‘ലോക അസമത്വ റിപ്പോർട്ട് 2022’ അനുസരിച്ച്, വർദ്ധിച്ചുവരുന്ന ദാരിദ്ര്യവും ‘സമ്പന്നരായ വരേണ്യവർഗ്ഗവും’ ഉള്ള ലോകത്തിലെ ഏറ്റവും അസമത്വമുള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യ.
വരുമാനത്തിലെ അസമത്വം
ഇന്ത്യയിലെ പ്രായപൂർത്തിയായവരുടെ ജനസംഖ്യയുടെ ശരാശരി വരുമാനം ₹2,04200 രൂപയാണ് (€PPP 7,400). അതിൽ ഏറ്റവും താഴെയുള്ള 50% വരുന്ന വിഭാഗത്തേക്കാൾ (₹ 53,610) 20 ഇരട്ടിയാണ് മുകളിലെ 10% വരുന്ന വിഭാഗം സമ്പാദിക്കുന്നത് (₹1,166,520). മുഴുവൻ ദേശീയ വരുമാനത്തിന്റെ 57% ഉയർന്ന 10 ശതമാനത്തിന്റെ കയ്യിലും 22% ഏറ്റവും ഉയർന്ന 1 ശതമാനത്തിന്റെ കയ്യിലുമാണുള്ളത്. ഏറ്റവും താഴ്ന്ന 50 ശതമാനത്തിന്റെ വിഹിതം 13 ശതമാനത്തിലേക്ക് ചുരുങ്ങുകയും ചെയ്തു.
ദീർഘകാലാടിസ്ഥാനത്തിലുള്ള വരുമാന അസമത്വം: ഒരു
വിശകലനം
ബ്രിട്ടിഷ് കൊളോണിയൽ ഭരണം (1858-1947)മുതൽ തന്നെ ഇന്ത്യൻ വരുമാന അസമത്വം വളരെ വ്യക്തമായിരുന്നു, ഉയർന്ന 10 ശതമാനത്തിന്റെ വരുമാന വിഹിതം ഏകദേശം 50 ശതമാനമായിരുന്നു. സ്വാതന്ത്ര്യത്തിനു ശേഷം, സോഷ്യലിസ്റ്റ് പ്രചോദിത പഞ്ചവത്സര പദ്ധതികളുടെ സ്വാധീനത്താൽ ഈ വിഹിതം 35-40% ആയി കുറഞ്ഞിരുന്നു. 1980-കളുടെ മധ്യം മുതൽ, നയങ്ങളുടെ മേലുള്ള നിയന്ത്രണവും ഉദാരവൽക്കരണവും ലോകത്ത് നിരീക്ഷിക്കപ്പെടുന്ന വരുമാനത്തിലും സമ്പത്തിലുമുള്ള അസമത്വത്തിലെ ഏറ്റവും തീവ്രമായ വർദ്ധനവിന് കാരണമായി. ഏറ്റവും ഉയർന്ന 1% സാമ്പത്തിക പരിഷ്‌കാരങ്ങളിൽ നിന്ന് ഏറെ പ്രയോജനം നേടിയിട്ടുണ്ടെങ്കിലും, താഴ്ന്ന, ഇടത്തരം വരുമാന വിഭാഗങ്ങൾക്കിടയിലെ വളർച്ച താരതമ്യേന മന്ദഗതിയിലാണ്, അതിനാൽ ദാരിദ്ര്യംഇന്നും നിലനിൽക്കുന്നു. കഴിഞ്ഞ മൂന്ന് വർഷമായി, ഗവൺമെന്റ് പുറത്തുവിട്ട അസമത്വ ഡാറ്റയുടെ ഗുണനിലവാരം വഷളായതിനാൽ സമീപകാല അസമത്വ മാറ്റങ്ങൾ വിലയിരുത്തുന്നത് പ്രത്യേകിച്ചും ബുദ്ധിമുട്ടായി മാറുന്നു എന്നും റിപോർട്ട് സൂചിപ്പിക്കുന്നു.
ഇന്ത്യയിലെ കുടുംബത്തിന്റെ ശരാശരി സമ്പത്ത് ഏകദേശം 9,83,010 രൂപയാണ്. 66,280 രൂപ അല്ലെങ്കിൽ മൊത്തം കണക്കിലെ 6% സമ്പത്ത് മാത്രമാണ് രാജ്യത്തിന്റെ താഴ്ന്ന 50% ആളുകളുടെ കയ്യിലുള്ളത്. ശരാശരി 7,23,930 രൂപ അല്ലെങ്കിൽ മൊത്തം 29.5% ആസ്തിയുള്ള മധ്യവർഗം താരതമ്യേന ദരിദ്രരാണ്. ഉയർന്ന 10% പേർ മൊത്തം സമ്പത്തിന്റെ 65% സ്വന്തമാക്കി,അതായത് ശരാശരി 63,54,070 രൂപ. ഏറ്റവും ഉയർന്ന 1% മൊത്തം കണക്കിലെ 33% ( ശരാശരി 3,24,49,360 രൂപ) സ്വന്തമാക്കി. 2021 ൽ, ജനസംഖ്യയുടെ ഏറ്റവും സമ്പന്നരായ 10% പേർ ഇന്ത്യയിലെ മൊത്തം കുടുംബസമ്പത്തിന്റെ 65% സ്വന്തമാക്കിയതായും റിപോർട്ട് പരാമർശിക്കുന്നു.