Skip to content Skip to sidebar Skip to footer

അഫ്ഗാനിൽ കൊല്ലപ്പെട്ടത് 111,000 സാധാരണക്കാർ 3500 യു.എസ്, യു.കെ സൈനികർ

2001ൽ താലിബാനെതിരായ യുദ്ധം ആരംഭിച്ചതിനുശേഷം, 3,500-ലധികം സൈനികർ കൊല്ലപ്പെട്ടു. അതിൽ 2,300 -ലധികവും യു.എസ് സൈനികരാണ്. 450 -ലധികം യു.കെ സൈനികരും കൊല്ലപ്പെട്ടിട്ടുണ്ട്. 20,660 അമേരിക്കൻ സൈനികർക്ക് ആക്രമണങ്ങളിൽ പരിക്കേറ്റു. എന്നാൽ ഈ എണ്ണം, കൊല്ലപ്പെട്ട അഫ്ഗാൻ സുരക്ഷാ സേനയുടെയും സാധാരണക്കാരുടെയും എണ്ണവുമായി തുലനം ചെയ്യുമ്പോൾ വളരെ കുറവാണ്.

രണ്ട് പതിറ്റാണ്ടുകാലം നീണ്ടുനിന്ന, അമേരിക്കയുടെ യുദ്ധമാണ് അഫ്‌ഗാനിസ്താനിൽ അവസാനിച്ചത്. ഇരുപത് വർഷങ്ങൾക്കിടയിൽ അമേരിക്കയിൽ നാലു പ്രസിഡന്റുമാർ മാറിമാറി വന്നിട്ടും അഫ്‌ഗാനിസ്താനിൽ കാര്യമായ മാറ്റങ്ങളൊന്നും സംഭവിച്ചില്ല. ഇതിനിടയിൽ പതിനായിരക്കണക്കിന് ആളുകളാണ് അഫ്ഗാനിൽ കൊല്ലപ്പെട്ടത്. അധിനിവേശം ഇരുപത് വർഷങ്ങൾ പിന്നിട്ടതോടെ തങ്ങളുടെ സൈന്യത്തെ അഫ്ഗാനിൽനിന്ന് പിൻവലിക്കാനുള്ള തീരുമാനം അമേരിക്ക നടപ്പാക്കുകയായിരുന്നു. യു.എസ് സൈന്യം അഫ്ഗാനിൽ നിന്ന് രക്ഷപ്പെട്ട് പോകുമ്പോൾ, നഷ്ടപ്പെട്ട ജീവനുകളുടേയും ദുരിതത്തിലായ കുടുംബങ്ങളുടെയും ചിലവായ ഡോളറുകളുടെയും കണക്കുകൾ പരിശോധിക്കേണ്ടതുണ്ട്.

2001 ഒക്ടോബർ മുതൽ 2021 ഏപ്രിൽ വരെയുള്ള കണക്കുകളും യു.എൻ നിരീക്ഷണ സമിതിയുടെ വിലയിരുത്തലും പറയുന്നത്, 72 മധ്യമ പ്രവർത്തകരും അവരെ സഹായിക്കുന്ന 444 സന്നദ്ധ പ്രവർത്തകരും അഫ്ഗാനിൽ കൊല്ലപ്പെട്ടിട്ടുണ്ട്. യു.എസ് പ്രതിരോധ വകുപ്പിന്റെ കണക്കനുസരിച്ച്, 2001 ഒക്ടോബർ മുതൽ 2019 സെപ്റ്റംബർ വരെ അഫ്ഗാനിലെ മൊത്തം സൈനിക ചെലവ് 778 ബില്യൺ ഡോളറാണ്. Civilian injuries and death in afghanistan

യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് – യു.എസ് ഏജൻസി ഫോർ ഇന്റർനാഷണൽ ഡെവലപ്‌മെന്റും (യു.എസ്.ഐ.ഐ.ഡി) മറ്റ് സർക്കാർ ഏജൻസികളും കൂടി പുനർനിർമ്മാണ പദ്ധതികൾക്കായി 44 ബില്യൺ ഡോളർ ചെലവഴിച്ചിട്ടുണ്ട്.

2001-2019 കാലയളവിലെ മൊത്തം ചിലവ് 822 ബില്യൺ ഡോളറാണ്. അഫ്ഗാനുമായി ബന്ധപ്പെട്ട ഓപ്പറേഷന്റെ ഭാഗമായി പാകിസ്ഥാനിൽ ചികവഴിക്കുന്ന തുകയുടെ കണക്ക് ഇതിൽപ്പെടുന്നില്ല. ബ്രൗൺ യൂണിവേഴ്സിറ്റിയുടെ പഠനമനുസരിച്ച്, 2019 വരെ അഫ്ഗാനിസ്താനിലേയും പാകിസ്താനിലേയും അമേരിക്കയുടെ യുദ്ധച്ചെലവ് ഏകദേശം 978 ബില്യൺ ഡോളറാണ്. US Army in Afghanistan

അമേരിക്ക കഴിഞ്ഞാൽ അഫ്ഗാനിസ്ഥാനിൽ ഏറ്റവും കൂടുതൽ സൈനികരുള്ള യു.കെയും ജർമ്മനിയും യുദ്ധസമയത്ത് യഥാക്രമം 30 ബില്യൺ, 19 ബില്യൺ ഡോളറുകൾ ചെലവഴിച്ചിട്ടുണ്ട്. അഫ്ഗാനിന്റെ സ്വന്തം സൈന്യത്തിന് ധനസഹായം നൽകാൻ അമേരിക്കയും നാറ്റോയും 2024 വരെ പ്രതിവർഷം നാല് ബില്യൺ ഡോളർ വാഗ്ദാനം ചെയ്തിട്ടുണ്ട്. ഈ വർഷം ഇതുവരെ, നാറ്റോ 72 മില്യൺ ഡോളറിന്റെ സാധനങ്ങളും ഉപകരണങ്ങളുമാണ് അഫ്ഗാനിലേക്ക് അയച്ചത്.

2002 മുതൽ അഫ്ഗാനിസ്ഥാനിലെ പുനർനിർമ്മാണ പ്രവർത്തനങ്ങൾക്കായി യു.എസ് ഏകദേശം 143.27 ബില്യൺ ഡോളർ ചെലവഴിച്ചു. ഇതിൽ പകുതിയിലധികവും (88.32 ബില്യൻ ഡോളർ) അഫ്ഗാൻ നാഷണൽ ആർമിയും പോലീസ് സേനയും ഉൾപ്പെടെ അഫ്ഗാൻ സുരക്ഷാ സേനയെ കെട്ടിപ്പടുക്കാനാണ് ചെലവഴിച്ചത്. ഭരണത്തിനും വികസനത്തിനുമായി ഏകദേശം 36 ബില്യൺ ഡോളർ അനുവദിച്ചു. അതേസമയം ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്കും മാനുഷിക സഹായത്തിനും ചെറിയ തുകകളാണ് അനുവദിക്കപ്പെട്ടത്. 

2001ൽ താലിബാനെതിരായ യുദ്ധം ആരംഭിച്ചതിനുശേഷം, 3,500-ലധികം സൈനികർ കൊല്ലപ്പെട്ടു. അതിൽ 2,300 -ലധികവും യു.എസ് സൈനികരാണ്. 450 -ലധികം യു.കെ സൈനികരും കൊല്ലപ്പെട്ടിട്ടുണ്ട്. 20,660 അമേരിക്കൻ സൈനികർക്ക് ആക്രമണങ്ങളിൽ പരിക്കേറ്റു. എന്നാൽ ഈ എണ്ണം, കൊല്ലപ്പെട്ട അഫ്ഗാൻ സുരക്ഷാ സേനയുടെയും സാധാരണക്കാരുടെയും എണ്ണവുമായി തുലനം ചെയ്യുമ്പോൾ വളരെ കുറവാണ്. 

താൻ പ്രസിഡന്റ് ആകുന്നതിന് അഞ്ച് വർഷം മുമ്പ് അഫ്ഗാൻ സുരക്ഷാ സേനയിലെ 45,000 ത്തിലധികം അംഗങ്ങൾ കൊല്ലപ്പെട്ടതായി 2019ൽ മുൻ അഫ്‌ഗാനിസ്ഥാൻ പ്രസിഡന്റ് അഷറഫ് ഗനി പറയുകയുണ്ടായി. യുദ്ധം ആരംഭിച്ച 2001 ഒക്ടോബർ മുതൽ അഫ്ഗാൻ സൈന്യത്തിലേയും പൊലീസിലെയും 64,100 -ലധികം പേർക്ക് ജീവഹാനി സംഭവിച്ചതായി ബ്രൗൺ സർവകലാശാല 2019-ൽ നടത്തിയ പഠനം സൂചിപ്പിക്കുന്നു.

യുനൈറ്റഡ് നേഷൻസ് അസിസ്റ്റന്റ്സ് മിഷൻ ഇൻ അഫ്ഗാനിസ്ഥാന്റെ (UNAMA) അഭിപ്രായത്തിൽ, 2009ൽ പൗരന്മാർക്ക് ഉണ്ടാകുന്ന അപകടങ്ങൾ വ്യവസ്ഥാപിതമായി രേഖപ്പെടുത്താൻ തുടങ്ങിയതിനുശേഷം ഏകദേശം 111,000 സാധാരണക്കാർ കൊല്ലപ്പെടുകയോ പരിക്കേൽക്കുകയോ ചെയ്തിട്ടുണ്ട്. ഇത്രയും മനുഷ്യരെ കൊല ചെയ്യുകയും ഡോളറുകൾ ചെലവഴിക്കുകയും ചെയ്തിട്ട് സാമ്രാജ്യത്വ ശക്തികൾ നേടിയത് എന്താണ്?

Leave a comment

Get notified on latest updates.

You can unsubscribe anytime.

Factsheets © 2024. All Rights Reserved.

2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ സമരക്കാർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. ബ്ലോഗിൽ പങ്കുവെച്ച കണക്കുകൾ അനുസരിച്ച്, 537 പേരാണ് ഇതുവരെ മരിച്ചിട്ടുള്ളത്.

2021 ജൂലൈ 22ന് ദൽഹി ജന്തർമന്ദറിൽ ഇരുനൂറ് പേർ സമരം ആരംഭിച്ചതോടെ, ജനദ്രോഹ നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. 21 ന് ബുധനാഴ്ച്ച ലഭിച്ച പൊലീസ് അനുമതിയോടെ ഇരുനൂറ് പേരടങ്ങുന്ന കര്‍ഷകരുടെ സംഘമാണ് ഇപ്പോൾ ജന്തര്‍ മന്തറില്‍ സമരം തുടരുന്നത്. യോഗേന്ദ്ര യാദവ്, ശിവകുമാര്‍ കക്കാജി, ഹനന്‍മല്ലേ തുടങ്ങിയ പ്രധാന കര്‍ഷക നേതാക്കളെല്ലാം ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് എത്തി ചേര്‍ന്നിരുന്നു. ദിവസവും 200 കർഷകരാണ് ജന്തർ മന്തറിലേക്ക് വരുന്നത്. ബാക്കിയുള്ളവർ അതിർത്തിയിൽ പ്രതിഷേധം തുടരുന്നുണ്ട്.  വിജയം വരെ തുടരുന്ന പോരാട്ടമാണിതെന്ന് കർഷക പ്രക്ഷോഭ നേതാക്കൾ പറയുന്നു.

ജനദ്രോഹകരമായ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ നടക്കുന്ന കര്‍ഷകസമരം ദല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് ഇരച്ചെത്തിയിട്ട് എട്ട് മാസത്തോളമായി. എന്നാൽ ഈ പ്രതിഷേധത്തിൽ എത്ര കർഷകർ മരിച്ചു എന്ന ചോദ്യത്തിന്, കണക്കുകൾ ലഭ്യമല്ല എന്ന മറുപടിയാണ്  കേന്ദ്ര സർക്കാർ നൽകിയത്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ഒരു ചോദ്യത്തിന് നൽകിയ മറുപടി ഇതിൻ്റെ ഉദാഹരണമാണ്. 'പ്രക്ഷോഭത്തിനിടെ നടന്ന കർഷക മരണത്തെക്കുറിച്ചുള്ള' റിപ്പോർട്ട്‌ ചില എം.പിമാർ ജൂലൈ ഇരുപതിന് മന്ത്രി തോമറിനോട് ചോദിക്കുകയുണ്ടായി. 'പ്രതിഷേധത്തിനിടെ കർഷകർ മരിച്ചതായി ഒരു രേഖയുമില്ല, അതുകൊണ്ട് തന്നെ അത്തരം കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ നിർദ്ദേശമില്ല- ഇതായിരുന്നു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്. ഗവൺമെൻ്റിൻ്റെ കൈയിൽ കണക്കുകളില്ലെങ്കിലും, എത്ര പേർക്ക് ഇതുവരെ ജീവൻ നഷ്ടപ്പെട്ടുവെന്ന് പഞ്ചാബിലെ ഓരോ കർഷകന്നും അവരുടെ കുടുംബങ്ങൾക്കും നന്നായി അറിയാം. 537 കർഷകരാണ് പ്രക്ഷോഭത്തിൽ ഇതുവരെ മരിച്ചതെന്നാണ് എസ്.കെ.എം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.

'കടുത്ത തണുപ്പ്, ചൂട്, മഴ, മറ്റ് അപകടങ്ങൾ എന്നിവ നേരിട്ടാണ് പാവം കർഷകർ മരിച്ചത്. എന്നാൽ, അതിന്റെ കണക്ക് പോലുമില്ലെന്ന് സർക്കാർ പറയുന്നുണ്ടങ്കിൽ എത്ര മനുഷ്യത്വമില്ലായ്മയാണ് അവർ കാണിക്കുന്നത്'! കർഷകർ ചോദിക്കുന്നു. ഇത് ശരിയാണ് എന്നതിൻ്റെ തെളിവുകളാണ് കഴിഞ്ഞ ദിവസം എസ്‌.കെ.എം പങ്കുവെച്ചത്.2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ അവർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. മരിച്ച കർഷകരുടെ ഫോട്ടോയും വിശദാംശങ്ങളും അടങ്ങികൊണ്ടാണ് ബ്ലോഗ് നിർമിച്ചിട്ടുള്ളത്.കർഷകരുടെ മരണത്തെക്കുറിച്ചുള്ള സമാനമായ അനുസ്മരണ പേജും ട്രോളി ടൈംസ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

ശ്രീ മുക്തർ സാഹിബ് ജില്ലയിലെ ഭട്ടി വാല ഗ്രാമത്തിലെ കുൽവന്ത് സിംഗ്, അതിർത്തിയിൽ കർഷകരുടെ പ്രതിഷേധത്തിൽ തന്റെ മൂത്ത മകൻ ബോഹർ സിങ്ങിന്റെ വിയോഗത്തെ കുറിച് പറഞ്ഞത് ഇങ്ങനെയാണ്; 'സർക്കാരിന് എല്ലാം അറിയാം. അവരുടെ അടുത്ത് എല്ലാ രേഖകളുമുണ്ടെങ്കിലും അവർ അത് പുറത്ത് വിടില്ല. കാരണം, കർഷകരുടെ ത്യാഗവും അവരുടെ ന്യായമായ പ്രതിഷേധവും അംഗീകരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അല്ലങ്കിൽ തയ്യാറാകുകയില്ല. ഒരു സെലിബ്രിറ്റി മരിക്കുകയോ, ഒരു വി.ഐ.പിയുടെ വീട്ടിൽ പ്രസവം നടക്കുകയോ ചെയ്താൽ, അതേ നേതാക്കൾ തന്നെയാണ് അവരുടെ സാന്നിധ്യം അവിടെ ഉറപ്പാക്കുന്നത്. പക്ഷേ, കർഷകരുടെ കാര്യം വരുമ്പോൾ അവർ ഞങ്ങളെ അവഗണിക്കുന്നു. അത്തരമൊരു ഹൃദയമില്ലാത്ത സർക്കാരിൽ ഞങ്ങൾക്ക് യാതൊരു പ്രതീക്ഷയുമില്ല'.

ഇതേ ജില്ലയിലെ മറ്റൊരു കർഷകനായ ബർകണ്ടി ഗ്രാമത്തിൽ നിന്നുള്ള ഗുർമിത് സിംഗിനും പറയാനുള്ളത് സമാന അനുഭവങ്ങളാണ്. അദ്ദേഹത്തിന്റെ ഏക മകൻ യാദ്വീന്ദർ സിംഗ് ജനുവരി 26ന് തിക്രി അതിർത്തിയിൽ നിന്ന് മടങ്ങിവരുന്ന സമയത്താണ് അപകടത്തിൽ മരിച്ചത്. പാർലമെന്റിൽ തോമറിന്റെ മറുപടിയിൽ പ്രകോപിതനായ ഗുർമിത് പറഞ്ഞത്,

'ഇത്തരമൊരു സർക്കാരിനെ പ്രതി ലജ്ജിക്കുന്നു' എന്നാണ്. എത്ര കർഷകർ മരിച്ചുവെന്ന് അവർക്ക് നന്നായി അറിയാം, പക്ഷേ, അവർ ഞങ്ങളെ മാനസികമായി ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നു. എന്റെ വാർധക്യത്തിൽ എനിക്ക് ഏക പിന്തുണയാകേണ്ട എന്റെ മകനെയാണ് എനിക്ക് നഷ്ടപ്പെട്ടത്. അതോടെ ഞാൻ ആകെ തകർന്നുപോയി. എന്റെ മകന്റെ ത്യാഗത്തിനുള്ള പരിഹാരം മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കുക എന്നതാണ്. കൃഷിക്കാർക്കുവേണ്ടിയാണ് എന്റെ മകൻ രക്തസാക്ഷിയായത്'.

ക്രൻതികരി കിസാൻ യൂണിയൻ പ്രസിഡന്റായ ഡോ. ദർശൻ പാൽ ദി വയറിനോട്‌ പറഞ്ഞത് ഇങ്ങനെയാണ്. 'എത്ര കർഷകർ പ്രക്ഷോഭത്തിൽ മരിച്ചു എന്ന് മോഡി സർക്കാറിന് അറിയില്ലങ്കിൽ, ഞങ്ങൾക്ക് സ്വന്തമായി കണക്കെടുക്കാൻ കഴിയും. വിവരങ്ങൾ ശേഖരിക്കാൻ സർക്കാരിന് ചില ഏജൻസികളെ നിയോഗിക്കാമായിരുന്നു, പക്ഷേ, അവർക്ക് വേണ്ടത് ആളുകളെ വഴിതെറ്റിക്കുയാണ്. ഓക്സിജന്റെ അഭാവം മൂലം മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് പാർലമെന്റിൽ പറഞ്ഞ ഒരു സർക്കാരിൽ നിന്ന് ഇതിനപ്പുറം എന്ത് പ്രതീക്ഷിക്കാം"! അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിൽ ഇതുവരെ എത്ര കർഷകർ മരിച്ചുവെന്ന് പോലും അറിയില്ലെങ്കിൽ ഇത് എങ്ങനെയുള്ള സർക്കാരാണെന്ന് മറ്റൊരു മുതിർന്ന എസ്‌.കെ.എം നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ ചോദിച്ചു. പ്രതിഷേധത്തിൽ രിച്ച എല്ലാ കർഷകരുടെയും  രേഖ ഞങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. അത് പുറത്തുവിടും. അടിസ്ഥാനപരമായി, സർക്കാർ പൊതുജനങ്ങൾക്ക് വേണ്ടിയല്ല നിലനിൽക്കുന്നത്. മറിച്ച് അംബാനി, അദാനി തുടങ്ങിയ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ്” അദ്ദേഹം പറഞ്ഞു.

"മോദി സർക്കാരിന്റെ ഉദ്ദേശ്യം ആദ്യ ദിവസം മുതൽ തന്നെ മോശമാണ്. പാർലമെന്റിൽ അത്തരമൊരു പ്രസ്താവന ഇറക്കിയതിലൂടെ, കൃഷിക്കാരോടുള്ള തന്റെ സർക്കാരിന്റെ കടുത്ത മനോഭാവം തോമർ തെളിയിച്ചിട്ടുണ്ട്”-  അദ്ദേഹം കൂട്ടിച്ചേർത്തു.