Skip to content Skip to sidebar Skip to footer

ജസീന്ത ആർഡനും ന്യൂസിലാന്റ് രാഷ്ട്രീയവും

ലോകം ഉറ്റുനോക്കിയിരുന്ന തെരഞ്ഞെടുപ്പായിരുന്നു പ്രധാന ദ്വീപുരാഷ്ട്രങ്ങളിലൊന്നായ ന്യൂസിലാന്റിന്റേത്. വോട്ടെണ്ണി കഴിഞ്ഞതോടെ നിലവിലെ പ്രധാനമന്ത്രിയായ ജസീന്ത ആർഡൻ നയിക്കുന്ന ലേബർ പാർട്ടി ചരിത്ര വിജയം നേടിക്കൊണ്ട് അധികാരത്തിൽ വന്നിരിക്കുകയാണ്. പതിറ്റാണ്ടുകൾക്ക് ശേഷമാണ് ന്യൂസിലാന്റിൽ ഒരു പാർട്ടി ഒറ്റക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം നേടുന്നത്. 100% വോട്ടുകൾ എണ്ണി കഴിഞ്ഞപ്പോൾ ലേബർ പാർട്ടി 49 ശതമാനം വോട്ടുകൾ കരസ്ഥമാക്കുകയും മുഖ്യ പ്രതിപക്ഷമായ നാഷണൽ പാർട്ടിക്ക് 27 ശതമാനം വോട്ടുകൾ മാത്രമാണ് നേടാനായത്. കഴിഞ്ഞ അൻപത് വർഷത്തിനിടയിൽ നേടുന്ന ഏറ്റവും മികച്ച വിജയമാണ് ഈ തെരഞ്ഞെടുപ്പോടെ ലേബർ പാർട്ടിയെ തേടിയെത്തിയിരിക്കുന്നത്.

ഏതൊരു രാജ്യത്തെയും തെരഞ്ഞെടുപ്പിലുപരിയായി ന്യൂസിലാന്റിലെ തെരഞ്ഞെടുപ്പ് ലോക ശ്രദ്ധയാകർഷിക്കാൻ കാരണം ജസീന്ത ആര്‍ഡൻ എന്ന വനിത നേതാവാണ്. 2017 ഒക്ടോബർ 26ന് ന്യൂസിലാന്റിന്റെ നാൽപതാമത് പ്രധാനമന്ത്രിയായി സ്ഥാനമേറ്റതിന് ശേഷം മതസൗഹാർദവും രാജ്യപുരോഗതിയും ഒരുമിച്ച് കൊണ്ടുപോയിക്കൊണ്ട് ജസീന്ത നടത്തിയ പ്രവർത്തനങ്ങളും അവർ മുന്നോട്ട് വെച്ച പരസ്‌പര സ്നേഹത്തിന്റെയും സഹകരണത്തിന്റെയും രാഷ്ട്രീയവും ലോകവ്യാപകമായി ജനങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റുകയുണ്ടായി. 2019 മാർച്ച് 15ന് ന്യൂസിലാന്റിലെ ക്രൈസ്റ്റ് ചർച്ചിലെ രണ്ട് മുസ്‌ലിം പള്ളികൾ വെള്ള വംശീയവാദിയായ യുവാവ് നടത്തിയ തീവ്രവാദ ആക്രമണത്തിൽ 51 പേര് കൊല്ലപ്പെടുകയും ഒട്ടനവധി പേർക്ക് പരിക്കേൽക്കുകയുമുണ്ടായി. ന്യൂസിലാന്റിന്റെ ചരിത്രത്തിൽ തന്നെ നടന്ന ഏറ്റവും വലിയ ഭീകരാക്രമണങ്ങളിലൊന്നായ ഈ സംഭവത്തിനുശേഷം ജസീന്ത സ്വീകരിച്ച പക്വമായ നയനിലപാടുകൾ ഏറെ ജനശ്രദ്ധ നേടിയിരുന്നു. ഭീകരാക്രമണത്തിന് ഇരകളായവരുടെ അനുസ്‌മരണത്തിൽ പങ്കുചേരാൻ മുസ്‌ലിം മതചിഹ്നങ്ങളിലൊന്നായ ഹിജാബ് ധരിച്ച് വന്നതോടെ ജസീന്ത മതസൗഹാര്‍ദത്തിന്റെയും സഹാനുഭൂതിയുടെയും പുതിയ വാതിലുകളാണ് ലോകജനതക്ക് മുന്നിലേക്ക് തുറന്നിട്ടത്.Jacinda Arden New Zealand Muslim Community visit

അതിന് ശേഷം, കോവിഡ് മഹാമാരി വികസിത-വികസ്വര രാജ്യങ്ങളെന്ന വ്യത്യാസമില്ലാതെ ലോകത്തെയാകമാനം പിടിച്ച് കുലുക്കിയപ്പോൾ കുലുങ്ങാതെ നിന്ന ചുരുക്കം ചില രാജ്യങ്ങളിലൊന്ന് ജസീന്തയുടെ നേതൃത്വത്തിലെ ന്യൂസിലാന്റായിരുന്നു. 50 ലക്ഷത്തോളം ജനസംഖ്യയുള്ള ന്യൂസിലാന്റിലെ കോവിഡ് കേസുകളുടെ എണ്ണം രണ്ടായിരത്തിൽ താഴെയും മരണസംഖ്യ വെറും ഇരുപത്തിയഞ്ചിലും നിയന്ത്രിച്ചു നിർത്താൻ ജസീന്തക്ക് സാധിച്ചു. ലോകത്തിലെ വൻ ശക്തികളായ രാജ്യങ്ങളെല്ലാം തന്നെ രോഗത്തെ നിയന്ത്രിക്കാൻ കഷ്‌ടപ്പെടുന്ന സമയത്താണ് ജസീന്ത ഈ അസാധാരണമായ നേട്ടം കൈവരിക്കുന്നത്. ഇതോടെ തെരഞ്ഞെടുപ്പിൽ ജസീന്തയുടെ വിജയം പ്രതീക്ഷച്ചവരും പ്രവചിച്ചവരും ഏറെയായിരുന്നു. ഫലം വന്നതോടെ പ്രതീക്ഷകൾക്ക് ഇരട്ട തിളക്കമേകിക്കൊണ്ട് മികച്ച വിജയമാണ് ജസീന്ത കൈവരിച്ചിരിക്കുന്നത്.

ഇതുകൂടാതെ തന്റെ ആദ്യ (2017) ഭരണ കാലയളവിൽ ജസീന്ത ഭാവിയിലെ എണ്ണ-വാതക പര്യവേഷണങ്ങളെ നിരോധിക്കുകയും, മിനിമം വേതനം ഉയർത്തുകയും, പിന്നാക്കം നിൽക്കുന്ന ജനങ്ങൾക്കുള്ള ആനുകൂല്യങ്ങൾ വർധിപ്പിക്കുകയും ചെയ്‌തു. എന്നിരുന്നാലും, എല്ലാവർക്കും താങ്ങാന് പറ്റുന്ന തരത്തിലുള്ള ഭവന പദ്ധതി, ശിശു ദാരിദ്ര്യനിരക്ക് തുടങ്ങിയ താന് പ്രഖ്യാപിച്ചിരുന്ന പദ്ധതികളിൽ പലതും പ്രാവർത്തികമാക്കാൻ സാധിക്കാത്തതിൽ ജസീന്ത വിമർശനങ്ങളും ക്ഷണിച്ച് വരുത്തിയിരുന്നു. സമ്പന്നർക്കും ദരിദ്രർക്കുമിടയിൽ വർധിച്ച് വരുന്ന അകലം കുറക്കുന്നതിൽ ജസീന്ത പരാജയപ്പെട്ടിട്ടുണ്ട് എന്നും വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നുണ്ട്.

രണ്ടാം തവണ അധികാരത്തിലെത്തുന്നതോടെ ഒരുപാട് പുതിയ വെല്ലുവിളികളാണ് ജസീന്തയെ കാത്തിരിക്കുന്നത്. കാലാവസ്ഥാ വ്യതിയാനം സൃഷ്‌ടിക്കുന്ന പ്രശ്‌നങ്ങളും, സാമ്പത്തിക പ്രതിസന്ധിയും ദാരിദ്ര്യവുമെല്ലാം ഇതിലുൾപ്പെടും. 2030ഓടെ രാജ്യത്തെ ഊർജോൽപാദനം പൂർണ്ണമായും പുനരുപയോഗ ഊര്‍ജസ്രോതസ്സുകളിൽ നിന്നായിരിക്കും എന്ന വലിയ പ്രഖ്യാപനവും ജസീന്ത നടത്തിയിട്ടുണ്ട്. നിലവിൽ, ന്യൂസിലാന്റിലെ 76 ശതമാനം ഊർജോല്‍പാദനവും പുനരുപയോഗിക്കാവുന്ന സ്രോതസ്സുകളിൽ നിന്നാണ്.

ലോകത്തിലെ പ്രധാനപ്പെട്ട രാജ്യങ്ങളിലെല്ലാം തന്നെ തീവ്രവലതുപക്ഷ രാഷ്ട്രീയ പാർട്ടികൾ വംശീയതയുടെയും വർണവെറിയുടെയും കുടിയേറ്റവിരുദ്ധതയുടെയുമെല്ലാം നിലപാടുകൾ സ്വീകരിച്ചുകൊണ്ട് ലോകത്തെ വിഭജിക്കാനുള്ള ശ്രമങ്ങളിൽ പൂർവാധികം ശക്തിയോടെ ഏർപ്പെട്ടുകൊണ്ടിരിക്കുന്ന സമയത്ത് സഹാനുഭൂതിയുടെയും സ്നേഹത്തിന്റെയും പുരോഗതിയുടെയും രാഷ്ട്രീയമുയർത്തിപ്പിടിക്കുന്ന ജസീന്തയുടെയും ലേബർ പാർട്ടിയുടെയും വിജയം ലോകത്താകമാനമുള്ള ജനാധിപത്യ വിശ്വാസികൾക്ക് ഏറെ പ്രതീക്ഷ നൽകുന്നുണ്ട്. ഈയൊരു കാരണം കൊണ്ട് തന്നെയായിരുന്നു ലോകമാകെ ന്യൂസിലാന്റിലേക്ക് ഉറ്റുനോക്കിയിരുന്നതും. തീവ്രവലതുപക്ഷ പാർട്ടിയായ എൻ.എസ് ഫസ്റ്റിനെ വോട്ടിങ്ങിലൂടെ പരാജയപ്പെടുത്തിയ ന്യൂസിലാന്റിലെ ജനത വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും രാഷ്ട്രീയത്തെ അധികാരത്തിന്റെ പടിക്ക് പുറത്ത് നിർത്താൻ ലോകത്തിന് നല്‍കുന്ന സന്ദേശം കൂടിയാണ് ജസീന്തയുടെ വിജയം.

Thumbnail

Leave a comment

Get notified on latest updates.

You can unsubscribe anytime.

Factsheets © 2024. All Rights Reserved.

2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ സമരക്കാർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. ബ്ലോഗിൽ പങ്കുവെച്ച കണക്കുകൾ അനുസരിച്ച്, 537 പേരാണ് ഇതുവരെ മരിച്ചിട്ടുള്ളത്.

2021 ജൂലൈ 22ന് ദൽഹി ജന്തർമന്ദറിൽ ഇരുനൂറ് പേർ സമരം ആരംഭിച്ചതോടെ, ജനദ്രോഹ നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. 21 ന് ബുധനാഴ്ച്ച ലഭിച്ച പൊലീസ് അനുമതിയോടെ ഇരുനൂറ് പേരടങ്ങുന്ന കര്‍ഷകരുടെ സംഘമാണ് ഇപ്പോൾ ജന്തര്‍ മന്തറില്‍ സമരം തുടരുന്നത്. യോഗേന്ദ്ര യാദവ്, ശിവകുമാര്‍ കക്കാജി, ഹനന്‍മല്ലേ തുടങ്ങിയ പ്രധാന കര്‍ഷക നേതാക്കളെല്ലാം ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് എത്തി ചേര്‍ന്നിരുന്നു. ദിവസവും 200 കർഷകരാണ് ജന്തർ മന്തറിലേക്ക് വരുന്നത്. ബാക്കിയുള്ളവർ അതിർത്തിയിൽ പ്രതിഷേധം തുടരുന്നുണ്ട്.  വിജയം വരെ തുടരുന്ന പോരാട്ടമാണിതെന്ന് കർഷക പ്രക്ഷോഭ നേതാക്കൾ പറയുന്നു.

ജനദ്രോഹകരമായ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ നടക്കുന്ന കര്‍ഷകസമരം ദല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് ഇരച്ചെത്തിയിട്ട് എട്ട് മാസത്തോളമായി. എന്നാൽ ഈ പ്രതിഷേധത്തിൽ എത്ര കർഷകർ മരിച്ചു എന്ന ചോദ്യത്തിന്, കണക്കുകൾ ലഭ്യമല്ല എന്ന മറുപടിയാണ്  കേന്ദ്ര സർക്കാർ നൽകിയത്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ഒരു ചോദ്യത്തിന് നൽകിയ മറുപടി ഇതിൻ്റെ ഉദാഹരണമാണ്. 'പ്രക്ഷോഭത്തിനിടെ നടന്ന കർഷക മരണത്തെക്കുറിച്ചുള്ള' റിപ്പോർട്ട്‌ ചില എം.പിമാർ ജൂലൈ ഇരുപതിന് മന്ത്രി തോമറിനോട് ചോദിക്കുകയുണ്ടായി. 'പ്രതിഷേധത്തിനിടെ കർഷകർ മരിച്ചതായി ഒരു രേഖയുമില്ല, അതുകൊണ്ട് തന്നെ അത്തരം കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ നിർദ്ദേശമില്ല- ഇതായിരുന്നു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്. ഗവൺമെൻ്റിൻ്റെ കൈയിൽ കണക്കുകളില്ലെങ്കിലും, എത്ര പേർക്ക് ഇതുവരെ ജീവൻ നഷ്ടപ്പെട്ടുവെന്ന് പഞ്ചാബിലെ ഓരോ കർഷകന്നും അവരുടെ കുടുംബങ്ങൾക്കും നന്നായി അറിയാം. 537 കർഷകരാണ് പ്രക്ഷോഭത്തിൽ ഇതുവരെ മരിച്ചതെന്നാണ് എസ്.കെ.എം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.

'കടുത്ത തണുപ്പ്, ചൂട്, മഴ, മറ്റ് അപകടങ്ങൾ എന്നിവ നേരിട്ടാണ് പാവം കർഷകർ മരിച്ചത്. എന്നാൽ, അതിന്റെ കണക്ക് പോലുമില്ലെന്ന് സർക്കാർ പറയുന്നുണ്ടങ്കിൽ എത്ര മനുഷ്യത്വമില്ലായ്മയാണ് അവർ കാണിക്കുന്നത്'! കർഷകർ ചോദിക്കുന്നു. ഇത് ശരിയാണ് എന്നതിൻ്റെ തെളിവുകളാണ് കഴിഞ്ഞ ദിവസം എസ്‌.കെ.എം പങ്കുവെച്ചത്.2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ അവർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. മരിച്ച കർഷകരുടെ ഫോട്ടോയും വിശദാംശങ്ങളും അടങ്ങികൊണ്ടാണ് ബ്ലോഗ് നിർമിച്ചിട്ടുള്ളത്.കർഷകരുടെ മരണത്തെക്കുറിച്ചുള്ള സമാനമായ അനുസ്മരണ പേജും ട്രോളി ടൈംസ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

ശ്രീ മുക്തർ സാഹിബ് ജില്ലയിലെ ഭട്ടി വാല ഗ്രാമത്തിലെ കുൽവന്ത് സിംഗ്, അതിർത്തിയിൽ കർഷകരുടെ പ്രതിഷേധത്തിൽ തന്റെ മൂത്ത മകൻ ബോഹർ സിങ്ങിന്റെ വിയോഗത്തെ കുറിച് പറഞ്ഞത് ഇങ്ങനെയാണ്; 'സർക്കാരിന് എല്ലാം അറിയാം. അവരുടെ അടുത്ത് എല്ലാ രേഖകളുമുണ്ടെങ്കിലും അവർ അത് പുറത്ത് വിടില്ല. കാരണം, കർഷകരുടെ ത്യാഗവും അവരുടെ ന്യായമായ പ്രതിഷേധവും അംഗീകരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അല്ലങ്കിൽ തയ്യാറാകുകയില്ല. ഒരു സെലിബ്രിറ്റി മരിക്കുകയോ, ഒരു വി.ഐ.പിയുടെ വീട്ടിൽ പ്രസവം നടക്കുകയോ ചെയ്താൽ, അതേ നേതാക്കൾ തന്നെയാണ് അവരുടെ സാന്നിധ്യം അവിടെ ഉറപ്പാക്കുന്നത്. പക്ഷേ, കർഷകരുടെ കാര്യം വരുമ്പോൾ അവർ ഞങ്ങളെ അവഗണിക്കുന്നു. അത്തരമൊരു ഹൃദയമില്ലാത്ത സർക്കാരിൽ ഞങ്ങൾക്ക് യാതൊരു പ്രതീക്ഷയുമില്ല'.

ഇതേ ജില്ലയിലെ മറ്റൊരു കർഷകനായ ബർകണ്ടി ഗ്രാമത്തിൽ നിന്നുള്ള ഗുർമിത് സിംഗിനും പറയാനുള്ളത് സമാന അനുഭവങ്ങളാണ്. അദ്ദേഹത്തിന്റെ ഏക മകൻ യാദ്വീന്ദർ സിംഗ് ജനുവരി 26ന് തിക്രി അതിർത്തിയിൽ നിന്ന് മടങ്ങിവരുന്ന സമയത്താണ് അപകടത്തിൽ മരിച്ചത്. പാർലമെന്റിൽ തോമറിന്റെ മറുപടിയിൽ പ്രകോപിതനായ ഗുർമിത് പറഞ്ഞത്,

'ഇത്തരമൊരു സർക്കാരിനെ പ്രതി ലജ്ജിക്കുന്നു' എന്നാണ്. എത്ര കർഷകർ മരിച്ചുവെന്ന് അവർക്ക് നന്നായി അറിയാം, പക്ഷേ, അവർ ഞങ്ങളെ മാനസികമായി ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നു. എന്റെ വാർധക്യത്തിൽ എനിക്ക് ഏക പിന്തുണയാകേണ്ട എന്റെ മകനെയാണ് എനിക്ക് നഷ്ടപ്പെട്ടത്. അതോടെ ഞാൻ ആകെ തകർന്നുപോയി. എന്റെ മകന്റെ ത്യാഗത്തിനുള്ള പരിഹാരം മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കുക എന്നതാണ്. കൃഷിക്കാർക്കുവേണ്ടിയാണ് എന്റെ മകൻ രക്തസാക്ഷിയായത്'.

ക്രൻതികരി കിസാൻ യൂണിയൻ പ്രസിഡന്റായ ഡോ. ദർശൻ പാൽ ദി വയറിനോട്‌ പറഞ്ഞത് ഇങ്ങനെയാണ്. 'എത്ര കർഷകർ പ്രക്ഷോഭത്തിൽ മരിച്ചു എന്ന് മോഡി സർക്കാറിന് അറിയില്ലങ്കിൽ, ഞങ്ങൾക്ക് സ്വന്തമായി കണക്കെടുക്കാൻ കഴിയും. വിവരങ്ങൾ ശേഖരിക്കാൻ സർക്കാരിന് ചില ഏജൻസികളെ നിയോഗിക്കാമായിരുന്നു, പക്ഷേ, അവർക്ക് വേണ്ടത് ആളുകളെ വഴിതെറ്റിക്കുയാണ്. ഓക്സിജന്റെ അഭാവം മൂലം മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് പാർലമെന്റിൽ പറഞ്ഞ ഒരു സർക്കാരിൽ നിന്ന് ഇതിനപ്പുറം എന്ത് പ്രതീക്ഷിക്കാം"! അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിൽ ഇതുവരെ എത്ര കർഷകർ മരിച്ചുവെന്ന് പോലും അറിയില്ലെങ്കിൽ ഇത് എങ്ങനെയുള്ള സർക്കാരാണെന്ന് മറ്റൊരു മുതിർന്ന എസ്‌.കെ.എം നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ ചോദിച്ചു. പ്രതിഷേധത്തിൽ രിച്ച എല്ലാ കർഷകരുടെയും  രേഖ ഞങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. അത് പുറത്തുവിടും. അടിസ്ഥാനപരമായി, സർക്കാർ പൊതുജനങ്ങൾക്ക് വേണ്ടിയല്ല നിലനിൽക്കുന്നത്. മറിച്ച് അംബാനി, അദാനി തുടങ്ങിയ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ്” അദ്ദേഹം പറഞ്ഞു.

"മോദി സർക്കാരിന്റെ ഉദ്ദേശ്യം ആദ്യ ദിവസം മുതൽ തന്നെ മോശമാണ്. പാർലമെന്റിൽ അത്തരമൊരു പ്രസ്താവന ഇറക്കിയതിലൂടെ, കൃഷിക്കാരോടുള്ള തന്റെ സർക്കാരിന്റെ കടുത്ത മനോഭാവം തോമർ തെളിയിച്ചിട്ടുണ്ട്”-  അദ്ദേഹം കൂട്ടിച്ചേർത്തു.