നാഷ്ണല്‍ ക്രൈം റെകോര്‍ഡ്‌സ് ബ്യൂറോ പുറത്തുവിട്ട 2021ലെ ‘ക്രെെം ഇന്‍ ഇന്ത്യ’ റിപ്പോര്‍ട്ടിലെ കണക്കുകളനുസരിച്ച് രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ ഉയര്‍ന്ന ശിക്ഷാനിരക്കുള്ളത് ദക്ഷിണേന്ത്യന്‍, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലാണ്. മിസോറാമിലാണ് ഏറ്റവും ഉയര്‍ന്ന നിരക്ക്; 96.7%. കേരളത്തില്‍ ഇത് 86% ആണ്. ആന്ധ്രപ്രദേശില്‍ 84.7%, തമിഴ്‌നാട്ടില്‍ 73.3%, നാഗാലാന്റില്‍ 72.1%, തെലങ്കാനയില്‍ 70.1% എന്നിങ്ങനെയാണ് ശിക്ഷാനിരക്ക്.
ഒഡിഷയില്‍ 5.7%, %, ഭരിക്കുന്ന പശ്ചിമ ബംഗാളില്‍ 6.4%, സിക്കിമില്‍ 19.5%, അസം 5.6%, അരുണാചല്‍ പ്രദേശ് 16.7%, ഗോവ 19.8%, ഗുജറാത് 21.1 %, ഹിമാചല്‍ പ്രദേശ് 25.3% എന്നിവയാണ് ശിക്ഷാ നിരക്ക് കുറവുള്ള സംസ്ഥാനങ്ങള്‍.
കേന്ദ്ര ഭരണപ്രദേശങ്ങളില്‍ ശിക്ഷാനിരക്ക് ഏറ്റവും ഉയര്‍ന്നത് ലഡാക്കിലാണ്. ഭരിക്കുന്ന ഡല്‍ഹിയില്‍ 86.6%, ജമ്മു കശ്മീരില്‍ 77.3%, പുതുച്ചേരിയില്‍ 74.7%, ചണ്ഡീഗഢില്‍ 67.9%. ഉയര്‍ന്ന ശിക്ഷാനിരക്ക് സൂചിപ്പിക്കുന്നത്, രജിസ്റ്റര്‍ ചെയ്യപ്പെട്ട കേസുകളില്‍ കുറ്റാരോപിതരെ വിചാരണ ചെയ്ത് ശിക്ഷ നടപ്പിലാക്കി എന്നാണ്.
പൊലീസ് സ്റ്റേഷനിലെത്തുന്ന പരാതികളില്‍ (അല്ലെങ്കില്‍ പൊലീസ് സ്വമേധയാ എടുക്കുന്ന കേസുകളിൽ)
കേസ് രജിസ്റ്റര്‍ ചെയ്യപ്പെടുന്നുണ്ടോ, രജിസ്റ്റര്‍ ചെയ്യപ്പെട്ട കേസുകള്‍ കോടതിയിലേക്ക് എത്തുന്നുണ്ടോ, വിചാരണ നടക്കുന്നുണ്ടോ, വിചാരണയില്‍ കാലതാമസമുണ്ടാകുന്നുണ്ടോ, വിചാരണ പൂര്‍ണമാകുന്നുണ്ടോ
എന്നീ നിർണായക ഘടകങ്ങൾ ശിക്ഷാനിരക്കിനെ സ്വാധീനിക്കുന്നുണ്ട്. ജില്ലാതലത്തിലും സംസ്ഥാന തലത്തിലുമായി പൊലീസ് ഉദ്യോഗസ്ഥർ ഏകീകരിച്ച് സമർപ്പിക്കുന്ന വിവരങ്ങളാണ് ക്രെെം റെകോഡ്സ് ബ്യൂറോയിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നത്.
ഇന്ത്യയില്‍ 2021ല്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട കേസുകളില്‍ ശിക്ഷാവിധി ഉണ്ടായത് 57% കേസുകളില്‍ മാത്രമാണ്. 11,86,377 കേസുകളില്‍ വിചാരണ പൂര്‍ത്തിയായിട്ടുണ്ടെങ്കിലും 1,44,44,079 കേസുകള്‍ വര്‍ഷാവസാനം വരെ കോടതികളില്‍ കെട്ടിക്കിടക്കുകയാണ്. 91.2% കേസുകള്‍ കോടതിയില്‍ കെട്ടിക്കിടക്കുന്നുവെന്നാണ് കണക്കുകള്‍.
റിപ്പോർട്ട് അടിസ്ഥാനമാക്കിയത് ഇന്ത്യൻ ശിക്ഷാ നിയമം, സ്പെഷ്യൽ ആൻഡ് ലോകൽ ലോസ് എന്നീ വിഭാഗങ്ങളിൽ നിന്നാണ്. സംസ്ഥാന സർക്കാരുകൾ പ്രത്യേക ആവശ്യങ്ങൾക്കായി തയ്യാറാക്കുന്ന എസ്.എൽ.എൽ നിയമങ്ങൾ പ്രകാരം മൊത്തത്തിൽ 89 കുറ്റകൃത്യങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.
ഇവയിൽ സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ- ഉദാഹരണത്തിന് സ്ത്രീധന നിരോധന നിയമം, ജുവനെെൽ ജസ്റ്റിസ് ആക്റ്റ്, ബാലവിവാഹ നിരോധന നിയമം, എസ് സി, എസ് ടി വിഭാഗങ്ങളിലുള്ളവർക്കെതിരായ അതിക്രമങ്ങൾ തടയുന്ന നിയമം എന്നിവ ഇവയിൽ ഉൾപ്പെടും. സർക്കാരിനെതിരെയുള്ള കുറ്റകൃത്യങ്ങൾ എസ്.എസ്.എല്ലിൽ തന്നെയാണ് ഉൾപ്പെടുന്നത്. യു.എ.പി.എ, ഒഫീഷ്യൽ സീക്രട്സ് ആക്റ്റ്, ആംസ് ആക്റ്റ്, ഐ.ടി ആക്റ്റ്, എക്സെെസ് ആക്റ്റ്, നാർകോടിക് ഡ്രഗ്സ് ആൻഡ് സെെകോട്രോപിക് സബ്സ്റ്റൻസസ് ആക്റ്റ് എന്നിവയും ഇതിൽപ്പെടും. ഇന്ത്യൻ ശിക്ഷാനിയമത്തിൽ ഉൾപ്പെടുന്നത് കൊലപാതകം, മോഷണം, തട്ടിക്കൊണ്ടുപോകൽ, ബലാത്സംഗം,സ്ത്രീകൾ നേരിടുന്ന ലെെംഗിക പീഡനങ്ങൾ, ആസിഡ് ആക്രമണങ്ങൾ എന്നിവയാണ് ഇതിൽപ്പെടുന്നത്.
എൻ.സി.ആർ.ബിയുടെ റിപ്പോർട്ടിൽ ഇങ്ങനെ വിശദീകരിക്കുന്നു; “പൊലീസ് ഡാറ്റയിലുള്ള വർധനവ് കുറ്റകൃത്യങ്ങളിലുള്ള വർധനവാണ് സൂചിപ്പിക്കുന്നത്. ഇത് പൊലീസിന്റെ കാര്യക്ഷമതയില്ലായ്മയാണെന്ന് കരുതുന്നത് തെറ്റിദ്ധാരണയാണ്. കുറ്റകൃത്യങ്ങളിലുള്ള വർധനവും പൊലീസ് കുറ്റകൃത്യങ്ങൾ രജിസ്റ്റർ ചെയ്യുന്നതിന്റെ നിരക്കും രണ്ട് വ്യത്യസ്ത കാര്യങ്ങളാണ്. കുറ്റകൃത്യങ്ങളുടെ വർധനവിനെ നിയന്ത്രിക്കാൻ കാര്യക്ഷമമായ പൊലീസ് സംവിധാനത്തിന് കഴിയുമെന്നത് നിരന്തരം ഉയരുന്നൊരു വാദമാണ്. കുറ്റകൃത്യങ്ങളുടെ എണ്ണത്തിലുള്ള വർധനവ് ചിലപ്പോൾ ഇ-എഫ്.ഐ.ആർ സംവിധാനമോ സ്ത്രീ ഹെൽപ് ഡെസ്കുകളോ പോലെയുള്ള പൗര കേന്ദ്രിതമായ സമീപനങ്ങൾ കാരണവുമാകാം. കുറ്റകൃത്യങ്ങളുടെ എണ്ണത്തിലുള്ള ഉയർച്ചയോ താഴ്ച്ചയോ സൂചിപ്പിക്കുന്നത് ഇതിലെല്ലാമുള്ള കാരണങ്ങൾ വിദഗ്ധമായി പരിശോധിക്കപ്പെടണം എന്നാണ്.”
കൊലപാതക കേസുകളിലെ ശിക്ഷാനിരക്ക്- 42.4%
57% കൊലപാതക കേസുകളിലും യഥാർത്ഥ പ്രതികൾ അല്ല അറസ്റ്റ് ചെയ്യപ്പെട്ടത്, അല്ലെങ്കിൽ കുറ്റം തെളിയിക്കാൻ മതിയായ തെളിവുകൾ ലഭ്യമായിരുന്നില്ല. മനപൂർവ്വമല്ലാത്ത നരഹത്യാ കേസുകളിൽ വെറും 39.6% കേസുകളിൽ മാത്രമാണ് ശിക്ഷ വിധിച്ചിട്ടുള്ളത്. വധശ്രമ കേസുകളിൽ 36.1%, മനപൂർവ്വം ആക്രമിച്ചു എന്ന കേസുകളിൽ 39.9%, തട്ടിക്കൊണ്ടുപോകൽ കേസുകളിൽ 22.4%, ആയുധമുപയോഗിച്ച് മനപൂർവ്വം മുറിപ്പെടുത്തിയെന്ന കേസുകളിൽ 16.2%, ആസിഡ് ആക്രമണ കേസുകളിൽ 30.8%, ലെെംഗിക അതിക്രമ കേസുകളിൽ 36.6%, സ്ത്രീകൾക്കെതിരെയുള്ള പിടിച്ചുവെക്കൽ, അതിക്രമങ്ങൾ എന്നീ കേസുകളിൽ 31.5% എന്നിങ്ങനെയാണ് ശിക്ഷാനിരക്ക്.
കെട്ടിക്കിടക്കുന്ന കേസുകൾ കൂടുന്നു.
2021ൽ വിചാരണ തുടങ്ങിയ 10,147 കേസുകളിൽ 95.8% കേസുകളും നടപടികൾ പൂർത്തിയാകാതെ കെട്ടിക്കിടക്കുകയാണ് എന്നാണ് കണക്കുകൾ. 2021ന്റെ അവസാനത്തിൽ 238,315 കേസുകളാണ് ഉണ്ടായിരുന്നത്. തട്ടിക്കൊണ്ടുപോകൽ കേസുകളിൽ 96.7% കേസുകളാണ് നടപടികൾ പൂർത്തിയാകാതെ കെട്ടിക്കിടക്കുന്നത്. 9,084 കേസുകളിൽ വിചാരണ പൂർത്തിയായിട്ടുണ്ടെങ്കിലും 282,875 കേസുകളിൽ തീർപ്പുണ്ടായിട്ടില്ല.
വിചാരണ പൂർത്തിയായ 26 ആസിഡ് ആക്രമണ കേസുകളിൽ 26 കേസുകളിൽ 1,078 കേസുകൾ കെട്ടിക്കിടക്കുകയാണ്, 97.1% കേസുകളിലും തീർപ്പായിട്ടില്ല. ലെെംഗിക അതിക്രമ കേസുകളിൽ 4,610 കേസുകളിൽ മാത്രമാണ് വിചാരണ നടന്നത്. 95% കേസുകളും കെട്ടിക്കിടക്കുകയാണ്. 2021ന്റെ അവസാനമാകുമ്പോഴും 104,469 കേസുകളിൽ തീർപ്പായിട്ടില്ല.
നടപടികളുണ്ടാകാതെ കെട്ടിക്കിടക്കുന്ന കേസുകൾ ഏറ്റവും കുറവുള്ള സംസ്ഥാനം ആന്ധ്രപ്രദേശ് ആണ്, 58.5%. തെലങ്കാനയിൽ 78.5%, മിസോറാമിൽ 77%, സിക്കിമിൽ 80.4%, തമിഴ്നാട്ടിൽ 83.4% എന്നിങ്ങനെയാണ് തീർപ്പാക്കാത്ത കേസുകളുള്ളത്. ബിഹാറിൽ ഇത് 99.4%, പശ്ചിമബംഗാളിൽ 98.8%, മണിപ്പൂരിൽ 98.7%, ഒഡീഷയിൽ 98.7%, അരുണാചൽ പ്രദേശിൽ 97.9%, മേഘാലയയിൽ 97.3%, ഹിമാചൽ പ്രദേശിൽ 96.9%, അസമിൽ 96.5%, ഉത്തരാഖണ്ഡിൽ 96.5% എന്നിങ്ങനെ ഒമ്പത് സംസ്ഥാനങ്ങളിൽ കോടതികളിൽ കെട്ടിക്കിടക്കുന്ന കേസുകളുടെ നിരക്ക്. കേന്ദ്രഭരണപ്രദേശമായ ലക്ഷദ്വീപിൽ 99.5% കേസുകളും ആന്തമാൻ നികോബാർ ദ്വീപുകളിൽ 93.3% കേസുകളും കെട്ടിക്കിടക്കുന്നുണ്ട്.