Skip to content Skip to sidebar Skip to footer

ഹബീബ് മിയാന് നഷ്ടപ്പെട്ട നാലു വർഷങ്ങൾ

നാല് വർഷത്തിലേറെയായി ബംഗളൂരുവിലെ പരപ്പന അഗ്രഹാര ജയിലിൽ കഴിഞ്ഞതിന് ശേഷമായിരുന്നു, നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസിയുടെ (എൻ.ഐ.എ) പ്രത്യേക കോടതി 2021 ജൂണിൽ ഹബീബ് മിയാനെ കുറ്റവിമുക്തനാക്കിയത്. പ്രതിക്കെതിരായ തെളിവുകളുടെ അഭാവമാണ് കേസിൽ നിന്ന് കുറ്റവിമുക്തനാക്കാൻ കാരണമെന്നാണ് എൻ.ഐ.എ കോടതി പറയുന്നത്.

2017 മാർച്ച് മാസത്തിലെ ഒരു വെള്ളിയാഴ്ചയായിരുന്നു മുപ്പത്തിയേഴുകാരനായ ഓട്ടോറിക്ഷാ ഡ്രൈവറും ത്രിപുരയിലെ അഗർത്തല നിവാസിയുമായ ഹബീബ് മിയാനെ പോലീസ് അറസ്റ്റ് ചെയ്യുന്നത്. ജോലിക്ക് തയ്യാറെടുക്കുന്നതിനിടെയാണ് തന്റെ തിരിച്ചറിയൽ കാർഡുമായി പോലീസ് സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്യാൻ ലോക്കൽ പോലീസ് സ്റ്റേഷനിൽ നിന്ന് ഹബീബിന് ഫോൺ വരുന്നത്. ഉടനെ തന്നെ ഹബീബ് പോലീസ് സ്റ്റേഷനിലേക്ക് പോയി. എന്നാൽ, ആ പോക്ക് തൻ്റെ നാല് വർഷമാണ് കൊണ്ടുപോവുകയെന്ന് അദ്ദേഹത്തിന് അറിയില്ലായിരുന്നു.

2005 ഡിസംബർ 28ന് നടന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് (ഐ.ഐ.എസ്‌.സി) കാമ്പസ് ആക്രമണ കേസിലാണ് ഹബീബിനെ പോലീസ് അറസ്റ്റ് ചെയ്യുന്നത്. ആക്രമണം നടന്ന് പന്ത്രണ്ട് വർഷം കഴിഞ്ഞ ശേഷമായിരുന്നു അദ്ദേഹത്തിൻ്റെ അറസ്റ്റ്. സെക്ഷൻ 120B (ക്രിമിനൽ ഗൂഡാലോചന), 121 (ഇന്ത്യാ ഗവൺമെന്റിനെതിരായ യുദ്ധം പ്രോത്സാഹിപ്പിക്കുന്ന പ്രവർത്തനങ്ങൾക്ക് ശ്രമിക്കുക), 121 എ (സെക്ഷൻ 121 പ്രകാരം കുറ്റകൃത്യം ചെയ്യാനുള്ള ഗൂഡാലോചന), 122 (ആയുധങ്ങൾ ശേഖരിക്കുക) തുടങ്ങിയ ചാർജുകളിലാണ് അദ്ദേഹത്തിനെതിരെ കേസ് എടുത്തത്.

നാല് വർഷത്തിലേറെയായി ബംഗളൂരുവിലെ പരപ്പന അഗ്രഹാര ജയിലിൽ കഴിഞ്ഞതിന് ശേഷമായിരുന്നു, നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസിയുടെ (എൻ.ഐ.എ) പ്രത്യേക കോടതി 2021 ജൂണിൽ ഹബീബ് മിയാനെ കുറ്റവിമുക്തനാക്കിയത്. പ്രതിക്കെതിരായ തെളിവുകളുടെ അഭാവമാണ് കേസിൽ നിന്ന് കുറ്റവിമുക്തനാക്കാൻ കാരണമെന്നാണ് എൻ.ഐ.എ കോടതി പറയുന്നത്.

2007 ൽ അറസ്റ്റിലായ സമയത്ത്, ഭാര്യ, മാതാപിതാക്കൾ, നാല് വയസ്സുള്ള മകൻ എന്നിവർക്ക് ഒരു നാഥനില്ലാത്ത അവസ്ഥയായിരുന്നു. ഹബീബിന്റ അറസ്റ്റിനുശേഷം രോഗിയായ പിതാവിന് മകനെ കാണാൻ പോലും അവസരം നൽകിയില്ല. മകന്ന് വേണ്ടിയുള്ള കാത്തിരിപ്പിന്റെ അവസാനം പിതാവ് വിഷാദരോഗത്താൽ മരണപ്പെടുകയായിരുന്നു. പിതാവിന്റെ വിയോഗ വാർത്ത ഹബീബിനെ അറിയിച്ചത് അദ്ദേഹത്തിന്റെ അഭിഭാഷകനാണ്. “വാർത്ത കേട്ടപ്പോൾ ഞാൻ നിസ്സഹായനായി നിന്നു. പിതാവിന് വേണ്ടി കരയുകയും പ്രാർത്ഥിക്കുകയും ചെയ്യുകയല്ലാതെ  എനിക്ക് ഒന്നും ചെയ്യാൻ കഴിഞ്ഞില്ല”- ഹബീബ് പറഞ്ഞു 

നാലുവർഷത്തെ തടവിനിടയിൽ ഒരു തവണ പോലും  കുടുംബത്തിന് ഹബീബിനെ  കാണാൻ അവസരം നൽകിയിട്ടിയില്ല. “ഹബീബിന്റെ ജയിൽവാസം മൂലം അവന്റ  കുടുംബം വിഷമകരമായ അവസ്ഥയിലാണ് കഴിഞ്ഞു പോയത്. അവൻ നിരപരാധിയാണെന്ന് ഞങ്ങൾക്ക് അറിയാമായിരുന്നു, ഞങ്ങൾക്ക് ഒരിക്കലും വിശ്വാസം നഷ്ടപ്പെട്ടില്ല” ഹബീബിന്റെ ഭാര്യാ സഹോദരൻ ഇദ്രിസ് പറഞ്ഞു. കുടുംബവുമായി വീണ്ടും ഒത്തുചേർന്നതിനു ശേഷവും ഹബീബിന് ഇപ്പോഴും താനൊരു സ്വതന്ത്രനാണെന്ന് ഉൾകൊള്ളാൻ സാധിച്ചിട്ടില്ല. “ഓർമ്മകൾ എന്നെ കൂടുതൽ വേദനിപ്പിക്കുകയാണ്” ഹബീബ് പറയുന്നു. 

ഹബീബിന്റെ കേസ് വാദിച്ച ബംഗളൂരുവിലെ അഭിഭാഷകൻ അഡ്വ. താഹിർ പറഞ്ഞത് ഇങ്ങനെയാണ്; “ പോലീസ് രേഖകളിൽ ആരോപണങ്ങളൊന്നും കണ്ടെത്താത്തതിനാൽ പ്രതിയെ വിട്ടയച്ച ഇന്ത്യാചരിത്രത്തിലെ ആദ്യത്തെ കേസാണ് ഇത്”. വിചാരണ വൈകിയതിനാൽ  ജയിലിൽ കഴിയേണ്ടിവന്ന ഒരാളുടെ മാത്രം കേസല്ല ഇത്, ഇത്തരം നിരവധി കേസുകൾ വേറെയുമുണ്ട്.

താൻ ജയിലിൽ വെച്ച്  അനുഭവിച്ചതിനെക്കുറിച്ച് സംസാരിക്കാനോ ചിന്തിക്കാനോ ഹബീബ് ആഗ്രഹിക്കുന്നില്ല. “എന്റെ ജീവിതത്തിലെ ഈ നാല് വർഷങ്ങൾ ഓർക്കാൻ പോലും ഞാൻ ആഗ്രഹിക്കുന്നില്ല. അതെനിക്ക് അരോചകമാണ്, ഒരു പ്രതിദിന വേതന തൊഴിലാളിയായിരുന്നു ഞാൻ. എനിക്കെതിരെ ആരോപിക്കപ്പെട്ട കേസിനെക്കുറിച്ച് ഒന്നും എനിക്ക് അറിയില്ലായിരുന്നു. മാത്രമല്ല,  എന്റെ ജീവിതത്തിലെ വിലപ്പെട്ട നാല് വർഷങ്ങളാണ് നഷ്ടപ്പെട്ടത്. മാത്രമല്ല എനിക്ക് ജോലിയും നഷ്ട്ടപെട്ടു” ഹബീബ് പറയുന്നു.

ബംഗളൂരുവിലെ ജയിലിലേക്ക് കൊണ്ടുപോയതിനെക്കുറിച്ച് ഹബീബ് പറയുന്നത് ഇങ്ങനെയാണ്;”നിങ്ങൾ എന്തിനാണ് എന്നെ കൊണ്ടുപോകുന്നതെന്ന് ഞാൻ അവരോട് ചോദിച്ചുകൊണ്ടിരുന്നു, പക്ഷേ എനിക്ക് അവർ ഒരു മറുപടിയും തന്നില്ല“. എനിക്ക് എന്റെ കുടുംബത്തിനായി ഉപജീവനമാർഗം കണ്ടത്തണം. എന്റെ മകന്റെ പഠനം നിലച്ചുപോയി. എന്റെ വീട് ഇപ്പോൾ  വളരെ മോശം അവസ്ഥയിലാണ്. എന്റെ പാഴാക്കിയ സമയം ആരാണ് തിരികെത്തരിക”? തന്റെ ആശങ്കകൾ പങ്കുവെച്ചുകൊണ്ട് ഹബീബ് ചോദിക്കുന്നു. 

“അസുഖബാധിതയായ ഉമ്മയെക്കുറിച്ച് എനിക്ക് വേവലാതിയുണ്ട്, അവരെ പരിപാലിക്കാൻ വേണ്ടി ജോലി ചെയ്യണം” ഹബീബിൻ്റെ വാക്കുകൾ. മോചിതനായതിനുശേഷം, ജോലി കണ്ടെത്തുകയും തന്റ കുടുംബത്തിന് മെച്ചപ്പെട്ട ജീവിതം നൽകുകയും ചെയ്യുക എന്നതാണ് ഹബീബിന്റെ ഇപ്പോഴത്തെ ആവശ്യം. “എന്റെ കുഞ്ഞിൻ്റെ മനസ്സ് തകർന്നിരിക്കുന്നു. അവൻ എന്നോട് ഒന്നും പറയുന്നില്ല, ഞാൻ ഒരിക്കലും ജാമ്യത്തിൽ ഇറങ്ങാൻ ആഗ്രഹിച്ചിരുന്നില്ല, നിരപരാധിയാണെന്ന് തെളിഞ്ഞതിന് ശേഷം മാത്രമേ ജയിലിൽ നിന്ന് പുറത്തു വരാൻ ആഗ്രഹിച്ചിരുന്നുള്ളൂ, എനിക്ക് ഒരിക്കലും വിശ്വാസം നഷ്ടപ്പെട്ടിട്ടില്ല, ഒരു ദിവസം ഞാൻ സ്വതന്ത്രനാകുമെന്ന് എനിക്ക് അറിയാമായിരുന്നു, ജയിലിലായതിനാൽ താനും കുടുംബവും നേരിട്ട മാനസിക ആഘാതം വാക്കുകളിൽ വിവരിക്കാൻ കഴിയില്ല” ഹബീബ് പറയുന്നു.

ഇന്ത്യയിലെ മുസ്ലിം സമുദായാംഗങ്ങൾക്കെതിരെ, തീവ്രവാദ കുറ്റങ്ങൾ ചുമത്തി തെറ്റായ വിധത്തിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കേസുകളെക്കുറിച്ച് സംസാരിച്ച ജംഇയ്യത്തുൽ ഉലമ ഇ ഹിന്ദ് നേതാവ് മൗലാന അർഷാദ് മദനിയുടെ വിലയിരുത്തൽ ഇങ്ങനെയാണ്; “മുസ്ലിംകളോടുള്ള മാധ്യമങ്ങളുടെ പക്ഷപാതപരമായ മനോഭാവം ആശങ്കാജനകമാണ്. അവരുടെ അറസ്റ്റുകളെക്കുറിച്ചുള്ള വാർത്തകൾ എല്ലായിടത്തും പ്രചരിപ്പിക്കപ്പെടുന്നു, അതേസമയം അവരെ കുറ്റവിമുക്തരാക്കിയ വാർത്തയ്ക്ക് മാധ്യമങ്ങളിൽ ഇടമില്ല”.

Leave a comment

Get notified on latest updates.

You can unsubscribe anytime.

Factsheets © 2024. All Rights Reserved.

2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ സമരക്കാർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. ബ്ലോഗിൽ പങ്കുവെച്ച കണക്കുകൾ അനുസരിച്ച്, 537 പേരാണ് ഇതുവരെ മരിച്ചിട്ടുള്ളത്.

2021 ജൂലൈ 22ന് ദൽഹി ജന്തർമന്ദറിൽ ഇരുനൂറ് പേർ സമരം ആരംഭിച്ചതോടെ, ജനദ്രോഹ നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. 21 ന് ബുധനാഴ്ച്ച ലഭിച്ച പൊലീസ് അനുമതിയോടെ ഇരുനൂറ് പേരടങ്ങുന്ന കര്‍ഷകരുടെ സംഘമാണ് ഇപ്പോൾ ജന്തര്‍ മന്തറില്‍ സമരം തുടരുന്നത്. യോഗേന്ദ്ര യാദവ്, ശിവകുമാര്‍ കക്കാജി, ഹനന്‍മല്ലേ തുടങ്ങിയ പ്രധാന കര്‍ഷക നേതാക്കളെല്ലാം ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് എത്തി ചേര്‍ന്നിരുന്നു. ദിവസവും 200 കർഷകരാണ് ജന്തർ മന്തറിലേക്ക് വരുന്നത്. ബാക്കിയുള്ളവർ അതിർത്തിയിൽ പ്രതിഷേധം തുടരുന്നുണ്ട്.  വിജയം വരെ തുടരുന്ന പോരാട്ടമാണിതെന്ന് കർഷക പ്രക്ഷോഭ നേതാക്കൾ പറയുന്നു.

ജനദ്രോഹകരമായ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ നടക്കുന്ന കര്‍ഷകസമരം ദല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് ഇരച്ചെത്തിയിട്ട് എട്ട് മാസത്തോളമായി. എന്നാൽ ഈ പ്രതിഷേധത്തിൽ എത്ര കർഷകർ മരിച്ചു എന്ന ചോദ്യത്തിന്, കണക്കുകൾ ലഭ്യമല്ല എന്ന മറുപടിയാണ്  കേന്ദ്ര സർക്കാർ നൽകിയത്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ഒരു ചോദ്യത്തിന് നൽകിയ മറുപടി ഇതിൻ്റെ ഉദാഹരണമാണ്. 'പ്രക്ഷോഭത്തിനിടെ നടന്ന കർഷക മരണത്തെക്കുറിച്ചുള്ള' റിപ്പോർട്ട്‌ ചില എം.പിമാർ ജൂലൈ ഇരുപതിന് മന്ത്രി തോമറിനോട് ചോദിക്കുകയുണ്ടായി. 'പ്രതിഷേധത്തിനിടെ കർഷകർ മരിച്ചതായി ഒരു രേഖയുമില്ല, അതുകൊണ്ട് തന്നെ അത്തരം കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ നിർദ്ദേശമില്ല- ഇതായിരുന്നു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്. ഗവൺമെൻ്റിൻ്റെ കൈയിൽ കണക്കുകളില്ലെങ്കിലും, എത്ര പേർക്ക് ഇതുവരെ ജീവൻ നഷ്ടപ്പെട്ടുവെന്ന് പഞ്ചാബിലെ ഓരോ കർഷകന്നും അവരുടെ കുടുംബങ്ങൾക്കും നന്നായി അറിയാം. 537 കർഷകരാണ് പ്രക്ഷോഭത്തിൽ ഇതുവരെ മരിച്ചതെന്നാണ് എസ്.കെ.എം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.

'കടുത്ത തണുപ്പ്, ചൂട്, മഴ, മറ്റ് അപകടങ്ങൾ എന്നിവ നേരിട്ടാണ് പാവം കർഷകർ മരിച്ചത്. എന്നാൽ, അതിന്റെ കണക്ക് പോലുമില്ലെന്ന് സർക്കാർ പറയുന്നുണ്ടങ്കിൽ എത്ര മനുഷ്യത്വമില്ലായ്മയാണ് അവർ കാണിക്കുന്നത്'! കർഷകർ ചോദിക്കുന്നു. ഇത് ശരിയാണ് എന്നതിൻ്റെ തെളിവുകളാണ് കഴിഞ്ഞ ദിവസം എസ്‌.കെ.എം പങ്കുവെച്ചത്.2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ അവർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. മരിച്ച കർഷകരുടെ ഫോട്ടോയും വിശദാംശങ്ങളും അടങ്ങികൊണ്ടാണ് ബ്ലോഗ് നിർമിച്ചിട്ടുള്ളത്.കർഷകരുടെ മരണത്തെക്കുറിച്ചുള്ള സമാനമായ അനുസ്മരണ പേജും ട്രോളി ടൈംസ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

ശ്രീ മുക്തർ സാഹിബ് ജില്ലയിലെ ഭട്ടി വാല ഗ്രാമത്തിലെ കുൽവന്ത് സിംഗ്, അതിർത്തിയിൽ കർഷകരുടെ പ്രതിഷേധത്തിൽ തന്റെ മൂത്ത മകൻ ബോഹർ സിങ്ങിന്റെ വിയോഗത്തെ കുറിച് പറഞ്ഞത് ഇങ്ങനെയാണ്; 'സർക്കാരിന് എല്ലാം അറിയാം. അവരുടെ അടുത്ത് എല്ലാ രേഖകളുമുണ്ടെങ്കിലും അവർ അത് പുറത്ത് വിടില്ല. കാരണം, കർഷകരുടെ ത്യാഗവും അവരുടെ ന്യായമായ പ്രതിഷേധവും അംഗീകരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അല്ലങ്കിൽ തയ്യാറാകുകയില്ല. ഒരു സെലിബ്രിറ്റി മരിക്കുകയോ, ഒരു വി.ഐ.പിയുടെ വീട്ടിൽ പ്രസവം നടക്കുകയോ ചെയ്താൽ, അതേ നേതാക്കൾ തന്നെയാണ് അവരുടെ സാന്നിധ്യം അവിടെ ഉറപ്പാക്കുന്നത്. പക്ഷേ, കർഷകരുടെ കാര്യം വരുമ്പോൾ അവർ ഞങ്ങളെ അവഗണിക്കുന്നു. അത്തരമൊരു ഹൃദയമില്ലാത്ത സർക്കാരിൽ ഞങ്ങൾക്ക് യാതൊരു പ്രതീക്ഷയുമില്ല'.

ഇതേ ജില്ലയിലെ മറ്റൊരു കർഷകനായ ബർകണ്ടി ഗ്രാമത്തിൽ നിന്നുള്ള ഗുർമിത് സിംഗിനും പറയാനുള്ളത് സമാന അനുഭവങ്ങളാണ്. അദ്ദേഹത്തിന്റെ ഏക മകൻ യാദ്വീന്ദർ സിംഗ് ജനുവരി 26ന് തിക്രി അതിർത്തിയിൽ നിന്ന് മടങ്ങിവരുന്ന സമയത്താണ് അപകടത്തിൽ മരിച്ചത്. പാർലമെന്റിൽ തോമറിന്റെ മറുപടിയിൽ പ്രകോപിതനായ ഗുർമിത് പറഞ്ഞത്,

'ഇത്തരമൊരു സർക്കാരിനെ പ്രതി ലജ്ജിക്കുന്നു' എന്നാണ്. എത്ര കർഷകർ മരിച്ചുവെന്ന് അവർക്ക് നന്നായി അറിയാം, പക്ഷേ, അവർ ഞങ്ങളെ മാനസികമായി ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നു. എന്റെ വാർധക്യത്തിൽ എനിക്ക് ഏക പിന്തുണയാകേണ്ട എന്റെ മകനെയാണ് എനിക്ക് നഷ്ടപ്പെട്ടത്. അതോടെ ഞാൻ ആകെ തകർന്നുപോയി. എന്റെ മകന്റെ ത്യാഗത്തിനുള്ള പരിഹാരം മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കുക എന്നതാണ്. കൃഷിക്കാർക്കുവേണ്ടിയാണ് എന്റെ മകൻ രക്തസാക്ഷിയായത്'.

ക്രൻതികരി കിസാൻ യൂണിയൻ പ്രസിഡന്റായ ഡോ. ദർശൻ പാൽ ദി വയറിനോട്‌ പറഞ്ഞത് ഇങ്ങനെയാണ്. 'എത്ര കർഷകർ പ്രക്ഷോഭത്തിൽ മരിച്ചു എന്ന് മോഡി സർക്കാറിന് അറിയില്ലങ്കിൽ, ഞങ്ങൾക്ക് സ്വന്തമായി കണക്കെടുക്കാൻ കഴിയും. വിവരങ്ങൾ ശേഖരിക്കാൻ സർക്കാരിന് ചില ഏജൻസികളെ നിയോഗിക്കാമായിരുന്നു, പക്ഷേ, അവർക്ക് വേണ്ടത് ആളുകളെ വഴിതെറ്റിക്കുയാണ്. ഓക്സിജന്റെ അഭാവം മൂലം മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് പാർലമെന്റിൽ പറഞ്ഞ ഒരു സർക്കാരിൽ നിന്ന് ഇതിനപ്പുറം എന്ത് പ്രതീക്ഷിക്കാം"! അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിൽ ഇതുവരെ എത്ര കർഷകർ മരിച്ചുവെന്ന് പോലും അറിയില്ലെങ്കിൽ ഇത് എങ്ങനെയുള്ള സർക്കാരാണെന്ന് മറ്റൊരു മുതിർന്ന എസ്‌.കെ.എം നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ ചോദിച്ചു. പ്രതിഷേധത്തിൽ രിച്ച എല്ലാ കർഷകരുടെയും  രേഖ ഞങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. അത് പുറത്തുവിടും. അടിസ്ഥാനപരമായി, സർക്കാർ പൊതുജനങ്ങൾക്ക് വേണ്ടിയല്ല നിലനിൽക്കുന്നത്. മറിച്ച് അംബാനി, അദാനി തുടങ്ങിയ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ്” അദ്ദേഹം പറഞ്ഞു.

"മോദി സർക്കാരിന്റെ ഉദ്ദേശ്യം ആദ്യ ദിവസം മുതൽ തന്നെ മോശമാണ്. പാർലമെന്റിൽ അത്തരമൊരു പ്രസ്താവന ഇറക്കിയതിലൂടെ, കൃഷിക്കാരോടുള്ള തന്റെ സർക്കാരിന്റെ കടുത്ത മനോഭാവം തോമർ തെളിയിച്ചിട്ടുണ്ട്”-  അദ്ദേഹം കൂട്ടിച്ചേർത്തു.