Skip to content Skip to sidebar Skip to footer

കേരളത്തിലെ തോട്ടം തൊഴിലാളികള്‍: അവഗണനകളുടെ ചരിത്രം

പ്രകൃതി ദുരന്തങ്ങളോ അവകാശ സമരങ്ങളോ ഉണ്ടാവുന്ന സമയങ്ങളില്‍ മാത്രമാണ് കേരളത്തിലെ തോട്ടം തൊഴിലാളികളുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ കേരളത്തിലെ മുഖ്യധാരയിലേക്ക് കടന്നുവരാറുള്ളത്. അതുതന്നെ, നാലോ അഞ്ചോ ദിവസത്തെ ചാനല്‍ ചര്‍ച്ചകളിലോ രാഷ്ട്രീയ പാര്‍ട്ടികൾ തമ്മിലുള്ള പരസ്‌പര കുറ്റപ്പെടുത്തലുകളിലോ വിമർശന വാഗ്വാദങ്ങളിലോ ഒതുങ്ങുകയും അതിനുശേഷം തോട്ടം തൊഴിലാളികൾ ചിത്രത്തില്‍ നിന്നും പതിയെ മാഞ്ഞുപോവാറുമാണ് പതിവ്. എന്നാല്‍ ഇവരുടെ പ്രശ്‌നങ്ങൾ ഇത്തരത്തിലെന്തെങ്കിലും സംഭവങ്ങളില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നതല്ല. അത് ഇന്നോ ഇന്നലെയോ തുടങ്ങിയതുമല്ല.Pettimudi

ഇത്തരം അവഗണനകള്‍ക്കും ക്രൂരതകള്‍ക്കും വലിയൊരു ചരിത്രമുണ്ട്. നമ്മുടെ രാജ്യം സ്വതന്ത്രമാവുന്നതിനും കാലങ്ങള്‍ക്കുമുമ്പാണ്, കൃത്യമായി പറഞ്ഞാല്‍ 1860കളിലാണ് കേരളത്തില്‍ വ്യവസായ തോട്ടങ്ങള്‍ ഉണ്ടായിവരുന്നത്. അതിന്റെ തുടര്‍ച്ചയായാണ് ഈ തോട്ടങ്ങളില്‍ പണിയെടുക്കാന്‍ തമിഴ്‌നാട്ടിലെ അതിര്‍ത്തി ഗ്രാമങ്ങളില്‍ നിന്നും തൊഴിലാളികൾ പീരുമേടിലെയും മൂന്നാറിലെയുമെല്ലാം തോട്ടങ്ങളിലേക്ക് വരുന്നത്. അന്നുതൊട്ട് ഇന്നേക്ക് നൂറ്റിയമ്പതോളം വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും, ഏറ്റവും പ്രാഥമികമായ പൗരാവകാശങ്ങളും എന്തിന് മനുഷ്യാവകാശങ്ങള്‍ പോലും ഇന്നും ലഭിക്കാതെ, ഇടുങ്ങിയ ലയങ്ങളില്‍ ജീവിതം നരകിച്ച് തീര്‍ക്കുകയാണ് ഇവര്‍. അതേസമയം പെമ്പിളൈ ഒരുമൈ നേതാവ് ഗോമതി പറഞ്ഞതുപോലെ, ഇവരുടെ രക്തമൊഴുക്കി നിലനിര്‍ത്തുന്ന തോട്ടങ്ങള്‍ കേരളത്തെ ടൂറിസ്റ്റ് ആകര്‍ഷണങ്ങളായും സാമ്പത്തിക സ്രോതസ്സുകളായും ഇന്നും നിലനില്‍ക്കുന്നു എന്ന കാര്യം തന്നെ ഏറെ വേദനാജനകമാണ്.

അവകാശ പ്രശ്‌നങ്ങളും സമരങ്ങളും

സ്വാതന്ത്ര്യത്തിന് ശേഷമുള്ള സമയം തോട്ടം മേഖലയുടെ ചരിത്രത്തില്‍ ഏറെ പ്രാധാന്യമുള്ള കാലഘട്ടമാണ്. 1951ലാണ് ഏറെ പുരോഗമനപരമായ തീരുമാനങ്ങളടങ്ങിയ പ്ലാന്റേഷന്‍ ലേബര്‍ ആക്റ്റ് നിലവില്‍ വരുന്നത്. എന്നാല്‍ എഴുപതുകളിലും ഇതേ ആക്റ്റിലെ തന്നെ പ്രാഥമിക അവകാശങ്ങള്‍ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സമരങ്ങള്‍ നടന്നിരുന്നു എന്നത് ഈ ആക്റ്റ് പ്രാവര്‍ത്തികമാക്കുന്നതിലെ പരാജയങ്ങളെ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഇതോടൊപ്പം തന്നെ തോട്ടം മേഖലയെ ദേശസാത്കരിക്കുന്നതുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകളും നടക്കുന്നുണ്ട്.

എന്നാല്‍ ദേശസാത്കരണം നടന്നില്ല എന്ന് മാത്രമല്ല, തോട്ടം മേഖലയെ തന്നെ ഭൂപരിഷ്‌കരണത്തിൽ നിന്നും മാറ്റിനിര്‍ത്തുകയുമാണ് ഫലത്തില്‍ സംഭവിച്ചത്. തുടര്‍ന്നുള്ള വര്‍ഷങ്ങള്‍ വിവേചനങ്ങളുടെ പുതിയ അധ്യായത്തിന്റെ തുടക്കമായിരുന്നു. ഇതിനെതിരെയുള്ള ശബ്‌ദങ്ങൾ പിന്നീട് ഉയര്‍ന്നുവരുന്നത് പെമ്പിളൈ ഒരുമൈ ശക്തമായ സമര പരിപാടികളുമായി രംഗത്ത് വരുന്നതോടുകൂടിയാണ്. സ്ത്രീകളായ തൊഴിലാളികളുടെ നേതൃത്വത്തില്‍ നടന്ന അവകാശ സമരങ്ങള്‍ ഇവരുടെ പ്രശ്‍നങ്ങളെ വീണ്ടും മുഖ്യധാരയിലേക്ക് കൊണ്ടുവരികയുണ്ടായി. ഗോമതിയെ പോലുള്ളവര്‍ ഉയര്‍ത്തിയ ചോദ്യങ്ങള്‍ ഇവരുടെ അവകാശങ്ങളെ പറ്റിയും ഇവര്‍ നയിക്കുന്ന നരകതുല്യമായ ജീവിതത്തെക്കുറിച്ചുമുള്ള ചിത്രങ്ങളെ കൂടുതല്‍ വ്യക്തമായി മലയാളി മധ്യവര്‍ഗ സമൂഹത്തിലേക്ക് കൊണ്ടുവന്നു.

ചരിത്രവും പരിഹാരങ്ങളും

കോളനി അധിനിവേശത്തിന്റെയൊക്കെ കാലത്താണ് ലോകത്ത് തന്നെ തോട്ടം മേഖല, അഥവാ പ്ലാന്റേഷന്‍ മേഖല വലിയ അടിസ്ഥാനത്തില്‍ വികസിച്ചുവരുന്നത്. അതിന്റെ ഭാഗമായി അമേരിക്കയിലെല്ലാം വികസിച്ചുവന്നിരുന്ന പരുത്തിത്തോട്ടങ്ങളില്‍ പണിയെടുക്കാന്‍ വേണ്ടി, ആഫ്രിക്കയില്‍ നിന്നും കടത്തികൊണ്ടുവന്ന കറുത്തവര്‍ഗക്കാരെ അടിമകളാക്കി നിര്‍ത്തിക്കൊണ്ടും ക്രൂരമായി പീഡനങ്ങളേൽപ്പിച്ചുമാണ് അമേരിക്കയില്‍ തോട്ടം വ്യവസ്ഥ നിലനിന്നുപോന്നത്. തോട്ടം മേഖലയിൽ പണിയെടുത്തിരുന്നവർക്ക് സ്വസ്ഥമായി ജീവിക്കാന്‍ പോലുമുള്ള അവകാശങ്ങള്‍ നല്‍കപ്പെട്ടിരുന്നില്ല. 

ഇത്തരത്തിൽ വളർന്ന അമേരിക്കന്‍ സമ്പദ് വ്യവസ്ഥയില്‍ ഈ തൊഴിലാളികളുടെ രക്തമുണ്ടായിരുന്നു. പിന്നീട് ഒരുപാട് വര്‍ഷങ്ങള്‍ നീണ്ട അവകാശ സമരങ്ങള്‍ക്ക് ശേഷമാണ് ഇവര്‍ക്ക് ഇന്ന് കാണുന്ന തരത്തിലുള്ള അവകാശങ്ങള്‍ പോലും വകവെച്ച് കൊടുക്കാന്‍ വെള്ളക്കാര്‍ തയ്യാറായത്. ഈ ശക്തമായ സമരങ്ങളുടെ ചരിത്രം ഉള്ളതുകൊണ്ട് തന്നെ അവിടെ തോട്ടം അഥാവാ പ്ലാന്റേഷന്‍ എന്ന വാക്ക് തന്നെ അപമാനത്തിന്റെയും അനീതിയുടെയും അടയാളമായിട്ടാണ് ഇന്ന് നിലനില്‍ക്കുന്നത്. തന്റെ പിതാമഹന് പ്ലാന്റേഷനുണ്ടായിരുന്നു എന്ന് പറയാന്‍ ഒരു അമേരിക്കക്കാരനും ഇന്ന് ഇഷ്‌ടപ്പെടുന്നില്ല. ആ വ്യവസ്ഥയിലുണ്ടായിരുന്ന അനീതിയും അത് പൊതുജനത്തിന് ബോധ്യമായതുമാണ് കാരണം.

എന്നാല്‍ ഏറെ പുരോഗമനപരമെന്ന് നമ്മള്‍ അവകാശപ്പെടുന്ന കേരളത്തില്‍ ഇന്നും തോട്ടം മേഖല അഭിമാനത്തിന്റെയും ടൂറിസത്തിന്റെയുമെല്ലാം ചിഹ്നമാണ്. അതിനെ ബന്ധപ്പെടുത്തി നടക്കുന്ന അനീതികളെ ചോദ്യം ചെയ്യാനോ അല്ലെങ്കില്‍ ആ സംവിധാനത്തിന്റെ നിലനില്‍പ്പിനെ തന്നെ വെല്ലുവിളിക്കാനോ ഒന്നും ഒരു മുഖ്യധാരാ പ്രസ്ഥാനങ്ങളും തയ്യാറാവുന്നില്ല. അതിനുമാത്രം സ്വാധീനമൊന്നും ഇന്നും കേരളം അംഗീകരിക്കാത്ത, തമിഴ് കലര്‍ന്ന മലയാളം സംസാരിക്കുന്ന പാവപ്പെട്ട തോട്ടം തൊഴിലാളികള്‍ക്കില്ല എന്നത് തന്നെയാണ് കാരണം. പ്ലാന്റേഷന്‍ എന്ന സംവിധാനത്തിന്റെ ചൂഷണങ്ങളെ കുറിച്ചും അവ തൊഴിലാളികളോട് ചെയ്യുന്ന അനീതികളെകുറിച്ചുമുള്ള ചോദ്യങ്ങള്‍ നിരന്തരം ചോദിച്ചുകൊണ്ടേയിരിക്കേണ്ടതുണ്ട്. അതോടൊപ്പം തന്നെ ഇവരുടെ പ്രശ്‌നങ്ങൾ പൊതുസമൂഹത്തോട് വിളിച്ച് പറയുന്ന ഇവരുടെ പ്രതിനിധികള്‍ക്ക് അവര്‍ക്കവകാശപ്പെട്ട ഇടം അനുവദിച്ച് കൊടുക്കാനും ട്രേഡ് യൂണിയനുകളും രാഷ്ട്രീയ പാര്‍ട്ടികളും മുഖ്യധാരാ മാധ്യമങ്ങളുമെല്ലാം തയ്യാറാവേണ്ടതുമുണ്ട്.

Source :

  1. https://expatalive.com/2020/09/pettimudi-plantation/
  2. https://youtu.be/gz9vW_8jSzQ

Leave a comment

Get notified on latest updates.

You can unsubscribe anytime.

Factsheets © 2024. All Rights Reserved.

2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ സമരക്കാർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. ബ്ലോഗിൽ പങ്കുവെച്ച കണക്കുകൾ അനുസരിച്ച്, 537 പേരാണ് ഇതുവരെ മരിച്ചിട്ടുള്ളത്.

2021 ജൂലൈ 22ന് ദൽഹി ജന്തർമന്ദറിൽ ഇരുനൂറ് പേർ സമരം ആരംഭിച്ചതോടെ, ജനദ്രോഹ നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. 21 ന് ബുധനാഴ്ച്ച ലഭിച്ച പൊലീസ് അനുമതിയോടെ ഇരുനൂറ് പേരടങ്ങുന്ന കര്‍ഷകരുടെ സംഘമാണ് ഇപ്പോൾ ജന്തര്‍ മന്തറില്‍ സമരം തുടരുന്നത്. യോഗേന്ദ്ര യാദവ്, ശിവകുമാര്‍ കക്കാജി, ഹനന്‍മല്ലേ തുടങ്ങിയ പ്രധാന കര്‍ഷക നേതാക്കളെല്ലാം ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് എത്തി ചേര്‍ന്നിരുന്നു. ദിവസവും 200 കർഷകരാണ് ജന്തർ മന്തറിലേക്ക് വരുന്നത്. ബാക്കിയുള്ളവർ അതിർത്തിയിൽ പ്രതിഷേധം തുടരുന്നുണ്ട്.  വിജയം വരെ തുടരുന്ന പോരാട്ടമാണിതെന്ന് കർഷക പ്രക്ഷോഭ നേതാക്കൾ പറയുന്നു.

ജനദ്രോഹകരമായ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ നടക്കുന്ന കര്‍ഷകസമരം ദല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് ഇരച്ചെത്തിയിട്ട് എട്ട് മാസത്തോളമായി. എന്നാൽ ഈ പ്രതിഷേധത്തിൽ എത്ര കർഷകർ മരിച്ചു എന്ന ചോദ്യത്തിന്, കണക്കുകൾ ലഭ്യമല്ല എന്ന മറുപടിയാണ്  കേന്ദ്ര സർക്കാർ നൽകിയത്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ഒരു ചോദ്യത്തിന് നൽകിയ മറുപടി ഇതിൻ്റെ ഉദാഹരണമാണ്. 'പ്രക്ഷോഭത്തിനിടെ നടന്ന കർഷക മരണത്തെക്കുറിച്ചുള്ള' റിപ്പോർട്ട്‌ ചില എം.പിമാർ ജൂലൈ ഇരുപതിന് മന്ത്രി തോമറിനോട് ചോദിക്കുകയുണ്ടായി. 'പ്രതിഷേധത്തിനിടെ കർഷകർ മരിച്ചതായി ഒരു രേഖയുമില്ല, അതുകൊണ്ട് തന്നെ അത്തരം കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ നിർദ്ദേശമില്ല- ഇതായിരുന്നു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്. ഗവൺമെൻ്റിൻ്റെ കൈയിൽ കണക്കുകളില്ലെങ്കിലും, എത്ര പേർക്ക് ഇതുവരെ ജീവൻ നഷ്ടപ്പെട്ടുവെന്ന് പഞ്ചാബിലെ ഓരോ കർഷകന്നും അവരുടെ കുടുംബങ്ങൾക്കും നന്നായി അറിയാം. 537 കർഷകരാണ് പ്രക്ഷോഭത്തിൽ ഇതുവരെ മരിച്ചതെന്നാണ് എസ്.കെ.എം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.

'കടുത്ത തണുപ്പ്, ചൂട്, മഴ, മറ്റ് അപകടങ്ങൾ എന്നിവ നേരിട്ടാണ് പാവം കർഷകർ മരിച്ചത്. എന്നാൽ, അതിന്റെ കണക്ക് പോലുമില്ലെന്ന് സർക്കാർ പറയുന്നുണ്ടങ്കിൽ എത്ര മനുഷ്യത്വമില്ലായ്മയാണ് അവർ കാണിക്കുന്നത്'! കർഷകർ ചോദിക്കുന്നു. ഇത് ശരിയാണ് എന്നതിൻ്റെ തെളിവുകളാണ് കഴിഞ്ഞ ദിവസം എസ്‌.കെ.എം പങ്കുവെച്ചത്.2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ അവർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. മരിച്ച കർഷകരുടെ ഫോട്ടോയും വിശദാംശങ്ങളും അടങ്ങികൊണ്ടാണ് ബ്ലോഗ് നിർമിച്ചിട്ടുള്ളത്.കർഷകരുടെ മരണത്തെക്കുറിച്ചുള്ള സമാനമായ അനുസ്മരണ പേജും ട്രോളി ടൈംസ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

ശ്രീ മുക്തർ സാഹിബ് ജില്ലയിലെ ഭട്ടി വാല ഗ്രാമത്തിലെ കുൽവന്ത് സിംഗ്, അതിർത്തിയിൽ കർഷകരുടെ പ്രതിഷേധത്തിൽ തന്റെ മൂത്ത മകൻ ബോഹർ സിങ്ങിന്റെ വിയോഗത്തെ കുറിച് പറഞ്ഞത് ഇങ്ങനെയാണ്; 'സർക്കാരിന് എല്ലാം അറിയാം. അവരുടെ അടുത്ത് എല്ലാ രേഖകളുമുണ്ടെങ്കിലും അവർ അത് പുറത്ത് വിടില്ല. കാരണം, കർഷകരുടെ ത്യാഗവും അവരുടെ ന്യായമായ പ്രതിഷേധവും അംഗീകരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അല്ലങ്കിൽ തയ്യാറാകുകയില്ല. ഒരു സെലിബ്രിറ്റി മരിക്കുകയോ, ഒരു വി.ഐ.പിയുടെ വീട്ടിൽ പ്രസവം നടക്കുകയോ ചെയ്താൽ, അതേ നേതാക്കൾ തന്നെയാണ് അവരുടെ സാന്നിധ്യം അവിടെ ഉറപ്പാക്കുന്നത്. പക്ഷേ, കർഷകരുടെ കാര്യം വരുമ്പോൾ അവർ ഞങ്ങളെ അവഗണിക്കുന്നു. അത്തരമൊരു ഹൃദയമില്ലാത്ത സർക്കാരിൽ ഞങ്ങൾക്ക് യാതൊരു പ്രതീക്ഷയുമില്ല'.

ഇതേ ജില്ലയിലെ മറ്റൊരു കർഷകനായ ബർകണ്ടി ഗ്രാമത്തിൽ നിന്നുള്ള ഗുർമിത് സിംഗിനും പറയാനുള്ളത് സമാന അനുഭവങ്ങളാണ്. അദ്ദേഹത്തിന്റെ ഏക മകൻ യാദ്വീന്ദർ സിംഗ് ജനുവരി 26ന് തിക്രി അതിർത്തിയിൽ നിന്ന് മടങ്ങിവരുന്ന സമയത്താണ് അപകടത്തിൽ മരിച്ചത്. പാർലമെന്റിൽ തോമറിന്റെ മറുപടിയിൽ പ്രകോപിതനായ ഗുർമിത് പറഞ്ഞത്,

'ഇത്തരമൊരു സർക്കാരിനെ പ്രതി ലജ്ജിക്കുന്നു' എന്നാണ്. എത്ര കർഷകർ മരിച്ചുവെന്ന് അവർക്ക് നന്നായി അറിയാം, പക്ഷേ, അവർ ഞങ്ങളെ മാനസികമായി ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നു. എന്റെ വാർധക്യത്തിൽ എനിക്ക് ഏക പിന്തുണയാകേണ്ട എന്റെ മകനെയാണ് എനിക്ക് നഷ്ടപ്പെട്ടത്. അതോടെ ഞാൻ ആകെ തകർന്നുപോയി. എന്റെ മകന്റെ ത്യാഗത്തിനുള്ള പരിഹാരം മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കുക എന്നതാണ്. കൃഷിക്കാർക്കുവേണ്ടിയാണ് എന്റെ മകൻ രക്തസാക്ഷിയായത്'.

ക്രൻതികരി കിസാൻ യൂണിയൻ പ്രസിഡന്റായ ഡോ. ദർശൻ പാൽ ദി വയറിനോട്‌ പറഞ്ഞത് ഇങ്ങനെയാണ്. 'എത്ര കർഷകർ പ്രക്ഷോഭത്തിൽ മരിച്ചു എന്ന് മോഡി സർക്കാറിന് അറിയില്ലങ്കിൽ, ഞങ്ങൾക്ക് സ്വന്തമായി കണക്കെടുക്കാൻ കഴിയും. വിവരങ്ങൾ ശേഖരിക്കാൻ സർക്കാരിന് ചില ഏജൻസികളെ നിയോഗിക്കാമായിരുന്നു, പക്ഷേ, അവർക്ക് വേണ്ടത് ആളുകളെ വഴിതെറ്റിക്കുയാണ്. ഓക്സിജന്റെ അഭാവം മൂലം മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് പാർലമെന്റിൽ പറഞ്ഞ ഒരു സർക്കാരിൽ നിന്ന് ഇതിനപ്പുറം എന്ത് പ്രതീക്ഷിക്കാം"! അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിൽ ഇതുവരെ എത്ര കർഷകർ മരിച്ചുവെന്ന് പോലും അറിയില്ലെങ്കിൽ ഇത് എങ്ങനെയുള്ള സർക്കാരാണെന്ന് മറ്റൊരു മുതിർന്ന എസ്‌.കെ.എം നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ ചോദിച്ചു. പ്രതിഷേധത്തിൽ രിച്ച എല്ലാ കർഷകരുടെയും  രേഖ ഞങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. അത് പുറത്തുവിടും. അടിസ്ഥാനപരമായി, സർക്കാർ പൊതുജനങ്ങൾക്ക് വേണ്ടിയല്ല നിലനിൽക്കുന്നത്. മറിച്ച് അംബാനി, അദാനി തുടങ്ങിയ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ്” അദ്ദേഹം പറഞ്ഞു.

"മോദി സർക്കാരിന്റെ ഉദ്ദേശ്യം ആദ്യ ദിവസം മുതൽ തന്നെ മോശമാണ്. പാർലമെന്റിൽ അത്തരമൊരു പ്രസ്താവന ഇറക്കിയതിലൂടെ, കൃഷിക്കാരോടുള്ള തന്റെ സർക്കാരിന്റെ കടുത്ത മനോഭാവം തോമർ തെളിയിച്ചിട്ടുണ്ട്”-  അദ്ദേഹം കൂട്ടിച്ചേർത്തു.