Skip to content Skip to sidebar Skip to footer

പ്രിയങ്ക്‌ ഖാർഗെ ഗോവധം പ്രോത്സാഹിപ്പിക്കണമെന്ന് ആഹ്വാനം ചെയ്തുവെന്ന വാദം തെറ്റ്

പ്രിയങ്ക് ഖാർഗെ, ഗോ സംരക്ഷകരെ ജയിലിലടയ്ക്കാൻ പൊലീസിന് നിർദേശം നൽകുന്നുവെന്ന രീതിയിൽ 30 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

ഗോവധം പ്രോത്സാഹിപ്പിക്കുന്ന പ്രിയങ്ക്‌ ഖാർഗെയുടെ ഈ ഉത്തരവ് അപ്രഖ്യാപിത അടിയന്തരാവസ്ഥയാണെന്നും, ഹിന്ദു വിരുദ്ധമാണെന്നും കാണിച്ച് വിമർശനങ്ങളും ഉയരുന്നുണ്ട്.

വീഡിയോ പങ്കുവെച്ചുകൊണ്ട് ബി.ജെ.പി യുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് എഴുതിയതിങ്ങനെ:

“ഇന്ത്യൻ ഭരണഘടനയുടെ അനുച്ഛേദം 48 പ്രകാരം, മൃഗങ്ങളെ കശാപ്പ് ചെയ്യുന്നത്, പ്രത്യേകിച്ചും പൊതുസ്ഥലത്തു വെച്ച് കശാപ്പ് ചെയ്യുന്നത് നിരോധിച്ചിട്ടുണ്ട്. പ്രിയങ്ക് ഖാർഗെ തന്റെ അധികാരം ദുർവിനിയോഗം ചെയ്തുകൊണ്ട് ഗോഹത്യ പ്രോത്സാഹിപ്പിക്കുകയും അതിനെ എതിർക്കുന്നവരെ അറസ്റ്റ് ചെയ്യാനും പോലീസിൽ സമ്മർദ്ദം ചെലുത്തുകയുമാണ് ചെയ്യുന്നത്.”

ബി.ജെ.പി ആന്ധ്രാപ്രദേശ് സംസ്ഥാന ജനറൽ സെക്രട്ടറി വിഷ്ണു വർധൻ റെഡ്ഡിയും (@SVishnuReddy) വീഡിയോ പങ്കുവെച്ചിട്ടുണ്ട്.

വസ്തുത:

വൈറലായ വീഡിയോയിൽ കന്നഡ ന്യൂസ് ചാനലായ ‘ന്യൂസ് ഫസ്റ്റി’ന്റെ വാട്ടർമാർക്ക് ഉള്ളതായി കാണാം. ‘ന്യൂസ് ഫസ്റ്റി’ന്റെ യൂട്യൂബ് ചാനൽ പരിശോധിച്ചപ്പോൾ വീഡിയോയുടെ പൂർണ്ണരൂപം കണ്ടെത്താനായി.

വീഡിയോയിൽ മന്ത്രി തന്റെ ഉത്തരവിനെ വ്യക്തമായി വിശദീകരിക്കുന്നുണ്ട്. എന്നാൽ, ഈ വിശദീകരണങ്ങൾ ഒഴിവാക്കി തെറ്റിദ്ധാരണജനകമായ രീതിയിൽ വീഡിയോയുടെ ഒരു ഭാഗം മാത്രമാണ് വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നത്.

കൂടാതെ, പ്രചരിക്കുന്ന വീഡിയോ കേന്ദ്രീകരിച്ച് നടത്തിയ കീവേഡ് സെർച്ചിൽ, ജൂൺ 21ന് ‘വാർത്ത ഭാരതി’ എന്ന കന്നഡ ദിനപത്രം പ്രസിദ്ധീകരിച്ച ഒരു വാർത്താ റിപ്പോർട്ട് കണ്ടെത്താനായി. റിപ്പോർട്ട് പ്രകാരം, മൃഗങ്ങളെ കശാപ്പു ചെയ്യുന്നതുമായി ബന്ധപ്പെട്ട് നടക്കുന്ന വർഗ്ഗീയ പ്രചാരണങ്ങൾക്കെതിരെ പ്രധാനമായും മൂന്ന് നീക്കങ്ങളാണ് ഖാർഗെ നടത്തിയിട്ടുള്ളത്:

  1. സോഷ്യൽ മീഡിയയിൽ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കാൻ പോലീസ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.
  2. വർഗീയ സംഘർഷം തടയേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ബോധവത്കരിച്ചു.
  3. ‘ഗോ രക്ഷകർ’ (പശു സംരക്ഷകർ) എന്ന് അവകാശപ്പെട്ട് അക്രമങ്ങൾ നടത്താൻ ശ്രമിക്കുന്നവരെ അറസ്റ്റ് ചെയത് നിയമത്തിന് മുന്നിൽ കൊണ്ട് വരണമെന്ന് ആഹ്വാനം ചെയ്തു.

‘വാർത്താ ഭാരതി’യുടെ യൂട്യൂബ് ചാനലിൽ, “വർഗീയ വിഷം വിതയ്ക്കുന്നവരെ നിയന്ത്രിക്കണം: പ്രിയങ്ക് ഖാർഗെ” എന്ന തലക്കെട്ടോടെ ഇപ്പോൾ പ്രചരിക്കുന്ന വീഡിയോയുടെ പൂർണ്ണ രൂപം പങ്കുവെച്ചിട്ടുണ്ട്. വീഡിയോയിൽ പ്രിയങ്ക്‌ ഖാർഗെ ബക്രീദിനെ പറ്റി സംസാരിക്കുകയും പോലീസിന് നിർദേശങ്ങൾ നൽകുകയും ചെയ്യുന്നുണ്ട്:

“ബക്രീദ് വരുകയാണ്.. എല്ലാ PSI മാരും DSP മാരും ദയവായി ശ്രദ്ധിക്കൂ; പശുസംരക്ഷണം നടത്തുന്നവർ, ഞങ്ങൾ ‘ഈ ദള്ളിൽ നിന്നാണ്, ആ ദള്ളിൽ നിന്നാണ്’ എന്നൊക്കെ അവകാശപ്പെടുന്നവർ… കർഷകരുടെ കഷ്ടപ്പാടുകളൊന്നും അവർക്കറിയില്ല.. അത്തരക്കാർ നിയമം കൈയിലെടുക്കുകയാണെങ്കിൽ, അവരെ പിടിച്ചു കൊണ്ട് വന്ന് ജയിലിൽ അടയ്ക്കുക. നിയമം വളരെ വ്യക്തമാണ്. നഗര പരിധിക്കുള്ളിലോ, ഗ്രാമപ്രദേശങ്ങളിലോ ആകട്ടെ, അനുമതിയും രേഖകളും ഉണ്ടെങ്കിൽ, കന്നുകാലികളെ കൊണ്ടു പോകൽ അനുവദനീയമാണ്. നിങ്ങളുടെ ജോലി അവരെ ഏൽപിച്ചിട്ട് നിങ്ങൾ പോലീസ് സ്റ്റേഷനിൽ ഇരിക്കുമോ? കഴിഞ്ഞ സർക്കാരിന്റെ കാലത്താണ് ഇത്തരം പീഡനങ്ങൾ തുടങ്ങിയത്. കഴിഞ്ഞ തവണ ഗുൽബർഗയിൽ, കർഷകരുടെ വീടുകളിൽ നിന്ന് ഇവർ മൃഗങ്ങളെ കടത്തിക്കൊണ്ടുപോയി.

നിയമം അനുസരിച്ച് പ്രവർത്തിക്കുക. ആരെങ്കിലും നിയമം കൈയിലെടുക്കുകയാണെങ്കിൽ അവർക്കെതിരെ കർശന നടപടിയെടുക്കുക. ആരെങ്കിലും മൃഗങ്ങളെ അനധികൃതമായി കടത്തുന്നുണ്ടെങ്കിൽ അവരെയും ജയിലിൽ അടയ്ക്കുക. എന്നാൽ, എല്ലാ അനുമതികളും ലഭിച്ചിട്ടും ആരെങ്കിലും ശല്യം ചെയ്താൽ, അവരെ ചോദ്യം ചെയ്യാൻ കഴിയണം.”

തന്റെ പ്രസംഗം തെറ്റായി വ്യാഖ്യാനിച്ചതാണെന്ന് ചൂണ്ടിക്കാട്ടി പ്രിയങ്ക് ഖാർഗെ രംഗത്ത് വന്നിരുന്നു:

“പ്രിയ @BJP4Karnataka, പാർട്ടിയുടെ ട്വിറ്റർ ഹാൻഡിൽ കൈകാര്യം ചെയ്യുന്ന നിങ്ങളുടെ ഏജൻസിയെ പുറത്താക്കേണ്ട സമയമായിട്ടുണ്ട്. അവർക്ക് ഭരണഘടന മനസ്സിലാവില്ലെന്നത് പോകട്ടെ, ഇപ്പോൾ കന്നഡയും മനസ്സിലാകുന്നില്ല. പശു സംരക്ഷണം നിയമപരമാണെന്നും നിയമം ലംഘിക്കുന്നവരെ പ്രോത്സാഹിപ്പിക്കണമെന്നുമാണോ ബി.ജെ.പി നിർദ്ദേശിക്കുന്നത്?”, ഖാർഗെ ട്വിറ്ററിൽ എഴുതി.

പ്രിയങ്ക് ഖാർഗെ ഗോവധം പ്രോത്സാഹിപ്പിച്ചുവെന്ന ബി.ജെ.പി കർണാടകയുടെയും, നേതാക്കളുടെയും വാദം തെറ്റാണെന്ന് ഇതിൽ നിന്ന് വ്യക്തമാകുന്നുണ്ട്. ഗോസംരക്ഷണം എന്ന പേരിൽ ആരും നിയമം കൈയിലെടുക്കുകയും വർഗീയ സംഘർഷം ഉണ്ടാക്കുകയും ചെയ്യുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്ന് പോലീസിനോട് നിർദേശിക്കുക മാത്രമാണ് ഖാർഗെ ചെയ്തത്

Leave a comment

Get notified on latest updates.

You can unsubscribe anytime.

Factsheets © 2024. All Rights Reserved.

2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ സമരക്കാർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. ബ്ലോഗിൽ പങ്കുവെച്ച കണക്കുകൾ അനുസരിച്ച്, 537 പേരാണ് ഇതുവരെ മരിച്ചിട്ടുള്ളത്.

2021 ജൂലൈ 22ന് ദൽഹി ജന്തർമന്ദറിൽ ഇരുനൂറ് പേർ സമരം ആരംഭിച്ചതോടെ, ജനദ്രോഹ നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. 21 ന് ബുധനാഴ്ച്ച ലഭിച്ച പൊലീസ് അനുമതിയോടെ ഇരുനൂറ് പേരടങ്ങുന്ന കര്‍ഷകരുടെ സംഘമാണ് ഇപ്പോൾ ജന്തര്‍ മന്തറില്‍ സമരം തുടരുന്നത്. യോഗേന്ദ്ര യാദവ്, ശിവകുമാര്‍ കക്കാജി, ഹനന്‍മല്ലേ തുടങ്ങിയ പ്രധാന കര്‍ഷക നേതാക്കളെല്ലാം ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് എത്തി ചേര്‍ന്നിരുന്നു. ദിവസവും 200 കർഷകരാണ് ജന്തർ മന്തറിലേക്ക് വരുന്നത്. ബാക്കിയുള്ളവർ അതിർത്തിയിൽ പ്രതിഷേധം തുടരുന്നുണ്ട്.  വിജയം വരെ തുടരുന്ന പോരാട്ടമാണിതെന്ന് കർഷക പ്രക്ഷോഭ നേതാക്കൾ പറയുന്നു.

ജനദ്രോഹകരമായ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ നടക്കുന്ന കര്‍ഷകസമരം ദല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് ഇരച്ചെത്തിയിട്ട് എട്ട് മാസത്തോളമായി. എന്നാൽ ഈ പ്രതിഷേധത്തിൽ എത്ര കർഷകർ മരിച്ചു എന്ന ചോദ്യത്തിന്, കണക്കുകൾ ലഭ്യമല്ല എന്ന മറുപടിയാണ്  കേന്ദ്ര സർക്കാർ നൽകിയത്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ഒരു ചോദ്യത്തിന് നൽകിയ മറുപടി ഇതിൻ്റെ ഉദാഹരണമാണ്. 'പ്രക്ഷോഭത്തിനിടെ നടന്ന കർഷക മരണത്തെക്കുറിച്ചുള്ള' റിപ്പോർട്ട്‌ ചില എം.പിമാർ ജൂലൈ ഇരുപതിന് മന്ത്രി തോമറിനോട് ചോദിക്കുകയുണ്ടായി. 'പ്രതിഷേധത്തിനിടെ കർഷകർ മരിച്ചതായി ഒരു രേഖയുമില്ല, അതുകൊണ്ട് തന്നെ അത്തരം കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ നിർദ്ദേശമില്ല- ഇതായിരുന്നു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്. ഗവൺമെൻ്റിൻ്റെ കൈയിൽ കണക്കുകളില്ലെങ്കിലും, എത്ര പേർക്ക് ഇതുവരെ ജീവൻ നഷ്ടപ്പെട്ടുവെന്ന് പഞ്ചാബിലെ ഓരോ കർഷകന്നും അവരുടെ കുടുംബങ്ങൾക്കും നന്നായി അറിയാം. 537 കർഷകരാണ് പ്രക്ഷോഭത്തിൽ ഇതുവരെ മരിച്ചതെന്നാണ് എസ്.കെ.എം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.

'കടുത്ത തണുപ്പ്, ചൂട്, മഴ, മറ്റ് അപകടങ്ങൾ എന്നിവ നേരിട്ടാണ് പാവം കർഷകർ മരിച്ചത്. എന്നാൽ, അതിന്റെ കണക്ക് പോലുമില്ലെന്ന് സർക്കാർ പറയുന്നുണ്ടങ്കിൽ എത്ര മനുഷ്യത്വമില്ലായ്മയാണ് അവർ കാണിക്കുന്നത്'! കർഷകർ ചോദിക്കുന്നു. ഇത് ശരിയാണ് എന്നതിൻ്റെ തെളിവുകളാണ് കഴിഞ്ഞ ദിവസം എസ്‌.കെ.എം പങ്കുവെച്ചത്.2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ അവർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. മരിച്ച കർഷകരുടെ ഫോട്ടോയും വിശദാംശങ്ങളും അടങ്ങികൊണ്ടാണ് ബ്ലോഗ് നിർമിച്ചിട്ടുള്ളത്.കർഷകരുടെ മരണത്തെക്കുറിച്ചുള്ള സമാനമായ അനുസ്മരണ പേജും ട്രോളി ടൈംസ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

ശ്രീ മുക്തർ സാഹിബ് ജില്ലയിലെ ഭട്ടി വാല ഗ്രാമത്തിലെ കുൽവന്ത് സിംഗ്, അതിർത്തിയിൽ കർഷകരുടെ പ്രതിഷേധത്തിൽ തന്റെ മൂത്ത മകൻ ബോഹർ സിങ്ങിന്റെ വിയോഗത്തെ കുറിച് പറഞ്ഞത് ഇങ്ങനെയാണ്; 'സർക്കാരിന് എല്ലാം അറിയാം. അവരുടെ അടുത്ത് എല്ലാ രേഖകളുമുണ്ടെങ്കിലും അവർ അത് പുറത്ത് വിടില്ല. കാരണം, കർഷകരുടെ ത്യാഗവും അവരുടെ ന്യായമായ പ്രതിഷേധവും അംഗീകരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അല്ലങ്കിൽ തയ്യാറാകുകയില്ല. ഒരു സെലിബ്രിറ്റി മരിക്കുകയോ, ഒരു വി.ഐ.പിയുടെ വീട്ടിൽ പ്രസവം നടക്കുകയോ ചെയ്താൽ, അതേ നേതാക്കൾ തന്നെയാണ് അവരുടെ സാന്നിധ്യം അവിടെ ഉറപ്പാക്കുന്നത്. പക്ഷേ, കർഷകരുടെ കാര്യം വരുമ്പോൾ അവർ ഞങ്ങളെ അവഗണിക്കുന്നു. അത്തരമൊരു ഹൃദയമില്ലാത്ത സർക്കാരിൽ ഞങ്ങൾക്ക് യാതൊരു പ്രതീക്ഷയുമില്ല'.

ഇതേ ജില്ലയിലെ മറ്റൊരു കർഷകനായ ബർകണ്ടി ഗ്രാമത്തിൽ നിന്നുള്ള ഗുർമിത് സിംഗിനും പറയാനുള്ളത് സമാന അനുഭവങ്ങളാണ്. അദ്ദേഹത്തിന്റെ ഏക മകൻ യാദ്വീന്ദർ സിംഗ് ജനുവരി 26ന് തിക്രി അതിർത്തിയിൽ നിന്ന് മടങ്ങിവരുന്ന സമയത്താണ് അപകടത്തിൽ മരിച്ചത്. പാർലമെന്റിൽ തോമറിന്റെ മറുപടിയിൽ പ്രകോപിതനായ ഗുർമിത് പറഞ്ഞത്,

'ഇത്തരമൊരു സർക്കാരിനെ പ്രതി ലജ്ജിക്കുന്നു' എന്നാണ്. എത്ര കർഷകർ മരിച്ചുവെന്ന് അവർക്ക് നന്നായി അറിയാം, പക്ഷേ, അവർ ഞങ്ങളെ മാനസികമായി ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നു. എന്റെ വാർധക്യത്തിൽ എനിക്ക് ഏക പിന്തുണയാകേണ്ട എന്റെ മകനെയാണ് എനിക്ക് നഷ്ടപ്പെട്ടത്. അതോടെ ഞാൻ ആകെ തകർന്നുപോയി. എന്റെ മകന്റെ ത്യാഗത്തിനുള്ള പരിഹാരം മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കുക എന്നതാണ്. കൃഷിക്കാർക്കുവേണ്ടിയാണ് എന്റെ മകൻ രക്തസാക്ഷിയായത്'.

ക്രൻതികരി കിസാൻ യൂണിയൻ പ്രസിഡന്റായ ഡോ. ദർശൻ പാൽ ദി വയറിനോട്‌ പറഞ്ഞത് ഇങ്ങനെയാണ്. 'എത്ര കർഷകർ പ്രക്ഷോഭത്തിൽ മരിച്ചു എന്ന് മോഡി സർക്കാറിന് അറിയില്ലങ്കിൽ, ഞങ്ങൾക്ക് സ്വന്തമായി കണക്കെടുക്കാൻ കഴിയും. വിവരങ്ങൾ ശേഖരിക്കാൻ സർക്കാരിന് ചില ഏജൻസികളെ നിയോഗിക്കാമായിരുന്നു, പക്ഷേ, അവർക്ക് വേണ്ടത് ആളുകളെ വഴിതെറ്റിക്കുയാണ്. ഓക്സിജന്റെ അഭാവം മൂലം മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് പാർലമെന്റിൽ പറഞ്ഞ ഒരു സർക്കാരിൽ നിന്ന് ഇതിനപ്പുറം എന്ത് പ്രതീക്ഷിക്കാം"! അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിൽ ഇതുവരെ എത്ര കർഷകർ മരിച്ചുവെന്ന് പോലും അറിയില്ലെങ്കിൽ ഇത് എങ്ങനെയുള്ള സർക്കാരാണെന്ന് മറ്റൊരു മുതിർന്ന എസ്‌.കെ.എം നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ ചോദിച്ചു. പ്രതിഷേധത്തിൽ രിച്ച എല്ലാ കർഷകരുടെയും  രേഖ ഞങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. അത് പുറത്തുവിടും. അടിസ്ഥാനപരമായി, സർക്കാർ പൊതുജനങ്ങൾക്ക് വേണ്ടിയല്ല നിലനിൽക്കുന്നത്. മറിച്ച് അംബാനി, അദാനി തുടങ്ങിയ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ്” അദ്ദേഹം പറഞ്ഞു.

"മോദി സർക്കാരിന്റെ ഉദ്ദേശ്യം ആദ്യ ദിവസം മുതൽ തന്നെ മോശമാണ്. പാർലമെന്റിൽ അത്തരമൊരു പ്രസ്താവന ഇറക്കിയതിലൂടെ, കൃഷിക്കാരോടുള്ള തന്റെ സർക്കാരിന്റെ കടുത്ത മനോഭാവം തോമർ തെളിയിച്ചിട്ടുണ്ട്”-  അദ്ദേഹം കൂട്ടിച്ചേർത്തു.