ആഘോഷങ്ങൾ നമുക്കെല്ലാം സന്തോഷം നൽകുന്നതാണ്. ജാതി വർഗ ഭേതമന്യേ നമ്മൾ അത് നമ്മൾ ആസ്വദിക്കാറുണ്ട്. എന്നാൽ നവരാത്രി ആരംഭിച്ചതിനു ശേഷം പ്രത്യക്ഷപ്പെട്ട മറ്റൊരു ഹാഷ്‌ടാഗ് #जिहादीमुक्तनवरात्रि (ജിഹാദി ഫ്രീ നവരാത്രി) എന്നതാണ്. നവരാത്രി പരിപാടികളിൽ മുസ്ലിംകളുടെയും മുസ്‌ലിംകച്ചവടക്കാരുടെയും പ്രവേശനം നിരോധിക്കണമെന്നാണ് ട്വീറ്റുകളും ആവശ്യപ്പെടുന്നത്. ഇതിന്റ ഭാഗമായി പല കടകളും പൂട്ടിച്ച സംഭവങ്ങൾ വരെയുണ്ടായി
ഇന്ത്യൻ ജനതയിൽ വലിയൊരു വിഭാഗവും ധാരാളമായി സമൂഹ മാധ്യങ്ങൾ ഉപയോഗിക്കുന്നവരാണ്. 2012 ജനുവരി മാസം വരെ 624.0 മില്യൺ ആളുകളാണ് വിവിധ സോഷ്യൽ മീഡിയ പ്ലാറ്റുഫോമുകൾ ഉപയോഗിച്ചിട്ടുള്ളതെന്ന് കണക്കുകൾ പറയുന്നു.
അനുഭവങ്ങൾ പങ്കിടാനും സുഹൃത്തുക്കളോടും കുടുംബാംഗങ്ങളോടും സംസാരിക്കാനും അവരുമായുള്ള ബന്ധങ്ങൾ പുതുക്കാനും സാമൂഹിക നന്മക്കും സോഷ്യൽ മീഡിയ സൈറ്റുകൾ പ്രയോജനപ്പെടുത്താം. പലരും അത് ചെയ്യുന്നുമുണ്ട്.എന്നാൽ, ചിലർ സമൂഹ മാധ്യമങ്ങൾ ഉപയോഗിക്കുന്നത് വർഗീയചിന്തകളുടെ വിത്ത് പാകാനും ചില സമുദായങ്ങൾക്കെതിരെ വിദ്വേഷം പ്രചരിപ്പിക്കാനുമാണ്. കഴിഞ്ഞ കുറച്ചു മാസങ്ങളായി സോഷ്യൽ മീഡിയകളിൽ നിറഞ്ഞു നിൽക്കുന്ന ഹാഷ്ടാഗുകൾ ഇതിൻ്റെ മികച്ച ഉദാഹരണമത്ര.
ഇത്തരം,വർഗീയ ഉള്ളടക്കങ്ങളിൽ ഏറ്റവും പ്രചാരം നേടുന്ന ഒന്ന്, ഇസ്ലാമിനും മുസ്‌ലിം സമൂഹത്തിന്നും എതിരെയുള്ള ഹാഷ്ടാഗുകളാണ്.’ മുസ്‌ലിംകളുടെ സമ്പൂർണ്ണ ബഹിഷ്‌കരണം’ (boycott of Muslims) എന്നതായിരുന്നു ഏറ്റവും കൂടുതൽ പ്രചാരം നേടിയ ഒരു ഹാഷ്ടാഗ്.ഇതിന്റ മറ പിടിച്ചുകൊണ്ടാണ്, മെഹന്ദി ജിഹാദ്, നാർക്കോട്ടിക് ജിഹാദ്, ജ്യൂസ് ജിഹാദ്, ഇക്കണോമിക് ജിഹാദ് എന്നിങ്ങനെ കേട്ടുകേൾവി പോലുമില്ലാത്ത ജിഹാദുകളുമായി സോഷ്യൽ മീഡിയയിൽ ഹാഷ്‌ടാഗുകൾ വിദ്വേഷം നിറച്ചത്.
സമൂഹമാധ്യമങ്ങളിലെ മുസ്ലീം വിരുദ്ധ പ്രചാരണത്തിന്റ മുന്നിലും പിന്നിലും സംഘ് പരിവാർ സംഘടനകളാണ്. ഈ വിദ്വേഷ പ്രചാരണം നടത്തുന്നവർ മറുഭാഗത്ത്, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ‘ബാബ യോഗി’ എന്നാണ് വിശേഷിപ്പിക്കുന്നത്.പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അവർ ദൈവതുല്യമായ പദവി നൽകുകയും ചെയ്യുന്നു.പലപ്പോഴും ഹിന്ദു ഗാനമായ ‘ഹര ഹര മഹാദേവ്’ എന്നതിലെ ‘മഹാദേവ്’ എന്ന വാക്ക് മാറ്റി’ഹര ഹര മോദി’ എന്നാക്കിയതും കാണാം.
ഫേസ്ബുക്കും ട്വിറ്ററും ഇൻസ്റ്റഗ്രാമുമാണ് ഈ വിദ്വേഷ പ്രചരണത്തിന് കൂടുതൽ ഉപയോഗിക്കുന്നത്. മുഖ്യധാരാ മാധ്യമങ്ങൾ ഇതിന് പിന്തുണ നൽകുകയും ഇത്തരത്തിലുള്ള വാർത്തകൾ പ്രസിദ്ധീകരിക്കുകയും ചെയ്തതോടെ ഇവയുടെ പ്രചാരണവും കൂടി.
മുസ്ലിംകൾക്കെതിരായ ഹിന്ദുത്വ പ്രചാരണത്തിന്റെ അപകടകരമായ രൂപമാണ് ‘ഇക്കണോമിക് ജിഹാദ്’ പ്രചാരണം. ഇതിന്റ ഭാഗമായാണ് ‘मुसलमानों का आर्थिक बहिष्कार करे, हिंदु हिंदु से व्यापार करे’(മുസ്‌ലിംകളെ സാമ്പത്തികമായി ബഹിഷ്കരിച്ച്, ഹിന്ദുക്കൾ ഹിന്ദുക്കൾക്കൊപ്പം നിന്ന് വ്യാപാരം നടത്തുക) എന്ന പേരിൽ ഒരു ഫേസ് ബുക്ക് അക്കൗണ്ട് തുറന്നത്. മുസ്‌ലിംകളുടെ ഉടമസ്ഥതയിലുള്ള കടകൾ ബഹിഷ്കരിക്കാനും അവരുടെ ബിസിനസുകൾ തകർക്കാനും ലക്ഷ്യം വെച്ചുകൊണ്ടാണ് ഈ അക്കൗണ്ട് തുറന്നത്.ദിവസങ്ങൾ കൊണ്ട് ലക്ഷക്കണക്കിന് ഫോളോവേഴ്സും ഹാഷ്ടാഗുകളുമാണ് അക്കൗണ്ടിനെ പിന്തുണച്ച് രംഗത്തു വന്നത്.
അതുപോലെ കൊറോണ സമയത്തും നിരവധി ഹാഷ്ടാഗുകൾ വന്നിരുന്നു. #CoronaJihad, #TablighiJamaat, #Islamiccoronavirusjihad എന്നിവ ഉദാഹരങ്ങളാണ്.കോവിഡ് മഹാമാരി പരത്തിയത് മുസ്‌ലിം സമൂഹമാണ് എന്ന രീതിയിലായിരുന്നു ഈ മൂന്ന് ഹാഷ്ടാഗുകളും.
മറ്റൊരു ഫെയ്സ് ബുക്ക് ഗ്രൂപ്പാണ് ‘कट्टर हिन्दू शेरों का परिवार’ (കർക്കശമായ ഹിന്ദു സിംഹങ്ങളുടെ കുടുംബം). ഈ ഗ്രൂപ്പിൽ പബ്ലിഷ് ചെയ്ത ഒരു വീഡിയോയിൽ കാണുന്നത് ഒരു കൂട്ടം ഫാക്ടറി തൊഴിലാളികൾ ഭക്ഷണ സാധനങ്ങൾ മലിനപ്പെടുത്തുന്നതാണ്.ശേഷം, അതിൽ #BoycottID എന്ന ഒരു ഹാഷ്‌ടാഗ് ചേർക്കുകയും ചെയ്തിരിക്കുന്നു. ഭക്ഷണ സാധനങ്ങൾ മലിനമാക്കിയത് മുസ്‌ലിംകളാണെന്ന രീതിയിലായിരുന്നു പ്രചാരണം. മാത്രമല്ല, ഈ പേജ് നിയന്ത്രിക്കുന്നവർ, ‘പന്നികൾ’ എന്നുവരെ വിളിച്ചാണ് അവരെ അപമാനിച്ചത്. മുസ്ലീം വിരുദ്ധ പരാമർശങ്ങൾ കൊണ്ട് ഈ പേജ് നിറഞ്ഞു കവിയുകയായിരുന്നു.
ട്വിറ്ററിൽ 50,000 ഫോളോവേഴ്‌സുള്ള “ഹിന്ദു ജാഗ്രതി ഓർഗ്” എന്ന മറ്റൊരു അക്കൗണ്ടും തുടങ്ങുകയുണ്ടായി. അതിൽ #HalalE Economy_NationalThreat എന്ന ഹാഷ്‌ടാഗ് ഉപയോഗിച്ചായിരുന്നു അക്കൗണ്ട് ട്വീറ്റ് ചെയ്തത്. #SayNoToHalal, #Say_yes_to_Jhatka എന്നിവയും ഇതിന്റ ഭാഗമായി വന്നു.
ആഘോഷങ്ങൾ നമുക്കെല്ലാം സന്തോഷം നൽകുന്നതാണ്. ജാതി വർഗ ഭേതമന്യേ നമ്മൾ അത് നമ്മൾ ആസ്വദിക്കാറുണ്ട്. എന്നാൽ നവരാത്രി ആരംഭിച്ചതിനു ശേഷം പ്രത്യക്ഷപ്പെട്ട മറ്റൊരു ഹാഷ്‌ടാഗ് #जिहादीमुक्तनवरात्रि (ജിഹാദി ഫ്രീ നവരാത്രി) എന്നതാണ്. നവരാത്രി പരിപാടികളിൽ മുസ്ലിംകളുടെയും മുസ്‌ലിം കച്ചവടക്കാരുടെയും പ്രവേശനം നിരോധിക്കണമെന്നാണ് ട്വീറ്റുകളും ആവശ്യപ്പെടുന്നത്. ഇതിന്റ ഭാഗമായി പല കടകളും പൂട്ടിച്ച സംഭവങ്ങൾ വരെയുണ്ടായി.
ദീപങ്ങൾ കൊണ്ട് ആഘോഷിക്കുന്ന ഉൽസവമാണ് ദീപാവലി.തുലാമാസത്തിലെ അമാവാസി ദിവസമാണ് ദീപാവലി ആഘോഷിച്ചു വരുന്നത്. മധുരവും മറ്റും വിതരണം ചെയ്ത് എല്ലാ മതവിഭാഗക്കാരും ഇത് ആഘോഷിക്കാറുണ്ട്. രണ്ട് ദിവസം മുൻപ് ട്വിറ്ററിൽ നിറഞ്ഞു നിന്ന ഹാഷ്‌ടാഗ് ആയിരുന്നു #Halal_Free_Diwali എന്നത്.
ഈ ഹാഷ്ടാഗിലൂടെ അവർ പറയുന്നത് ദീപാവലിക്ക് വാങ്ങുന്ന ഉൽപ്പന്നങ്ങൾ, വസ്ത്രങ്ങൾ, മധുരപലഹാരങ്ങൾ എന്നിവയെല്ലാം ഹലാൽ സർട്ടിഫിക്കറ്റ് ഉള്ളത് ആകരുത്. കാരണം ഹലാൽ സർട്ടിഫൈഡ് ഉത്പന്നങ്ങൾ നിർമിക്കുന്നത് മുസ്‌ലിം സമൂഹമാണ്.അവരിൽ നിന്ൻ അത് വാങ്ങിയാൽ ദീപാവലിയുടെ പവിത്രത നശിക്കും എന്നാണ് ഇവർ പറയുന്നത്. ഈ ആഴ്ചയിൽ ട്വിറ്ററിൽ മുൻനിര ഹാഷ്‌ടാഗുകളുടെ കണക്കുകൾ പരിശോധിച്ചാൽ നമുക്ക് മനസിലാകുന്നത് ശതമാനത്തിന്റ കണക്കിൽ മുന്നിട്ടുനിൽകുന്ന വാക്ക് “ഹലാൽ(25.0%) ആൻഡ് സർട്ടിഫൈഡ്(18.8%)” എന്നതാണ്.
സൗന്ദര്യവർദ്ധക വസ്തുക്കളിലേക്കുള്ള ഭക്ഷണസാധനങ്ങൾ: ധാന്യങ്ങൾ, എണ്ണ, സോപ്പുകൾ, ഷാംപൂകൾ, ടൂത്ത് പേസ്റ്റ്, കാജൽ (ഐ ലൈനറുകൾ), നെയിൽ പോളിഷ്, ലിപ്സ്റ്റിക്, മറ്റ് സൗന്ദര്യവർദ്ധക വസ്തുക്കൾ എന്നിവ ഇപ്പോൾ ‘ഹലാൽ’ സർട്ടിഫിക്കേഷന്റെ പരിധിയിലാണ്. എന്തുകൊണ്ടാണ് ഞങ്ങൾക്ക് അത്തരം കാര്യങ്ങൾ വേണ്ടത്, നമുക്ക് ഹലാൽ രഹിത ദീപാവലി ആഘോഷിക്കാം എന്ന് പറഞ്ഞു ട്വിറ്ററിൽ പോസ്റ്റ് ചെയ്ത പോസ്റ്റിന് 115 ആളുകളാണ് ഷെയർ ചെയ്തത്.ലക്ഷക്കണക്കികൾ ലൈക്ക് ആണ് ഇതിന് കിട്ടിയിരിക്കുന്നത്.
മുസ്ലീം വിരുദ്ധ സാമ്പത്തിക ഇടപാടുകൾ പ്രോത്സാഹിപ്പിക്കുന്ന മറ്റൊരു പേജ് ആയിരുന്നു मोदी ए वं योगी की भगवा ब्रिगेड-जय श्री राम. റോഹിങ്ക്യൻ മുസ്ലിംകളോട് മ്യാൻമറിന്റെ അധികാരികൾ പെരുമാറിയ രീതിയിൽ തന്നെ, ഇന്ത്യയിലെ മുസ്ലിംകളോട് പെരുമാറാൻ ഹിന്ദുക്കളെ പ്രേരിപ്പിക്കുന്ന പോസ്റ്റുകളായിരുന്നു അതിൽ നിറഞ്ഞു നിന്നത്.
മുസ്‌ലിം വള കച്ചവടക്കാരെ ലക്ഷ്യം വെച്ച് #banglejihad എന്ന പേരിൽ മറ്റൊരു ഹാഷ്ടാഗും പ്രചരിച്ചിരുന്നു. വളക്കച്ചവടക്കാർ ഹിന്ദു സ്ത്രീകൾക്ക് വള വിൽക്കുമ്പോൾ അവരെ മതം മാറ്റാൻ ശ്രമിക്കുന്നു എന്ന് പറഞ്ഞായിരുന്നു bangle jihad പ്രചാരണം. മഹാരാഷ്ട്രയിലെ മുസ്ലിം ദോശവിൽപ്പനക്കാരെ ലക്ഷ്യം വെച്ച് കൊണ്ടുവന്ന മറ്റൊരു ഹാഷ്ടാഗ് ആയിരുന്നു #FoodJihad. ഈ ഹാഷ്ടാഗ് വളരെ വലിയ രീതിയിലാണ് പ്രചാരണം നേടിയത്. ഇതിന്റ മറ പിടിച്ചുകൊണ്ടായിരുന്നു #JuiceJihad എന്ന ഹാഷ്ടാഗ് കടന്നുവന്നത്. മുസ്‌ലിം ജ്യൂസ് കച്ചവടക്കാർ അവരുടെ ജൂസുകളിൽ മായം ചേർക്കുന്നുവെന്ന് ആരോപിച്ച് ഒരു വീഡിയോയും ഇതിന്റ ഭാഗമായി വ്യാപകമായി പ്രചരിപ്പിച്ചിരുന്നു.
ഏതാണ്ടെല്ലാ സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമുകളിലും ഇത്തരത്തിൽ വെറുപ്പ് നിറഞ്ഞ മുസ്ലീം വിരുദ്ധ പേജുകളും വീഡിയോകളും കാണാനാകും.
സോഷ്യൽ മീഡിയ വഴി നടക്കുന്ന ഇത്തരം പ്രചാരണങ്ങൾ കമ്മ്യൂണിറ്റി മാനദണ്ഡങ്ങൾ ലംഘിക്കുന്നതാണ്. എന്നാൽ, ഇവയ്ക്കെതിരെ നടപടി എടുക്കാനോ, വിഷലിപ്തമായ അക്കൗണ്ടുകൾ ഒഴിവാക്കാനോ ഉത്തരവാദപ്പെട്ടവർ തയ്യാറല്ല. ഫെയ്സ്ബുക്കിലെ മുൻ ജീവനക്കാരനായ ഫ്രാൻസിസ് ഹൗഗൻ ഇത്തരം പ്രചാരണങ്ങളെക്കുറിച്ച് മുമ്പ് തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു; “ഇന്ത്യയിലെ സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമുകളിൽ മുസ്ലീം വിരുദ്ധ പ്രചാരണങ്ങൾ പ്രോത്സാഹിപ്പിക്കപ്പെടുന്നുണ്ട് എന്ന് അവർക്ക് അറിയാമായിരുന്നു. എന്നിട്ടും അതിനെതിരെ നടപടി എടുക്കാത്തത് ഭരണത്തിലിരിക്കുന്നവരെ ഭയന്നിട്ടാണ്”. അദ്ദേഹം പറയുകയുണ്ടായി.