രാജ്യസുരക്ഷയെ ബാധിക്കുന്ന കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്നതിനായി സ്ഥാപിച്ച എൻ.ഐ.എ കുറ്റമറ്റതും ശാസ്ത്രീയവുമായ വേഗത്തിലുള്ള അന്വേഷണവും വിചാരണയും ലക്ഷ്യവും മേന്മയുമായി അവകാശപ്പെടുന്നുണ്ടെങ്കിലും നിരവധി ദുരൂഹതകൾക്കും സംശയങ്ങൾക്കും നിഴലിലാണ് ഈ ഏജൻസി. എന്‍.ഐ.എ ഏറ്റെടുത്ത കേസുകളില്‍ പൊതുവായി കാണാവുന്ന നിഗൂഢത മാപ്പുസാക്ഷികളാണ് എന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിക്കുന്നു. എൻ.ഐ.എയുടെ വിചാരണ തടവുകാരായി ഇന്ത്യയിലെ ജയിലുകളിൽ കഴിയുന്നവരിൽ ബഹുഭൂരിഭാഗവും മുസ്‌ലിം-ദലിത്-ആദിവാസി വിഭാഗത്തിൽപ്പെട്ടവരാണ്.
ഇന്ത്യയിലെ തീവ്രവാദ-ഭീകരവാദ കേസുകളും മറ്റു രാജ്യസുരക്ഷയെ ബാധിക്കുന്ന കുറ്റകൃത്യങ്ങളും അന്വേഷിക്കുന്നതിനായി 2009ല്‍ രൂപീകരിക്കപ്പെട്ട പ്രത്യേക അന്വേഷണ വിഭാഗമാണ് എന്‍.ഐ.എ (നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി). 2008 നവംബറില്‍ നടന്ന മുംബൈ ഭീകരാക്രമണത്തെത്തുടര്‍ന്നാണ് അതേ വര്‍ഷം തന്നെ ഡിസംബര്‍ 31ന് നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി ആക്റ്റ് പാര്‍ലമെന്റില്‍ പാസാക്കുന്നത്. ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എന്‍.ഐ.എക്ക് ഹൈദരാബാദ്, മുംബൈ, ലക്‌നൗ, കൊല്‍ക്കത്ത, റായ്‌പൂർ, ജമ്മു, ഗുഹാവത്തി, കൊച്ചി എന്നിവിടങ്ങളില്‍ ആസ്ഥാനങ്ങളുണ്ട്. മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥനായിരുന്ന യോഗേഷ് ചന്ദര്‍ മോദിയാണ് എന്‍.ഐ.എയുടെ നിലവിലെ ഡയറക്റ്റർ ജനറല്‍.
2019 ജൂലൈ 15ന് എന്‍.ഐ.എക്ക് കൂടുതല്‍ സ്വതന്ത്രമായ അധികാരങ്ങള്‍ നല്‍കുന്ന ഭേദഗതി ബില്‍ ബി.ജെ.പി സര്‍ക്കാര്‍ പാര്‍ലമെന്റില്‍ പാസാക്കി. 2020 മാര്‍ച്ച് 3 വരെ 319 കേസുകളാണ് എന്‍.ഐ.എ ഏറ്റെടുത്തിട്ടുള്ളത്. അതില്‍ 237 കേസുകളില്‍ മാത്രമാണ് ചാര്‍ജ്ഷീറ്റ് ഫയല്‍ ചെയ്‌തിട്ടുള്ളത്.
തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കു പുറമെ, ആയുധം-മയക്കുമരുന്ന്-സ്വര്‍ണം എന്നിവയുടെ കള്ളക്കടത്ത്, കള്ളനോട്ട് വിതരണം, നുഴഞ്ഞുകയറ്റം, വിമാനം റാഞ്ചൽ തുടങ്ങിയ കുറ്റകൃത്യങ്ങളെല്ലാം എന്‍.ഐ.എയുടെ അധികാര പരിധിയില്‍ വരുന്നതാണ്. രാജ്യത്തുടനീളം 38 എന്‍.ഐ.എ കോടതികള്‍ ഇതുവരെ നിലവിലുണ്ട്. അമേരിക്കയിലെ ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്റെ (എഫ്.ബി.ഐ) മാതൃകയിലാണ് എന്‍.ഐ.എയുടെ പ്രവര്‍ത്തനമെന്നായിരുന്നു അവകാശവാദം. കുറ്റമറ്റതും ശാസ്ത്രീയവുമായ വേഗത്തിലുള്ള അന്വേഷണവും വിചാരണയും എന്‍.ഐ.എ തങ്ങളുടെ ലക്ഷ്യവും മേന്മയുമായി ഉയര്‍ത്തിക്കാണിക്കുന്നു. 2019 ജൂലൈ 15ന് എന്‍.ഐ.എക്ക് കൂടുതല്‍ സ്വതന്ത്രമായ അധികാരങ്ങള്‍ നല്‍കുന്ന ഭേദഗതി ബില്‍ ബി.ജെ.പി സര്‍ക്കാര്‍ പാര്‍ലമെന്റില്‍ പാസാക്കി. 2020 മാര്‍ച്ച് 3 വരെ 319 കേസുകളാണ് എന്‍.ഐ.എ ഏറ്റെടുത്തിട്ടുള്ളത്. അതില്‍ 237 കേസുകളില്‍ മാത്രമാണ് ചാര്‍ജ്ഷീറ്റ് ഫയല്‍ ചെയ്‌തിട്ടുള്ളത്. (അതില്‍ പലതും പ്രാഥമികമായ ചാര്‍ജ്ഷീറ്റ് സമര്‍പ്പിച്ച്, കൂടുതല്‍ അന്വേഷണത്തിന് നീട്ടിയ കേസുകളാണ്). 62 കേസുകളിലാണ് ഇതേവരെ വിധി പറഞ്ഞിരിക്കുന്നത്.
2020 സെപ്റ്റംബർ 19ന് എറണാകുളത്തെ വിവിധ പ്രദേശങ്ങളില്‍ നിന്നും പശ്ചിമബംഗാളിലെ മുര്‍ശിദാബാദില്‍ നിന്നും ഒമ്പത് ഇതരസംസ്ഥാന തൊഴിലാളികളെ അല്‍-ഖാഇദ ബന്ധമാരോപിച്ചുകൊണ്ട് എന്‍.ഐ.എ അറസ്റ്റു ചെയ്‌തു. പ്രത്യക്ഷത്തില്‍ തന്നെ വളരെ ബാലിശവും വിചിത്രവുമായ കുറ്റങ്ങള്‍ ആരോപിച്ചാണ് തൊഴിലാളികളെ അറസ്റ്റു ചെയ്‌തത്. രാജ്യതലസ്ഥാനത്തടക്കം രാജ്യത്തിന്റെ വിവിധ സ്ഥലങ്ങളില്‍ ആക്രമണം നടത്താന്‍ പാകിസ്ഥാന്‍ സംഘടനയായ അല്‍-ഖാഇദയിലേക്ക് സാമൂഹ്യ മാധ്യമങ്ങൾ വഴി പ്രചോദിതരായ സംഘം തയ്യാറെടുക്കുകയായിരുന്നുവെന്നും, ഇവരുടെ പക്കല്‍നിന്നും ഡിജിറ്റല്‍ ഉപകരണങ്ങള്‍, രേഖകള്‍, ജിഹാദി സാഹിത്യങ്ങള്‍, നാടന്‍ ബോംബുകള്‍, ലോഹനിര്‍മിത രക്ഷാകവചം എന്നിവ പിടിച്ചെടുത്തതായും പറയുന്നു. അറസ്റ്റു ചെയ്യപ്പെട്ട ആളുകളെകുറിച്ചുള്ള മാധ്യമങ്ങളുടെ അന്വേഷണത്തില്‍, ദിവസക്കൂലിക്ക് വര്‍ഷങ്ങളായി ജോലി ചെയ്‌തുപോന്നിരുന്ന വളരെ സാധാരണക്കാരായ മുസ്‌ലിം യുവാക്കളാണ് അറസ്റ്റു ചെയ്യപ്പെട്ടവര്‍ എന്നാണ് കണ്ടെത്താന്‍ കഴിഞ്ഞത്.
കേരളത്തില്‍ എന്‍.ഐ.എ പ്രവര്‍ത്തിച്ചു തുടങ്ങിയ ശേഷം ആദ്യമായി ഏല്‍പ്പിക്കപ്പെട്ട കേസാണ് പാനായിക്കുളം സ്വാതന്ത്ര്യദിന സെമിനാര്‍ കേസ്. അഞ്ചു പേര്‍ക്ക് 14 വര്‍ഷത്തെ കഠിന തടവ് ശിക്ഷ നല്‍കിയ എന്‍.ഐ.എ കോടതി വിധിക്കെതിരെ കേരള ഹൈകോടതിയില്‍ അപ്പീല്‍ ഹരജി സമര്‍പ്പിക്കപ്പെടുകയും, തെളിവുകള്‍ കെട്ടിച്ചമച്ചതാണെന്ന് നിരീക്ഷിച്ചുകൊണ്ട് എല്ലാ പ്രതികളെയും ഹൈകോടതി കുറ്റവിമുക്തരാക്കുകയും ചെയ്‌തു.
കേരളത്തില്‍ ഹാദിയ കേസില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം നടന്നെന്ന പരാതിയെ തുടര്‍ന്ന് കേസ് എന്‍.ഐ.എ ഏറ്റെടുത്തിരുന്നു. കേരളത്തില്‍ ലൗ ജിഹാദ് ഇല്ല എന്ന നിരീക്ഷണത്തോടെ 2018 ഒക്ടോബര്‍ 18ന് എന്‍.ഐ.എ കേസ് അവസാനിപ്പിക്കുകയാണ് ചെയ്‍തത്.
2020 ജൂലൈയിൽ തിരുവനന്തപുരം വിമാനത്താവളം വഴി നയതന്ത്ര ബാഗേജില്‍ സ്വര്‍ണം കടത്തിയ കേസ് എന്‍.ഐ.എ ഏറ്റെടുക്കുകയും പ്രതികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌തുവരുന്നു. ഇന്ത്യയിലുടനീളം ഐ.എസ് ബന്ധവും, ജിഹാദി പ്രവര്‍ത്തനവുമാരോപിച്ച് എന്‍.ഐ.എ ഇതുവരെ 64ഓളം കേസുകളാണ് രജിസ്റ്റര്‍ ചെയ്‌തിരിക്കുന്നത്. നിരവധി മുസ്‌ലിം യുവാക്കളെ ഈ കേസുകളില്‍ വിചാരണ തടവുകാരായി ജയിലില്‍ പാര്‍പ്പിച്ചിട്ടുണ്ട്. ഇവയില്‍ അഞ്ചു കേസുകളില്‍ മാത്രമാണ് വിധി പറഞ്ഞിട്ടുള്ളത്. നാലു കേസുകള്‍ അന്വേഷണവും വിചാരണയും അവസാനിപ്പിച്ചിരിക്കുന്നു. ബാക്കിയുള്ള എല്ലാ കേസുകളിലും അന്വേഷണം പുരോഗമിക്കുകയോ, വിചാരണ തുടങ്ങുകയോ ചെയ്‌തിട്ടുള്ളതായാണ് എന്‍.ഐ.എ രേഖപ്പെടുത്തിയിട്ടുള്ളത്. ഇവയില്‍ കേരളത്തിലെ കണ്ണൂര്‍ നാറാത്ത് പോപ്പുലര്‍ ഫ്രണ്ട് പരിശീലന ക്യാമ്പ് കേസില്‍ 22 പ്രതികൾക്ക് ജയില്‍ ശിക്ഷ വിധിച്ചുകൊണ്ട് എന്‍.ഐ.എ കോടതി വിധി പറഞ്ഞു. ആറു വർഷത്തിന് ശേഷം യു.എ.പി.എ എടുത്തുകളയുകയും കുറ്റവിമുക്തരാക്കപ്പെടുകയും ചെയ്‌തു. എൻ.ഐ.എയുടെ വിചാരണ തടവുകാരായി ഇന്ത്യയിലെ ജയിലുകളിൽ കഴിയുന്നവരിൽ ബഹുഭൂരിഭാഗവും മുസ്‌ലിം-ദലിത്-ആദിവാസി വിഭാഗത്തിൽപ്പെട്ടവരാണ്.
ടെറര്‍ ഫണ്ടിങ്, നക്‌സല്‍ പ്രവര്‍ത്തനം, ഇടതു തീവ്രവാദം എന്നീ വിഭാഗങ്ങളിലായി മറ്റനേകം കേസുകളും വിചാരണ പൂര്‍ത്തിയാകാതെ വര്‍ഷങ്ങളായി കെട്ടിക്കിടക്കുന്നുണ്ട്. കേരളത്തില്‍ ഹാദിയ കേസില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം നടന്നെന്ന പരാതിയെത്തുടര്‍ന്ന് കേസ് എന്‍.ഐ.എ ഏറ്റെടുത്തിരുന്നു. കേരളത്തില്‍ ലൗ ജിഹാദ് ഇല്ല എന്ന നിരീക്ഷണത്തോടെ 2018 ഒക്ടോബര്‍ 18ന് എന്‍.ഐ.എ കേസ് അവസാനിപ്പിക്കുകയാണ് ചെയ്‍തത്.
പന്തീരങ്കാവ് യു.എ.പി.എ കേസിൽ വിദ്യാർഥികളായ അലൻ ശുഹൈബിനെയും ത്വാഹ ഫസലിനെയും മാവോയിസ്റ്റ് ബന്ധമാരോപിച്ചുകൊണ്ട് 2019 നവംബർ 1ന് എൻ.ഐ.എ അറസ്റ്റു ചെയ്‌തു. ലഘുലേഖകളും ചില പുസ്‌തകങ്ങളും കൈവശം വെച്ചു എന്നതാണ് അറസ്റ്റിന് കാരണം. പത്തുമാസത്തെ ജയിൽവാസത്തിന് ശേഷം 2020 സെപ്റ്റംബർ 9ന് എൻ.ഐ.എ കോടതി കർശന ഉപാധികളോടെ ജാമ്യം അനുവദിച്ചു.
എന്‍.ഐ.എ ഏറ്റെടുത്ത കേസുകളില്‍ പൊതുവായി കാണാവുന്ന നിഗൂഢത മാപ്പുസാക്ഷികളാണ് എന്നാണ് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിക്കുന്നത്. ശാസ്ത്രീയമായും കുറ്റമറ്റ രീതിയിലും കേസന്വേഷണം നടത്തുന്ന ഏജന്‍സിക്ക് എന്തുകൊണ്ടാണ് കേസുകളിലെല്ലാം മാപ്പുസാക്ഷികളെ ഹാജരാക്കേണ്ടി വരുന്നതെന്ന ചോദ്യം നിലനില്‍ക്കുന്നു. പന്തീരങ്കാവ് യു.എ.പി.എ കേസിൽ തന്നെ മാപ്പ് സാക്ഷി ആവാൻ എൻ.ഐ.എ നിർബന്ധിക്കുന്നു എന്നുള്ളത് അലൻ മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു.
മാലേഗാവ്, സംജോദ എക്‌സ്പ്രസ്, മെക്ക മസ്‌ജിദ് സ്ഫോടന കേസുകളിലെല്ലാം ഹിന്ദുത്വ ഭീകരരെ രക്ഷിക്കാൻ എൻ.ഐ.എ ശ്രമം നടത്തിയതായി ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്. പ്രഗ്യാ സിങ് താക്കൂറിനെ കുറ്റവിമുക്തയാക്കാനും എൻ.ഐ.എ കോടതിയിൽ സ്വാധീനം ചെലുത്തി.
ഭീമ കൊറേഗാവ് (എല്‍ഗര്‍ പരിഷത്) കേസില്‍ അറസ്റ്റിലാവുന്ന ഏറ്റവും ഒടുവിലത്തെ ആളാണ് ഫാ. സ്റ്റാൻ സ്വാമി. 83കാരനായ സ്റ്റാൻ സ്വാമിയെ 2020 ഒക്ടോബർ 8നാണ് എൻ.ഐ.എ അറസ്റ്റു ചെയ്യുന്നത്.
പ്രമാദമായ ഭീമ കൊറേഗാവ് (എല്‍ഗര്‍ പരിഷത്) കേസ് 2020 ജനുവരി 24ന് പൂനൈ പോലീസില്‍ നിന്ന് എന്‍.ഐ.എയിലേക്ക് കൈമാറി. കേസിലെ ഗൂഢാലോചനയില്‍ പങ്കുണ്ടെന്നാരോപിച്ച് എന്‍.ഐ.എ അധ്യാപകരെയും ആക്റ്റിവിസ്റ്റുകളെയും കസ്റ്റഡിയിലെടുക്കുകയും വീടുകള്‍ റെയ്‌ഡ് നടത്തുകയും ചെയ്‌തു. മലയാളിയായ റോണ വില്‍സണ്‍, പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കാന്‍ പദ്ധതിയിട്ടെന്നും തെളിവുകള്‍ അദ്ദേഹത്തിന്റെ ലാപ്‌ടോപില്‍ നിന്നു ലഭിച്ചുവെന്നുമായിരുന്നു ആരോപണം. ഹാക്കിങ്ങിലൂടെ അത്തരം ഫയലുകള്‍ എന്‍.ഐ.എ തന്നെ ലാപ്‌ടോപിലേക്ക് കയറ്റുകയായിരുന്നുവെന്ന് പിന്നീട് തെളിഞ്ഞു. 2020 ജൂലൈ 28ന് ഡല്‍ഹി സർവകലാശാല പ്രഫസര്‍ ഹാനി ബാബുവിനെയും ഭീമ കൊറേഗാവ് (എല്‍ഗര്‍ പരിഷത്) കേസില്‍ എന്‍.ഐ.എ അന്യായമായി അറസ്റ്റു ചെയ്‌തു.
ഭീമ കൊറേഗാവ് (എല്‍ഗര്‍ പരിഷത്) കേസില്‍ അറസ്റ്റിലാവുന്ന ഏറ്റവും ഒടുവിലത്തെ ആളാണ് ഫാ. സ്റ്റാൻ സ്വാമി. 83കാരനായ സ്റ്റാൻ സ്വാമിയെ 2020 ഒക്ടോബർ 8നാണ് എൻ.ഐ.എ അറസ്റ്റു ചെയ്യുന്നത്. സുധ ഭരദ്വാജ്, ഷോമ സെന്‍, സുരേന്ദ്ര ഗാഡ്‌ലിങ്, മഹേഷ് റാവുത്ത്, അരുണ്‍ ഫെരേര, സുധീര്‍ ധാവലെ, വെര്‍മണ്‍ ഗോണ്‍സാല്‍വെ, വരവര റാവു, ആനന്ദ് തെല്‍തുംബ്ദെ, ഗൗതം നവ്‌ലാഖ എന്നീ പ്രമുഖര്‍ നേരത്തെ അറസ്റ്റിലായിരുന്നു. ഇവരെല്ലാവരും ഇപ്പോഴും ജാമ്യം ലഭിക്കാതെ ജയിലിലാണ്.