Skip to content Skip to sidebar Skip to footer

women

സ്ത്രീ സുരക്ഷയുടെ ‘ഗുജ്റാത്ത് സ്റ്റോറി’
ഗുജറാത്തിൽ നിന്ന് കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 40,000ൽ അധികം സ്ത്രീകളെ കാണാതായിട്ടുണ്ടെന്ന് നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യുറോയുടെ (എൻസിആർബി) കണക്കുകൾ. 2020 - 2021 കാലയളവിൽ, 4700ൽ അധികം സ്ത്രീകളെ കാണാതായിട്ടുണ്ടെന്നാണ് ഗുജറാത്ത് നിയമസഭയിൽ അവതരിപ്പിച്ച കണക്കുകൾ പറയുന്നത്. എൻ.സി.ആർ.ബിയുടെ വിശദമായ റിപ്പോർട്ട്. ഉത്തരേന്ത്യയിലെ മറ്റ് പല സംസ്ഥാനങ്ങളിലും സമാന സാഹചര്യങ്ങൾ നിലനിൽക്കുന്നതായി റിപ്പോർട്ടിൽ നിന്ന് വ്യക്തമാകുന്നുണ്ട്. ആർ.ടി.ഐ വഴി ലഭിച്ച ഉത്തർപ്രദേശിലെ കണക്കിൽ, കഴിഞ്ഞ വർഷം ദിനംപ്രതി 5 കുട്ടികളെ കാണാതാകുന്നുണ്ട് എന്നും…
സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യ സ്ഥിതി ദയനീയം: യു.എൻ റിപ്പോർട്ട് പരിശോധിക്കുന്നു.
ലോകാരോഗ്യ സംഘടനയും യു.എന്നും സംയുക്‌തമായി പ്രസിദ്ധീകരിച്ച, 'പ്രൊട്ടക്ട് ദി പ്രോമിസ്' 2022 റിപ്പോർട്ട് പ്രകാരം, കാലാവസ്ഥാ വ്യതിയാനം, സംഘർഷങ്ങൾ, കോവിഡ് 19 തുടങ്ങിയവയുടെ പ്രത്യാഘാതങ്ങൾ മൂലം ആഗോളതലത്തിൽ സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യസ്ഥിതി തകർന്നിരിക്കുകയാണ്. 2021-ൽ, ലോകത്താകെ ഏകദേശം 25 ദശലക്ഷം കുട്ടികൾക്ക് മതിയായ വാക്സിനേഷൻ ലഭ്യമായിട്ടില്ല. ഇതിനാൽ, ഇവർക്ക് മാരകമായ രോഗങ്ങൾ പിടിപെടാനുള്ള സാധ്യത വർദ്ധിച്ചിരിക്കുന്നു. കോവിഡ് 19 മൂലം ദശലക്ഷക്കണക്കിന് കുട്ടികൾക്ക് സ്‌കൂൾ വിദ്യാഭ്യാസം നഷ്‌ടപ്പെട്ടു. 104 രാജ്യങ്ങളിലെ, ഏകദേശം 80% കുട്ടികൾക്ക്, സ്‌കൂൾ…
ഗ്രാമീണ തൊഴിൽ മേഖലയിൽ നിലനിൽക്കുന്ന ജാതി, മത, ലിംഗ വിവേചനങ്ങളുടെ കണക്കുകൾ പരിശോധിക്കുന്നു.
2019-20 കാലയളവിൽ നിത്യ വരുമാന/സ്വയം തൊഴിൽ മേഖലയിൽ ജോലി ചെയ്യുന്ന എസ്.സി / എസ്.ടി വിഭാഗങ്ങളിൽ നിന്നുള്ളവർ- 35.2 ശതമാനവും ഇതര വിഭാഗങ്ങളിൽ നിന്നുള്ളവരുടേത് 41.5 ശതമാനവുമാണ്. പ്രാതിനിധ്യത്തിൽ 6.3 ശതമാനം വ്യത്യാസമുള്ളതായി കണക്കുകൾ വ്യക്തമാക്കുന്നു. മനുഷ്യ വിഭവങ്ങളും അവരുടെ അനുഭവങ്ങളുമാണ് ഈ വ്യത്യാസത്തെ സ്വാധീനിക്കുന്നത് എന്ന് ഓക്‌സ്ഫാം ഇന്ത്യ വിശകലനം ചെയ്യുന്നു. 2004-05 കാലയളവില്‍ തൊഴിൽ വിവേചനം 80% ആയിരുന്നുവെങ്കിൽ 2019-20 വര്‍ഷത്തില്‍ ഇത് 59% ആയി കുറഞ്ഞു. ഗ്രാമീണമേഖലയിൽ സ്ഥിരം തൊഴിലുകള്‍ ചെയ്യുന്ന…
നഗര പ്രദേശങ്ങളിലെ തൊഴിൽ, വേതന വിവേചനങ്ങൾ.
ഓക്സഫാം ഇന്ത്യ പുറത്തുവിട്ട INDIA DISCRIMINATION 2022 റിപ്പോർട്ട് രാജ്യത്ത് വിവിധ മേഖലയിലുള്ള വിവേചനങ്ങളുടെ ഏറ്റവും പുതിയ കണക്കുകൾ വ്യക്തമാക്കുന്നു. വ്യത്യസ്ത മേഖലയിലെ ജാതി, മത, ലിംഗ വിവേചനങ്ങളെയാണ് റിപ്പോർട്ട് പ്രധാനമായും കാണിക്കാൻ ശ്രമിക്കുന്നത്. 2004-05 മുതൽ 2019-20 വരെയുള്ള കാലയളവിൽ ജാതി, മത മേഖലയിലെ വിവേചനങ്ങളിൽ മാറ്റങ്ങൾ ഉണ്ടായെങ്കിലും ലിംഗ വിവേചനം ഒരു മാറ്റവും ഇല്ലാതെ തുടരുന്നു എന്ന് റിപ്പോർട്ട് കാണിക്കുന്നു. തൊഴിൽ വിപണിയിലെ വിവേചനങ്ങളെ കുറിച്ചുള്ള കണക്കുകളാണ് ചുവടെ. തൊഴിൽ എടുക്കുന്നവരെ തന്നെ മൂന്നായി…
മാനവ വികസന സൂചികയിൽ ഇന്ത്യ 132 ആം സ്ഥാനത്ത്‌.
'യു.എൻ ഡെവലപ്‌മെന്റ് പ്രോഗ്രാം റിപ്പോർട്ട്' പ്രകാരം, 2021-ലെ മാനവ വികസന സൂചികയിൽ, 191 രാജ്യങ്ങളിൽ 132 ആം സ്ഥാനത്താണ് ഇന്ത്യ. ദീർഘവും ആരോഗ്യകരവുമായ ജീവിതം നയിക്കാനുള്ള രാജ്യത്തെ പൗരന്മാരുടെ കഴിവ്, അറിവ് സമ്പാദിക്കാനുള്ള അവസരം, ജീവിത നിലവാരം തുടങ്ങിയ ഘടകങ്ങളാണ് മാനവ വികസന സൂചിക തയ്യാറാക്കാൻ റിപ്പോർട്ട് കണക്കിലെടുത്തിട്ടുള്ളത്. 2022 സെപ്റ്റംബർ 8 നാണ് റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 1990 മുതൽ, 2019 വരെ ഇന്ത്യയുടെ മാനവ വികസന സൂചികയിൽ എല്ലാ വർഷവും പുരോഗതിയുണ്ടായിരുന്നു. എന്നാൽ, 2020 ൽ…
പെരുകുന്നോ ആത്മഹത്യ?
രാജ്യത്തെ ആത്മഹത്യാ നിരക്കിൽ വർധനവ്. എൻ.സി.ആർ.ബി പുറത്തുവിട്ട 2021ലെ റിപ്പോർട്ട് പ്രകാരമാണിത്. 2020ൽ 1.53 ലക്ഷം ആയിരുന്ന ആത്മഹത്യ, 2021ൽ 7.2 ശതമാനം വർധിച്ച് 1.64 ലക്ഷമായി. 2019ൽ 1.39 ലക്ഷ്യമായിരുന്നു രാജ്യത്ത് ആത്മഹത്യ ചെയ്തവരുടെ എണ്ണം. 2010 ലാണ് മുമ്പ് ഏറ്റവും കൂടിയ ആത്മഹത്യാ നിരക്ക് രേഖപ്പെടുത്തിയത് (11.3). 2021ൽ അത് 12ലേക്ക് എത്തി. 2017- 1,29,887 2018- 1,34,516 2019- 1,39,123 2020- 1,53,052 2021- 1,64,033 സംസ്ഥാന തല കണക്ക് പരിശോധിച്ചാൽ…
ഓൺലൈൻ ലോകത്ത് ലൈംഗിക കുറ്റങ്ങൾ കൂടുന്നു.
2020-21 കാലയളവിൽ രാജ്യത്തെ സൈബർ കേസുകളുടെ എണ്ണത്തിൽ 105 ശതമാനം വർധനവ് ഉണ്ടായതായി എൻ.സി.ആർ.ബിയുടെ പുതിയ കണക്ക്. ഇതനുസരിച്ച് ഏറ്റവും കൂടുതൽ സൈബർ കേസ് രജിസ്റ്റർ ചെയ്യപ്പെട്ട സംസ്ഥാനം തെലങ്കാനയാണ് (10,303). സംസ്ഥാനങ്ങളുടെ കണക്കുകൾ തെലങ്കാന - 10,303 ഉത്തർപ്രദേശ് - 8,829 കർണാടക- 8,136 മഹാരാഷ്ട്ര - 5,562 അസം- 4,846 ഒഡിഷ - 2037 ആന്ധ്രാപ്രദേശ് - 1875 ഗുജറാത്ത് - 1536 രാജസ്ഥാൻ - 1504 ബിഹാർ - 1413 തമിഴ്‌നാട്- 1076…
രാജ്യത്ത് സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളിൽ 15.3 % വർധനവ്.
നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോ (എൻ.സി.ആർ.ബി) പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം 2021-ൽ രാജ്യത്ത് സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ മുൻവർഷത്തേക്കാൾ 15.3 ശതമാനം വർധിച്ചു. 2020-ൽ 3,71,503 കേസുകൾ രജിസ്റ്റർ ചെയ്തപ്പോൾ, 2021-ൽ അത് 4,28,278 കേസുകളായി വർധിച്ചു. 2021-ൽ, ഓരോ 74 സെക്കൻ്റിലും രാജ്യത്ത് സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ടെന്ന് കണക്കുകൾ പറയുന്നു. തുടർച്ചയായി അഞ്ചാം വർഷവും സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ ഏറ്റവും കൂടുതൽ നടക്കുന്ന സംസ്ഥാനം അസം ആണ്. 2021-ൽ അസമിലെ സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളുടെ നിരക്ക് 168.3…
ജൻഡർ ന്യൂട്രാലിറ്റി: ഭാഷയും രാഷ്ട്രീയവും.
ആതിഫ് ഹനീഫ് ജൻഡർ സംവാദങ്ങൾ കേരളത്തിൽ പുതിയ ചില ആലോചനാ പരിസരങ്ങൾ രൂപപ്പെടുത്തുന്നുണ്ട്. സ്ത്രീക്കും പുരുഷനും തുല്യമായ പരിഗണനയും അവകാശങ്ങളും വേണം എന്നതാണ് ഇത്തരം ചർച്ചകളുടെ ആകത്തുക. അവസര സമത്വവും സ്ത്രീകളുടെ അവകാശങ്ങളും അനിവാര്യമായ ആലോചന വിഷയം ആകുമ്പോൾ തന്നെ നമ്മുടെ പരിതസ്ഥിതിയിൽ അവയെ കുറിച്ചുള്ള സംവാദങ്ങളും പ്രയോഗവൽകരണവും പലപ്പോഴും പ്രതിലോമകരമായ അവസ്ഥയിലാണ് മുന്നോട്ട് പോകുന്നത്. ഇത്തരം സംവാദങ്ങളുടെ ആമുഖമായി മനസ്സിലാക്കേണ്ട പ്രധാന കാര്യം, ഏതൊരു സാമൂഹിക പ്രശ്നത്തെ സംബന്ധിച്ച വിശകലനങ്ങളും വിമർശനങ്ങളും സാധ്യമാക്കുന്ന നിർണിതമായ ഒരു…
നിയമ സഹായം തേടാൻ സ്ത്രീകൾ മടിക്കുന്നുവോ…?
കേരളത്തിലെ ചാനൽ ചർച്ചകളിൽ ഒരു പ്രമുഖ വലത് നിരീക്ഷകൻ സ്ഥിരമായി ഉയർത്തുന്ന വാദമാണ് ഇന്ത്യയിൽ റിപ്പോർട്ട്‌ ചെയ്യപ്പെടുന്ന സ്ത്രീകൾക്കെതിരെയുള്ള ലൈംഗിക അതിക്രമ കേസുകളിൽ പകുതിയോളം വ്യാജമാണെന്നത്. 2013 ഏപ്രിൽ മുതൽ 2014 ജൂലൈ വരെയുള്ള പീഡന കേസുകൾ പരിശോധിക്കുമ്പോൾ 53% വ്യാജമാണെന്ന ഡൽഹി വുമൺസ് കമ്മീഷൻ റിപ്പോർട്ട്‌ ഉദ്ധരിച്ചാണ് ഈ വാദം. ഈ റിപ്പോർട്ട്‌ സംബന്ധിച്ച് ബി.ബി.സി നടത്തിയ അന്വേഷണത്തിൽ "വ്യാജം" എന്ന് പരാമർശിച്ചിട്ടുള്ള കേസുകളിൽ സ്ത്രീകൾ തെറ്റായ ആരോപണം ഉന്നയിച്ചുവെന്ന് ചൂണ്ടികാണിക്കുന്നില്ല. മറിച്ച് ഭീഷണിക്ക് വഴങ്ങി…
പെൺകുട്ടികളുടെ ശൗചാലയം: സർക്കാർ വാദങ്ങൾ തെറ്റാണ്!
2022 ജൂൺ 12-ന് കേന്ദ്ര സർക്കാർ, അതിന്റെ നോഡൽ മീഡിയാ ഏജൻസിയായ പ്രസ് ഇൻഫർമേഷൻ ബ്യൂറോ വഴി ഒരു അവകാശവാദം ഉന്നയിക്കുകയുണ്ടായി. 'രാജ്യത്തെ 97% സ്‌കൂളുകളിലും കൈ കഴുകാനുള്ള സൗകര്യവും പെൺകുട്ടികൾക്ക് ടോയ്‌ലറ്റ് സൗകര്യവുമുണ്ട്' എന്നായിരുന്നു വാദം. നിലവിലെ ബി.ജെ.പി സർക്കാർ, കഴിഞ്ഞ എട്ടു വർഷത്തിനിടെ കൈവരിച്ച അടിസ്ഥാന സൗകര്യ വികസനം ഉയർത്തിക്കാട്ടുകയായിരുന്നു ലക്ഷ്യം. യു.പി.എ സർക്കാരിന്റെ ഭരണകാലത്ത് 45% സ്‌കൂളുകളിൽ മാത്രമേ കൈകഴുകാനുള്ള സൗകര്യമുണ്ടായിരുന്നുള്ളൂവെന്നും, 91% ശതമാനം പെൺകുട്ടികൾക്ക് ടോയ്‌ലറ്റ് സൗകര്യം ഉണ്ടായിരുന്നുവെന്നും പ്രസ്…
ജന ഗണ മന; ഒരു ക്യൂൻ ആവർത്തനം
അബ്ദുല്ല കോട്ടപ്പള്ളി ക്യൂനിന് ശേഷം ഡിജോ ജോസഫ് ആന്റണി സംവിധാനവും ശാരിസ് മുഹമ്മദ് തിരക്കഥയും നിർവഹിച്ച സിനിമയാണ് ജന ഗണ മന. ക്യൂനിന്റ കഥ പറച്ചിൽ രീതിയിൽ നിന്ന് ഒട്ടും തന്നെ മാറാതെയാണ് സംവിധായകൻ ജന ഗണ മനയിലും കഥ പറയുന്നത്. ക്യാമ്പസിൽ നടക്കുന്ന മരണവും, അതേ തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളും, അവസാന ഭാഗങ്ങളിലെ നീണ്ട കോടതി രംഗങ്ങളും ക്യൂനിലേതിന് സമാനമായി ജന ഗണ മനയിലും കാണാം. ക്യൂനിൽ സലിംകുമാർ അഴിച്ചു വെച്ച വക്കീൽ കുപ്പായം ജന ഗണ…
ഇത് വിജയിക്കാനുളള പോരാട്ടമാണ്
തയ്യാറാക്കിയത് ബാസിൽ ഇസ്ലാം ഹിജാബ് വിഷയം കത്തി നിൽക്കുന്ന കർണാടകയിലെ ഉടുപ്പി സർക്കാർ പ്രീ യൂണിവേഴ്സിറ്റി കോളേജിൽ ഹയർ സെക്കന്ററി വിദ്യാർഥിനിയാണ് ഹസ്രാ ഷിഫ. ഹിജാബ് ധരിച്ചതിന്റെ പേരിൽ കാമ്പസിലേക്ക് പ്രവേശനം നിഷേധിക്കപ്പെടുകയും നിരവധി ക്ലാസുകൾ നഷ്ടപ്പെടുകയും ചെയ്ത മുസ്ലിം പെൺകുട്ടികളിൽ ഒരാളാണ് ശിഫ. ഫാക്റ്റ്സ് ഷീറ്റിന് അനുവദിച്ച ഈ അഭിമുഖത്തിൽ ഹിജാബ് വിവാദത്തിൻ്റെ തുടക്കവും കോളേജിലെ നിലവിലുള്ള അന്തരീക്ഷവും ഭാവിയെ കുറിച്ചുള്ള പ്രതീക്ഷകളും വിവരിക്കുകയാണ് ഷിഫ. നിങ്ങളുടെ കാമ്പസിൽ ഹിജാബ് വിവാദ സംഭവങ്ങളുടെ തുടക്കം…
ഇന്ത്യയിലെ കർഷക സ്ത്രീകളുടെ കണക്കും കഥകളും
രാജ്യത്ത് സ്ത്രീ കർഷകരുടെ എണ്ണം ക്രമാതീതമായി കുറയുന്നുവെന്നും അതേസമയം, സ്ത്രീ തൊഴിലാളികളുടെ എണ്ണം വർധിച്ചുകൊണ്ടിരിക്കുകയാണ് എന്നുമാണ് കണക്കുകൾ പറയുന്നത്. 2011ലെ സെൻസസ് പ്രകാരം ഇന്ത്യയിൽ 9.59 കോടി കർഷകരാണുള്ളത്. അതിൽ 7.39 കോടി പുരുഷന്മാരും 2.28 കോടി സ്ത്രീകളുമാണ്. 9.39 കോടി കർഷകരിൽ 8.61 കോടി തൊഴിലാളികളും രാജ്യത്തെ വയലുകളിൽ ജോലി ചെയ്യുന്നവരാണ്. അതിൽ തന്നെ 5.52 കോടി പുരുഷന്മാരും 3.09 കോടി സ്ത്രീകളുമാണ്. രാജ്യമെമ്പാടും കർഷക പ്രസ്ഥാനത്തെക്കുറിച്ച് ചർച്ച നടക്കുകയാണ്. കർഷക സമരത്തെ കുറിച്ച് പഠിക്കാൻ…
ദളിത്‌ സ്ത്രീകൾക്ക് നീതിതേടി ഒരു വേദി
2021 ജൂലൈ 19 മുതൽ, 2021 ഓഗസ്റ്റ് 31 വരെ നടക്കുന്ന ഈ ക്യാമ്പയിന്റ ലക്ഷ്യം ദലിത് സ്ത്രീകളും പെൺകുട്ടികളും അവരുടെ ലിംഗം, ജാതി, വർഗം എന്നിവയുടെ പേരിൽ അനുഭവിക്കുന്ന കടുത്ത അതിക്രമങ്ങളും, പീഡനങ്ങളും പ്രതിരോധിക്കാൻ പൊതുജനങ്ങളെ ബോധവാന്മാരാക്കുക എന്നതാണ്. ഒരു ദലിത് സഹോദരനെ ലോറിയുടെ പുറകിൽ കെട്ടിവലിച്ച് കൊലപ്പെടുത്തിയ ക്രൂരത മാധ്യമങ്ങളിൽ നാം കണ്ടതേയുള്ളൂ. ദലിത്സമൂഹം നേരിടുന്ന പീഡനങ്ങൾക്ക് അറ്റമില്ലെന്നാണ് ഇത് തെളിയിക്കുന്നത്. ദലിത് സ്ത്രീകളുടെ ദുരിതങ്ങൾ ഈ ഗണത്തിൽ ഏറ്റവും ഗുരുതരമാണ്. ദളിത് ഹ്യുമൻ…
മുസ്ലിം പെണ്ണിന് വേണ്ടി കരയുന്നവരേ ‘ഓർമ്മയുണ്ടോ ഗുജറാത്തിലെയും കത്വയിലേയും മുസ്ലിം സ്ത്രീകളെ’
സുള്ളി ഡീൽസിലെ' എന്റെ ചിത്രം ആദ്യം കണ്ടപ്പോൾ, സംസാരിക്കാൻ എനിക്ക് വാക്കുകൾ കിട്ടാതായി. നീതിയെകുറിച്ചു എനിക്ക് പ്രതീക്ഷകൾ വളരെ കുറവായതിനാൽ മുന്നോട്ട് വരാനും പോലീസ് സ്റ്റേഷനിൽ പരാതി കൊടുക്കാനും മൂന്ന് ദിവസമെടുത്തു. സംഘപരിവാറിൻ്റെ സുളളി ഡീൽ ദുഷ്പ്രചാരണത്തിന് ഇരയായ നൂർ മഹ്‌വിഷ്, ഈ വംശീയ അധിക്ഷേപത്തിൻ്റെ പശ്ചാത്തലത്തിൽ, ഇന്ത്യയിലെ മുസ്ലിം സ്ത്രീ ജീവിതത്തെക്കുറിച്ച് എഴുതിയ ശ്രദ്ധേയമായ ലേഖനത്തിൻ്റെ ആദ്യഭാഗം പരമ്പരാഗത വിശ്വാസങ്ങൾക്കും സാംസ്കാരിക മൂല്യങ്ങൾക്കും പേരുകേട്ട രാജ്യമാണ് ഇന്ത്യ. വ്യത്യസ്തങ്ങളായ ഭാഷകളും നിറങ്ങളും പാരമ്പര്യങ്ങളും സംസ്കാരങ്ങളും വിശ്വാസങ്ങളും…

Get notified on latest updates.

You can unsubscribe anytime.

Factsheets © 2024. All Rights Reserved.

2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ സമരക്കാർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. ബ്ലോഗിൽ പങ്കുവെച്ച കണക്കുകൾ അനുസരിച്ച്, 537 പേരാണ് ഇതുവരെ മരിച്ചിട്ടുള്ളത്.

2021 ജൂലൈ 22ന് ദൽഹി ജന്തർമന്ദറിൽ ഇരുനൂറ് പേർ സമരം ആരംഭിച്ചതോടെ, ജനദ്രോഹ നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. 21 ന് ബുധനാഴ്ച്ച ലഭിച്ച പൊലീസ് അനുമതിയോടെ ഇരുനൂറ് പേരടങ്ങുന്ന കര്‍ഷകരുടെ സംഘമാണ് ഇപ്പോൾ ജന്തര്‍ മന്തറില്‍ സമരം തുടരുന്നത്. യോഗേന്ദ്ര യാദവ്, ശിവകുമാര്‍ കക്കാജി, ഹനന്‍മല്ലേ തുടങ്ങിയ പ്രധാന കര്‍ഷക നേതാക്കളെല്ലാം ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് എത്തി ചേര്‍ന്നിരുന്നു. ദിവസവും 200 കർഷകരാണ് ജന്തർ മന്തറിലേക്ക് വരുന്നത്. ബാക്കിയുള്ളവർ അതിർത്തിയിൽ പ്രതിഷേധം തുടരുന്നുണ്ട്.  വിജയം വരെ തുടരുന്ന പോരാട്ടമാണിതെന്ന് കർഷക പ്രക്ഷോഭ നേതാക്കൾ പറയുന്നു.

ജനദ്രോഹകരമായ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ നടക്കുന്ന കര്‍ഷകസമരം ദല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് ഇരച്ചെത്തിയിട്ട് എട്ട് മാസത്തോളമായി. എന്നാൽ ഈ പ്രതിഷേധത്തിൽ എത്ര കർഷകർ മരിച്ചു എന്ന ചോദ്യത്തിന്, കണക്കുകൾ ലഭ്യമല്ല എന്ന മറുപടിയാണ്  കേന്ദ്ര സർക്കാർ നൽകിയത്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ഒരു ചോദ്യത്തിന് നൽകിയ മറുപടി ഇതിൻ്റെ ഉദാഹരണമാണ്. 'പ്രക്ഷോഭത്തിനിടെ നടന്ന കർഷക മരണത്തെക്കുറിച്ചുള്ള' റിപ്പോർട്ട്‌ ചില എം.പിമാർ ജൂലൈ ഇരുപതിന് മന്ത്രി തോമറിനോട് ചോദിക്കുകയുണ്ടായി. 'പ്രതിഷേധത്തിനിടെ കർഷകർ മരിച്ചതായി ഒരു രേഖയുമില്ല, അതുകൊണ്ട് തന്നെ അത്തരം കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ നിർദ്ദേശമില്ല- ഇതായിരുന്നു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്. ഗവൺമെൻ്റിൻ്റെ കൈയിൽ കണക്കുകളില്ലെങ്കിലും, എത്ര പേർക്ക് ഇതുവരെ ജീവൻ നഷ്ടപ്പെട്ടുവെന്ന് പഞ്ചാബിലെ ഓരോ കർഷകന്നും അവരുടെ കുടുംബങ്ങൾക്കും നന്നായി അറിയാം. 537 കർഷകരാണ് പ്രക്ഷോഭത്തിൽ ഇതുവരെ മരിച്ചതെന്നാണ് എസ്.കെ.എം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.

'കടുത്ത തണുപ്പ്, ചൂട്, മഴ, മറ്റ് അപകടങ്ങൾ എന്നിവ നേരിട്ടാണ് പാവം കർഷകർ മരിച്ചത്. എന്നാൽ, അതിന്റെ കണക്ക് പോലുമില്ലെന്ന് സർക്കാർ പറയുന്നുണ്ടങ്കിൽ എത്ര മനുഷ്യത്വമില്ലായ്മയാണ് അവർ കാണിക്കുന്നത്'! കർഷകർ ചോദിക്കുന്നു. ഇത് ശരിയാണ് എന്നതിൻ്റെ തെളിവുകളാണ് കഴിഞ്ഞ ദിവസം എസ്‌.കെ.എം പങ്കുവെച്ചത്.2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ അവർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. മരിച്ച കർഷകരുടെ ഫോട്ടോയും വിശദാംശങ്ങളും അടങ്ങികൊണ്ടാണ് ബ്ലോഗ് നിർമിച്ചിട്ടുള്ളത്.കർഷകരുടെ മരണത്തെക്കുറിച്ചുള്ള സമാനമായ അനുസ്മരണ പേജും ട്രോളി ടൈംസ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

ശ്രീ മുക്തർ സാഹിബ് ജില്ലയിലെ ഭട്ടി വാല ഗ്രാമത്തിലെ കുൽവന്ത് സിംഗ്, അതിർത്തിയിൽ കർഷകരുടെ പ്രതിഷേധത്തിൽ തന്റെ മൂത്ത മകൻ ബോഹർ സിങ്ങിന്റെ വിയോഗത്തെ കുറിച് പറഞ്ഞത് ഇങ്ങനെയാണ്; 'സർക്കാരിന് എല്ലാം അറിയാം. അവരുടെ അടുത്ത് എല്ലാ രേഖകളുമുണ്ടെങ്കിലും അവർ അത് പുറത്ത് വിടില്ല. കാരണം, കർഷകരുടെ ത്യാഗവും അവരുടെ ന്യായമായ പ്രതിഷേധവും അംഗീകരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അല്ലങ്കിൽ തയ്യാറാകുകയില്ല. ഒരു സെലിബ്രിറ്റി മരിക്കുകയോ, ഒരു വി.ഐ.പിയുടെ വീട്ടിൽ പ്രസവം നടക്കുകയോ ചെയ്താൽ, അതേ നേതാക്കൾ തന്നെയാണ് അവരുടെ സാന്നിധ്യം അവിടെ ഉറപ്പാക്കുന്നത്. പക്ഷേ, കർഷകരുടെ കാര്യം വരുമ്പോൾ അവർ ഞങ്ങളെ അവഗണിക്കുന്നു. അത്തരമൊരു ഹൃദയമില്ലാത്ത സർക്കാരിൽ ഞങ്ങൾക്ക് യാതൊരു പ്രതീക്ഷയുമില്ല'.

ഇതേ ജില്ലയിലെ മറ്റൊരു കർഷകനായ ബർകണ്ടി ഗ്രാമത്തിൽ നിന്നുള്ള ഗുർമിത് സിംഗിനും പറയാനുള്ളത് സമാന അനുഭവങ്ങളാണ്. അദ്ദേഹത്തിന്റെ ഏക മകൻ യാദ്വീന്ദർ സിംഗ് ജനുവരി 26ന് തിക്രി അതിർത്തിയിൽ നിന്ന് മടങ്ങിവരുന്ന സമയത്താണ് അപകടത്തിൽ മരിച്ചത്. പാർലമെന്റിൽ തോമറിന്റെ മറുപടിയിൽ പ്രകോപിതനായ ഗുർമിത് പറഞ്ഞത്,

'ഇത്തരമൊരു സർക്കാരിനെ പ്രതി ലജ്ജിക്കുന്നു' എന്നാണ്. എത്ര കർഷകർ മരിച്ചുവെന്ന് അവർക്ക് നന്നായി അറിയാം, പക്ഷേ, അവർ ഞങ്ങളെ മാനസികമായി ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നു. എന്റെ വാർധക്യത്തിൽ എനിക്ക് ഏക പിന്തുണയാകേണ്ട എന്റെ മകനെയാണ് എനിക്ക് നഷ്ടപ്പെട്ടത്. അതോടെ ഞാൻ ആകെ തകർന്നുപോയി. എന്റെ മകന്റെ ത്യാഗത്തിനുള്ള പരിഹാരം മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കുക എന്നതാണ്. കൃഷിക്കാർക്കുവേണ്ടിയാണ് എന്റെ മകൻ രക്തസാക്ഷിയായത്'.

ക്രൻതികരി കിസാൻ യൂണിയൻ പ്രസിഡന്റായ ഡോ. ദർശൻ പാൽ ദി വയറിനോട്‌ പറഞ്ഞത് ഇങ്ങനെയാണ്. 'എത്ര കർഷകർ പ്രക്ഷോഭത്തിൽ മരിച്ചു എന്ന് മോഡി സർക്കാറിന് അറിയില്ലങ്കിൽ, ഞങ്ങൾക്ക് സ്വന്തമായി കണക്കെടുക്കാൻ കഴിയും. വിവരങ്ങൾ ശേഖരിക്കാൻ സർക്കാരിന് ചില ഏജൻസികളെ നിയോഗിക്കാമായിരുന്നു, പക്ഷേ, അവർക്ക് വേണ്ടത് ആളുകളെ വഴിതെറ്റിക്കുയാണ്. ഓക്സിജന്റെ അഭാവം മൂലം മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് പാർലമെന്റിൽ പറഞ്ഞ ഒരു സർക്കാരിൽ നിന്ന് ഇതിനപ്പുറം എന്ത് പ്രതീക്ഷിക്കാം"! അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിൽ ഇതുവരെ എത്ര കർഷകർ മരിച്ചുവെന്ന് പോലും അറിയില്ലെങ്കിൽ ഇത് എങ്ങനെയുള്ള സർക്കാരാണെന്ന് മറ്റൊരു മുതിർന്ന എസ്‌.കെ.എം നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ ചോദിച്ചു. പ്രതിഷേധത്തിൽ രിച്ച എല്ലാ കർഷകരുടെയും  രേഖ ഞങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. അത് പുറത്തുവിടും. അടിസ്ഥാനപരമായി, സർക്കാർ പൊതുജനങ്ങൾക്ക് വേണ്ടിയല്ല നിലനിൽക്കുന്നത്. മറിച്ച് അംബാനി, അദാനി തുടങ്ങിയ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ്” അദ്ദേഹം പറഞ്ഞു.

"മോദി സർക്കാരിന്റെ ഉദ്ദേശ്യം ആദ്യ ദിവസം മുതൽ തന്നെ മോശമാണ്. പാർലമെന്റിൽ അത്തരമൊരു പ്രസ്താവന ഇറക്കിയതിലൂടെ, കൃഷിക്കാരോടുള്ള തന്റെ സർക്കാരിന്റെ കടുത്ത മനോഭാവം തോമർ തെളിയിച്ചിട്ടുണ്ട്”-  അദ്ദേഹം കൂട്ടിച്ചേർത്തു.