Skip to content Skip to sidebar Skip to footer

കോടികൾ പറ്റിച്ച് രാജ്യം വിട്ടവർ ആരൊക്കെ!

ദേശഭക്തിയുടെ മൊത്തക്കുത്തകക്കാർ അറിയുമോ, രാജ്യം കൊള്ളയടിച്ച ഈ തട്ടിപ്പ് വീരൻമാരെ?

കോടികളുടെ വായ്പാതട്ടിപ്പ് നടത്തി ഇന്ത്യയിൽ നിന്ന് കടന്നു കളഞ്ഞ വൻകിട വ്യവസായികളായ വിജയ് മല്യ, നീരവ് മോദി, മെഹുൽ ചോക്സി എന്നിവരുടെ 9,371 കോടി രൂപ വിലമതിക്കുന്ന സ്വത്ത് എൻഫോഴ്‌സ് മെന്റ് ഡയറക്ടറേറ്റ് പൊതുമേഖല ബാങ്കുകൾക്ക് കൈ മാറുകയാണ്. എന്നാൽ ഇവരുടെ തട്ടിപ്പ് നടത്തിയ പണത്തിൻ്റെ മൊത്തം കണക്കെടുത്താൽ, അവയുടെ വെറും 40 % മാത്രം നികത്താനേ, കണ്ടു കെട്ടിയ സ്വത്തു കൊണ്ട് ബാങ്കുകൾക്ക് സാധിക്കുകയുള്ളൂ.

ബാങ്ക് തട്ടിപ്പുകൾ ഇന്ത്യയിൽ ആദ്യമാണോ?

ഇതുവരെ എത്ര കോടിയുടെ തട്ടിപ്പുകൾ രാജ്യത്ത് നടന്നിട്ടുണ്ട്? ആരൊക്കെയാണ്

തട്ടിപ്പുകൾ നടത്തിയത്?

കണക്കുകൾ പരിശോധിക്കാം

2021 മാർച്ച് 31വരെയുള്ള കണക്കനുസരിച്ച് ഇന്ത്യയിലെ ബാങ്കുകളിൽ നിന്ന് 4.92 ട്രില്യൺ രൂപയുടെ തട്ടിപ്പാണ് ആകെ റിപ്പോർട്ട്‌ ചെയ്യപ്പെട്ടിട്ടുള്ളത്. 2017-2018 ൽ ഇത് 41,168 കോടി രൂപയായിരുന്നു. വർഷം കൂടുംതോറും തട്ടിപ്പുകളുടെ എണ്ണവും കൂടുകയാണ്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളിൽ ബാങ്ക് കേന്ദ്രിത സാമ്പത്തിക തട്ടിപ്പുകള്‍ ഏഴിരട്ടി  വര്‍ധിച്ചതായിട്ടാണ് പല കണക്കുകളും പറയുന്നത്.രാജ്യത്തെ പ്രധാന ബാങ്കുകളിൽ നിന്ന് പ്രമുഖ ബിസിനസുകാരും മറ്റും തട്ടിപ്പു നടത്തിയതിൻ്റെ മൂന്ന് വർഷത്തെ കണക്കുകൾ - കോടിയിൽ

2014-2015 വർഷങ്ങളിൽ 20,000 കോടിയായിരുന്നെങ്കിൽ, 2018-2019 ആയപ്പോഴേക്കും 71,543 കോടിയായി ഇത് മാറിയിട്ടുണ്ട്.

2021 സാമ്പത്തിക വർഷത്തിൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർ‌.ബി‌.ഐ) മാത്രം 1.38 ട്രില്യൺ രൂപയുടെ ബാങ്ക് തട്ടിപ്പു കേസുകളാണ് റിപ്പോർട്ട് ചെയ്തത്. എന്നാൽ 2020നെ സംബന്ധിച്ചേടത്തോളം ഇത് കുറവാണ്. 1.85 ട്രില്യൺ രൂപയായിരുന്നു കഴിഞ്ഞ വർഷം ബാങ്കുകളിൽ നിന്ന് തട്ടിയടുത്തത്.

ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും റിപ്പോർട്ട് ചെയ്ത തട്ടിപ്പ് കേസുകളിൽ ഉൾപ്പെട്ട മൊത്തം തുക 159 ശതമാനം ഉയർന്ന് 1,85,644 കോടി രൂപയായി ഉയർന്നിട്ടുണ്ട്. മുൻ വർഷം ഇത് 71,543 കോടി രൂപയായിരുന്നു. ഇതില്‍ തന്നെ 90 % ശതമാനവും പൊതുമേഖലാ ബാങ്കുകളിൽ നിന്നായിരുന്നു.

2019 ഏപ്രില്‍ -സെപ്തംബര്‍ കാലയളവില്‍ പൊതുമേഖലാ ബാങ്കുകളിൽ നിന്ന് നടത്തിയ തട്ടിപ്പ് 95,760 കോടിയാണ്. എന്നാൽ കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിൽ ഇത് 64,509 കോടിയായിരുന്നു.

ബാങ്കുകൾ / എഫ്.ഐകൾ റിപ്പോർട്ട് ചെയ്ത മൊത്തം തട്ടിപ്പുകളുടെ എണ്ണം കഴിഞ്ഞ വർഷം 6,799 ൽ നിന്ന് 28 ശതമാനം വർധിച്ച്, 8,707 രൂപയായിട്ടുണ്ട്. ഇതിൽ 90 % പൊതുമേഖലയും, 10 ശതമാനം സ്വകാര്യമേഖലയിലെ ബാങ്കുകളിലുമാണ് എന്നാൽ വായ്പ ചോദിച്ച് തട്ടിപ്പു നടത്തുന്നതിന്റ കണക്കുകൾ ഇങ്ങനെയാണ്.9021 ബാങ്കുകളും, ധനകാര്യ സ്ഥാപനങ്ങളിലുമായി 2021 മാർച്ച് 31വരെ മൊത്തം 45,613 വായ്പാ തട്ടിപ്പുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

ഈ കേസുകളിൽ തന്നെ 2021 മാർച്ച് 31 വരെ 78,072 കോടി രൂപയുടെ വായ്പാ തട്ടിപ്പാണ് രാജ്യത്തെ ഏറ്റവും വലിയ വായ്പക്കാരായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തത്. എസ്‌.ബി‌.ഐക്ക് ശേഷം പഞ്ചാബ് നാഷണൽ ബാങ്ക് 39,733 കോടി രൂപയും, ബാങ്ക് ഓഫ് ഇന്ത്യ 32,224 കോടി രൂപയും, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ 29,572 കോടി രൂപയും വായ്പാ തട്ടിപ്പ് റിപ്പോർട്ട് ചെയ്തു.

വിജയ് മല്യയെപ്പോലെ വന്‍ സാമ്പത്തികത്തട്ടിപ്പ് നടത്തി ഇന്ത്യയിൽ നിന്ന് രക്ഷപെട്ടവര്‍ 58 പേരുണ്ടെന്ന് കേന്ദ്ര സര്‍ക്കാരിന്റെ ഔദ്യോഗിക കണക്കുകൾ പറയുന്നു. പാര്‍ലമെന്‍റിൽ നല്‍കിയ കണക്കിലാണ് വിജയ് മല്യ, മെഹുല്‍ ചോക്സി, നീരവ് മോദി തുടങ്ങിയവരുടെ പൂര്‍ണമായ പട്ടിക കേന്ദ്രം നല്‍കിയത്.banks-get-part-of-vijay-mallya-nirav-modi-mehul-choksi-seized

പട്ടികയിൽപ്പെട്ട പ്രമുഖർ വെട്ടിച്ച  കോടികളുകളുടെ കണക്കുകൾ ഇങ്ങനെയാണ്.

  1. നീരവ് മോദി

    ഇന്ത്യയുടെ വജ്ര രാജാവായ നീരവ് മോദി പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്ന് തട്ടിയത് 11,400 കോടി രൂപയാണ്. നീരവ് മോദി, ഭാര്യ ആമി, സഹോദരൻ നിഷാൽ, അമ്മാവനായ മേഹുൽ ചോക്സി എന്നവർ ചേർന്നാണ് വ്യാജ രേഖകൾ ചമച്ച് ബാങ്കിൽ നിന്ന് കോടികൾ തട്ടിയത്.
     
  2. വിജയ് മല്യ 

    യുണൈറ്റഡ് ബ്രീവറീസ് , കിംങ്ഫിഷർ എയർലൈൻസ് എന്നീ കമ്പനികളുടെ ചെയർമാൻ സ്ഥാനം വഹിച്ച വിജയ് മല്ല്യ കിങ്‌ഫിഷർ വിമാന കമ്പനിയുടെ പേരിൽ 17 ബാങ്കുകളിൽ നിന്നായി 9000 കോടി രൂപയുടെ വായ്പ തട്ടിയ മല്യ, 2016 മാർച്ചിലാണ് യുകെയിലേക്കു മുങ്ങിയത്.
     
  3. മെഹുൽ ചോക്സി 

    മുംബൈയിൽ ജനിച്ച, ഇന്ത്യൻ വംശജനായ ബിസിനസുകാരനാണ് മെഹുൽ ചോക്സി. സ്വന്തം സഹോദരീയുടെ പുത്രൻ നീരവ് മോദിയുമായി ചേർന്ന് പഞ്ചാബ് നാഷനൽ ബാങ്കിൽനിന്നു 13,500 കോടി രൂപയുടെ വായ്പാത്തട്ടിപ്പു നടത്തിയ കേസിലാണ് ചോക്സിയെ അറസ്റ്റ് ചെയ്തത്. 2017ലാണ് തട്ടിപ്പ് പുറത്തുവന്നത്. വജ്ര വ്യാപാരിയായ അദ്ദേഹം 2018 മുതൽ ആന്റിഗ്വയിലാണ് കഴിയുന്നത്.

എൻഫോഴ്‌സ്മെന്റ് ഡയറെക്ടറേറ്റ് ഇതുവരെ കണ്ടുകെട്ടിയത് 18,170 കോടി രൂപയുടെ സ്വത്താണ്. വിദേശ രാജ്യങ്ങളിലെ 969 കോടി വരുന്ന ആസ്തിയും ഇതിൽ ഉൾപെടും ബാങ്കുകൾക്കുണ്ടായ നഷ്ടത്തിന്റ 80%മാത്രമാണിത്. ഇവർ 3 പേരുടെയും കമ്പനികൾ പൊതുമേഖല ബാങ്കുകൾക്ക് വരുത്തിയ നഷ്ട്ടം 22,586 കോടിയാണ്.

6600 കോടി രൂപ മതിപ്പു വിലയുള്ള ഓഹരികൾ എസ്. ബി. ഐ ഉൾപ്പെടുന്ന ബാങ്കുകളുടെ കൺസോർട്യത്തിന് ഈയിടെ ഇ. ഡി. കൈമാറിയിട്ടുണ്ട്.

Leave a comment

Get notified on latest updates.

You can unsubscribe anytime.

Factsheets © 2024. All Rights Reserved.

2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ സമരക്കാർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. ബ്ലോഗിൽ പങ്കുവെച്ച കണക്കുകൾ അനുസരിച്ച്, 537 പേരാണ് ഇതുവരെ മരിച്ചിട്ടുള്ളത്.

2021 ജൂലൈ 22ന് ദൽഹി ജന്തർമന്ദറിൽ ഇരുനൂറ് പേർ സമരം ആരംഭിച്ചതോടെ, ജനദ്രോഹ നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. 21 ന് ബുധനാഴ്ച്ച ലഭിച്ച പൊലീസ് അനുമതിയോടെ ഇരുനൂറ് പേരടങ്ങുന്ന കര്‍ഷകരുടെ സംഘമാണ് ഇപ്പോൾ ജന്തര്‍ മന്തറില്‍ സമരം തുടരുന്നത്. യോഗേന്ദ്ര യാദവ്, ശിവകുമാര്‍ കക്കാജി, ഹനന്‍മല്ലേ തുടങ്ങിയ പ്രധാന കര്‍ഷക നേതാക്കളെല്ലാം ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് എത്തി ചേര്‍ന്നിരുന്നു. ദിവസവും 200 കർഷകരാണ് ജന്തർ മന്തറിലേക്ക് വരുന്നത്. ബാക്കിയുള്ളവർ അതിർത്തിയിൽ പ്രതിഷേധം തുടരുന്നുണ്ട്.  വിജയം വരെ തുടരുന്ന പോരാട്ടമാണിതെന്ന് കർഷക പ്രക്ഷോഭ നേതാക്കൾ പറയുന്നു.

ജനദ്രോഹകരമായ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ നടക്കുന്ന കര്‍ഷകസമരം ദല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് ഇരച്ചെത്തിയിട്ട് എട്ട് മാസത്തോളമായി. എന്നാൽ ഈ പ്രതിഷേധത്തിൽ എത്ര കർഷകർ മരിച്ചു എന്ന ചോദ്യത്തിന്, കണക്കുകൾ ലഭ്യമല്ല എന്ന മറുപടിയാണ്  കേന്ദ്ര സർക്കാർ നൽകിയത്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ഒരു ചോദ്യത്തിന് നൽകിയ മറുപടി ഇതിൻ്റെ ഉദാഹരണമാണ്. 'പ്രക്ഷോഭത്തിനിടെ നടന്ന കർഷക മരണത്തെക്കുറിച്ചുള്ള' റിപ്പോർട്ട്‌ ചില എം.പിമാർ ജൂലൈ ഇരുപതിന് മന്ത്രി തോമറിനോട് ചോദിക്കുകയുണ്ടായി. 'പ്രതിഷേധത്തിനിടെ കർഷകർ മരിച്ചതായി ഒരു രേഖയുമില്ല, അതുകൊണ്ട് തന്നെ അത്തരം കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ നിർദ്ദേശമില്ല- ഇതായിരുന്നു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്. ഗവൺമെൻ്റിൻ്റെ കൈയിൽ കണക്കുകളില്ലെങ്കിലും, എത്ര പേർക്ക് ഇതുവരെ ജീവൻ നഷ്ടപ്പെട്ടുവെന്ന് പഞ്ചാബിലെ ഓരോ കർഷകന്നും അവരുടെ കുടുംബങ്ങൾക്കും നന്നായി അറിയാം. 537 കർഷകരാണ് പ്രക്ഷോഭത്തിൽ ഇതുവരെ മരിച്ചതെന്നാണ് എസ്.കെ.എം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.

'കടുത്ത തണുപ്പ്, ചൂട്, മഴ, മറ്റ് അപകടങ്ങൾ എന്നിവ നേരിട്ടാണ് പാവം കർഷകർ മരിച്ചത്. എന്നാൽ, അതിന്റെ കണക്ക് പോലുമില്ലെന്ന് സർക്കാർ പറയുന്നുണ്ടങ്കിൽ എത്ര മനുഷ്യത്വമില്ലായ്മയാണ് അവർ കാണിക്കുന്നത്'! കർഷകർ ചോദിക്കുന്നു. ഇത് ശരിയാണ് എന്നതിൻ്റെ തെളിവുകളാണ് കഴിഞ്ഞ ദിവസം എസ്‌.കെ.എം പങ്കുവെച്ചത്.2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ അവർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. മരിച്ച കർഷകരുടെ ഫോട്ടോയും വിശദാംശങ്ങളും അടങ്ങികൊണ്ടാണ് ബ്ലോഗ് നിർമിച്ചിട്ടുള്ളത്.കർഷകരുടെ മരണത്തെക്കുറിച്ചുള്ള സമാനമായ അനുസ്മരണ പേജും ട്രോളി ടൈംസ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

ശ്രീ മുക്തർ സാഹിബ് ജില്ലയിലെ ഭട്ടി വാല ഗ്രാമത്തിലെ കുൽവന്ത് സിംഗ്, അതിർത്തിയിൽ കർഷകരുടെ പ്രതിഷേധത്തിൽ തന്റെ മൂത്ത മകൻ ബോഹർ സിങ്ങിന്റെ വിയോഗത്തെ കുറിച് പറഞ്ഞത് ഇങ്ങനെയാണ്; 'സർക്കാരിന് എല്ലാം അറിയാം. അവരുടെ അടുത്ത് എല്ലാ രേഖകളുമുണ്ടെങ്കിലും അവർ അത് പുറത്ത് വിടില്ല. കാരണം, കർഷകരുടെ ത്യാഗവും അവരുടെ ന്യായമായ പ്രതിഷേധവും അംഗീകരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അല്ലങ്കിൽ തയ്യാറാകുകയില്ല. ഒരു സെലിബ്രിറ്റി മരിക്കുകയോ, ഒരു വി.ഐ.പിയുടെ വീട്ടിൽ പ്രസവം നടക്കുകയോ ചെയ്താൽ, അതേ നേതാക്കൾ തന്നെയാണ് അവരുടെ സാന്നിധ്യം അവിടെ ഉറപ്പാക്കുന്നത്. പക്ഷേ, കർഷകരുടെ കാര്യം വരുമ്പോൾ അവർ ഞങ്ങളെ അവഗണിക്കുന്നു. അത്തരമൊരു ഹൃദയമില്ലാത്ത സർക്കാരിൽ ഞങ്ങൾക്ക് യാതൊരു പ്രതീക്ഷയുമില്ല'.

ഇതേ ജില്ലയിലെ മറ്റൊരു കർഷകനായ ബർകണ്ടി ഗ്രാമത്തിൽ നിന്നുള്ള ഗുർമിത് സിംഗിനും പറയാനുള്ളത് സമാന അനുഭവങ്ങളാണ്. അദ്ദേഹത്തിന്റെ ഏക മകൻ യാദ്വീന്ദർ സിംഗ് ജനുവരി 26ന് തിക്രി അതിർത്തിയിൽ നിന്ന് മടങ്ങിവരുന്ന സമയത്താണ് അപകടത്തിൽ മരിച്ചത്. പാർലമെന്റിൽ തോമറിന്റെ മറുപടിയിൽ പ്രകോപിതനായ ഗുർമിത് പറഞ്ഞത്,

'ഇത്തരമൊരു സർക്കാരിനെ പ്രതി ലജ്ജിക്കുന്നു' എന്നാണ്. എത്ര കർഷകർ മരിച്ചുവെന്ന് അവർക്ക് നന്നായി അറിയാം, പക്ഷേ, അവർ ഞങ്ങളെ മാനസികമായി ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നു. എന്റെ വാർധക്യത്തിൽ എനിക്ക് ഏക പിന്തുണയാകേണ്ട എന്റെ മകനെയാണ് എനിക്ക് നഷ്ടപ്പെട്ടത്. അതോടെ ഞാൻ ആകെ തകർന്നുപോയി. എന്റെ മകന്റെ ത്യാഗത്തിനുള്ള പരിഹാരം മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കുക എന്നതാണ്. കൃഷിക്കാർക്കുവേണ്ടിയാണ് എന്റെ മകൻ രക്തസാക്ഷിയായത്'.

ക്രൻതികരി കിസാൻ യൂണിയൻ പ്രസിഡന്റായ ഡോ. ദർശൻ പാൽ ദി വയറിനോട്‌ പറഞ്ഞത് ഇങ്ങനെയാണ്. 'എത്ര കർഷകർ പ്രക്ഷോഭത്തിൽ മരിച്ചു എന്ന് മോഡി സർക്കാറിന് അറിയില്ലങ്കിൽ, ഞങ്ങൾക്ക് സ്വന്തമായി കണക്കെടുക്കാൻ കഴിയും. വിവരങ്ങൾ ശേഖരിക്കാൻ സർക്കാരിന് ചില ഏജൻസികളെ നിയോഗിക്കാമായിരുന്നു, പക്ഷേ, അവർക്ക് വേണ്ടത് ആളുകളെ വഴിതെറ്റിക്കുയാണ്. ഓക്സിജന്റെ അഭാവം മൂലം മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് പാർലമെന്റിൽ പറഞ്ഞ ഒരു സർക്കാരിൽ നിന്ന് ഇതിനപ്പുറം എന്ത് പ്രതീക്ഷിക്കാം"! അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിൽ ഇതുവരെ എത്ര കർഷകർ മരിച്ചുവെന്ന് പോലും അറിയില്ലെങ്കിൽ ഇത് എങ്ങനെയുള്ള സർക്കാരാണെന്ന് മറ്റൊരു മുതിർന്ന എസ്‌.കെ.എം നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ ചോദിച്ചു. പ്രതിഷേധത്തിൽ രിച്ച എല്ലാ കർഷകരുടെയും  രേഖ ഞങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. അത് പുറത്തുവിടും. അടിസ്ഥാനപരമായി, സർക്കാർ പൊതുജനങ്ങൾക്ക് വേണ്ടിയല്ല നിലനിൽക്കുന്നത്. മറിച്ച് അംബാനി, അദാനി തുടങ്ങിയ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ്” അദ്ദേഹം പറഞ്ഞു.

"മോദി സർക്കാരിന്റെ ഉദ്ദേശ്യം ആദ്യ ദിവസം മുതൽ തന്നെ മോശമാണ്. പാർലമെന്റിൽ അത്തരമൊരു പ്രസ്താവന ഇറക്കിയതിലൂടെ, കൃഷിക്കാരോടുള്ള തന്റെ സർക്കാരിന്റെ കടുത്ത മനോഭാവം തോമർ തെളിയിച്ചിട്ടുണ്ട്”-  അദ്ദേഹം കൂട്ടിച്ചേർത്തു.