Skip to content Skip to sidebar Skip to footer

ഭീകരാക്രമണങ്ങളിൽ തുടരുന്ന ദുരൂഹതകൾ

2004 ൽ യു.പി.എ സർക്കാർ അധികാരത്തിലേറിയതിന് ശേഷം 2014 ൽ ബി.ജെ.പി അധികാരത്തിൽ വരുന്നത് വരെയുള്ള കാലയളവിൽ 50 ഓളം ഭീകരാക്രമണങ്ങളാണ് ഇന്ത്യയിൽ സംഭവിച്ചത്. ഈ ആക്രമണങ്ങളിൽ കൂടുതലും പ്രതിചേർക്കപ്പെട്ടിട്ടുള്ളത് മുസ്ലിംകളാണ്. ഇത് മാധ്യമങ്ങളിലൂടെയും മറ്റും ആഘോഷിക്കപ്പടുകയും, ഇന്ത്യയിൽ മുസ്ലിംകൾക്കെതിരെയുള്ള ഭീതി സൃഷ്ടിച്ചെടുക്കാൻ സഹായിക്കുകയും ചെയ്‌തിട്ടുണ്ട്. എന്നാൽ, ഇത്തരം ആക്രമണങ്ങളിൽ പ്രതികളാക്കപ്പെട്ട്, വർഷങ്ങളോളം വിചാരണ തടവുകാരായി ജയിൽ വാസം അനുഭവിക്കേണ്ടി വന്ന നിരവധി മുസ്ലിംകളെ തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി പിന്നീട് കോടതികൾ വെറുതെ വിട്ടിട്ടുണ്ട്. ഇത്തരത്തിൽ അറസ്റ്റ് ചെയ്യപ്പെട്ട നിരവധി മുസ്ലിംകൾ കസ്റ്റഡിയിൽ വെച്ച് മരണപ്പെട്ടിട്ടുമുണ്ട്. രാജ്യത്തെ കസ്റ്റഡി മരണങ്ങളുടെ കണക്കുകൾ വെളിപ്പെടുത്തുന്ന ലേഖനം ഫാക്റ്റ് ഷീറ്റ്‌സ് പ്രസിദ്ധീകരിച്ചിരുന്നു.

ഇത് വർത്തയാവുകയോ ചർച്ച ചെയ്യപ്പെടുകയോ ചെയ്യുന്നില്ല.

“ഇതോടൊപ്പം ചർച്ച ചെയ്യപ്പെടാതെ പോകുന്ന മറ്റൊരു സുപ്രധാന ചോദ്യമാണ് ഈ ആക്രമണങ്ങളിൽ യഥാർത്ഥ പ്രതികൾ ആരെന്നത്.”

ഇത്തരം ഭീകരാക്രമണങ്ങളിലൂടെ ഏറ്റവും കൂടുതൽ രാഷ്ട്രീയ ലാഭം ഉണ്ടാക്കിയിട്ടുള്ളത് വിദ്വേഷ രാഷ്ട്രീയത്തിന്റെ വക്താക്കളായ സംഘപരിവാറാണ്.

ആർ.എസ്.എസ് നേരിട്ട് ഇടപെട്ടതായി തെളിവുള്ള, ഭീകരാക്രമണങ്ങളെ പ്രതിപാദിക്കുന്ന ലേഖനം ഫാക്റ്റ്ഷീറ്റ്സ് പ്രസിദ്ധീകരിച്ചിരുന്നു.

തീവ്ര ദേശീയത സൃഷ്ടിച്ചെടുത്തിട്ടുള്ള പൊതുബോധത്തെ തൃപ്തിപ്പെടുത്താൻ ഒരു മുസ്ലിം നാമധാരിയെ പ്രതിയായി അവതരിപ്പിച്ച്, മാധ്യമങ്ങൾക്ക് ആഘോഷിക്കാൻ വിട്ട് കൊടുക്കുന്നതിലൂടെ കേസിന്റെ അന്വേഷണം അവസാനിക്കുന്ന കാഴ്ചയാണ് ഇന്ത്യയിലെ ഭീകരാക്രമണ കേസുകൾ പരിശോധിച്ചാൽ കാണാൻ കഴിയുക. ഇതിലൂടെ യഥാർത്ഥ പ്രതികൾ സൗകര്യപൂർവ്വം രക്ഷപെടുന്നു. 2004 ന് ശേഷം ഇന്ത്യയിൽ നടന്ന ഭീകരാക്രമണങ്ങളുമായി ബന്ധപ്പെട്ട കേസുകളിൽ ചിലത് പരിശോധിക്കാം.

2005 ഡൽഹി സ്ഫോടനം

2005 ഒക്ടോബർ 29 നാണ് സെൻട്രൽ, സൗത്ത് ഡൽഹിയിലെ രണ്ട് മാർക്കറ്റുകളിലും, ഒരു ബസ്സിലുമായി മൂന്ന് ബോംബ് സ്ഫോടനങ്ങൾ ഉണ്ടായത്. 62 പേരാണ് സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടത്. 210 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

ദീപാവലിക്ക് രണ്ട് ദിവസം മുമ്പാണ് സ്‌ഫോടനം നടന്നത്. ‘ലഷ്കർ ഇ ത്വയ്ബ’ തീവ്രവാദികളാണ് സ്ഫോടനത്തിന് പിന്നിലെന്നായിരുന്നു പോലീസിന്റെ കണ്ടെത്തൽ. എന്നാൽ പ്രതികളെന്ന് പോലീസ് കണ്ടെത്തിയ മൂന്ന് പേരെ തെളിവില്ലെന്ന് ചൂണ്ടികാണിച്ച് കോടതി വെറുതെ വിട്ടു.

2006 അഹമ്മദാബാദ് സ്ഫോടനം

2006 ഫെബ്രുവരി 19 ന്, പുലർച്ചെ 1:43 നാണ് അഹമ്മദാബാദിലെ കാലുപുർ റെയിൽവേ സ്റ്റേഷനിൽ, 2 / 3 പ്ലാറ്റ്‌ഫോമുകളിൽ സ്ഥാപിച്ചിട്ടുള്ള പബ്ലിക് കോൾ ഓഫീസ് ബൂത്തുകളിൽ സ്‌ഫോടനം നടന്നത്. സ്ഫോടനം നടക്കുമ്പോൾ പ്ലാറ്റ്ഫോമിൽ ട്രെയിനുകൾ ഇല്ലാതിരുന്നതിനാൽ മരണങ്ങളൊന്നും സംഭവിച്ചില്ല.

സ്ഫോടനം ആസൂത്രണം ചെയ്തുവെന്ന് ആരോപിച്ച് ഗുജറാത്ത് പോലീസ് അറസ്റ്റ് ചെയ്ത 23 പേരിൽ ഏഴു പേരെ തെളിവില്ലെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ട് കോടതി വെറുതെ വിട്ടു. സ്ഫോടനം നടത്തിയതായി ആരോപിച്ച് പോലീസ് കണ്ടെത്തിയ നാല് പേരെയും കോടതി വെറുതെ വിട്ടു.

2006 വാരണാസി സ്ഫോടനം

2006 മാർച്ച് 7 നാണ്, വാരണാസിയിൽ സ്ഫോടന പരമ്പരകൾ അരങ്ങേറുന്നത്. സ്‌ഫോടനത്തിൽ 28 പേർ കൊല്ലപ്പെടുകയും, 101 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിക്കടുത്തുള്ള ഒരു ഹനുമാൻ ക്ഷേത്രത്തിലും, വാരണാസിയിലെ പ്രധാന റെയിൽവേ സ്റ്റേഷനിലുമായി ഏകദേശം ഒരേ സമയത്താണ് സ്ഫോടനങ്ങൾ നടന്നത്. ഇത് കൂടാതെ നഗരത്തിലെ മറ്റ് ആറിടങ്ങളിൽ നിന്ന് ബോംബുകൾ കണ്ടെടുക്കുകയും,

നിർവീര്യമാക്കുകയും ചെയ്തു. കേസിൽ പ്രതിചേർക്കപ്പെട്ട അഞ്ചു പേരിൽ ഒരാളെ മാത്രമാണ് പോലീസിന് അറസ്റ്റ് ചെയ്യാൻ കഴിഞ്ഞത്. ബാക്കി നാല് പേരിൽ ഒരാളെ കശ്മീരിൽ വെച്ച് സൈന്യം കൊലപ്പെടുത്തി. മൂന്ന് പേർ ഒളിവിലാണ്. കേസിൽ അറസ്റ്റിലായ വലിയുല്ലാഹ് എന്നയാളെ 2022 ജനുവരിയിൽ ഗാസിയാബാദ് കോടതി വധശിക്ഷക്ക് വിധിച്ചു.

2006 മുംബൈ ട്രെയിൻ സ്ഫോടനം

2006 ജൂലൈ 11 നാണ്, മുംബൈയിലെ സബർബൻ റെയിൽവേ സ്റ്റേഷനിൽ, 11 മിനിറ്റോളം നീണ്ട് നിന്ന ഏഴ് സ്ഫോടന പരമ്പരകൾ നടന്നത്. 209 പേർ കൊല്ലപ്പെടുകയും 700 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സ്ഫോടനം നടന്ന് 36 മണിക്കൂറിനുള്ളിൽ 350 ലധികം മുസ്ലിംകളെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.

കേസിലെ മുഖ്യ പ്രതികളായ 11പേർ 2006 ഒക്ടോബറിൽ കുറ്റം സമ്മതിച്ചതായി പോലീസ് കോടതിയെ അറിയിച്ചു. എന്നാൽ ഒരാഴ്ച്ചക്കുള്ളിൽ തന്നെ, തങ്ങൾ ശൂന്യമായ കടലാസിൽ ഒപ്പിടാൻ നിർബന്ധിതരായതാണെന്നും, കുറ്റസമ്മതം നടത്താൻ ഭീഷണിപ്പെടുത്തി പീഡിപ്പിക്കപ്പെട്ടെന്നും ഇവർ കോടതിയെ അറിയിച്ചു. ഇത് കാണിച്ച് നവംബറിൽ അവർ അപേക്ഷ നൽകി. 2015 സെപ്റ്റംബറിൽ, പ്രതികളിൽ ഒരാളായ വാഹിദ് മുഹമ്മദ് ഷെയ്ഖിനെ തെളിവില്ലെന്ന് കാണിച്ച് കോടതി വെറുതെ വിട്ടു. മറ്റു പ്രതികളുടെ വിചാരണ തുടരുകയാണ്.

2008 ജയ്‌പൂർ സ്ഫോടനം

2008 മെയ് 13 ന്, ജയ്പൂരിലെ 9 സ്ഥലങ്ങളിലായി പതിനഞ്ച് മിനിറ്റുകൾക്കുള്ളിൽ നടന്ന സ്ഫോടന പരമ്പര. 63 പർ കൊല്ലപ്പെടുകയും 220 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. യു.എ.പി.എ അടക്കം ചേർത്താണ് എട്ടു കേസുകൾ രാജസ്ഥാൻ പോലീസ് രജിസ്റ്റർ ചെയ്തത്. “ഇന്ത്യൻ മുജ്ജാഹിദീൻ തീവ്രവാദികളാണ്” സ്ഫോടനത്തിന് പിന്നിൽ എന്നതായിരുന്നു പോലീസിന്റെ കണ്ടെത്തൽ. പ്രതികളെന്ന് ആരോപിച്ച് പോലീസ് അറസ്റ്റ് ചെയ്ത അഞ്ചു പേരിൽ നാല് പേരെ 2019 ഡിസംബറിൽ രാജസ്ഥാൻ പ്രത്യേക കോടതി വധശിക്ഷക്ക് വിധിച്ചു. ഒരാളെ തെളിവില്ലെന്ന് ചൂണ്ടികാണിച്ച് വെറുതെ വിട്ടു. എന്നാൽ 2023 മാർച്ചിൽ, രാജസ്ഥാൻ ഹൈകോടതി പ്രതികളാക്കപ്പെട്ട നാല് പേരെയും തെളിവില്ലെന്ന് കാണിച്ച് കുറ്റവിമുക്തരാക്കി.

ഇത്തരത്തിൽ ഇന്ത്യയിൽ ഇന്നോളം നടന്നിട്ടുള്ള ഭീകരാക്രമണങ്ങളിൽ ഭൂരിഭാഗവും, അന്വേഷണം എങ്ങുമെത്താതെ ദുരൂഹമായി നിലനിൽക്കുകയാണ്.

2014 ന് ശേഷമുള്ള കണക്കുകൾ പരിശോധിച്ചാൽ ഇത്തരം ഭീകരാക്രമണങ്ങളിൽ ഗണ്യമായ കുറവ് സംഭവിച്ചിട്ടുള്ളതായി കാണാം. എന്നാൽ ഇതെങ്ങനെ സംഭവിച്ചു? ഭീകരവാദ പ്രവർത്തനങ്ങളെ പ്രതിരോധിക്കാൻ ബി.ജെ.പി സർക്കാർ പ്രാവർത്തികമാക്കിയ നയങ്ങൾ എന്താണ്? 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് തൊട്ട് മുൻപ് നടന്ന, ബി.ജെ.പി യുടെ രണ്ടാമൂഴത്തെ വലിയ രീതിയിൽ സ്വാധീനിച്ച പുൽവാമ ആക്രമണവുമായി ബന്ധപ്പെട്ട് പുറത്തുവന്ന വിവരങ്ങൾ ഈ ചോദ്യങ്ങളെ കൂടുതൽ പ്രസക്തമാക്കുന്നുണ്ട്. ഭീകരാക്രമണങ്ങൾ തടയാൻ സന്നദ്ധമായ ഒരു സംവിധാനത്തിന് ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത സുരക്ഷാ പിഴവുകളാണ് പുൽവാമയിൽ സംഭവിച്ചിട്ടുള്ളത്.

അതേസമയം, 40 ഓളം സൈനികരുടെ മരണത്തിനിടയാക്കിയ ഈ ആക്രമണത്തെ വലിയ രീതിയിൽ വിദ്വേഷം പ്രചരിപ്പിക്കാൻ ഉപയോഗിക്കുകയും അതിലൂടെ രാഷ്ട്രീയ ലാഭം ഉണ്ടാക്കുകയുമാണ് ബി.ജെ.പി ചെയ്തത്. രാജ്യം വീണ്ടുമൊരു തിരഞ്ഞെടുപ്പിലേക്കടുക്കുമ്പോൾ, ഇത്തരം ആക്രമണങ്ങൾ ആവർത്തിക്കപെടുമോ എന്ന ആശങ്ക ഇല്ലാതാകണമെങ്കിൽ രാജ്യത്ത് അരങ്ങേറുന്ന ഭീകരാക്രമണങ്ങൾക്ക് പിന്നിൽ ആരെല്ലാമാണെന്ന് കണ്ടെത്തേണ്ടത് അനിവാര്യമാണ്

Leave a comment

Get notified on latest updates.

You can unsubscribe anytime.

Factsheets © 2024. All Rights Reserved.

2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ സമരക്കാർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. ബ്ലോഗിൽ പങ്കുവെച്ച കണക്കുകൾ അനുസരിച്ച്, 537 പേരാണ് ഇതുവരെ മരിച്ചിട്ടുള്ളത്.

2021 ജൂലൈ 22ന് ദൽഹി ജന്തർമന്ദറിൽ ഇരുനൂറ് പേർ സമരം ആരംഭിച്ചതോടെ, ജനദ്രോഹ നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. 21 ന് ബുധനാഴ്ച്ച ലഭിച്ച പൊലീസ് അനുമതിയോടെ ഇരുനൂറ് പേരടങ്ങുന്ന കര്‍ഷകരുടെ സംഘമാണ് ഇപ്പോൾ ജന്തര്‍ മന്തറില്‍ സമരം തുടരുന്നത്. യോഗേന്ദ്ര യാദവ്, ശിവകുമാര്‍ കക്കാജി, ഹനന്‍മല്ലേ തുടങ്ങിയ പ്രധാന കര്‍ഷക നേതാക്കളെല്ലാം ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് എത്തി ചേര്‍ന്നിരുന്നു. ദിവസവും 200 കർഷകരാണ് ജന്തർ മന്തറിലേക്ക് വരുന്നത്. ബാക്കിയുള്ളവർ അതിർത്തിയിൽ പ്രതിഷേധം തുടരുന്നുണ്ട്.  വിജയം വരെ തുടരുന്ന പോരാട്ടമാണിതെന്ന് കർഷക പ്രക്ഷോഭ നേതാക്കൾ പറയുന്നു.

ജനദ്രോഹകരമായ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ നടക്കുന്ന കര്‍ഷകസമരം ദല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് ഇരച്ചെത്തിയിട്ട് എട്ട് മാസത്തോളമായി. എന്നാൽ ഈ പ്രതിഷേധത്തിൽ എത്ര കർഷകർ മരിച്ചു എന്ന ചോദ്യത്തിന്, കണക്കുകൾ ലഭ്യമല്ല എന്ന മറുപടിയാണ്  കേന്ദ്ര സർക്കാർ നൽകിയത്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ഒരു ചോദ്യത്തിന് നൽകിയ മറുപടി ഇതിൻ്റെ ഉദാഹരണമാണ്. 'പ്രക്ഷോഭത്തിനിടെ നടന്ന കർഷക മരണത്തെക്കുറിച്ചുള്ള' റിപ്പോർട്ട്‌ ചില എം.പിമാർ ജൂലൈ ഇരുപതിന് മന്ത്രി തോമറിനോട് ചോദിക്കുകയുണ്ടായി. 'പ്രതിഷേധത്തിനിടെ കർഷകർ മരിച്ചതായി ഒരു രേഖയുമില്ല, അതുകൊണ്ട് തന്നെ അത്തരം കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ നിർദ്ദേശമില്ല- ഇതായിരുന്നു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്. ഗവൺമെൻ്റിൻ്റെ കൈയിൽ കണക്കുകളില്ലെങ്കിലും, എത്ര പേർക്ക് ഇതുവരെ ജീവൻ നഷ്ടപ്പെട്ടുവെന്ന് പഞ്ചാബിലെ ഓരോ കർഷകന്നും അവരുടെ കുടുംബങ്ങൾക്കും നന്നായി അറിയാം. 537 കർഷകരാണ് പ്രക്ഷോഭത്തിൽ ഇതുവരെ മരിച്ചതെന്നാണ് എസ്.കെ.എം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.

'കടുത്ത തണുപ്പ്, ചൂട്, മഴ, മറ്റ് അപകടങ്ങൾ എന്നിവ നേരിട്ടാണ് പാവം കർഷകർ മരിച്ചത്. എന്നാൽ, അതിന്റെ കണക്ക് പോലുമില്ലെന്ന് സർക്കാർ പറയുന്നുണ്ടങ്കിൽ എത്ര മനുഷ്യത്വമില്ലായ്മയാണ് അവർ കാണിക്കുന്നത്'! കർഷകർ ചോദിക്കുന്നു. ഇത് ശരിയാണ് എന്നതിൻ്റെ തെളിവുകളാണ് കഴിഞ്ഞ ദിവസം എസ്‌.കെ.എം പങ്കുവെച്ചത്.2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ അവർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. മരിച്ച കർഷകരുടെ ഫോട്ടോയും വിശദാംശങ്ങളും അടങ്ങികൊണ്ടാണ് ബ്ലോഗ് നിർമിച്ചിട്ടുള്ളത്.കർഷകരുടെ മരണത്തെക്കുറിച്ചുള്ള സമാനമായ അനുസ്മരണ പേജും ട്രോളി ടൈംസ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

ശ്രീ മുക്തർ സാഹിബ് ജില്ലയിലെ ഭട്ടി വാല ഗ്രാമത്തിലെ കുൽവന്ത് സിംഗ്, അതിർത്തിയിൽ കർഷകരുടെ പ്രതിഷേധത്തിൽ തന്റെ മൂത്ത മകൻ ബോഹർ സിങ്ങിന്റെ വിയോഗത്തെ കുറിച് പറഞ്ഞത് ഇങ്ങനെയാണ്; 'സർക്കാരിന് എല്ലാം അറിയാം. അവരുടെ അടുത്ത് എല്ലാ രേഖകളുമുണ്ടെങ്കിലും അവർ അത് പുറത്ത് വിടില്ല. കാരണം, കർഷകരുടെ ത്യാഗവും അവരുടെ ന്യായമായ പ്രതിഷേധവും അംഗീകരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അല്ലങ്കിൽ തയ്യാറാകുകയില്ല. ഒരു സെലിബ്രിറ്റി മരിക്കുകയോ, ഒരു വി.ഐ.പിയുടെ വീട്ടിൽ പ്രസവം നടക്കുകയോ ചെയ്താൽ, അതേ നേതാക്കൾ തന്നെയാണ് അവരുടെ സാന്നിധ്യം അവിടെ ഉറപ്പാക്കുന്നത്. പക്ഷേ, കർഷകരുടെ കാര്യം വരുമ്പോൾ അവർ ഞങ്ങളെ അവഗണിക്കുന്നു. അത്തരമൊരു ഹൃദയമില്ലാത്ത സർക്കാരിൽ ഞങ്ങൾക്ക് യാതൊരു പ്രതീക്ഷയുമില്ല'.

ഇതേ ജില്ലയിലെ മറ്റൊരു കർഷകനായ ബർകണ്ടി ഗ്രാമത്തിൽ നിന്നുള്ള ഗുർമിത് സിംഗിനും പറയാനുള്ളത് സമാന അനുഭവങ്ങളാണ്. അദ്ദേഹത്തിന്റെ ഏക മകൻ യാദ്വീന്ദർ സിംഗ് ജനുവരി 26ന് തിക്രി അതിർത്തിയിൽ നിന്ന് മടങ്ങിവരുന്ന സമയത്താണ് അപകടത്തിൽ മരിച്ചത്. പാർലമെന്റിൽ തോമറിന്റെ മറുപടിയിൽ പ്രകോപിതനായ ഗുർമിത് പറഞ്ഞത്,

'ഇത്തരമൊരു സർക്കാരിനെ പ്രതി ലജ്ജിക്കുന്നു' എന്നാണ്. എത്ര കർഷകർ മരിച്ചുവെന്ന് അവർക്ക് നന്നായി അറിയാം, പക്ഷേ, അവർ ഞങ്ങളെ മാനസികമായി ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നു. എന്റെ വാർധക്യത്തിൽ എനിക്ക് ഏക പിന്തുണയാകേണ്ട എന്റെ മകനെയാണ് എനിക്ക് നഷ്ടപ്പെട്ടത്. അതോടെ ഞാൻ ആകെ തകർന്നുപോയി. എന്റെ മകന്റെ ത്യാഗത്തിനുള്ള പരിഹാരം മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കുക എന്നതാണ്. കൃഷിക്കാർക്കുവേണ്ടിയാണ് എന്റെ മകൻ രക്തസാക്ഷിയായത്'.

ക്രൻതികരി കിസാൻ യൂണിയൻ പ്രസിഡന്റായ ഡോ. ദർശൻ പാൽ ദി വയറിനോട്‌ പറഞ്ഞത് ഇങ്ങനെയാണ്. 'എത്ര കർഷകർ പ്രക്ഷോഭത്തിൽ മരിച്ചു എന്ന് മോഡി സർക്കാറിന് അറിയില്ലങ്കിൽ, ഞങ്ങൾക്ക് സ്വന്തമായി കണക്കെടുക്കാൻ കഴിയും. വിവരങ്ങൾ ശേഖരിക്കാൻ സർക്കാരിന് ചില ഏജൻസികളെ നിയോഗിക്കാമായിരുന്നു, പക്ഷേ, അവർക്ക് വേണ്ടത് ആളുകളെ വഴിതെറ്റിക്കുയാണ്. ഓക്സിജന്റെ അഭാവം മൂലം മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് പാർലമെന്റിൽ പറഞ്ഞ ഒരു സർക്കാരിൽ നിന്ന് ഇതിനപ്പുറം എന്ത് പ്രതീക്ഷിക്കാം"! അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിൽ ഇതുവരെ എത്ര കർഷകർ മരിച്ചുവെന്ന് പോലും അറിയില്ലെങ്കിൽ ഇത് എങ്ങനെയുള്ള സർക്കാരാണെന്ന് മറ്റൊരു മുതിർന്ന എസ്‌.കെ.എം നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ ചോദിച്ചു. പ്രതിഷേധത്തിൽ രിച്ച എല്ലാ കർഷകരുടെയും  രേഖ ഞങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. അത് പുറത്തുവിടും. അടിസ്ഥാനപരമായി, സർക്കാർ പൊതുജനങ്ങൾക്ക് വേണ്ടിയല്ല നിലനിൽക്കുന്നത്. മറിച്ച് അംബാനി, അദാനി തുടങ്ങിയ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ്” അദ്ദേഹം പറഞ്ഞു.

"മോദി സർക്കാരിന്റെ ഉദ്ദേശ്യം ആദ്യ ദിവസം മുതൽ തന്നെ മോശമാണ്. പാർലമെന്റിൽ അത്തരമൊരു പ്രസ്താവന ഇറക്കിയതിലൂടെ, കൃഷിക്കാരോടുള്ള തന്റെ സർക്കാരിന്റെ കടുത്ത മനോഭാവം തോമർ തെളിയിച്ചിട്ടുണ്ട്”-  അദ്ദേഹം കൂട്ടിച്ചേർത്തു.