1996ൽ അധികാരത്തിലേറി, 2001 വരെ ഏകദേശം അഞ്ച് വർഷം അഫ്ഗാൻ ഭരിക്കാൻ താലിബാന് അവസരം ലഭിച്ചു. യു.എസ്.എസ്.ആറിന്റെ സാന്നിധ്യം ഇല്ലാതാക്കിയെങ്കിലും, അഫ്ഗാൻ മുജാഹിദുകൾ തമ്മിലുളള ഭിന്നത, ഗോത്രവർഗ്ഗക്കാരുടെ പിണക്കങ്ങൾ, അതിലൂടെയുണ്ടായ കൂട്ടക്കൊലകൾ, മറ്റു പ്രശ്നങ്ങൾ, കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ രൂപപ്പെട്ട ഖൽഖ് – പർച്ചം വിഘടനം, അതിനെത്തുടർന്നു രൂപപ്പെട്ട ആഭ്യന്തര സംഘർഷം, അമേരിക്കൻ വിരുദ്ധത തുടങ്ങിയതിനോടൊക്കെയുള്ള പ്രതികരണമായാണ് താലിബാൻ ശക്തി പ്രാപിച്ചത്.
ഭാഗം -2 | താലിബാൻ്റെ ഉദയം
1994ൽ ദയൂബന്ദി അധ്യാപകൻ മുല്ലാ ഉമർ, അബ്ദുൽ ഗനി ബറാദർ പോലുള്ളവരുടെ നേതൃത്വത്തിൽ താലിബാൻ (വിദ്യാർഥികൾ ) ഉയർന്നു വന്നു. ഗോത്രവർഗ നേതൃത്വമോ, വൈദേശിക ശക്തികളെ സഹായിക്കുന്ന യുദ്ധപ്രഭുക്കളോ അല്ല, പകരം ഇസ്‌ലാമിക ആശയത്തിലുള്ള ഭരണസംവിധാനമാണ് വേണ്ടത് എന്ന ആശയമാണ് അവർ മുന്നോട്ടു വെച്ചത്. ഈ ചിന്തക്ക് പൊതു ജനങ്ങൾക്കിടയിൽ സ്വീകാര്യത ലഭിക്കുകയും ചെയ്തു. അധികം വൈകാതെ തന്നെ ആ സ്വീകാര്യത ഉപയോഗപ്പെടുത്തി അവർ കൂടുതൽ പ്രദേശം കീഴടക്കി.
1996ൽ അധികാരത്തിലേറി, 2001 വരെ ഏകദേശം അഞ്ച് വർഷം അഫ്ഗാൻ ഭരിക്കാൻ താലിബാന് അവസരം ലഭിച്ചു. യു.എസ്.എസ്.ആറിന്റെ സാന്നിധ്യം ഇല്ലാതാക്കിയെങ്കിലും, അഫ്ഗാൻ മുജാഹിദുകൾ തമ്മിലുളള ഭിന്നത, ഗോത്രവർഗ്ഗക്കാരുടെ പിണക്കങ്ങൾ, അതിലൂടെയുണ്ടായ കൂട്ടക്കൊലകൾ, മറ്റു പ്രശ്നങ്ങൾ, കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ രൂപപ്പെട്ട ഖൽഖ് – പർച്ചം വിഘടനം, അതിനെത്തുടർന്നു രൂപപ്പെട്ട ആഭ്യന്തര സംഘർഷം, അമേരിക്കൻ വിരുദ്ധത തുടങ്ങിയതിനോടൊക്കെയുള്ള പ്രതികരണമായാണ് താലിബാൻ ശക്തി പ്രാപിച്ചത്.
ഇസ്ലാമി ഇമാറത്ത് എന്ന ഭരണ സംവിധാനമാണ് താലിബാൻ ഉപയോഗിച്ചത്. പലപ്പോഴും അതിശയോക്തിപരവും ഇസ്‌ലാമോഫോബികുമായ ഇമേജ് രൂപപ്പെടുത്തപ്പെട്ട ഒരു കഥാപാത്രം കൂടിയാണ് താലിബാൻ നേതാവ് മുല്ല ഉമർ. ‘ഒറ്റക്കണ്ണനായ ക്രൂരനായ മുല്ലാ ഉമർ’ എന്നൊക്കെയാണ് വിദേശ മാധ്യമങ്ങളിൽ അദ്ദേഹം വിശേഷിക്കപ്പെട്ടത്. എന്നാൽ അഫ്ഗാൻ ജിഹാദിൽ അമേരിക്കയോട് പോരാടുന്നതിൻ്റെ ഇടയിലുണ്ടായ അപകടത്തിലാണ് അദ്ദേഹത്തിന് ഒരു കണ്ണ് നഷ്ടപ്പെടുന്നത്. അദ്ദേഹത്തിന്റെ സാന്നിധ്യത്തിന് പോലും ഹീറോ പരിവേഷമാണ് ആദ്യകാലങ്ങളിൽ ലഭിച്ചിരുന്നത്.
2001സപ്തംബർ പതിനൊന്നിനു അമേരിക്കയിലെ വേൾഡ് ട്രേഡ് സെന്റർ ആക്രമിക്കപ്പെട്ടു. ഇതിൻ്റെ സൂത്രധാരൻ എന്ന് അമേരിക്ക കരുതുന്ന, അഫ്ഗാനിസ്ഥാനിൽ അഭയം തേടിയ, ഉസാമ ബിൻ ലാദനെ തിരിച്ചു കിട്ടണമെന്ന് അമേരിക്ക ആവശ്യപ്പെട്ടു. ഈ ആവശ്യം തിരസ്കരിക്കപ്പെട്ടുവെന്ന കാരണം പറഞ്ഞ് അമേരിക്ക അഫ്ഗാനിസ്ഥാനിൽ അധിനിവേശം നടത്തി. താലിബാനികളെ അധികാരത്തിൽ നിന്ന് മാറ്റുകയും റബ്ബാനിയെ (നവംബർ- 20 ഡിസംബർ 2001) ഇടക്കാലത്തേക്ക് പ്രസിഡന്റ് ആക്കുകയും ചെയ്തു. പിന്നീട് താലിബാൻ വിരുദ്ധ സൈനിക നടപടികൾക്ക് നേതൃത്വം നൽകിയ ഹാമിദ് ഖർസായിയെ പ്രസിഡന്റായി തെരഞ്ഞെടുത്തു.
2001ൽ അധിനിവേശം നടത്തി, 2021വരെ, ഏകദേശം 20 വർഷക്കാലം അഫ്ഗാനിസ്ഥാൻ അമേരിക്കയുടെ അധീനതയിലായിരുന്നു. അത്യാനുധിക ആയുധ സജ്ജീകരണമുള്ള അമേരിക്കക്ക് താലിബാന്റെ പ്രധാന പ്രദേശങ്ങൾ കീഴ്പ്പെടുത്താൻ ആകുമായിരുന്നെങ്കിലും അവർ അതിന് തുനിയാതിരിക്കുവാനുള പ്രധാന കാരണം, അഫ്ഗാനിസ്ഥാന്റെ ഭൗമരാഷ്ട്രീയം തന്നെയാണ്. ആ ഭൂമി ഉപയോഗിക്കുന്നതോടു കൂടി എന്നും അമേരിക്കക്ക് തന്ത്ര പ്രാധാന്യമുള്ള ഇന്ത്യ, പാക്കിസ്ഥാൻ, ഇറാൻ, ചൈന, റഷ്യ അടക്കമുള്ള രാഷ്ട്രങ്ങളെ സസൂഷ്മം വീക്ഷിക്കാനുള്ള സ്ട്രാറ്റജിക് സ്ഥലം കൂടിയാണ് അഫ്ഗാനിസ്ഥാൻ. അതുകൊണ്ട് തന്നെ അഫ്ഗാനിസ്ഥാനിൽ നിന്നും പെട്ടെന്ന് പിൻവാങ്ങുന്നത് അമേരിക്കയുടെ താല്പര്യത്തിന് എതിരായിരുന്നു. അവിടെ ഒരു സൈനിക സാന്നിധ്യം സ്ഥിരപ്പെടുത്തുകയും കോടിക്കണക്കിന് ഡോളറുകളുടെ നഷ്ടം ഉണ്ടെങ്കിലും അതിനേക്കാൾ കൂടുതൽ ആയുധ ഇടപാടുകളിലൂടെ അമേരിക്കക്ക് തിരിച്ചുപിടിക്കാൻ കഴിയുന്നു എന്നതും കൂടി അവർ അവിടെ തുടർന്നതിൻ്റെ പ്രധാന കാരണങ്ങളിലൊന്നാണ്. തടസ്സം കൂടാതെയുള്ള വാണിജ്യ വ്യവസായങ്ങൾക്കായി സിൽക് റോഡ് ഉപയോഗിക്കുക എന്നതും മറ്റൊരു പ്രധാനകാരണമാണ്. കിഴക്കൻ രാഷ്ട്രങ്ങളിൽ ഏറ്റവും കൂടുതൽ വാണിജ്യ നയതന്ത്ര സാന്നിധ്യമുള്ള ചൈനയുടെ ഇടപെടലുകളെ സസൂക്ഷ്മം ശ്രദ്ധിക്കുക എന്നതും അമേരിക്കയെ ഇത്രയും കാലം അഫ്ഗാനിൽ നിൽക്കാൻ പ്രേരിപ്പിച്ച ഘടകമാണ്.
ഒബാമയുടെ ഭരണകാലത്ത് അഫ്ഗാനിൽ നിന്ന് സൈന്യത്തെ പിൻവലിക്കാനുള്ള നടപടി തുടങ്ങുകയും എന്നാൽ ഒബാമ തന്നെ ആ സൈന്യത്തെ പിൻവലിക്കുന്നത് ഉപേഷിക്കുകയും ചെയ്തിരുന്നു. പിന്നീട് ട്രംമ്പിന്റെ കാലത്താണ് ചർച്ച നടത്തുകയും സൈന്യത്തെ പിൻവലിക്കാൻ തയ്യാറാവുകയും ചെയ്തത്. മെയ് മാസത്തിൽ സൈന്യത്തെ പിൻവലിക്കാമെന്ന കരാറിലാണ് ഖത്തറിൽ നടന്ന ചർച്ചയിൽ അമേരിക്ക ഒപ്പുവെച്ചത്. പക്ഷേ, അഫ്ഗാൻ പ്രദേശങ്ങളിൽ സുരക്ഷ ഉറപ്പുവരുത്തണമെന്നും അൽ ഖാഇദ അടക്കമുള്ള തീവ്രവാദികളുമായുള്ള ബന്ധം താലിബാൻ ഉപേക്ഷിക്കണമെന്നും അതിനോടനുബന്ധിച്ച് സൈനിക പിന്മാറ്റം ആകാം എന്നതായിരുന്നു ആ ചർച്ചകളിലെ പ്രധാന നിബന്ധനകൾ. പക്ഷേ, മെയ് മാസം കഴിഞ്ഞിട്ടും സൈന്യത്തെ പിൻവലിക്കാൻ അമേരിക്ക തയ്യാറാവുന്നില്ല എന്ന് താലിബാൻ പ്രതിഷേധം പ്രകടിപ്പിച്ചു. അതിനു ശേഷം കുറച്ചു ദിവസങ്ങൾക്കുള്ളിൽ താലിബാനുമേൽ അമേരിക്കൻ സൈന്യം ആക്രമണം നടത്തുകയും ചെയ്തു. താലിബാന്റെ വീക്ഷണത്തിൽ അമേരിക്ക അവരുടെ കരാറുകൾ ലംഘിച്ചിരിക്കുന്നു. ഒരേസമയം തന്നെ താലിബാൻ കൂടുതൽ പ്രദേശങ്ങൾ പിടിച്ചെടുക്കുന്നതും അമേരിക്കയുടെ ആക്രമണത്തിൽ താലിബാൻ സൈനികർ കൊല ചെയ്യപ്പെട്ടതും കൂടുതൽ പ്രശ്നങ്ങൾക്ക് വഴിവെക്കുകയാണുണ്ടായത്.
ഒന്നാം ഭാഗം ഇവിടെ വായിക്കാം