Skip to content Skip to sidebar Skip to footer

താലിബാൻ്റെ ചരിത്രവർത്തമാനങ്ങൾ!

താലിബാനിന്റെ മർദ്ദനനയങ്ങളും സ്ത്രീവിരുദ്ധ സമീപനവും അഫ്‍ഗാനിസ്ഥാനിലെ ചരിത്ര പുരാതന പൈതൃകങ്ങളോടുള്ള പ്രതിലോമകരമായ നിലപാടുകളും അഞ്ചു വർഷക്കാലത്തെ അവരുടെ ഭരണം വിവാദപരമാക്കി. ശരീഅത് നടപ്പിലാക്കുക എന്ന പേരിൽ ഇസ്‌ലാമിക മൂല്യങ്ങൾ പരിഗണിക്കാതെ  ആക്രമണാത്മക സ്വഭാവം അനുവർത്തിച്ചത് രാജ്യത്തിന്റെ അകത്തും പുറത്തും വിമർശിക്കപ്പെട്ടു. പാകിസ്താനിലെ തഹ്‌രീകെ താലിബാൻ നൂറിലധികം ബോംബ് ആക്രമണങ്ങളാണ് സ്കൂളുകൾ കേന്ദ്രീകരിച്ച് നടത്തിയത്.

ഭാഗം – 3; താലിബാനും ഇന്ത്യയിലെ ഇസ്‌ലാമോഫോബിയയും

താലിബാൻ വിഷയത്തിൽ പാകിസ്ഥാന്റെ പങ്കാളിത്തം കൂടി പരാമർശിക്കേണ്ടതുണ്ട്. അഫ്ഗാനിസ്ഥാന്റെ ആഭ്യന്തര വിഷയത്തിൽ പാകിസ്ഥാന് കൂടുതൽ കൈയ്യുള്ളത് കൊണ്ടു തന്നെ താലിബാന്റെ വളർച്ചയും അവർ ശ്രദ്ധിച്ചിരുന്നു. പാകിസ്ഥാനിൽ വടക്കന്‍ വസീറിസ്താന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന തഹ്‌രീകെ താലിബാനിനോട്  ഇടക്കാലത്ത് വരെ ഭരണകൂടം അനുകൂല നിലപാടുകൾ സ്വീകരിച്ചിരുന്നു. 

എന്നാൽ, 2014 ഡിസംബർ 16-ന്  പെഷവാറിൽ ഒരു സൈനിക സ്കൂളിൽ നടന്ന ആക്രമണത്തിൽ 132 കുട്ടികള്‍ ഉള്‍പ്പെടെ 145 പേര്‍ കൊല്ലപ്പെട്ടതോടുകൂടി അന്നത്തെ പ്രധാനമന്ത്രി നവാസ് ഷെരീഫ് ഐ.എസ്.ഐയെയും നൂറിലധികം വിവിധ മത സംഘടനകളെയും ഉൾപ്പെടുത്തി താലിബാൻ വിരുദ്ധ മുന്നണി രൂപപ്പെടുത്തിയത് പാകിസ്ഥാനിന്റെ നയത്തിൽ വന്ന മാറ്റമാണ്. ‘സർബെ അസബ്‌’ എന്ന പേരിൽ അവർ ഒരു ഓപ്പറേഷൻ  നടത്തുകയും, ധാരാളം താലിബാനികളെ തുരത്തുകയും ചെയ്തു. ഒരുപാട് പേർക്ക് വധശിക്ഷനൽകുന്ന നിലപാട് കൂടി പാകിസ്ഥാൻ സ്വീകരിച്ചതും ഈയൊരു പശ്ചാത്തലത്തിലാണ്. ഈ ഭാഗങ്ങളിൽ നിന്നും നല്ലൊരു ശതമാനം താലിബാനികൾ സ്വാഭാവികമായും അഫ്ഗാനിസ്ഥാനിലേക്കാണ് രക്ഷപ്പെട്ടത്. അവരെ വേണ്ടവിധത്തിൽ കൈകാര്യം ചെയ്യണമെന്ന പാകിസ്ഥാനിന്റെ ആവശ്യം  ഇന്ത്യയും അഫ്ഗാനിസ്ഥാനും കാര്യമായി പരിഗണിച്ചില്ല എന്നുള്ളത് ഇന്നത്തെ താലിബാന്റെ  വളർച്ചയ്ക്ക് കാരണമായിട്ടുണ്ട്.Taliban attack on school in peshawar

താലിബാനിന്റെ  മർദ്ദനനയങ്ങളും  സ്ത്രീവിരുദ്ധ സമീപനവും അഫ്‍ഗാനിസ്ഥാനിലെ ചരിത്ര പുരാതന പൈതൃകങ്ങളോടുള്ള പ്രതിലോമകരമായ നിലപാടുകളും അഞ്ചു വർഷക്കാലത്തെ അവരുടെ ഭരണം വിവാദപരമാക്കി. ശരീഅത് നടപ്പിലാക്കുക എന്ന പേരിൽ ഇസ്‌ലാമിക മൂല്യങ്ങൾ പരിഗണിക്കാതെ  ആക്രമണാത്മക  സ്വഭാവം അനുവർത്തിച്ചത് രാജ്യത്തിന്റെ അകത്തും പുറത്തും വിമർശിക്കപ്പെട്ടു. പാകിസ്താനിലെ തഹ്‌രീകെ താലിബാൻ നൂറിലധികം ബോംബ് ആക്രമണങ്ങളാണ് സ്കൂളുകൾ കേന്ദ്രീകരിച്ച് നടത്തിയത്. 

മലാല യൂസഫായിക്കു നേരെ നടന്ന ആക്രമണവും ഈ പശ്ചാത്തലത്തിലാണ് നടന്നത്. മലാല അക്രമിക്കപെട്ടതിന്റെ പിന്നാമ്പുറ രാഷ്ട്രീയത്തെ പാകിസ്ഥാനിലെ വിവിധ രാഷ്ട്രീയ പാർട്ടികൾ  ചോദ്യം ചെയ്തിട്ടുണ്ടെങ്കിലും സ്ത്രീവിരുദ്ധ സമീപനം ഉള്ളതിനാൽ താലിബാന്റെ പേരിലാണ് ആ കുറ്റവും ആരോപിക്കപ്പെട്ടത്.Malala - the victim of Taliban terror

താലിബാൻ അഫ്‌ഗാനിസ്ഥാനിൽ മുന്നൂറിലധികം ജില്ലകളിൽ അധികാരത്തിൽ വന്നിട്ടുണ്ട് എന്നാണ് പത്രറിപ്പോർട്ടുകൾ. എന്നാൽ ചില മാറ്റങ്ങൾ താലിബാൻ്റെ സമീപനത്തിൽ പിന്നീട് ഉണ്ടായിട്ടുണ്ട്. നിഗൂഢ സംഘടനയായ അൽഖാഇദയുമായുള്ള ബന്ധവിച്ഛേദനം  ഉദാഹരണം. ഒരുതരത്തിലും അമേരിക്കയുമായി ഒരു ചർച്ചക്കും തയ്യാറാവുകയില്ല എന്ന് തീരുമാനത്തിൽ നിന്നും മാറി താലിബാൻ  അവരുമായി സംഭാഷണങ്ങൾക്ക് തയ്യാറാവുകയും കരാർ ഒപ്പിടുന്ന സാഹചര്യത്തിലേക്ക് വരികയുമുണ്ടായി. താലിബാന്റെ അധികാരത്തിലുള്ള അഫ്ഗാനിസ്ഥാനിലെ  ചില ഭാഗങ്ങളിൽ പെൺകുട്ടികൾക്ക് സ്കൂളിൽ പോകാനുള്ള അനുവാദം ലഭിച്ചതും പത്രങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. അഫ്‌ഗാൻ ഗവൺമെന്റുമായുള്ള ചർച്ചകൾക്ക് താലിബാൻ തയ്യാറായതും പുതിയ നയംമാറ്റമാണ്. 

ലോകത്തുള്ള ഒട്ടുമിക്ക മുസ്‌ലിം സംഘടനകളും താലിബാനിന്റെ നയനിലപാടുകളെയും കുറ്റകൃത്യങ്ങളെയും വിമർശിച്ചിരുന്നു. പാകിസ്ഥാൻ ജമാഅതെ ഇസ്‌ലാമി അമീറായിരുന്ന ഖാദി ഹുസൈൻ അഹ്മദ്, ‘ശരീഅത്താണ് തങ്ങൾ നടപ്പിലാക്കുന്നത്’ എന്ന് അവകാശപ്പെടരുതെന്നാണ് താലിബാനോട് ആവശ്യപ്പെട്ടത്.

താലിബാനിന്റെ വളർച്ച ഇന്ത്യയിലും ഇസ്‌ലാമോഫോബിയ വർധിക്കാൻ കാരണമായിട്ടുണ്ട്. പാകിസ്ഥാൻ- കാശ്മീർ- കേരളം എന്ന ക്രമത്തിൽ താലിബാനിന്റെ വരവിനെകുറിച്ച അതിശയോക്തി നിറഞ്ഞ ചർച്ചകൾ കേരളത്തിൽ സജീവമാകുന്ന ഇസ്‌ലാംഭീതി ഊർജ്ജിതപ്പെടുത്തുക മാത്രമാണ് ചെയ്യുന്നത്. പാകിസ്ഥാനെ പോലെ അഫ്ഗാനിസ്ഥാനിലും നയതന്ത്ര ബന്ധങ്ങളും പ്രാദേശിക താൽപര്യങ്ങളും സംരക്ഷിക്കാൻ ആഗ്രഹിക്കുന്ന ഇന്ത്യയ്ക്കും താലിബാന്റെ  ഈ സാന്നിധ്യം നല്ലതായി തോന്നുകയില്ല. പാകിസ്ഥാന്നും  താലിബാന്നുമിടയിൽ  രൂപപ്പെടാൻ  സാധ്യതയുള്ള ബന്ധങ്ങളെക്കുറിച്ച ഇന്ത്യയുടെ സൂക്ഷമ നീരീക്ഷണം ഈ സാഹചര്യത്തിലാണ് പ്രസക്തമാകുന്നത്. പക്ഷെ ഇന്ത്യൻ പൗരന്മാരുടെ സുരക്ഷയും പ്രദേശിക താത്പര്യങ്ങളുടെ സംരക്ഷണവും ഉറപ്പു വരുത്തുക എന്ന അർഥത്തിൽ  താലിബാനുമായി ഒരു ചർച്ചയ്ക്ക് തയ്യാറാക്കേണ്ടത് അനിവാര്യമാണെന്ന് തരത്തിൽ പോലും അഭിപ്രായങ്ങൾ ഉയർന്നു വരുന്ന സാഹചര്യമാണ് നിലവിലുള്ളത്.

ഒന്നാം ഭാഗം ഇവിടെ വായിക്കാം

രണ്ടാം ഭാഗം ഇവിടെ വായിക്കാം

Leave a comment

Get notified on latest updates.

You can unsubscribe anytime.

Factsheets © 2024. All Rights Reserved.

2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ സമരക്കാർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. ബ്ലോഗിൽ പങ്കുവെച്ച കണക്കുകൾ അനുസരിച്ച്, 537 പേരാണ് ഇതുവരെ മരിച്ചിട്ടുള്ളത്.

2021 ജൂലൈ 22ന് ദൽഹി ജന്തർമന്ദറിൽ ഇരുനൂറ് പേർ സമരം ആരംഭിച്ചതോടെ, ജനദ്രോഹ നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. 21 ന് ബുധനാഴ്ച്ച ലഭിച്ച പൊലീസ് അനുമതിയോടെ ഇരുനൂറ് പേരടങ്ങുന്ന കര്‍ഷകരുടെ സംഘമാണ് ഇപ്പോൾ ജന്തര്‍ മന്തറില്‍ സമരം തുടരുന്നത്. യോഗേന്ദ്ര യാദവ്, ശിവകുമാര്‍ കക്കാജി, ഹനന്‍മല്ലേ തുടങ്ങിയ പ്രധാന കര്‍ഷക നേതാക്കളെല്ലാം ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് എത്തി ചേര്‍ന്നിരുന്നു. ദിവസവും 200 കർഷകരാണ് ജന്തർ മന്തറിലേക്ക് വരുന്നത്. ബാക്കിയുള്ളവർ അതിർത്തിയിൽ പ്രതിഷേധം തുടരുന്നുണ്ട്.  വിജയം വരെ തുടരുന്ന പോരാട്ടമാണിതെന്ന് കർഷക പ്രക്ഷോഭ നേതാക്കൾ പറയുന്നു.

ജനദ്രോഹകരമായ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ നടക്കുന്ന കര്‍ഷകസമരം ദല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് ഇരച്ചെത്തിയിട്ട് എട്ട് മാസത്തോളമായി. എന്നാൽ ഈ പ്രതിഷേധത്തിൽ എത്ര കർഷകർ മരിച്ചു എന്ന ചോദ്യത്തിന്, കണക്കുകൾ ലഭ്യമല്ല എന്ന മറുപടിയാണ്  കേന്ദ്ര സർക്കാർ നൽകിയത്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ഒരു ചോദ്യത്തിന് നൽകിയ മറുപടി ഇതിൻ്റെ ഉദാഹരണമാണ്. 'പ്രക്ഷോഭത്തിനിടെ നടന്ന കർഷക മരണത്തെക്കുറിച്ചുള്ള' റിപ്പോർട്ട്‌ ചില എം.പിമാർ ജൂലൈ ഇരുപതിന് മന്ത്രി തോമറിനോട് ചോദിക്കുകയുണ്ടായി. 'പ്രതിഷേധത്തിനിടെ കർഷകർ മരിച്ചതായി ഒരു രേഖയുമില്ല, അതുകൊണ്ട് തന്നെ അത്തരം കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ നിർദ്ദേശമില്ല- ഇതായിരുന്നു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്. ഗവൺമെൻ്റിൻ്റെ കൈയിൽ കണക്കുകളില്ലെങ്കിലും, എത്ര പേർക്ക് ഇതുവരെ ജീവൻ നഷ്ടപ്പെട്ടുവെന്ന് പഞ്ചാബിലെ ഓരോ കർഷകന്നും അവരുടെ കുടുംബങ്ങൾക്കും നന്നായി അറിയാം. 537 കർഷകരാണ് പ്രക്ഷോഭത്തിൽ ഇതുവരെ മരിച്ചതെന്നാണ് എസ്.കെ.എം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.

'കടുത്ത തണുപ്പ്, ചൂട്, മഴ, മറ്റ് അപകടങ്ങൾ എന്നിവ നേരിട്ടാണ് പാവം കർഷകർ മരിച്ചത്. എന്നാൽ, അതിന്റെ കണക്ക് പോലുമില്ലെന്ന് സർക്കാർ പറയുന്നുണ്ടങ്കിൽ എത്ര മനുഷ്യത്വമില്ലായ്മയാണ് അവർ കാണിക്കുന്നത്'! കർഷകർ ചോദിക്കുന്നു. ഇത് ശരിയാണ് എന്നതിൻ്റെ തെളിവുകളാണ് കഴിഞ്ഞ ദിവസം എസ്‌.കെ.എം പങ്കുവെച്ചത്.2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ അവർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. മരിച്ച കർഷകരുടെ ഫോട്ടോയും വിശദാംശങ്ങളും അടങ്ങികൊണ്ടാണ് ബ്ലോഗ് നിർമിച്ചിട്ടുള്ളത്.കർഷകരുടെ മരണത്തെക്കുറിച്ചുള്ള സമാനമായ അനുസ്മരണ പേജും ട്രോളി ടൈംസ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

ശ്രീ മുക്തർ സാഹിബ് ജില്ലയിലെ ഭട്ടി വാല ഗ്രാമത്തിലെ കുൽവന്ത് സിംഗ്, അതിർത്തിയിൽ കർഷകരുടെ പ്രതിഷേധത്തിൽ തന്റെ മൂത്ത മകൻ ബോഹർ സിങ്ങിന്റെ വിയോഗത്തെ കുറിച് പറഞ്ഞത് ഇങ്ങനെയാണ്; 'സർക്കാരിന് എല്ലാം അറിയാം. അവരുടെ അടുത്ത് എല്ലാ രേഖകളുമുണ്ടെങ്കിലും അവർ അത് പുറത്ത് വിടില്ല. കാരണം, കർഷകരുടെ ത്യാഗവും അവരുടെ ന്യായമായ പ്രതിഷേധവും അംഗീകരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അല്ലങ്കിൽ തയ്യാറാകുകയില്ല. ഒരു സെലിബ്രിറ്റി മരിക്കുകയോ, ഒരു വി.ഐ.പിയുടെ വീട്ടിൽ പ്രസവം നടക്കുകയോ ചെയ്താൽ, അതേ നേതാക്കൾ തന്നെയാണ് അവരുടെ സാന്നിധ്യം അവിടെ ഉറപ്പാക്കുന്നത്. പക്ഷേ, കർഷകരുടെ കാര്യം വരുമ്പോൾ അവർ ഞങ്ങളെ അവഗണിക്കുന്നു. അത്തരമൊരു ഹൃദയമില്ലാത്ത സർക്കാരിൽ ഞങ്ങൾക്ക് യാതൊരു പ്രതീക്ഷയുമില്ല'.

ഇതേ ജില്ലയിലെ മറ്റൊരു കർഷകനായ ബർകണ്ടി ഗ്രാമത്തിൽ നിന്നുള്ള ഗുർമിത് സിംഗിനും പറയാനുള്ളത് സമാന അനുഭവങ്ങളാണ്. അദ്ദേഹത്തിന്റെ ഏക മകൻ യാദ്വീന്ദർ സിംഗ് ജനുവരി 26ന് തിക്രി അതിർത്തിയിൽ നിന്ന് മടങ്ങിവരുന്ന സമയത്താണ് അപകടത്തിൽ മരിച്ചത്. പാർലമെന്റിൽ തോമറിന്റെ മറുപടിയിൽ പ്രകോപിതനായ ഗുർമിത് പറഞ്ഞത്,

'ഇത്തരമൊരു സർക്കാരിനെ പ്രതി ലജ്ജിക്കുന്നു' എന്നാണ്. എത്ര കർഷകർ മരിച്ചുവെന്ന് അവർക്ക് നന്നായി അറിയാം, പക്ഷേ, അവർ ഞങ്ങളെ മാനസികമായി ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നു. എന്റെ വാർധക്യത്തിൽ എനിക്ക് ഏക പിന്തുണയാകേണ്ട എന്റെ മകനെയാണ് എനിക്ക് നഷ്ടപ്പെട്ടത്. അതോടെ ഞാൻ ആകെ തകർന്നുപോയി. എന്റെ മകന്റെ ത്യാഗത്തിനുള്ള പരിഹാരം മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കുക എന്നതാണ്. കൃഷിക്കാർക്കുവേണ്ടിയാണ് എന്റെ മകൻ രക്തസാക്ഷിയായത്'.

ക്രൻതികരി കിസാൻ യൂണിയൻ പ്രസിഡന്റായ ഡോ. ദർശൻ പാൽ ദി വയറിനോട്‌ പറഞ്ഞത് ഇങ്ങനെയാണ്. 'എത്ര കർഷകർ പ്രക്ഷോഭത്തിൽ മരിച്ചു എന്ന് മോഡി സർക്കാറിന് അറിയില്ലങ്കിൽ, ഞങ്ങൾക്ക് സ്വന്തമായി കണക്കെടുക്കാൻ കഴിയും. വിവരങ്ങൾ ശേഖരിക്കാൻ സർക്കാരിന് ചില ഏജൻസികളെ നിയോഗിക്കാമായിരുന്നു, പക്ഷേ, അവർക്ക് വേണ്ടത് ആളുകളെ വഴിതെറ്റിക്കുയാണ്. ഓക്സിജന്റെ അഭാവം മൂലം മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് പാർലമെന്റിൽ പറഞ്ഞ ഒരു സർക്കാരിൽ നിന്ന് ഇതിനപ്പുറം എന്ത് പ്രതീക്ഷിക്കാം"! അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിൽ ഇതുവരെ എത്ര കർഷകർ മരിച്ചുവെന്ന് പോലും അറിയില്ലെങ്കിൽ ഇത് എങ്ങനെയുള്ള സർക്കാരാണെന്ന് മറ്റൊരു മുതിർന്ന എസ്‌.കെ.എം നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ ചോദിച്ചു. പ്രതിഷേധത്തിൽ രിച്ച എല്ലാ കർഷകരുടെയും  രേഖ ഞങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. അത് പുറത്തുവിടും. അടിസ്ഥാനപരമായി, സർക്കാർ പൊതുജനങ്ങൾക്ക് വേണ്ടിയല്ല നിലനിൽക്കുന്നത്. മറിച്ച് അംബാനി, അദാനി തുടങ്ങിയ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ്” അദ്ദേഹം പറഞ്ഞു.

"മോദി സർക്കാരിന്റെ ഉദ്ദേശ്യം ആദ്യ ദിവസം മുതൽ തന്നെ മോശമാണ്. പാർലമെന്റിൽ അത്തരമൊരു പ്രസ്താവന ഇറക്കിയതിലൂടെ, കൃഷിക്കാരോടുള്ള തന്റെ സർക്കാരിന്റെ കടുത്ത മനോഭാവം തോമർ തെളിയിച്ചിട്ടുണ്ട്”-  അദ്ദേഹം കൂട്ടിച്ചേർത്തു.