ദേശഭക്തിയുടെ മൊത്തക്കുത്തകക്കാർ അറിയുമോ, രാജ്യം കൊള്ളയടിച്ച ഈ തട്ടിപ്പ് വീരൻമാരെ?
കോടികളുടെ വായ്പാതട്ടിപ്പ് നടത്തി ഇന്ത്യയിൽ നിന്ന് കടന്നു കളഞ്ഞ വൻകിട വ്യവസായികളായ വിജയ് മല്യ, നീരവ് മോദി, മെഹുൽ ചോക്സി എന്നിവരുടെ 9,371 കോടി രൂപ വിലമതിക്കുന്ന സ്വത്ത് എൻഫോഴ്‌സ് മെന്റ് ഡയറക്ടറേറ്റ് പൊതുമേഖല ബാങ്കുകൾക്ക് കൈ മാറുകയാണ്. എന്നാൽ ഇവരുടെ തട്ടിപ്പ് നടത്തിയ പണത്തിൻ്റെ മൊത്തം കണക്കെടുത്താൽ, അവയുടെ വെറും 40 % മാത്രം നികത്താനേ, കണ്ടു കെട്ടിയ സ്വത്തു കൊണ്ട് ബാങ്കുകൾക്ക് സാധിക്കുകയുള്ളൂ.
ബാങ്ക് തട്ടിപ്പുകൾ ഇന്ത്യയിൽ ആദ്യമാണോ?
ഇതുവരെ എത്ര കോടിയുടെ തട്ടിപ്പുകൾ രാജ്യത്ത് നടന്നിട്ടുണ്ട്? ആരൊക്കെയാണ്
തട്ടിപ്പുകൾ നടത്തിയത്?
കണക്കുകൾ പരിശോധിക്കാം
2021 മാർച്ച് 31വരെയുള്ള കണക്കനുസരിച്ച് ഇന്ത്യയിലെ ബാങ്കുകളിൽ നിന്ന് 4.92 ട്രില്യൺ രൂപയുടെ തട്ടിപ്പാണ് ആകെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. 2017-2018 ൽ ഇത് 41,168 കോടി രൂപയായിരുന്നു. വർഷം കൂടുംതോറും തട്ടിപ്പുകളുടെ എണ്ണവും കൂടുകയാണ്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളിൽ ബാങ്ക് കേന്ദ്രിത സാമ്പത്തിക തട്ടിപ്പുകള്‍ ഏഴിരട്ടി വര്‍ധിച്ചതായിട്ടാണ് പല കണക്കുകളും പറയുന്നത്.
2014-2015 വർഷങ്ങളിൽ 20,000 കോടിയായിരുന്നെങ്കിൽ, 2018-2019 ആയപ്പോഴേക്കും 71,543 കോടിയായി ഇത് മാറിയിട്ടുണ്ട്.
2021 സാമ്പത്തിക വർഷത്തിൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർ.ബി.ഐ) മാത്രം 1.38 ട്രില്യൺ രൂപയുടെ ബാങ്ക് തട്ടിപ്പു കേസുകളാണ് റിപ്പോർട്ട് ചെയ്തത്. എന്നാൽ 2020നെ സംബന്ധിച്ചേടത്തോളം ഇത് കുറവാണ്. 1.85 ട്രില്യൺ രൂപയായിരുന്നു കഴിഞ്ഞ വർഷം ബാങ്കുകളിൽ നിന്ന് തട്ടിയടുത്തത്.
ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും റിപ്പോർട്ട് ചെയ്ത തട്ടിപ്പ് കേസുകളിൽ ഉൾപ്പെട്ട മൊത്തം തുക 159 ശതമാനം ഉയർന്ന് 1,85,644 കോടി രൂപയായി ഉയർന്നിട്ടുണ്ട്. മുൻ വർഷം ഇത് 71,543 കോടി രൂപയായിരുന്നു. ഇതില്‍ തന്നെ 90 % ശതമാനവും പൊതുമേഖലാ ബാങ്കുകളിൽ നിന്നായിരുന്നു.
2019 ഏപ്രില്‍ -സെപ്തംബര്‍ കാലയളവില്‍ പൊതുമേഖലാ ബാങ്കുകളിൽ നിന്ന് നടത്തിയ തട്ടിപ്പ് 95,760 കോടിയാണ്. എന്നാൽ കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിൽ ഇത് 64,509 കോടിയായിരുന്നു.
ബാങ്കുകൾ / എഫ്.ഐകൾ റിപ്പോർട്ട് ചെയ്ത മൊത്തം തട്ടിപ്പുകളുടെ എണ്ണം കഴിഞ്ഞ വർഷം 6,799 ൽ നിന്ന് 28 ശതമാനം വർധിച്ച്, 8,707 രൂപയായിട്ടുണ്ട്. ഇതിൽ 90 % പൊതുമേഖലയും, 10 ശതമാനം സ്വകാര്യമേഖലയിലെ ബാങ്കുകളിലുമാണ് എന്നാൽ വായ്പ ചോദിച്ച് തട്ടിപ്പു നടത്തുന്നതിന്റ കണക്കുകൾ ഇങ്ങനെയാണ്.9021 ബാങ്കുകളും, ധനകാര്യ സ്ഥാപനങ്ങളിലുമായി 2021 മാർച്ച് 31വരെ മൊത്തം 45,613 വായ്പാ തട്ടിപ്പുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
ഈ കേസുകളിൽ തന്നെ 2021 മാർച്ച് 31 വരെ 78,072 കോടി രൂപയുടെ വായ്പാ തട്ടിപ്പാണ് രാജ്യത്തെ ഏറ്റവും വലിയ വായ്പക്കാരായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തത്. എസ്.ബി.ഐക്ക് ശേഷം പഞ്ചാബ് നാഷണൽ ബാങ്ക് 39,733 കോടി രൂപയും, ബാങ്ക് ഓഫ് ഇന്ത്യ 32,224 കോടി രൂപയും, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ 29,572 കോടി രൂപയും വായ്പാ തട്ടിപ്പ് റിപ്പോർട്ട് ചെയ്തു.
വിജയ് മല്യയെപ്പോലെ വന്‍ സാമ്പത്തികത്തട്ടിപ്പ് നടത്തി ഇന്ത്യയിൽ നിന്ന് രക്ഷപെട്ടവര്‍ 58 പേരുണ്ടെന്ന് കേന്ദ്ര സര്‍ക്കാരിന്റെ ഔദ്യോഗിക കണക്കുകൾ പറയുന്നു. പാര്‍ലമെന്‍റിൽ നല്‍കിയ കണക്കിലാണ് വിജയ് മല്യ, മെഹുല്‍ ചോക്സി, നീരവ് മോദി തുടങ്ങിയവരുടെ പൂര്‍ണമായ പട്ടിക കേന്ദ്രം നല്‍കിയത്.
പട്ടികയിൽപ്പെട്ട പ്രമുഖർ വെട്ടിച്ച കോടികളുകളുടെ കണക്കുകൾ ഇങ്ങനെയാണ്.
- നീരവ് മോദി
ഇന്ത്യയുടെ വജ്ര രാജാവായ നീരവ് മോദി പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്ന് തട്ടിയത് 11,400 കോടി രൂപയാണ്. നീരവ് മോദി, ഭാര്യ ആമി, സഹോദരൻ നിഷാൽ, അമ്മാവനായ മേഹുൽ ചോക്സി എന്നവർ ചേർന്നാണ് വ്യാജ രേഖകൾ ചമച്ച് ബാങ്കിൽ നിന്ന് കോടികൾ തട്ടിയത്.
- വിജയ് മല്യ
യുണൈറ്റഡ് ബ്രീവറീസ് , കിംങ്ഫിഷർ എയർലൈൻസ് എന്നീ കമ്പനികളുടെ ചെയർമാൻ സ്ഥാനം വഹിച്ച വിജയ് മല്ല്യ കിങ്‌ഫിഷർ വിമാന കമ്പനിയുടെ പേരിൽ 17 ബാങ്കുകളിൽ നിന്നായി 9000 കോടി രൂപയുടെ വായ്പ തട്ടിയ മല്യ, 2016 മാർച്ചിലാണ് യുകെയിലേക്കു മുങ്ങിയത്.
- മെഹുൽ ചോക്സി
മുംബൈയിൽ ജനിച്ച, ഇന്ത്യൻ വംശജനായ ബിസിനസുകാരനാണ് മെഹുൽ ചോക്സി. സ്വന്തം സഹോദരീയുടെ പുത്രൻ നീരവ് മോദിയുമായി ചേർന്ന് പഞ്ചാബ് നാഷനൽ ബാങ്കിൽനിന്നു 13,500 കോടി രൂപയുടെ വായ്പാത്തട്ടിപ്പു നടത്തിയ കേസിലാണ് ചോക്സിയെ അറസ്റ്റ് ചെയ്തത്. 2017ലാണ് തട്ടിപ്പ് പുറത്തുവന്നത്. വജ്ര വ്യാപാരിയായ അദ്ദേഹം 2018 മുതൽ ആന്റിഗ്വയിലാണ് കഴിയുന്നത്.
എൻഫോഴ്‌സ്മെന്റ് ഡയറെക്ടറേറ്റ് ഇതുവരെ കണ്ടുകെട്ടിയത് 18,170 കോടി രൂപയുടെ സ്വത്താണ്. വിദേശ രാജ്യങ്ങളിലെ 969 കോടി വരുന്ന ആസ്തിയും ഇതിൽ ഉൾപെടും ബാങ്കുകൾക്കുണ്ടായ നഷ്ടത്തിന്റ 80%മാത്രമാണിത്. ഇവർ 3 പേരുടെയും കമ്പനികൾ പൊതുമേഖല ബാങ്കുകൾക്ക് വരുത്തിയ നഷ്ട്ടം 22,586 കോടിയാണ്.
6600 കോടി രൂപ മതിപ്പു വിലയുള്ള ഓഹരികൾ എസ്. ബി. ഐ ഉൾപ്പെടുന്ന ബാങ്കുകളുടെ കൺസോർട്യത്തിന് ഈയിടെ ഇ. ഡി. കൈമാറിയിട്ടുണ്ട്.