Skip to content Skip to sidebar Skip to footer

താലിബാൻ്റെ ചരിത്രവർത്തമാനങ്ങൾ!

1996ൽ അധികാരത്തിലേറി, 2001 വരെ ഏകദേശം അഞ്ച് വർഷം അഫ്ഗാൻ ഭരിക്കാൻ താലിബാന് അവസരം ലഭിച്ചു. യു.എസ്‌.എസ്‌.ആറിന്റെ സാന്നിധ്യം ഇല്ലാതാക്കിയെങ്കിലും, അഫ്ഗാൻ മുജാഹിദുകൾ തമ്മിലുളള ഭിന്നത, ഗോത്രവർഗ്ഗക്കാരുടെ പിണക്കങ്ങൾ, അതിലൂടെയുണ്ടായ കൂട്ടക്കൊലകൾ, മറ്റു പ്രശ്നങ്ങൾ, കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ രൂപപ്പെട്ട ഖൽഖ് – പർച്ചം വിഘടനം, അതിനെത്തുടർന്നു രൂപപ്പെട്ട ആഭ്യന്തര സംഘർഷം, അമേരിക്കൻ വിരുദ്ധത തുടങ്ങിയതിനോടൊക്കെയുള്ള  പ്രതികരണമായാണ് താലിബാൻ ശക്തി പ്രാപിച്ചത്.

ഭാഗം -2 | താലിബാൻ്റെ ഉദയം

1994ൽ ദയൂബന്ദി അധ്യാപകൻ മുല്ലാ ഉമർ, അബ്ദുൽ ഗനി ബറാദർ  പോലുള്ളവരുടെ നേതൃത്വത്തിൽ താലിബാൻ (വിദ്യാർഥികൾ ) ഉയർന്നു വന്നു. ഗോത്രവർഗ നേതൃത്വമോ, വൈദേശിക ശക്തികളെ സഹായിക്കുന്ന  യുദ്ധപ്രഭുക്കളോ അല്ല, പകരം ഇസ്‌ലാമിക ആശയത്തിലുള്ള ഭരണസംവിധാനമാണ് വേണ്ടത് എന്ന  ആശയമാണ് അവർ മുന്നോട്ടു വെച്ചത്. ഈ ചിന്തക്ക് പൊതു ജനങ്ങൾക്കിടയിൽ സ്വീകാര്യത ലഭിക്കുകയും ചെയ്തു. അധികം വൈകാതെ തന്നെ ആ സ്വീകാര്യത  ഉപയോഗപ്പെടുത്തി അവർ കൂടുതൽ പ്രദേശം കീഴടക്കി.

1996ൽ അധികാരത്തിലേറി, 2001 വരെ ഏകദേശം അഞ്ച് വർഷം അഫ്ഗാൻ ഭരിക്കാൻ താലിബാന് അവസരം ലഭിച്ചു. യു.എസ്‌.എസ്‌.ആറിന്റെ സാന്നിധ്യം ഇല്ലാതാക്കിയെങ്കിലും, അഫ്ഗാൻ മുജാഹിദുകൾ  തമ്മിലുളള ഭിന്നത, ഗോത്രവർഗ്ഗക്കാരുടെ പിണക്കങ്ങൾ, അതിലൂടെയുണ്ടായ കൂട്ടക്കൊലകൾ, മറ്റു പ്രശ്നങ്ങൾ, കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ രൂപപ്പെട്ട ഖൽഖ് – പർച്ചം വിഘടനം, അതിനെത്തുടർന്നു രൂപപ്പെട്ട ആഭ്യന്തര സംഘർഷം, അമേരിക്കൻ വിരുദ്ധത തുടങ്ങിയതിനോടൊക്കെയുള്ള  പ്രതികരണമായാണ്  താലിബാൻ ശക്തി പ്രാപിച്ചത്. 

ഇസ്ലാമി ഇമാറത്ത് എന്ന ഭരണ സംവിധാനമാണ് താലിബാൻ ഉപയോഗിച്ചത്. പലപ്പോഴും അതിശയോക്തിപരവും ഇസ്‌ലാമോഫോബികുമായ ഇമേജ് രൂപപ്പെടുത്തപ്പെട്ട ഒരു കഥാപാത്രം കൂടിയാണ് താലിബാൻ നേതാവ് മുല്ല ഉമർ. ‘ഒറ്റക്കണ്ണനായ  ക്രൂരനായ മുല്ലാ ഉമർ’ എന്നൊക്കെയാണ് വിദേശ മാധ്യമങ്ങളിൽ  അദ്ദേഹം വിശേഷിക്കപ്പെട്ടത്. എന്നാൽ  അഫ്ഗാൻ ജിഹാദിൽ അമേരിക്കയോട് പോരാടുന്നതിൻ്റെ ഇടയിലുണ്ടായ അപകടത്തിലാണ് അദ്ദേഹത്തിന് ഒരു കണ്ണ് നഷ്ടപ്പെടുന്നത്. അദ്ദേഹത്തിന്റെ സാന്നിധ്യത്തിന് പോലും ഹീറോ പരിവേഷമാണ് ആദ്യകാലങ്ങളിൽ  ലഭിച്ചിരുന്നത്.

2001സപ്തംബർ പതിനൊന്നിനു അമേരിക്കയിലെ വേൾഡ് ട്രേഡ് സെന്റർ ആക്രമിക്കപ്പെട്ടു. ഇതിൻ്റെ സൂത്രധാരൻ എന്ന് അമേരിക്ക കരുതുന്ന, അഫ്ഗാനിസ്ഥാനിൽ അഭയം തേടിയ, ഉസാമ ബിൻ ലാദനെ തിരിച്ചു കിട്ടണമെന്ന് അമേരിക്ക ആവശ്യപ്പെട്ടു. ഈ ആവശ്യം തിരസ്കരിക്കപ്പെട്ടുവെന്ന കാരണം പറഞ്ഞ് അമേരിക്ക അഫ്ഗാനിസ്ഥാനിൽ അധിനിവേശം നടത്തി. താലിബാനികളെ അധികാരത്തിൽ നിന്ന്  മാറ്റുകയും റബ്ബാനിയെ (നവംബർ-  20 ഡിസംബർ 2001) ഇടക്കാലത്തേക്ക് പ്രസിഡന്റ് ആക്കുകയും ചെയ്തു. പിന്നീട് താലിബാൻ വിരുദ്ധ സൈനിക നടപടികൾക്ക് നേതൃത്വം നൽകിയ ഹാമിദ് ഖർസായിയെ പ്രസിഡന്റായി തെരഞ്ഞെടുത്തു. Taliban war representation

2001ൽ അധിനിവേശം നടത്തി, 2021വരെ, ഏകദേശം 20 വർഷക്കാലം അഫ്ഗാനിസ്ഥാൻ അമേരിക്കയുടെ അധീനതയിലായിരുന്നു. അത്യാനുധിക ആയുധ സജ്ജീകരണമുള്ള അമേരിക്കക്ക് താലിബാന്റെ പ്രധാന പ്രദേശങ്ങൾ കീഴ്പ്പെടുത്താൻ ആകുമായിരുന്നെങ്കിലും അവർ അതിന് തുനിയാതിരിക്കുവാനുള പ്രധാന കാരണം, അഫ്ഗാനിസ്ഥാന്റെ ഭൗമരാഷ്ട്രീയം തന്നെയാണ്. ആ ഭൂമി ഉപയോഗിക്കുന്നതോടു കൂടി എന്നും അമേരിക്കക്ക് തന്ത്ര പ്രാധാന്യമുള്ള ഇന്ത്യ, പാക്കിസ്ഥാൻ, ഇറാൻ, ചൈന, റഷ്യ അടക്കമുള്ള രാഷ്ട്രങ്ങളെ സസൂഷ്മം വീക്ഷിക്കാനുള്ള സ്ട്രാറ്റജിക് സ്ഥലം കൂടിയാണ് അഫ്ഗാനിസ്ഥാൻ. അതുകൊണ്ട് തന്നെ അഫ്ഗാനിസ്ഥാനിൽ നിന്നും പെട്ടെന്ന് പിൻവാങ്ങുന്നത് അമേരിക്കയുടെ താല്പര്യത്തിന് എതിരായിരുന്നു. അവിടെ ഒരു സൈനിക സാന്നിധ്യം സ്ഥിരപ്പെടുത്തുകയും കോടിക്കണക്കിന് ഡോളറുകളുടെ നഷ്ടം ഉണ്ടെങ്കിലും അതിനേക്കാൾ കൂടുതൽ ആയുധ ഇടപാടുകളിലൂടെ അമേരിക്കക്ക് തിരിച്ചുപിടിക്കാൻ കഴിയുന്നു എന്നതും കൂടി അവർ അവിടെ തുടർന്നതിൻ്റെ പ്രധാന കാരണങ്ങളിലൊന്നാണ്. തടസ്സം കൂടാതെയുള്ള വാണിജ്യ വ്യവസായങ്ങൾക്കായി സിൽക് റോഡ് ഉപയോഗിക്കുക എന്നതും മറ്റൊരു പ്രധാനകാരണമാണ്. കിഴക്കൻ രാഷ്ട്രങ്ങളിൽ ഏറ്റവും കൂടുതൽ വാണിജ്യ  നയതന്ത്ര സാന്നിധ്യമുള്ള  ചൈനയുടെ  ഇടപെടലുകളെ സസൂക്ഷ്മം ശ്രദ്ധിക്കുക എന്നതും അമേരിക്കയെ ഇത്രയും കാലം അഫ്ഗാനിൽ നിൽക്കാൻ പ്രേരിപ്പിച്ച ഘടകമാണ്. 

ഒബാമയുടെ ഭരണകാലത്ത് അഫ്ഗാനിൽ നിന്ന് സൈന്യത്തെ പിൻവലിക്കാനുള്ള നടപടി തുടങ്ങുകയും എന്നാൽ ഒബാമ തന്നെ ആ സൈന്യത്തെ പിൻവലിക്കുന്നത് ഉപേഷിക്കുകയും ചെയ്തിരുന്നു. പിന്നീട് ട്രംമ്പിന്റെ കാലത്താണ് ചർച്ച നടത്തുകയും സൈന്യത്തെ പിൻവലിക്കാൻ തയ്യാറാവുകയും ചെയ്തത്. മെയ് മാസത്തിൽ സൈന്യത്തെ പിൻവലിക്കാമെന്ന കരാറിലാണ് ഖത്തറിൽ നടന്ന ചർച്ചയിൽ അമേരിക്ക ഒപ്പുവെച്ചത്. പക്ഷേ, അഫ്ഗാൻ പ്രദേശങ്ങളിൽ സുരക്ഷ ഉറപ്പുവരുത്തണമെന്നും അൽ ഖാഇദ അടക്കമുള്ള തീവ്രവാദികളുമായുള്ള ബന്ധം താലിബാൻ ഉപേക്ഷിക്കണമെന്നും അതിനോടനുബന്ധിച്ച് സൈനിക പിന്മാറ്റം ആകാം എന്നതായിരുന്നു ആ ചർച്ചകളിലെ പ്രധാന നിബന്ധനകൾ. പക്ഷേ, മെയ് മാസം കഴിഞ്ഞിട്ടും സൈന്യത്തെ പിൻവലിക്കാൻ അമേരിക്ക തയ്യാറാവുന്നില്ല എന്ന് താലിബാൻ പ്രതിഷേധം പ്രകടിപ്പിച്ചു. അതിനു ശേഷം കുറച്ചു ദിവസങ്ങൾക്കുള്ളിൽ താലിബാനുമേൽ അമേരിക്കൻ സൈന്യം ആക്രമണം നടത്തുകയും ചെയ്തു. താലിബാന്റെ വീക്ഷണത്തിൽ അമേരിക്ക അവരുടെ കരാറുകൾ ലംഘിച്ചിരിക്കുന്നു. ഒരേസമയം തന്നെ താലിബാൻ  കൂടുതൽ പ്രദേശങ്ങൾ പിടിച്ചെടുക്കുന്നതും അമേരിക്കയുടെ ആക്രമണത്തിൽ താലിബാൻ സൈനികർ കൊല ചെയ്യപ്പെട്ടതും കൂടുതൽ പ്രശ്നങ്ങൾക്ക് വഴിവെക്കുകയാണുണ്ടായത്.

ഒന്നാം ഭാഗം ഇവിടെ വായിക്കാം

Leave a comment

Get notified on latest updates.

You can unsubscribe anytime.

Factsheets © 2024. All Rights Reserved.

2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ സമരക്കാർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. ബ്ലോഗിൽ പങ്കുവെച്ച കണക്കുകൾ അനുസരിച്ച്, 537 പേരാണ് ഇതുവരെ മരിച്ചിട്ടുള്ളത്.

2021 ജൂലൈ 22ന് ദൽഹി ജന്തർമന്ദറിൽ ഇരുനൂറ് പേർ സമരം ആരംഭിച്ചതോടെ, ജനദ്രോഹ നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. 21 ന് ബുധനാഴ്ച്ച ലഭിച്ച പൊലീസ് അനുമതിയോടെ ഇരുനൂറ് പേരടങ്ങുന്ന കര്‍ഷകരുടെ സംഘമാണ് ഇപ്പോൾ ജന്തര്‍ മന്തറില്‍ സമരം തുടരുന്നത്. യോഗേന്ദ്ര യാദവ്, ശിവകുമാര്‍ കക്കാജി, ഹനന്‍മല്ലേ തുടങ്ങിയ പ്രധാന കര്‍ഷക നേതാക്കളെല്ലാം ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് എത്തി ചേര്‍ന്നിരുന്നു. ദിവസവും 200 കർഷകരാണ് ജന്തർ മന്തറിലേക്ക് വരുന്നത്. ബാക്കിയുള്ളവർ അതിർത്തിയിൽ പ്രതിഷേധം തുടരുന്നുണ്ട്.  വിജയം വരെ തുടരുന്ന പോരാട്ടമാണിതെന്ന് കർഷക പ്രക്ഷോഭ നേതാക്കൾ പറയുന്നു.

ജനദ്രോഹകരമായ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ നടക്കുന്ന കര്‍ഷകസമരം ദല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് ഇരച്ചെത്തിയിട്ട് എട്ട് മാസത്തോളമായി. എന്നാൽ ഈ പ്രതിഷേധത്തിൽ എത്ര കർഷകർ മരിച്ചു എന്ന ചോദ്യത്തിന്, കണക്കുകൾ ലഭ്യമല്ല എന്ന മറുപടിയാണ്  കേന്ദ്ര സർക്കാർ നൽകിയത്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ഒരു ചോദ്യത്തിന് നൽകിയ മറുപടി ഇതിൻ്റെ ഉദാഹരണമാണ്. 'പ്രക്ഷോഭത്തിനിടെ നടന്ന കർഷക മരണത്തെക്കുറിച്ചുള്ള' റിപ്പോർട്ട്‌ ചില എം.പിമാർ ജൂലൈ ഇരുപതിന് മന്ത്രി തോമറിനോട് ചോദിക്കുകയുണ്ടായി. 'പ്രതിഷേധത്തിനിടെ കർഷകർ മരിച്ചതായി ഒരു രേഖയുമില്ല, അതുകൊണ്ട് തന്നെ അത്തരം കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ നിർദ്ദേശമില്ല- ഇതായിരുന്നു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്. ഗവൺമെൻ്റിൻ്റെ കൈയിൽ കണക്കുകളില്ലെങ്കിലും, എത്ര പേർക്ക് ഇതുവരെ ജീവൻ നഷ്ടപ്പെട്ടുവെന്ന് പഞ്ചാബിലെ ഓരോ കർഷകന്നും അവരുടെ കുടുംബങ്ങൾക്കും നന്നായി അറിയാം. 537 കർഷകരാണ് പ്രക്ഷോഭത്തിൽ ഇതുവരെ മരിച്ചതെന്നാണ് എസ്.കെ.എം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.

'കടുത്ത തണുപ്പ്, ചൂട്, മഴ, മറ്റ് അപകടങ്ങൾ എന്നിവ നേരിട്ടാണ് പാവം കർഷകർ മരിച്ചത്. എന്നാൽ, അതിന്റെ കണക്ക് പോലുമില്ലെന്ന് സർക്കാർ പറയുന്നുണ്ടങ്കിൽ എത്ര മനുഷ്യത്വമില്ലായ്മയാണ് അവർ കാണിക്കുന്നത്'! കർഷകർ ചോദിക്കുന്നു. ഇത് ശരിയാണ് എന്നതിൻ്റെ തെളിവുകളാണ് കഴിഞ്ഞ ദിവസം എസ്‌.കെ.എം പങ്കുവെച്ചത്.2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ അവർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. മരിച്ച കർഷകരുടെ ഫോട്ടോയും വിശദാംശങ്ങളും അടങ്ങികൊണ്ടാണ് ബ്ലോഗ് നിർമിച്ചിട്ടുള്ളത്.കർഷകരുടെ മരണത്തെക്കുറിച്ചുള്ള സമാനമായ അനുസ്മരണ പേജും ട്രോളി ടൈംസ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

ശ്രീ മുക്തർ സാഹിബ് ജില്ലയിലെ ഭട്ടി വാല ഗ്രാമത്തിലെ കുൽവന്ത് സിംഗ്, അതിർത്തിയിൽ കർഷകരുടെ പ്രതിഷേധത്തിൽ തന്റെ മൂത്ത മകൻ ബോഹർ സിങ്ങിന്റെ വിയോഗത്തെ കുറിച് പറഞ്ഞത് ഇങ്ങനെയാണ്; 'സർക്കാരിന് എല്ലാം അറിയാം. അവരുടെ അടുത്ത് എല്ലാ രേഖകളുമുണ്ടെങ്കിലും അവർ അത് പുറത്ത് വിടില്ല. കാരണം, കർഷകരുടെ ത്യാഗവും അവരുടെ ന്യായമായ പ്രതിഷേധവും അംഗീകരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അല്ലങ്കിൽ തയ്യാറാകുകയില്ല. ഒരു സെലിബ്രിറ്റി മരിക്കുകയോ, ഒരു വി.ഐ.പിയുടെ വീട്ടിൽ പ്രസവം നടക്കുകയോ ചെയ്താൽ, അതേ നേതാക്കൾ തന്നെയാണ് അവരുടെ സാന്നിധ്യം അവിടെ ഉറപ്പാക്കുന്നത്. പക്ഷേ, കർഷകരുടെ കാര്യം വരുമ്പോൾ അവർ ഞങ്ങളെ അവഗണിക്കുന്നു. അത്തരമൊരു ഹൃദയമില്ലാത്ത സർക്കാരിൽ ഞങ്ങൾക്ക് യാതൊരു പ്രതീക്ഷയുമില്ല'.

ഇതേ ജില്ലയിലെ മറ്റൊരു കർഷകനായ ബർകണ്ടി ഗ്രാമത്തിൽ നിന്നുള്ള ഗുർമിത് സിംഗിനും പറയാനുള്ളത് സമാന അനുഭവങ്ങളാണ്. അദ്ദേഹത്തിന്റെ ഏക മകൻ യാദ്വീന്ദർ സിംഗ് ജനുവരി 26ന് തിക്രി അതിർത്തിയിൽ നിന്ന് മടങ്ങിവരുന്ന സമയത്താണ് അപകടത്തിൽ മരിച്ചത്. പാർലമെന്റിൽ തോമറിന്റെ മറുപടിയിൽ പ്രകോപിതനായ ഗുർമിത് പറഞ്ഞത്,

'ഇത്തരമൊരു സർക്കാരിനെ പ്രതി ലജ്ജിക്കുന്നു' എന്നാണ്. എത്ര കർഷകർ മരിച്ചുവെന്ന് അവർക്ക് നന്നായി അറിയാം, പക്ഷേ, അവർ ഞങ്ങളെ മാനസികമായി ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നു. എന്റെ വാർധക്യത്തിൽ എനിക്ക് ഏക പിന്തുണയാകേണ്ട എന്റെ മകനെയാണ് എനിക്ക് നഷ്ടപ്പെട്ടത്. അതോടെ ഞാൻ ആകെ തകർന്നുപോയി. എന്റെ മകന്റെ ത്യാഗത്തിനുള്ള പരിഹാരം മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കുക എന്നതാണ്. കൃഷിക്കാർക്കുവേണ്ടിയാണ് എന്റെ മകൻ രക്തസാക്ഷിയായത്'.

ക്രൻതികരി കിസാൻ യൂണിയൻ പ്രസിഡന്റായ ഡോ. ദർശൻ പാൽ ദി വയറിനോട്‌ പറഞ്ഞത് ഇങ്ങനെയാണ്. 'എത്ര കർഷകർ പ്രക്ഷോഭത്തിൽ മരിച്ചു എന്ന് മോഡി സർക്കാറിന് അറിയില്ലങ്കിൽ, ഞങ്ങൾക്ക് സ്വന്തമായി കണക്കെടുക്കാൻ കഴിയും. വിവരങ്ങൾ ശേഖരിക്കാൻ സർക്കാരിന് ചില ഏജൻസികളെ നിയോഗിക്കാമായിരുന്നു, പക്ഷേ, അവർക്ക് വേണ്ടത് ആളുകളെ വഴിതെറ്റിക്കുയാണ്. ഓക്സിജന്റെ അഭാവം മൂലം മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് പാർലമെന്റിൽ പറഞ്ഞ ഒരു സർക്കാരിൽ നിന്ന് ഇതിനപ്പുറം എന്ത് പ്രതീക്ഷിക്കാം"! അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിൽ ഇതുവരെ എത്ര കർഷകർ മരിച്ചുവെന്ന് പോലും അറിയില്ലെങ്കിൽ ഇത് എങ്ങനെയുള്ള സർക്കാരാണെന്ന് മറ്റൊരു മുതിർന്ന എസ്‌.കെ.എം നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ ചോദിച്ചു. പ്രതിഷേധത്തിൽ രിച്ച എല്ലാ കർഷകരുടെയും  രേഖ ഞങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. അത് പുറത്തുവിടും. അടിസ്ഥാനപരമായി, സർക്കാർ പൊതുജനങ്ങൾക്ക് വേണ്ടിയല്ല നിലനിൽക്കുന്നത്. മറിച്ച് അംബാനി, അദാനി തുടങ്ങിയ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ്” അദ്ദേഹം പറഞ്ഞു.

"മോദി സർക്കാരിന്റെ ഉദ്ദേശ്യം ആദ്യ ദിവസം മുതൽ തന്നെ മോശമാണ്. പാർലമെന്റിൽ അത്തരമൊരു പ്രസ്താവന ഇറക്കിയതിലൂടെ, കൃഷിക്കാരോടുള്ള തന്റെ സർക്കാരിന്റെ കടുത്ത മനോഭാവം തോമർ തെളിയിച്ചിട്ടുണ്ട്”-  അദ്ദേഹം കൂട്ടിച്ചേർത്തു.