Skip to content Skip to sidebar Skip to footer

“ഇരട്ട എൻജിൻ സർക്കാർ” ഇന്ത്യക്ക് ചേർന്നതല്ല

തമിഴ്‌നാട് വൈദ്യുതി-എക്‌സൈസ് മന്ത്രി സെന്തിൽ ബാലാജിയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് അറസ്റ്റ് ചെയ്‌തതിനെ തുടർന്ന്, ഡി.എം.കെയെ ഭയപെടുത്താനുള്ള ബി.ജെ.പി യുടെ തന്ത്രമാണിതെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ട്, കേന്ദ്ര സർക്കാരിന് ശക്തമായ താക്കീതുമായി തമിഴ് നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ രംഗത്ത് വന്നിരുന്നു. “സെന്തിലിനെതിരെയുള്ള നീക്കം രാഷ്ട്രീയ പകപോക്കലാണെന്നതിൽ സംശയമില്ല. എന്നെ നിങ്ങൾക്ക് ഭയപെടുത്താനാവില്ല, ഞാൻ തിരിച്ചടിച്ചാൽ നിങ്ങൾക്കത് നേരിടാൻ കഴിയില്ല .. ഇത് ഭീഷണിയല്ല, മുന്നറിയിപ്പാണ്” എന്നാണ് സ്റ്റാലിൻ ബി.ജെ.പി സർക്കാരിനെ നേർക്ക് നേർ പോരിന് വിളിച്ചുകൊണ്ട് നൽകിയ സന്ദേശം. ഇത്തരത്തിലൊരു വെല്ലുവിളി ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തിൽ ഇന്ത്യൻ ജനാധിപത്യത്തിന് പ്രതീക്ഷ നൽകുന്ന ഒന്നാണ്. എന്തുകൊണ്ടാണ് തമിഴ് നാടിന് ഇത്തരത്തിൽ ബി.ജെ.പി യെ വെല്ലുവിളിക്കാൻ കഴിയുന്നത്?

അതിന്റെ കാരണം ഇന്ത്യയിൽ നിലനിൽക്കുന്ന, ബി.ജെ.പി പല നിലക്ക് തകർത്തെറിയാൻ ശ്രമിക്കുന്ന ഫെഡറൽ സംവിധാനമാണ്. തിരഞ്ഞെടുപ്പ് ഘട്ടങ്ങളിൽ ബി.ജെ.പി നിരന്തരമായി ഉയർത്തുന്ന വാദമാണ് സംസ്ഥാനത്തിലും കേന്ദ്രത്തിലും ഭരിക്കുന്ന സർക്കാരുകൾ ഒന്നാണെങ്കിൽ അത് വികസനവും, ജനക്ഷേമവും വർദ്ധിപ്പിക്കാൻ സഹായിക്കുമെന്നത്. എന്നാൽ, ഇത്തരത്തിലുള്ള ഭരണം തികച്ചും പരാജയമാണെന്നത് ചരിത്രം പരിശോധിച്ചാൽ മനസ്സിലാകും.

സ്വാതന്ത്ര്യ ലഭ്ധിക്ക് ശേഷം, കേന്ദ്രം ഭരിച്ചിരുന്ന കോൺഗ്രസ് തന്നെയായിരുന്നു അന്ന് സംസ്ഥാനങ്ങളായി രൂപം പ്രാപിച്ചിട്ടില്ലാത്ത വിവിധ പ്രവിശ്യകളുടെയും ഭരണം ഏറ്റെടുത്തത്. ബി.ജെ.പി മുന്നോട്ട് വെക്കുന്ന “ഇരട്ട എഞ്ചിൻ സർക്കാർ” എന്ന ആശയം ജനവിരുദ്ധമാകുന്നത് എന്തുകൊണ്ടാണെന്ന് ഈ കാലഘട്ടം പരിശോധിച്ചാൽ മനസ്സിലാകും. ഉദാഹരണത്തിന് പശ്ചിമ ബംഗാളിന്റെ കാര്യമെടുക്കാം. 1947 വരെ മുസ്ലീം ലീഗായിരുന്നു ബംഗാൾ ഭരിച്ചിരുന്നത്, എന്നാൽ വിഭജനശേഷം, പ്രവിശ്യയുടെ പടിഞ്ഞാറൻ പകുതി കോൺഗ്രസ് അധികാരത്തിലായി. പിന്നീട് നെഹ്‌റുവിന്റെ മരണം വരെ സംസ്ഥാനം ഭരിച്ചത് കോൺഗ്രസായിരുന്നു. എന്നിട്ടും, ആ ഇരട്ട എഞ്ചിൻ സർക്കാറിന് കീഴിൽ അവിശ്വസനീയമായ പരാജയമാണ് സംസ്ഥാനം നേരിട്ടത്.

1971-ലെ ‘അഗോണി ഓഫ് വെസ്റ്റ് ബംഗാൾ’ എന്ന പുസ്തകത്തിൽ, രണജിത് റോയ് ചൂണ്ടികാണിക്കുന്നതനുസരിച്ച്, ബംഗാളിന്റെ മൊത്ത വ്യാവസായിക ഉൽപാദനം 1947-ൽ ഇന്ത്യയുടെ 27% ആയിരുന്നത്, 1961 എത്തുമ്പോൾ 17% ആയി കുറഞ്ഞു. ഈ വ്യാവസായിക തകർച്ചയുടെ ഭൂരിഭാഗവും കോൺഗ്രസിന്റെ “ഇരട്ട-എഞ്ചിൻ സർക്കാറിന്റെ” കാലത്താണ് സംഭവിച്ചത്. ബംഗാളിന്റെ നികുതി കേന്ദ്രം ഇഷ്ടാനുസരണം വെട്ടിക്കുറച്ചു. കൽക്കരി, സ്റ്റീൽ, സിമൻറ് തുടങ്ങിയ നിർണായക വ്യാവസായിക ഉൽപന്നങ്ങൾക്ക് റെയിൽ ഗതാഗതത്തിന് സബ്‌സിഡി നൽകുന്നത് മുതലായ കേന്ദ്രീകൃത പദ്ധതികൾ നടപ്പിലാക്കുന്നതിലൂടെ ഈ അസംസ്‌കൃത വസ്തുക്കളുടെ ഉറവിടത്തിന് സമീപമുള്ള ബംഗാളിലെ വ്യവസായത്തെ ഇത് വൻതോതിൽ ബാധിക്കുകയും അതേസമയം ദക്ഷിണേന്ത്യയിലെ വ്യവസായം വർദ്ധിപ്പിക്കുകയും ചെയ്തു.

1967ൽ കോൺഗ്രസിന് ഭരണം നഷ്ടപെട്ട ശേഷം ദേശീയ പാർട്ടികൾ അധികാരത്തിലേറാത്ത, അവയ്ക്ക് സാനിധ്യമില്ലാത്ത ഒരു സംസ്ഥാനമാണ് തമിഴ് നാട്. സ്വാതന്ത്ര്യം ലഭിക്കുമ്പോൾ വികസനത്തിൽ ഏറെ പിറകിലായിരുന്ന തമിഴ് നാട് ഇന്ന് ഇന്ത്യയിലെ ഏറ്റവും വികസിത സംസ്ഥാനങ്ങളിലൊന്നാണ്.ദേശീയ പാർട്ടികൾ മാറി മാറി ഭരിച്ച ഉത്തർപ്രദേശിന്റെ അഞ്ചിൽ രണ്ട് ഭാഗം മാത്രമായിരുന്നു 1960-ൽ തമിഴ്നാടിന്റെ ആഭ്യന്തര ഉൽപ്പാദനം. എന്നാൽ ഇന്ന് ഉത്തർപ്രദേശിനേക്കാൾ വലിയ സമ്പദ്‌വ്യവസ്ഥയാണ് തമിഴ്‌നാടിനുള്ളത്.

വികസനത്തിൽ മാത്രമല്ല ക്രമസമാധാന പരിപാലനം ഉറപ്പാക്കുന്നതിലും “ഇരട്ട-എഞ്ചിൻ സർക്കാരുകൾ” പരാജയമാണെന്നതാണ് മണിപ്പൂരിലെ സംഭവ വികാസങ്ങൾ നമ്മെ പഠിപ്പിക്കുന്നത്. മണിപ്പുരിലെ ആഭ്യന്തര കലാപം നിയന്ത്രിക്കുന്നതിൽ സംസ്ഥാന സർക്കാർ പൂർണ്ണമായി പരാജയപെട്ടു. മാത്രമല്ല, അത് വർധിപ്പിക്കുന്ന തരത്തിൽ കലാപത്തിലേർപ്പെട്ടിട്ടുള്ള ഒരു വിഭാഗത്തെ പിന്തുണക്കുകയാണ് സർക്കാർ ചെയ്തുകൊണ്ടിരിക്കുന്നത്. ഇത്തരം സന്ദർഭങ്ങളിൽ ഇന്ത്യൻ ഭരണഘടനയനുസരിച്ച് സംസ്ഥാന സർക്കാരിനെതിരെ നടപടിയെടുക്കാം. എന്നാൽ, അത്തരത്തിലുള്ള ചർച്ചകൾ പോലും നടക്കുന്നില്ല എന്നതിന്റെ കാരണം മണിപ്പുർ ഭരിക്കുന്നത് കേന്ദ്രം ഭരിക്കുന്ന പാർട്ടി ആണ് എന്നതുകൊണ്ടാണ്.

ഒരു ജനാധിപത്യത്തിന്റെ സുഗമമായ നിലനിൽപ്പിന് ഫെഡറലിസം എത്രത്തോളം അനിവാര്യമാണെന്നത് ഇതിൽ നിന്നെല്ലാം വ്യക്തമാകുന്നുണ്ട്. അതുകൊണ്ട് തന്നെ “ഇരട്ട എൻജിൻ സർക്കാർ” എന്ന ആശയം ഇന്ത്യക്ക് ചേർന്നതല്ല. അത് ജനവിരുദ്ധവും, ജനാധിപത്യവിരുദ്ധവുമാണ്.

Leave a comment

Get notified on latest updates.

You can unsubscribe anytime.

Factsheets © 2024. All Rights Reserved.

2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ സമരക്കാർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. ബ്ലോഗിൽ പങ്കുവെച്ച കണക്കുകൾ അനുസരിച്ച്, 537 പേരാണ് ഇതുവരെ മരിച്ചിട്ടുള്ളത്.

2021 ജൂലൈ 22ന് ദൽഹി ജന്തർമന്ദറിൽ ഇരുനൂറ് പേർ സമരം ആരംഭിച്ചതോടെ, ജനദ്രോഹ നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. 21 ന് ബുധനാഴ്ച്ച ലഭിച്ച പൊലീസ് അനുമതിയോടെ ഇരുനൂറ് പേരടങ്ങുന്ന കര്‍ഷകരുടെ സംഘമാണ് ഇപ്പോൾ ജന്തര്‍ മന്തറില്‍ സമരം തുടരുന്നത്. യോഗേന്ദ്ര യാദവ്, ശിവകുമാര്‍ കക്കാജി, ഹനന്‍മല്ലേ തുടങ്ങിയ പ്രധാന കര്‍ഷക നേതാക്കളെല്ലാം ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് എത്തി ചേര്‍ന്നിരുന്നു. ദിവസവും 200 കർഷകരാണ് ജന്തർ മന്തറിലേക്ക് വരുന്നത്. ബാക്കിയുള്ളവർ അതിർത്തിയിൽ പ്രതിഷേധം തുടരുന്നുണ്ട്.  വിജയം വരെ തുടരുന്ന പോരാട്ടമാണിതെന്ന് കർഷക പ്രക്ഷോഭ നേതാക്കൾ പറയുന്നു.

ജനദ്രോഹകരമായ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ നടക്കുന്ന കര്‍ഷകസമരം ദല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് ഇരച്ചെത്തിയിട്ട് എട്ട് മാസത്തോളമായി. എന്നാൽ ഈ പ്രതിഷേധത്തിൽ എത്ര കർഷകർ മരിച്ചു എന്ന ചോദ്യത്തിന്, കണക്കുകൾ ലഭ്യമല്ല എന്ന മറുപടിയാണ്  കേന്ദ്ര സർക്കാർ നൽകിയത്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ഒരു ചോദ്യത്തിന് നൽകിയ മറുപടി ഇതിൻ്റെ ഉദാഹരണമാണ്. 'പ്രക്ഷോഭത്തിനിടെ നടന്ന കർഷക മരണത്തെക്കുറിച്ചുള്ള' റിപ്പോർട്ട്‌ ചില എം.പിമാർ ജൂലൈ ഇരുപതിന് മന്ത്രി തോമറിനോട് ചോദിക്കുകയുണ്ടായി. 'പ്രതിഷേധത്തിനിടെ കർഷകർ മരിച്ചതായി ഒരു രേഖയുമില്ല, അതുകൊണ്ട് തന്നെ അത്തരം കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ നിർദ്ദേശമില്ല- ഇതായിരുന്നു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്. ഗവൺമെൻ്റിൻ്റെ കൈയിൽ കണക്കുകളില്ലെങ്കിലും, എത്ര പേർക്ക് ഇതുവരെ ജീവൻ നഷ്ടപ്പെട്ടുവെന്ന് പഞ്ചാബിലെ ഓരോ കർഷകന്നും അവരുടെ കുടുംബങ്ങൾക്കും നന്നായി അറിയാം. 537 കർഷകരാണ് പ്രക്ഷോഭത്തിൽ ഇതുവരെ മരിച്ചതെന്നാണ് എസ്.കെ.എം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.

'കടുത്ത തണുപ്പ്, ചൂട്, മഴ, മറ്റ് അപകടങ്ങൾ എന്നിവ നേരിട്ടാണ് പാവം കർഷകർ മരിച്ചത്. എന്നാൽ, അതിന്റെ കണക്ക് പോലുമില്ലെന്ന് സർക്കാർ പറയുന്നുണ്ടങ്കിൽ എത്ര മനുഷ്യത്വമില്ലായ്മയാണ് അവർ കാണിക്കുന്നത്'! കർഷകർ ചോദിക്കുന്നു. ഇത് ശരിയാണ് എന്നതിൻ്റെ തെളിവുകളാണ് കഴിഞ്ഞ ദിവസം എസ്‌.കെ.എം പങ്കുവെച്ചത്.2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ അവർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. മരിച്ച കർഷകരുടെ ഫോട്ടോയും വിശദാംശങ്ങളും അടങ്ങികൊണ്ടാണ് ബ്ലോഗ് നിർമിച്ചിട്ടുള്ളത്.കർഷകരുടെ മരണത്തെക്കുറിച്ചുള്ള സമാനമായ അനുസ്മരണ പേജും ട്രോളി ടൈംസ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

ശ്രീ മുക്തർ സാഹിബ് ജില്ലയിലെ ഭട്ടി വാല ഗ്രാമത്തിലെ കുൽവന്ത് സിംഗ്, അതിർത്തിയിൽ കർഷകരുടെ പ്രതിഷേധത്തിൽ തന്റെ മൂത്ത മകൻ ബോഹർ സിങ്ങിന്റെ വിയോഗത്തെ കുറിച് പറഞ്ഞത് ഇങ്ങനെയാണ്; 'സർക്കാരിന് എല്ലാം അറിയാം. അവരുടെ അടുത്ത് എല്ലാ രേഖകളുമുണ്ടെങ്കിലും അവർ അത് പുറത്ത് വിടില്ല. കാരണം, കർഷകരുടെ ത്യാഗവും അവരുടെ ന്യായമായ പ്രതിഷേധവും അംഗീകരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അല്ലങ്കിൽ തയ്യാറാകുകയില്ല. ഒരു സെലിബ്രിറ്റി മരിക്കുകയോ, ഒരു വി.ഐ.പിയുടെ വീട്ടിൽ പ്രസവം നടക്കുകയോ ചെയ്താൽ, അതേ നേതാക്കൾ തന്നെയാണ് അവരുടെ സാന്നിധ്യം അവിടെ ഉറപ്പാക്കുന്നത്. പക്ഷേ, കർഷകരുടെ കാര്യം വരുമ്പോൾ അവർ ഞങ്ങളെ അവഗണിക്കുന്നു. അത്തരമൊരു ഹൃദയമില്ലാത്ത സർക്കാരിൽ ഞങ്ങൾക്ക് യാതൊരു പ്രതീക്ഷയുമില്ല'.

ഇതേ ജില്ലയിലെ മറ്റൊരു കർഷകനായ ബർകണ്ടി ഗ്രാമത്തിൽ നിന്നുള്ള ഗുർമിത് സിംഗിനും പറയാനുള്ളത് സമാന അനുഭവങ്ങളാണ്. അദ്ദേഹത്തിന്റെ ഏക മകൻ യാദ്വീന്ദർ സിംഗ് ജനുവരി 26ന് തിക്രി അതിർത്തിയിൽ നിന്ന് മടങ്ങിവരുന്ന സമയത്താണ് അപകടത്തിൽ മരിച്ചത്. പാർലമെന്റിൽ തോമറിന്റെ മറുപടിയിൽ പ്രകോപിതനായ ഗുർമിത് പറഞ്ഞത്,

'ഇത്തരമൊരു സർക്കാരിനെ പ്രതി ലജ്ജിക്കുന്നു' എന്നാണ്. എത്ര കർഷകർ മരിച്ചുവെന്ന് അവർക്ക് നന്നായി അറിയാം, പക്ഷേ, അവർ ഞങ്ങളെ മാനസികമായി ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നു. എന്റെ വാർധക്യത്തിൽ എനിക്ക് ഏക പിന്തുണയാകേണ്ട എന്റെ മകനെയാണ് എനിക്ക് നഷ്ടപ്പെട്ടത്. അതോടെ ഞാൻ ആകെ തകർന്നുപോയി. എന്റെ മകന്റെ ത്യാഗത്തിനുള്ള പരിഹാരം മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കുക എന്നതാണ്. കൃഷിക്കാർക്കുവേണ്ടിയാണ് എന്റെ മകൻ രക്തസാക്ഷിയായത്'.

ക്രൻതികരി കിസാൻ യൂണിയൻ പ്രസിഡന്റായ ഡോ. ദർശൻ പാൽ ദി വയറിനോട്‌ പറഞ്ഞത് ഇങ്ങനെയാണ്. 'എത്ര കർഷകർ പ്രക്ഷോഭത്തിൽ മരിച്ചു എന്ന് മോഡി സർക്കാറിന് അറിയില്ലങ്കിൽ, ഞങ്ങൾക്ക് സ്വന്തമായി കണക്കെടുക്കാൻ കഴിയും. വിവരങ്ങൾ ശേഖരിക്കാൻ സർക്കാരിന് ചില ഏജൻസികളെ നിയോഗിക്കാമായിരുന്നു, പക്ഷേ, അവർക്ക് വേണ്ടത് ആളുകളെ വഴിതെറ്റിക്കുയാണ്. ഓക്സിജന്റെ അഭാവം മൂലം മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് പാർലമെന്റിൽ പറഞ്ഞ ഒരു സർക്കാരിൽ നിന്ന് ഇതിനപ്പുറം എന്ത് പ്രതീക്ഷിക്കാം"! അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിൽ ഇതുവരെ എത്ര കർഷകർ മരിച്ചുവെന്ന് പോലും അറിയില്ലെങ്കിൽ ഇത് എങ്ങനെയുള്ള സർക്കാരാണെന്ന് മറ്റൊരു മുതിർന്ന എസ്‌.കെ.എം നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ ചോദിച്ചു. പ്രതിഷേധത്തിൽ രിച്ച എല്ലാ കർഷകരുടെയും  രേഖ ഞങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. അത് പുറത്തുവിടും. അടിസ്ഥാനപരമായി, സർക്കാർ പൊതുജനങ്ങൾക്ക് വേണ്ടിയല്ല നിലനിൽക്കുന്നത്. മറിച്ച് അംബാനി, അദാനി തുടങ്ങിയ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ്” അദ്ദേഹം പറഞ്ഞു.

"മോദി സർക്കാരിന്റെ ഉദ്ദേശ്യം ആദ്യ ദിവസം മുതൽ തന്നെ മോശമാണ്. പാർലമെന്റിൽ അത്തരമൊരു പ്രസ്താവന ഇറക്കിയതിലൂടെ, കൃഷിക്കാരോടുള്ള തന്റെ സർക്കാരിന്റെ കടുത്ത മനോഭാവം തോമർ തെളിയിച്ചിട്ടുണ്ട്”-  അദ്ദേഹം കൂട്ടിച്ചേർത്തു.