Skip to content Skip to sidebar Skip to footer

വിദ്വേഷ രാഷ്ട്രീയത്തിൽ വീണുപോകുന്ന സിനിമയും പ്രേക്ഷകനും

ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ വളർച്ചയെ സഹായിക്കുന്ന തരത്തിൽ വലതുപക്ഷ രാഷ്ട്രീയ മൂല്യങ്ങളും, തീവ്ര ദേശീയതയും പ്രചരിപ്പിക്കാൻ ഇന്ന് ഏറ്റവും കൂടുതൽ ഉപയോഗിക്കപ്പെടുന്ന മാധ്യമമാണ് സിനിമ. കഴിഞ്ഞ കുറച്ച് വർഷങ്ങളായി സിനിമയെ തങ്ങളുടെ രാഷ്ട്രീയ ഉപകരണമാക്കി തീർക്കാൻ സംഘപരിവാറിന് കഴിഞ്ഞിട്ടുമുണ്ട്.

2021 -2023 കാലയളവിൽ മാത്രം ആദിപുരുഷ്, കാശ്മീർ ഫയൽസ്, കേരള സ്റ്റോറി, സാമ്രാട്ട് പൃഥ്വിരാജ്, രാം സേതു, കോഡ് നെയിം: തിരംഗ, ബ്രഹ്മാസ്ത്ര ഭാഗം ഒന്ന്: ശിവ തുടങ്ങി പ്രത്യക്ഷമായി സംഘപരിവാർ രാഷ്ട്രീയം പറയുന്ന 20 ഓളം ചിത്രങ്ങൾ ബോളിവുഡിൽ പുറത്തിറങ്ങിയിട്ടുണ്ട്. സ്വതന്ത്ര വീർ സവർക്കർ, യോദ്ധ, ഡോ.ഹെഡ്‌ഗേവാർ തുടങ്ങിയ ചിത്രങ്ങൾ അണിയറയിൽ ഒരുങ്ങുന്നുണ്ട്.

മുസ്‌ലിം അപരവത്കരണം, ഹിന്ദു ഇരവാദം, തീവ്ര ദേശീയത തുടങ്ങിയവ ഇന്ത്യൻ ചിത്രങ്ങളിൽ കാലങ്ങളായി നിലനിൽക്കുന്ന പ്രതിഭാസമാണെന്നിരിക്കെ പുതിയ കാലത്തെ ഹിന്ദുത്വ ചിത്രങ്ങൾ ഉയർത്തുന്ന വെല്ലുവിളികൾ പരിശോധിക്കുന്നു.

സിനിമയും രാഷ്ട്രീയവും പരസ്പരം ബന്ധപ്പെട്ട് കിടക്കുന്നവയാണ്. അതാത് കാലഘട്ടത്തിലെ രാഷ്ട്രീയ ചലനങ്ങളെ അടയാളപ്പെടുത്താനും പ്രതിഫലിപ്പിക്കാനും സിനിമകൾക്ക് എല്ലാ കാലത്തും സാധിച്ചിട്ടുണ്ട്. പ്രത്യക്ഷമായി തന്നെ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ എല്ലാ ഹീനമായ ഘടങ്ങളെയും ഉൾക്കൊള്ളിച്ച, അതിനെ ആഘോഷമാക്കിയ ഒരു ചിത്രമായിരുന്നു വിവേക് അഗ്നിഹോത്രിയുടെ ‘കാശ്മീർ ഫയൽസ്’. ചിത്രത്തിനെതിരെ ഉയർന്ന വിമർശനങ്ങളെയെല്ലാം ഹിന്ദുക്കൾക്കെതിരെയും രാജ്യത്തിനെതിരെയും ഉയരുന്ന വിമർശനങ്ങൾ എന്ന രീതിയിലാണ് അണിയറ പ്രവർത്തകർ അവതരിപ്പിച്ചത്. ചിത്രത്തിലെ വസ്തുത വിരുദ്ധമായ ഘടങ്ങൾ ചൂണ്ടി കാണിച്ചപ്പോൾ, “തിരക്കഥക്ക് വേണ്ടുന്ന നിർണായക വിവരങ്ങൾ നൽകിയ ഗവേഷകനായ”, സൗരബ് പാണ്ഡെ പ്രതികരിച്ചത് ഇങ്ങനെയായിരുന്നു: “ഹിന്ദുക്കളുടെ കഷ്ടപ്പാടുകൾ കാണിക്കുക. മറ്റൊന്നും പ്രധാനമായി കണക്കാക്കേണ്ടതില്ല എന്നതായിരുന്നു എന്റെ ആശയം.”

സാങ്കേതിക ഘടകങ്ങൾ പരിശോധിച്ചാൽ, വളരെ മോശം രീതിയിൽ ചിത്രീകരിച്ച സിനിമ ആയിരുന്നിട്ടും വലിയ രീതിയിൽ ഇന്ത്യയിലെ ഭൂരിപക്ഷ സമൂഹം കാശ്മീർ ഫയൽസ് ഏറ്റെടുത്തു. തീയേറ്ററുകളിൽ കലാപഹ്വനങ്ങളുണ്ടായി. കാശ്മീരി മുസ്ലിംകൾക്കെതിരെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ അക്രമണങ്ങൾ നടന്നു. അങ്ങനെ സിനിമയും, രാഷ്ട്രീയവും, സങ്കല്പികവും യാഥാർഥ്യവുമെല്ലാം ഒരുമിച്ചുചേർക്കപെട്ടു. സിനിമ കാണണമെന്ന് രാഷ്ട്രീയ നേതാക്കൾ ജനങ്ങളോട് അഭ്യർത്ഥിച്ചു.

‘കാശ്മീർ ഫയൽസി’ന്റെ അണിയറ പ്രവർത്തകർ പ്രധാന മന്ത്രി നരേന്ദ്ര മോദിക്കൊപ്പം/ ദി പ്രിന്റ്

കാശ്മീർ ഫയൽസിന് ശേഷം വന്ന കേരള സ്റ്റോറി, ആദിപുരുഷ് തുടങ്ങിയ ചിത്രങ്ങളും ഇത്തരത്തിലാണ് ഏറ്റെടുക്കപ്പെട്ടത്.

സിനിമയും പ്രേക്ഷകരും തമ്മിലുള്ള ബന്ധത്തിലും, ആസ്വാദന രീതിയിലുമെല്ലാം ഇത് വലിയ മാറ്റങ്ങളാണ് കൊണ്ടുവന്നത്. സിനിമയെന്ന മാധ്യമം പുനർനിർമ്മിക്കപെട്ടുവെന്നതാണ് ഇതിലൂടെ സംഭവിച്ചത്.

2023 മാർച്ച് 10 നാണ്, അനുഭവ് സിൻഹ സംവിധാനം ചെയ്ത ‘ഭീഡി’ന്റെ ട്രെയിലർ പുറത്തിറങ്ങിയത്. പൂർണ്ണമായും മോണോക്രോമിൽ തയ്യാറാക്കിയിട്ടുള്ള, 2020-ലെ കോവിഡ് ലോക്ക്ഡൗൺ സമയത്തുണ്ടായ അഥിതി തൊഴിലാളികളുടെ കൂട്ടപാലായനവും അതുണ്ടാക്കിയ പ്രതിസന്ധികളും ചർച്ച ചെയ്യുന്ന ചിത്രമാണിത്. ഈ പ്രതിസന്ധിയിലെ ജാതി, വർഗ സമവാക്യങ്ങളും, സർക്കാരിന്റെ ഭാഗത്തു നിന്നുണ്ടായ നിസ്സംഗതയും കൃത്യമായി തന്നെ ചിത്രം പറഞ്ഞു വെക്കുന്നുണ്ട്. എന്നാൽ, ട്രെയിലർ പുറത്തിറങ്ങി മൂന്ന് ദിവസത്തിനകം അത് പിൻവലിക്കേണ്ടി വന്നു. “വിവാദപരമായ പരാമർശങ്ങൾ” എന്ന പേരിൽ സർക്കാരിനെക്കുറിച്ചുള്ള എല്ലാ പരാമർശങ്ങളും നീക്കം ചെയ്‌ത്, മറ്റ് 13 ലധികം പരിഷ്‌ക്കരണങ്ങൾക്കും വെട്ടിച്ചുരുക്കലുകൾക്കും ഒടുവിലാണ് സിനിമക്ക് പ്രദർശനാനുമതി ലഭിച്ചത്. എന്നാൽ, അപ്പോഴേക്കും സിനിമയുടെ സത്ത നഷ്ടപ്പെട്ടിരുന്നു.

ഇത്തരത്തിൽ ഹിന്ദുത്വ രാഷ്ട്രീയത്തെ, ഏതെങ്കിലും രീതിയിൽ വിമർശിക്കുന്ന, സിനിമകൾക്ക് അനുമതി നിഷേധിക്കപെടുന്നതിലൂടെ അത്തരം സിനിമകൾ ഇല്ലാതാവുകയാണ്. പകരം സംഘപരിവാറിനെ പ്രീതിപെടുത്തുന്ന രീതിയിൽ സിനിമയെടുക്കാൻ ആളുകൾ നിർബന്ധിതരാകുന്നു. സമൂഹത്തിൽ നിലനിൽക്കുന്ന വർഗീയാന്തരീക്ഷം അത്തരം സിനിമകൾക്ക് വിപണി മൂല്യം വർദ്ധിപ്പിക്കുകയും ചെയ്യുന്നു.

തന്റെ മുസ്‌ലിം സ്വത്വം കാരണം സംഘപരിവാറിന്റെ അക്രമണങ്ങൾക്ക് നിരന്തരം ഇരയായികൊണ്ടിരിക്കുന്ന ഷാരുഖ് ഖാന്റെ പഠാൻ എന്ന സിനിമക്കെതിരെ വലിയ രീതിയിൽ വിദ്വേഷ പ്രചാരണങ്ങൾ നടന്നിരുന്നു. എന്നാൽ, കാശ്മീരിന്റെ പ്രത്യേക പദവി ഒഴിവാക്കിയത് മുതൽ ഹിന്ദുത്വ രാഷ്ട്രീയം മുന്നോട്ട് വെക്കുന്ന തീവ്ര ദേശീയതയും, മുസ്‌ലിം അപരവത്കരണവുമൊക്കെ തന്നെയാണ് പഠാൻ പറഞ്ഞു വെച്ചത്. ഹിന്ദുത്വ രാഷ്ട്രീയത്തിനെ പ്രതിരോധിക്കുന്ന രീതിയിലുള്ള ഒരു ദേശീയതയെ കുറിച്ചുള്ള സങ്കൽപം പോലും അസാധ്യമായിരിക്കുന്നുവെന്ന് പഠാൻ വ്യക്തമാക്കുന്നുണ്ട്.

ജൂൺ 16ന് പുറത്തിറങ്ങിയ, രാമായണം പ്രമേയമായിട്ടുള്ള ആദിപുരുഷ് എന്ന സിനിമയുമായി ബന്ധപ്പെട്ട് നടക്കുന്ന ചർച്ചകളും സംഭവ വികാസങ്ങളും, ഇന്ത്യൻ സിനിമ ഇന്നെത്തി നിൽക്കുന്ന പ്രശ്നകരമായ അവസ്ഥയെ വെളിപ്പെടുത്തുന്നുണ്ട്. സംഘപരിവാർ തങ്ങളുടെ യുഗപുരുഷന്മാരായി അവതരിപ്പിക്കുന്ന കഥാപാത്രങ്ങളാണ് രാമനും ഹനുമാനും. ‘ഹനുമാൻ ദേവൻ’ സിനിമ കാണാൻ വരുമെന്നും അതിനാൽ തിയറുകളിൽ ഒരു സീറ്റ്‌ അദ്ദേഹത്തിന് ഒഴിച്ചിടണമെന്നും സിനിമയുടെ പ്രൊമോഷനിടെ സംവിധായകൻ ആവശ്യപ്പെട്ടിരുന്നു. ഹനുമാന്റെ വിഗ്രഹവുമായി സിനിമ കാണാൻ വരുന്ന, ഒഴിച്ചിട്ട സീറ്റുകളിൽ വിഗ്രഹം വെച്ച് പ്രാർത്ഥിക്കുന്ന പ്രേക്ഷകരെയാണ് പിന്നീട് കണ്ടത്. തിയറ്ററുകൾ സംഘപരിവാറിന്റെ കലാപാഹ്വനമായ ജയ് ശ്രീ റാം വിളികളാൽ നിറഞ്ഞു.

സിനിമക്കെതിരെ ഉയർന്ന വിമർശനങ്ങളെല്ലാം രാമന്റെ കഥാപാത്രത്തിലെ പൗരുഷത്തിന്റെ കുറവും ഹനുമാന്റെ ഡയലോഗുകളിലെ പ്രശ്നങ്ങളും മാത്രം അടയാളപ്പെടുത്തുമ്പോൾ ഇത്തരം നോക്കിക്കാണലിന് പിന്നിലെ രാഷ്ട്രീയം ചോദ്യം ചെയ്യപ്പെടാതെ പോകുകയാണ്. മറ്റ് വിമർശനങ്ങളൊന്നും സാധ്യമല്ലാത്ത രീതിയിൽ സിനിമ സംഘപരിവാർ രാഷ്ട്രീയത്തിന് അടിമപ്പെട്ടിരിക്കുന്നു.

ഈ അവസ്ഥയെ മറിക്കടക്കണമെങ്കിൽ, നിലനിൽക്കുന്ന രാഷ്ട്രീയ വ്യവസ്ഥയോട് സന്ധി ചെയ്യാത്ത, കലാമൂല്യമുള്ള പുതിയ സിനിമകൾ ഉയർന്ന് വരണം. സിനിമ പുനർനിർമ്മിക്കപ്പെടണം. അതോടൊപ്പം പ്രേക്ഷകരും, സിനിമ ആസ്വാദനത്തിന്റെ രീതിയും ഉടച്ചുവാർക്കപ്പെടണം.

Leave a comment

Get notified on latest updates.

You can unsubscribe anytime.

Factsheets © 2024. All Rights Reserved.

2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ സമരക്കാർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. ബ്ലോഗിൽ പങ്കുവെച്ച കണക്കുകൾ അനുസരിച്ച്, 537 പേരാണ് ഇതുവരെ മരിച്ചിട്ടുള്ളത്.

2021 ജൂലൈ 22ന് ദൽഹി ജന്തർമന്ദറിൽ ഇരുനൂറ് പേർ സമരം ആരംഭിച്ചതോടെ, ജനദ്രോഹ നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. 21 ന് ബുധനാഴ്ച്ച ലഭിച്ച പൊലീസ് അനുമതിയോടെ ഇരുനൂറ് പേരടങ്ങുന്ന കര്‍ഷകരുടെ സംഘമാണ് ഇപ്പോൾ ജന്തര്‍ മന്തറില്‍ സമരം തുടരുന്നത്. യോഗേന്ദ്ര യാദവ്, ശിവകുമാര്‍ കക്കാജി, ഹനന്‍മല്ലേ തുടങ്ങിയ പ്രധാന കര്‍ഷക നേതാക്കളെല്ലാം ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് എത്തി ചേര്‍ന്നിരുന്നു. ദിവസവും 200 കർഷകരാണ് ജന്തർ മന്തറിലേക്ക് വരുന്നത്. ബാക്കിയുള്ളവർ അതിർത്തിയിൽ പ്രതിഷേധം തുടരുന്നുണ്ട്.  വിജയം വരെ തുടരുന്ന പോരാട്ടമാണിതെന്ന് കർഷക പ്രക്ഷോഭ നേതാക്കൾ പറയുന്നു.

ജനദ്രോഹകരമായ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ നടക്കുന്ന കര്‍ഷകസമരം ദല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് ഇരച്ചെത്തിയിട്ട് എട്ട് മാസത്തോളമായി. എന്നാൽ ഈ പ്രതിഷേധത്തിൽ എത്ര കർഷകർ മരിച്ചു എന്ന ചോദ്യത്തിന്, കണക്കുകൾ ലഭ്യമല്ല എന്ന മറുപടിയാണ്  കേന്ദ്ര സർക്കാർ നൽകിയത്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ഒരു ചോദ്യത്തിന് നൽകിയ മറുപടി ഇതിൻ്റെ ഉദാഹരണമാണ്. 'പ്രക്ഷോഭത്തിനിടെ നടന്ന കർഷക മരണത്തെക്കുറിച്ചുള്ള' റിപ്പോർട്ട്‌ ചില എം.പിമാർ ജൂലൈ ഇരുപതിന് മന്ത്രി തോമറിനോട് ചോദിക്കുകയുണ്ടായി. 'പ്രതിഷേധത്തിനിടെ കർഷകർ മരിച്ചതായി ഒരു രേഖയുമില്ല, അതുകൊണ്ട് തന്നെ അത്തരം കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ നിർദ്ദേശമില്ല- ഇതായിരുന്നു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്. ഗവൺമെൻ്റിൻ്റെ കൈയിൽ കണക്കുകളില്ലെങ്കിലും, എത്ര പേർക്ക് ഇതുവരെ ജീവൻ നഷ്ടപ്പെട്ടുവെന്ന് പഞ്ചാബിലെ ഓരോ കർഷകന്നും അവരുടെ കുടുംബങ്ങൾക്കും നന്നായി അറിയാം. 537 കർഷകരാണ് പ്രക്ഷോഭത്തിൽ ഇതുവരെ മരിച്ചതെന്നാണ് എസ്.കെ.എം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.

'കടുത്ത തണുപ്പ്, ചൂട്, മഴ, മറ്റ് അപകടങ്ങൾ എന്നിവ നേരിട്ടാണ് പാവം കർഷകർ മരിച്ചത്. എന്നാൽ, അതിന്റെ കണക്ക് പോലുമില്ലെന്ന് സർക്കാർ പറയുന്നുണ്ടങ്കിൽ എത്ര മനുഷ്യത്വമില്ലായ്മയാണ് അവർ കാണിക്കുന്നത്'! കർഷകർ ചോദിക്കുന്നു. ഇത് ശരിയാണ് എന്നതിൻ്റെ തെളിവുകളാണ് കഴിഞ്ഞ ദിവസം എസ്‌.കെ.എം പങ്കുവെച്ചത്.2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ അവർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. മരിച്ച കർഷകരുടെ ഫോട്ടോയും വിശദാംശങ്ങളും അടങ്ങികൊണ്ടാണ് ബ്ലോഗ് നിർമിച്ചിട്ടുള്ളത്.കർഷകരുടെ മരണത്തെക്കുറിച്ചുള്ള സമാനമായ അനുസ്മരണ പേജും ട്രോളി ടൈംസ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

ശ്രീ മുക്തർ സാഹിബ് ജില്ലയിലെ ഭട്ടി വാല ഗ്രാമത്തിലെ കുൽവന്ത് സിംഗ്, അതിർത്തിയിൽ കർഷകരുടെ പ്രതിഷേധത്തിൽ തന്റെ മൂത്ത മകൻ ബോഹർ സിങ്ങിന്റെ വിയോഗത്തെ കുറിച് പറഞ്ഞത് ഇങ്ങനെയാണ്; 'സർക്കാരിന് എല്ലാം അറിയാം. അവരുടെ അടുത്ത് എല്ലാ രേഖകളുമുണ്ടെങ്കിലും അവർ അത് പുറത്ത് വിടില്ല. കാരണം, കർഷകരുടെ ത്യാഗവും അവരുടെ ന്യായമായ പ്രതിഷേധവും അംഗീകരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അല്ലങ്കിൽ തയ്യാറാകുകയില്ല. ഒരു സെലിബ്രിറ്റി മരിക്കുകയോ, ഒരു വി.ഐ.പിയുടെ വീട്ടിൽ പ്രസവം നടക്കുകയോ ചെയ്താൽ, അതേ നേതാക്കൾ തന്നെയാണ് അവരുടെ സാന്നിധ്യം അവിടെ ഉറപ്പാക്കുന്നത്. പക്ഷേ, കർഷകരുടെ കാര്യം വരുമ്പോൾ അവർ ഞങ്ങളെ അവഗണിക്കുന്നു. അത്തരമൊരു ഹൃദയമില്ലാത്ത സർക്കാരിൽ ഞങ്ങൾക്ക് യാതൊരു പ്രതീക്ഷയുമില്ല'.

ഇതേ ജില്ലയിലെ മറ്റൊരു കർഷകനായ ബർകണ്ടി ഗ്രാമത്തിൽ നിന്നുള്ള ഗുർമിത് സിംഗിനും പറയാനുള്ളത് സമാന അനുഭവങ്ങളാണ്. അദ്ദേഹത്തിന്റെ ഏക മകൻ യാദ്വീന്ദർ സിംഗ് ജനുവരി 26ന് തിക്രി അതിർത്തിയിൽ നിന്ന് മടങ്ങിവരുന്ന സമയത്താണ് അപകടത്തിൽ മരിച്ചത്. പാർലമെന്റിൽ തോമറിന്റെ മറുപടിയിൽ പ്രകോപിതനായ ഗുർമിത് പറഞ്ഞത്,

'ഇത്തരമൊരു സർക്കാരിനെ പ്രതി ലജ്ജിക്കുന്നു' എന്നാണ്. എത്ര കർഷകർ മരിച്ചുവെന്ന് അവർക്ക് നന്നായി അറിയാം, പക്ഷേ, അവർ ഞങ്ങളെ മാനസികമായി ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നു. എന്റെ വാർധക്യത്തിൽ എനിക്ക് ഏക പിന്തുണയാകേണ്ട എന്റെ മകനെയാണ് എനിക്ക് നഷ്ടപ്പെട്ടത്. അതോടെ ഞാൻ ആകെ തകർന്നുപോയി. എന്റെ മകന്റെ ത്യാഗത്തിനുള്ള പരിഹാരം മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കുക എന്നതാണ്. കൃഷിക്കാർക്കുവേണ്ടിയാണ് എന്റെ മകൻ രക്തസാക്ഷിയായത്'.

ക്രൻതികരി കിസാൻ യൂണിയൻ പ്രസിഡന്റായ ഡോ. ദർശൻ പാൽ ദി വയറിനോട്‌ പറഞ്ഞത് ഇങ്ങനെയാണ്. 'എത്ര കർഷകർ പ്രക്ഷോഭത്തിൽ മരിച്ചു എന്ന് മോഡി സർക്കാറിന് അറിയില്ലങ്കിൽ, ഞങ്ങൾക്ക് സ്വന്തമായി കണക്കെടുക്കാൻ കഴിയും. വിവരങ്ങൾ ശേഖരിക്കാൻ സർക്കാരിന് ചില ഏജൻസികളെ നിയോഗിക്കാമായിരുന്നു, പക്ഷേ, അവർക്ക് വേണ്ടത് ആളുകളെ വഴിതെറ്റിക്കുയാണ്. ഓക്സിജന്റെ അഭാവം മൂലം മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് പാർലമെന്റിൽ പറഞ്ഞ ഒരു സർക്കാരിൽ നിന്ന് ഇതിനപ്പുറം എന്ത് പ്രതീക്ഷിക്കാം"! അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിൽ ഇതുവരെ എത്ര കർഷകർ മരിച്ചുവെന്ന് പോലും അറിയില്ലെങ്കിൽ ഇത് എങ്ങനെയുള്ള സർക്കാരാണെന്ന് മറ്റൊരു മുതിർന്ന എസ്‌.കെ.എം നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ ചോദിച്ചു. പ്രതിഷേധത്തിൽ രിച്ച എല്ലാ കർഷകരുടെയും  രേഖ ഞങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. അത് പുറത്തുവിടും. അടിസ്ഥാനപരമായി, സർക്കാർ പൊതുജനങ്ങൾക്ക് വേണ്ടിയല്ല നിലനിൽക്കുന്നത്. മറിച്ച് അംബാനി, അദാനി തുടങ്ങിയ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ്” അദ്ദേഹം പറഞ്ഞു.

"മോദി സർക്കാരിന്റെ ഉദ്ദേശ്യം ആദ്യ ദിവസം മുതൽ തന്നെ മോശമാണ്. പാർലമെന്റിൽ അത്തരമൊരു പ്രസ്താവന ഇറക്കിയതിലൂടെ, കൃഷിക്കാരോടുള്ള തന്റെ സർക്കാരിന്റെ കടുത്ത മനോഭാവം തോമർ തെളിയിച്ചിട്ടുണ്ട്”-  അദ്ദേഹം കൂട്ടിച്ചേർത്തു.