Skip to content Skip to sidebar Skip to footer

ഇവിടെ മാധ്യമ പ്രവർത്തകർ പേടിയോടെ ജീവിക്കുന്നു!

ഡിസംബർ പതിനാലിന് ‘റിപോട്ടേഴ്സ് വിത്തൗട്ട് ബോർഡേഴ്സ്’ പ്രസിദ്ധീകരിച്ച റിപ്പോർട്ട് അനുസരിച്ച്, നാൽപ്പത്തിയാറ് മാധ്യമപ്രവർത്തകർ തൊഴിൽപ്പരമായ കാരണങ്ങളാൽ കൊല്ലപ്പെട്ടിരിക്കുന്നു. ഇതിൽ ഏറ്റവും കൂടുതൽ അപകടമരണം സംഭവിച്ചിട്ടുള്ളത് മെക്സിക്കോയിലാണ്, ഏഴ് മരണങ്ങൾ. അഫ്ഗാനിസ്ഥാനിൽ ആറും യമനിലും ഇന്ത്യയിലുമായി നാല് മരണങ്ങളും പാകിസ്ഥാനിൽ മൂന്ന് മരണങ്ങളുമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇന്ത്യയിൽ കൊല്ലപ്പെട്ടവരിൽ, ബി.എൻ.എൻ ന്യൂസിലെ മാധ്യമ പ്രവർത്തകനായ അവിനാശ് ഝാ, തെലുങ്ക് വാർത്ത ചാനലായ ഈവി ഫൈവിലെ റിപ്പോട്ടർ ചെന്ന കേശവാലു, ഹിന്ദി വാർത്ത ചാനലായ സുദർശൻ ടിവിയുടെ മനിഷ് കുമാർ സിങ്, എ.ബി.പി ന്യൂസിലെ സുലഭ് ശ്രീവാസ്തവ തുടങ്ങിയ നാല് മാധ്യമ പ്രവർത്തകരാണ്. ഏഷ്യയിൽ കഴിഞ്ഞ അഞ്ച് വർഷത്തിനിടക്ക് 109 മാധ്യമപ്രവർത്തകരാണ് കൊല്ലപ്പെട്ടിട്ടുള്ളത്. ഇത് ഏഷ്യ ഭൂഖണ്ഡം മാധ്യമ പ്രവർത്തനത്തിന് ഭീതിജനകമായ ഇടമാണെന്ന് തെളിയിക്കുന്നു.

മാധ്യമ പ്രവർത്തകരുടെ ജീവിതവും ജോലിയും അത്യന്തം ആപൽക്കരമായ സാഹചര്യത്തിലാണെന്ന് തെളിയിക്കുന്ന സംഭവങ്ങൾ നിരവധിയാണ്. റിപോട്ടേഴ്സ് വിത്തൗട്ട് ബോർഡേഴ്സ് എന്ന സംഘടന പറയുന്നതനുസരിച്ച്, 2021ൽ മാത്രം 46 മാധ്യമപ്രവർത്തകരാണ് ലോകത്ത് കൊല്ലപ്പെട്ടത്, അതിൽ നാല് പേരുടെയും കൊല നടന്നത് ഇന്ത്യയിലാണ്. ഈ വർഷം ആഗോള തലത്തിൽ കൊല്ലപ്പെട്ട മാധ്യമപ്രവർത്തകരുടെ മരണനിരക്ക് രാജ്യാടിസ്ഥാനത്തിൽ പരിശോധിക്കുമ്പോൾ, മാധ്യമ പ്രവർത്തകർക്ക് അപകടം നിറഞ്ഞ അഞ്ച് രാജ്യങ്ങളിൽ ഇന്ത്യയും ഉൾപ്പെടുന്നു. 

ഡിസംബർ 14 ന് പ്രസിദ്ധീകരിച്ച റിപ്പോർട്ട് അനുസരിച്ച്, 46 മാധ്യമപ്രവർത്തകരും തൊഴിൽപ്പരമായ കാരണങ്ങളാലാണ് കൊല്ലപ്പെട്ടത്. ഇതിൽ ഏറ്റവും കൂടുതൽ അപകടമരണം സംഭവിച്ചിട്ടുള്ളത് മെക്സിക്കോയിലാണ്, ഏഴ് മരണങ്ങൾ. അഫ്ഗാനിസ്ഥാനിൽ ആറും യമനിലും ഇന്ത്യയിലുമായി നാല് മരണങ്ങളും പാകിസ്ഥാനിൽ മൂന്ന് മരണങ്ങളുമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇന്ത്യയിൽ കൊല്ലപ്പെട്ടവരിൽ, ബി.എൻ.എൻ ന്യൂസിലെ മാധ്യമ പ്രവർത്തകനായ അവിനാശ് ഝാ, തെലുങ്ക് വാർത്ത ചാനലായ ഈവി ഫൈവിലെ റിപ്പോട്ടർ ചെന്ന കേശവാലു, ഹിന്ദി വാർത്ത ചാനലായ സുദർശൻ ടിവിയുടെ മനിഷ് കുമാർ സിങ്, എ.ബി.പി ന്യൂസിലെ സുലഭ് ശ്രീവാസ്തവ തുടങ്ങിയ നാല് മാധ്യമ പ്രവർത്തകരാണ്. ഏഷ്യയിൽ കഴിഞ്ഞ അഞ്ച് വർഷത്തിനിടക്ക് 109 മാധ്യമപ്രവർത്തകരാണ് കൊല്ലപ്പെട്ടിട്ടുള്ളത്. ഇത് ഏഷ്യ ഭൂഖണ്ഡം മാധ്യമ പ്രവർത്തനത്തിന് ഭീതിജനകമായ ഇടമാണെന്ന് തെളിയിക്കുന്നു.

ആഗോളതലത്തിലെ കണക്കനുസരിച്ച് 488 മാധ്യമ പ്രവർത്തകരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് റിപോട്ടേഴ്സ് വിത്തൗട്ട് ബോർഡേഴ്സ് കൂട്ടി ചേർക്കുന്നു. 1995ൽ പ്രസ്തുത സംഘടന രൂപീകരിക്കപ്പെട്ടതിന് ശേഷം, അറസ്റ്റ് ചെയ്യപ്പെട്ട മാധ്യമപ്രവർത്തകരുടെ എണ്ണം ഏറ്റവും കൂടിയ വർഷമാണ് ഇത്.

മാധ്യമപ്രവർത്തകരുടെ അവകാശ സംരക്ഷണ കമ്മിറ്റി പറഞ്ഞതനുസരിച്ച്, ഇന്ത്യയിൽ അറസ്റ്റ് ചെയ്തിട്ടുള്ള മാധ്യമ പ്രവർത്തകരുടെ വിശദവിവരങ്ങൾ സംഘടന പ്രത്യേകം പരാമർശിച്ചിട്ടില്ല. എന്നാൽ നിലവിൽ ഏഴ് മാധ്യമ പ്രവർത്തകരാണ് ജയിലിൽ കഴിയുന്നത്. സിദ്ദീഖ് കാപ്പൻ, മനാൻ ഗുൽസാർ ദാർ, ആസിഫ് സുൽത്താൻ, രാജീവ് ശർമ, തൻവീർ വർസി തുടങ്ങി ബീമ-കൊറേഗാവ് കേസ് ആരോപിതരായ ഗൗതം നവലഖയും ആനന്ദ് തെൽതുംബ്ദേയുമാണ് അറസ്റ്റ് ചെയ്യപ്പെട്ടവരിൽ ഉൾപ്പെടുന്നത്.

ഇവരെ കൂടാതെ, ത്രിപുരയിലെ മുസ്‌ലിം വിരുദ്ധ അക്രമങ്ങൾ കാമറയിൽ പകർത്തിയതിനെ തുടർന്ന് നവംബറിൽ രണ്ട് മാധ്യമ പ്രവർത്തകരെ സംസ്ഥാനത്ത് അറസ്റ്റ് ചെയ്യുകയുണ്ടായി. അവർക്ക് ജാമ്യം നൽകിയിരുന്നെങ്കിൽ കൂടി, ജമ്മു കശ്മീരിലെ മിക്ക മാധ്യമപ്രവർത്തകരെയും അറസ്റ്റ് ചെയ്തിരുന്നു. തങ്ങളുടെ ജോലി ചെയ്തതിനെ തുടർന്ന് അറസ്റ്റ് ചെയ്യപ്പെട്ട മാധ്യമപ്രവർത്തകരുടെ അളവ് കഴിഞ്ഞ വർഷത്തിൽ നിന്നും 20% വർധിച്ചുവെന്ന് റിപ്പോട്ടേഴ്സ് വിത്തൗട്ട് ബോർഡേഴ്സ് പറയുന്നുണ്ട്. ചൈന, ബെലാറസ്, മ്യാന്മാർ, എന്നീ മൂന്ന് രാജ്യങ്ങളിൽ മാധ്യമപ്രവർത്തകർക്ക് എതിരെ എടുത്ത നടപടികൾ അറസ്റ്റുകളുടെ എണ്ണത്തെ ഗണ്യമായി സ്വാധീനിച്ചിട്ടുണ്ട്. ഈ കണക്കുകളുടെ വ്യാപ്തി, സ്വതന്ത്ര മാധ്യമങ്ങൾക്കെതിരിൽ വർധിച്ചുവരുന്ന നിരന്തരമായ അടിച്ചമർത്തലിന്റെ തെളിവാണെന്ന് റിപ്പോർട്ട് പറയുന്നു.

ചൈന തുടർച്ചയായ അഞ്ചാം വർഷത്തിലും 127 മാധ്യമപ്രവർത്തകരെ തടവിലാക്കി മനുഷ്യാവകാശ ലംഘനത്തിൽ റെക്കോഡ് ഇടുകയുണ്ടായി! റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇത്തരത്തിലെ സ്ഥിതിവിശേഷം ഹോങ്കോങിൽ പ്രസിഡന്റ് സി ജിൻപിങ് ന്റെ നിയന്ത്രണത്തിന്റെ ആഘാതമായിരുന്നു. തടവിലാക്കപ്പെട്ട ഒരു മാധ്യമപ്രവർത്തകനും ഇല്ലാതിരുന്ന, മാധ്യമ സ്വാതന്ത്രത്തിന് മാതൃകയായിരുന്ന ഈ പ്രാദേശിക ഭരണ മേഖലയിൽ, 2020ലാണ് ബെയ്ജിങ്ങ് ദേശിയ സുരക്ഷ നിയമം ഏർപ്പെടുത്തിയത്. ഡിസംബർ ഒന്നിലെതു പോലെ, കുറഞ്ഞത് പത്ത് മാധ്യമ പ്രവർത്തകരെയെങ്കിലും അറസ്റ്റ് ചെയ്യുന്നതിന് വേണ്ടിയുള്ള മറയായിട്ടാണ് ഈ നിയമം ഉപയോഗിച്ചത്. 

ഹോങ്കോങിൽ ചൈന ജൂൺ മാസത്തിൽ പാസാക്കിയ ദേശിയ സുരക്ഷ നിയമം തദ്ദേശിയ നിയമങ്ങളെ നിശ്ചലമാക്കുകയും, ബെയ്ജിങ്ങിന് മേലുള്ള മുഴുവൻ അധികാരവും സുരക്ഷ ഏജൻസികൾക്ക് നൽകുകയും ചെയ്തു. 2019 ൽ ഹോങ്കോങിനെ പിടിച്ചുകുലുക്കിയ ജനാധിപത്യ അനുകൂല പ്രതിഷേധങ്ങൾക്ക് തടയിടാൻ വേണ്ടിയായിരുന്നു ഈ നിയമം പാസാക്കിയത്. റിപ്പോർട്ട് അനുസരിച്ച് മ്യാന്മറിലെ അധികാരികൾ കഴിഞ്ഞ വർഷം 53 മാധ്യമപ്രവർത്തകരെയാണ് തടവിലാക്കിയത്. ഫെബ്രുവരിയിൽ നടന്ന പട്ടാള അട്ടിമറിക്ക് ശേഷം കണക്കുകളിൽ ഉണ്ടായ കുത്തനെയുള്ള വർധനവാണിത്. കഴിഞ്ഞ വർഷം മ്യാന്മാറിൽ രണ്ട് മാധ്യമപ്രവർത്തകർ മാത്രമാണ് അറസ്റ്റ് ചെയ്യപ്പെട്ടത്.

ഏറ്റവും കൂടുതൽ മാധ്യമപ്രവർത്തകർ അറസ്റ്റ് ചെയ്യപ്പെട്ടത് വിയറ്റ്നാമിലും(43), ബെലാറസിലും(32), സഊദി അറേബ്യയിലുമാണ് (31). റിപ്പോട്ടേഴ്സ് വിത്തൗട്ട് ബോർഡേഴ്സിന്റെ റിപ്പോർട്ടിൽ കഴിഞ്ഞ വർഷം കൂടുതൽ അറസ്റ്റുകൾ നടന്ന രാജ്യങ്ങളിൽ സഊദിയും വിയറ്റ്നാമും ഉൾപ്പെട്ടിരുന്നു. ബെലാറസിൽ പ്രസിഡന്റ് അലക്സാണ്ടർ ലുകാശെൻകോവിന്റെ “വിവാദപരമായ” തെരഞ്ഞെടുപ്പിനെ തുടർന്ന് രാജ്യത്ത് 32 മാധ്യമപ്രവർത്തകരെ തടവിലാക്കിയതാണ് ഈ വർധനവിന്റെ കാരണം. ഇരുപത് വർഷങ്ങൾക്കിടയിൽ മാധ്യമപ്രവർത്തകരുടെ മരണനിരക്കിൽ ഏറ്റവും കുറവ് വന്നിട്ടുള്ളത് 2021ലാണ്. ഇതിൽ 30 മുതൽ 65 ശതമാനം വരെ മരണങ്ങളും അവരുടെ ജോലിയുമായി ബന്ധപ്പെട്ട് ബോധപൂർവം നടത്തിയിട്ടുള്ളതാണ്. 

2021ൽ യുദ്ധഭൂമികളിൽ പതിനെട്ടോളം മാധ്യമപ്രവർത്തകരാണ് കൊല്ലപ്പെട്ടിടുള്ളത്. അതിൽ മൂന്ന് പേർ മരണപ്പെട്ടത് വിദേശ രാജ്യങ്ങളിലായിരുന്നു. ഈ മൂന്ന് പേരിലൊരാൾ റോയിട്ടേഴ്സ് ന്യൂസ് ഏജൻസിയിൽ ജോലി ചെയ്തിരുന്ന ഇന്ത്യൻ വംശജനായ ഡാനിഷ് സിദ്ദീഖി എന്ന ഫോട്ടോ ജേണലിസ്റ്റാണ്. ജൂലൈ 16ന് അഫ്ഗാൻ സംഘർഷം പകർത്തുന്നതിനിടയിലാണ് അദ്ദേഹം കൊല്ലപ്പെടുന്നത്.  

അറസ്റ്റ് ചെയ്യപ്പെട്ട 488 മാധ്യമപ്രവർത്തകരിൽ 60 പേരും സ്ത്രീകളായിരുന്നു എന്നാണ് റിപ്പോർട്ട് പറയുന്ന മറ്റൊരു പ്രധാന കാര്യം. കഴിഞ്ഞ വർഷത്തെക്കാളും 33 ശതമാനം വർധനവാണ് ഉണ്ടായിട്ടുള്ളത്. കൂടാതെ സംഘടനയുടെ റെക്കോഡിലെ തന്നെ ഉയർന്ന നിരക്കും. 

തടങ്കലിൽ വച്ചിരിക്കുന്ന പത്രപ്രവർത്തകരിൽ 12.3 ശതമാനവും സ്ത്രീകളാണ്. ഇത് നാല് വർഷം മുമ്പ് ഉണ്ടായിരുന്നതിന്റെ ഇരട്ടിയായതായി (6.6%), റിപ്പോർട്ടിൽ പറയുന്നു. കൂടുതൽ സ്ത്രീകൾ പത്രപ്രവർത്തകരായി പ്രവർത്തിക്കുന്നു എന്നതും ഒരു തൊഴിലിടത്തിലും അവർ അടിച്ചമർത്തലിൽ നിന്ന് മുക്തരല്ലെന്നും ഈ വർധനവ് വ്യക്തമാക്കുന്നു. മാത്രമല്ല ഇത് ചില പ്രാദേശിക സവിശേഷതകളെ സൂചിപ്പിക്കുന്നുമുണ്ട്.

ചൈനയിലാണ് ഏറ്റവും കൂടുതൽ തടവിലാക്കക്കപ്പെട്ട വനിതാ മാധ്യമപ്രവർത്തകർ ഉള്ളത്. ഇവരിൽ, ജനാധിപത്യ അനുകൂലിയായ ഹോങ്കോങിലെ അഭിഭാഷക ക്ലോഡിയ മോയും, മീ റ്റു പ്രസ്ഥാനത്തിന്റെ പ്രവർത്തക സോഫിയ ഹുവാങ് ഷൂകിനും ഉയ്ഗൂർ ന്യൂസ് വെബ്സൈറ്റായ സാൽകിനിലെ നടത്തിപ്പുകാരിയായ ഗുൽമിറ ഇമിനും ഉണ്ടായിരുന്നു. ഈ വർഷം ബെലാറിസിൽ 15 പുരുഷ മാധ്യമ പ്രവർത്തകരോടൊപ്പം 17 വനിതാ മാധ്യപ്രവർത്തകരെയും തടവിലാക്കിയിട്ടുണ്ട്. റിപ്പോട്ടേഴ്സ് വിത്തൗട്ട് ബോർഡേഴ്സ് പറഞ്ഞതനുസരിച്ച് 65 മാധ്യമപ്രവർത്തകരും മറ്റ് മാധ്യമ ജോലിക്കാരും ഉൾപ്പെടെ 65 ആളുകളാണ് ബന്ദികളാക്കപ്പെട്ടരിക്കുന്നത്. 

മാലിയിൽ നിന്ന് തട്ടിക്കൊണ്ടുപോയ ഫ്രഞ്ച് പത്രപ്രവർത്തകൻ ഒലിവിയർ ദുബോയിസ് ഒഴികെ, സിറിയ (44), ഇറാഖ് (11), യെമൻ(9) എന്നിങ്ങനെ മൂന്ന് പശ്ചിമേഷ്യൻ രാജ്യങ്ങളിൽ നിന്നാണ് ഇവരെയെല്ലാം തട്ടിക്കൊണ്ടുപോയത്. 
യെമനിൽ, ഹൂത്തികൾ ഇപ്പോഴും എട്ട് മാധ്യമപ്രവർത്തകരെ തടവിൽ വച്ചിട്ടുണ്ട്. അവരിൽ നാല് പേർ സൗദി അറേബ്യക്ക് വേണ്ടി ചാരവൃത്തി നടത്തിയെന്ന് കരുതപ്പെടുന്നതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ വർഷം വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരാണ്. ഈ ബന്ദികളിൽ ഭൂരിഭാഗവും പീഡനത്തിന്റെ ഫലമായി ഗുരുതരമായ ശാരീരിക പ്രത്യാഘാതങ്ങൾ അനുഭവിക്കുന്നുണ്ട്. മുൻകാലങ്ങളിൽ, ഈ ഷിയാ സൈന്യം തട്ടിക്കൊണ്ടുപോകുന്ന മാധ്യമപ്രവർത്തകരെ, തടവുകാരെ കൈമാറുന്നതിനുള്ള വിലപേശലിൽ പരസ്യമായി ഉപയോഗിച്ചിരുന്നു. 

അതുപോലെ നാല് യമനികളെയും ഒരു അമേരിക്കൻ മാധ്യമപ്രവർത്തകനെയും തടവിൽ നിന്ന് മോചിപ്പിച്ചതായും റിപ്പോട്ടിൽ പറയുന്നു. 2021ൽ രണ്ട് മാധ്യമപ്രവർത്തകരെയാണ് കാണാതായത്, 2003 മുതൽ സംഘടന രേഖപ്പെടുത്തിയ കണക്കുകളുടെ അടിസ്ഥാനത്തിൽ തിരോധാനങ്ങൾ 46 ആയി മാറി. കാണാതായ രണ്ട് മാധ്യമ പ്രവർത്തകരും മെക്സിക്കോയിൽ നിന്നുള്ളവരാണ്. മാർച്ച് 10ന് കാണാതായ ജോർജ്ജ് മൊളോട്‌സിൻ സെൻട്രലും, മാർച്ച് 25ന് കാണാതായതായ പാബ്ലോ ഫിലിപ്പ് റൊമേറോയും.
റിപ്പോർട്ട് അനുസരിച്ച് കഴിഞ്ഞ വർഷം കാണാതായ അഞ്ച് മാധ്യമ പ്രവർത്തകരിൽ ആരെയും തന്നെ കണ്ടുകിട്ടിയിട്ടില്ല.

Leave a comment

Get notified on latest updates.

You can unsubscribe anytime.

Factsheets © 2024. All Rights Reserved.

2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ സമരക്കാർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. ബ്ലോഗിൽ പങ്കുവെച്ച കണക്കുകൾ അനുസരിച്ച്, 537 പേരാണ് ഇതുവരെ മരിച്ചിട്ടുള്ളത്.

2021 ജൂലൈ 22ന് ദൽഹി ജന്തർമന്ദറിൽ ഇരുനൂറ് പേർ സമരം ആരംഭിച്ചതോടെ, ജനദ്രോഹ നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. 21 ന് ബുധനാഴ്ച്ച ലഭിച്ച പൊലീസ് അനുമതിയോടെ ഇരുനൂറ് പേരടങ്ങുന്ന കര്‍ഷകരുടെ സംഘമാണ് ഇപ്പോൾ ജന്തര്‍ മന്തറില്‍ സമരം തുടരുന്നത്. യോഗേന്ദ്ര യാദവ്, ശിവകുമാര്‍ കക്കാജി, ഹനന്‍മല്ലേ തുടങ്ങിയ പ്രധാന കര്‍ഷക നേതാക്കളെല്ലാം ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് എത്തി ചേര്‍ന്നിരുന്നു. ദിവസവും 200 കർഷകരാണ് ജന്തർ മന്തറിലേക്ക് വരുന്നത്. ബാക്കിയുള്ളവർ അതിർത്തിയിൽ പ്രതിഷേധം തുടരുന്നുണ്ട്.  വിജയം വരെ തുടരുന്ന പോരാട്ടമാണിതെന്ന് കർഷക പ്രക്ഷോഭ നേതാക്കൾ പറയുന്നു.

ജനദ്രോഹകരമായ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ നടക്കുന്ന കര്‍ഷകസമരം ദല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് ഇരച്ചെത്തിയിട്ട് എട്ട് മാസത്തോളമായി. എന്നാൽ ഈ പ്രതിഷേധത്തിൽ എത്ര കർഷകർ മരിച്ചു എന്ന ചോദ്യത്തിന്, കണക്കുകൾ ലഭ്യമല്ല എന്ന മറുപടിയാണ്  കേന്ദ്ര സർക്കാർ നൽകിയത്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ഒരു ചോദ്യത്തിന് നൽകിയ മറുപടി ഇതിൻ്റെ ഉദാഹരണമാണ്. 'പ്രക്ഷോഭത്തിനിടെ നടന്ന കർഷക മരണത്തെക്കുറിച്ചുള്ള' റിപ്പോർട്ട്‌ ചില എം.പിമാർ ജൂലൈ ഇരുപതിന് മന്ത്രി തോമറിനോട് ചോദിക്കുകയുണ്ടായി. 'പ്രതിഷേധത്തിനിടെ കർഷകർ മരിച്ചതായി ഒരു രേഖയുമില്ല, അതുകൊണ്ട് തന്നെ അത്തരം കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ നിർദ്ദേശമില്ല- ഇതായിരുന്നു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്. ഗവൺമെൻ്റിൻ്റെ കൈയിൽ കണക്കുകളില്ലെങ്കിലും, എത്ര പേർക്ക് ഇതുവരെ ജീവൻ നഷ്ടപ്പെട്ടുവെന്ന് പഞ്ചാബിലെ ഓരോ കർഷകന്നും അവരുടെ കുടുംബങ്ങൾക്കും നന്നായി അറിയാം. 537 കർഷകരാണ് പ്രക്ഷോഭത്തിൽ ഇതുവരെ മരിച്ചതെന്നാണ് എസ്.കെ.എം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.

'കടുത്ത തണുപ്പ്, ചൂട്, മഴ, മറ്റ് അപകടങ്ങൾ എന്നിവ നേരിട്ടാണ് പാവം കർഷകർ മരിച്ചത്. എന്നാൽ, അതിന്റെ കണക്ക് പോലുമില്ലെന്ന് സർക്കാർ പറയുന്നുണ്ടങ്കിൽ എത്ര മനുഷ്യത്വമില്ലായ്മയാണ് അവർ കാണിക്കുന്നത്'! കർഷകർ ചോദിക്കുന്നു. ഇത് ശരിയാണ് എന്നതിൻ്റെ തെളിവുകളാണ് കഴിഞ്ഞ ദിവസം എസ്‌.കെ.എം പങ്കുവെച്ചത്.2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ അവർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. മരിച്ച കർഷകരുടെ ഫോട്ടോയും വിശദാംശങ്ങളും അടങ്ങികൊണ്ടാണ് ബ്ലോഗ് നിർമിച്ചിട്ടുള്ളത്.കർഷകരുടെ മരണത്തെക്കുറിച്ചുള്ള സമാനമായ അനുസ്മരണ പേജും ട്രോളി ടൈംസ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

ശ്രീ മുക്തർ സാഹിബ് ജില്ലയിലെ ഭട്ടി വാല ഗ്രാമത്തിലെ കുൽവന്ത് സിംഗ്, അതിർത്തിയിൽ കർഷകരുടെ പ്രതിഷേധത്തിൽ തന്റെ മൂത്ത മകൻ ബോഹർ സിങ്ങിന്റെ വിയോഗത്തെ കുറിച് പറഞ്ഞത് ഇങ്ങനെയാണ്; 'സർക്കാരിന് എല്ലാം അറിയാം. അവരുടെ അടുത്ത് എല്ലാ രേഖകളുമുണ്ടെങ്കിലും അവർ അത് പുറത്ത് വിടില്ല. കാരണം, കർഷകരുടെ ത്യാഗവും അവരുടെ ന്യായമായ പ്രതിഷേധവും അംഗീകരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അല്ലങ്കിൽ തയ്യാറാകുകയില്ല. ഒരു സെലിബ്രിറ്റി മരിക്കുകയോ, ഒരു വി.ഐ.പിയുടെ വീട്ടിൽ പ്രസവം നടക്കുകയോ ചെയ്താൽ, അതേ നേതാക്കൾ തന്നെയാണ് അവരുടെ സാന്നിധ്യം അവിടെ ഉറപ്പാക്കുന്നത്. പക്ഷേ, കർഷകരുടെ കാര്യം വരുമ്പോൾ അവർ ഞങ്ങളെ അവഗണിക്കുന്നു. അത്തരമൊരു ഹൃദയമില്ലാത്ത സർക്കാരിൽ ഞങ്ങൾക്ക് യാതൊരു പ്രതീക്ഷയുമില്ല'.

ഇതേ ജില്ലയിലെ മറ്റൊരു കർഷകനായ ബർകണ്ടി ഗ്രാമത്തിൽ നിന്നുള്ള ഗുർമിത് സിംഗിനും പറയാനുള്ളത് സമാന അനുഭവങ്ങളാണ്. അദ്ദേഹത്തിന്റെ ഏക മകൻ യാദ്വീന്ദർ സിംഗ് ജനുവരി 26ന് തിക്രി അതിർത്തിയിൽ നിന്ന് മടങ്ങിവരുന്ന സമയത്താണ് അപകടത്തിൽ മരിച്ചത്. പാർലമെന്റിൽ തോമറിന്റെ മറുപടിയിൽ പ്രകോപിതനായ ഗുർമിത് പറഞ്ഞത്,

'ഇത്തരമൊരു സർക്കാരിനെ പ്രതി ലജ്ജിക്കുന്നു' എന്നാണ്. എത്ര കർഷകർ മരിച്ചുവെന്ന് അവർക്ക് നന്നായി അറിയാം, പക്ഷേ, അവർ ഞങ്ങളെ മാനസികമായി ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നു. എന്റെ വാർധക്യത്തിൽ എനിക്ക് ഏക പിന്തുണയാകേണ്ട എന്റെ മകനെയാണ് എനിക്ക് നഷ്ടപ്പെട്ടത്. അതോടെ ഞാൻ ആകെ തകർന്നുപോയി. എന്റെ മകന്റെ ത്യാഗത്തിനുള്ള പരിഹാരം മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കുക എന്നതാണ്. കൃഷിക്കാർക്കുവേണ്ടിയാണ് എന്റെ മകൻ രക്തസാക്ഷിയായത്'.

ക്രൻതികരി കിസാൻ യൂണിയൻ പ്രസിഡന്റായ ഡോ. ദർശൻ പാൽ ദി വയറിനോട്‌ പറഞ്ഞത് ഇങ്ങനെയാണ്. 'എത്ര കർഷകർ പ്രക്ഷോഭത്തിൽ മരിച്ചു എന്ന് മോഡി സർക്കാറിന് അറിയില്ലങ്കിൽ, ഞങ്ങൾക്ക് സ്വന്തമായി കണക്കെടുക്കാൻ കഴിയും. വിവരങ്ങൾ ശേഖരിക്കാൻ സർക്കാരിന് ചില ഏജൻസികളെ നിയോഗിക്കാമായിരുന്നു, പക്ഷേ, അവർക്ക് വേണ്ടത് ആളുകളെ വഴിതെറ്റിക്കുയാണ്. ഓക്സിജന്റെ അഭാവം മൂലം മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് പാർലമെന്റിൽ പറഞ്ഞ ഒരു സർക്കാരിൽ നിന്ന് ഇതിനപ്പുറം എന്ത് പ്രതീക്ഷിക്കാം"! അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിൽ ഇതുവരെ എത്ര കർഷകർ മരിച്ചുവെന്ന് പോലും അറിയില്ലെങ്കിൽ ഇത് എങ്ങനെയുള്ള സർക്കാരാണെന്ന് മറ്റൊരു മുതിർന്ന എസ്‌.കെ.എം നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ ചോദിച്ചു. പ്രതിഷേധത്തിൽ രിച്ച എല്ലാ കർഷകരുടെയും  രേഖ ഞങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. അത് പുറത്തുവിടും. അടിസ്ഥാനപരമായി, സർക്കാർ പൊതുജനങ്ങൾക്ക് വേണ്ടിയല്ല നിലനിൽക്കുന്നത്. മറിച്ച് അംബാനി, അദാനി തുടങ്ങിയ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ്” അദ്ദേഹം പറഞ്ഞു.

"മോദി സർക്കാരിന്റെ ഉദ്ദേശ്യം ആദ്യ ദിവസം മുതൽ തന്നെ മോശമാണ്. പാർലമെന്റിൽ അത്തരമൊരു പ്രസ്താവന ഇറക്കിയതിലൂടെ, കൃഷിക്കാരോടുള്ള തന്റെ സർക്കാരിന്റെ കടുത്ത മനോഭാവം തോമർ തെളിയിച്ചിട്ടുണ്ട്”-  അദ്ദേഹം കൂട്ടിച്ചേർത്തു.