം. 537 കർഷകരാണ് പ്രക്ഷോഭത്തിൽ ഇതുവരെ മരിച്ചതെന്നാണ് എസ്.കെ.എം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.

'കടുത്ത തണുപ്പ്, ചൂട്, മഴ, മറ്റ് അപകടങ്ങൾ എന്നിവ നേരിട്ടാണ് പാവം കർഷകർ മരിച്ചത്. എന്നാൽ, അതിന്റെ കണക്ക് പോലുമില്ലെന്ന് സർക്കാർ പറയുന്നുണ്ടങ്കിൽ എത്ര മനുഷ്യത്വമില്ലായ്മയാണ് അവർ കാണിക്കുന്നത്'! കർഷകർ ചോദിക്കുന്നു. ഇത് ശരിയാണ് എന്നതിൻ്റെ തെളിവുകളാണ് കഴിഞ്ഞ ദിവസം എസ്‌.കെ.എം പങ്കുവെച്ചത്.2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ അവർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. മരിച്ച കർഷകരുടെ ഫോട്ടോയും വിശദാംശങ്ങളും അടങ്ങികൊണ്ടാണ് ബ്ലോഗ് നിർമിച്ചിട്ടുള്ളത്.കർഷകരുടെ മരണത്തെക്കുറിച്ചുള്ള സമാനമായ അനുസ്മരണ പേജും ട്രോളി ടൈംസ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

ശ്രീ മുക്തർ സാഹിബ് ജില്ലയിലെ ഭട്ടി വാല ഗ്രാമത്തിലെ കുൽവന്ത് സിംഗ്, അതിർത്തിയിൽ കർഷകരുടെ പ്രതിഷേധത്തിൽ തന്റെ മൂത്ത മകൻ ബോഹർ സിങ്ങിന്റെ വിയോഗത്തെ കുറിച് പറഞ്ഞത് ഇങ്ങനെയാണ്; 'സർക്കാരിന് എല്ലാം അറിയാം. അവരുടെ അടുത്ത് എല്ലാ രേഖകളുമുണ്ടെങ്കിലും അവർ അത് പുറത്ത് വിടില്ല. കാരണം, കർഷകരുടെ ത്യാഗവും അവരുടെ ന്യായമായ പ്രതിഷേധവും അംഗീകരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അല്ലങ്കിൽ തയ്യാറാകുകയില്ല. ഒരു സെലിബ്രിറ്റി മരിക്കുകയോ, ഒരു വി.ഐ.പിയുടെ വീട്ടിൽ പ്രസവം നടക്കുകയോ ചെയ്താൽ, അതേ നേതാക്കൾ തന്നെയാണ് അവരുടെ സാന്നിധ്യം അവിടെ ഉറപ്പാക്കുന്നത്. പക്ഷേ, കർഷകരുടെ കാര്യം വരുമ്പോൾ അവർ ഞങ്ങളെ അവഗണിക്കുന്നു. അത്തരമൊരു ഹൃദയമില്ലാത്ത സർക്കാരിൽ ഞങ്ങൾക്ക് യാതൊരു പ്രതീക്ഷയുമില്ല'.

ഇതേ ജില്ലയിലെ മറ്റൊരു കർഷകനായ ബർകണ്ടി ഗ്രാമത്തിൽ നിന്നുള്ള ഗുർമിത് സിംഗിനും പറയാനുള്ളത് സമാന അനുഭവങ്ങളാണ്. അദ്ദേഹത്തിന്റെ ഏക മകൻ യാദ്വീന്ദർ സിംഗ് ജനുവരി 26ന് തിക്രി അതിർത്തിയിൽ നിന്ന് മടങ്ങിവരുന്ന സമയത്താണ് അപകടത്തിൽ മരിച്ചത്. പാർലമെന്റിൽ തോമറിന്റെ മറുപടിയിൽ പ്രകോപിതനായ ഗുർമിത് പറഞ്ഞത്,

'ഇത്തരമൊരു സർക്കാരിനെ പ്രതി ലജ്ജിക്കുന്നു' എന്നാണ്. എത്ര കർഷകർ മരിച്ചുവെന്ന് അവർക്ക് നന്നായി അറിയാം, പക്ഷേ, അവർ ഞങ്ങളെ മാനസികമായി ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നു. എന്റെ വാർധക്യത്തിൽ എനിക്ക് ഏക പിന്തുണയാകേണ്ട എന്റെ മകനെയാണ് എനിക്ക് നഷ്ടപ്പെട്ടത്. അതോടെ ഞാൻ ആകെ തകർന്നുപോയി. എന്റെ മകന്റെ ത്യാഗത്തിനുള്ള പരിഹാരം മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കുക എന്നതാണ്. കൃഷിക്കാർക്കുവേണ്ടിയാണ് എന്റെ മകൻ രക്തസാക്ഷിയായത്'.

ക്രൻതികരി കിസാൻ യൂണിയൻ പ്രസിഡന്റായ ഡോ. ദർശൻ പാൽ ദി വയറിനോട്‌ പറഞ്ഞത് ഇങ്ങനെയാണ്. 'എത്ര കർഷകർ പ്രക്ഷോഭത്തിൽ മരിച്ചു എന്ന് മോഡി സർക്കാറിന് അറിയില്ലങ്കിൽ, ഞങ്ങൾക്ക് സ്വന്തമായി കണക്കെടുക്കാൻ കഴിയും. വിവരങ്ങൾ ശേഖരിക്കാൻ സർക്കാരിന് ചില ഏജൻസികളെ നിയോഗിക്കാമായിരുന്നു, പക്ഷേ, അവർക്ക് വേണ്ടത് ആളുകളെ വഴിതെറ്റിക്കുയാണ്. ഓക്സിജന്റെ അഭാവം മൂലം മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് പാർലമെന്റിൽ പറഞ്ഞ ഒരു സർക്കാരിൽ നിന്ന് ഇതിനപ്പുറം എന്ത് പ്രതീക്ഷിക്കാം"! അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിൽ ഇതുവരെ എത്ര കർഷകർ മരിച്ചുവെന്ന് പോലും അറിയില്ലെങ്കിൽ ഇത് എങ്ങനെയുള്ള സർക്കാരാണെന്ന് മറ്റൊരു മുതിർന്ന എസ്‌.കെ.എം നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ ചോദിച്ചു. പ്രതിഷേധത്തിൽ രിച്ച എല്ലാ കർഷകരുടെയും  രേഖ ഞങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. അത് പുറത്തുവിടും. അടിസ്ഥാനപരമായി, സർക്കാർ പൊതുജനങ്ങൾക്ക് വേണ്ടിയല്ല നിലനിൽക്കുന്നത്. മറിച്ച് അംബാനി, അദാനി തുടങ്ങിയ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ്” അദ്ദേഹം പറഞ്ഞു.

"മോദി സർക്കാരിന്റെ ഉദ്ദേശ്യം ആദ്യ ദിവസം മുതൽ തന്നെ മോശമാണ്. പാർലമെന്റിൽ അത്തരമൊരു പ്രസ്താവന ഇറക്കിയതിലൂടെ, കൃഷിക്കാരോടുള്ള തന്റെ സർക്കാരിന്റെ കടുത്ത മനോഭാവം തോമർ തെളിയിച്ചിട്ടുണ്ട്”-  അദ്ദേഹം കൂട്ടിച്ചേർത്തു.