Skip to content Skip to sidebar Skip to footer

‘അബ്ദുൽ’: മുസ്ലിം വിരുദ്ധ വ്യാജ പ്രചാരണങ്ങളുടെ പ്രതീകാത്മക ഇര

ഉത്തരേന്ത്യയിൽ മുസ്‌ലിംകൾക്കെതിരെ നടക്കുന്ന സംഘടിത പ്രചാരണങ്ങളിൽ ‘അബ്ദുൽ’ എന്ന പേര് ഇന്നൊരു പ്രതീകമാണ്. ലൗ ജിഹാദ് അടക്കമുള്ള കാരണങ്ങൾ കാണിച്ച് മുസ്ലിങ്ങൾക്ക് നേരെ ഉയരുന്ന വിവിധ കേസുകളിൽ പ്രതിചേർക്കപ്പെടുന്ന മുസ്‌ലിം യുവാക്കളെ പ്രതീകാത്മകമായി വിശേഷിപ്പിക്കുന്ന പേരാണ് അബ്ദുൽ.

സാമൂഹിക മാധ്യമങ്ങളിലെ ഹിന്ദുത്വ വലതുപക്ഷ പ്രതിനിധികളാണ് പൊതുവിൽ ഈ വാക്ക് ഉപയോഗിക്കാറുള്ളത്. വസ്തുത വിരുദ്ധമായ വാർത്ത പ്രചരിപ്പിക്കുന്ന ഘട്ടങ്ങളിൽ വ്യക്തികളെ നേരിട്ട് പരമാർശിക്കുന്നതിന് പകരം ഇത്തരം പ്രതീകാത്മക പേരുകൾ ഉപയോഗിക്കുന്നതിലൂടെ പ്രസ്തുത പ്രശ്‌നത്തിന്റെ നിയമനടപടികളിൽ നിന്ന് രക്ഷപെടാം എന്നതോടപ്പം തന്നെ മുസ്‌ലിം വിരുദ്ധമായ ആഖ്യാനങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിക്കാനും സാധിക്കുന്നു.

‘അബ്ദുൽ’ എന്ന വാക്ക് എന്തുകൊണ്ട്?

അബ്ദുൽ എന്ന അറബി വാക്കിൻ്റെ അർത്ഥം അല്ലാഹുവിന്റെ അടിമ എന്നാണ്. മുസ്‌ലിംകളെ പറ്റിയുള്ള ആഖ്യാനങ്ങളിൽ ദൈവിക കല്പനയുടെ ഭാഗമായി ഇതര മതസ്ഥരെ കൊല ചെയ്യാൻ പോലും പഠിപ്പിക്കുന്നുണ്ട് എന്ന രീതിയിലുള്ള പ്രചാരണങ്ങളുടെ തുടർച്ചയാണിത്. അബ്ദുൽ എന്ന വാക്ക് പ്രതീകാത്മകമായി ദൈവ കല്പനയെ പ്രാവർത്തികമാക്കുന്ന ആൾ എന്ന അർത്ഥത്തിലാണ് ഇവിടെ ഉപയോഗിക്കുന്നത്. ഇതിലൂടെ ലൗ ജിഹാദ്, ഇതര അക്രമ കൊലപാതകങ്ങളെല്ലാം ദൈവിക കല്പനയുടെ ഭാഗമാണ് എന്ന ആഖ്യാനം പരിഹാസ്യ രൂപത്തിൽ ഉപയോഗിക്കുന്നു.

2014 മുതലാണ് അബ്ദുൽ എന്ന വാക്ക് സാമൂഹിക മാധ്യമങ്ങളിൽ മേൽപറഞ്ഞ അർത്ഥത്തിൽ ഉപയോഗിക്കാൻ തുടങ്ങിയത്. 2014 ഡിസംബറിൽ ബാംഗ്ലൂർ സ്ഫോടനം നടന്നപ്പോൾ ട്വിറ്ററിൽ ” പ്രതി ‘അബ്ദുൽ’ ആകുമ്പോൾ അയാൾ തീവ്രവാദിയും എന്നാൽ, അത് ഹിന്ദു ആണെങ്കിൽ മാനസിക രോഗിയും ആകുന്നു” എന്നൊരു ട്വീട് വന്നിരുന്നു. വിഷയവുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളിലുണ്ടായ പ്രചാരണങ്ങളിൽ പ്രതി മുസ്‌ലിമായിരുന്നു. അപ്പോൾ തീവ്രവാദി എന്ന് വിശേഷിപ്പിക്കുകയും എന്നാൽ, പിന്നീട് യഥാർത്ഥത്തിൽ പ്രതി ഒരു ഹിന്ദു യുവാവ് ആണെന്ന് വന്നപ്പോൾ മാനസികരോഗിയായി മാറിയതിന്റെ പശ്ചാത്തലത്തിലാണ് ഈ ട്വീറ്റ് ഉണ്ടായത്.

2016 മുതലാണ് വിപരീത സ്വഭാവത്തിൽ വലതുപക്ഷ വക്താക്കൾ ഈ പേര് ഉപയോഗിച്ച് തുടങ്ങുന്നത്.

“Simi encounter is fake, Surgical strike is fake, Black money returning is fake, Country’s development is fake, I bark, my wish, my Abdul tailor will vote” എന്ന തലക്കെട്ടോടെ Amit rajwant ഒരു ട്വീറ്റ് ചെയ്യുന്നുണ്ട്.

പിന്നീട് 2022ഓടെയാണ് അബ്ദുൽ എന്ന പേര് വലതുപക്ഷ വക്താക്കൾ സ്ഥിരമായി ഉപയോഗിക്കുന്നത്. ശ്രദ്ധ വാക്കറുടെ കൊലപാതകത്തെ തുടർന്ന് ശ്രദ്ധയുടെ കാമുകനായിരുന്ന അഫ്താബ് അമീൻ അറസ്റ്റ് ചെയ്യപ്പെട്ടതിനെ തുടർന്ന് ഹിന്ദു സ്ത്രീകളെ വലയിൽ വീഴ്ത്തുന്ന ‘അബ്ദുൽമാർ’ എന്ന പ്രയോഗം വൈറൽ ആയി. തുടർന്ന് ലൗ ജിഹാദുമായി ബന്ധപെട്ട നിരവധി വ്യാജ പ്രചാരണങ്ങളിൽ ഈ പേര് ഉപയോഗിക്കപ്പെടുന്നുണ്ട്.

രണ്ട് വാചകങ്ങളാണ് പ്രധാനമായും ഉപയോഗിക്കപ്പെടാറുള്ളത്. ഒന്ന്, ഏതെങ്കിലും കേസിൽ മുസ്ലിം പുരുഷൻ പ്രതിചേർക്കപ്പെടുകയോ അത്തരം വ്യാജ പ്രചാരണങ്ങളോ ഉണ്ടാവുമ്പോൾ അവ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്ന തലക്കെട്ട് ‘Your abdul is also same’ എന്നായിരിക്കും. രണ്ട്, ‘പ്രശ്നകാരല്ലാത്ത’ മുസ്ലിം പുരുഷന്മാരെ പരാമർശിക്കാൻ ‘My abdul is not like that’ എന്നും ഉപയോഗിക്കാറുണ്ട്. സീ ന്യൂസ് അടക്കമുള്ള മാധ്യമങ്ങൾ ഈ പേര് പ്രതീകാത്മക സ്വഭാവത്തിൽ അവരുടെ വാർത്ത തലകെട്ടായി ഉപയോഗിച്ചത് കാണാം.

അബ്ദുലിൽ നിന്ന് ഹിന്ദു സ്ത്രീകളെ രക്ഷിക്കുക, അബ്ദുൽമാരുടെ കെണിയിൽ അകപ്പെടാതിരിക്കുക തുടങ്ങിയ പരാമർശങ്ങൾ മുസ്ലിങ്ങളെ കേന്ദ്രികരിച്ചുള്ള അനവധി വ്യാജ പ്രചാരണങ്ങളിൽ കാണാൻ കഴിയും.

മുസ്ലിങ്ങൾക്കെതിരെ സാമൂഹിക മാധ്യമങ്ങളിൽ വ്യാജ പ്രചാരണം നടത്തുകയും അതിന് പ്രതീകാത്മകമായ ഒരു പേര് കണ്ടെത്തുകയും അതിനെ ജനകീയമാക്കുകയും ചെയ്യുന്നതിലൂടെ വ്യാജ വാർത്തകളെ ആക്ഷേപഹാസ്യ തലത്തിൽ കൂടുതൽ ശ്രദ്ധയാകർഷിക്കുന്ന വിധത്തിൽ പ്രചരിപ്പിക്കാൻ കഴിയുന്നു. ആളുകളുടെ, വിശേഷിച്ച് ഹിന്ദു സ്ത്രീകളുടെ മനസിൽ ‘അബ്ദുൽ’ എന്ന വില്ലനെ രൂപപ്പെടുത്തുന്നതിൽ ഈ പ്രചാരണം വിജയിക്കുന്നു എന്നതാണ് ഇത്തരം വ്യാജ നിർമിതിയുടെ അനന്തര ഫലം.

Leave a comment

Get notified on latest updates.

You can unsubscribe anytime.

Factsheets © 2024. All Rights Reserved.

2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ സമരക്കാർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. ബ്ലോഗിൽ പങ്കുവെച്ച കണക്കുകൾ അനുസരിച്ച്, 537 പേരാണ് ഇതുവരെ മരിച്ചിട്ടുള്ളത്.

2021 ജൂലൈ 22ന് ദൽഹി ജന്തർമന്ദറിൽ ഇരുനൂറ് പേർ സമരം ആരംഭിച്ചതോടെ, ജനദ്രോഹ നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. 21 ന് ബുധനാഴ്ച്ച ലഭിച്ച പൊലീസ് അനുമതിയോടെ ഇരുനൂറ് പേരടങ്ങുന്ന കര്‍ഷകരുടെ സംഘമാണ് ഇപ്പോൾ ജന്തര്‍ മന്തറില്‍ സമരം തുടരുന്നത്. യോഗേന്ദ്ര യാദവ്, ശിവകുമാര്‍ കക്കാജി, ഹനന്‍മല്ലേ തുടങ്ങിയ പ്രധാന കര്‍ഷക നേതാക്കളെല്ലാം ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് എത്തി ചേര്‍ന്നിരുന്നു. ദിവസവും 200 കർഷകരാണ് ജന്തർ മന്തറിലേക്ക് വരുന്നത്. ബാക്കിയുള്ളവർ അതിർത്തിയിൽ പ്രതിഷേധം തുടരുന്നുണ്ട്.  വിജയം വരെ തുടരുന്ന പോരാട്ടമാണിതെന്ന് കർഷക പ്രക്ഷോഭ നേതാക്കൾ പറയുന്നു.

ജനദ്രോഹകരമായ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ നടക്കുന്ന കര്‍ഷകസമരം ദല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് ഇരച്ചെത്തിയിട്ട് എട്ട് മാസത്തോളമായി. എന്നാൽ ഈ പ്രതിഷേധത്തിൽ എത്ര കർഷകർ മരിച്ചു എന്ന ചോദ്യത്തിന്, കണക്കുകൾ ലഭ്യമല്ല എന്ന മറുപടിയാണ്  കേന്ദ്ര സർക്കാർ നൽകിയത്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ഒരു ചോദ്യത്തിന് നൽകിയ മറുപടി ഇതിൻ്റെ ഉദാഹരണമാണ്. 'പ്രക്ഷോഭത്തിനിടെ നടന്ന കർഷക മരണത്തെക്കുറിച്ചുള്ള' റിപ്പോർട്ട്‌ ചില എം.പിമാർ ജൂലൈ ഇരുപതിന് മന്ത്രി തോമറിനോട് ചോദിക്കുകയുണ്ടായി. 'പ്രതിഷേധത്തിനിടെ കർഷകർ മരിച്ചതായി ഒരു രേഖയുമില്ല, അതുകൊണ്ട് തന്നെ അത്തരം കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ നിർദ്ദേശമില്ല- ഇതായിരുന്നു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്. ഗവൺമെൻ്റിൻ്റെ കൈയിൽ കണക്കുകളില്ലെങ്കിലും, എത്ര പേർക്ക് ഇതുവരെ ജീവൻ നഷ്ടപ്പെട്ടുവെന്ന് പഞ്ചാബിലെ ഓരോ കർഷകന്നും അവരുടെ കുടുംബങ്ങൾക്കും നന്നായി അറിയാം. 537 കർഷകരാണ് പ്രക്ഷോഭത്തിൽ ഇതുവരെ മരിച്ചതെന്നാണ് എസ്.കെ.എം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.

'കടുത്ത തണുപ്പ്, ചൂട്, മഴ, മറ്റ് അപകടങ്ങൾ എന്നിവ നേരിട്ടാണ് പാവം കർഷകർ മരിച്ചത്. എന്നാൽ, അതിന്റെ കണക്ക് പോലുമില്ലെന്ന് സർക്കാർ പറയുന്നുണ്ടങ്കിൽ എത്ര മനുഷ്യത്വമില്ലായ്മയാണ് അവർ കാണിക്കുന്നത്'! കർഷകർ ചോദിക്കുന്നു. ഇത് ശരിയാണ് എന്നതിൻ്റെ തെളിവുകളാണ് കഴിഞ്ഞ ദിവസം എസ്‌.കെ.എം പങ്കുവെച്ചത്.2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ അവർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. മരിച്ച കർഷകരുടെ ഫോട്ടോയും വിശദാംശങ്ങളും അടങ്ങികൊണ്ടാണ് ബ്ലോഗ് നിർമിച്ചിട്ടുള്ളത്.കർഷകരുടെ മരണത്തെക്കുറിച്ചുള്ള സമാനമായ അനുസ്മരണ പേജും ട്രോളി ടൈംസ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

ശ്രീ മുക്തർ സാഹിബ് ജില്ലയിലെ ഭട്ടി വാല ഗ്രാമത്തിലെ കുൽവന്ത് സിംഗ്, അതിർത്തിയിൽ കർഷകരുടെ പ്രതിഷേധത്തിൽ തന്റെ മൂത്ത മകൻ ബോഹർ സിങ്ങിന്റെ വിയോഗത്തെ കുറിച് പറഞ്ഞത് ഇങ്ങനെയാണ്; 'സർക്കാരിന് എല്ലാം അറിയാം. അവരുടെ അടുത്ത് എല്ലാ രേഖകളുമുണ്ടെങ്കിലും അവർ അത് പുറത്ത് വിടില്ല. കാരണം, കർഷകരുടെ ത്യാഗവും അവരുടെ ന്യായമായ പ്രതിഷേധവും അംഗീകരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അല്ലങ്കിൽ തയ്യാറാകുകയില്ല. ഒരു സെലിബ്രിറ്റി മരിക്കുകയോ, ഒരു വി.ഐ.പിയുടെ വീട്ടിൽ പ്രസവം നടക്കുകയോ ചെയ്താൽ, അതേ നേതാക്കൾ തന്നെയാണ് അവരുടെ സാന്നിധ്യം അവിടെ ഉറപ്പാക്കുന്നത്. പക്ഷേ, കർഷകരുടെ കാര്യം വരുമ്പോൾ അവർ ഞങ്ങളെ അവഗണിക്കുന്നു. അത്തരമൊരു ഹൃദയമില്ലാത്ത സർക്കാരിൽ ഞങ്ങൾക്ക് യാതൊരു പ്രതീക്ഷയുമില്ല'.

ഇതേ ജില്ലയിലെ മറ്റൊരു കർഷകനായ ബർകണ്ടി ഗ്രാമത്തിൽ നിന്നുള്ള ഗുർമിത് സിംഗിനും പറയാനുള്ളത് സമാന അനുഭവങ്ങളാണ്. അദ്ദേഹത്തിന്റെ ഏക മകൻ യാദ്വീന്ദർ സിംഗ് ജനുവരി 26ന് തിക്രി അതിർത്തിയിൽ നിന്ന് മടങ്ങിവരുന്ന സമയത്താണ് അപകടത്തിൽ മരിച്ചത്. പാർലമെന്റിൽ തോമറിന്റെ മറുപടിയിൽ പ്രകോപിതനായ ഗുർമിത് പറഞ്ഞത്,

'ഇത്തരമൊരു സർക്കാരിനെ പ്രതി ലജ്ജിക്കുന്നു' എന്നാണ്. എത്ര കർഷകർ മരിച്ചുവെന്ന് അവർക്ക് നന്നായി അറിയാം, പക്ഷേ, അവർ ഞങ്ങളെ മാനസികമായി ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നു. എന്റെ വാർധക്യത്തിൽ എനിക്ക് ഏക പിന്തുണയാകേണ്ട എന്റെ മകനെയാണ് എനിക്ക് നഷ്ടപ്പെട്ടത്. അതോടെ ഞാൻ ആകെ തകർന്നുപോയി. എന്റെ മകന്റെ ത്യാഗത്തിനുള്ള പരിഹാരം മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കുക എന്നതാണ്. കൃഷിക്കാർക്കുവേണ്ടിയാണ് എന്റെ മകൻ രക്തസാക്ഷിയായത്'.

ക്രൻതികരി കിസാൻ യൂണിയൻ പ്രസിഡന്റായ ഡോ. ദർശൻ പാൽ ദി വയറിനോട്‌ പറഞ്ഞത് ഇങ്ങനെയാണ്. 'എത്ര കർഷകർ പ്രക്ഷോഭത്തിൽ മരിച്ചു എന്ന് മോഡി സർക്കാറിന് അറിയില്ലങ്കിൽ, ഞങ്ങൾക്ക് സ്വന്തമായി കണക്കെടുക്കാൻ കഴിയും. വിവരങ്ങൾ ശേഖരിക്കാൻ സർക്കാരിന് ചില ഏജൻസികളെ നിയോഗിക്കാമായിരുന്നു, പക്ഷേ, അവർക്ക് വേണ്ടത് ആളുകളെ വഴിതെറ്റിക്കുയാണ്. ഓക്സിജന്റെ അഭാവം മൂലം മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് പാർലമെന്റിൽ പറഞ്ഞ ഒരു സർക്കാരിൽ നിന്ന് ഇതിനപ്പുറം എന്ത് പ്രതീക്ഷിക്കാം"! അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിൽ ഇതുവരെ എത്ര കർഷകർ മരിച്ചുവെന്ന് പോലും അറിയില്ലെങ്കിൽ ഇത് എങ്ങനെയുള്ള സർക്കാരാണെന്ന് മറ്റൊരു മുതിർന്ന എസ്‌.കെ.എം നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ ചോദിച്ചു. പ്രതിഷേധത്തിൽ രിച്ച എല്ലാ കർഷകരുടെയും  രേഖ ഞങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. അത് പുറത്തുവിടും. അടിസ്ഥാനപരമായി, സർക്കാർ പൊതുജനങ്ങൾക്ക് വേണ്ടിയല്ല നിലനിൽക്കുന്നത്. മറിച്ച് അംബാനി, അദാനി തുടങ്ങിയ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ്” അദ്ദേഹം പറഞ്ഞു.

"മോദി സർക്കാരിന്റെ ഉദ്ദേശ്യം ആദ്യ ദിവസം മുതൽ തന്നെ മോശമാണ്. പാർലമെന്റിൽ അത്തരമൊരു പ്രസ്താവന ഇറക്കിയതിലൂടെ, കൃഷിക്കാരോടുള്ള തന്റെ സർക്കാരിന്റെ കടുത്ത മനോഭാവം തോമർ തെളിയിച്ചിട്ടുണ്ട്”-  അദ്ദേഹം കൂട്ടിച്ചേർത്തു.