Skip to content Skip to sidebar Skip to footer

Twitter

ഇന്ത്യയിൽ 220 കോടി ജനങ്ങൾക്ക് സൗജന്യമായി വാക്‌സിൻ: ബി.ജെ.പി വാദം തെറ്റ്
220 കോടി ജനങ്ങൾക്ക് സൗജന്യ കോവിഡ് വാക്‌സിൻ നൽകി എന്ന അവകാശവാദവുമായി ബി.ജെ.പിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജ് ഒരു പോസ്റ്റ് പങ്കുവച്ചിരുന്നു. "220 ആളുകൾക്ക് സൗജന്യമായി വാക്‌സിൻ നൽകൽ സാധ്യമാണ് എന്ന് എപ്പോഴെങ്കിലും നിങ്ങൾ കരുതിയിരുന്നോ? എന്നായിരുന്നു പ്രസ്തുത പോസ്റ്റ്. ബി.ജെ.പി ഔദ്യോഗിക പേജിന് പുറമേ കേന്ദ്രമന്ത്രി കൈലാഷ് ചൗധരി, ബി.ജെ.പി എം.പി ദിവ്യ കുമാരി, ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി രമേശ് പൊഖ്‌റിയാൽ നിഷാങ്ക്, ബിഹാർ ഉപമുഖ്യമന്ത്രി കതിഹർ പ്രസാദ് തുടങ്ങിയവരും സമാന അവകാശവാദം ഉന്നയിച്ച് കൊണ്ട്…
മുസ്ലിം യുവാവിനെ വിവാഹം കഴിക്കാതിരിക്കാൻ യാചിക്കുന്ന മാതാപിതാക്കൾ: വസ്തുത പരിശോധിക്കുന്നു
ഇന്ത്യയിലും കേരളത്തിലും സംഘ്പരിവാറും തുടർന്ന് ചില ക്രിസ്‌തീയ സഭകളും നിരന്തരമായി ആവർത്തിക്കുന്ന വാദമാണ് ലൗ ജിഹാദ്. വിവിധ സന്ദർഭങ്ങളിൽ ഇന്ത്യയിലെ പോലീസ് വൃത്തങ്ങളും പരമോന്നത കോടതി തന്നെയും ലൗ ജിഹാദ് എന്നൊന്ന് നിലനിൽക്കുന്നില്ല എന്ന് വ്യക്തമാക്കിയിട്ടുള്ളതുമാണ്. അപ്പോഴും മുസ്ലിം യുവാക്കൾ ഇതര മതത്തിൽ പെട്ട സ്ത്രീകളെ ദുരുദേശപരമായി വിവാഹം കഴിക്കുന്നുണ്ടെന്നും അതിൽ പല സ്ത്രീകളും സിറിയയിലേക്കും യമനിലേക്കും കടത്തപ്പെടുന്നുണ്ട് എന്നുമൊക്കെയുള്ള വാദങ്ങൾ ഇപ്പോഴും തുടരുന്നുണ്ട്. ഇതിനായി സാമൂഹിക മാധ്യമങ്ങളിൽ നിരന്തര ശ്രമങ്ങൾ നടക്കുന്നുമുണ്ട്. അത്തരമൊരു വീഡിയോ ഇപ്പൊൾ…
ഫാക്റ്റ് ചെക്കിങ് അനിവാര്യമാകുന്ന കാലം.
ട്വിറ്റര്‍ മുൻ സി.ഇ.ഒ ജാക്ക് ഡോർസി കേന്ദ്രസർക്കാറിനെതിരെ നടത്തിയ വിമർശനങ്ങൾ ഗുരുതരമാണ്. കർഷക സമരം നടന്ന സമയത്ത്, സമരത്തെ പിന്തുണക്കുന്നവരുടെയും, ചില മാധ്യമപ്രവർത്തകരുടെയും, കേന്ദ്രസർക്കാറിനെ നിരന്തരം വിമർശിക്കുന്നവരുടെയും അക്കൗണ്ടുകൾ മരവിപ്പിക്കാൻ സർക്കാർ ഭാഗത്ത് നിന്ന് സമ്മർദ്ദം ഉണ്ടായി എന്നാണ് ഡോർസിയുടെ വെളിപ്പെടുത്തൽ. അല്ലാത്തപക്ഷം ഓഫീസ് അടച്ചുപൂട്ടുമെന്നും ജീവനക്കാരുടെ വസതികളിൽ റെയ്ഡ് നടത്തുമെന്നും ഭീഷണിപ്പെടുത്തിയതായും പറയുന്നു. ഈ വെളിപ്പെടുത്തൽ പുറത്ത് വന്നതിന് പിന്നാലെ പ്രതിപക്ഷ പാർട്ടികളും ഇതര സാമൂഹിക രാഷ്ട്രീയ നിരീക്ഷകരും കേന്ദ്രസർക്കാറിനെതിരെ ശക്തമായ വിമർശനവുമായി രംഗത്ത് വന്നിട്ടുണ്ട്.…
കോൺഗ്രസ് വിജയത്തിൽ ആശംസ അറിയിച്ച് പാകിസ്ഥാൻ പ്രധാനമന്ത്രി: വസ്തുത പരിശോധിക്കുന്നു
കർണാടക നിയമസഭാ തെരഞ്ഞെടുപ്പിലെ കോൺഗ്രസ് വിജയം രാജ്യത്തെ പ്രധാന ചർച്ച വിഷയങ്ങളിൽ ഒന്നായിരുന്നു. കോൺഗ്രസിന്റെ തിരിച്ചുവരവ് പ്രതീക്ഷയോടെ കാണുന്ന വലിയൊരു കൂട്ടം ജനവിഭാഗങ്ങൾക്ക് അതൊരു ആഘോഷവും ആയിരുന്നു. എന്നാൽ, കോൺഗ്രസ് വിജയം ബി.ജെ.പിയും അവരെ അനുകൂലിക്കുന്നവരും പല നുണ പ്രചാരണങ്ങൾക്കും വേണ്ടി ഉപയോഗിക്കുന്നുണ്ട്. കർണാടകയിൽ തെരെഞ്ഞെടുപ്പ് ഫലം വന്നതിനെ തുടർന്ന് പാകിസ്ഥാൻ പതാക ഉയർത്തി വിജയം ആഘോഷിക്കുന്നു എന്ന പ്രചാരണത്തിന്റെ വസ്തുത മുമ്പ് പ്രസിദ്ധികരിച്ചിരുന്നു. ഇത്തരത്തിലുള്ള വ്യാജ പ്രചാരണങ്ങളിൽ ഇപ്പോഴും സാമൂഹിക മാധ്യമങ്ങളിൽ തുടരുകയാണ്. അതിൽ ഏറ്റവും…
കേരളത്തിൽ ആർ.എസ്.എസ് പ്രവർത്തക ജിഹാദികളാൽ കൊല്ലപ്പെട്ടോ? വസ്തുത പരിശോധിക്കുന്നു
ഒരു സ്ത്രീയെ കാറിൽ നിന്ന് വലിച്ച് പുറത്തേക്ക് കൊണ്ടു വന്ന് വെടിവെച്ച് കൊല്ലുന്ന വീഡിയോ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ആർ.എസ്.എസ് പ്രവർത്തകയെ ജിഹാദികൾ ചേർന്ന് നടുറോഡിൽ വെച്ച് കൊലപ്പെടുത്തുന്നു എന്ന പേരിലാണ് വീഡിയോ പ്രചരിക്കുന്നത്. “RSS supporter woman shot dead by Jihadis” എന്ന തലക്കെട്ടോടെ ട്വിറ്ററിൽ വിവിധ അക്കൗണ്ടിൽ നിന്നായി ഈ വീഡിയോ ഷെയർ ചെയ്തതായി കാണാം. "കേരളത്തിൽ ആർ.എസ്.എസ് അനുഭാവിയായ ഒരു സ്ത്രീയെ മുസ്ലീങ്ങൾ വെടിവച്ചു കൊല്ലുന്നു. വെടിവെച്ച ശേഷം…
അയോഗ്യത ഓർഡിനൻസ് രാഹുൽ ഗാന്ധി കീറി എറിഞ്ഞോ: വസ്തുത പരിശോധിക്കുന്നു.
മാനനഷ്ട കേസിൽ രണ്ട് വർഷം തടവ് വിധിക്കപ്പെട്ടതിനെ തുടർന്ന് 2013ൽ കോൺഗ്രസ് സർക്കാർ കൊണ്ടുവന്ന അയോഗ്യത ബില്ല് രാഹുൽ ഗാന്ധി അന്ന് കീറി എറിഞ്ഞതായും അതേ നിയമത്തിന്റെ അഭാവം മൂലമാണ് ഇന്ന് രാഹുൽ ഗാന്ധിക്ക് തന്നെ പാർലമെന്റ് അംഗത്വം നഷ്ടമാകുന്നത് എന്നുമുള്ള യാദൃശ്ചികത ചൂണ്ടിക്കാണിച്ച് മുഖ്യധാര മാധ്യമങ്ങളിലും സാമൂഹിക മാധ്യമങ്ങളിലും വ്യാപകമായി ചർച്ചകൾ നടക്കുന്നുണ്ട്. വസ്തുത പരിശോധിക്കുന്നു. നിലവിലെ നിയമപ്രകാരം രണ്ടോ അതിൽ അധികമോ വർഷം തടവിന് ശിക്ഷിക്കപ്പെടുന്ന പാർലമെന്റ് അംഗങ്ങളുടെ അംഗത്വം റദ്ദ് ചെയ്യപ്പെടും. ഈ…
ഇന്ത്യൻ സമ്പദ് ഘടന ശ്രീലങ്കയെ പോലെയാവുമെന്ന് രഘുറാം രാജൻ പറഞ്ഞോ?
മുൻ റിസർവ് ബാങ്ക് ഗവർണർ രഘുറാം രാജൻ, "ആളുകൾ അവരുടെ പണം സൂക്ഷിച്ച് വെക്കേണ്ടതുണ്ടെന്നും നമ്മുടെ അവസ്ഥ ശ്രീലങ്കയെ പോലെയാകുന്നു" എന്നും പറഞ്ഞതായി സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. റിസർവ് ബാങ്ക് ഗവർണർ ആയിരിക്കെ തന്നെ ഗവർമെന്റുമായി പലതരം വിയോജിപ്പുകൾ അദ്ദേഹത്തിനുണ്ടായിരുന്നു. അത്യാവശ്യ ഘട്ടങ്ങളിൽ പോലും സർക്കാരിൽ നിന്ന് വേണ്ട വിധത്തിലുള്ള സഹകരണങ്ങൾ ഉണ്ടായില്ലെന്ന് അദ്ദേഹം മുമ്പ് പറഞ്ഞിരുന്നു. ഗവർണർ പദവി ഒഴിഞ്ഞതിന് ശേഷം രഘുറാം രാജനെതിരെ ഇത്തരം പല പ്രചാരണങ്ങളും ഉണ്ടായിട്ടുണ്ട്. വസ്തുത: ഇന്ത്യൻ…
ഡൽഹി യുവതിയുടെ കൊലപാതകം “ലൗ ജിഹാദോ”?
പടിഞ്ഞാറൻ ഡൽഹിയിലെ ധാബായിൽ നിക്കി യാദവ് എന്ന യുവതിയെ കാമുകൻ സാഹിൽ ചാർജിംഗ് കേബിൾ ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത് അടുത്തിടെ വാർത്തകളിൽ ഇടം നേടിയിരുന്നു. എന്നാൽ പിന്നീട് ഈ സംഭവം സോഷ്യൽ മീഡിയയിൽ ‘ലവ് ജിഹാദ്’ രീതിയിൽ പ്രചരിപ്പിക്കാൻ തുടങ്ങി. വസ്തുത പരിശോധിക്കുന്നു. Mahipal Singh Rawat എന്ന വ്യക്തി ട്വിറ്ററിൽ ഈ വാർത്ത പോസ്റ്റ് ചെയ്തത് "റോസ് ഡേ, പ്രൊപോസ് ഡേ, വാലന്റൈൻ ഡേ ഒക്കെ പെൺകുട്ടികൾക്ക് മനസിലാകും, എന്നാൽ ലൗ ജിഹാദ് മാത്രം…
കശ്മീർ ഫയൽസിന് ദാദാസാഹിബ് ഫാൽകെ അവാർഡ്: വസ്തുത പരിശോധിക്കുന്നു.
സിനിമ മേഖലയിലെ മികച്ച സംഭാവനകൾക്ക് സർക്കാർ നൽകി വരുന്ന ദാദാസാഹിബ് ഫാൽകെ അവാർഡിൽ മികച്ച ചിത്രമായി 'കശ്മീർ ഫയൽസ്' തെരഞ്ഞെടുക്കപ്പെട്ടുവെന്ന വാർത്ത വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഫെബ്രുവരി 21 ചൊവ്വാഴ്ച, നിരവധി വാർത്താമാധ്യമങ്ങളും ചിത്രത്തിൻ്റെ സംവിധായകൻ വിവേക് ​​അഗ്നിഹോത്രിയും, "മികച്ച സിനിമ" വിഭാഗത്തിൽ 2023-ലെ ദാദാ സാഹിബ് ഫാൽകെ അവാർഡ് ദ കശ്മീർ ഫയൽസിന് ലഭിച്ചതായി വാർത്തകൾ പങ്കുവെച്ചിരുന്നു. ANNOUNCEMENT:#TheKashmirFiles wins the ‘Best Film’ award at #DadaSahebPhalkeAwards2023. “This award is dedicated to…
“ടീം ഹോർഹെ”: വ്യാജ വാർത്തകളുടെ ആഗോള സ്വകാര്യ വിപണി ജനാധിപത്യത്തെ വെല്ലുവിളിക്കുന്നതെങ്ങനെ?
സോഷ്യൽ മീഡിയ ഹാക്കിംഗ്, അട്ടിമറി, ആസൂത്രിതമായി വ്യാജ വാർത്തകൾ പ്രചരിപ്പിക്കൽ എന്നിവയിലൂടെ വിവിധ പ്രദേശങ്ങളിലായി 30-ലധികം തെരഞ്ഞെടുപ്പുകളിൽ കൃത്രിമം കാണിച്ച, ഇസ്രായേലി കോൺട്രാക്ടർമാരുടെ ഒരു സംഘത്തെ സംബന്ധിച്ച വിവരങ്ങൾ 'ഫോർബിഡൻ സ്റ്റോറീസ്' പുറത്തുകൊണ്ടുവന്നിരുന്നു. "ഹോർഹെ" എന്ന അപരനാമത്തിൽ പ്രവർത്തിക്കുന്ന, 50 കാരനായ മുൻ ഇസ്രായേലി പ്രത്യേക സേനാംഗം താൽ ഹനാനാണ് "ടീം ഹോർഹെ" എന്ന രഹസ്യ യൂണിറ്റിന് നേതൃത്വം നൽകുന്നത്. രണ്ട് പതിറ്റാണ്ടിലേറെയായി വിവിധ രാജ്യങ്ങളിലെ തിരഞ്ഞെടുപ്പുകൾ അട്ടിമറിക്കാൻ ഈ യൂണിറ്റ് പരിശ്രമിച്ചിട്ടുണ്ട്. താൽ ഹനാൻ…
ഹിൻഡൻബർഗ് സ്ഥാപകനൊപ്പം രാഹുൽ ഗാന്ധി: പ്രചാരണം തെറ്റ്.
അദാനി ഗ്രൂപ്പിനെതിരെ കള്ളപ്പണം വെളുപ്പിക്കൽ, ഓഹരി വിപണി കൃത്രിമം തുടങ്ങിയ ആരോപണങ്ങൾ ഉന്നയിച്ച ഹിൻഡൻബർഗ് റിപ്പോർട്ടിന് പിന്നിൽ രാഹുൽ ഗാന്ധിയാണെന്ന കുറിപ്പോടെ, ഹിൻഡൻബർഗ് റിസർച്ചിന്റെ സ്ഥാപകൻ നഥാൻ ആൻഡേഴ്സണുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നിൽക്കുന്ന ചിത്രം സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. रिश्ता गोरों से सदियों व पुश्तों पुराना है..! ये पप्पू कांग्रेस के युवराज के साथ खड़े हैं महाशय हिडनबर्ग के…
കേരളത്തിൽ മുസ്ലിം യുവാവിനെ ആക്രമിക്കുന്ന ഹിന്ദു സ്ത്രീകൾ: പ്രചരിക്കുന്ന വീഡിയോ തെറ്റ്.
ഒരു യുവാവിനെ ഏതാനും സ്ത്രീകൾ ആക്രമിക്കുന്ന വീഡിയോ, കേരളത്തിലെ ഹിന്ദു സ്ത്രീകൾ മുസ്ലിമായ യുവാവിനെ ആക്രമിക്കുന്നു എന്ന പേരിൽ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ട്വിറ്ററിലും ഫേസ്ബുക്കിലും ആയി ഒട്ടനവധി പേരാണ് വീഡിയോ കാണുകയും പ്രചരിപ്പിക്കുകയും ചെയ്തിട്ടുള്ളത്. വസ്തുത പരിശോധിക്കുന്നു. "കേരളത്തിൽ മോശമായി പെരുമാറിയതിനെ തുടർന്ന് മുസ്ലീം യുവാവിനെ ഹിന്ദു പെൺകുട്ടികൾ ആക്രമിച്ചു. കേരളത്തിൽ ഉണർവ് തുടങ്ങിയിട്ടുണ്ട്. തീ ആളിപ്പടരുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. ലവ് ജിഹാദിനെ തടയാനുള്ള ശരിയായ മാർഗമാണിത്. നമ്മുടെ പെൺകുട്ടികളുടെ ദുർഗ അവതാരം അവരെ കാണിക്കണം"…
സിദ്ദിഖ് കാപ്പന്റെ പേരിലുള്ള ട്വിറ്റർ അക്കൗണ്ട് വ്യാജം.
രണ്ട് വർഷത്തിലേറെ ജയിലിൽ കഴിഞ്ഞതിന് ശേഷം ഫെബ്രുവരി 2ന് മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പൻ ജയിൽമോചിതനായി. സിദ്ദിഖ് കാപ്പന്റെ പേരിൽ 9000 ൽ കൂടുതൽ ഫോളോവേഴ്‌സുള്ള ഒരു ട്വിറ്റർ അക്കൗണ്ട് ഇപ്പോൾ സമൂഹ മാധ്യമത്തിൽ സജീവമാണ്. സിദ്ദിഖ് കാപ്പന്റെ മോചനത്തെക്കുറിച്ച് വിവിധ മാധ്യമങ്ങളിൽ വന്ന വാർത്തകളും, ട്വീറ്റുകളും ഈ അക്കൗണ്ട് റീട്വീറ്റ് ചെയ്‌തിട്ടുമുണ്ട്. പ്രധാനമന്ത്രി ഉൾപ്പെടെയുള്ള ബി.ജെ.പി നേതാക്കളുടെ നിരവധി ട്വീറ്റുകളുമായി അക്കൗണ്ട് സംവദിക്കുകയും ചെയ്‌തിട്ടുണ്ട്. ഭാരത് ജോഡോ യാത്ര സംബന്ധിച്ച ട്വീറ്റുകളും അക്കൗണ്ടിൽ നിന്ന് ഷെയർ…
2022ൽ സർക്കാർ ബ്ലോക് ചെയ്യാൻ ആവശ്യപ്പെട്ടത് 3,400ൽ അധികം ട്വിറ്റർ ലിങ്കുകൾ
2022ൽ മാത്രം കേന്ദ്ര സർക്കാർ 3,400ൽ അധികം ട്വിറ്റർ ലിങ്കുകൾ ബ്ലോക് ചെയ്യാനായി ഉത്തരവിട്ടു. വിവരാവകാശം വഴി ലഭ്യമായ കണക്കുകളിലാണ് ഇത് വ്യക്തമാക്കുന്നത്. 2014ൽ സർക്കാർ ബ്ലോക് ചെയ്ത ട്വിറ്റർ ലിങ്കുകളുടെ എട്ടിരട്ടിയാണ് ഈ കണക്ക്. വിവരാവകാശ പ്രവർത്തകൻ വെങ്കടേഷ് നായികിന്റെ അപേക്ഷയ്ക്കുള്ള മറുപടിയിലാണ് ഈ വിവരം ലഭ്യമായത്. 2021ലെ ഐടി നിയമമനുസരിച്ച് സാമൂഹ്യ, ഡിജിറ്റൽ മാധ്യമങ്ങളിലെ ഉള്ളടക്കങ്ങൾ നിയന്ത്രിക്കുന്നതിനായി, വിവിധ സർക്കാർ വകുപ്പുകൾക്കിടയിൽ നടക്കുന്ന നടപടികളെക്കുറിച്ചുള്ള വിവരങ്ങൾ ലഭ്യമാക്കാൻ നൽകിയ അപേക്ഷ ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ്…
മുൻ ട്വിറ്റർ സി.ഇ.ഒ പരാഗ് അഗർവാളിനെ എഫ്.ബി.ഐ അറസ്റ്റ് ചെയ്‌തുവെന്ന വാർത്ത തെറ്റ്.
മുൻ ട്വിറ്റർ സി.ഇ.ഒ പരാഗ് അഗർവാൾ, "കുട്ടികളുടെ അശ്ലീലചിത്രങ്ങൾ കൈവശം വെച്ചതിന് അറസ്റ്റ് ചെയ്യപ്പെട്ടു" എന്ന വാർത്ത സ്ക്രീൻഷോട് സഹിതം സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. 'വാൻകൂവർ ടൈംസിൽ' ഡിസംബർ 23 ന് പ്രസിദ്ധീകരിച്ച ഒരു ലേഖനത്തിന്റെ സ്ക്രീൻഷോട്ടാണ് പ്രചരിപ്പിക്കപ്പെടുന്നത്. ഇലോൺ മസ്‌ക് നൽകിയ സൂചനയെത്തുടർന്നാണ് അറസ്റ്റ് ഉണ്ടായതെന്നും ലേഖനത്തിൽ പറയുന്നു. വസ്‌തുത: ഇതു സംബന്ധിച്ച് നടത്തിയ കീവേർഡ് സേർച്ചിൽ അഗർവാളിന്റെ അറസ്റ്റിനെ കുറിച്ചുള്ള വാർത്തകളൊന്നും കണ്ടെത്താൻ കഴിഞ്ഞില്ല. സാൻ ഫ്രാൻസിസ്കോയിലെ എഫ്.ബി.ഐ ഡാറ്റാബേസിലും…
പാരീസിൽ റോഡ് ഉപരോധിച്ച് നമസ്‌കരിക്കുന്ന മുസ്‌ലിംകൾ: പ്രചരിക്കുന്ന വീഡിയോ വ്യാജം
റോഡിന് നടുവിൽ സുരക്ഷാ ജാക്കറ്റുമായി ഇരിക്കുന്ന ഒരു കൂട്ടം ആളുകളെ പ്രകോപിതരായ ചില വ്യക്തികൾ വലിച്ചിഴക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഫ്രാൻസിലെ ഒരു തെരുവിൽ, വാഹന ഗതാഗതം തടഞ്ഞുകൊണ്ട് നമസ്കരിക്കുന്ന മുസ്ലിംകളെ നാട്ടുകാർ നീക്കം ചെയ്യാൻ ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ എന്ന രീതിയിലാണ് ഇത് പ്രചരിക്കപ്പെടുന്നത്. മധു പൂർണിമ കിഷ്വാർ എന്ന ട്വിറ്റർ ഹാൻഡിൽ ഈ ദൃശ്യം പങ്കുവെച്ചുകൊണ്ട് എഴുതിയതിങ്ങനെ; “ആളുകൾ കാറുകളിൽ നിന്ന് ഇറങ്ങി, 'നമാസികൾ' കൈവശപ്പെടുത്തിയ റോഡുകൾ വൃത്തിയാക്കുന്നു”. മുസ്‌ലിം എന്ന വാക്കിന്…
‘ഡിജിറ്റൽ യുഗത്തിലെ ഇസ്ലാമോഫോബിയ’, ഉമർ ബട്ലറിന്റെ പഠനം ഫാക്റ്റ്ഷീറ്റ്‌സ് പരിശോധിക്കുന്നു.
വിദ്വേഷത്തിന്റെ ഓൺലൈൻ പ്രകടനങ്ങൾ ന്യൂനപക്ഷങ്ങൾക്ക് എതിരെയുള്ള ഓഫ് ലൈൻ ആക്രമണങ്ങൾക്ക് പ്രേരകമാകുകയും അത്തരം ആക്രമണങ്ങൾ ഓൺലൈൻ ആയി രേഖപ്പെടുത്തുകയും ചെയ്യുന്നതിന്റെ പ്രാഥമിക ഉദാഹരണം ആണ് ബ്രെന്റൻ ടാരന്റ. ഓൺലൈൻ വഴി ഭീകരവൽക്കരിക്കപ്പെട്ട ടാരന്റ് ന്യൂസീലൻഡ് പള്ളിക്കകത്ത് വെച്ച് 51 പേരെ വെടിവെച്ചു കൊല്ലുന്നത് തത്സമയം സംപ്രേഷണം ചെയ്യുകയും ചെയ്തു. കണ്ടെത്തലുകൾ ട്വിറ്ററിൽ 2019 ഓഗസ്റ്റ് 28നും 2021 ഓഗസ്റ്റ് 27നും ഇടയിൽ 3,759,180 ഇസ്ലാമോഫോബിക് പോസ്റ്റുകൾ ഉണ്ടായിട്ടുണ്ട്. ഇന്ത്യ, യു.എസ്, യു.കെ എന്നിവിടങ്ങളിൽ നിന്ന് മാത്രം ആണ്…
ട്വിറ്ററിൽ ആ ഏജൻ്റ് എന്താണ് ചെയ്തത്?
ട്വിറ്ററിൻ്റെ മുൻ സുരക്ഷാ മേധാവി പീറ്റർ സാറ്റ്‌കോയുടെ വെളിപ്പെടുത്തൽ! ട്വിറ്ററിന്റെ ശമ്പളപ്പട്ടികയിൽ തങ്ങളുടെ "ഏജൻ്റുമാരിൽ ഒരാളെ" ഉൾപ്പെടുത്താൻ ഇന്ത്യയിലെ ഭരണകൂടം തങ്ങളെ നിർബന്ധിച്ചതായി ട്വിറ്റർ മുൻ സുരക്ഷാ മേധാവി പീറ്റർ സാറ്റ്‌കോ. 2022 ഓഗസ്റ്റ് 23ന്, വാഷിംഗ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തതനുസരിച്ച്, സർക്കാർ "തീവ്രമായ പ്രതിഷേധങ്ങൾ" നേരിട്ട സന്ദർഭത്തിൽ ഈ "ഏജന്റിന്" ട്വിറ്റർ യുസേഴ്‌സിന്റെ ഡാറ്റയിലേക്ക് ആക്സസ് നൽകിയിരുന്നവെന്നും പീറ്റർ സാറ്റ്‌കോ സമർപ്പിച്ച പരാതിയിൽ പറയുന്നു. The complaint from former head of security Peiter…
ട്വിറ്ററിനെ ഭയക്കുന്ന ഭരണകൂടം.
2021 ജൂലൈ - ഡിസംബർ കാലത്ത് മൈക്രോബ്ലോഗിംഗ് പ്ലാറ്റ്‌ഫോമായ ട്വിറ്ററിനോട് ഏറ്റവും കൂടുതൽ പോസ്റ്റുകൾ നീക്കം ചെയ്യണമെന്ന ആവശ്യം നിയമപരമായി ഉന്നയിച്ചതിൽ ഇന്ത്യ ഒന്നാമത്. മാധ്യമ പ്രവർത്തകരുടെയും മാധ്യമ സ്ഥാപനങ്ങളുടെയും വെരിഫൈഡ് അക്കൗണ്ടുകളിലെ കണ്ടന്റുകൾ നീക്കംചെയ്യാനുള്ള നിയമപരമായ അഭ്യർത്ഥനകൾ സമർപ്പിച്ചതിൻ്റെ കണക്കാണിത്. ആകെ ട്വിറ്റർ അക്കൗണ്ടുകളിലെ വിവരങ്ങൾ തേടുന്നതിൽ ഒന്നാമത് അമേരിക്കയാണ്. തൊട്ടു പിന്നിൽ തന്നെ ഇന്ത്യയുണ്ട്. കണ്ടന്റ് നീക്കം ചെയ്യാനായി ട്വിറ്ററിലേക്ക് വരുന്ന ആകെ അപേക്ഷകളുടെ 19 ശതമാനവും ഇന്ത്യയിൽ നിന്നാണെന്ന് ട്വിറ്ററിന്റെ ഏറ്റവും…
ഓൺലൈൻ ഉള്ളടക്കങ്ങളെ സർക്കാർ എന്തിന് ഭയക്കുന്നു?
ഗൂഗിൾ ട്രാൻസ്പരൻസി റിപ്പോർട്ട് പരിശോധിക്കുന്നു: 2021 ൽ കണ്ടന്റ് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി ഗവൺമെൻ്റ് ഗൂഗ്ളിനെ സമീപിച്ചത് ഏകദേശം 4000 തവണ. 2020ൽ ഏകദേശം 2000 തവണ ഈ ആവശ്യം പറഞ്ഞ് ഗൂഗ്ളിനെ സമീപിപ്പിച്ചിട്ടുണ്ട്. 2014 നു ശേഷം ഇത്തരം അഭ്യർത്ഥനകളിൽ വലിയ വർധനവ്. ഗൂഗ്ൾ വെബ് സെർച്ച്, യു റ്റ്യൂബ്, ഗൂഗ്ൾ പ്ലേ തുടങ്ങിയവയിൽ നിന്ന് കണ്ടന്റുകൾ നീക്കം ചെയ്യാനാണ് സർക്കാർ ശ്രമിക്കുന്നത്. കണ്ടൻ്റ് ഒഴിവാക്കാനുള്ള ആവശ്യം ഏറ്റവും കൂടുതൽ ലഭിച്ചിട്ടുള്ളത്…

Get notified on latest updates.

You can unsubscribe anytime.

Factsheets © 2024. All Rights Reserved.

2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ സമരക്കാർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. ബ്ലോഗിൽ പങ്കുവെച്ച കണക്കുകൾ അനുസരിച്ച്, 537 പേരാണ് ഇതുവരെ മരിച്ചിട്ടുള്ളത്.

2021 ജൂലൈ 22ന് ദൽഹി ജന്തർമന്ദറിൽ ഇരുനൂറ് പേർ സമരം ആരംഭിച്ചതോടെ, ജനദ്രോഹ നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. 21 ന് ബുധനാഴ്ച്ച ലഭിച്ച പൊലീസ് അനുമതിയോടെ ഇരുനൂറ് പേരടങ്ങുന്ന കര്‍ഷകരുടെ സംഘമാണ് ഇപ്പോൾ ജന്തര്‍ മന്തറില്‍ സമരം തുടരുന്നത്. യോഗേന്ദ്ര യാദവ്, ശിവകുമാര്‍ കക്കാജി, ഹനന്‍മല്ലേ തുടങ്ങിയ പ്രധാന കര്‍ഷക നേതാക്കളെല്ലാം ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് എത്തി ചേര്‍ന്നിരുന്നു. ദിവസവും 200 കർഷകരാണ് ജന്തർ മന്തറിലേക്ക് വരുന്നത്. ബാക്കിയുള്ളവർ അതിർത്തിയിൽ പ്രതിഷേധം തുടരുന്നുണ്ട്.  വിജയം വരെ തുടരുന്ന പോരാട്ടമാണിതെന്ന് കർഷക പ്രക്ഷോഭ നേതാക്കൾ പറയുന്നു.

ജനദ്രോഹകരമായ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ നടക്കുന്ന കര്‍ഷകസമരം ദല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് ഇരച്ചെത്തിയിട്ട് എട്ട് മാസത്തോളമായി. എന്നാൽ ഈ പ്രതിഷേധത്തിൽ എത്ര കർഷകർ മരിച്ചു എന്ന ചോദ്യത്തിന്, കണക്കുകൾ ലഭ്യമല്ല എന്ന മറുപടിയാണ്  കേന്ദ്ര സർക്കാർ നൽകിയത്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ഒരു ചോദ്യത്തിന് നൽകിയ മറുപടി ഇതിൻ്റെ ഉദാഹരണമാണ്. 'പ്രക്ഷോഭത്തിനിടെ നടന്ന കർഷക മരണത്തെക്കുറിച്ചുള്ള' റിപ്പോർട്ട്‌ ചില എം.പിമാർ ജൂലൈ ഇരുപതിന് മന്ത്രി തോമറിനോട് ചോദിക്കുകയുണ്ടായി. 'പ്രതിഷേധത്തിനിടെ കർഷകർ മരിച്ചതായി ഒരു രേഖയുമില്ല, അതുകൊണ്ട് തന്നെ അത്തരം കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ നിർദ്ദേശമില്ല- ഇതായിരുന്നു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്. ഗവൺമെൻ്റിൻ്റെ കൈയിൽ കണക്കുകളില്ലെങ്കിലും, എത്ര പേർക്ക് ഇതുവരെ ജീവൻ നഷ്ടപ്പെട്ടുവെന്ന് പഞ്ചാബിലെ ഓരോ കർഷകന്നും അവരുടെ കുടുംബങ്ങൾക്കും നന്നായി അറിയാം. 537 കർഷകരാണ് പ്രക്ഷോഭത്തിൽ ഇതുവരെ മരിച്ചതെന്നാണ് എസ്.കെ.എം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.

'കടുത്ത തണുപ്പ്, ചൂട്, മഴ, മറ്റ് അപകടങ്ങൾ എന്നിവ നേരിട്ടാണ് പാവം കർഷകർ മരിച്ചത്. എന്നാൽ, അതിന്റെ കണക്ക് പോലുമില്ലെന്ന് സർക്കാർ പറയുന്നുണ്ടങ്കിൽ എത്ര മനുഷ്യത്വമില്ലായ്മയാണ് അവർ കാണിക്കുന്നത്'! കർഷകർ ചോദിക്കുന്നു. ഇത് ശരിയാണ് എന്നതിൻ്റെ തെളിവുകളാണ് കഴിഞ്ഞ ദിവസം എസ്‌.കെ.എം പങ്കുവെച്ചത്.2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ അവർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. മരിച്ച കർഷകരുടെ ഫോട്ടോയും വിശദാംശങ്ങളും അടങ്ങികൊണ്ടാണ് ബ്ലോഗ് നിർമിച്ചിട്ടുള്ളത്.കർഷകരുടെ മരണത്തെക്കുറിച്ചുള്ള സമാനമായ അനുസ്മരണ പേജും ട്രോളി ടൈംസ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

ശ്രീ മുക്തർ സാഹിബ് ജില്ലയിലെ ഭട്ടി വാല ഗ്രാമത്തിലെ കുൽവന്ത് സിംഗ്, അതിർത്തിയിൽ കർഷകരുടെ പ്രതിഷേധത്തിൽ തന്റെ മൂത്ത മകൻ ബോഹർ സിങ്ങിന്റെ വിയോഗത്തെ കുറിച് പറഞ്ഞത് ഇങ്ങനെയാണ്; 'സർക്കാരിന് എല്ലാം അറിയാം. അവരുടെ അടുത്ത് എല്ലാ രേഖകളുമുണ്ടെങ്കിലും അവർ അത് പുറത്ത് വിടില്ല. കാരണം, കർഷകരുടെ ത്യാഗവും അവരുടെ ന്യായമായ പ്രതിഷേധവും അംഗീകരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അല്ലങ്കിൽ തയ്യാറാകുകയില്ല. ഒരു സെലിബ്രിറ്റി മരിക്കുകയോ, ഒരു വി.ഐ.പിയുടെ വീട്ടിൽ പ്രസവം നടക്കുകയോ ചെയ്താൽ, അതേ നേതാക്കൾ തന്നെയാണ് അവരുടെ സാന്നിധ്യം അവിടെ ഉറപ്പാക്കുന്നത്. പക്ഷേ, കർഷകരുടെ കാര്യം വരുമ്പോൾ അവർ ഞങ്ങളെ അവഗണിക്കുന്നു. അത്തരമൊരു ഹൃദയമില്ലാത്ത സർക്കാരിൽ ഞങ്ങൾക്ക് യാതൊരു പ്രതീക്ഷയുമില്ല'.

ഇതേ ജില്ലയിലെ മറ്റൊരു കർഷകനായ ബർകണ്ടി ഗ്രാമത്തിൽ നിന്നുള്ള ഗുർമിത് സിംഗിനും പറയാനുള്ളത് സമാന അനുഭവങ്ങളാണ്. അദ്ദേഹത്തിന്റെ ഏക മകൻ യാദ്വീന്ദർ സിംഗ് ജനുവരി 26ന് തിക്രി അതിർത്തിയിൽ നിന്ന് മടങ്ങിവരുന്ന സമയത്താണ് അപകടത്തിൽ മരിച്ചത്. പാർലമെന്റിൽ തോമറിന്റെ മറുപടിയിൽ പ്രകോപിതനായ ഗുർമിത് പറഞ്ഞത്,

'ഇത്തരമൊരു സർക്കാരിനെ പ്രതി ലജ്ജിക്കുന്നു' എന്നാണ്. എത്ര കർഷകർ മരിച്ചുവെന്ന് അവർക്ക് നന്നായി അറിയാം, പക്ഷേ, അവർ ഞങ്ങളെ മാനസികമായി ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നു. എന്റെ വാർധക്യത്തിൽ എനിക്ക് ഏക പിന്തുണയാകേണ്ട എന്റെ മകനെയാണ് എനിക്ക് നഷ്ടപ്പെട്ടത്. അതോടെ ഞാൻ ആകെ തകർന്നുപോയി. എന്റെ മകന്റെ ത്യാഗത്തിനുള്ള പരിഹാരം മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കുക എന്നതാണ്. കൃഷിക്കാർക്കുവേണ്ടിയാണ് എന്റെ മകൻ രക്തസാക്ഷിയായത്'.

ക്രൻതികരി കിസാൻ യൂണിയൻ പ്രസിഡന്റായ ഡോ. ദർശൻ പാൽ ദി വയറിനോട്‌ പറഞ്ഞത് ഇങ്ങനെയാണ്. 'എത്ര കർഷകർ പ്രക്ഷോഭത്തിൽ മരിച്ചു എന്ന് മോഡി സർക്കാറിന് അറിയില്ലങ്കിൽ, ഞങ്ങൾക്ക് സ്വന്തമായി കണക്കെടുക്കാൻ കഴിയും. വിവരങ്ങൾ ശേഖരിക്കാൻ സർക്കാരിന് ചില ഏജൻസികളെ നിയോഗിക്കാമായിരുന്നു, പക്ഷേ, അവർക്ക് വേണ്ടത് ആളുകളെ വഴിതെറ്റിക്കുയാണ്. ഓക്സിജന്റെ അഭാവം മൂലം മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് പാർലമെന്റിൽ പറഞ്ഞ ഒരു സർക്കാരിൽ നിന്ന് ഇതിനപ്പുറം എന്ത് പ്രതീക്ഷിക്കാം"! അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിൽ ഇതുവരെ എത്ര കർഷകർ മരിച്ചുവെന്ന് പോലും അറിയില്ലെങ്കിൽ ഇത് എങ്ങനെയുള്ള സർക്കാരാണെന്ന് മറ്റൊരു മുതിർന്ന എസ്‌.കെ.എം നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ ചോദിച്ചു. പ്രതിഷേധത്തിൽ രിച്ച എല്ലാ കർഷകരുടെയും  രേഖ ഞങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. അത് പുറത്തുവിടും. അടിസ്ഥാനപരമായി, സർക്കാർ പൊതുജനങ്ങൾക്ക് വേണ്ടിയല്ല നിലനിൽക്കുന്നത്. മറിച്ച് അംബാനി, അദാനി തുടങ്ങിയ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ്” അദ്ദേഹം പറഞ്ഞു.

"മോദി സർക്കാരിന്റെ ഉദ്ദേശ്യം ആദ്യ ദിവസം മുതൽ തന്നെ മോശമാണ്. പാർലമെന്റിൽ അത്തരമൊരു പ്രസ്താവന ഇറക്കിയതിലൂടെ, കൃഷിക്കാരോടുള്ള തന്റെ സർക്കാരിന്റെ കടുത്ത മനോഭാവം തോമർ തെളിയിച്ചിട്ടുണ്ട്”-  അദ്ദേഹം കൂട്ടിച്ചേർത്തു.