Skip to content Skip to sidebar Skip to footer

കേരള മന്ത്രിസഭയിലെ സാമുദായിക പ്രാതിനിധ്യം

കേരള സംസ്ഥാനം രൂപീകരിച്ചത് മുതലുള്ള മന്ത്രിസഭകളിലെ സാമുദായിക പ്രാതിനിധ്യത്തിന്റെ അനുപാതങ്ങളിലെ ഏറ്റക്കുറച്ചിലുകളുടെ കണക്കുകൾ സൂചിപ്പിക്കുന്നത് അധികാര പങ്കാളിത്തത്തിലെ അസന്തുലിതാവസ്ഥയാണ്.

കേരളപ്പിറവി മുതലുള്ള വിവിധ മന്ത്രിസഭകളിലെ സാമുദായിക പ്രാതിനിധ്യങ്ങള്‍

1957ലെ ആദ്യ ഇ.എം.എസ് സര്‍ക്കാര്‍ മുതല്‍ 2021 മെയ് 20ന് അധികാരമേറ്റ രണ്ടാം പിണറായി സര്‍ക്കാര്‍ വരെയുള്ള മന്ത്രിസഭകളിലെ സാമുദായിക പ്രാതിനിധ്യത്തിന്റെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ വിവിധ സമുദായങ്ങളുടെ പ്രാതിനിധ്യങ്ങളില്‍ വന്‍ ഏറ്റക്കുറച്ചിലുകളാണ് നമുക്ക് കാണാനാവുന്നത്. 394 മന്ത്രിസ്ഥാനങ്ങളാണ് വിവിധ സര്‍ക്കാറുകള്‍ക്ക് കീഴില്‍ ആകെ ഉണ്ടായിട്ടുള്ളത്. ഇത് പരിശോധിക്കുമ്പോള്‍, കേരളത്തിലെ വിവിധ മുന്നാക്ക വിഭാഗങ്ങള്‍ക്ക് വന്‍തോതില്‍ അവസരങ്ങളും അധികാരങ്ങളും ലഭിച്ചുകൊണ്ടിരിക്കുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു.

ജനസംഖ്യയുടെ 11.9% മാത്രമുള്ള കേരളത്തിലെ നായര്‍ വിഭാഗങ്ങള്‍ക്ക് വിവിധ മന്ത്രിസഭകളിലായി 116 അവസരങ്ങള്‍ ലഭിച്ചു. ഇത് നായര്‍ വിഭാഗത്തിന്റെ ജനസംഖ്യയുമായി തട്ടിച്ചുനോക്കുമ്പോള്‍ 147% കൂടുതലാണ്. 21.6% ഉള്ള ഈഴവ വിഭാഗങ്ങള്‍ 64 തവണ വിവിധ മന്ത്രിസഭകളില്‍ അംഗങ്ങളായി. ഈഴവര്‍ക്ക് 24.80% അവസരനഷ്‌ടമുണ്ടായിട്ടുണ്ട്. അതുപോലെ, പട്ടികജാതി വിഭാഗത്തിന് 49.80% അവസരങ്ങള്‍ കുറവാണ്.

വിശ്വകര്‍മ്മജരും ധീവരരുമുള്‍പ്പെടുന്ന മറ്റു പിന്നാക്ക ഹിന്ദു വിഭാഗത്തിന് 5 അവസരങ്ങള്‍ മാത്രമേ ലഭിച്ചിട്ടുള്ളു. 81.87 ശതമാനം കുറവ്. എന്നാല്‍ മുന്നാക്ക ക്രൈസ്‌തവര്‍ 77 മന്ത്രിപദങ്ങളോടെ തങ്ങളുടെ ജനസംഖ്യയേക്കാളും 55 ശതമാനം അധിക പ്രാതിനിധ്യം കരസ്ഥമാക്കിയതായി കാണാന്‍ കഴിയും. എന്നാല്‍ അതേ സമയം പിന്നാക്ക ക്രൈസ്‌തവരുടെ പ്രാതിനിധ്യത്തില്‍ 56% കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ജനസംഖ്യയുടെ 26.56 ശതമാനമുള്ള മുസ്‌ലിംകള്‍ക്ക് 65 മന്ത്രിപദങ്ങള്‍ ലഭിച്ചു. ഇത് മുസ്‍ലിം ജനസംഖ്യയുടെ അനുപാത പ്രകാരം 37.89% കുറവാണ്. കേരളത്തിലെ ആദിവാസി വിഭാഗങ്ങളില്‍ നിന്ന് ഒരാള്‍ മാത്രമേ മന്ത്രിപദത്തിലെത്തിയിട്ടുള്ളു എന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. ഇത്, പട്ടിക വര്‍ഗ വിഭാഗത്തിന്റെ ജനസംഖ്യയുമായി ചേര്‍ത്തുനോക്കുമ്പോള്‍ ഈ വിഭാഗങ്ങള്‍ക്ക്  82% പ്രാതിനിധ്യക്കുറവുണ്ട് എന്ന് വ്യക്തമാക്കുന്നുണ്ട്.

ഫലത്തില്‍, സ്വതന്ത്ര കേരള സംസ്ഥാനത്തിലെ പ്രധാന അധികാര കേന്ദ്രങ്ങളിലൊന്നായ മന്ത്രിസ്ഥാനത്തിന്റെ അനുപാതിക കണക്കുകളെ സാമൂഹിക നീതിയുടെ അളവുകോല്‍ വെച്ച് പരിശോധിക്കുമ്പോള്‍ വലിയ രീതിയിലുള്ള വിടവുകളാണ് നമുക്ക് കാണാനാവുന്നത് എന്ന് ഈ കണക്കുകള്‍ പ്രകാരമുള്ള പഠനം തെളിയിക്കുന്നുണ്ട്.

പതിനഞ്ചാം കേരള നിയമസഭ (2021-26) മന്ത്രിസഭയിലെ സാമുദായിക പ്രാതിനിധ്യം

ജനസംഖ്യ കണക്കുകൾ പരിശോധിക്കുമ്പോൾ കേരളത്തിന്റെ മുഴുവന്‍ ജനസംഖ്യയുടെ 11.9% വരുന്ന നായര്‍ വിഭാഗത്തിനാണ് മന്ത്രിസഭയില്‍ ഏറ്റവുമധികം പ്രാതിനിധ്യം ലഭിച്ചിരിക്കുന്നത്. മുഴുവന്‍ ഘടകകക്ഷികളില്‍ നിന്നുമായി 8 മന്ത്രിസ്ഥാനങ്ങള്‍ ലഭിച്ചിട്ടുള്ള നായര്‍ വിഭാഗത്തിന് 205.58% അധിക പ്രാതിനിധ്യമാണ് നിലവിൽ ലഭിച്ചിട്ടുള്ളത്.

ജനസംഖ്യയുടെ 21.6% വരുന്ന ഈഴവ-തിയ്യ വിഭാഗത്തിന് 5 മന്ത്രിസ്ഥാനങ്ങളാണ് ലഭിച്ചിട്ടുള്ളത്. ഇത് ആനുപാതിക പ്രകാരം, 5.22% കൂടുതലാണ്. സംസ്ഥാന ജനസംഖ്യയുടെ 9.1% വരുന്ന പട്ടിക ജാതി വിഭാഗത്തിന് ഒരു മന്ത്രിസ്ഥാനം മാത്രമാണുള്ളത്. എന്നാൽ അനുപാത പ്രകാരം, 50.05% കുറവുമാണ്. ജനസംഖ്യയുടെ 7% വരുന്ന മറ്റു പിന്നാക്ക ഹിന്ദു വിഭാഗങ്ങൾക്ക് ഒരു മന്ത്രിസ്ഥാനം മാത്രമാണുള്ളത്. ഇത് അനുപാത പ്രകാരം, 35.06% കുറവാണ്.

അതുപോലെ, ജനസംഖ്യയുടെ 12.6% വരുന്ന മുന്നാക്ക ക്രൈസ്‌തവര്‍ക്ക് 3 മന്ത്രിസ്ഥാനങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഇത് അനുപാതികമായി ലഭിക്കേണ്ട പ്രാതിനിധ്യത്തെക്കാള്‍ 8.23% അധികമാണ്. അതേസമയം, ജനസംഖ്യയുടെ 5.78% വരുന്ന പിന്നാക്ക ക്രൈസ്‌തവര്‍ക്ക് ഒരു മന്ത്രിസ്ഥാനം മാത്രമാണ് ലഭിച്ചിട്ടുള്ളത്. ഇത് അനുപാതികമായി ലഭിക്കേണ്ട പ്രാതിനിധ്യത്തെക്കാള്‍ 22.36% കുറവാണ്.

കേരള ജനസംഖ്യയുടെ 26.56% വരുന്ന മുസ്‌ലിം വിഭാഗത്തിന് മൂന്ന് മന്ത്രിസ്ഥാനങ്ങളാണ് ലഭിച്ചിട്ടുള്ളത്. ഇതും അനുപാതികമായി ലഭിക്കേണ്ട പ്രാതിനിധ്യത്തെക്കാള്‍ 48.66% കുറവാണെന്ന് കാണാന്‍ സാധിക്കും.

15 സംവരണ മണ്ഡലങ്ങളില്‍ നിന്നും വിജയിച്ച് വന്നവരില്‍ നിന്ന് ഒരാള്‍ മാത്രമാണ് മന്ത്രിയായിട്ടുള്ളത്. അതുപോലെ, ചീഫ് വിപ്പ് പദവി കാബിനറ്റ് റാങ്ക് ഉള്ള പദവി ആയതിനാല്‍ അതും കൂടെ ചേര്‍ത്തുകൊണ്ടുള്ള സാമുദായിക പ്രാതിനിധ്യത്തിന്റെ കണക്കാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്. ജനസംഖ്യയുടെ ന്യൂനപക്ഷം വരുന്ന മുന്നാക്ക ഹിന്ദു-ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്ക് മന്ത്രിസഭയില്‍ അനുപാതത്തിലധികമുള്ള പ്രാതിനിധ്യം ലഭിക്കുമ്പോള്‍ മറ്റു പിന്നാക്ക വിഭാഗങ്ങളുടെ പ്രാതിനിധ്യം ജനസംഖ്യാനുപാതത്തിലും വളരെ കുറവാണെന്നാണ് കണക്കുകള്‍ നമ്മളെ ബോധ്യപ്പെടുത്തുന്നത്.

കേരള മുഖ്യമന്ത്രിമാർ: സമുദായവും ഭരണ കാലയളവും

15 നിയമസഭകളിലായി 23 മന്ത്രിസഭകൾ നയിച്ച മുഖ്യമന്ത്രിമാരുടെ സാമുദായിക പ്രാതിനിധ്യവും ഭരണകാലയളവിന്റെ ദൈര്‍ഘ്യവും പരിശോധിക്കുകയാണ് ഈ കണക്കുകൾ. വലിയ രീതിയിലുള്ള വിവേചനത്തിന്റെയും വിടവുകളുടെയും നിലനില്‍ക്കുന്ന ചരിത്രമാണ് ഈ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ നമുക്ക് ബോധ്യമാവുന്നത്. ജനസംഖ്യയുടെ 11.9% വരുന്ന നായര്‍ വിഭാഗങ്ങള്‍ക്കാണ് ഏറ്റവുമധികം പ്രാതിനിധ്യം ലഭിച്ചിരിക്കുന്നത്. ആറരപതിറ്റാണ്ടോളം നീളുന്ന സ്വതന്ത്ര കേരളത്തിന്റെ ചരിത്രത്തില്‍ പകുതിയോളം കാലയളവ് കേരളത്തെ ഭരിച്ചിരിക്കുന്നത് നായര്‍ വിഭാഗങ്ങളില്‍ നിന്നുള്ളവരാണെന്ന് കണക്കുകള്‍ തെളിയിക്കുന്നു. ഈ വിഭാഗങ്ങളില്‍ നിന്നുള്ള 5 മുഖ്യമന്ത്രിമാര്‍ ചേര്‍ന്ന് 30 വര്‍ഷവും 6 മാസവുമാണ് ഭരിച്ചിരിക്കുന്നത്.

ജനസംഖ്യയുടെ 0.5% മാത്രം വരുന്ന ബ്രാഹ്മണ സമുദായത്തില്‍ നിന്നുമുള്ള ഏക മുഖ്യമന്ത്രി 4 വര്‍ഷവും 11 മാസവുമാണ് ഭരിച്ചിരിക്കുന്നത്. ജനസംഖ്യയുടെ 21.6% വരുന്ന ഈഴവ വിഭാഗത്തില്‍ നിന്നുമുള്ള 3 മുഖ്യമന്ത്രിമാരുടെ മൊത്തം ഭരണകാലയളവ് 12 വര്‍ഷമാണ് (ഏറ്റവും പുതിയ മന്ത്രിസഭയിലൂടെ ഇത് തുടരുന്നുണ്ട്). മുഴുവന്‍ ജനസംഖ്യയുടെ 12.6% വരുന്ന മുന്നാക്ക ക്രൈസ്തവ വിഭാഗങ്ങളില്‍ നിന്നുമുള്ള രണ്ട് മുഖ്യമന്ത്രിമാര്‍ ചേര്‍ന്ന് ഭരിച്ചത് 12 വര്‍ഷവും 7 മാസവുമാണ്. 

ജനസംഖ്യയുടെ 26.56% വരുന്ന മുസ്‌ലിം വിഭാഗത്തില്‍ നിന്ന് ഒരു മുഖ്യമന്ത്രി മാത്രമേ നാളിതുവരെ ഉണ്ടായിട്ടുള്ളൂ. അദ്ദേഹത്തിന്റെ തന്നെ ഭരണകാലയളവ് കേവലം 48 ദിവസങ്ങള്‍ മാത്രമാണ്. ജനസംഖ്യയില്‍ നിര്‍ണായകമായ പ്രാതിനിധ്യമുള്ള പിന്നാക്ക ക്രൈസ്തവ, പട്ടിക ജാതി- പട്ടിക വര്‍ഗ വിഭാഗങ്ങളില്‍ നിന്നും ഇന്നുവരെയും ഒരു മുഖ്യമന്ത്രി പോലും ഉണ്ടായിട്ടില്ല.

Thumbnail

Download Image

Thumbnail

Download Image

Thumbnail

Leave a comment

Get notified on latest updates.

You can unsubscribe anytime.

Factsheets © 2024. All Rights Reserved.

2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ സമരക്കാർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. ബ്ലോഗിൽ പങ്കുവെച്ച കണക്കുകൾ അനുസരിച്ച്, 537 പേരാണ് ഇതുവരെ മരിച്ചിട്ടുള്ളത്.

2021 ജൂലൈ 22ന് ദൽഹി ജന്തർമന്ദറിൽ ഇരുനൂറ് പേർ സമരം ആരംഭിച്ചതോടെ, ജനദ്രോഹ നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. 21 ന് ബുധനാഴ്ച്ച ലഭിച്ച പൊലീസ് അനുമതിയോടെ ഇരുനൂറ് പേരടങ്ങുന്ന കര്‍ഷകരുടെ സംഘമാണ് ഇപ്പോൾ ജന്തര്‍ മന്തറില്‍ സമരം തുടരുന്നത്. യോഗേന്ദ്ര യാദവ്, ശിവകുമാര്‍ കക്കാജി, ഹനന്‍മല്ലേ തുടങ്ങിയ പ്രധാന കര്‍ഷക നേതാക്കളെല്ലാം ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് എത്തി ചേര്‍ന്നിരുന്നു. ദിവസവും 200 കർഷകരാണ് ജന്തർ മന്തറിലേക്ക് വരുന്നത്. ബാക്കിയുള്ളവർ അതിർത്തിയിൽ പ്രതിഷേധം തുടരുന്നുണ്ട്.  വിജയം വരെ തുടരുന്ന പോരാട്ടമാണിതെന്ന് കർഷക പ്രക്ഷോഭ നേതാക്കൾ പറയുന്നു.

ജനദ്രോഹകരമായ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ നടക്കുന്ന കര്‍ഷകസമരം ദല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് ഇരച്ചെത്തിയിട്ട് എട്ട് മാസത്തോളമായി. എന്നാൽ ഈ പ്രതിഷേധത്തിൽ എത്ര കർഷകർ മരിച്ചു എന്ന ചോദ്യത്തിന്, കണക്കുകൾ ലഭ്യമല്ല എന്ന മറുപടിയാണ്  കേന്ദ്ര സർക്കാർ നൽകിയത്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ഒരു ചോദ്യത്തിന് നൽകിയ മറുപടി ഇതിൻ്റെ ഉദാഹരണമാണ്. 'പ്രക്ഷോഭത്തിനിടെ നടന്ന കർഷക മരണത്തെക്കുറിച്ചുള്ള' റിപ്പോർട്ട്‌ ചില എം.പിമാർ ജൂലൈ ഇരുപതിന് മന്ത്രി തോമറിനോട് ചോദിക്കുകയുണ്ടായി. 'പ്രതിഷേധത്തിനിടെ കർഷകർ മരിച്ചതായി ഒരു രേഖയുമില്ല, അതുകൊണ്ട് തന്നെ അത്തരം കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ നിർദ്ദേശമില്ല- ഇതായിരുന്നു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്. ഗവൺമെൻ്റിൻ്റെ കൈയിൽ കണക്കുകളില്ലെങ്കിലും, എത്ര പേർക്ക് ഇതുവരെ ജീവൻ നഷ്ടപ്പെട്ടുവെന്ന് പഞ്ചാബിലെ ഓരോ കർഷകന്നും അവരുടെ കുടുംബങ്ങൾക്കും നന്നായി അറിയാം. 537 കർഷകരാണ് പ്രക്ഷോഭത്തിൽ ഇതുവരെ മരിച്ചതെന്നാണ് എസ്.കെ.എം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.

'കടുത്ത തണുപ്പ്, ചൂട്, മഴ, മറ്റ് അപകടങ്ങൾ എന്നിവ നേരിട്ടാണ് പാവം കർഷകർ മരിച്ചത്. എന്നാൽ, അതിന്റെ കണക്ക് പോലുമില്ലെന്ന് സർക്കാർ പറയുന്നുണ്ടങ്കിൽ എത്ര മനുഷ്യത്വമില്ലായ്മയാണ് അവർ കാണിക്കുന്നത്'! കർഷകർ ചോദിക്കുന്നു. ഇത് ശരിയാണ് എന്നതിൻ്റെ തെളിവുകളാണ് കഴിഞ്ഞ ദിവസം എസ്‌.കെ.എം പങ്കുവെച്ചത്.2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ അവർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. മരിച്ച കർഷകരുടെ ഫോട്ടോയും വിശദാംശങ്ങളും അടങ്ങികൊണ്ടാണ് ബ്ലോഗ് നിർമിച്ചിട്ടുള്ളത്.കർഷകരുടെ മരണത്തെക്കുറിച്ചുള്ള സമാനമായ അനുസ്മരണ പേജും ട്രോളി ടൈംസ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

ശ്രീ മുക്തർ സാഹിബ് ജില്ലയിലെ ഭട്ടി വാല ഗ്രാമത്തിലെ കുൽവന്ത് സിംഗ്, അതിർത്തിയിൽ കർഷകരുടെ പ്രതിഷേധത്തിൽ തന്റെ മൂത്ത മകൻ ബോഹർ സിങ്ങിന്റെ വിയോഗത്തെ കുറിച് പറഞ്ഞത് ഇങ്ങനെയാണ്; 'സർക്കാരിന് എല്ലാം അറിയാം. അവരുടെ അടുത്ത് എല്ലാ രേഖകളുമുണ്ടെങ്കിലും അവർ അത് പുറത്ത് വിടില്ല. കാരണം, കർഷകരുടെ ത്യാഗവും അവരുടെ ന്യായമായ പ്രതിഷേധവും അംഗീകരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അല്ലങ്കിൽ തയ്യാറാകുകയില്ല. ഒരു സെലിബ്രിറ്റി മരിക്കുകയോ, ഒരു വി.ഐ.പിയുടെ വീട്ടിൽ പ്രസവം നടക്കുകയോ ചെയ്താൽ, അതേ നേതാക്കൾ തന്നെയാണ് അവരുടെ സാന്നിധ്യം അവിടെ ഉറപ്പാക്കുന്നത്. പക്ഷേ, കർഷകരുടെ കാര്യം വരുമ്പോൾ അവർ ഞങ്ങളെ അവഗണിക്കുന്നു. അത്തരമൊരു ഹൃദയമില്ലാത്ത സർക്കാരിൽ ഞങ്ങൾക്ക് യാതൊരു പ്രതീക്ഷയുമില്ല'.

ഇതേ ജില്ലയിലെ മറ്റൊരു കർഷകനായ ബർകണ്ടി ഗ്രാമത്തിൽ നിന്നുള്ള ഗുർമിത് സിംഗിനും പറയാനുള്ളത് സമാന അനുഭവങ്ങളാണ്. അദ്ദേഹത്തിന്റെ ഏക മകൻ യാദ്വീന്ദർ സിംഗ് ജനുവരി 26ന് തിക്രി അതിർത്തിയിൽ നിന്ന് മടങ്ങിവരുന്ന സമയത്താണ് അപകടത്തിൽ മരിച്ചത്. പാർലമെന്റിൽ തോമറിന്റെ മറുപടിയിൽ പ്രകോപിതനായ ഗുർമിത് പറഞ്ഞത്,

'ഇത്തരമൊരു സർക്കാരിനെ പ്രതി ലജ്ജിക്കുന്നു' എന്നാണ്. എത്ര കർഷകർ മരിച്ചുവെന്ന് അവർക്ക് നന്നായി അറിയാം, പക്ഷേ, അവർ ഞങ്ങളെ മാനസികമായി ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നു. എന്റെ വാർധക്യത്തിൽ എനിക്ക് ഏക പിന്തുണയാകേണ്ട എന്റെ മകനെയാണ് എനിക്ക് നഷ്ടപ്പെട്ടത്. അതോടെ ഞാൻ ആകെ തകർന്നുപോയി. എന്റെ മകന്റെ ത്യാഗത്തിനുള്ള പരിഹാരം മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കുക എന്നതാണ്. കൃഷിക്കാർക്കുവേണ്ടിയാണ് എന്റെ മകൻ രക്തസാക്ഷിയായത്'.

ക്രൻതികരി കിസാൻ യൂണിയൻ പ്രസിഡന്റായ ഡോ. ദർശൻ പാൽ ദി വയറിനോട്‌ പറഞ്ഞത് ഇങ്ങനെയാണ്. 'എത്ര കർഷകർ പ്രക്ഷോഭത്തിൽ മരിച്ചു എന്ന് മോഡി സർക്കാറിന് അറിയില്ലങ്കിൽ, ഞങ്ങൾക്ക് സ്വന്തമായി കണക്കെടുക്കാൻ കഴിയും. വിവരങ്ങൾ ശേഖരിക്കാൻ സർക്കാരിന് ചില ഏജൻസികളെ നിയോഗിക്കാമായിരുന്നു, പക്ഷേ, അവർക്ക് വേണ്ടത് ആളുകളെ വഴിതെറ്റിക്കുയാണ്. ഓക്സിജന്റെ അഭാവം മൂലം മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് പാർലമെന്റിൽ പറഞ്ഞ ഒരു സർക്കാരിൽ നിന്ന് ഇതിനപ്പുറം എന്ത് പ്രതീക്ഷിക്കാം"! അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിൽ ഇതുവരെ എത്ര കർഷകർ മരിച്ചുവെന്ന് പോലും അറിയില്ലെങ്കിൽ ഇത് എങ്ങനെയുള്ള സർക്കാരാണെന്ന് മറ്റൊരു മുതിർന്ന എസ്‌.കെ.എം നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ ചോദിച്ചു. പ്രതിഷേധത്തിൽ രിച്ച എല്ലാ കർഷകരുടെയും  രേഖ ഞങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. അത് പുറത്തുവിടും. അടിസ്ഥാനപരമായി, സർക്കാർ പൊതുജനങ്ങൾക്ക് വേണ്ടിയല്ല നിലനിൽക്കുന്നത്. മറിച്ച് അംബാനി, അദാനി തുടങ്ങിയ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ്” അദ്ദേഹം പറഞ്ഞു.

"മോദി സർക്കാരിന്റെ ഉദ്ദേശ്യം ആദ്യ ദിവസം മുതൽ തന്നെ മോശമാണ്. പാർലമെന്റിൽ അത്തരമൊരു പ്രസ്താവന ഇറക്കിയതിലൂടെ, കൃഷിക്കാരോടുള്ള തന്റെ സർക്കാരിന്റെ കടുത്ത മനോഭാവം തോമർ തെളിയിച്ചിട്ടുണ്ട്”-  അദ്ദേഹം കൂട്ടിച്ചേർത്തു.