റോഹിങ്ക്യൻ അഭയാർത്ഥികൾ ഇന്ത്യയുടെ പല ഭാഗങ്ങളിലായി ക്യാമ്പുകളിൽ താമസിക്കാൻ തുടങ്ങിയത് മുതൽ, അത്തരം ക്യാമ്പുകൾ വൻതോതിൽ തീ പടർന്ന് നശിക്കുന്നത് പതിവാണ്. ഇതിന്റെ ഒക്കെയും കാരണങ്ങൾ അവ്യക്തമാണ്.
റോഹിങ്ക്യൻ അഭയാർത്ഥികൾ ഇന്ത്യയുടെ പല ഭാഗങ്ങളിലായി ക്യാമ്പുകളിൽ താമസിക്കാൻ തുടങ്ങിയത് മുതൽ, അത്തരം ക്യാമ്പുകൾ വൻതോതിൽ തീ പടർന്ന് നശിക്കുന്നത് പതിവാണ്. “ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് സൂചന”- പലപ്പോഴും പോലീസ് ഉദ്യോഗസ്ഥർ നൽകുന്ന വിശദീകരണം ഇതാണ്. തീ പിടുത്തത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചെങ്കിലും, അട്ടിമറിക്കുള്ള സാധ്യത ചില അഭയാർത്ഥികൾ തള്ളിക്കളയുന്നില്ല.
ഭരണകക്ഷിയായ ഭാരതീയ ജനതാ പാർട്ടിയെ (ബി.ജെ.പി) പിന്തുണയ്ക്കുന്ന ഹിന്ദുത്വ ഗ്രൂപ്പുകൾ, റോഹിങ്ക്യൻ അഭയാർത്ഥികളെ നാടുകടത്തുന്നതിനായി പ്രചാരണം നടത്തി, അവർ ഇന്ത്യയ്ക്ക് സുരക്ഷാ ഭീഷണിയാണെന്നും അവർ ഭൂമി ഏറ്റെടുക്കാൻ ആഗ്രഹിക്കുന്നുവെന്നും പറഞ്ഞു പരത്തുന്നതും കുടിയൊഴിഞ്ഞു പോകാൻ ഭീഷണി പെടുത്തുന്നതുമായ അനുഭവങ്ങൾ അഭയാർത്ഥികൾ പങ്ക് വച്ചിട്ടുണ്ട്.
റോഹിങ്ക്യൻ ക്യാമ്പുകളുടെ നശീകരണവുമായി ബന്ധപ്പെട്ട് വിവിധ സന്ദർഭങ്ങളിൽ, പല സ്ഥലങ്ങളിൽ നടന്ന തീ പിടുത്തങ്ങളുടെ വിവരണങ്ങൾ അഡ്വ. ഫസൽ അബ്ദാലി ക്രോഡീകരിച്ചിരുന്നു. 2013 മുതൽ ഹ്യൂമൻ റൈറ്റ്സ് ലോ നെറ്റ്വർക്കിൽ സീനിയർ ലീഗൽ കൺസൾട്ടന്റായി പ്രവർത്തിക്കുന്നയാളാണ് ഫസൽ അബ്ദാലി. കുറഞ്ഞത് ഇരുപത്തിയഞ്ച് റോഹിങ്ക്യകളെയെങ്കിലും തടങ്കൽ കേന്ദ്രങ്ങളിൽ നിന്ന് പുറത്തിറക്കുന്നതിലും അവർക്ക് ഇന്ത്യയിൽ “അഭയാർത്ഥി” പദവി ലഭിക്കുന്നതിലും അബ്ദാലി പ്രധാന പങ്കുവഹിച്ചിട്ടുണ്ട്.
1. നവംബർ 2016
ജമ്മു, നർവാൾ
ജമ്മുവിലെ നർവാൾ മേഖലയിൽ അർദ്ധരാത്രി ഉണ്ടായ തീപിടുത്തത്തിൽ റോഹിങ്ക്യകളുടെ 150 വീടുകൾ നശിക്കുകയും നാല് പേർ മരിക്കുകയും ചെയ്തു. മൂന്ന് കുട്ടികളും ഒരു സ്ത്രീയും വെന്തുമരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയുമുണ്ടായി.
2. ഏപ്രിൽ 2017
ഹരിയാന, നംഗലി
ഹരിയാനയിലെ നംഗലിയിലുണ്ടായ തീപിടിത്തതിൽ 5 വീടുകൾ കത്തി നശിക്കുകയും ഒരാൾ മരിക്കുകയും ചെയ്തു. രണ്ട് പേർക്ക് മാത്രമാണ് ചെറിയ പൊള്ളലേറ്റതെങ്കിലും അഭയാർത്ഥി ക്യാമ്പുകൾ ചാരമായി മാറി.
3. ഏപ്രിൽ 2017
ജമ്മു
ജമ്മുവിലെ 5 റോഹിങ്ക്യൻ വീടുകളിൽ തീ പിടുത്തം. ചേരികൾക്ക് ചുറ്റും നിരവധി ലൈവ് വയറുകൾ തൂങ്ങിക്കിടന്നതിനാൽ ഇലക്ട്രിക് ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്ന് ലോക്കൽ കനാൽ റോഡ് പോലീസ് പോസ്റ്റിന്റെ ചുമതലയുള്ള സബ് ഇൻസ്പെക്ടർ നീലം സൈനി പറഞ്ഞു. ഇരകളാകട്ടെ, അട്ടിമറി നടന്നതായി സംശയിക്കുന്നു. സംഭവം നടക്കുമ്പോൾ തങ്ങളുടെ ചേരികളിൽ വൈദ്യുതി ഉണ്ടായിരുന്നില്ലെന്ന് അവർ പറഞ്ഞു. നശിച്ചുപോയ ചേരിയിൽ അഞ്ച് വീട് റോഹിങ്ക്യൻ കുടുംബങ്ങളുടേതാണ്. ബാക്കിയുള്ള രണ്ട് എണ്ണത്തിൽ ഒന്ന് ബിഹാറിൽ നിന്നുള്ള ഒരു തൊഴിലാളിയുടെതും മറ്റൊന്ന് ഒരു വിധവയുടേതുമാണ്. പ്ലോട്ടിൽ ഒമ്പത് ചേരികൾ ഉണ്ടായിരുന്നു.
4. ഏപ്രിൽ 2018
ഡൽഹി, കാളിന്ദി കുഞ്ച്
കാളിന്ദി കുഞ്ചിലുണ്ടായ തീപിടിത്തത്തിൽ റോഹിങ്ക്യക്കാരുടെ 46 വീടുകൾ നശിച്ചു.
വീടുകൾ കത്തിനശിച്ച 226 പേരെ താത്കാലിക ക്യാമ്പിലേക്ക് മാറ്റിയെങ്കിലും, സമാനമായ ദുരന്തം ആവർത്തിക്കുകയില്ല എന്ന് യാതൊരു ഉറപ്പുമില്ലാത്ത സ്ഥലങ്ങളിലാണ് അവരെ താമസിപ്പിച്ചിരിക്കുന്നത്.
5. മെയ് 2018
ഹരിയാന, ചന്ദേനി ക്യാമ്പ്
ഹരിയാനയിലെ ചന്ദേനി ക്യാമ്പ് 1-ലെ തീ പിടുത്തത്തിൽ 57 വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. “തീ അണയ്ക്കാൻ ഞങ്ങൾ ഏകദേശം മൂന്ന് മണിക്കൂറെടുത്തു” ഒരു അഗ്നിശമന ഉദ്യോഗസ്ഥൻ പറഞ്ഞതായി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു. പ്രഥമദൃഷ്ട്യാ, ഷോർട്ട് സർക്യൂട്ടാണ് തീ പിടുത്തത്തിന് കാരണമെന്ന് തോന്നുന്നതെന്നും അദ്ദേഹം പറയുകയുണ്ടായി. കേസെടുക്കാൻ തങ്ങളെ ആരും സമീപിച്ചിട്ടില്ലെന്നും പൊലീസ് കൂട്ടിച്ചേർത്തു.
6. ജൂൺ 2019
ജമ്മു, മൊറാത്ത മൊഹല്ല
തീ പിടുത്തത്തിൽ 200 വരെ വാസസ്ഥലങ്ങൾ നശിച്ചു. ഇതിൽ 41റോഹിങ്ക്യകൾ കുടിലുകൾ ഉൾപ്പെടുന്നു. ജൂൺ 3 ന് പുലർച്ചെ ജമ്മുവിലെ മറാത്ത ബസ്തിയിൽ ഉണ്ടായ വൻ തീപിടിത്തത്തിലാണ് റോഹിങ്ക്യൻ അഭയാർത്ഥികളുടേതും മറ്റ് തൊഴിലാളികളുടേതുമായ 200 ഓളം കുടിലുകൾ കത്തി നശിച്ചത്.
7. ഫെബ്രുവരി 2020
ജമ്മു, നർവാൾ സെറ്റിൽമെന്റ്
നർവാൾ സെറ്റിൽമെന്റിലുണ്ടായ തീപിടിത്തത്തിൽ 5 വീടുകൾ നശിച്ചു. റോഹിങ്ക്യൻ മുസ്ലിംകൾ താമസിക്കുന്ന ജമ്മു പ്രദേശങ്ങളിൽ വൻ തീ പിടുത്തം പതിവു സംഭവമായി മാറി.
8. ഏപ്രിൽ 2021
ജമ്മു
റോഹിങ്ക്യൻ സെറ്റിൽമെന്റിലെ തീ പിടിത്തത്തിൽ പതിനാറ് വാസസ്ഥലങ്ങളെങ്കിലും നശിച്ചു. ജമ്മുവിലെ റോഹിങ്ക്യൻ ക്യാമ്പിൽ കുട്ടികളുടെ ഇടവും മസ്ജിദും ഉൾപ്പെടെ 16 താൽക്കാലിക ടെന്റുകളാണ് തീ പിടുത്തത്തിൽ നശിച്ചത്.
9. ജൂൺ 2021
ന്യൂഡൽഹി, മദൻപൂർ ഖദർ
ശനിയാഴ്ച രാത്രിയുണ്ടായ തീ പിടുത്തത്തിൽ മദൻപൂർ ഖദറിൽ റോഹിങ്ക്യൻ അഭയാർഥികൾ താമസിക്കുന്ന 56 ഓളം കുടിലുകൾ കത്തിനശിച്ചു.
10. ഡിസംബർ 2021
മേവാത്ത്
മേവാത്തിലെ ചന്ദേനിയിലെ റോഹിങ്ക്യൻ സെറ്റിൽമെന്റിൽ തീപിടുത്തം. റോഹിങ്ക്യൻ അഭയാർത്ഥി ക്യാമ്പിലെ 32 കുടിലുകൾക്ക് തീപിടിച്ചു, നൂറിലധികം ആളുകളെ മാറ്റിപ്പാർപ്പിക്കേണ്ടി വന്നു.
Source:
1. Advt Fazal Abdali
https://in.linkedin.com/in/fazal-abdali-1838174b
2. https://www.aljazeera.com/news/2021/6/13/lost-everything-fire-engulfs-rohingya-camp-in-delhi