രാജ്യത്ത് ക്രിസ്ത്യൻ വിഭാഗങ്ങൾക്ക് നേരെ മുമ്പെങ്ങുമില്ലാത്ത വിധത്തിൽ ആക്രമണങ്ങളും അവകാശ നിഷേധങ്ങളും രൂക്ഷമായികൊണ്ടിരിക്കുന്നുവെന്ന് യുണൈറ്റഡ് ക്രിസ്ത്യൻ ഫോറം പുറത്തുവിട്ട കണക്കുകൾ. ഓരോ വർഷവും ഇന്ത്യയിൽ ക്രിസ്ത്യൻ സമൂഹത്തിനെതിരെയുള്ള ആക്രമണങ്ങൾ വർധിച്ചു വരുന്നു എന്നാണ് കണക്കുകൾ കാണിക്കുന്നത്.
2023 ന്റെ ആദ്യ പകുതി പിന്നിടുമ്പോൾ 400 ഓളം ആക്രമണങ്ങളാണ് ക്രിസ്ത്യാനികൾക്കെതിരെ നടന്നിട്ടുള്ളത്. ഓരോ ദിവസവും ശരാശരി 2 ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. 2022 ൻ്റെ ആദ്യ പകുതിയിൽ 274 ആക്രമണങ്ങളായിരുന്നു ക്രിസ്ത്യാനികൾക്കെതിരെ റിപ്പോർട്ട് ചെയ്തിട്ടുണ്ടായിരുന്നത്.
എന്നാൽ 2023 ജൂണിലേക്ക് വരുമ്പോൾ ഓരോ ദിവസവും ശരാശരി 3 വീതം ആക്രമണങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. 155 ആക്രമണങ്ങൾ നടന്നിട്ടുള്ളത് ഉത്തർപ്രദേശിലാണ്.
ഉത്തർപ്രദേശിൽ നിന്നുള്ള കണക്കുകൾ
ജൗന്പൂർ 13
റായ് ബറേലി 11
സിതപ്പൂർ 11
കാൻപുർ 10
അസംഗഡ് 9
കുഷിനഗർ 9
ഏറ്റവും കൂടുതൽ ആക്രമണങ്ങൾ നടന്ന ജില്ലാ ഛത്തീസ്ഗഡിലെ ബസ്തർ ജില്ലയിലാണ്. 31 ആക്രമണങ്ങളാണ് അവിടെ റിപ്പോർട്ട് ചെയ്യപ്പെട്ടത്.
2023 ജൂണിലാണ് ഏറ്റവും കൂടുതൽ ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.ജൂണിൽ മാസം മാത്രം 88 ആക്രമണങ്ങളാണ് ഉണ്ടായത്.
2014 ന് ശേഷം ക്രിസ്ത്യൻ സമൂഹത്തിനെതിരെയുള്ള ആക്രമണങ്ങളിൽ ഗണ്യമായി വർധനവുണ്ടായിട്ടുണ്ട് എന്ന് കണക്കുകൾ ചൂണ്ടി കാണിക്കുന്നു.
2014 മുതൽ ക്രിസ്ത്യാനികൾക്കെതിരെ നടന്ന ആക്രമണങ്ങളുടെ കണക്കുകൾ:
2014 147
2015 177
2016 208
2017 240
2018 292
2019 328
2020 279
2021 505
2022 599
2023(jan – june) 400
23 സംസ്ഥാനങ്ങളിൽ നിന്നുള്ള കണക്കുകൾ പ്രകാരമാണ് ഈ റിപ്പോർട്ട് തയ്യാറാക്കിയിട്ടുള്ളത്.
സംസ്ഥാന തലത്തിലുള്ള കണക്കുകൾ
ഛത്തീസ്ഗഡ് 84
ജാർഖണ്ഡ് 35
ഹരിയാന 32
മധ്യപ്രദേശ് 21
പഞ്ചാബ് 12
കർണാടക 10
ബിഹാർ 9
ജമ്മു കശ്മീർ 8
ഗുജറാത്ത് 7
ഉത്തരാഖണ്ഡ് 4
തമിഴ്നാട് 3
വെസ്റ്റ് ബംഗാൾ 3
ഹിമഞ്ചൽ പ്രദേശ് 3
മഹാരാഷ്ട്ര 3
ഒഡീഷ 2
ഡൽഹി 2
ആന്ധ്രാപ്രദേശ് 1
അസം 1
ചണ്ഡീഗഡ് 1
ഗോവ 1
ഇവയിൽ കൂടുതലും ആൾക്കൂട്ട ആക്രമണങ്ങളാണ്. അതേസമയം, ക്രിസ്ത്യൻ വിഭാഗത്തിൽ പെട്ടവർക്കെതിരെ തെറ്റായ കാരണങ്ങൾ കാണിച്ചുകൊണ്ട് 63 ഓളം എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും കണക്കുകൾ സൂചിപ്പിക്കുന്നു. 35 ഓളം പാസ്റ്റർമാർ ജാമ്യം നിഷേധിക്കപ്പെട്ട് ഇപ്പോഴും ജയിലിലാണ്.