Skip to content Skip to sidebar Skip to footer

UAPA

യു.എ.പി.എ, ആറ് വർഷത്തിനിടയിൽ നടന്നത്‌ 8371 അറസ്റ്റ്. 94 ശതമാനം പേർ ജാമ്യമില്ലാതെ ജയിലിൽ തന്നെ
യു.എ.പി.എ പ്രകാരം, 2015നും 2020നും ഇടയിൽ അറസ്റ്റ് ചെയ്യപ്പെട്ടവരിൽ 3 ശതമാനത്തിൽ താഴെ മാത്രമാണ് ശിക്ഷിക്കപ്പെട്ടത്. 94 ശതമാനം പേരും വിചാരണ തടവുകാരായി ജയിലുകളിൽ കഴിയുകയാണ്. കുറ്റം ചുമത്തപ്പെട്ട 8,371 പേരിൽ 235 ആളുകളെ മാത്രമാണ് കുറ്റവാളികളായി കണ്ടെത്തിയത് എന്ന് നാഷണൽ ക്രൈം ബ്യൂറോ റിപ്പോർട്ട്. 2.80 മാത്രമാണ് ശിക്ഷാനിരക്ക്. യു.എ.പി.എയിൽ വിട്ടയക്കപ്പെടുന്നവരുടെ കണക്ക് 97.2 ശതമാനമാണ്. ഇത് യു.എ.പി.എ പ്രകാരമുള്ള മിക്ക കേസുകൾക്കും യാതൊരു മെറിറ്റുമില്ല എന്നാണ് സൂചിപ്പിക്കുന്നത്. യു.എ.പി.എ തടവുകാരന് ജാമ്യം ലഭിക്കാനുള്ള സാധ്യത…
‘നുണപ്രചാരണം നടത്തുന്ന മാധ്യമങ്ങൾ ശുദ്ധ വിഷമാണ്’ – ജയിലിൽ നിന്ന് ഉമർ ഖാലിദ് എഴുതുന്നു.
പ്രമുഖ എഴുത്തുകാരൻ രോഹിത് കുമാറിന്റെ തുറന്ന കത്തിന് മറുപടിയായി യു.എ.പി.എ ചുമത്തപ്പെട്ട് രണ്ട് വർഷമായി ജയിലിൽ കഴിയുന്ന വിദ്യാർത്ഥി നേതാവ് ഉമർ ഖാലിദ് എഴുതിയ കത്ത്. പ്രിയപെട്ട രോഹിത്, ജന്മദിന, സ്വാതന്ത്ര്യദിന ആശംസകൾക്ക് നന്ദി, എനിക്ക് കത്തെഴുതിയതിനും. നിങ്ങൾക്ക് സുഖമാണെന്ന് വിശ്വസിക്കുന്നു. ഈ അടഞ്ഞ ചുറ്റുപാടിനുള്ളിലാണെങ്കിലും നിങ്ങളുടെ തുറന്ന കത്ത് വായിക്കാൻ കഴിഞ്ഞതിൽ എനിക്ക് സന്തോഷമുണ്ട്. ഞാൻ നിങ്ങൾക്ക് മറുപടി എഴുതാൻ ഇരിക്കവേ, ഇന്ന് രാത്രി ജയിൽമോചിതരാകാൻ പോകുന്നവരുടെ പേരുകൾ ഉച്ചഭാഷിണിയിൽ വിളിച്ചുപറയുന്നത് എനിക്ക് കേൾക്കാം. സൂര്യാസ്തമയത്തിന്…
ഖുർറം പർവേസ്: “പുതിയ കാലത്തിന്റെ ദാവീദ്”.
ഫായിസ സി എ. 2022ൽ 'ഏറ്റവും സ്വാധീനം ചെലുത്തിയ നൂറു പേരിൽ' UAPA ചുമത്തപ്പെട്ട് ജയിലിൽ കഴിയുന്ന കാശ്മീരി മനുഷ്യാവകാശ പ്രവർത്തകനും മാധ്യമ പ്രവർത്തകനുമായ ഖുർറം പർവേസിനെയും ടൈം മാഗസിൻ ഉൾപ്പെടുത്തിയിരിക്കുന്നു. 2021 നവംബറിലാണ് ഖുർറം അറസ്റ്റ് ചെയ്യപ്പെടുന്നത്. "അദ്ദേഹത്തിൻ്റെ ശബ്ദം കാശ്മീരിൽ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ അദ്ദേഹം നടത്തുന്ന പോരാട്ടങ്ങൾ ലോകത്തിനു മുന്നിൽ അടയാളപ്പെടുത്തിയിരുന്നു. അതുകൊണ്ട് തന്നെയാണ് അദ്ദേഹം നിശ്ശബ്ദനാക്കപ്പെട്ടത്"- ടൈം മാഗസിൻ പറയുന്നു. "താഴ്വരയിൽ 'നിർബന്ധിത തിരോധാനത്തിലൂടെ' മക്കളെ നഷ്ട്ടപെട്ട കുടുംബങ്ങളുടെ…
“എനിക്കും നിങ്ങൾക്കും വേണ്ടി ജയിലിൽ പോയവരെ നിങ്ങൾ മറക്കരുത്.”
നർഗീസ് ഖാലിദ് സൈഫി. "അസ്സലാമു അലൈക്കും.. ഇത് എൻ്റെ മാത്രം സലാമല്ല, ഖാലിദ് സൈഫി, ഗുൽഷിഫ, മീരാൻ ഹൈദർ, ഉമർ ഖാലിദ് തുടങ്ങി ജയിലിൽ കഴിയുന്ന ധാരാളം ആളുകളുടെ ജയിലിൽ നിന്നുള്ള സലാമാണ്. അത് വിപ്ലവത്തിന്റെ സലാമാകുന്നു. ഖാലിദിനെ നിങ്ങളിൽ പലർക്കും അറിയുമായിരിക്കും. അദ്ദേഹം അറിയപ്പെട്ട ഒരു സാമൂഹ്യപ്രവർത്തകനായിരുന്നു. 26 ഫെബ്രവരി 2020 നാണ് അദ്ദേഹം അറസ്റ്റ് ചെയ്യപ്പെടുന്നത്. ഇന്നേക്ക് 18 മാസമായി അദ്ദേഹത്തിന്റെ മോചനത്തിന് വേണ്ടിയുള്ള പോരാട്ടത്തിലാണ് ഞാൻ. ഈ പോരാട്ടത്തിൽ ഞാനും…
കർണാടക; രാജ്യദ്രോഹ നിയമത്തിന്റെ കളിമുറ്റം
"പ്രതീക്ഷയുടെ തിരിനാളം" എന്നാണ് രാജ്യദ്രോഹ നിയമം മരവിപ്പിച്ചുകൊണ്ടുള്ള സുപ്രീം കോടതി ഉത്തരവിനെ കുറിച്ച് കർണാടക സ്റ്റേറ്റ് റിസർച്ച് സ്‌കോളേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് മാരിദേവയ്യ എസ് പറഞ്ഞത്. 2020-ൽ മൈസൂരിൽ നടന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരായ റാലിയിൽ "ഫ്രീ കശ്മീർ" എന്ന പ്ലക്കാർഡ് പിടിച്ചതിനായിരുന്നു 2020-ൽ അദ്ദേഹത്തിനെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തിയത്. അദ്ദേഹത്തെ പ്രതിനിധീകരിക്കേണ്ടതില്ലെന്ന് മൈസൂർ ബാർ അസോസിയേഷൻ തീരുമാനിച്ചു. ഒരു അഭിഭാഷകനെ കണ്ടെത്താൻ പോലും അദ്ദേഹത്തിന് കഴിഞ്ഞില്ല. വളരെ കാലം മുൻപ് തന്നെ നിയമ പുസ്തകത്തിൽ നിന്ന്…
യു.എ.പി.എ കശ്മീരിലെ പെൺജീവിതങ്ങൾ തകർക്കുന്ന വിധം
കഴിഞ്ഞ രണ്ട് വർഷങ്ങളായി കശ്മീരിൽ യു.എ.പി.എ നിയമം വ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ട്. പ്രത്യേകിച്ചും ബി.ജെ.പി ജമ്മുകാശ്മീരിൻ്റെ പ്രത്യേക പദവി റദ്ദാക്കിയതിനു ശേഷമാണ് ഇത് കൂടുതൽ ഉപയോഗിക്കാൻ തുടങ്ങിയത്. 2019 മുതൽ യു‌.എ‌.പി‌.എ കേസുകളിലുണ്ടായിട്ടുള്ള വൻവർധനവ് അതിന്റെ വ്യാപകമായ ഉപയോഗത്തെക്കുറിച്ചും കടുത്ത പ്രത്യാഘാതത്തെക്കുറിച്ചും ആശങ്ക ഉയർത്തുന്നുണ്ട്. ഇന്ത്യൻ എക്സ്പ്രസിൻ്റെ റിപ്പോർട്ടനുസരിച്ച്, 2019 മുതൽ യു.എ.പി.എ പ്രകാരം കശ്മീരിൽ 2364 പേരെയാണ് പോലീസ് അറസ്റ്റുചെയ്തത്. ഇതിൽ പകുതിയോളം പേർ ഇപ്പോഴും ജയിലിലാണ്. കശ്മീറിലെ യു.എ.പി.യെ കേസുകളുടെ വർധനവിനെക്കുറിച്ച് ആമിർ അലി ഭട്ട്…
ഇവരാണ് ആ പ്രതികൾ!
2020 മാർച്ച് 6 ന് ദൽഹിയിൽ നടന്ന കലാപവുമായി ബന്ധപ്പെട്ടാണ് പോലീസ് എഫ്.ഐ.ആർ നമ്പർ 59 ഫയൽ ചെയ്തത്. യു.എ.പി.എയുടെ വിവിധ വകുപ്പുകളും ഇതിൽ ഉൾപ്പെടുത്തിയിരുന്നു. 53 പേർ കൊല്ലപ്പെടുകയും 600 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്ത കലാപത്തിൽ വലിയ ഗൂഡാലോചന നടത്തി എന്നാരോപിച്ചായിരുന്നു 2020 സെപ്റ്റംബറിൽ കുറ്റപത്രം സമർപ്പിച്ചത്. കേസുമായി ബന്ധപ്പെട്ട് 2020ൽ അറസ്റ്റിലായ 15ആളുകളുടെ പേരുകളാണ് കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയത്.  കഴിഞ്ഞ ഒരു വർഷത്തിനിടെ ദൽഹി പോലീസ് യു.എ.പി.എ പ്രകാരം രജിസ്റ്റർ ചെയ്ത കേസുകളിൽ അകപ്പെട്ടിട്ടുള്ളവരെക്കുറിച്ച്…
പേരുകൾ പുറത്തു വിടാൻ പേടിക്കുന്നത് എന്തിന്?
34 പേരെയാണ് യു.എ.പി.എ പ്രകാരം 2020ൽ ദൽഹിയിൽ അറസ്റ്റ് ചെയ്തിട്ടുള്ളത്.മുസ്ലിം വിവേചനത്തിലധിഷ്ടിതമായ സി.എ.എക്കെതിരായ പ്രതിഷേധത്തിൽ പങ്കെടുത്ത 26 മുസ്ലിംകളും 21സിഖുകാരും ഒരു എസ്. ടി വിഭാഗത്തിൽപ്പെട്ടയാളും ഉൾപ്പെടുന്നവരാണ് ഇതുസംബന്ധിച്ച ലിസ്റ്റിലുള്ളത്. എന്നിട്ടും അവരുടെ പേരുകൾ പുറത്ത് വിടാൻ ആഭ്യന്തര മന്ത്രാലയം തയാറാകാത്തത് എന്തുകൊണ്ടാണ്? കഴിഞ്ഞ ഒരു വർഷത്തിനിടെ ദൽഹി പോലീസ് യു.എ.പി.എ പ്രകാരം രജിസ്റ്റർ ചെയ്ത മൊത്തം കേസുകളുടെ എണ്ണവും, അതേ കാലയളവിൽ യു.എ.പി.എ പ്രകാരം കേസുകൾ രജിസ്റ്റർ ചെയ്തിട്ടുള്ള വ്യക്തികളുടെ പേരുവിവരങ്ങളും നൽകാൻ തൃണമൂൽ കോൺഗ്രസിന്റെ…
യു.എ.പി.എ കേസുകൾ ഇങ്ങനെ!
യു.എ.പി.എ  ചുമത്തി അറസ്റ്റ് ചെയ്യപ്പെട്ടവർ എത്രയാണ്?  ഇതേക്കുറിച്ച് പാർലമെന്റിലും രാജ്യസഭയിലും നടന്ന ചർച്ചയിൽ നിന്ന് ലഭിക്കുന്ന വിശദാംശങ്ങളിൽ ചിലത് ഇങ്ങനെയാണ്. "യു.എ.പി.എ നിയമ പ്രകാരം 2019ൽ 1,948 പേരെ അറസ്റ്റ് ചെയ്യുകയും 34 പേരെ കുറ്റക്കാരെന്ന് വിധിക്കുകയും ചെയ്തു" തീവ്രവാദ വിരുദ്ധ നിയമ പ്രകാരം എത്ര പേർ ജയിലിൽ കഴിയുന്നുണ്ട് എന്ന ഡി.എം.കെ.യുടെ രാജ്യാസഭാംഗം തിരുച്ചി ശിവയുടെ ചോദ്യത്തിന് കേന്ദ്ര ആഭ്യന്തര മന്ത്രി നിത്യാനന്ദ് റായ്‌ നൽകിയ മറുപടി. ദേശീയ ക്രൈം റെക്കോർഡ് ബ്യൂറോയുടെ കണക്കുകൾ പ്രകാരമാണ്…
ആ പതിനൊന്ന് വർഷങ്ങൾ ആര് തിരിച്ചു കൊടുക്കും?
2010 മാർച്ചിൽ അറസ്റ്റു ചെയ്യപ്പെട്ട ബഷീർ അഹ്മദ് നീണ്ട പതിനൊന്ന് വർഷമാണ്  ജയിലിൽ വിചാരണ തടവുകാരനായി കഴിഞ്ഞത്. പിന്നീട്, മതിയായ തെളിവുകൾ ഇല്ലെന്നുകണ്ട്  2021 ജൂൺ 19 കോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കി! ഈ പതിനൊന്ന് വർഷങ്ങൾ അദ്ദേഹം ജയിലിൽ കിടന്നത് എന്തിൻ്റെ പേരിലാണ്? ഭീകരാക്രമണക്കേസിൽ യു. എ. പി. എ ചുമത്തി ജയിലിലടച്ച, കശ്മീർ സ്വദേശിയെ കഴിഞ്ഞയാഴ്ചയാണ് നിരപരാധിയെന്ന് കണ്ട് കോടതി വെറുതെ വിട്ടത്. ആനന്ദ് ജില്ലാ കോടതിയുടെ അഡീഷണൽ സെഷൻസ് ജഡ്ജിയാണ് പതിനൊന്ന് വർഷത്തെ ജയിൽവാസത്തിനു…
കോടതി വിധികളുടെ രാഷ്ട്രീയ പ്രാധാന്യം
ജനാധിപത്യത്തിൻ്റെ ചരിത്രത്തിൽ സവിശേഷം രേഖപ്പെടുത്തേണ്ട കോടതി വിധികൾക്കാണ് നമ്മുടെ രാജ്യം സമീപകാലത്ത് സാക്ഷ്യം വഹിക്കുന്നത്. ഇന്ത്യൻ ജുഢീഷ്വറിയുടെ യശസ്സുയർത്തിയ വിധികൾ എന്നും ഇവയെ വിശേഷിപ്പിക്കാം. ജനാധിപത്യത്തിൻ്റെ നെടുംതൂണുകളിൽ ഒന്നായ കോടതികൾ, പരിമിതമായ അർത്ഥത്തിലാണെങ്കിലും ജനാധിപത്യത്തിന് കാവലാകുന്ന വിധികൾ പുറപ്പെടുവിക്കുന്നത് സമകാലിക ഇന്ത്യയിൽ  രാഷ്ട്രീയ പ്രാധാന്യമുള്ളതു തന്നെയാണ്. ഭരണനിർവഹണ മേഖലകളിൽ പലതും കാവിവൽകരണത്തിന്റ പിടിയിൽ അമർന്ന് തീരുകയാണന്ന യാഥാർഥ്യം നമ്മെ അസ്വസ്ഥരാക്കുമ്പോഴാണ്, ജനാധിപത്യത്തെക്കുറിച്ച പ്രതീക്ഷകൾ സജീവമാക്കുന്ന വിധികൾ വരുന്നത്. ഇവയാണ് ആ കോടതി വിധികൾ! 1. മാധ്യമങ്ങളുടെ എത്ര കടുത്ത വിമർശനവും…
രാജ്യദ്രോഹ നിയമത്തിൻ്റെ ചരിത്രവഴികൾ
ഇന്ത്യൻ പീനൽ കോഡിലെ സെക്ഷൻ 124 A രാജ്യദ്രോഹ നിയമം എന്ന് വിളിക്കപ്പെടുന്നു. “രാജ്യദ്രോഹം” എന്ന പദം ഐ.പി.സി സെഷനിൽ പരാമർശിച്ചിട്ടില്ല. എഴുതിയതോ, പറഞ്ഞതോ ആയ വാക്കുകള്‍, ചിഹ്നങ്ങള്‍, ദൃശ്യവല്‍ക്കരണം എന്നിവയോ, മറ്റെന്തെങ്കിലുമോ ഉപയോഗിച്ച്, ഇന്ത്യയില്‍ നിയമപരമായി സ്ഥാപിതമായ സര്‍ക്കാരിനെതിരെ വെറുപ്പും വിദ്വേഷവും സ്‌നേഹമില്ലായ്മയും നീരസവും ഉണ്ടാക്കുകയോ ഉണ്ടാക്കാന്‍ ശ്രമിക്കുകയോ പ്രകോപിപ്പിക്കുകയോ ചെയ്യുന്ന ആരും മൂന്ന് വർഷം വരെ തടവ് ശിക്ഷ അനുഭവിക്കുകയും പിഴ അടക്കേണ്ടി വരികയും ചെയ്യും.  രാജ്യദ്രോഹം; കോടതി വിധികൾ പുനരാലോചനക്ക് വഴി തുറക്കുമോ?…
എന്തുകൊണ്ട് സഞ്ജീവ് ഭട്ട് വേട്ടയാടപ്പെടുന്നു?
2002ൽ ഗുജറാത്തിൽ നടന്ന മുസ്‌ലിംവിരുദ്ധ കലാപത്തെകുറിച്ച് സുപ്രധാനമായ വെളിപ്പെടുത്തലുകളുമായി രംഗത്ത് വന്ന ഗുജറാത്ത് മുൻ ഐ.പി.എസ് ഓഫീസറാണ് സഞ്‍ജീവ് ഭട്ട്. 2019 ജൂൺ 20നാണ് സഞ്ജീവ് ഭട്ടിന് 1990ലെ കസ്റ്റഡി മരണ കേസിൽ ജീവപര്യന്തം ശിക്ഷ വിധിച്ചത്. 2011ൽ ഭട്ടിനെ സർവീസിൽ നിന്ന് സസ്പെന്റ് ചെയ്യുകയും ബി.ജെ.പി അധികാരത്തിൽ വന്ന ശേഷം 2015ൽ ഡിപ്പാർട്ട്മെന്റിൽ നിന്ന് പുറത്താക്കുകയും ചെയ്‌തു. 2002ൽ ഗുജറാത്തിൽ നടന്ന മുസ്‌ലിംവിരുദ്ധ കലാപത്തെകുറിച്ച് സുപ്രധാനമായ വെളിപ്പെടുത്തലുകളുമായി രംഗത്ത് വന്ന ഗുജറാത്ത് മുൻ ഐ.പി.എസ് ഓഫീസറാണ്…
ജീവഹാനി, അറസ്റ്റ്, യു.എ.പി.എ: 2020ല്‍ മാധ്യമ പ്രവര്‍ത്തകര്‍ നേരിട്ട ഭരണകൂടവേട്ടകള്‍
2020 വർഷം ഇന്ത്യയിലെ മാധ്യമ പ്രവര്‍ത്തകര്‍ വേട്ടയാടപ്പെട്ട വര്‍ഷമാണെന്ന് ഫ്രീ സ്‌പീച് കളക്റ്റീവ്. 2020ലാണ് കഴിഞ്ഞ ദശകത്തില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ നടന്ന വേട്ടകളില്‍ 40 ശതമാനം അതിക്രമങ്ങളുമുണ്ടായത്. മൂന്ന് മാധ്യമ പ്രവര്‍ത്തകര്‍ കൊല്ലപ്പെടുകയുണ്ടായി. 2020 വർഷം ഇന്ത്യയിലെ മാധ്യമ പ്രവര്‍ത്തകര്‍ വേട്ടയാടപ്പെട്ട വര്‍ഷമാണെന്ന് ഫ്രീ സ്‌പീച് കളക്റ്റീവ്. 2020ലാണ് കഴിഞ്ഞ ദശകത്തില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ നടന്ന വേട്ടകളില്‍ 40 ശതമാനം അതിക്രമങ്ങളുമുണ്ടായത്. 2020ൽ മൂന്ന് മാധ്യമ പ്രവര്‍ത്തകര്‍ കൊല്ലപ്പെടുകയുണ്ടായി, രണ്ടുപേര്‍ ഉത്തര്‍പ്രദേശിലും ഒരാള്‍ തമിഴ്‌നാട്ടിലുമാണ് കൊല്ലപ്പെട്ടത്. അക്രമ…
എൻ.ഐ.എ: കുപ്രസിദ്ധമായ അന്വേഷണ ഏജൻസി
രാജ്യസുരക്ഷയെ ബാധിക്കുന്ന കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്നതിനായി സ്ഥാപിച്ച എൻ.ഐ.എ കുറ്റമറ്റതും ശാസ്ത്രീയവുമായ വേഗത്തിലുള്ള അന്വേഷണവും വിചാരണയും ലക്ഷ്യവും മേന്മയുമായി അവകാശപ്പെടുന്നുണ്ടെങ്കിലും നിരവധി ദുരൂഹതകൾക്കും സംശയങ്ങൾക്കും നിഴലിലാണ് ഈ ഏജൻസി. എന്‍.ഐ.എ ഏറ്റെടുത്ത കേസുകളില്‍ പൊതുവായി കാണാവുന്ന നിഗൂഢത മാപ്പുസാക്ഷികളാണ് എന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിക്കുന്നു. എൻ.ഐ.എയുടെ വിചാരണ തടവുകാരായി ഇന്ത്യയിലെ ജയിലുകളിൽ കഴിയുന്നവരിൽ ബഹുഭൂരിഭാഗവും മുസ്‌ലിം-ദലിത്-ആദിവാസി വിഭാഗത്തിൽപ്പെട്ടവരാണ്. ഇന്ത്യയിലെ തീവ്രവാദ-ഭീകരവാദ കേസുകളും മറ്റു രാജ്യസുരക്ഷയെ ബാധിക്കുന്ന കുറ്റകൃത്യങ്ങളും അന്വേഷിക്കുന്നതിനായി 2009ല്‍ രൂപീകരിക്കപ്പെട്ട പ്രത്യേക അന്വേഷണ വിഭാഗമാണ് എന്‍.ഐ.എ (നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി). 2008…
ഭീമാ കൊറേഗാവ്; സാമൂഹ്യപ്രവര്‍ത്തകരും എഴുത്തുകാരും തടവില്‍
ഭീമാ കോറേഗാവ് യുദ്ധത്തിന്റെ 200ാം വാര്‍ഷികാചരണ ഭാഗമായി 2018 ജനുവരി ഒന്നിന് എല്‍ഗര്‍ പരിഷത്തിന്റെ പരിപാടിയില്‍ നടന്ന ആക്രമണങ്ങള്‍ക്കു പിന്നില്‍ ഇവരെന്നും മാവോയിസ്റ്റുകളെ സഹായിച്ചിരുന്നുവെന്നും പോലീസിന്റെ വ്യാജ ആരോപണം. പൂനെയിലെ ഭീമ കൊറേഗാവ് അക്രമ‌ സംഭവങ്ങളില്‍ പങ്കുണ്ടെന്ന വ്യാജ കേസില്‍ അറസ്റ്റുചെയ്യപ്പെട്ട് ജയിലിലടച്ച പൊതുപ്രവര്‍ത്തകരുടെയും എഴുത്തുകാരുടെയും മോചനത്തിനായി ഇന്ത്യയിലും രാജ്യാന്തര തലത്തിലും പ്രതിഷേധം ശക്തമാവുന്നു.  ഭീമാ കൊറേഗാവ് സംഘര്‍ഷവുമായി ബന്ധപ്പെട്ട് ജയിലിലടക്കപ്പെട്ട കവിയും ആക്റ്റിവിസ്റ്റുമായ വരവര റാവുവിന്റെ ആരോഗ്യസ്ഥിതി ഗുരുതരം. കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ മറവിരോഗവും ബാധിച്ചു.…
ലോക്ഡൗൺ മറവിൽ മാധ്യമ പ്രവർത്തകർക്കെതിരെ വേട്ട
ലോക്ഡൗൺ കാലയളവിൽ മാധ്യമ പ്രവർത്തകരെ ഉന്നംവെച്ച് വിവിധ സർക്കാറുകൾ. 55ഓളം മാധ്യമപ്രവർക്കെതിരെ പ്രതികാര നടപടികളെടുത്തതായി റിപ്പോർട്ട്. കുടിയേറ്റ തൊഴിലാളികളുടെ പ്രതിസന്ധികൾ, പട്ടിണി, റേഷൻ വിതരണത്തിലെ പരാജയം, ക്വാറന്റൈൻ കേന്ദ്രങ്ങളുടെ ദുരുപയോഗം തുടങ്ങിയ വാർത്തകൾ റിപ്പോർട്ട് ചെയ്തതിനാണ് മാധ്യമ പ്രവർത്തകർക്കെതിരെ യു.എ.പി.എ അടക്കമുള്ള കരിനിയമങ്ങൾ പ്രയോഗിച്ചത്. മാര്‍ച്ച് 25 മുതല്‍ മെയ് 31 വരെയുള്ള ലോക്ക്ഡൗൺ കാലയളവില്‍ 55 മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ വിവിധ സര്‍ക്കാറുകളുടെ പ്രതികാര നടപടി. കസ്റ്റഡി പീഡനം, എഫ്.ഐ.ആര്‍ ചേർക്കൽ, കാരണം കാണിക്കല്‍ നോട്ടീസ് തുടങ്ങിയവയിലൂടെയാണ്…

Get notified on latest updates.

You can unsubscribe anytime.

Factsheets © 2024. All Rights Reserved.

2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ സമരക്കാർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. ബ്ലോഗിൽ പങ്കുവെച്ച കണക്കുകൾ അനുസരിച്ച്, 537 പേരാണ് ഇതുവരെ മരിച്ചിട്ടുള്ളത്.

2021 ജൂലൈ 22ന് ദൽഹി ജന്തർമന്ദറിൽ ഇരുനൂറ് പേർ സമരം ആരംഭിച്ചതോടെ, ജനദ്രോഹ നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. 21 ന് ബുധനാഴ്ച്ച ലഭിച്ച പൊലീസ് അനുമതിയോടെ ഇരുനൂറ് പേരടങ്ങുന്ന കര്‍ഷകരുടെ സംഘമാണ് ഇപ്പോൾ ജന്തര്‍ മന്തറില്‍ സമരം തുടരുന്നത്. യോഗേന്ദ്ര യാദവ്, ശിവകുമാര്‍ കക്കാജി, ഹനന്‍മല്ലേ തുടങ്ങിയ പ്രധാന കര്‍ഷക നേതാക്കളെല്ലാം ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് എത്തി ചേര്‍ന്നിരുന്നു. ദിവസവും 200 കർഷകരാണ് ജന്തർ മന്തറിലേക്ക് വരുന്നത്. ബാക്കിയുള്ളവർ അതിർത്തിയിൽ പ്രതിഷേധം തുടരുന്നുണ്ട്.  വിജയം വരെ തുടരുന്ന പോരാട്ടമാണിതെന്ന് കർഷക പ്രക്ഷോഭ നേതാക്കൾ പറയുന്നു.

ജനദ്രോഹകരമായ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ നടക്കുന്ന കര്‍ഷകസമരം ദല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് ഇരച്ചെത്തിയിട്ട് എട്ട് മാസത്തോളമായി. എന്നാൽ ഈ പ്രതിഷേധത്തിൽ എത്ര കർഷകർ മരിച്ചു എന്ന ചോദ്യത്തിന്, കണക്കുകൾ ലഭ്യമല്ല എന്ന മറുപടിയാണ്  കേന്ദ്ര സർക്കാർ നൽകിയത്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ഒരു ചോദ്യത്തിന് നൽകിയ മറുപടി ഇതിൻ്റെ ഉദാഹരണമാണ്. 'പ്രക്ഷോഭത്തിനിടെ നടന്ന കർഷക മരണത്തെക്കുറിച്ചുള്ള' റിപ്പോർട്ട്‌ ചില എം.പിമാർ ജൂലൈ ഇരുപതിന് മന്ത്രി തോമറിനോട് ചോദിക്കുകയുണ്ടായി. 'പ്രതിഷേധത്തിനിടെ കർഷകർ മരിച്ചതായി ഒരു രേഖയുമില്ല, അതുകൊണ്ട് തന്നെ അത്തരം കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ നിർദ്ദേശമില്ല- ഇതായിരുന്നു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്. ഗവൺമെൻ്റിൻ്റെ കൈയിൽ കണക്കുകളില്ലെങ്കിലും, എത്ര പേർക്ക് ഇതുവരെ ജീവൻ നഷ്ടപ്പെട്ടുവെന്ന് പഞ്ചാബിലെ ഓരോ കർഷകന്നും അവരുടെ കുടുംബങ്ങൾക്കും നന്നായി അറിയാം. 537 കർഷകരാണ് പ്രക്ഷോഭത്തിൽ ഇതുവരെ മരിച്ചതെന്നാണ് എസ്.കെ.എം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.

'കടുത്ത തണുപ്പ്, ചൂട്, മഴ, മറ്റ് അപകടങ്ങൾ എന്നിവ നേരിട്ടാണ് പാവം കർഷകർ മരിച്ചത്. എന്നാൽ, അതിന്റെ കണക്ക് പോലുമില്ലെന്ന് സർക്കാർ പറയുന്നുണ്ടങ്കിൽ എത്ര മനുഷ്യത്വമില്ലായ്മയാണ് അവർ കാണിക്കുന്നത്'! കർഷകർ ചോദിക്കുന്നു. ഇത് ശരിയാണ് എന്നതിൻ്റെ തെളിവുകളാണ് കഴിഞ്ഞ ദിവസം എസ്‌.കെ.എം പങ്കുവെച്ചത്.2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ അവർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. മരിച്ച കർഷകരുടെ ഫോട്ടോയും വിശദാംശങ്ങളും അടങ്ങികൊണ്ടാണ് ബ്ലോഗ് നിർമിച്ചിട്ടുള്ളത്.കർഷകരുടെ മരണത്തെക്കുറിച്ചുള്ള സമാനമായ അനുസ്മരണ പേജും ട്രോളി ടൈംസ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

ശ്രീ മുക്തർ സാഹിബ് ജില്ലയിലെ ഭട്ടി വാല ഗ്രാമത്തിലെ കുൽവന്ത് സിംഗ്, അതിർത്തിയിൽ കർഷകരുടെ പ്രതിഷേധത്തിൽ തന്റെ മൂത്ത മകൻ ബോഹർ സിങ്ങിന്റെ വിയോഗത്തെ കുറിച് പറഞ്ഞത് ഇങ്ങനെയാണ്; 'സർക്കാരിന് എല്ലാം അറിയാം. അവരുടെ അടുത്ത് എല്ലാ രേഖകളുമുണ്ടെങ്കിലും അവർ അത് പുറത്ത് വിടില്ല. കാരണം, കർഷകരുടെ ത്യാഗവും അവരുടെ ന്യായമായ പ്രതിഷേധവും അംഗീകരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അല്ലങ്കിൽ തയ്യാറാകുകയില്ല. ഒരു സെലിബ്രിറ്റി മരിക്കുകയോ, ഒരു വി.ഐ.പിയുടെ വീട്ടിൽ പ്രസവം നടക്കുകയോ ചെയ്താൽ, അതേ നേതാക്കൾ തന്നെയാണ് അവരുടെ സാന്നിധ്യം അവിടെ ഉറപ്പാക്കുന്നത്. പക്ഷേ, കർഷകരുടെ കാര്യം വരുമ്പോൾ അവർ ഞങ്ങളെ അവഗണിക്കുന്നു. അത്തരമൊരു ഹൃദയമില്ലാത്ത സർക്കാരിൽ ഞങ്ങൾക്ക് യാതൊരു പ്രതീക്ഷയുമില്ല'.

ഇതേ ജില്ലയിലെ മറ്റൊരു കർഷകനായ ബർകണ്ടി ഗ്രാമത്തിൽ നിന്നുള്ള ഗുർമിത് സിംഗിനും പറയാനുള്ളത് സമാന അനുഭവങ്ങളാണ്. അദ്ദേഹത്തിന്റെ ഏക മകൻ യാദ്വീന്ദർ സിംഗ് ജനുവരി 26ന് തിക്രി അതിർത്തിയിൽ നിന്ന് മടങ്ങിവരുന്ന സമയത്താണ് അപകടത്തിൽ മരിച്ചത്. പാർലമെന്റിൽ തോമറിന്റെ മറുപടിയിൽ പ്രകോപിതനായ ഗുർമിത് പറഞ്ഞത്,

'ഇത്തരമൊരു സർക്കാരിനെ പ്രതി ലജ്ജിക്കുന്നു' എന്നാണ്. എത്ര കർഷകർ മരിച്ചുവെന്ന് അവർക്ക് നന്നായി അറിയാം, പക്ഷേ, അവർ ഞങ്ങളെ മാനസികമായി ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നു. എന്റെ വാർധക്യത്തിൽ എനിക്ക് ഏക പിന്തുണയാകേണ്ട എന്റെ മകനെയാണ് എനിക്ക് നഷ്ടപ്പെട്ടത്. അതോടെ ഞാൻ ആകെ തകർന്നുപോയി. എന്റെ മകന്റെ ത്യാഗത്തിനുള്ള പരിഹാരം മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കുക എന്നതാണ്. കൃഷിക്കാർക്കുവേണ്ടിയാണ് എന്റെ മകൻ രക്തസാക്ഷിയായത്'.

ക്രൻതികരി കിസാൻ യൂണിയൻ പ്രസിഡന്റായ ഡോ. ദർശൻ പാൽ ദി വയറിനോട്‌ പറഞ്ഞത് ഇങ്ങനെയാണ്. 'എത്ര കർഷകർ പ്രക്ഷോഭത്തിൽ മരിച്ചു എന്ന് മോഡി സർക്കാറിന് അറിയില്ലങ്കിൽ, ഞങ്ങൾക്ക് സ്വന്തമായി കണക്കെടുക്കാൻ കഴിയും. വിവരങ്ങൾ ശേഖരിക്കാൻ സർക്കാരിന് ചില ഏജൻസികളെ നിയോഗിക്കാമായിരുന്നു, പക്ഷേ, അവർക്ക് വേണ്ടത് ആളുകളെ വഴിതെറ്റിക്കുയാണ്. ഓക്സിജന്റെ അഭാവം മൂലം മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് പാർലമെന്റിൽ പറഞ്ഞ ഒരു സർക്കാരിൽ നിന്ന് ഇതിനപ്പുറം എന്ത് പ്രതീക്ഷിക്കാം"! അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിൽ ഇതുവരെ എത്ര കർഷകർ മരിച്ചുവെന്ന് പോലും അറിയില്ലെങ്കിൽ ഇത് എങ്ങനെയുള്ള സർക്കാരാണെന്ന് മറ്റൊരു മുതിർന്ന എസ്‌.കെ.എം നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ ചോദിച്ചു. പ്രതിഷേധത്തിൽ രിച്ച എല്ലാ കർഷകരുടെയും  രേഖ ഞങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. അത് പുറത്തുവിടും. അടിസ്ഥാനപരമായി, സർക്കാർ പൊതുജനങ്ങൾക്ക് വേണ്ടിയല്ല നിലനിൽക്കുന്നത്. മറിച്ച് അംബാനി, അദാനി തുടങ്ങിയ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ്” അദ്ദേഹം പറഞ്ഞു.

"മോദി സർക്കാരിന്റെ ഉദ്ദേശ്യം ആദ്യ ദിവസം മുതൽ തന്നെ മോശമാണ്. പാർലമെന്റിൽ അത്തരമൊരു പ്രസ്താവന ഇറക്കിയതിലൂടെ, കൃഷിക്കാരോടുള്ള തന്റെ സർക്കാരിന്റെ കടുത്ത മനോഭാവം തോമർ തെളിയിച്ചിട്ടുണ്ട്”-  അദ്ദേഹം കൂട്ടിച്ചേർത്തു.